ഏത് മുഖ്യമന്ത്രിയാണെങ്കിലും അറിഞ്ഞില്ല, കേട്ടില്ല എന്നൊക്കെ നടിക്കേണ്ടിവരും; പക്ഷേ പിണറായി അഭിനയത്തിലും നിഷ്കളങ്കതയിലും ഞെട്ടിച്ചുകളഞ്ഞു; ഉമ്മൻ മാന്ത്രികനാണെങ്കിൽ പിണറായി മഹാമാന്ത്രികൻ തന്നെ
ജോണി ജെ. പ്ലാത്തോട്ടം
പപ്പാത്തിച്ചോലയിലെ കൈയേറ്റക്കുരിശു പറിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവും മൗനാനാവാദവുമില്ലാതെയാണെന്ന് വിശ്വസിക്കാൻ ഒരു അംഗീകൃത മന്ദബുദ്ധിക്കുപോലും സാധിക്കില്ല. പക്ഷേ, ഏത് മുഖ്യമന്ത്രിയാണെങ്കിലും കുറച്ചൊക്കെ അറിഞ്ഞില്ലാരുന്നു കേട്ടില്ലാരുന്നു എന്നൊക്കെ നടിക്കേണ്ടിവരും. എന്നാൽ, ഇവിടെ, ശരിക്കു പിണറായിയോട് ആരാധന തോന്നാൽ കാരണം അദ്ദേഹത്തിന്റെ അഭിനയത്തിലെ ആ നിഷ്കളങ്കതയും സ്വാഭാവികതയുമാണ്. പിണറായിയെ കാണാതെ പഠിച്ച് വച്ചിരിക്കുന്നവർക്ക് പോലും ഒരു സംശയം തോന്നിപ്പോകും.
കുരിശ് വിശ്വാസികൾക്ക് വേണ്ടി, സർവ്വാഗം വൃണപ്പെട്ടതുപോലുള്ള അദ്ദേഹത്തിന്റെ ആ പ്രകടനം, സ്വരത്തിലെ ആത്മാർത്ഥത, പദാവലിയിലെ നസ്രാണിടച്ച്, ഇതൊക്കെ മാത്രമാണ് പിണറായിയെ വ്യത്യസ്തനാക്കുന്നത് എന്നാരും കരുതേണ്ട. ഈ പ്രകടനത്തിനുമുമ്പ് അദ്ദേഹം നടത്തിയിരിക്കാവുന്ന വൃത്ത ഹോവർക്കാണ് പ്രധാനം.
ഇനിപ്പറയാൻ പോകുന്നത് എന്റെ ഉത്തമ വിശ്വാസത്തിലുള്ള കാര്യമാണ്. തെളിവുചോദിക്കരുത്. വക്കീൽ നോട്ടീസു വന്നാൽ തള്ളിപ്പറയുകയും ചെയ്യും. എങ്കിലും, വിശ്വാസമാണല്ലോ എല്ലാം. ഒന്നാമത്, സീറോ മലബാർ സഭയ്ക്ക് ചപ്പാത്തിച്ചോലയിലെ സംരംഭത്തിൽ കാര്യമായ മുതൽ മുടക്കോ, മേൽക്കൈയോ ഇല്ല. അതുകൊണ്ട് അപകടകാരികളായ സീറോ മലബാർ വിഭാഗത്തിന്റെ വീകാരങ്ങൾ വൃണപ്പെടുകയില്ല എന്നു കൃത്യമായി ഉറപ്പുവരുത്തിയതിന് ശേഷമാണ് കുരിശുപറിച്ചുകൊള്ളാൻ മൗനാനുവാദം കൊടുത്തത്. രണ്ടാമത്, രണ്ടായിരത്തിലധികം ഏക്കര്‍ ഭൂമി ചുമ്മാതങ്ങനെ സ്പിരിറ്റ് ഇൻ ജീസസുകാർ കൈയേറിയതല്ല. ടൂറിസസാധ്യതകളെല്ലാം കണക്കിലെടുത്ത് ഭീമമായവില കൈപ്പറ്റിയിട്ട്, പങ്കാളിത്ത ഉടമ്പടികളും വച്ചുള്ള വലിയൊരു വില്പനയുടെ അടിസ്ഥാനത്തിലാണ് അവിടെ കുരിശ് സ്ഥാപിച്ചത്. വിറ്റുകാശുവാങ്ങിയവരെ തിരിച്ചറിയാൻ നമുക്ക് ഒരു പ്രയാസവുമില്ല. കുരിശുപറിക്കൽ വിലയ തെമ്മാടിത്തരമായിപ്പോയി എന്നു പറയുന്ന ആളുകളാണ് കാശുമേടിച്ചത്. അതിന്റെ സിംഹഭാഗവും ഉന്നതങ്ങളിലെത്തിയിട്ടുണ്ടാകുമല്ലോ.
മൂന്ന്, കാശുംമേടിച്ച് ഉറപ്പും കൊടുത്ത ശേഷം കുടിയിറക്കിയതിനുള്ള പ്രായശ്ചിത്തമോ, നഷ്ടപരിഹാരമോ ആയിട്ടാണ് പിണറായിയുടെ ഈ പ്രകടനമൊക്കം, താനറിഞ്ഞില്ല, അറിഞ്ഞാൽ സമ്മതിക്കുമായിരുന്നോ, ഇതു ചെയ്തവർക്കിട്ടുവച്ചിട്ടുണ്ട്, നാളെ നേരം വെളുക്കട്ടെ, എന്നൊക്കെ പറയുനന്നത്. സീറോ മലബാര#് സഭയുടെ പ്രതിനിധിയായ ഫാ. ജിമ്മി പൂച്ചക്കാട്ടിന്റെ ഉടനടിയുള്ള ഉറച്ച നിലപാടും, ഏത് ചാനലിലും ചെന്നിരുന്നുള്ള സാക്ഷ്യം പറച്ചിലും ഒന്നും യാദൃച്ഛികമായി സംഭവിച്ച കാര്യമല്ല. നാടകം നാടകം മാത്രാമാണെന്നും കാണികളായ വിശ്വാസികൾ വികാരം കൊള്ളേണ്ടത് എന്നുമുള്ള ഏഎപ്പിക്തിയേറ്റർ സങ്കല്പമാണ് ഗവൺമെന്റും അതായത് മുഖ്യമന്ത്രി പിണറായിയും സീറോ മലബാർ സഭാ മേധാവികളും ചേർന്ന് ഈ കളിക്കുന്നത്.
ഒരു ചാനൽ ചർച്ചയ്ക്കിടയിൽ ഫാ ജിമ്മി കുറെ സത്യാവസ്ഥകൾ വെളിപ്പെടുത്തിയല്ലോ. സ്പിരിറ്റ് ഇൻ ജീസസ് വിഭാഗം തങ്ങളിൽ നിന്ന് തെറ്റിപ്പിരിഞ്ഞവരാണെന്നും വഴിതെറ്റിക്കുന്നവരും ശപിക്കപ്പെട്ടവരുമാണെന്നുമുള്ള യാഥാർത്ഥ്യം. ഇതിൽ നിന്നെല്ലാം ചേർത്തുവായിക്കാവുന്ന മറ്റൊരു കാര്യം, കുരിശുപറിക്കലിന് സീറോ മലബാർ സഭയിൽ നിന്ന് കനത്ത പ്രതിഫലവും ബന്ധപ്പെട്ട ആൾ കൈപ്പറ്റിയിട്ടുണ്ട് എന്നതാണ്. ആരും അത്ഭുതപ്പേടേണ്ട നികൃഷ്ടജീവി എന്നൊരക്കെ ഇടയ്ക്കു വിളിക്കുമെങ്കിലും ആ ആൾ സഭയ്ക്കു വലിയ ഉപകാരി ആണ്. പുതിയ സ്വാശ്രയ സ്ഥാപനങ്ങൾ അനുവദിച്ചൊകൊടുക്കുകയോ, നിലവിലുള്ളവയിൽ എന്തു തോന്യാസങ്ങളും നിലനിർത്തിക്കൊണ്ടുപോകുവാൻ വേണ്ടി കണ്ണടച്ചുകൊടുക്കുകയോ ചെയ്യും.
സ്പിരിറ്റ് ഇൻ ജീസസ് കാരെ പിണറായി കയ്യൊഴിഞ്ഞു എന്നു കരുതേണ്ട. പപ്പാത്തിചോലമലയയിൽ മാത്രമല്ലല്ലോ കൈയേറാൻ ഭൂമിയുള്ളത്. കേരളം മുഴുവൻ പിണറായിയുടെ സംരക്ഷണത്തിലും നിയന്ത്രണത്തിലുമാണ്. കുരിശിന്റെയു വനഭൂമിയുടെയും രൂപത്തിൽ മാത്രമല്ലല്ലോ, ആനുകൂല്യങ്ങൾ നൽകാവുന്നത്. അവക്ര#്കകുവേണ്ട ആനുകൂല്യങ്ങൾ പിന്നീട് കിട്ടിയിരിക്കും എന്നു ഉറപ്പാണ്. കാത്തിരിക്കണം എന്നേയുള്ളു. മഹിജയോടും പിണറായി പറഞ്ഞത് കാത്തിരിക്കണമായിരുന്നു എന്നാണല്ലോ.
ഒരു വെടിക്ക് മൂന്ന് പക്ഷികളെ വീഴിക്കാൻ പിണറായിക്കുള്ള കഴിവാണ്. ഇപ്പോൾ നാം കണ്ടതിനു പുറമെ പീരുമേട് സബ്കളക്ടര്‍ക്കും സിപിഐക്കാരനായ മന്ത്രിക്കും ഒക്കെ കൂട്ടപ്പണി കൊടുക്കാനും ഇതോടെ വേണമെങ്കിൽ സാധിക്കും. സർവ്വോപരി, മൂന്നാർ കയ്യേറ്റമൊഴിപ്പിക്കൽ തന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കാൻ വേണ്ടി മാത്രമുള്ള പ്രഹസനമായിരുന്നു. അതിൽ അമിതമായ ആത്മാർത്ഥത ആരും കാട്ടേണ്ടതില്ല എന്നതിനാൽ അതു തണുപ്പിക്കാനോ, നിർത്തിവക്കാനോ പിണറായിക്ക് അവസരം കിട്ടിയിരുന്നു.
അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇത് ഒന്നും അത്ര നിഷിദ്ധമായ കാര്യമല്ല. ഗുരുവായ ഇ എം എസ്ിന്റെ കാലത്തുതന്നെ ഉള്ളകാര്യമാണ്. അടവുനയം, അടവുതന്ത്രം, എന്നൊക്കെയുള്ള പേരുകൾ ഇപ്പോൾ ഉപയോഗിക്കുന്നില്ല എന്നേയുള്ളു.
ഇ എമ്മിന്റെ കാലത്ത് കെഎസ്ആർടിസി തൊഴിലാളി യൂണിയൻ കൈയടക്കുന്നതിന്റെ ഭാഗമായി നടത്തിയ സമരങ്ങളിൽ സ്വന്തം ബന്ധുക്കൾക്ക് അടവുനയം സ്വീകരിച്ചിരുന്നു. ഇലക്ട്രിസിറ്റി ബോർഡിൽ ഇതേ ആവശ്യങ്ങള്‍ക്കായി തൊഴിലാളികളെക്കൊണ്ട് കെവി െൈലെൻ ടവറുകൾ ഡയനാമിറ്റുവച്ച് തകർത്തുകളഞ്ഞിട്ടുണഅട്.
ഇഎംഎസിൽ നിന്നും പഠിച്ചിട്ടുള്ള പാഠങ്ങളിൽ ഉപരിപഠനം ഉമ്മൻ ചാണ്ടിയിൽ നിന്നാണ് പിണറായി പൂർത്തിയാക്കിയത് എന്നു തോന്നുന്നു. രാഷ്ട്രീയ മാന്ത്രികനായ ഉമ്മനു പോലും പിണറായിയെ പ്രതി ഇപ്പോൾ അസുയ തോന്നുന്നുണാടാകും. കഴിഞ്ഞ ഭരണകാലത്തെ കുറ്റാരോപിതനായ യുഡിഎപ് മന്ത്രിമാർക്കെതിരെ അഴിമതിക്കേസു ചാർജ് ചെയ്തു എല്ലാത്തിനേയും ജയിലിലടയ്ക്കാനായിരുന്നല്ലോ വിജിലൻസ് ഡയറക്ടറായി ജേക്കബ് തോമസിനെ നിയമിച്ചത്.
അവർക്കാർക്കും ഒരു പോറൽ പോലും ഏല്പിക്കാതെയും ജനരോഷം തനിക്കെതിരെ ഉണ്ടാകാത്ത വിധത്തിലും ഇതാ ജേക്കബ് തോമസിന് ദയാവധം നൽകി തിരിച്ചുവിട്ടിരിക്കുന്നു. അഴിമതി വിരുദ്ധൻ എന്ന പിണറായിയുടെ ഇമേജിന് മേൽ കേരളജനത ഒരു കളങ്കവും കാണുന്നുമില്ല.
ഉമ്മൻ മാന്ത്രികനാണെങ്കിൽ പിണറായി മഹാ മാന്ത്രികനാണ്! ആളുകൾ എങ്ങനെ അദ്ദേഹത്തിന്റെ ഫാനാകാതിരിക്കും?
സിപിഎമ്മിന്റെയും എൽഡിഎഫ് ഗവൺമെന്റിന്റെയും ഭാവി ഭാഗധേയങ്ങളും വിധിയും ഇപ്പോൾ പിണറായി എന്ന വ്യക്തിയുടെ മുഖ്യമന്ത്രിയുടെയല്ല ഇഷ്ടാനിഷ്ടങ്ങൾക്ക് വിട്ടു കൊടുക്കപ്പെട്ടിരിക്കുകയാണ്. ഇതിൽ ആത്മാർത്ഥമായ അതൃപ്തിയുള്ളവർ രണ്ടു വ്യക്തികൾ മാത്രമാണെന്നു തോന്നുന്നു. വിഎസും സീതാറാം യച്ചൂരിയും സിപിഐയിൽ നിന്നൊരു കാനം രാജേന്ദ്രനും. ഇവർ കൂടി പിണണായിയുടെ ഫാൻസായി മാറിയിരുന്നെങ്കിൽ അദ്ദേഹത്തിന് എന്തൊരു ആശ്വാസമാകുമായിരുന്നു. ഒളിവും മറവുമില്ലാതെ ഭരിക്കാമായിരുന്നു. നുണ പറഞ്ഞ് ആത്മാവിനു ദോഷം വരുത്താതിരിക്കാമായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍