എല്ലാവർക്കും പെൻഷൻ സാധ്യമോ? വൺ റാങ്ക് വൺ പെൻഷൻ ആശയത്തെ കുറിച്ച് ജെ എസ് അടൂർ എഴുതുന്നു
ജെ എസ് അടൂർ
അറുപത് വയസ്സ് കഴിഞ്ഞ എല്ലാവർക്കും 10000 രൂപ പെൻഷൻ കൊടുക്കണം എന്ന ഒരു ക്യമ്പയിൻ കണ്ടു. ഒറ്റ നോട്ടത്തിൽ കിടിലൻ ആശയം എന്ന് തോന്നും. പക്ഷെ ആശയം പറഞ്ഞതുകൊണ്ടു പുസ്തത്തിലെ പശു പുല്ല് തിന്നില്ല. അത് ഒരു ലക്ഷം പേർ ഒരുമിച്ചു പറഞ്ഞാലും. ഇതു ഇന്ത്യയാണ് . നോർവേയോ ഫിൻലണ്ടോ, ന്യൂസിലാൻഡോ ഒന്നുമല്ല. അറുപതു വയസ്സ് പോയിട്ട് അഞ്ചു വയസ്സ് പോലും ജീവിക്കാൻ കഴിയാത്ത കോടി കണക്കിന് ജനങ്ങൾ ഇന്ത്യയിലുണ്ട്.
അനുദിനം പട്ടിണി ഇല്ലാതെ ജീവിക്കാൻ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമൊക്ക പോയി രാപ്പകൽ പണി എടുക്കുന്നവർ പന്ത്രണ്ടു കോടിയിൽ അധികം ആദ്യം കേരളത്തിലും ഇന്ത്യയിലും വേണ്ടത് മാന്യ മായി ജീവിക്കുവാനുള്ള തൊഴിൽ അവസരങ്ങളാണ്. അതു ഇല്ലെങ്കിൽ അറുപത് വയസ്സ് വരെ അർദ്ധ പട്ടിണിയിൽ ചെറുപ്പം മുതൽ കഴിയേണ്ടി വരും. ആളുകൾക്ക് തൊഴിൽ അവസരങ്ങൾ ഇല്ലെങ്കിൽ ഏതൊരു രാജ്യത്തിന്റെയും സാമ്പത്തിക അവസ്ഥ താളം തെറ്റും. സാമ്പത്തിക വളർച്ച ഇല്ലെങ്കിൽ സർക്കാർ ബജറ്റിലും വളർച്ച ഇല്ല.
സർക്കാരിന്റെ പണി എല്ലാവർക്കും തൊഴിലും മാന്യമായി ജീവിക്കാനുള്ള വേതനവും കിട്ടുവാനുള്ള സാമ്പത്തിക -സാമൂഹിക പോളിസി ഉണ്ടാക്കുക എന്നതാണ്. അതിനുള്ള ഇൻഫ്രാസ്ട്രെച്ചറും സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളു സൃഷ്ട്ടിക്കുക എന്നതാണ് ആദ്യം മാന്യമായി ജീവിക്കുവാനുള്ള ജോലിയാണ് ഇവിടുത്തെ ചെറുപ്പക്കാർക്ക് വേണ്ടത്. എന്നിട്ട് കോൺട്രിബുട്ടറി പെൻഷൻ സംവിധാനമുണ്ടാക്കുക. പക്ഷേ ചെറുപ്പക്കാർക്ക് ജോലിയും കൂലിയും ഇല്ലാത്ത അവസ്ഥയിൽ എല്ലാവർക്കും ഇപ്പോൾ പതിനായിരം രൂപ പെൻഷൻ കൊടുക്കണം എന്ന നിർബന്ധം ഇരിക്കുന്നതിന് മുമ്പേ കാല് നീട്ടുന്ന ഏർപ്പാടാണ് പലപ്പോഴും സമൂഹത്തെയും സാമ്പത്തിക അവസ്ഥകളെയും അസമാനതകളെയും സാകല്യത്തിൽ കാണാതെ സിംഗിൾ ഇഷ്യൂ ക്യാമ്പയിൻ യഥാർത്ഥത്തിൽ മരീചിക രാഷ്ട്രീയമാണ് . ദാണ്ടെ മരീചിക എന്ന് കാണിച്ചു മോഹിപ്പിച്ചാൽ മാത്രം അത് വരില്ല. അത് പറയുന്നവർക്കും അതു അറിയാം.
ഇന്ത്യയിൽ ഒരു തുണ്ട് ഭൂമി ഇല്ലാത്ത ഏതാണ്ട് 49 കോടി ജനങ്ങളുണ്ട് . പ്രതി ദിനം ഒരു ഡോളറിൽ താഴെ വരുമാനത്തിൽ താഴെ ജീവിക്കുന്നവർ ഏതാണ്ട് 35 കോടിയോളം ജനങ്ങൾ ദരിദ്രത്തിലാണ് ജീവിക്കുന്നത്. അവർക്ക് അനുദിനം ജീവിക്കുവാനുള്ള സോഷ്യൽ സെക്യൂരിറ്റിയാണ് ഉണ്ടാക്കേണ്ടത്. അതിനു തൊഴിൽ ഉറപ്പ് കൂലി കൂട്ടുക മാത്രമല്ല ഏറ്റവും പാവപ്പെട്ടവർക്ക് കുറഞ്ഞത് മാസം 8000രൂപ (അഞ്ചു പേരുള്ള കുടുംബത്തിന് )വക യിരുത്തണം. ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും സാഹചര്യം ഒരുക്കണം. ഇന്ത്യയിൽ 60 വയസ്സിന് മുകളിൽ ഉള്ളു 10.4 കോടി ജനങ്ങളുണ്ട്. അതിൽ ആദ്യം പെൻഷൻ കൊടുക്കേണ്ടത് വളരെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മൂന്നു കോടി മനുഷ്യർക്കാണ്.
അങ്ങനെയുള്ളവർക്ക് വേണ്ടിയാണ് ഒരു സാകല്യ സോഷ്യൽ സെക്യൂരിറ്റി ഫണ്ട് ആവശ്യം. അത് നിയമപരമായി ബജറ്റിൽ നിന്ന് വാർഷിക കോണ്ട്രിബൂഷമുള്ള് പ്രതേക ഫണ്ട് ആയിരിക്കണം. എല്ലാവർക്കും കുറഞ്ഞത് 10000 രൂപ പെൻഷൻ വേണമെങ്കിൽ അതിനു വലിയ കോൺട്രിബുട്ടറി പെൻഷൻ ഫണ്ട് സൃഷ്ട്ടിച്ചാലെ സാധ്യമാകും. അങ്ങനെയുള്ള ആർക്കും 25 വയസ്സ് മുതൽ ആ ഫണ്ടിൽ എല്ലാ മാസവും നിശ്ചിത തുക കൊടുക്കുകയാണെങ്കിൽ കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ബജട്ട് വിഹിതം കൂടെ കൊടുത്താൽ അത് ഒരു പ്രതേക ഫണ്ട് ആയി മാനേജ് ചെയ്താലേ സാധ്യമാകൂ കുറെപേർ അടുത്ത കൊല്ലം തൊട്ട് 60 കഴിഞ്ഞ10.4 കൊടി ആളുകൾക്ക് 10000 രൂപ പെൻഷൻ കൊടുക്കണം എന്ന് പറഞ്ഞാൽ അതിനു ഇന്ത്യയിൽ വേണ്ടത് 13 ലക്ഷം കോടിയിൽ അധികമാണ് . അതിനുള്ള ശേഷി ഇപ്പോൾ കേന്ദ്ര സർക്കാരിനോ സംസ്ഥാന സർക്കാരുകളുടെയോ ബജറ്റിൽ ഇല്ല.
പക്ഷെ ഇന്ത്യയിലും കേരളത്തിലും സോഷ്യൽ സെക്യൂരിറ്റി ഫണ്ടു, ജനകീയ പെൻഷൻ ഫണ്ടും അടുത്ത അഞ്ചു കൊല്ലങ്ങൾക്കുള്ളിൽ സാധിക്കും. കോൺട്രിബ്യുട്ടറി പെൻഷൻ ഫണ്ടിലേക്ക് സ്ഥിരം കോൺട്രിബ്യുട്ട് ചെയ്യാൻ ഇന്ത്യയിലെ പതിനഞ്ചു ശതമാനം ആളുകൾക്ക് പോലും കഴിയുമോ എന്നതാണ് പ്രധാന വെല്ലു വിളി.
അതെ സമയം എല്ലാവർക്കും പെൻഷൻ ബജറ്റിൽ നിന്ന് മാസം തോറും കൊടുക്കാനുള്ളത്ര തുക ബജറ്റിൽ നിന്നും കണ്ടെടുക്കാൻ സാധ്യതഇല്ല.. കേരളത്തിൽ ഇപ്പോഴുള്ള ക്ഷേമ പെൻഷനുകൾ കുറഞ്ഞത് 5000 രൂപയാക്കാൻ സാധിക്കും. സാധിക്കാവുന്ന കാര്യങ്ങളാണ് ആദ്യം ചെയ്യേണ്ടത്. പക്ഷെ അതിനു പോലുമുള്ള ഫണ്ട് പുതിയതായി സ്വരൂപിക്കണം.
ദയവായി ഫിൻലാൻഡ് നോർവേ കഥകൾ പറഞ്ഞു ഇന്ത്യയുമായി താരതമ്യം ചെയ്യരുത്. നോർവേയിൽ ഉള്ളത് കഷ്ട്ടിച്ചു അമ്പത് ലക്ഷം പേർ (ഇന്ത്യയിൽ ഒരു നഗരത്തിൽ അതിന്റ ഇരട്ടിയുണ്ട് ).പ്രതിശ്രീർഷക വരുമാനം 69000 ഡോളർ . ഇന്ത്യയിൽ 1.32 ബില്യൺ .പ്രതിശീർഷക വരുമാനം 2014 ഡോളർ. കടലും കടലാടിയും തമ്മിലുള്ള വ്യത്യാസമുണ്ട്. അതുകൊണ്ടു ദയവായി ഫിൻലൻഡ് /നോർവേ /ന്യൂസിലാൻഡ് കഥ പറഞ്ഞു എല്ലാവർക്കും പെൻഷൻ കൊടുക്കണം എന്നു പറഞ്ഞാൽ അത് നടക്കണം എന്നില്ല ഇന്ത്യയിലെ സാഹചര്യങ്ങൾ മനസ്സിലാക്കി എല്ലാ സാമ്പത്തിക സാമൂഹിക പ്രായോഗിക വശങ്ങൾ കണക്കാകാതെ എല്ലാവർക്കും ഒരേ പെൻഷൻ എന്നു പറഞ്ഞാൽ അത് എളുപ്പം അല്ല.. ലോകത്തിലെ ഏറ്റവും കൂടുതൽ പട്ടിണിയും ദാരിദ്ര്യവും രോഗങ്ങളും അസമാനതകളും ഉള്ള രാജ്യമാണ് ഇന്ത്യ. അതെല്ലാം കരുതിയാണ് സോഷ്യൽ സെക്യൂരിറ്റി.ഫണ്ടും പെൻഷൻ ഫണ്ടും വിഭാവനം ചെയേണ്ടത്.. അല്ലാതെ എട് കുടുക്കെ ചോറും കറിയും എന്ന് പറഞ്ഞാൽ എല്ലാവർക്കും 10000 രൂപ പ്രതിമാസം ബാങ്കിൽ എത്തിക്കാൻ കഴിയുന്ന അക്ഷയ പാത്രം ഇതു വരെ കണ്ടു പിടിച്ചിട്ടില്ല.
ബജറ്റ് എന്ന് പറഞ്ഞാൽ ഉദ്യോഗസ്ഥർ ഉദ്യോഗസ്ഥർക്ക് വേണ്ടി ഉദ്യോഗസ്ഥരാൽ ജനങ്ങളുടെ പേരിൽ നികുതിയും കടവുമെടുത്തു ചെലവാക്കുന്ന ഏർപ്പാടാണ്. അവിടെ കേരളത്തിൽ എല്ലാവർക്കും പെൻഷൻ കൊടുക്കാൻ പോയിട്ട് നിത്യ ചെലവിന് കാശില്ല. ആ അവസ്ഥയാണ് മാറേണ്ടത്. സാമ്പത്തിക വളർച്ചഇല്ലാതെ ജോലിയും കൂലിയും സർക്കാരിന് നികുതിയും കിട്ടില്ല. അതുകൊണ്ടു അടുത്ത കൊല്ലം വരുവാൻ പോകുന്ന സാമ്പത്തിക ചുഴിയിൽ ആദ്യം പിടിച്ചു നിൽക്കുവാനാണ് നോക്കേണ്ടത്.
ഇല്ലാത്ത ഭൂമിയിൽ നടാത്ത മാവിൽ നിന്ന് എല്ലാവർക്കും മാങ്ങാ വേണം എന്ന് വാശി പിടിക്കുന്നവരുടെ ശുഭാപ്തി വിശ്വാസത്തിന് നമസ്കാരം.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍