നിശ്ചിത ജോലി ചെയ്യാൻ നിയോഗിച്ചവരെ അടിമപ്പണി ചെയ്യിക്കുന്നതിൽ എന്ത് ന്യായം? അവർക്ക് മനുഷ്യാവകാശങ്ങൾ ഇല്ലേ? ആറ്റുകാലിലെ കുട്ടികളുടെ സങ്കടങ്ങൾ കാണുന്ന ഡിജിപി ഇതും കാണണം; ക്യാമ്പ് ഫോളോവേഴ്സ്... പൊലീസിലെ അടിമപ്പണിക്കാർ; ശ്രീലേഖ ഐപിഎസ് അറിയാൻ എംഎസ് സനിൽകുമാറിന്റെ കുറിപ്പ്
എം എസ് സനിൽ കുമാർ
ആറ്റുകാൽ കുത്തിയോട്ടത്തെക്കുറിച്ച് ഡി ജി പി ശ്രീലേഖയുടെ പ്രതികരണം കണ്ടപ്പോൾ എഴുതണം എന്ന് കരുതിയതാണ്. ആറ്റുകാലിലെ അവകാശലംഘനങ്ങളെക്കുറിച്ചാണ് ഡിജിപി വാചാലയായത്. ഡിജിപി പൊലീസിന് അകത്തേക്ക് എപ്പോഴെങ്കിലും കണ്ണോടിക്കാറുണ്ടോ? ഇല്ലെങ്കിൽ ഒന്നുനോക്കണം. അവിടെ പൊലീസിന്റെ ഏറ്റവും താഴേതട്ടിലുള്ള ഒരുപറ്റം മനുഷ്യജീവികളെക്കാണാം...ക്യാമ്പ് ഫോളോവേഴ്സ്...പൊലീസിലെ അടിമപ്പണിക്കാർ. നിയമമനുസരിച്ച് അടിമപ്പണിയല്ല ജോലി. പക്ഷെ ഐപിഎസ് മേലാളന്മാരുടെ അടിമകളാകാൻ വിധിക്കപ്പെട്ടവരാണ് ഇവർ. ഒരു പഴയ കഥ....
ഇന്ത്യാവിഷൻ ബ്യൂറോയിൽ ജോലി ചെയ്യുന്ന കാലം. ഒരു സായാഹ്നത്തിൽ ഒരാൾ കാണാൻ വന്നു. പൊലീസിലെ ക്യാമ്പ് ഫോളോവറാന്. ക്ഷീണിതൻ. പൊലീസ് ക്യാമ്പുകളിലെ വിവിധജോലികൾ ചെയ്യാൻ നിയമിക്കപ്പെട്ടവരാണ് ക്യാമ്പ് ഫോളോവർമാർ. അലക്ക്, ഭക്ഷണം പാകം ചെയ്യൽ തുടങ്ങിയ ജോലികൾ. പക്ഷെ ക്യാമ്പുകളിലല്ല ഇവരിൽ പലരേയും നിയോഗിച്ചിരിക്കുന്നത്. ഐപിഎസ് ഉദ്യോഗസ്ഥരുടെ വീടുകളിൽ ജോലിയെടുപ്പിക്കുകയാണ്. പാചകം, അലക്ക്, കക്കൂസ് കഴുകൽ, പാത്രം കഴുകൽ, വീട് വൃത്തിയാക്കൽ, പട്ടിയെനോട്ടം അങ്ങനെ പലവിധജോലികൾ. പരാതിപ്പെടാൻ പോലും പറ്റാത്തവിധത്തിൽ നിസ്സഹായരായിപ്പോയ വിഭാഗം. ഡിഐജിമാർ, ഐജിമാർ തുടങ്ങി ഉയർന്ന ഉദ്യോഗസ്ഥരുടെയെല്ലാം വീടുകളിൽ ഇവരുണ്ട്. നന്ദാവനം പൊലീസ് ക്യാമ്പിലെ അവസ്ഥയും ഭിന്നമല്ല. തലസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥരിൽ മിക്കവരുടെയും വീട്ടിൽ നിന്ന് രാവിലെ ക്യാമ്പിലേക്ക് വാഹനം എത്തും. ഐപിഎസ് കുടുംബാംഗങ്ങളുടെ മുഷിഞ്ഞ വസ്ത്രങ്ങളുമായാണ് ഈ വരവ്. ക്യാമ്പിലെ ക്യാമ്പ് ഫോളോവർമാരുടെ ചുമതലയാണ് അത് കഴുകിവൃത്തിയാക്കുക എന്നത്. മുഷിഞ്ഞുനാറിയ അടിവസ്ത്രങ്ങൾ വരെ കഴുകാൻ കൊടുത്തുവിടും ചിലർ. വാർത്ത ചെയ്യാം എന്ന് ഞാൻ സമ്മതിച്ചു. ദൃശ്യങ്ങൾ വേണം. അതിനായി ക്യാമ്പ് ഫോളോവർമാരെ ജോലിക്ക് നിർത്തിയിട്ടുള്ള ഐപിഎസ് ഉന്നതന്മാരുടെ വീടുകൾ കണ്ടെത്തി.
ഷിബു സി എൽ ( Shibu CL )ആയിരുന്നു ക്യാമറാമാൻ. ആദ്യം നന്ദാവനം ക്യാമ്പിലെ ദൃശ്യങ്ങളാണ് എടുത്തത്. അത് ഒരു മൊബൈൽ ക്യാമറയിൽ പകർത്തി. കഴുകാൻ കൊടുത്തുവിട്ട അടിവസ്ത്രങ്ങളുടെ കൂമ്പാരമായിരുന്നു അവിടെ. പിന്നെ ഒരു ഐജിയുടെ വീട്ടിലേക്ക്. അടച്ചിട്ട കൂറ്റൻഗേറ്റ്. ഉള്ളിലുള്ള ക്യാമ്പ് ഫോളോവറുടെ മൊബൈൽ നമ്പർ നേരത്തെ കിട്ടിയിരുന്നു. അതിൽ വിളിച്ച് അയാളെ പുറത്തേക്ക് വരുത്തി. അദ്ദേഹം മണി മണിയായി കാര്യങ്ങൾ പറഞ്ഞു. വെളുപ്പിനെ തുടങ്ങും ജോലി. പാചകം, അലക്ക്, വീട് കഴുകൽ, പട്ടിയെ കുളിപ്പിക്കൽ, തോട്ടം പരിപാലനം. രാത്രി വൈകുവോളം ജോലി. മിക്കവാറും ദിവസങ്ങളിൽ രാത്രി വൈകും വരെ പാർട്ടി കാണും. അതിഥികൾ ധാരാളം. എല്ലാവർക്കും വേണ്ടി ഭക്ഷണം തയ്യാറാക്കണം . തീറ്റയെല്ലാം കഴിഞ്ഞ് എച്ചിലും പാത്രങ്ങളും കൂമ്പാരമാക്കി എല്ലാവരും പോകും.വീട്ടുകാർ ഉറങ്ങും. എച്ചിൽ കോരി, പാത്രങ്ങളെല്ലാം കഴുകി വെയ്ക്കേണ്ട ജോലി ക്യാമ്പ് ഫോളോവർക്ക്. അദ്ദേഹത്തിന്റെ സംസാരം ഷൂട്ട് ചെയ്തു. അതിന് ശേഷം മറ്റൊരു ഐ ജി യുടെ വീട്ടിലേക്ക്. അവിടെ പട്ടികളെ നോക്കാൻ വേണ്ടി മാത്രം രണ്ടു പേരെ നിർത്തിയിരിക്കുന്നു. അങ്ങനെ ഒരഞ്ചാറുവീട്ടിൽ പോയി. എല്ലായിടത്തും കദനകഥകൾ. ജോലി സർക്കാർ ജോലി, ശമ്പളം നൽകുന്നത് സർക്കാർ, ചെയ്യുന്നത് ഐപിഎസ്സുകാരന്റെ വീട്ടിൽ അടിമപ്പണി. ചില ഉത്തരേന്ത്യൻ ഐപിഎസ്സുകാരുടെ വീട്ടിലെ കാര്യങ്ങളും കേട്ടു.
മൃഗീയ പീഡനങ്ങളാണ് അവിടെയൊക്കെ ക്യാമ്പ് ഫോളോവേഴ്സ് നേരിട്ടുകൊണ്ടിരുന്നത്. എല്ലാ ദൃശ്യങ്ങളും സംഭാഷണങ്ങളും ക്യാമറയിൽ പകർത്തി. പിറ്റേദിവസം രാവിലെ മുതൽ ഇന്ത്യാവിഷൻ ഹെഡ് ലൈൻ വാർത്തയായി ക്യാമ്പ് ഫോളോവേഴ്സിന്റെ ദുരിതങ്ങൾ സംപ്രേഷണം ചെയ്തു. വാർത്ത സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടു. ക്യാമ്പ് ഫോളോവേഴ്സിനെ ഐപിഎസ്സുകാരുടെ വീട്ടുവേലയ്ക്ക് അയയ്ക്കരുതെന്ന് സർക്കാർ ഉത്തരവിറക്കി. ക്യാമ്പ് ഫോളോവേഴ്സ് സംഘടന രൂപീകരിച്ചു. കാര്യങ്ങൾ കുറച്ചുനാൾ മെച്ചപ്പെട്ടു.
..................................................................
ഇനി ഡിജിപി ശ്രീലേഖ അറിയാൻ.
ഇന്ന് ഈ കുറിപ്പ് തയ്യാറാക്കുന്നതിന്റെ ഭാഗമായി ക്യാമ്പ് ഫോളോവേഴ്സിൽ ചിലരെ വിളിച്ചു. ഇപ്പോഴും പലയിടങ്ങളിലും സ്ഥിതി പഴയതുതന്നെ. തുണി കഴുകാൻ ഐപിഎസ്സുകാർ ക്യാമ്പുകളിലെത്തിക്കുന്നുണ്ട്. വീട്ടുജോലിക്ക് ക്യാമ്പ് ഫോളോവറിനെ നിർത്തിയിട്ടുണ്ട്. ഒരു പുതിയ വിവരം കൂടി കിട്ടി. ദിവസ വേതന അടിസ്ഥാനത്തിൽ പല ക്യാമ്പുകളിലും സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. ഇവരിൽ ഭൂരിപക്ഷവും ഇപ്പോൾ ക്യാമ്പുകളിലല്ല ജോലി ചെയ്യുന്നത്. ഐപിഎസ്സുകാരുടെ വീട്ടിൽ. ഒരു കമ്മീഷണറുടെ വീട്ടിൽ അലക്കുകാരൻ, പാചകക്കാരൻ, ശുചീകരണത്തൊഴിലാളി എന്നിങ്ങനെ മൂന്നുപേരെയാണ് നിയോഗിച്ചത്. ഇപ്പോൾ കമ്മീഷണർ മാറി. പുതിയ കമ്മീഷണർ ഇവരെ മാറ്റി പകരം സ്ത്രീ തൊഴിലാളികളെ മതിയെന്ന് നിർദ്ദേശിച്ചിരിക്കുന്നു.
ദിവസവേതന അടിസ്ഥാനത്തിൽ ക്യാമ്പിൽ ജോലി ചെയ്യുന്നവരെ കമ്മീഷണറുടെ വീട്ടിലെത്തിക്കാനാണ് നീക്കം. അടിമപ്പണിക്കെതിരെ പരാതി പറഞ്ഞവരെയൊക്കെ ഇക്കാലയളവിൽ ഒതുക്കി. സർക്കാരിന്റെ ശമ്പളം വാങ്ങുന്നവരെ, നിശ്ചിത ജോലി ചെയ്യാൻ നിയോഗിച്ചവരെ അടിമപ്പണി ചെയ്യിക്കുന്നതിൽ എന്ത് ന്യായം? അവർക്ക് മനുഷ്യാവകാശങ്ങൾ ഇല്ലേ? ആറ്റുകാലിലെ കുട്ടികളുടെ സങ്കടങ്ങൾ കാണുന്ന ഡിജിപി ഇതും കാണുമെന്ന് കരുതുന്നു.
Stories you may Like
- എസ് പി ബാസ്റ്റിൻ സാബുവിനെ ഐപിഎസ് സെലക്ഷനിൽ പരിഗണിക്കാൻ ഉത്തരവ്
- പരിഷ്കരിച്ച പട്ടിക മുഖ്യമന്ത്രി ഒപ്പിട്ടിട്ടും പട്ടിക സെക്രട്ടറിയേറ്റിൽ പൂഴ്ത്തി അട്ടിമറി
- കെ എസ് ആർ ടി സി സ്വിഫ്റ്റിൽ സംഭവിച്ചതിനെ കുറിച്ച് സീത
- മുൻ എസ്പി ബാസ്റ്റിൻ സാബുവിന് മുൻകാല പ്രാബല്യത്തോടെ ഐപിഎസ്
- മാനദണ്ഡം മറികടന്ന നാലു വർഷത്തെ ഐപിഎസ് കൺഫർ പട്ടിക യുപിഎസ് സി മടക്കുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍