ഓരോ മനുഷ്യർക്കും ആദ്യമായി മാറ്റമുണ്ടാക്കുന്നത് അവരുടെ ഉള്ളിലാണ്; ആ മാറ്റങ്ങളാണ് ജീവിതത്തിൽ സമീപനങ്ങളും കാഴ്ചപ്പാടുകളും എല്ലാം മാറ്റുന്നത്; ശ്വാസം പോകുമ്പോൾ പോകുന്ന വിശ്വാസങ്ങളെ ഉള്ളൂ മനുഷ്യന്; രാഷ്ട്രീയ അസഹിഷ്ണുതകൾ കൊണ്ടൊന്നും ആളുകൾക്കോ മനസ്സിനോ നാടിനോ ഒരു മാറ്റവും ഉണ്ടാകില്ല: എങ്ങനെയാണ് മാറ്റങ്ങൾ ഉണ്ടാകുന്നത്? ജെ എസ് അടൂർ എഴുതുന്നു
ജെ എസ് അടൂർ
എങ്ങനെയാണ് മാറ്റങ്ങൾ ഉണ്ടാകുന്നത്?
സമൂഹം എന്നത് ബഹു ജനങ്ങളാണ്. ബഹു ജനം പല വിധമാണ് . ബഹു ജനം പലതരം സാമൂഹി വൽക്കരണങ്ങളിലൂടെയാണ് സമൂഹത്തിൽ സജീവമാകുന്നത്. അങ്ങനെയുള്ള സമൂഹവൽക്കരണത്തിൽ ഭക്ഷണവും ഭാഷയും കുടുംബ പശ്ചത്തലവും, മതധാരകളും സമൂഹത്തിലെ പൊളിറ്റിക്കൽ ഇക്കോണമിയും അധികാര ഭരണ വ്യവസ്ഥയും സ്വാധീനിക്കും
എല്ലാ മാറ്റങ്ങളും ഉണ്ടാകുന്നത് സമൂഹത്തിലാണ് .
അതിൽ സർക്കാർ എന്ന് പറയുന്ന ഒരു സംവിധാനത്തെയും സമൂഹത്തിൽ നിന്നോ ജനങ്ങളിൽ നിന്നോ വേറിട്ടു കാണാൻ സാധിക്കില്ല. സർക്കാർ എന്ന അധികാര ഭരണ സംവിധാനം എന്നും നിലനിന്നിരുന്നത് ജനങ്ങളുടെ നികുതി പിരിച്ചും, ജനങ്ങളുടെ ഇടയിൽ സാധുതയുണ്ടാക്കിയും അവർക്കു സംരക്ഷണവും സേവനവും നൽകാം എന്ന സോഷ്യൽ കോണ്ട്രാക്റ്റ് കൊണ്ടാണ്.
പക്ഷെ സമൂഹ ചരിത്രം പഠിച്ചാൽ സമൂഹത്തിൽ മാറ്റങ്ങൾക്ക് നിദാനമാകുന്നത് സർക്കാർ മാത്രം അല്ല എന്നു മനസ്സിലാകും. എല്ലാ മാറ്റങ്ങളുമുണ്ടാകുന്നത് ആശയങ്ങളും മനുഷ്യരുമാണ് . ആശയങ്ങൾ പ്രവർത്തനങ്ങളുമാക്കുന്ന പ്രചോദിതരായ മനുഷ്യരുമാണ്.
ആശങ്ങൾ ഉളവാക്കുന്നത് സര്ഗാത്മ ഭാവനയിലും ഭാഷയിലുമാണ്. ആശയങ്ങളെ സര്ഗാത്മ ഭാവനയിൽ ഭാവിയിലെക്ക് സന്നിവേശിപ്പിച്ചു സമൂഹത്തിൽ ക്രിയാത്മകമാകുമ്പോഴാണ് സംരഭങ്ങൾ (entrepreneurial initiatives ) ഉളവാക്കുന്നത്. അവയാണ് കാല ക്രമത്തിൽ സംഘടന രൂപം കൈവരിച്ചു മാറ്റങ്ങളെ ആവാഹിച്ചു സമൂഹത്തെ കാല -ദേശ അതിർത്തികൾക്കപ്പുറം മാറ്റങ്ങളെ നിലനിർത്തി പുതിയ മാറ്റങ്ങൾക്ക് കളം ഒരുക്കുന്നത് .
അതുകൊണ്ടു തന്നെ മാറ്റങ്ങൾ വരുന്നത് സമൂഹത്തിൽ ഇടപെടുന്ന വിവിധ 'ഏജൻസി ' കൾ മുഖേനയാണ് ഇതിൽ സർക്കാർ, സർക്കാർ ഇതര സമുദായ (community )സംരഭങ്ങൾ, മത സാമൂഹിക സംരംഭങ്ങൾ (മിഷനറിസ് ആ കൂട്ടത്തിൽ പെടും ), സിവിൽ സൊസൈറ്റി മൂവേമെന്റ് (പൗര, മനുഷ്യ അവകാശമുൾപ്പെടെ ), രാഷ്ട്രീയ പാർട്ടികൾ, സ്വകാര്യ സംരഭങ്ങൾ ( മീഡിയ, വിദ്യാഭ്യാസം, ആരോഗ്യ കേന്ദ്രങ്ങൾ )എല്ലാം വിവിധ തരത്തിൽ സ്വാധീനിക്കുന്നു.
ഒരുപാടു ചെറുതും വലുതുമായ മനുഷ്യ ശ്രമങ്ങൾ കൊണ്ടാണ് മനുഷ്യനും സമൂഹവും മാറുന്നത്. ലോകത്തിലെ ഒരു മാറ്റവും ഏകശില രൂപിയല്ല. മനുഷ്യൻ മിണ്ടിയും പറഞ്ഞും പാടിയും ആടിയും വായിച്ചും എഴുതിയും ചിന്തിച്ചും പ്രവർത്തിച്ചും നിരന്തരം പ്രകൃതിയിലും സമൂഹത്തിലുമുള്ള മാറ്റങ്ങളെ സാംശീകരിച്ചു മാറ്റങ്ങലുണ്ടാക്കുന്നു.
പ്രകൃതിയും മനുഷ്യനും
പ്രകൃതി ഇല്ലെങ്കിൽ മനുഷ്യൻ ഇല്ല. പ്രകൃതി ഇല്ലെങ്കിൽ ശാസ്ത്രവും സാഹിത്യവും ഇല്ല. അതുകൊണ്ടു പ്രകൃതിതിക്ക് വിധേയരായ എല്ലാ മനുഷ്യരും.
പ്രകൃതിയിൽ പ്രകൃതി കൊണ്ടാണ് മനുഷ്യൻ ജനിക്കുന്നതും ജീവിക്കുന്നതും മരിക്കുന്നതും. മണ്ണും വിണ്ണും വായുവും ജലവും ജീവികളും ഇല്ലെങ്കിൽ മനുഷ്യനും ജീവിതവും ഇല്ല. അതുകൊണ്ടു മനുഷ്യന്റ ഭക്ഷണവും ഭാഷയും വസ്ത്രവും പാർപ്പിടവും എല്ലാം പ്രകൃതി നിബദ്ധമാണ്.
ആയതിനാൽ സമൂഹവും വലിയ പരിധിവരെ പ്രകൃതി നിബദ്ധമാണ്. കൃഷി രീതികൾ തൊട്ടു കാലാവസ്ഥ വരെ പ്രകൃതി നിബദ്ധമാണ് .
അതുകൊണ്ടാണ് മനുഷ്യ സമൂഹത്തിൽ ആരോഗ്യവും ചിന്തകളും വിജ്ഞാവും സയൻസും ടെക്നോളെജീയുമെല്ലാം പ്രകൃതിയുമായി സമരസപ്പെട്ടു പ്രകൃതി ശക്തികളെ അതി ജീവിക്കുവാനുള്ള നിരന്തര ശ്രമങ്ങളാണ്
അങ്ങനെ വിവിധ പ്രകൃതി - മാനവിക സ്വാധീനം ഒരു ചരിത്ര സമൂഹം പശ്ചാത്തലത്തിലാണ് സംഭവിക്കുന്നത്. അതുകൊണ്ടു തന്നെ മാറ്റങ്ങൾ വിവിധ ഇടത്തു വിവിധ ഇടങ്ങളിലാണ് സംഭവിക്കുന്നത്. മാറ്റങ്ങൾക്ക് നിദാനം എന്നും ജനങ്ങളാണ്. മാറ്റങ്ങൾ നിലനിർത്തുന്നതും ജനങ്ങളാണ്.
കേരളത്തിലെ മാറ്റങ്ങൾ
കേരളത്തിൽ മാറ്റങ്ങൾക്ക് ഒരു കാരണം ഇവിടുത്തെ പ്രകൃതിയും ആവാസ വ്യവസ്ഥയുമാണ്.
കടലും കാറ്റും മഴയും മലയുമാണ് മലയാളം എന്ന പ്രാദേശിക വിന്യാസം തന്നെ. മലയും അളവും മാണ് ഇവിടെ മലയാളികൾ എന്ന് ഇപ്പോൾ അറിയപ്പെടുന്ന ജനങ്ങളുടെ അടയാളപ്പെടുത്തൽ . സത്യത്തിൽ കേരളം മറ്റങ്ങൾ പലതും ഇവിടെ വന്നത് കടൽ കടന്നും മലകടന്നും ആറുകളിലും തോടുകളിലും കൂടെയാണ്
മറ്റു ഇടങ്ങളെ അപേക്ഷിച്ചു ഇവിടെ മാറ്റങ്ങൾ ഉണ്ടായത് ഇവിടുത്തെ തിങ്ങി നിറഞ്ഞ മനുഷ്യ ആവാസ വ്യവസ്ഥയും കടൽ കടന്നു 2500കൊല്ലങ്ങൾ കൊണ്ടു ഇവിടുത്തെ പ്രകൃതി വിഭവങ്ങൾക്ക് വേണ്ടി വന്ന പല തരം മനുഷ്യരും ആശയങ്ങളും വിശ്വാസ ധാരകളും സംരഭംങ്ങളുമാണ് .
കേരളത്തിൽ എല്ലാ ജാതി മതസ്ഥരും ഒരേ ആവാസ വ്യവസ്ഥയിൽ അയൽ ആവാസ വ്യവസ്ഥയിലാണ് ജീവിക്കുന്നത് (neighborhood haat )..വളരെ ജന സാന്ദ്രതയുള്ള പ്രദേശം. അതുകൊണ്ടു തന്നെ അനുനയ രീതിയും (collaborative conciliation ), മത്സര യുക്തിയും (competitive rational ) ജന സാന്ദ്രമായ മിക്സഡ് ആവാസ വ്യവസ്ഥയിൽ സാധ്യതയുള്ളതാണ്.
കേരളത്തിൽ കാണുന്നയൊന്നു അഞ്ചു ചതൃശ്ര കിലോമീറ്ററിൽ എല്ലാ ജാതി മത വിഭാഗങ്ങളിൽ ഉള്ളവർ ഒരുമിച്ചു താമസിച്ചു ജീവിക്കുന്നു. അവിടെ ഒരു സ്കൂൾ വന്നാൽ അത് എല്ലാവർക്കും ഒരു പോലെ ആക്സസിബിളാണ് .
മറ്റു സംസ്ഥാനങ്ങളിൽ ഗ്രാമങ്ങളും കൃഷി ഇടങ്ങളും വ്യത്യസ്തമാണ്. ഒരു ഗ്രാമത്തിൽ നിന്നും വേറൊരു ഗ്രാമത്തിലെക്ക് വളരെ ദൂരം ഉണ്ട് . ഗ്രാമത്തിൽ തന്നെ അവസ വ്യവസ്ഥ വേറിട്ടതാണ് (segregated ).കേരളത്തിലെ ആവാസ വ്യവസ്ഥ കൂടിച്ചേർന്ന് കലർന്നതാണ് (integrated ).
കേരളത്തിൽ ആളുകൾ കൂടുതലും ഭൂമി കുറവും സാമ്പത്തിക വളർച്ച കുറവും ആയതിനാൽ അതിജീനത്തിൽ മത്സര യുക്തി പ്രായേണ കൂടുതൽ ആയിരുന്നു എന്ന് തോന്നുന്നു.
ഇപ്പോഴും കേരളത്തിൽ അയൽ വാസികൾ പരസ്പരം സഹകരിക്കുമ്പോഴും മത്സര ബുദ്ധി കൂടുതലാണ് . അത് സ്കൂളിലും സമൂഹത്തിലും രാഷ്ട്രീയത്തിലുമുണ്ട്. അത് ഉപഭോഗ ശീലങ്ങളിൽപോലും ഉണ്ട്. വളരെ ലിമിറ്റഡ് റിസോഴ്സും കൂടുതൽ ഡിമാൻഡും ഉണ്ടെങ്കിൽ മത്സരം കൂടും
ഇരുപതാം നൂറ്റാണ്ടിന്റ ആദ്യ പകുതിയിൽ വന്ന സമുദായ സംഘടനകൾ പലതും മത്സരിച്ചു സ്കൂളുകളുണ്ടാക്കി. അതിന്റെ ആദ്യമോഡൽ മിഷനറി സർക്കാർ ഇതര സംരഭങ്ങൾ ആയിരുന്നു. ആ മത്സരം യുക്തിക്കൊപ്പം കേരളത്തിൽ അയൽക്കൂട്ട സഹകരണ സഹായത്തിന് (neighborhood social solidarity ) ഇടമുണ്ടായിരുന്നു എന്നതാണ് കേരളത്തെ മറ്റു ആവാസ വ്യവസ്ഥകളിൽ നിന്ന് മാറ്റിയത്.
അത് മാത്രം അല്ല കേരളത്തിൽ ചരിത്ര സാമൂഹിക സാംസ്കാരികമായി വിവിധ മതങ്ങൾ ഉണ്ടായിരുന്നതിനാൽ സമൂഹത്തിൽ ഏകശില രൂപിയായി കുത്തക അധികാര രൂപം (monolithic and monopoly power ).ഇല്ലായിരുന്നു.
കേരളത്തിൽ എല്ലായിടത്തും ഒരിക്കലും സർവാധിപത്യമുള്ള ചക്രവർത്തിമാരോ സാമ്രാജ്യംമോ ഇല്ലായിരുന്നു. Hence power was dispersed throughout history of the land.
കേരളത്തിലെ രാഷ്ട്രീയ പാർട്ടി മത്സരത്തിന് ഒരു കാരണം ഒരു പാർട്ടിക്കും ഒറ്റക്ക് മത്സരിച്ചു കേരളത്തിൽ മൂന്നിൽ ഒന്ന് സീറ്റ് പോലും പിടിക്കാൻ സാധിക്കില്ല.
അതുകൊണ്ടു കേരളത്തിൽ സർവാധിപത്യ പാർട്ടിയൊ വിഗ്രഹവൽകൃത്യ നേതാവോ സാധ്യമല്ല. കേരളത്തിൽ മുന്നണിഭരണമേ സാധിക്കൂ എന്നത് collaborative competition നമ്മുടെ പൊളിറ്റിക്കൽ ആന്ത്രോപോളജീയുടെ ഭാഗമാണ്.
കേരളത്തിൽ ഓരോ മുന്നണിയും ഭരണത്തിൽ ഏറുന്നത് തുച്ഛമായ വോട്ട് വ്യത്യാസത്തിലാണ്. തമിഴ് നാട്ടിൽ നിന്ന് നേരെ വിരുദ്ധവും. ഇവിടെ ഭരണ പക്ഷവും പ്രതിപക്ഷവും വളരെ ചെറിയ വോട്ട് വ്യത്യാസം മാത്രം ഉള്ളതിനാൽ നിരന്തര മത്സരത്തിലാണ്
കേരളത്തിൽ പഞ്ചായത്ത് തലം തൊട്ട് മുകളിലോട്ട് നിരന്തരമുള്ള പാർട്ടി കിട മത്സരം കൊണ്ടു ഒരു ഗുണമുണ്ട്. സർക്കാർ നിരന്തരം സ്ക്രൂറ്റിനീയിലാണ്. അതുകൊണ്ടു തന്നെ സർക്കാർ പ്രവർത്തനങ്ങൾ എന്നും നിരന്തരം വിമർശിക്കപ്പെടുന്നു. അത് സർക്കാരിനെ മികവോട് പ്രവർത്തിപ്പിക്കുവാൻ പ്രേരകമാക്കു ന്നു.
Competitive scrutiny and seeking of accountability make governments perform better. കേരളത്തിൽ വളരെ സജീവമായ സിവിൽ സൊസൈറ്റിയും സജീവമായ പ്രതിപക്ഷവും കഴിഞ്ഞ 80 വർഷമായി വളരെ സജീവമാണ് . കേരളത്തിലെ ഗവര്ണസിന്റ ഗുണനിലവാരം മെച്ചപ്പെട്ടതിൽ ഇത് ഒരു പ്രധാന ഘടകമാണ്.
കാരണം ഒരു പാർട്ടിക്കോ നേതാവിനോ കേരളം ഭരിക്കാനുള്ള ജനപിന്തുണയൊ കരുത്തോ ഇല്ല. അതുകൊണ്ടാണ് കേരളത്തിൽ എന്നും മുന്നണി ഭരണം ഉണ്ടായതിന് കാരണം .
കേരളത്തിൽ ഒരു പാർട്ടിക്കോ നേതാവോ നിരന്തര തുടർഭരണത്തിൽ ഇരുന്നിട്ടില്ല . ഇവിടെ ഭരണവും മുഖ്യമന്ത്രിമാരും മാറി മാറി വന്നു. അതുകൊണ്ടു അധികാര കുത്തക കേരളത്തിൽ ഇല്ലായിരുന്നു. (Monopoly of power )
കേരളത്തിൽ ഒരൊറ്റ പാർട്ടിക്ക് പോലും കേരളത്തിലെ രണ്ടു ശതമാനം ആളുകൾപോലും സജീവ അംഗങ്ങൾ ആയില്ല എന്നത് ഇത് കൂടെ ചേർത്ത് വയ്ക്കണം. കേരളത്തിൽ ആയിരത്തി തൊള്ളായിരത്തി എഴുപത് വരെ ഒരു മുഖ്യ മന്ത്രിപോലും അഞ്ചു കൊല്ലം ഭരിച്ചില്ല
ഇപ്പോൾ നമ്മൾ അറിയുന്ന കേരളം വെറും പ്രായേണ പുതിയ രാഷ്ട്രീയ ഭൂ പ്രേദേശമാണ് .
എന്നാൽ ആയിരം കൊല്ലം മുമ്പേ നമ്മൾ മലയാളികൾ എന്നാണോ അറിയപ്പെട്ടിരുന്നത്? കാരണം എല്ലാം എന്നും മാറ്റങ്ങൾക്ക് വിധയമാണ്.
അടുത്ത നൂറോ ഇരുന്നൂറോ കൊല്ലങ്ങൾ കഴിയുമ്പോൾ നമ്മൾ ഇപ്പോൾ സംസാരിക്കുന്ന ഭാഷയോ നമ്മൾ ഇപ്പോൾ കാണുന്ന സർക്കാരോ, ഇപ്പോൾ കാണുന്ന പാർട്ടികളോ സംഘടനകളോ കാണില്ല. ഇപ്പോൾ നിരന്തരം നടക്കുന്ന ചെറുതും വലുതുമായ മാറ്റങ്ങൾ നൂറു കൊല്ലം കഴിഞ്ഞു പലരും പല രീതിയിൽ കാണും.
ഇപ്പോൾ നമ്മൾ അജ്ജയ്യരെന്നു തോന്നുന്ന നേതാക്കൾ ഒരിക്കൽ ശവമായി അപ്രത്യക്ഷമാകും.
പട്ടം നാണുപിള്ളയുടെ പാർട്ടിയുടെ പൊടിപോലും ഇല്ല കേരളത്തിൽ. കാരണം ഒരു പാർട്ടിയും നേതാവും സ്ഥായിയല്ല
മാറ്റങ്ങൾ മാത്രമാണ് സ്ഥായിയുള്ളത്
മാറ്റങ്ങൾ എന്നും പല രീതിയിലുണ്ടാക്കുന്നത് പ്രകൃതിയും മനുഷ്യരുമാണ് . മാറ്റങ്ങൾ ലോകത്തു ഒരിക്കലും ഒരേ നേർ രേഖ വികസനം (linear development ) അല്ലായിരുന്നു. ഒരിക്കലും ഏകശില രൂപി(monolithic ) അല്ലായിരുന്നു. മാറ്റങ്ങൾ ആത്യന്തികമായി ആരുടെയും കുത്തക (monopoly )അല്ല. അല്ലായിരുന്നു. ആകുകയും ഇല്ല.
എല്ലാ അധികാര രൂപങ്ങളും കാല ദേശത്തിൽ അധിഷ്ഠിമായ മനുഷ്യ ധാരണകളുടെ മായകാഴ്ച്ചകളാണ്. ഒരു അധികാര രൂപവും ചരിത്രത്തിൽ സ്ഥായി അല്ല.
രാജ പാർട്ടും മന്ത്രി പാർട്ടും കളിച്ചു വാദിക്കുന്നു എന്നും ജയിക്കുന്നു എന്നുമൊക്കെയുള്ള മിഥ്യ ധാരണകളിൽ ജീവിച്ചു കാറ്റു പോകുന്ന വെറും മനുഷ്യരാണ്. വെറും മനുഷ്യർ. ഒരു ചെറിയ വയറസിനെപോലും പേടിച്ചു കഴിയുന്ന മരണ ഭയം ഉള്ളിൽ കൊണ്ടു നടക്കുന്ന മനുഷ്യർ .
ഒരാൾക്ക് സമൂഹത്തെ മൂന്നു മാസമോ ഒരു കൊല്ലമോ പത്തു കൊല്ലമോ നൂറു കൊല്ലമോ എന്ന് നോക്കുന്നത് അനുസരിച്ചു കാഴ്ചപ്പാടുകൾ മാറും.
സമൂഹത്തെ ഒരു നൂറു കൊല്ലം മുമ്പും അടുത്ത നൂറു കൊല്ലം കഴിഞ്ഞും ശേഷിയുണ്ടാകുമ്പോൾ ഇന്നിന്റെ അധികാര വിനിമയമോ ധാരണകളോ, മുൻ വിധികളോ ഒന്നും അത്ര വലിയ കാര്യങ്ങളാണ് എന്ന് തോന്നില്ല .
കാരണം സമൂഹം അനിസ്യൂതം പല വിധത്തിൽ പല രൂപ ഭാവങ്ങളിൽ മാറികൊണ്ടിരിക്കുകയാണ്. അതിനിടയിൽ ഇപ്പോൾ നമ്മൾ കൊണ്ടാടുന്ന എല്ലാ മനുഷ്യരും നേതാക്കളും മരിച്ചു മണ്ണടിയും.
ആ തിരിച്ചറിവ് ഉണ്ടെങ്കിൽ നമ്മൾക്ക് പലപ്പോഴും ഉണ്ടാകാൻ സാധ്യതയുള്ള അസഹിഷ്ണുതയും ദാർഷ്ട്ട്യവും അധികാര അഹങ്കാര ധാരണകളും മാറും.
ഓരോ മനുഷ്യർക്കും ആദ്യമായി മാറ്റമുണ്ടാക്കുന്നത് അവരുടെ ഉള്ളിലാണ്. ആ മാറ്റങ്ങളാണ് ജീവിതത്തിൽ സമീപനങ്ങളും കാഴ്ചപ്പാടുകളും എല്ലാം മാറ്റുന്നത്.
പലതും ധാരണകളും തെറ്റിധാരണകളുമാകാം. ഏതെങ്കിലും കാര്യം നൂറു ശതമാനം ഉറപ്പാണ് എന്ന് വിചാരിക്കുന്ന മനുഷ്യനും ഉറച്ചു നിന്നാലും ഒരു ശ്വാസം അത്രേ. ശ്വാസം പോകുമ്പോൾ പോകുന്നു വിശ്വാസങ്ങളെ ഉള്ളൂ മനുഷ്യനു.
രാഷ്ട്രീയ അസഹിഷ്ണുതകൾ കൊണ്ടൊന്നും ആളുകൾക്കോ മനസ്സിനോ നാടിനോ ഒരു മാറ്റവും ഉണ്ടാകില്ല.
ജെ എസ് അടൂർ
Stories you may Like
- കരിക്കിനേത്ത് സിൽക്ക് ഗലേറിയ കൊള്ളയടിച്ച കേസിൽ പ്രതികൾ പിടിയിൽ
- ജോയിന്റ് കൗൺസിൽ നേതാക്കളെ രക്ഷിക്കാൻ മന്ത്രി തലത്തിൽ ഇടപെടൽ
- റവന്യൂവകുപ്പ് കൂടുതൽ സുതാര്യവും അഴിമതി രഹിതവുമായി: ഡെപ്യൂട്ടി സ്പീക്കർ
- കാപ്പാ കേസ് പ്രതിയെ കൊലപ്പെടുത്താൻ ശ്രമം; മൂന്ന് പേർ അറസ്റ്റിൽ
- അടൂർ ഒലീവിയ സിൽക്സിലെ അഞ്ചു വനിതാ ജീവനക്കാർക്കെതിരേ കേസ്
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്