ആവിഷ്കാര സ്വാതന്ത്ര്യം മീശപിരിക്കുമ്പോൾ
ജോയ് ഡാനിയേൽ, ദുബായ്
മീശ എന്ന വിവാദ നോവൽ ഒരു നോവലായി മലയാളി മനസ്സുകളിൽ പതിഞ്ഞ അന്നുമുതൽ ഉറവയെടുത്ത ചില ചിന്തകളാണ് താഴെ. ആദ്യം വിവാദമായ അദ്ധ്യായങ്ങൾ ആഴ്ചപ്പതിപ്പിൽ വായിക്കുക, പിന്നെ അഭിപ്രായം എന്നുകരുതി. പലരുടെയും എടുത്തുചാടി, കഥയറിയാതെ ആട്ടം കാണുന്ന കുറിപ്പുകളും, ഭീഷണികളും, നോവൽ പിൻവലിക്കലും അവസാനം പുസ്തകമാക്കലും നടന്നു. ഇനി ണ്ട് വരികൾ കുറിക്കാം എന്ന് തോന്നി.
ക്ഷേത്രങ്ങളിലും പള്ളികളിലും ഒക്കെ കാലെടുത്തവയ്ക്കുമ്പോൾ ഓർമ്മ വരുന്നത് എല്ലാ മതങ്ങളും ഒരേ ദൈവത്തിലേക്കുള്ള പല വഴികൾ ആണെന്നുള്ള ശ്രീരാമകൃഷ്ണ പരമഹംസന്റെയും എന്റെ ആലയം പ്രാർത്ഥനാലയം ആകുന്നു എന്ന യേശുവിന്റെയും വാക്കുകളാണ്. അതിനാൽത്തന്നെ അൾത്താരയുടെ മുന്നിലും ശ്രീകോവിലിനു മുന്നിലും ഒരേ ദൈവചിന്തയിൽ നിൽക്കാൻ കഴിയുന്നു. അവിടെ ഞാനോ എന്റെ വീട്ടുകാരോ കൂട്ടുകാരോ സെക്സ് എന്ന ഒരു ചിന്തയിൽ നിൽക്കുന്നുവെങ്കിൽ എനിക്കോ അവർക്കോ എന്തോ മാനസിക വൈകല്യം ഉണ്ടെന്ന് ഉറപ്പാണ്.
ചിന്തിക്കുന്നതാണ് എഴുതുന്നത്. എഴുതുന്നതാണ് വായിക്കപ്പെടുന്നത്. വായിക്കുന്നതാണ് പഠിക്കുന്നത്. നമ്മുടെ മതഗ്രന്ഥങ്ങൾ, കഌസിക്കുകൾ എല്ലാം കാണുന്നതും, വായിക്കുന്നതും അത് എഴുതപെട്ട കാലംകൂടി മനസ്സിൽ കണ്ടുവേണം. അന്ധമായ വിശ്വാസമോ മതാനുകരണമോ നമ്മളെ മതഭ്രാന്തന്മാരാക്കും. പാഞ്ചാലിക്ക് അഞ്ച് ഭർത്താക്കന്മാരുള്ളതും, പുരുഷനെ അറിയാതെ കന്യക പ്രസവിക്കുന്നതും, ശബരിമലയിൽ സ്ത്രീ വിലക്കും എല്ലാം വിശ്വാസ ബന്ധിതമാണ്. അതിന്റെ പൊരുളും, സത്യവും, സമത്വവും ഒക്കെ അന്വേഷിച്ച് പോകുന്നത് ക്രിസ്ത്യാനി ഉള്ളിയും, ഹിന്ദു കാബേജ്ജും കുത്തിയിരുന്ന് പൊളിക്കുന്നപോലായാകും. അല്ലെങ്കിൽ മുസ്ളീം മാങ്ങയാണോ മാങ്ങയണ്ടിയാണോ മൂത്തത് എന്നും സിക്കുകാരൻ മുട്ടയാണോ കോഴിയാണോ ആദ്യം വന്നത് എന്നും അന്വേഷിക്കുന്നപോലെയായിരിക്കും.
ഏതെങ്കിലും മതത്തിൽ ജനിച്ചത് നമ്മുടെ തെറ്റല്ല. ജനിച്ച മതത്തിൽ വിശ്വസിച്ച് അവസാന ശ്വാസം വരെയും ജീവിക്കാൻ നമുക്കവകാശംമുണ്ട്. വിവിധ മതത്തിലെ അംഗങ്ങൾ ആയിരിക്കുമ്പോളും, നാമെല്ലാം ഭാരതീയരാണ്. നമ്മുടെ സംസ്കാരം സിന്ധു നദിയുടെ തീരത്തുണ്ടായ, പത്തൊൻപതാം നൂറ്റാണ്ടുവരെ വെറും ജ്യോഗ്രഫിക്കലായി മാത്രം സിന്ധുക്കൾ എന്നും പിന്നീട് ഹിന്ദുക്കൾ എന്നും അറിയപ്പെട്ട സംസ്കാരത്തിന്റെ ഭാഗമാണ്. നാനാമതസ്ഥരെ രണ്ടുകൈയും നീട്ടി സ്വീകരിച്ച സംസ്കാരത്തിനുടമകളാണ്. അപ്പോൾ നമ്മളിൽ നിക്ഷിപ്തമായിരിക്കുന്ന ആദ്യ ധർമ്മം ഒരിക്കലും എന്റെയോ എന്റെ സഹോദരന്റെയോ പരിപാവനതയെ, അവരുടെ വിശ്വാസത്തെ ഹനിക്കാതിരിക്കുകയാണ്.
മീശയിൽ ഹരീഷ് എന്ന എഴുത്തുകാരന് സംഭവിച്ച പാളിച്ച മേൽപറഞ്ഞ വിശ്വാസത്തിന്റെ പരിപാവനതേയും, നമ്മുടെ സ്ത്രീത്വത്തിന്റെ മഹത്വത്തെയും കുത്തിനോവിച്ചു എന്നതാണ് (വായിച്ചടത്തോളം അത് മനഃപൂർവമാണ്). എന്താണ് എഴുത്തുകാരന് അതുകൊണ്ട് കിട്ടുന്ന സംതൃപ്തി? അഭിപ്രായ സ്വാതന്ത്ര്യം, എഴുത്തുകാരന്റെ സ്വാതന്ത്ര്യം എന്നൊക്കെ പറഞ്ഞ് കാടുകയറേണ്ട ഒരാവശ്യവും ഇല്ല. മീശയുടെ വിവാദമായ രണ്ടാം അധ്യായത്തിൽ രണ്ടിടത്ത് സ്ത്രീകളെ ഇത്തരത്തിൽ വർണിക്കുന്നുണ്ട്. ഒന്ന് വിവാദ കൂട്ടുകാരന്റെ സംഭാഷണം, രണ്ടാമത്തേത് എതിരാളിയുടെ പ്രസംഗത്തിൽ നായകനെ കളിയാക്കി ചിരിക്കുന്ന സ്ത്രീകൾ വേണമെങ്കിൽ നാളെ എന്റെ കൂടെ കിടക്കയും പങ്കിടും എന്ന വരികൾ. അവസാന ഭാഗത്ത് ഒരു അശഌല പുസ്തകത്തിലെപ്പോലെ ചില വാക്കുകളും. ഈ രംഗങ്ങൾ എല്ലാം ഒരുപക്ഷേ വിവാദത്തിന് വേണ്ടി കൂട്ടിച്ചേർത്താത്തതാണോ എന്നുവരെ വായനക്കാരന് സംശയം തോന്നുന്നവയാണ്.
ചിന്തകളുടെ താളംപിഴക്കലല്ലേ ഇത്തരം എഴുത്തുകൾ? ഇത് എഴുത്തുകാരന്റെ ചിന്തയല്ല, കേവലം കഥയിലെ കഥാപാത്രത്തിന്റെ വാക്കുകൾ മാത്രമാണ് എന്ന് പറയുമ്പോൾ 'എന്റെ ഗർഭം ഇങ്ങനെ അല്ല'എന്ന് ജഗതി സിനിമയിൽ പറയുന്ന വാക്കുകൾ ആണ് ഓർമ്മവരുന്നത്. കഥകൾ വരുന്നത് എഴുത്തുകാരന്റെ തലയിൽനിന്ന് തന്നെയാണ്. അല്ലാതെ അയലത്തുകാരന്റെ പറമ്പിൽനിന്നല്ല.
ചുരുക്കത്തിൽ ഇവിടെ കേവലം ഒരു പത്രാധിപരുടെ മേശമേൽ ചെയ്യേണ്ടിയിരുന്ന താക്കോൽദ്വാര സർജറിയുടെ നിലയിൽ നിന്നും ശരീരം മുഴുക്കെ വെട്ടിമുറിച്ച് തുന്നികെട്ടേണ്ട ഗതിയിലാക്കി എന്നതാണ് സത്യം.
ഇതിലും മോശം എഴുത്തുകളും വരികളും മുമ്പും ഉണ്ടായിട്ടില്ലേ എന്ന് ചോദിച്ചേക്കാം. ഉണ്ടായിരിക്കാം. പക്ഷേ കാലം മാറി. ഞാൻ ഈ എഴുതുന്ന വരികൾ പൊതുജനസമക്ഷം എത്തിക്കാൻ അസാധ്യമായിരുന്ന പഴയ കാലമല്ല ഇത്. ആറിയ കഞ്ഞി പഴങ്കഞ്ഞി പോലെ പ്രതികരണം തപാൽവഴി എത്തുന്ന കാലവുമല്ല. പിന്നെയോ മിനിട്ടുകൾക്കകം ലൈക്കും, കമന്റുകളും, ഫോർവേർഡുകളും പ്രത്യക്ഷപ്പെടുന്ന കാലത്തിലേക്കാണ് നാം എത്തിയിരിക്കുന്നത്. ഈ ഫൈബർ ഒപ്റ്റിക് കേബിൾ വേഗതയും സോഷ്യൽ മീഡിയാകളുടെ അമിത ഉപയോഗവും വായനക്കാരുടെ വൈകാരികതയിലും ഉണ്ടാകും.
നെഗറ്റീവ് പബ്ലിസിറ്റിയുടെ കാലമാണിത്. നിങ്ങൾ ചെയ്യുന്ന സാമൂഹ്യ സേവനങ്ങൾ ആരും കാണില്ല. എന്നാൽ ഒരു പള്ളിയെയോ അമ്പലത്തെയോ ചീത്തവിളിച്ചാൽ നിങ്ങൾ ഒരു നിമിഷംകൊണ്ട് (കു)പ്രസിദ്ധനാകും. അല്ലെങ്കിൽ വൈറൽ ആകും. ഇവിടെ ഈ നെഗറ്റീവ് പബ്ലിസിറ്റി മീശയുടെ എഴുത്തുകാരനും പ്രസാധകരും മനപ്പൂർവ്വം ആഗ്രഹിച്ചിരുന്നോ എന്ന് സംശയം തോന്നാം. അല്ലെങ്കിൽ ഇത്തരം വിവാദങ്ങൾക്കല്ലാതെ ആർക്കും വേണ്ടാത്ത വാക്കുകൾ കഥയിൽ കുത്തിനിറയ്ക്കില്ലല്ലോ. ഇപ്പോൾ ഒരുദിവസം കൊണ്ട് ദേശീയ മാധ്യമങ്ങളിൽ വരെ മീശ പിരിച്ച് മതത്തിന്റെ ഏണിയെടുത്ത്വച്ച് കയറിയില്ല? കേസ് കോടതിവരെ എത്തിയില്ലേ?
മതം എപ്പോളും വൈകാരികമായ രംഗമാണ്. തന്റെ വിശ്വാസത്തെ, ഭക്തിയെ ഹനിക്കപ്പെടുമ്പോൾ പലരും പ്രതികരിക്കും. പരമാവധി നമ്മുടെ സമൂഹത്തെ കുത്തിനോവിക്കാതിരിക്കുക എന്നത് ഒരു എഴുത്തുകാരന്റെ കടമമാത്രമല്ല, കർത്തവ്യംകൂടിയാണ്. പ്രത്യേകിച്ച് സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ഏറെ ശ്വസിക്കുന്ന നമ്മുടെ കൊച്ചുകേരളത്തിൽ.
ആവിഷ്കാര സ്വാതന്ത്ര്യമേ നമുക്കുള്ളൂ, അനാവശ്യത്തിനുള്ള സ്വാതന്ത്ര്യം ഇല്ല. സ്ത്രീത്വത്തെയും, മതത്തെയും, സംസ്കാരത്തെയും ബലാത്സംഗം ചെയ്യാനുള്ള ആഗ്രഹം എഴുത്തുകാരന് നല്ലതുമല്ല. മാന്യമായി കല്യാണം കഴിച്ച് പരിഗ്രഹിച്ച് ജനിക്കാത്ത കുട്ടികൾ ജാരസന്തതികൾ എന്നറിയപ്പെടും. കഥകൾ, കവിതകൾ എല്ലാം ജാരസന്തതികൾ ആകേണ്ടതല്ല. സൗന്ദര്യവും, മാനവും മഹിമയും ഉള്ള നല്ല മക്കളായി വിളങ്ങേണ്ടവരാണ്.
'മാ നിഷാദ' എന്ന് കാട്ടാളന് തോന്നാൻ ഒരു കാരണം ഉണ്ട്. ഒരു നല്ല കാരണം. നന്മയുടെ കാരണം.
തന്റെ വിശ്വാസത്തിന് അമ്പേൽക്കുമ്പോൾ ഭക്തൻ പ്രതികരിക്കും. വികാരംകൊള്ളും. ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ചത് തന്നെ പന്നിയുടെയും പശുവിനെയും കൊഴുപ്പ് ഉപയോഗിക്കുന്നു എന്ന പ്രചരണംകൊണ്ടല്ലേ? ഇന്ത്യ എന്ന രാജ്യം വെട്ടിമുറിച്ചത് തന്നെ മതം എന്ന ചിന്തയല്ലാതെ പിന്നെന്താണ്? ലക്ഷകണക്കിന് ആൾക്കാരുടെ മരണവും, പട്ടിണിയും, കൊടും ക്രൂരതയും സാക്ഷ്യം വഹിച്ച വിഭജന കാലഘട്ടത്തിലെ തുറന്നുവിട്ട ഭൂതം മതം മാത്രമായിരുന്നു.
വിവാദം അതിരുവിട്ടതോടെ മാതൃഭൂമി ജൂലൈ 29 ലക്കത്തിൽ ഹരീഷ് ഇങ്ങനെ എഴുതി '.....അതുകൊണ്ട് എന്റെ നോവൽ 'മീശ' ഞാൻ പിൻവലിക്കുകയാണ്. ഉടനെ പുസ്തകമാക്കാനും ഉദ്ദേശിക്കുന്നില്ല. സമൂഹം വൈകാരികത അടങ്ങി നോവൽ ഉൾകൊള്ളാൻ പാകപെട്ടെന്നുതോന്നുമ്പോൾ പുറത്തിറക്കും'.
ഇത് പറഞ്ഞ് ഒരാഴ്ചയ്ക്കകം നോവൽ പുസ്തകരൂപത്തിൽ പുറത്തിറങ്ങി. വില 299/ രൂപ!! ചീത്ത വിളിച്ചവരും, എന്താണ് സംഭവം എന്നറിയാത്തവരും എല്ലാം പോയി വായിക്കുന്നതിന് മുമ്പ് അഭിപ്രായം പറഞ്ഞവരും എല്ലാവരും ചൂടപ്പം പോലെ ഓടിപ്പോയിവാങ്ങും. അത് സ്വാഭാവികം. അല്ലെങ്കിൽ തന്നെ ഇന്ന് എല്ലാ വലിയ പ്രസാധകരും വിവാദം എന്ന കലക്കവെള്ളത്തിൽ മീൻപിടിക്കാൻ ശ്രമിക്കുന്നവരാണ്. പ്രത്യേകിച്ച് ആത്മകഥ, അനുഭവക്കുറിപ്പ് എന്നൊക്കെ പറഞ്ഞ് പടച്ചുവിടുന്ന പേക്കൂത്തുകൾ. ആകാംഷ എന്ന മനുഷ്യന്റെ കൂടപ്പിറപ്പിനെ കൂട്ടുപിടിച്ചാണ് ഇന്ന് ഇത്തരം വിപണന തന്ത്രങ്ങൾ ഒരുക്കുന്നത്. അങ്ങനെ മുട്ടൻ വിവാദമുണ്ടാക്കി സിനിമകളും, ടി.വി ഷോകളും, പ്രസംഗങ്ങളൂം, ബുക്കുകളും ഏണിയും പാമ്പും കളിക്കുംപോലെ ഒറ്റയടിക്ക് ചാടി മുകളിൽ കയറുന്നു.
മീശ മാതൃഭൂമിയിൽ നിന്നും പിൻവലിച്ച് ആദ്യ വിവാദം ഒന്നടങ്ങും മുമ്പ് ഇത് പ്രസിദ്ധീകരിച്ചതിൽ നിന്നും എഴുത്തുകാരനോ മാതൃഭൂമി ആഴ്ച പതിപ്പോ നട്ടാൽ കിളിക്കാത്ത കള്ളം പറയുകയായിരുന്നു എന്നതല്ലേ സത്യം? സത്യത്തിൽ ഈ പിൻവലിക്കലിലും, മീശ എന്ന പുസ്തകത്തിലും ഒരേസമയത്തല്ലേ അച്ചടിമഷി പുരണ്ടത്. ഇവിടെ വിഡ്ഢി വായനക്കാരൻ മാത്രം.
ഒന്നുകൂടി. മീശ എന്ന നോവൽ എഴുതിയ ഹരീഷിന് നേരെയും കുടുംബത്തിന് നേരെയും ഭീഷണിയും ചീത്തവിളിയും നല്ലൊരു സംസ്കാരത്തിനും നല്ല ഈശ്വരവിശ്വാസിക്കും യോജിച്ചതല്ല. നിയമം കയ്യിലെടുക്കാൻ നമുക്ക് ആരും അധികാരം തന്നിട്ടുമില്ല. അതിന് നിയമമുണ്ട്, കോടതിയുണ്ട്, ഭരണകൂടമുണ്ട്.
നമുക്ക് മുന്നിൽ നെഗറ്റീവ് പബ്ലിസിറ്റിക്കുവേണ്ടിയുള്ള, നേരായ മാർഗ്ഗം വ്യതിചലിച്ച് കുറുക്കുവഴി തേടുന്ന പേക്കൂത്തുകൾ അല്ലെങ്കിൽ മീശപിരിക്കൽ ഇനിയും ഒട്ടനവധി കാണേണ്ടിവരും. അതിനൊക്കെ അത് അർഹിക്കുന്ന വില മാത്രം കൊടുക്കുക അല്ലെങ്കിൽ അവഗണിക്കുക. നിങ്ങൾക്ക് വേണ്ടാത്തത് ചവറ്റുകൊട്ടയിൽ എറിയുക. അല്ലാതെ വെട്ടാനും, തല്ലാനും കൊല്ലാനും പോയി ആവശ്യമില്ലാത്ത റീച്ച് ഒന്നിനും ഉണ്ടാക്കികൊടുക്കാതിരിക്കുക. വാളെടുത്തവൻ വാളാൽ.
ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കണം. അതോടൊപ്പം മതത്തിന്റെയും സമൂഹത്തിന്റെയും പരിപാവനതയും.
വളക്കാം... എന്നാൽ ഒടിക്കരുത്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്