കരിമരുന്ന് പ്രയോഗം അപകടം പിടിച്ചതോ നിരോധിക്കപ്പെടേണ്ടതോ അല്ല; സുരക്ഷാ മുൻകരുതലുകളാണ് പ്രധാനം; കൊല്ലത്തെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മലയാളികൾ ശ്രദ്ധിക്കാൻ മൂന്ന് കാര്യങ്ങൾ: മുരളി തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി
കൊല്ലത്തിനടുത്ത് പരവൂരിൽ വെടിക്കെട്ടപകടത്തിൽ നൂറിലേറെ പേർ മരിക്കുകയും ഇരുന്നൂറിലധികം പേർക്ക് ഗുരുതരമായി പരിക്കു പറ്റുകയും ചെയ്തു എന്ന വാർത്ത കേട്ടാണ് ഉണർന്നത്. ഒരു അപകടം ദുരന്തമാകുന്നത് മരണസംഖ്യ കൊണ്ട് മാത്രമല്ല. ഇതിനു മുമ്പും കേരളത്തിൽ എത്രയോ വെടിക്കെട്ടപകടങ്ങൾ ഉണ്ടായിരുന്നു. അതിൽനിന്നും നാം, ഒരു സമൂഹമെന്ന നിലയിൽ, ഒന്നും പഠിക്കാത്തതിനാലാണ് ഇത് വീണ്ടും വീണ്ടും ആവർത്തിക്കുന്നത്.
വെടിക്കെട്ടപകടത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ കിട്ടി വരുന്നതേ ഉള്ളൂ. പക്ഷേ, പ്രധാനമായ ചർച്ചകളെല്ലാം മത്സര കമ്പം നടത്താനുള്ള അനുമതി ഉണ്ടായിരുന്നോ, അങ്ങനെയില്ലെങ്കിൽ ഇതു നടന്നതിന്റെ ഉത്തരവാദികൾ ആരൊക്കെയാണ് എന്നതിനെ ചൊല്ലിയാണ്. കമ്പപ്പുര ഉടൻ തന്നെ ജെസിബി ഉപയോഗിച്ച് പൊളിച്ചുമാറ്റുന്ന ദൃശ്യങ്ങളും ടിവിയിൽ കണ്ടു. ഇനി ഒരു അപകടം ഒഴിവാക്കലാണ് നമ്മുടെ ലക്ഷ്യമെങ്കിൽ ഇതെല്ലാം തെറ്റായ പ്രവൃത്തികളാണ്.
ഓരോ വൻ അപകടങ്ങളും ഉണ്ടാകുന്നത് നമ്മൾ ചെറിയ ചെറിയ അനവധി സുരക്ഷാ മുൻകരുതലുകൾ അവഗണിക്കുമ്പോഴാണ്. ഉപയോഗിക്കുന്ന വെടിമരുന്നിന്റെ രാസഘടന, കൂട്ടിവച്ചിരുന്ന രാസവസ്തുക്കളുടെ അളവ്, പുറത്ത് ചൂടുകൂടുമ്പോൾ വെടിപ്പുരയിൽ ചൂട് വർധിക്കാതെ നോക്കാനുള്ള സംവിധാനം, വെടിപ്പുരയുടെ തൊട്ടടുത്ത് അധികം ആളുകൂടാതെ നോക്കാനുള്ള സംവിധാനം എന്നിങ്ങനെ അനവധി വിഷയങ്ങൾ ഇതിലുണ്ട്. ഇത് ഓരോന്നും ശാസ്ത്രീയമായി പരിശോധിക്കണം. അതിനുശേഷം ആവശ്യമായ നിയമങ്ങൾ പാലിച്ചിരുന്നോ, ഇപ്പോൾ ഉള്ള നിയമങ്ങൾ ഇതുപോലെ ഒരപകടം ഒഴിവാക്കാൻ പര്യാപ്തമാണോ എന്നിങ്ങനെ ഒക്കെയാണ് അന്വേഷണത്തിന്റെ ഗതി പോകേണ്ടത്. ഇതിനുപകരം അമ്പലക്കമ്മിറ്റി അംഗങ്ങളെയോ വെടിക്കെട്ട് നടത്തിയവരേയോ ഒക്കെ കുറ്റവാളികളായി കരുതി മുൻധാരണയോടെ അന്വേഷണം നടത്തിയാൽ അപകടത്തിന്റെ യഥാർത്ഥ കാരണങ്ങൾ പുറത്ത് വരില്ല. ഭാവിയിൽ അപകടം ഒഴിവാക്കാനുള്ള സാധ്യതയും ഇല്ലാതാകും.
ലോകത്ത് ഏറെ സ്ഥലങ്ങളിൽ ഫയർവർക്സ് ഉണ്ട്. മനോഹരമായ ഒരു കലാരൂപമാണിത്. യൂറോപ്പിലെ ഏറ്റവും വലിയ ഫയർവർക്സ് നടത്തുന്നത് ജനീവയിലാണ്. അത് എല്ലാവർഷവും ഞാൻ പോയി കാണാറുമുണ്ട്. കേരളത്തിലെ മാദ്ധ്യമ സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവരെ അതിലേക്ക് ക്ഷണിക്കാറുമുണ്ട്. അപ്പോൾ കരിമരുന്ന് പ്രയോഗം എന്നത് അപകടം പിടിച്ചതോ നിരോധിക്കപ്പെടേണ്ടതോ അല്ല. മറിച്ച് വേണ്ടത്ര സുരക്ഷാ മുൻകരുതലുകളോടെ വേണം ഇതു നടത്താൻ. അതാണ് പ്രധാനം.
മൂന്നു കാര്യങ്ങൾ ആണ് ഈ അപകടത്തിന്റെ കാര്യത്തിൽ നാം ശ്രദ്ധിക്കേണ്ടത്. ഒന്നാമത് കരിമരുന്ന് പ്രയോഗങ്ങൾ നടത്താൻ ഇപ്പോൾ ഉള്ള നിയമങ്ങൾ ഇതുപോലെ ഒരു അപകടം ഒഴിവാക്കാൻ പര്യാപ്തമായിരുന്നോ? ഇതിൽ കരിമരുന്ന് പ്രയോഗം നടത്തുന്നവരുടെ പരിശീലനം ഒരു പ്രധാന കാര്യമാണ്. ഇന്ത്യയിൽ ഒരിടത്തും കരിമരുന്ന്പ്രയോഗത്തെപ്പറ്റി ശാസ്ത്രീയമായി പഠിപ്പിക്കാൻ സംവിധാനം ഇല്ല. പലപ്പോഴും പാരമ്പര്യമായിട്ടാണ് ഈ കലാരൂപം പഠിപ്പിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ ലോകത്ത് മറ്റു സ്ഥലങ്ങളിൽ ഉണ്ടാകുന്ന ഗുണപരമായ മാറ്റങ്ങൾ നമ്മൾ അറിയുന്നില്ല.
രണ്ടാമത് വെടിക്കെട്ട് നടക്കുന്ന സ്ഥലത്തെ ആൾക്കൂട്ടത്തിന്റെ നിയന്ത്രണം. ഏറെ തുറന്ന സ്ഥലം ഇല്ലാത്ത പ്രദേശങ്ങളിലാണ് പലപ്പോഴും കരിമരുന്ന് പ്രയോഗങ്ങൾ നടത്തപ്പെടുന്നത്. കരിമരുന്ന് പ്രയോഗങ്ങളുടെ പ്രസിദ്ധി കൂടുന്നതോടെ ഏറെ സ്ഥലങ്ങളിൽ നിന്നും ആളെത്തുന്നു. ഉദാഹരണത്തിന് നൂറു കൊല്ലം മുമ്പത്തെ തൃശൂർ പൂരത്തിന്റെ ആൾക്കൂട്ടത്തിന്റെ പത്തിരട്ടിയെങ്കിലും ആളുകൾ ഇപ്പോൾ അവിടെ എത്തുന്നുണ്ട്. അതേസമയം സ്ഥലത്തിന്റെ അളവ് കൂടിയിട്ടില്ല. ഏറെ കുറഞ്ഞിട്ടും ഉണ്ട്. അപ്പോൾ ഒരു അപകടം ഉണ്ടായാൽ അതിന്റെ വ്യാപ്തി ഏറെ കൂടുമല്ലോ. അതുകൊണ്ടുതന്നെ ലഭ്യമായ സ്ഥലത്തിന്റെ പരിമിതി അനുസരിച്ചു വേണം നമ്മൾ അവിടെ വെടിക്കെട്ടോ പൂരമോ എന്തും പ്ലാൻ ചെയ്യാൻ.
മൂന്നാമത്തെ കാര്യം സമൂഹത്തിന്റെ അടിസ്ഥാനമായ സുരക്ഷാബോധത്തിന്റെ അഭാവമാണ്. ഇത് വെടിക്കെട്ടപകടത്തിന്റെ മാത്രം പ്രശ്നമല്ല. പല സ്ഥലങ്ങളിലും അപകടം ഉണ്ടായിട്ടും വെടിക്കെട്ടിന്റെ കാര്യത്തിൽ അല്പം മാറ്റങ്ങളോ കുറവോ വരുത്താനുള്ള അധികാരികളുടെ ശ്രമത്തെ സമൂഹം പിന്തുണയ്ക്കാറില്ല. വിശ്വാസത്തിന്റെയും ആചാരത്തിന്റെയും ഒക്കെ അടിസ്ഥാനത്തിൽ സമ്മർദങ്ങൾ ഉപയോഗിച്ച് ആനകളെ വച്ചുള്ള പൂരമോ വെടിക്കെട്ടുകളോ ഒക്കെ നടത്താൻ നമ്മൾ തയ്യാറാകുന്നതോടെ ദുരന്തങ്ങൾ നാം വിളിച്ചു വരുത്തുകയാണ്.
രക്ഷാപ്രവർത്തനങ്ങളിൽ ആയിരിക്കണം ആദ്യത്തെ ശ്രദ്ധ. അതിനുശേഷം സമഗ്രമായ ഒരു സുരക്ഷാ അന്വേഷണം ഇക്കാര്യത്തിൽ നടത്തണം. അതിൽനിന്നും വരുന്ന നിർദ്ദേശങ്ങൾ ജനങ്ങളെ ബോധവത്ക്കരിക്കണം. കർശനമായി പാലിക്കുകയും വേണം.
(ഐക്യരാഷ്ട്രസഭയുടെ ദുരന്തനിവാരണ വിഭാഗം മേധാവിയാണ് ലേഖകൻ)
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍