എന്താണ് പാക്കിസ്ഥാന് എതിരെയുള്ള ഇന്ത്യൻ അറ്റാക്കിന് കാരണം ? പാക്കിസ്ഥാൻ ഭീകരർക്കെതിരെ എന്ത് നടപടി എടുക്കുന്നു ? ഇപ്പോൾ പാക്കിസ്ഥാന് സംഭവിച്ചത് ? പാക്കിസ്ഥാൻ ഭീകരവാദം കയറ്റി വിടുന്ന രാജ്യം തന്നെ; ഇമ്രാന് വെഞ്ചാമരം വീശുന്നവർ അറിയാൻ....; മാധ്യമപ്രവർത്തകൻ എം. എസ്. സനിൽ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
എംഎസ് സനിൽ കുമാർ
ചിലർ അടുത്ത ഫോട്ടോയും പൊക്കി ഇറങ്ങിയിട്ടുണ്ട്. പാക്കിസ്ഥാനിലേ ഒരു കൂട്ടം ആളുകൾ അഭിനന്ദിനെ ഇന്ത്യക്ക് തിരിച്ചു കൊടുക്കണം എന്ന പോസ്റ്ററുമായി നിൽക്കുന്ന ചിത്രം ആണ് പ്രചരിക്കുന്നത്. പാക്കിസ്ഥാനിൽ പ്രതികരിക്കാൻ ജനതയ്ക്ക് അത്രയേറെ സ്വാതന്ത്ര്യമുണ്ട്, മോദിയുടെ ഇന്ത്യയിൽ പ്രതികരിക്കുന്നവരെ ദേശദ്രോഹികൾ ആക്കുന്നു എന്നാണ് ഈ ഫോട്ടോ പ്രചരിപ്പിക്കുന്നവരുടെ വാദം. ഈ അവസരത്തിൽ ഒരു സുപ്രധാന കാര്യം പരിശോധിക്കേണ്ടതുണ്ട്.
എന്താണ് പാക്കിസ്ഥാന് എതിരെയുള്ള ഇന്ത്യൻ അറ്റാക്കിന് കാരണം ?
ഉത്തരം ലളിതം. പാക്കിസ്ഥാൻ ഭീകര വാദം കയറ്റി അയയ്ക്കുന്ന രാഷ്ട്രമാണ്. ഭീകര ക്യാമ്പുകൾ നിരവധി അവിടെ പ്രവർത്തിക്കുന്നു. അവിടെ ഇരുന്ന് തീവ്രവാദി നേതാക്കൾ ഇന്ത്യയിൽ ഭീകര പ്രവർത്തനങ്ങൾ നടത്തുന്നു. ഏറ്റവും ഒടുവിൽ പുൽവാമ വരെ. സഹിക്കുന്നതിന്റെ പരമാവധി ആയപ്പോൾ തിരിച്ചടിച്ചു.
പാക്കിസ്ഥാൻ ഭീകരർക്കെതിരെ എന്ത് നടപടി എടുക്കുന്നു ?
ഒന്നും ചെയ്യുന്നില്ല. കൊടും ഭീകരൻ ദാവൂദ് ഇബ്രാഹിം ഇസ്ലാമാബാദിനടുത്ത് പാക് പട്ടാളത്തിന്റെയും ഐ എസ് ഐ യുടെയും സുരക്ഷയിൽ വലിയ ബംഗ്ളാവിൽ കഴിയുന്നു. മുംബൈ ആക്രമണത്തിന് ദാവൂദിനോപ്പം നിന്ന മേമൻ സഹോദരന്മാർ കടന്നതും പാക്കിസ്ഥാനിലേക്ക്. കൊടും ഭീകരൻ ഹാഫിസ് സെയ്ദ് വൻ റാലി നടത്തി ഇന്ത്യയെ നിരന്തര ആക്രമണങ്ങൾ വഴി തകർക്കും എന്ന് പ്രഖ്യാപിച്ചത് പാക്കിസ്ഥാനിൽ. ഇപ്പോൾ പുൽവാമ ആക്രമണം മസൂദ് അസർ ആസൂത്രണം ചെയ്തത് പാക് പട്ടാളത്തിന്റെയും ഐ എസ് ഐ യുടെയും പിന്തുണയോടെ സൈനിക ആശുപത്രിയിൽ വെച്ച്. 226 പേർ മരിച്ച മുംബൈ ഭീകരാക്രമണത്തിന് ഭീകരർക്ക് കടൽ യാത്രയ്ക്ക് ട്രെയിനിങ് നൽകിയത് ഐ എസ് ഐ പാക്കിസ്ഥാനിലേ മംഗലം ഡാമിൽ. അവരെ താമസിപ്പിച്ചത് കറാച്ചിയിൽ. ഒരു ഭീകര സംഘടനയെയും പാക്കിസ്ഥാനിൽ നിന്ന് അടിച്ചു പുറത്താക്കാൻ പാക്കിസ്ഥാൻ ഇത് വരെ തയ്യാറായിട്ടില്ല.
ഇപ്പോൾ പാക്കിസ്ഥാന് സംഭവിച്ചത്.
പുൽവാമ സംഭവത്തോടെ പാക്കിസ്ഥാനിലെ ഭീകര സംഘടനകളും അവയുടെ പ്രവർത്തനവും ഭീകര കയറ്റുമതിയും ലോകത്തെ ബോധ്യപെടുത്തുന്നതിൽ ഇന്ത്യ വിജയിച്ചു. അങ്ങനെ അനുകൂല നയതന്ത്ര പശ്ചാതതലം ഒരുക്കി കൗണ്ടർ അറ്റാക്ക്. തിരിച്ചടിക്കാൻ പാക്കിസ്ഥാൻ ഒരുങ്ങിയെങ്കിലും ലോക രാജ്യങ്ങളിൽ ഒറ്റപ്പെട്ടു. ഭീകര രാഷ്ട്രമെന്ന ലേബൽ വൻ വിനയാണെന്ന് അവർക്ക് ബോധ്യമായി. ഭീഷണിയുടെ സ്വരം മാറ്റി നയതന്ത്ര ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് ഇന്ത്യയ്ക്ക് മുന്നിൽ തത്കാലം വഴങ്ങാൻ പാക് പട്ടാളം നിർബന്ധിതരായി. പാക് ജനത ഭീകര വാദം പ്രോത് സാഹിപ്പിക്കുന്നവരല്ലെന്ന തരത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾ സെറ്റ് ചെയ്യപ്പെട്ടു. നയതന്ത്ര ഭാഷയിൽ ഇമ്രാൻ ഖാൻ പ്രത്യക്ഷപ്പെട്ടു. എന്നാൽ അപ്പോഴും പാക്കിസ്ഥാനിലേ ഭീകര സംഘടനകളെ പേരെടുത്തു പറയാനോ തള്ളിപ്പറയാനോ ഇമ്രാന് കഴിഞ്ഞില്ല. അതിനുള്ള അനുമതി പട്ടാളവും ഐ എസ് ഐ യും പാക് പ്രധാന മന്ത്രിക്കു നൽകിയില്ല എന്ന് ചുരുക്കം. ഇതിന് ശേഷമാണ് ഇന്ത്യൻ പൈലറ്റിനെ പാക് കയ്യിൽ കിട്ടുന്നത്. ചെന്നുപെട്ട ഊരാകുടുക്കിൽ നിന്ന് രക്ഷപെടാൻ ഇത് അവർ ഉപയോഗിച്ചു. പൈലറ്റിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച് ഇന്ത്യയിൽ ചില ശക്തികളെ ഉന്മത്തരാക്കുകയായിരുന്നു ലക്ഷ്യം. ഇന്ത്യൻ സർക്കാർ പാക്കിസ്ഥാനെ ആക്രമിച്ചത് കേവലം രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയാണെന്നും വോട്ട് ആണ് ലക്ഷ്യമെന്നും പട്ടാളക്കാരെ ബലി ആക്കുക ആണെന്നുമുള്ള ഒരു പ്രചരണത്തിലേക്ക് വിഷയത്തെ എത്തിക്കാൻ അവർ ശ്രമിച്ചു. ഇന്ത്യയ്ക്കുള്ളിലെ കടുത്ത മോദി വിരോധികൾ ഇത് സസന്തോഷം ഏറ്റെടുക്കുകയും ചെയ്തു. ഒരേ സമയം ഇന്ത്യൻ സർക്കാർ കുഴപ്പക്കാരാണ് എന്ന് വരുത്തുകയും പാക്കിസ്ഥാൻ സമാധാന പ്രിയരാണ് എന്ന് ലോകത്തെ കാണിക്കുകയും ആയിരുന്നു തന്ത്രം. ഐ എസ് ഐ യുടെ കുത്തിത്തിരിപ്പുകൾ അറിയാവുന്ന ഇന്ത്യൻ പട്ടാളവും സർക്കാരും വിവിധ ഏജൻസികളും ഈ ട്രാപ്പിൽ വീണില്ല. അപ്പോഴേക്കും ഇന്ത്യയ്ക്ക് അകത്ത് നിന്നും വലിയ തോതിൽ മുറുമുറുപ്പുകൾ ഉയർന്നു തുടങ്ങിയിരുന്നു. യുദ്ധം വേണ്ട മുറവിളികൾ ഇന്ത്യയിലും പാക്കിസ്ഥാനിലും ആരംഭിച്ചു. ജനങ്ങളുടെ സ്വതന്ത്ര അഭിപ്രായത്തെ മാനിക്കുന്ന ഒരു ഭരണകൂടം എന്ന നിലപാട് പാക് സർക്കാർ സ്വീകരിച്ചു. സ്കൂളിൽ പോയതിന്റെ പേരിൽ വെടിയേറ്റ മലാലയുടെ രാഷ്ട്രത്തിൽ പിടിയിലായ ഇന്ത്യൻ പൈലറ്റിനെ ഇന്ത്യയ്ക്ക് വിട്ടു കൊടുക്കണം എന്ന് പറഞ്ഞ് കുറേ പേർ തെരുവിൽ ഇറങ്ങി. രൂപീകൃതമായതിൽ ഭൂരിപക്ഷം സമയവും പട്ടാളം ഭരിച്ച, ഇപ്പോഴും പട്ടാളത്തിന്റെ നിയന്ത്രണത്തിലുള്ള, രാഷ്ട്രീയ കാര്യങ്ങളിൽ ഉൾപ്പെടെ ഏതിലും പട്ടാളം തീരുമാനം എടുക്കുന്ന ഒരു രാജ്യത്ത്, യുദ്ധ സമാനമായ സാഹചര്യത്തിൽ തടവിൽ പിടിച്ച ശത്രു രാജ്യത്തിന്റെ വൈമാനികനെ വിട്ടു കൊടുക്കണം എന്ന് പറഞ്ഞു ഒരു കൂട്ടം പാക് ജനങ്ങൾ തെരുവിൽ ഇറങ്ങിയത് എന്തോ മഹത് കാര്യമായി കാണാൻ കഴിയില്ല. ലോകത്തു ഇടം നഷ്ടപ്പെട്ട പാക്കിസ്ഥാന് ചുവടുറപ്പിക്കാൻ ഉള്ള പല നമ്പറുകളിൽ ഒന്ന്. പാക് ജനത സമാധാനപ്രിയരാണ്, ഇന്ത്യയുടെ ശത്രുവല്ല, ഇവിടെ ഭീകരതയ്ക്ക് സ്ഥാനമില്ല എന്നൊക്കെ പ്രചരിപ്പിക്കാനുള്ള ഒരു വേല. മുൻപ് സരബ് ജിത് സിംഗിനെ തൂക്കി കൊല്ലണം, കുൽ ഭൂഷൺ യാദവിനെ കൊല്ലണം എന്ന് പറഞ്ഞു തെരുവിൽ ഇറങ്ങിയവരാണ് ഇവർ. സരബ് ജിത് ജയിലിൽ അടിയേറ്റ് മരിച്ചപ്പോൾ ഒരു പ്രതികരണവും ഇല്ലാതിരുന്നവർ. ഇന്ത്യൻ ഫൈറ്ററുകൾ പറന്നെത്തിയപ്പോൾ, രാജ്യം ലോകത്ത് ഒറ്റപ്പെട്ടപ്പോൾ, സ്വന്തം പ്രധാനമന്ത്രി സമാധാനം സമാധാനം എന്ന് നിലവിളിക്കുമ്പോൾ തെരുവിൽ പോസ്റ്ററുമായി ഇറങ്ങിയ ഇവരെ മഹത്വവൽക്കരിക്കാൻ ഇറങ്ങിയ ചില ഇന്ത്യക്കാരെ കാണുമ്പോഴാണ് ചാണക്യ സൂത്രം ഓർമ വരുന്നത്. ഓക് സ് ഫോർഡിൽ പഠിച്ച ഇമ്രാൻ, ക്രിക്കറ്റിൽ കുറ്റി തെറിപ്പിക്കുന്ന ഇമ്രാൻ അങ്ങനെ തീരുമാനിച്ചു.... പൈലറ്റിനെ ഇന്ത്യയ്ക്ക് തിരിച്ചു തരും. സമാധാനമാണ് വലുത്. തുടങ്ങി ഇന്ത്യയിലെ ധീരന്മാർ ഇമ്രാന് ജയ് വിളി. നയതന്ത്ര തലത്തിൽ പാക്കിസ്ഥാൻ ജയിച്ചു. ഇന്ത്യ തോറ്റു. ഇമ്രാനും മോദിയും താരതമ്യം. ഇമ്രാൻഖാൻ പാക്കിസ്ഥാനിൽ തീരുമാനം എടുക്കാൻ കഴിവുള്ള ഒരു പ്രധാന മന്ത്രിയായി എന്ന് കൂടി വാഴ്ത്തി പ്പാട്ടുകാർ കൂട്ടിച്ചേർക്കണം എന്നപേക്ഷ. പാക് പട്ടാളമേധാവിയും ഐ എസ് ഐ മേധാവിയും ഇടവും വലവും നിന്ന് ഇമ്രാന് വെഞ്ചാമരം വീശുന്ന ഫോട്ടോ ഇന്ത്യൻ ആരാധകർ പ്രസിദ്ധീകരിക്കുന്നത് കാണാൻ കാത്തിരിക്കുന്നു.
ഇനി ?,
1.പാക്കിസ്ഥാനിലേ പ്ലക്കാർഡ്, പോസ്റ്റർ പിടുത്തക്കാരുടെ പടം പ്രൊഫൈൽ ആക്കുന്ന ഇന്ത്യൻ വിദഗ് ധരോടാണ്.... ദാവൂദ്, മൗലാന, സായിദ്, മേമന്മാർ തുടങ്ങിയവരെ കൂടി ഇന്ത്യയ്ക്ക് തരാൻ പുതിയൊരു പോസ്റ്റർ എഴുതാൻ പറയണം.
2. കുറേ ഇന്ത്യക്കാരുടെ ആരാധ്യ പുരുഷൻ ആയ ഇമ്രാനിൽ നിന്ന് ഒരുറപ്പ് വാങ്ങണം. ഇനി പാക്കിസ്ഥാൻ കേന്ദ്രീകരിച്ചു ആരും ഒരു സംഘടനയും ഇന്ത്യയിൽ ഭീകര പ്രവർത്തനം നടത്തരുത്. പാക് പിന്തുണയോടെ ഒരാളും ഒരിന്ത്യക്കാരന്റെയും ജീവൻ എടുക്കരുത്. പാക്കിസ്ഥാന് ഉള്ളിലേക്ക് നോക്കി ആദ്യം ഇമ്രാൻ പറയട്ടെ ഭീകര വാദത്തോട് കടക്കു പുറത്ത് എന്ന്. അത് വരെ ഇമ്രാനെ, നിങ്ങൾ ഇത് വരെ ആ കസേരയിൽ ഇരുന്ന പഴയ പാക് പ്രധാന മന്ത്രിമാരിൽ ഒരാൾ മാത്രം.
വാൽ :ശുലം, ഗർഭിണി, ആ 300 പേരുടെ പടങ്ങൾ എവിടെ, ഓക്സ് ഫോർഡ്, ക്രിക്കറ്റിന്റെ കരുത്ത്, യെ ദിയൂരപ്പ, കൽബുർഗി, ഗൗരി ലങ്കേഷ്, സംഘി തുടങ്ങി ഒരു പദത്തിനും നിരോധനം ഇല്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്