യുദ്ധക്കളത്തിൽ തലയോട്ടി തകർന്നു കിടന്ന ആ സൈനികന്റെ ഓർമകൾ പെട്ടെന്നു മനസ്സിലേക്ക് വീണ്ടും വന്നത് കാസർകോട്ടെ കൃപേഷിന്റെ കൊലപാതക വാർത്ത വായിച്ചപ്പോഴാണ്; ഒറ്റവെട്ടിനു അക്രമികൾ കൃപേഷിന്റെ തലയോട്ടി പിളർത്തിയെന്നാണ് വാർത്ത. ഹോ... എത്ര മാത്രം ക്രൂരനാണ് മനുഷ്യൻ! പി ടി മുഹമ്മദ് സാദിഖ് എഴുതുന്നു
പി.ടി. മുഹമ്മദ് സാദിഖ്
ഹെന്റി ഡ്യൂനാന്റെ എ മെമ്മറി ഓഫ് സോൽഫെറിനോ എന്ന പുസ്കത്തിൽ ഹൃദയം നുറുക്കുന്ന ചില വിവരണങ്ങളുണ്ട്. സോൾഫെറിനോ യുദ്ധത്തിൽ മുറിവേറ്റു കിടക്കുന്നവരുടെ ഇടയിലൂടെ നടക്കുകയാണ് അദ്ദേഹം. മരണത്തോട് മല്ലിട്ടു കൊണ്ടിരിക്കുന്ന നൂറുകണക്കിനു മനുഷ്യർ. വൈദ്യ ശുശ്രൂഷ ലഭിക്കാതെ, യുദ്ധക്കളത്തിൽ കിടന്നു നരകിക്കുന്ന അവരുടെ മുറിവുകളിൽ പുഴുക്കൾ അരിച്ചു കൊണ്ടിരിക്കുന്നു. രക്തമിറ്റുന്ന അവരുടെ മുഖങ്ങളെ ഈച്ചകൾ പൊതിഞ്ഞിരിക്കുന്നു. വായന മുന്നോട്ടു പോകുമ്പേൾ ഹൃദയം നുറുങ്ങും. പെട്ടെന്നാണ് അദ്ദേഹം മറ്റൊരു മനുഷ്യനെ കാണുന്നത്. തലയോട്ടി പൊട്ടിപ്പിളർന്ന നിലയിലാണ് അയാൾ. പിളർന്ന തലയോട്ടിയിൽ നിന്നു തലച്ചോർ പുറത്തേക്ക് ഒഴുകി, നിലത്തു പരന്നു കിടക്കുന്നു. വഴിയിൽ കിടക്കുന്ന അദ്ദേഹത്തെ, വേദനിക്കുന്ന മുറിവുകളുമായി അതു വഴി കടന്നു പോകുന്ന അദ്ദേഹത്തിന്റെ സഹ ഭടന്മാർ കാലുകൊണ്ട് തട്ടി മാറ്റുന്നു. ഹെൻ റി ഒരു തൂവാല കൊണ്ടു വെറുതെ ആ മനുഷ്യന്റെ തല മൂടി. ആ മനുഷ്യന്റെ അവസാന നിമിഷങ്ങൾക്ക് അഭയം നൽകാൻ സാധിച്ചുവെന്നാണ് ഹെന്റി എഴുതുന്നത്.
നെപ്പോളിയൻ മൂന്നാമന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ച് സഖ്യസേനയും ഫ്രാൻസ് ജോസഫ് ചക്രവവർത്തിയുടെ കീഴിലുള്ള ഓസ്ട്രിയൻ സൈന്യവും തമ്മിൽ നടന്ന സോൾഫെറിനോ യുദ്ധത്തിന്റെ കാഴ്ചകളാണ് ഈ പുസ്കകത്തിൽ അദ്ദേഹം വിവരിക്കുന്നത്. കരൾ പിടഞ്ഞു കീറും വായിക്കുമ്പോൾ. സ്വയംഅച്ചടിച്ച പുസ്കതത്തിന്റെ കോപ്പികൾ അദ്ദേഹം അക്കാലത്തെ രാഷ്ട്രീയ നേതാക്കൾക്കും ഭരണാധികാരികൾക്കും പട്ടാള മേധാവികൾക്കും അയച്ചു കൊടുത്തിരുന്നു. വിനോദ സഞ്ചാരിയായി സോൾഫാറിനോയിലെത്തിയ അദ്ദേഹം യാദൃച്ഛികമായാണ് യുദ്ധക്കളത്തിലെത്തുന്നത്. ഈ സംഭവത്തിനു ശേഷമാണ് അദ്ദേഹം അന്താരാഷ്ട്ര റെഡ് ക്രോസ് സൊസൈറ്റി സ്ഥാപിക്കുന്നത്. സമാധാനത്തിനുള്ള ആദ്യ നൊബേൽ സമ്മാനം അദ്ദേഹത്തിനാണ് ലഭിച്ചത്.
സോൾഫെറിനോ യുദ്ധക്കളത്തിൽ തലയോട്ടി തകർന്നു കിടന്ന ആ സൈനികന്റെ ഓർമകൾ പെട്ടെന്നു മനസ്സിലേക്ക് വീണ്ടും വന്നത് കാസർകോട്ടെ കൃപേഷിന്റെ കൊലപാതക വാർത്ത വായിച്ചപ്പോഴാണ്. ഒറ്റവെട്ടിനു അക്രമികൾ കൃപേഷിന്റെ തലയോട്ടി പിളർത്തിയെന്നാണ് വാർത്ത. ഹോ... എത്ര മാത്രം ക്രൂരനാണ് മനുഷ്യൻ!
എല്ലാ അക്രമവും വേദനയാണ്. മുആവിയയുടെ അനുയായികൾ അലിയുടെ വീട് ആക്രമിക്കുമ്പോൾ അകത്ത് ഭാര്യ ഫാത്തിമയും പിഞ്ചു മക്കളുമുണ്ടായിരുന്നു. മുഹമ്മദ് നബിയുടെ മകളാണ് ഫാത്തിമ. അന്നേരം അവർ ഗർഭിണിയായിരുന്നു. വീടിനു തീ വെയ്ക്കുകയായിരുന്നു ശത്രുക്കൾ. വീടു തകർന്നു വീണു ഫാത്തിമയുടെ വാരിയെല്ലും കയ്യും തകർന്നു. അതിൽ പിന്നെ അവർ കിടപ്പിൽനിന്നു എഴുന്നേറ്റിട്ടില്ല. മരണ നേരത്ത് അവർ അലിയെ അടുത്തു വിളിച്ചു പറയുന്ന വാക്കുകൾ എന്നെ വേദനിപ്പിക്കുന്നു.
ഫാത്തിമ പറയുന്നു:
അലീ, ഇന്ന് എന്റെ അവസാന ദിനമാണ്. ഞാൻ സന്തുഷ്ടയാണ്. ഒപ്പം ദുഃഖിതയും. ഈ വേദനയും കഷ്ടപ്പാടും ഇന്ന് അവസാനിക്കും. എത്രയും പെട്ടെന്ന് പിതാവിന്റെ അടുത്തു എത്താമല്ലോ എന്നതാണ് എന്ന സന്തോഷിപ്പിക്കുന്നത്. താങ്കളെ പിരിയേണ്ടി വരുന്നതാണ് ദുഃഖം. എന്റെ മരണ ശേഷം താങ്കൾക്കു ആരെ വേണമെങ്കിലും വിവാഹം കഴിക്കാം. പക്ഷേ, എന്റെ കസിൻ യമാമയെ നിർബന്ധമായും വിവാഹം കഴിക്കണം. അവൾ നമ്മുടെ കുട്ടികളെ അഗാധമായി സ്നേഹിക്കുന്നു. മാത്രമല്ല, ഹുസൈനു അവളോട് വല്ലാത്ത അടുപ്പമാണ്. കുട്ടികളോട് താങ്കൾക്കു അതിയായ സ്നേഹമുണ്ടെന്ന് അറിയാം. ഹുസൈനെ പ്രത്യേകം ശ്രദ്ധിക്കണം. ഞാനില്ലാതെ അവനു പറ്റില്ല. പരിക്കേറ്റു ഞാൻ കിടപ്പിലാകുന്നതുവരെ എന്റെ നെഞ്ചിൽ കിടന്നാണ് അവനുറങ്ങിയത്. താങ്കൾ അവന്റെ ഉമ്മ കൂടിയാകണം.
അധികം വൈകാതെ ഫാത്തിമ മരിച്ചു. ഗർഭത്തിലുള്ള കുട്ടിയും അവരോടൊപ്പം പോയി. വേദനയോടു കൂടിയല്ലാതെ ഇത്തരം ചരിത്രങ്ങൾ വായിക്കാൻ പറ്റില്ല.
മനുഷ്യൻ നന്നാകുമെന്നു തോന്നുന്നില്ല. സാപിയൻസ് -എ ബ്രീഫ് ഹിസ്റ്ററി ഓഫ് ഹ്യൂമൻ കൈൻഡ് എന്ന പുസ്കത്തിൽ ഇസ്രായിൽ ചരിത്രകാരനായ യുവാൽ നോഹ് ഹരാരി പറയുന്നത് നോക്കൂ:
ഏഴുപതിനായിരം വർഷം മുമ്പ് മനുഷ്യൻ ആഫ്രിക്കൻ മൂലയിൽ സ്വന്തം കാര്യം നോക്കി നടക്കുന്ന ഒരു അപ്രധാന ജീവിയായിരുന്നു. തുടർന്നുള്ള സഹസ്രാബ്ദത്തിൽ ഭൂഗോളത്തിന്റെ മുഴുവൻ യജമാനനായി. ഒപ്പം പാരിസ്ഥിതിക സംവിധാനങ്ങളുടെ ഭയകാരണവുമായി. ഇന്നിതാ, നിത്യ യൗവ്വനം കൈവരിക്കാൻ മാത്രമല്ല, സൃഷ്ടിക്കും സംഹാരത്തിനുമുള്ള ശേഷി കൂടി സ്വായത്തമാക്കി ദൈവത്തോളമെത്തിയിരിക്കുന്നു. നിർഭാഗ്യവശാൽ, ഭൂമിയിൽ അഭിമാനിക്കാവുന്ന തരത്തിൽ യാതൊന്നും മനുഷ്യൻ ഉൽപാദിപ്പിച്ചിട്ടില്ല. പരിസരങ്ങൾ കീഴടക്കി, ഭക്ഷ്യോൽപാദനം വർധിപ്പിച്ചു, നഗരങ്ങൾ പണിതു, സാമ്രാജ്യങ്ങൾ സ്ഥാപിച്ചു, വിശാല വ്യാപാര ശൃംഖലകൾ തീർത്തു. പക്ഷേ, ലോകത്തിന്റെ ദുരിതങ്ങൾ കുറയ്ക്കാൻ നമുക്കു സാധിച്ചുവോ? കാലമിത്രയായിട്ടും, മനുഷ്യാധികാരം ഭീമമായി വർധിച്ചിട്ടും, വ്യക്തിഗത മനുഷ്യന്റെ ക്ഷേമം മെച്ചപ്പെടുത്താൻ സാധിച്ചിട്ടില്ലെന്നു മാത്രമല്ല, മറ്റു ജീവജാലങ്ങൾക്കെല്ലാം കലശലായ ദുരിതം നൽകാൻ ഹേതുവാകുകയും ചെയ്തിരിക്കുന്നു (പേജ് 465).
അസംതൃപ്തരും ഉത്തരവാദിത്തമില്ലാത്തവരുമായ, എന്താണ് തങ്ങൾക്കു വേണ്ടതെന്ന് അറിയാത്ത ദൈവങ്ങളേക്കാൾ വലിയ അപകടം വേറെയുണ്ടോ എന്ന ഒരു ചോദ്യത്തോടെയാണ് ഹരാരി പുസ്തകം അവസാനിപ്പിക്കുന്നത്.
(പി.ടി. മുഹമ്മദ് സാദിഖ് ഫേസ്ബുക്കിൽ എഴുതിയതാണീ കുറിപ്പ്)
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍