ലാവ്ലിൻ: ഒരു വെടിക്ക് മൂന്നു പക്ഷികളെ ഉന്നം വയ്ക്കുന്ന ഉമ്മൻ ചാണ്ടിയുടെ പുത്തൻ പൂഴിക്കടകൻ
രവികുമാർ അമ്പാടി
കേരള രാഷ്ട്രീയത്തെ കാര്യമായി സ്വാധീനിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന രണ്ടു സുപ്രധാന സംഭവങ്ങളാണ് ഇന്നലെ ഉണ്ടായത്. ലാവ്ലിൻ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോർട്ടിൽ സർക്കാർ ഹർജി നല്കിയതാണ് ഒന്ന്. മാണിക്കെതിരെ കേസ്സെടുക്കാൻ തെളിവുകളില്ലെന്ന വിജിലൻസ് റിപ്പോർട്ട് പുറത്തുവന്നതാണ് മറ്റൊന്ന്.
തെരഞ്ഞെടുപ്പ് അടുത്തുവരുന്ന ഒരു സാഹചര്യത്തിൽ ഇത്തരം നടപടികൾ ആദ്യം വിലയിരുത്തപ്പെടുക, ഐക്യ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ സാഹചര്യം ഒരുക്കാനായുള്ള നടപടികൾ മാത്രമായാണ്. എന്നാൽ, ഒരു പുനരന്വേഷണത്തിന് അപേക്ഷിച്ചതുകൊണ്ടോ, വിജിലൻസിനെക്കൊണ്ട് മാണിക്കനുകൂലമായ റിപ്പോർട്ട് എഴുതിച്ചതുകൊണ്ടോ, പിണറയായി വിജയൻ അഴിമതി ചെയ്തെന്നും മാണി കുറ്റവിമുക്തനാണെന്ന് കേരളത്തിലെ ജനങ്ങൾ വിശ്വസിക്കുമെന്ന് മറ്റാരു കരുതിയാലും, ഉമ്മൻ ചാണ്ടി അങ്ങനെ വിശ്വസിക്കില്ല. രാഷ്ട്രീയ തന്ത്രങ്ങൾ ഒരുപാട് പയറ്റി പഴക്കവും തഴക്കവും വന്ന ഒരു നേതാവാണ് അദ്ദേഹം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഓരോ നീക്കത്തിനും അർത്ഥങ്ങൾ ഒരുപാടുണ്ടാകും.
ആത്യന്തികമായി ഉമ്മൻ ചാണ്ടി ഉന്നം വയ്ക്കുന്നത്, ഒരു വട്ടം കൂടി മുഖ്യമന്ത്രി കസേരയിലെത്തുക എന്നതാണ്. അതിന് വന്നേക്കാവുന്ന വിഘ്നങ്ങൾ ഓരോന്നായി നീക്കുക എന്ന പ്രവർത്തിയിൽ വ്യാപൃതനാണ് അദ്ദേഹം. ലാവ്ലിൻ പുനരന്വേഷണവും അതിന്റെ ഒരു ഭാഗം തന്നെയാണ്. എന്നാൽ പലരും കരുതുന്നതുപോലെ അത് പിണറായി വിജയനെ മാത്രം ലക്ഷ്യമാക്കിയുള്ള ഒരു വെടിയല്ല.
നേരത്തെ സൂചിപ്പിച്ചതുപോലെ, കോടതി കുറ്റവിമുക്തനാക്കിയ വിധിക്ക് രണ്ട് വർഷത്തിനപ്പുറം നടത്തിയ ഇത്തരം ഒരു നീക്കം ഒരിക്കലും പിണറായിയുടെ മുഖഛായയെ ബാധിക്കില്ല. മാത്രമല്ല, ഇത്തരം ഒരു ഹർജി നൽകുന്നതിന് സംസ്ഥാന നിയമ വകുപ്പ് എതിരായിരുന്നു എന്നും വാർത്തകളുണ്ട്. അപ്പോൾ പിന്നെ ഇത്തരം ഒരു നീക്കം നടത്തിയത് വി എസ് അച്ചുതാനന്ദനെ മാത്രം മനസ്സിൽ കണ്ടുകൊണ്ടായിരുന്നു.
കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പിൽ, പതിവുപോലെ ഭരണ വിരുദ്ധവികാരം ഉണ്ടായിരുന്നിട്ടും ഐക്യമുന്നണി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. അതിന് പ്രധാന കാരണം വി എസ് എന്ന മനുഷ്യന്റെ വ്യക്തിപ്രഭാവം തന്നെയായിരുന്നു. പിന്നീടുണ്ടായ നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പിൽ വി എസിന്റെ സ്വാധീനം, ഇടതു മുന്നണീയെ എതിരായി ബാധിച്ചതും ഇത്തരുണത്തിൽ ഓർക്കേണ്ട ഒന്നാണ്. വി എസ് എന്നും പാർട്ടിക്കുള്ളിൽ, കൊലവിളിയുയർത്തുന്ന ഒറ്റയാനായി നിലകൊള്ളേണ്ടത് പാർട്ടിയുടെ ശത്രുക്കളുടെ ആവശ്യമാണ്.
എന്നാൽ അടുത്തയിടെയായി അദ്ദേഹം ഏറെക്കുറെ പാർട്ടി നേതൃത്വവുമായി പൊരുത്തപ്പെട്ടുപോകാനാണ് ശ്രമിക്കുന്നത്. നേതൃത്വവും, അദ്ദേഹത്തോട് സമരസപ്പെട്ടു കഴിഞ്ഞിരിക്കുന്നു. വി എസ് തെരഞ്ഞെടുപ്പിൽ നിൽക്കുന്നതിൽ പ്രായം ഒരു തടസ്സമല്ലെന്ന യചൂരിയുടെ പ്രസ്താവനയും, താൻ തെരഞ്ഞെടുപ്പിൽ നിൽക്കണമോ വേണ്ടയോ എന്ന് പാർട്ടി തീരുമാനിക്കുമെന്ന വി എസ് ന്റെ പ്രസ്താവനയുമൊക്കെ അതാണ് സൂചിപ്പിക്കുന്നത്. വി എസിന്റെ വ്യക്തി പ്രഭാവത്തോടൊപ്പം പാർട്ടിയുടെ സംഘടനാശക്തിയും ചേർന്നാൽ തന്റെ ഉദ്ദേശം പാളുമെന്ന് ഉമ്മൻ ചാണ്ടിക്കറിയാം. ഇവിടെയാണ് വെടിയുടെ ആദ്യ ലക്ഷ്യമായ പക്ഷി ഇരിക്കുന്നത്.
പിണറായി വിജയന്റെ ആദ്യ മാർച്ചിൽ, അസ്വരസ്വമുണ്ടാക്കുന്നതിൽ ലാവ്ലിൻ വിഷയം ഏറെ പങ്കു വഹിച്ചു. അന്ന്, ആ വിവാദങ്ങൾ ഏറ്റെടുത്തുകൊഴുപ്പു കൂട്ടിയത് വി എസ് ആയിരുന്നു. ഇത്തവണയും അത് സംഭവിച്ചാൽ, പാർട്ടിയിലെ ഐക്യം വെറുമൊരു കടങ്കഥയാണെന്ന് വരുത്തിത്തീർക്കാനാകും. അതുവഴി വി എസിന്റെ വ്യക്തിപ്രഭാവത്തേയും പാർട്ടിയുടെ സംഘടനാശക്തിയേയും രണ്ടുതട്ടിലാക്കാൻ സാധിക്കും. അതുവഴി, തെരഞ്ഞെടുപ്പ് പോരാട്ടം താരതമ്യേന എളുപ്പമാകുകയും ചെയ്യും.
അടുത്ത പക്ഷി കെ പി സി സി പ്രസിഡന്റ് വി എം സുധീരനാണ്. കേരളത്തിലെ കോൺഗ്രസ്സിനെ ഗ്രൂപ്പുകളുടെ നീരാളിപ്പിടുത്തത്തിൽ നിന്നും രക്ഷിക്കാനാണ്, ഗ്രൂപ്പുകൾക്ക് അതീതനെന്ന മുഖഛായയുള്ള സുധീരനെ ഹൈക്കമാന്റ് പ്രസിഡന്റാക്കിയത്. എന്നാൽ സുധീരൻ സ്വന്തമായ ഒരു ഗ്രൂപ്പുണ്ടാക്കാനുള്ള തത്രപ്പാടിലായിരുന്നു ഇക്കാലമത്രയും. പല ജില്ലാക്കമ്മിറ്റികളിലും, ഇഷ്ടക്കാരെ കുത്തിതിരുകിയത് ഇതിന്റെ മുന്നോടിയാണെന്നായിരുന്നു, മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണം. അത് എന്തൊക്കെയായാലും, വി എം സുധീരൻ സ്വന്തമായ ഒരു പ്രതിഛായ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുനുണ്ടെന്നുള്ളത് സത്യമാണ്. മദ്യ നയത്തിലെ കടും പിടുത്തവും, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം ന്യൂനപക്ഷം കോൺഗ്രസ്സിൽ നിന്നും അകന്നു എന്ന വാദം ഉയർന്നപ്പോൾ, വിവാദ പ്രസ്താവനക്കെതിരെ നടേശന്റെ പേരിൽ പരാതി നൽകിയതുമെല്ലാം, സ്വന്തം പ്രതിഛായ വർദ്ധിപ്പിക്കുവാനുള്ള ശ്രമമായിരുന്നു. സുധീരൻ നേരത്തെ ഒരു യാത്ര നടത്തുകയും അത് തിരുവനന്തപുരത്തെത്തിയപ്പോൾ ബാറുകൾ പൂട്ടുകയും ചെയ്തത്, അദ്ദേഹത്തിന് പൊതു സമൂഹത്തിൽ, പ്രത്യേകിച്ചും സ്ത്രീകളുടെ ഇടയിൽ പ്രതിഛായ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇനി മറ്റൊരു യാത്രകൂടി വിജയിച്ചാൽ സുധീരൻ ഭാവിയിൽ തനിക്ക് ഭീഷണിയാകുമെന്ന് ഉമ്മൻ ചാണ്ടി കരുതുന്നു.
നവകേരള മാർച്ചിലുടനീളം പിണറായിയും പാർട്ടിയും ലാവ്ലിൻ വിഷയത്തി പ്രതിരോധിക്കുവാനും ബാർകോഴയിലെ റിപ്പോർട്ട് ഉയർത്തി ആക്രമിക്കാനും ശ്രമിക്കും എന്ന് ഉമ്മൻ ചാണ്ടിക്കറിയാം. ചുരുക്കത്തിൽ മാദ്ധ്യം ശ്രദ്ധയും അതുവഴി പൊതുജനശ്രദ്ധയും മൊത്തമായും നവകേരളാ യാത്രയിൽ കേന്ദ്രീകരിക്കുകയും കേരള രക്ഷായാത്ര ശ്രദ്ധിക്കപ്പെടാതെ പോവുകയും ചെയ്യുമെന്ന് ഉമ്മൻ ചാണ്ടി പ്രതീക്ഷിക്കുന്നു. അങ്ങിനെ സുധീരന്റെ പ്രതിഛായ വർദ്ദിക്കുന്നത് തടയാമെന്നും അദ്ദേഹം കരുതുന്നു.
ഉമ്മൻ ചാണ്ടിയുടെ സ്വപ്ന സാക്ഷാത്ക്കാരത്തിനുള്ള മൂന്നാമത്തെ വിഘ്നമാണ് ബിജെപി. കേരളത്തിലെ ബിജെപിയുടെ വളർച്ച ഇടതുപക്ഷത്തെയായിരിക്കും ബാധിക്കുക എന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടിരുന്നത്. അതുകൊണ്ടാണ്, അരുവിക്കര തെരഞ്ഞെടുപ്പിലും മറ്റും, ഉമ്മൻ ചാണ്ടിയും കോൺഗ്രസ്സും ബിജെപിയോട് ഒരു മൃദു സമീപനം സ്വീകരിച്ചിരുന്നത്. ന്യൂനപക്ഷം എന്നും ഐക്യമുന്നണിയോടൊപ്പം നിൽക്കുമെന്നും, ഭൂരിപക്ഷത്തിന്റെ വോട്ടുകളിൽ ബിജെപി കടന്നു കയറുമെന്നുമായിരുന്നു. ഈ വിലയിരുത്തലിന്റെ അടിസ്ഥാനം.
എന്നാൽ, ഈ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നതായിരുന്നു സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം. ന്യൂനപക്ഷങ്ങളിൽ ഭൂരിഭാഗം ഇടതുമുന്നണിയോടൊപ്പം പോയപ്പോൾ, അവർക്കുള്ള പരമ്പരാഗത ഹിന്ദു വോട്ടുകൾ നഷ്ടപ്പെട്ടതുമില്ല. എന്നാൽ പാരമ്പര്യമായി കോൺഗ്രസ്സിനു കിട്ടിക്കൊണ്ടിരുന്ന സ്വർണ്ണ ഹിന്ദുവോട്ടുകൾ ബിജെപിയിലേക്ക് ഒഴുകുകയായിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിലും തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലും ബിജെപി പ്രധാന പ്രതിപക്ഷമായതിന് ഇതു തന്നെയായിരുന്നു കാരണം.
ഇത് തടയുവാൻ ഏറ്റവും നല്ല മാർഗം ബിജെപിയുടെ സ്വരം പുറത്തു കേൾക്കാതിരിക്കുകയാണ്. കേരള രാഷ്ട്രീയത്തെ അടുത്തുനിന്ന് വീക്ഷിക്കുന്ന ആരും സമ്മതിക്കുന്ന ഒരു കാര്യമുണ്ട്, ഏതൊരു പാർട്ടിയും നേതാവും കേരളത്തിൽ വളർന്നിട്ടുള്ളത് വിവാദങ്ങളിലൂടെ മാത്രമാണ്. ഒരു പാർട്ടിക്കും നിശബ്ദമായ ഒരു വളർച്ച ഉണ്ടായിട്ടില്ല. അങ്ങനെ ഒരു പൊതുവേദിയിൽ ശബ്ദമുയർത്താൻ ബിജെപി ക്ക് കഴിയാതിരുന്നതാണ്, കഴിഞ്ഞ ഏറെക്കാലമായി അവർ അനുഭവിച്ചിരുന്ന പ്രശ്നം. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ, വികസന അജണ്ടയുമായി മോദിയെത്തിയപ്പോൾ, വർഗ്ഗീയ ലഹളയും, ഗർഭത്തിൽ ശൂലം കുത്തിയിറക്കിയ കഥകളുമൊക്കെയായി അതിനെ എതിർക്കുവാനാണ് ഇരുമുന്നണികളും ശ്രമിച്ചത്. അങ്ങനെ ചരിത്രത്തിൽ ആദ്യമായി ബിജെപി വിവാദങ്ങൾക്ക് നടുവിൽ അകപ്പെടുകയും അവരുടെ സ്വരം പൊതുവേദിയിൽ എത്തുകയും ചെയ്തു. അത് ഇവിടെ ബിജെപിയുടെ വളർച്ചക്ക് വഴിയൊരുക്കുകയും ചെയ്തു.
കഴിഞ്ഞ പ്രാദേശിക തെരഞ്ഞെടുപ്പിലും ബിജെപി കുറെയൊക്കെ ചർച്ചക്ക് വിധേയമായി. അതിൽ അവർ കാര്യമായ സ്വാധീനം നേടുകയും ചെയ്തു. ഇവിടെയാണ് ഉമ്മൻ ചാണ്ടിയുടെ വെടിയുണ്ട കൊള്ളേണ്ട മൂന്നാമത്തെ പക്ഷി.
ഒരു ഭാഗത്ത് ബാറും സോളാറും, മറ്റേഭാഗത്ത് അരുൺ കുമാറും ലാവ്ലിനുമായി രംഗം കൊഴുത്താൽ, ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പ് അജണ്ട ഈ രണ്ടു മുന്നണികളുടെ അഴികതികഥകളിലൊതുങ്ങും. മുൻകാലങ്ങളിലേതുപോലെ, ഇരു മുന്നണികളുടെയും തമ്മിൽതമ്മിലുള്ള ആക്രോശങ്ങൾക്കിടയിൽ, ബിജെപിയുടെ ശബ്ദം ആരും കേൾക്കാതെ പോകും. സ്വാഭാവികമായും, അത് ബിജെപി യുടെ മുന്നേറ്റത്തെ തഴയുകയും, കോൺഗ്രസ്സിന്റെ പരമ്പരാഗത ഹിന്ദുവോട്ടുകൾ കാത്തു സൂക്ഷിക്കുവാനുമാകും.
ഇപ്പോൾ ഉതിർത്ത് ഈ വെടിയുണ്ട കൃത്യമായി ഈ മൂന്നുലക്ഷ്യങ്ങളേയും ഭേദിച്ചാൽ, രണ്ടാംവട്ടം മുഖ്യമന്ത്രി കസേര എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനാകും എന്നാണ് ഉമ്മൻ ചാണ്ടി കരുതുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്