രജനി ചിത്രം യന്തിരനുവേണ്ടി പട്ടാപ്പകൽ നടുറോഡ് വിട്ടുകൊടുത്ത് ആയിരങ്ങളെ ബുദ്ധിമുട്ടിച്ചു; ഗ്രൂപ്പ് വഴക്കിൽ അഴഗിരിയുടെ അനുയായികൾ സ്റ്റാലിൻ അനുകൂല പത്രത്തിന്റെ ഓഫീസിനു തീയിട്ട് ജീവനക്കാരെ കൊന്നു; പാർട്ടി ഫണ്ട് കൊടുക്കാഞ്ഞതിന് പൊലീസുകാരെ വിട്ട് പിഴ; കരുണാനിധിയുടെ കാലം കൊടിയ അനീതികളുടെതു കൂടിയായിരുന്നു; മലയാളി കുടിയേറ്റക്കാരുടെ മുഖ്യശത്രു കരുണാനിധി തന്നെ: കെ എ ഷാജി എഴുതുന്നു
കെ എ ഷാജി
രണ്ടായിരത്തിയൊൻപത് നവംബർ മാസം അവസാനം. ട്രിച്ചിയിൽ നിന്നും ചെന്നൈ നഗരത്തിലേയ്ക്കുള്ള ബസിൽ തടസങ്ങൾ ഏതുമില്ലാതെ താംബരം വരെ എത്തിയത് ഓർമ്മയുണ്ട്. പൊടുന്നനെ ഇഴയാൻ തുടങ്ങിയ ബസ് നഗരപ്രാന്തത്തിൽ വലിയൊരു ഗതാഗതകുരുക്കിൽ പെടുന്നത് രാവിലെ എട്ടരയ്ക്ക്. എന്താണ് സംഭവിച്ചത് എന്ന് ആർക്കും പിടിയില്ല. മുന്നിലും പിന്നിലും വാഹനങ്ങളുടെ നീണ്ടനിരമാത്രം. കുരുക്കഴിഞ്ഞു ബസ് യാത്ര തുടരുമ്പോൾ ഉച്ചയ്ക്ക് ഒന്നര കഴിഞ്ഞിരുന്നു. അപ്പോഴേയ്ക്കും നഗരത്തിലെങ്ങും ഗതാഗതം താറുമാറായിരുന്നു. കോയമ്പേട് ബസ് സ്റ്റാൻഡിൽ എത്തുമ്പോൾ വൈകുന്നേരമായി. നഗരത്തിന്റെ പ്രവേശന കവാടത്തിൽ ഉള്ള കത്തിപ്പാറ ഗ്രേഡ് സെപ്പറേറ്റർ ഉച്ചവരെ രജനികാന്ത് അഭിനയിച്ചുകൊണ്ടിരുന്ന യന്തിരൻ സിനിമയ്ക്കായി കലൈജ്ഞർ മുത്തുവേൽ കരുണാനിധിയുടെ സർക്കാർ നിർമ്മാതാക്കളായ മാരൻ സഹോദരന്മാർക്ക് വിട്ടു കൊടുത്തിരിക്കുകയായിരുന്നു.
തെക്കൻ ഗ്രാൻഡ് ട്രങ്ക് റോഡ്, ഇന്നർ റിങ് റോഡ്, അണ്ണാ ശാലൈ, മൗണ്ട്-പൂനമല്ലി റോഡ് എന്നിവയെ കൂട്ടിയിണക്കുന്ന ഗ്രേഡ് സെപ്പറേറ്റർ എപ്പോഴും തിരക്ക് നിറഞ്ഞതാണ്. അതിൽ ഒരു നിമിഷം സ്തംഭനം വന്നാൽ നഗരത്തിന് താങ്ങാൻ ആകില്ല. വിമാനത്താവളത്തിലേക്ക് പോകാനും അത് കയറി ഇറങ്ങണം. അവിടെയാണ് ഭരണത്തിന്റെ തണലിൽ ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ട് യന്തിരൻ ആയി മാറിയ രജനീകാന്ത് കാറുകൾ തള്ളിയിടുന്നത് പട്ടാപ്പകൽ ഷൂട്ട് ചെയ്യുന്നത്. എന്തൊരു ധൈര്യം. ധിക്കാരം. ട്രാഫിക് രാമസ്വാമി പിന്നീട് കേസ് കൊടുത്തു. കാര്യം ഉണ്ടായില്ല.
ഒടുവിലെ കരുണാനിധി ഭരണത്തിൽ സത്യം പറഞ്ഞാൽ കരുണാനിധി ഇല്ലായിരുന്നു. സ്റ്റാലിൻ നിഴലും അഴഗിരി പതിരും മാരൻ സഹോദരങ്ങൾ റിമോട്ട് കണ്ട്രോളും ആയിരുന്നു. ഗുണങ്ങൾ പറ്റാൻ കള്ളന്മാരും കൊള്ളക്കാരും ക്യൂ നിന്നു.
മധുരയിൽ മൂത്തമകൻ നാട്ടുരാജാവായി. സ്വന്തം പാർട്ടിയുടെ നേതാവിനെ മകന്റെ ഗുണ്ടകൾ തട്ടി. ഗ്രൂപ്പ് വഴക്കിൽ അഴഗിരിയുടെ അനുയായികൾ സ്റ്റാലിൻ അനുകൂല പത്രത്തിന്റെ ഓഫീസിനു തീയിട്ടു. ജീവനക്കാർ വെന്തു മരിച്ചു. ചോദിച്ചത്രയും പാർട്ടി ഫണ്ട് കൊടുക്കാഞ്ഞ ജോയ് ആലുക്കാസിന്റെ മധുരൈ ബ്രാഞ്ചിന് മുന്നിൽ പൊലീസുകാർ വാഹനങ്ങൾ നിർത്തി പകൽ മുഴുവൻ പരിശോധിച്ച് പിഴയിട്ടു കൊണ്ടിരുന്നു. പേടിച്ചു ആരും സ്വർണം വാങ്ങാൻ പോകാതായി. ദ്രാവിഡ രാഷ്ട്രീയവും സ്വാഭിമാനവും ഒക്കെ അട്ടത്തായി. പകരം അവസരവാദം ആയി ആപ്തവാക്യം. അണ്ണാ ശാലയിലൂടെ അകമ്പടി വാഹനങ്ങൾക്കിടയിൽ ജനനേതാവ് ജനങ്ങളിൽ നിന്നും ഒരുപാട് അകന്നു മാറി യാത്ര ചെയ്തു. ശ്രീലങ്കയിലെ വംശഹത്യകളെ കണ്ടില്ലെന്നു നടിച്ചു. കൂട്ടക്കുരുതികൾക്കിടയിൽ കരുണാനിധിയിൽ രക്ഷകനെ പ്രതീക്ഷിച്ച ശ്രീലങ്കൻ തമിഴ് സമൂഹം നിരാശരായി. മറീനയിലെ ജനലക്ഷങ്ങൾ സാക്ഷികൾ ആകുന്ന മാസ്മരിക പ്രഭാഷണങ്ങൾ വഴിപാടായി. പഴയ കരുണാനിധി എന്നേ ഓർമയായി മാറിയിരുന്നു.
മാറ്റങ്ങൾ തുടങ്ങുന്നത് അതിനും മുൻപാണ്. ദ്രാവിഡ രാഷ്ട്രീയവും മതേതര പ്രതിബദ്ധതകളും പുരോഗമാനത്മകതയും ഹിന്ദുത്വത്തിന് അടിയറ വച്ച് അദ്ദേഹം വാജ്പേയിയെ പ്രധാനമന്ത്രിയാക്കാൻ ബിജെപിയുടെ കൂടെ പോയപ്പോൾ കാലവും ചരിത്രവും വഴിമാറുകയായിരുന്നു. രണ്ടു ഭാര്യമാരും മക്കളും കൊച്ചുമക്കളും മരുമക്കളും സ്തുതിപാടകരും ചേർന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി ദ്രാവിഡ മുന്നേറ്റ കഴഗം മാറിയിരുന്നു. പറയാൻ ഉണ്ടായിരുന്ന ഏക വിഷയം ജയലളിതയുടെ അഴിമതി. അതിലും വലിയ അഴിമതികൾ ഇപ്പുറത്ത് ഉണ്ടാകുന്നതിൽ അദ്ദേഹത്തിന് ജാള്യം തോന്നിയില്ല. സിനിമയും മാധ്യമ രംഗവും വ്യവസായ മേഖലയും കുടുംബം അടക്കി ഭരിച്ചു. കോൺഗ്രസ്സുകാർ തിരികെ വിളിച്ചു മുന്നണിയിൽ നിലനിർത്തിയതിനാൽ ഇപ്പോൾ പഴയ മതേതര മുഖം ബാക്കിയുണ്ട്.
ഇരുപത്തിരണ്ട് വർഷങ്ങൾക്ക് മുൻപായിരുന്നു കരുണാനിധിയെ ആദ്യമായി കാണുന്നത്. കൂനൂരിലെ ബസ് സ്റ്റാൻഡിൽ വന്നിറങ്ങി അവിടെ കോയമ്പത്തൂർ കണക്ഷൻ ബസ് കാത്തു നിൽക്കുമ്പോൾ തൊട്ടടുത്ത് ഡി എം കെ യുടെ തിരഞ്ഞെടുപ്പ് പ്രചാരണ വേദി. അവിടെ ആർക്കോട്ട് വീരസാമിക്കും കെ അൻപഴകനും ഒപ്പം കരുണാനിധി വന്നിറങ്ങുന്നു. ചുണ്ടിൽ മനോഹരമായ ചിരി. കണ്ണുകൾക്ക് മീതെ കറുത്ത കട്ടി കണ്ണട. പ്രസംഗം കേട്ടിട്ടേ പോകുന്നുള്ളൂ എന്ന് വച്ചു. എത്ര സരളവും സുന്ദരവുമായ ഭാഷ. തമിഴ് അതിന്റെ പൂർണ മനോഹാരിത നേടുന്നത് അദ്ദേഹം പ്രസംഗിക്കുമ്പോൾ ആണെന്ന് തോന്നി. ആ ഒഴുക്കിൽ ജനത്തിന്റെ മനസ്സുകൾ അദ്ദേഹത്തിന്റെ കൂടെ സഞ്ചരിച്ചു. കാലവും സമയവും ദേശവും മറന്നു അന്ന് അത് കേട്ടു നിന്നു.
തമിഴ്‌നാടിന്റെ ഭാഗമായി മാറ്റപ്പെട്ട ഗൂഡല്ലൂരിൽ ജനിച്ച ഞങ്ങൾ മലയാളി കുടിയേറ്റക്കാരുടെ മുഖ്യശത്രു എന്നും കരുണാനിധി ആയിരുന്നു. എ കെ ജി യും ഫാദർ വടക്കനും എല്ലാം ഇടപെട്ടിട്ടും ഗൂഡല്ലൂരിൽ മലയാളികൾ കൂട്ടത്തോടെ കുടിയിറക്കപ്പെട്ടു. അവിടുത്തെ മലയാളി ഭൂരിപക്ഷം കുറയ്ക്കുക മുഖ്യമന്ത്രി കരുണാനിധിയുടെ മുഖ്യലക്ഷ്യം ആയിരുന്നു.ശ്രീലങ്കൻ അഭയാർഥികളെയും റിപ്പാർട്രിയറ്റുകളേയും അവിടെ കാടുകൾ വെട്ടി തെളിച്ചു തേയില നട്ട് കുടിയിരുത്തി. മലയാളികളെ മറുവശത്ത് കയ്യേറ്റക്കാർ മാത്രമായി അവതരിപ്പിച്ചു. ആ അജണ്ട വിജയിക്കുകയും ചെയ്തു. കുടിയിറക്കപ്പെട്ട മലയാളികളുടെ ദുർബലമായ ചെറുത്തു നിൽപ്പുകളുടെ ഭാഗമായിരുന്നു അപ്പൻ. ഒളിവിൽ നിന്ന് വന്ന് പൊലീസിന്റെ കണ്ണ് വെട്ടിച്ച് പള്ളിയിൽ കയറി ആയിരുന്നു അപ്പൻ അമ്മയെ വിവാഹം ചെയ്തത്. ചടങ്ങ് കഴിയാൻ പുറത്ത് പൊലീസ് കാത്തു നിന്നു. സദ്യ വിളമ്പും മുൻപ് അറസ്റ്റ് നടന്നു. ആരുടെയോ കൃഷിഭൂമി പിടിച്ചെടുത്ത് അതിൽ വനം വകുപ്പ് നട്ട യൂക്കാലി തൈകൾ പിഴുതു കളഞ്ഞതായിരുന്നു കുറ്റം. ജാമ്യം കിട്ടി വീട്ടിൽ വരുന്നത് ഒൻപതാം ദിവസം ആയിരുന്നു.
ഭാഷാന്യൂനപക്ഷങ്ങളോട് വേണ്ട മര്യാദ അദ്ദേഹം ഒരിക്കലും കാട്ടിയിട്ടില്ല. കന്യാകുമാരി ജില്ലയിലെ മലയാളി ഭൂരിപക്ഷം ഇല്ലാതാക്കാൻ അദ്ദേഹവും പാർട്ടിയും ചെയ്തത് എല്ലാം ടി എൻ ഗോപകുമാർ ശുചീന്ദ്രം രേഖകളിൽ പറഞ്ഞിട്ടുണ്ട്. കന്നഡ സംസാരിക്കുന്നവർ ഇടതിങ്ങിയിരുന്ന ദിംബം, താളവാടി, കൊള്ളയ്ഗാൽ മേഖലകളിലും ഇതേ സമീപനം ആയിരുന്നു. പ്രധാനമായും ഭാഷാന്യൂനപക്ഷങ്ങൾക്ക് പ്രത്യേകമായുള്ള സ്‌കൂളുകൾ നിർത്തലാക്കുക. അവരുടെ കുട്ടികളെ തമിഴ് മീഡിയത്തിൽ പഠിക്കാൻ നിർബന്ധിതർ ആക്കുക. ഭൂരഹിതരും ദരിദ്രരുമായ തമിഴർക്കു വീടും സ്ഥലവും കൊടുക്കുമ്പോൾ ഇവിടങ്ങളിൽ കൊടുക്കുക. ലക്ഷ്യം വ്യക്തമായിരുന്നു.
ചെറുപ്പം മുതൽ കേട്ടുകൊണ്ടിരുന്ന കരുണാനിധി വിരോധങ്ങൾക്കിടയിലും ആ മനുഷ്യനോട് എന്നും വലിയ ബഹുമാനം ആയിരുന്നു. കടുത്ത ധീരത, ചെറുത്തു നിൽപ്പ്, മലയാളികൾക്ക് ഇല്ലാത്ത സ്വാഭിമാനവും സ്വത്വാഭിമാനവും. ജനകോടികളെ ആവേശം കൊള്ളിക്കുന്ന ഭാഷ കൊണ്ടുള്ള അമ്മാനം ആടൽ. കലയിലും സാഹിത്യത്തിലും സിനിമയിലും ഉള്ള നിപുണത. അയൽപക്കങ്ങളിലെ അഭയാർത്ഥികളുടെ മക്കളിൽ നല്ല സുഹൃത്തുക്കൾ ഉണ്ടായപ്പോൾ തമിഴ് സമൂഹം സ്വന്തം സമൂഹമായി തോന്നി. അവർക്കൊപ്പം തമിഴ് പഠിച്ചു. ദ്രാവിഡ രാഷ്ട്രീയം എന്നും വല്ലാതെ ആകർഷിച്ചു. ഹിന്ദി വിരുദ്ധ സമരമൊക്കെ കോരിത്തരിപ്പിച്ചു. പെരിയാറും അണ്ണാദുരൈയും ഇതിഹാസങ്ങൾ ആയി കൂടെ നിന്നു. ശ്രീലങ്കയിലെ സിംഹള അധീശത്വത്തിൽ വേട്ടയാടപ്പെടുന്ന തമിഴ് സ്വത്വം എന്നും മനസ്സിൽ വേദനയായി.
ലാൽഗുഡി ജയരാമനോടുള്ള ആദരവിൽ ഒരിക്കൽ ട്രിച്ചിയിൽ ലാൽഗുഡി ബസ് കണ്ടപ്പോൾ അതിൽ കയറി. കള്ളക്കുടി അവിടെ അടുത്തായിരുന്നു. അവിടെയും പോകണം എന്ന് തോന്നി. പോയി. ഡാൽമിയ സിമന്റ് ഫാക്ടറി തുടങ്ങിയ കൊച്ചു ഗ്രാമം. പ്രത്യുപകാരമായി പഴയ കോൺഗ്രസ് ഭരണക്കാർ ഗ്രാമത്തിന്റെ പേര് മാറ്റി: ഡാൽമിയാ പുരം. കരുണാനിധിയും ഇതര യുവ ദ്രാവിഡ കഴഗം പ്രവർത്തകരും ഗ്രാമത്തിന്റെ ഉത്തരേന്ത്യൻവത്കരണം അന്ഗീകരിക്കില്ലെന്നു പ്രഖ്യാപിച്ചു. തീവണ്ടി സ്റ്റേഷന്റെ അടക്കം ഡാൽമിയ എന്ന് മാറ്റിയ പേരിനു മുകളിൽ കള്ളക്കുടി എന്നെഴുതി തിരുത്തി. ഓടിയെത്തിയ തീവണ്ടികൾക്ക് മുന്നിൽ വീണു കിടന്നു പ്രതിഷേധിച്ചു. സമരത്തിൽ പങ്കെടുത്തതിന് അഞ്ചു മാസം തടവും മുപ്പതിയഞ്ച് രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പണം അടയ്ക്കാതെ ഒരു മാസം അധികം ശിക്ഷ വാങ്ങിയ കരുണാനിധി കള്ളക്കുടി വീരൻ എന്നറിയപ്പെട്ടു.
പാർട്ടിയിൽ വളർന്നു. പതിനേഴു വയസ്സുമുതൽ ഒരു നാടിന്റെ ചരിത്രത്തെ അയാൾ സ്വാധീനിച്ചു. കലയിലും സാഹിത്യത്തിലും സിനിമയിലും ദേശീയതയിലും തന്റെതായ മൗലിക സംഭാവനകൾ നൽകി. കോൺഗ്രസിനും ഇടതു പക്ഷ കക്ഷികൾക്കും തമിഴ്‌നാട്ടിൽ വളർച്ച മുരടിപ്പിച്ച കരുണാനിധി പക്ഷെ തരാതരം പോലെ ഇരു കൂട്ടരോടും ഇണങ്ങുകയും പിണങ്ങുകയും ചെയ്തു. ഒപ്പം പ്രാദേശിക കക്ഷികളുടെ കൂട്ടായ മുന്നേറ്റം സാധ്യമാക്കി ഫെഡ്റലിസത്തെ ശക്തമാക്കി. മദ്രാസ് സംസ്ഥാനത്തിന് തമിഴ് നാട് എന്നദ്ദേഹം പേരുമാറ്റി. സ്വാഭിമാന വിവാഹങ്ങൾക്ക് നിയമ സാധുത നൽകി. ദ്വഭാഷാ പദ്ധതി വഴി ഇംഗ്ലീഷും തമിഴും പ്രോത്സാഹിപ്പിച്ചു. പൊതുഗതാഗതം പൂർണ്ണമായി ദേശസാത്കരിച്ചു. വൈദ്യുതി സാധാരണക്കാർക്ക് പ്രാപ്യമാക്കി. വിദ്യാഭ്യാസം സാർവത്രികവും സൗജന്യവുമാക്കി. ദളിത്, ആദിവാസി, സ്ത്രീ സംവരണങ്ങൾ നടപ്പാക്കി സാമൂഹിക നീതി ഉറപ്പാക്കുന്നതിൽ രാജ്യത്തിന് മൊത്തം മാതൃകയായി. ഒരു രൂപയ്ക്ക് അരിയും ഉഴവർ ചന്തകളും വലിയ മാറ്റം ഉണ്ടാക്കി. തമിഴ് നാട്ടിൽ പട്ടിണി ഇല്ലാതായി.
ഇതിനെല്ലാം ഇടയിലും ഏകാധിപത്യവും പണാധിപത്യവും അഴിമതിയും കുടുംബ വാഴ്ചയും പ്രസ്ഥാനത്തിന്റെ രാഷ്ട്രീയത്തെ ഇല്ലാതാക്കി. ചതിയും വഞ്ചനയും പകയും പ്രതികാരവും സിനിമയിൽ നിന്ന് രാഷ്ട്രീയത്തിൽ ചേക്കേറി. തനിക്ക് വിഘാതം ആകുമെന്ന് കണ്ട വി ആർ നെടുംചെഴിയനെ ഒതുക്കാൻ എം ജി ആറിനെ കൂടെ കൂട്ടി. പിന്നെ അതെ എം ജി ആറിനെ പുകച്ചു പുറത്ത് ചാടിച്ചു. മകന് വെല്ലുവിളിയാകും എന്ന് കണ്ട് തീപ്പൊരി നേതാവ് വൈകൊയെ നിഷ്‌കരുണം പുറംതള്ളി. റാഡിക്കലിസം സൗകര്യം പോലെ സങ്കുചിത മത ചിന്തകൾ തിരുകി കയറ്റി ദുർബലമാക്കി. ജ്യോതിഷി പറഞ്ഞപ്പോൾ സ്വന്തം മേൽവസ്ത്രത്തിന്റെ നിറം ദ്രാവിഡ കറുപ്പിൽ നിന്ന് മഞ്ഞയാക്കി.
എല്ലാ പരിമിതികൾക്കും ഇടയിലും കരുണാനിധി ഒന്നേയുള്ളൂ... പെരിയാറും അണ്ണാ ദുരൈയും വളർത്തിയെടുത്ത ഒരു സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനത്തെ വിദഗ്ദമായി കയ്യിലെടുത്തു അതിനെ സ്വന്തം താത്പര്യങ്ങൾക്ക് അനുസ്രിതമായി ഉപയോഗിച്ചു. ജയലളിത എന്നൊരു എതിരാളി ഇല്ലായിരുന്നു എങ്കിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയം പണ്ടേ അപ്രസക്തം ആകുമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. എന്നിരിക്കിലും വാക്കുകളുടെ മായാജാലത്തിൽ ഒരു ജനതയെ എന്നും തന്നോട് ചേർത്ത് നിർത്തി. അവരുടെ വർത്തമാനവും ഭാവിയും നിയന്ത്രിച്ചു. അവരുടെ സ്വപ്നങ്ങളെ തിരുത്തിയെഴുതി.
ഒന്നുറപ്പാണ്: തമിഴകത്തെ ഒടുവിലെ ജനകീയ നേതാവാണ് മരിച്ചത്. ഇനി തമിഴ് നാട്ടിൽ ആ ജനുസ്സിൽ പെട്ടവർ ഇല്ല. ഒരു യുഗം അവസാനിക്കുകയാണ്. ആദരാഞ്ജലികൾ...
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍