എല്ലാം ശരിയാകും എന്നാണ് അവർ പറയുന്നത്..അതിൽ വിശ്വസിക്കാത്തവരെയും അൽപവിശ്വാസികളെയും ശരിപ്പെടുത്തും; പ്രതിപക്ഷ സ്വരങ്ങൾ നേർത്തു നേർത്തു ഇല്ലാതാകുന്ന അവസ്ഥ; രാജ്യം ഇതുപോലെ ഒരവസ്ഥയിലൂടെ പോയിട്ടില്ല; ജനായത്ത സംവിധാനത്തിന്റെ അന്ത്യ കൂദാശകൾ: ജെ.എസ്.അടൂർ എഴുതുന്നു
ജെ എസ് അടൂർ
ജനായത്ത സംവിധാനത്തിന്റെ അന്ത്യ കൂദാശകൾ
സർക്കാർ ഒന്നിന് പുറകെ ഒന്നായി ബില്ലുകൾ കൊണ്ടു വന്നു പാർലമെന്റിൽ പോലും അധിക ചർച്ചയില്ലാതെ പാർലമെന്ററി സബ്ജക്കറ്റ് കമ്മറ്റികളുടെ വിശദ പരിശോധന (scrutiny )ഇല്ലാതെ ഒന്നിന്ന് പുറകെ മറ്റൊന്നായി പാസ്സാക്കുകയാണ്
എന്താണ് പ്രശ്നം?
ഒന്നാമത്തെത് എക്സികുറ്റിവിന്റെ അപ്രമാദിത്തം തന്നെയാണ്. അധികാരം കേന്ദ്രീകരിക്കുന്നത് തടയിടാന് പാർലിമെന്റ്, ജൂഡിഷ്യറി, എക്സികൂട്ടിവ് എന്നിവക്ക് 'ചെക്ക് ആൻഡ് ബാലൻസ് ഓഫ് പവർ ' എന്ന അടിസ്ഥാന ജനായത്ത തത്വമാണ് ജനാധിപത്യ ഭരണ വ്യവസ്ഥയുടെ കാതൽ. ഈ മൂന്നു എസ്റ്റേറ്റിനോടൊപ്പം സ്വതന്ത്ര മാധ്യമങ്ങൾ എന്ന ഫോർത് എസ്റ്റേറ്റും സ്വതന്ത്ര സിവിൽ സമൂഹം/പൗര സമൂഹവുമെന്ന ഫിഫ്ത് എസ്റ്റേറ്റും ചേർന്നതാണ് ജനായത്ത ഭരണ സംവിധാനം.
എന്നാൽ കഴിഞ്ഞ 2019 ലെ തിരഞ്ഞെടുപ്പിന് ശേഷം കാണുന്ന രാഷ്ട്രീയ അടയാളങ്ങൾ ഇന്ത്യൻ ജനായത്ത സംവിധാനത്തെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ്. അടിയന്തര അവസ്ഥ പ്രഖ്യാപിക്കാതെ അത് നടപ്പാക്കുവാനുള്ള ശ്രമങ്ങളാണ്
ഇതിന്റെ ലക്ഷണങ്ങൾ എന്താണ്?
1) സാമ്പത്തിക, ഭരണ, രാഷ്ട്രീയ അധികാര കേന്ദ്രീകരണം. അധികാരം അധികമായി കേന്ദ്ര സർക്കാരിലേക്കും അവിടെ രണ്ടോ മൂന്നോ പേരുള്ള ഒരു കാർട്ടിലിക്കു മാറുന്നു.
2) ഇതു ഫെഡറൽ സംവിധാനത്തെ ക്ഷീണിപ്പിച്ചു സംസ്ഥാന സർക്കാരുകളുടെ അധികാരം കുറച്ചു അവയെ കേന്ദ്രത്തിന്റെ കീഴാള ഭരണ കാര്യസ്ഥന്മാർ മാത്രമാക്കാനുള്ള ശ്രമം(subsidiary administrative overseers ). ഉദാഹരണത്തിന് വിദ്യാഭ്യാസം കൺകറന്റ്റ് വിഷയമാണ്. എന്നാൽ പുതിയ വിദ്യാഭ്യാസ നയത്തിൽ കൂടുതൽ അധികാരം കേന്ദ്രത്തിനാണ്. അങ്ങനെ കൂടുതൽ ഭരണ കേന്ദ്രീകരണമാണ് വിഭാവനം ചെയ്യുന്നത്.
3). ഒരൊറ്റ ഇന്ത്യ, ഒരൊറ്റ പാർട്ടി, ഒരൊറ്റ ഭാഷ, ഒരൊറ്റ നേതാവ് എന്ന ഏകപാർട്ടി ഏകാധിപത്യ കാർട്ടലാണ് ലക്ഷ്യം. വൈവിധ്യങ്ങളോടും ബഹുസ്വരതയെയും ഇല്ലാതാക്കി ന്യൂനപക്ഷങ്ങളെ അടക്കി ഒതുക്കി രണ്ടാം തരം പൗരന്മാരായി ഭരിക്കുന്ന ചൈനീസ് ഒലിഗാർക്കി മോഡലാണത്. ജനായത്ത സംവിധാനത്തിനു കടക വിരുദ്ധം
4) പാർലമെന്റിനെ നോക്ക് കുത്തിയാക്കി. ജൂഡിഷ്യറിയെ കോ -ഓപ്റ്റ് ചെയ്തു. മീഡിയയെ വിലക്ക് വാങ്ങിയും കോ -ഓപ്റ്റ് ചെയ്തും അധികാരത്തിന്റെ വേട്ട നായ്ക്കളാക്കി. അധികാരത്തിന്റെ പ്രോപ്പഗണ്ട മെഷിനാക്കി.
5) അങ്ങനെ ഒന്നോ രണ്ടോ കോർപ്പറേറ്റ് വരേണ്യരും രണ്ടോ മൂന്നോ രാഷ്ട്രീയ അധികാര വരേണ്യരും ചേർന്നു കാര്യങ്ങൾ തീരുമാനിക്കുന്ന ക്രോണി ക്യാപറ്റലിസ്റ്റ് അധികാര കാർട്ടലിനുള്ള രണ്ടു തല വേദനകളുണ്ട്. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും സ്വതന്ത്ര സിവിൽ സമൂഹ സംഘടനകളും
ഒന്നാമത്തത്, പ്രതിപക്ഷ പാർട്ടികളെയും പ്രതിപക്ഷ രാഷ്ട്രീയത്തെയും നിർജർവമാക്കുക എന്നതാണ്. അവരെ ക്യാരെറ്റും സ്റ്റിക്കും ഉപയോഗിച്ച് ഇല്ലാതാക്കുക എന്ന തന്ത്രമാണ്.
പണ്ട് ഭരണത്തിൽ ഇരുന്ന പാർട്ടികളെ പഴയ അഴിമതികളും തരികിടകളും കാട്ടി വരുതിയിൽ നിർത്തുക.
സുപ്രീം കോടതിയുടെ പരിഗണനയിലുള്ള ലാവലിൻ കേസ് നിരന്തരം മാറ്റി വയ്ക്കുന്നത് ഒരു ഡെമോക്ലസിന്റ വാള് പോലെയുള്ള ഏർപ്പാടാണ്. അത് പോലെയാണ് ആന്ധ്രാ പ്രദേശിലെ ജഗന്റ് പേരിലുള്ള കേസുകളും
രണ്ടാമത്തെത്, പണവും പദവിയും പ്രോട്ടേക്ഷനും കൊടുത്തു വിലക്ക് വാങ്ങി വരുതിയിലാക്കുക. കർണ്ണാടക, ഗോവ,നോർത്ത് ഈസ്റ്, മധ്യ പ്രദേശ് എല്ലായിടത്തും ഇതാണ് നടന്നത്.
മൂന്നാമത് പാണാധിപത്യമുപയോഗിച്ചും ഭരണ സൗകര്യമുപയോഗിച്ചും പ്രധാന പ്രതിപക്ഷ പാർട്ടികളെ തിരെഞ്ഞെടുപ്പ് എന്ന മാച്ച് ഫിക്സിങ്ങിൽ തറപറ്റിച്ചു അവരുടെ നേതാക്കളെ ഭരണം ഉപയോഗിച്ചു വരുതിയിലാക്കുക
6) പിന്നെയുള്ള തലവേദന, പണവും നെറ്റ്വെർക്കും ലിബറൽ മനുഷ്യ അവകാശ ബോധ്യങ്ങളുമുള്ള സിവിൽ സൊസൈറ്റി സംഘടനകളും സാമൂഹിക പ്രസ്ഥാനങ്ങളുമാണ്. അതിലുള്ള ഒരുപാട് പേർ നേതൃത്വ ശേഷിയും വിദ്യാഭ്യാസവും വിവരവും സാമൂഹിക സാധുതയുള്ളവരുമാണ്. അവർ പ്രതിപക്ഷ ശബ്ദങ്ങൾ ഉയർത്തുന്നത് അധികാരികൾക്കു അലോസരമുണ്ടാക്കും
അതുകൊണ്ടു ആദ്യം ചെയ്തത് ആംനെസ്റ്റി, ഗ്രീൻ പീസ് എന്നിവയെ ടാർഗറ്റ് ചെയ്ത് എല്ലാവർക്കും അധികാര സിഗ്നൽ കൊടുത്തു നിശബ്ദമാക്കുക എന്ന തന്ത്രമാണ്. അതെ നിലപാടാണ് ഇന്ദിര ജയ്സിങ്, പ്രശാന്ത് ഭൂഷൻ, ആനന്ദ് ഗ്രോവർ മുതലായ പബ്ലിക് ഇന്ട്രെസ്റ് /മനുഷ്യ അവകാശ വക്കീലുമാർക്ക് നേരെ എടുത്തതും . അത് പോലെ വിധേയ മീഡിയ ഉപയോഗിച്ചു അവരുടെ സാധുതയെ കരിതേച്ചു ഇല്ലായ്മ ചെയ്യുക എന്നതാണ്.
അവർക്കു രാജ്യത്തു നിന്നും കിട്ടുന്ന സി എസ് ആർ ഫണ്ട് പി എം കെയറിലേക്ക് തിരിച്ചു വിട്ടു എന്ന് മാത്രം അല്ല സി എസ് ആർ ഫണ്ട് ട്രസ്റ്റ്കൾക്കും സൊസൈറ്റികൾക്കും കൊടുക്കണ്ട എന്നെ നിയമ ഭേദഗതി ചെയ്യുവാനുള്ള ശ്രമാണ്.
7) ഇപ്പോഴത്തെ എഫ് സി ആർ എ അമെൻഡ്മെന്റ് സാമൂഹിക സംഘടനകളുടെ ഫണ്ടുകളെ മൊത്തമായി സർക്കാർ നിയന്ത്രിച്ചു അവയുടെ ഫണ്ട് ഇല്ലാതാക്കാനാണ് .
പലരും ചോദിക്കും വിദേശ ഫണ്ട് നിയന്ത്രിക്കേണ്ടേ എന്ന്. അതിനാണ് മുമ്പത്തെ അടിയന്തരാവസ്ഥ കാലത്ത്1976 ഇൽ ഫോറിൻ കോൺട്രിബൂഷ്യൻ റെഗുലേഷൻ ആക്ട് കൊണ്ടു വന്നത് അത് 2010 ഇൽ അമൻഡ് ചെയ്തു കൂടുതൽ നിയന്ത്രണമാക്കി.
പക്ഷെ ഇപ്പോൾ നടത്തുന്ന അമെൻഡ്മെന്റ് പ്രവർത്തിക്കുവാനാശ്യമായ ഫണ്ട് നിഷേധിച്ചു സ്വതന്ത്ര പൗരസമൂഹ/ചാരിറ്റി സംഘടനകളെ ഇല്ലായ്മ ചെയ്യുക എന്ന ഉദ്ദേശത്തിലാണ്. സർക്കാർ വരുതിയിലുള്ള വാലാട്ടി സംഘടനകൾ മാത്രം മതി എന്ന രാഷ്ട്രീയമാണ് പ്രതിപക്ഷ സ്വരങ്ങളെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നത്
ഉദാഹരണത്തിനു എഫ് സി ആർ എ അക്കൗണ്ട് ഡൽഹിയിലെ ഒരൊറ്റ എസ് ബി ഐ യിൽ വേണമെന്നത് ഇന്ത്യൻ ഫെഡറലി സത്തിലും ബാങ്കിങ് സെക്റ്ററിലും വിശ്വാസമില്ലന്നു മാത്രം അല്ല..കേരളത്തിലോ തമിഴ് നാട്ടിലോ മഹാരാഷ്ട്രയിലോ ഹൈദരബാദദിലോ ആസ്സാമിലോ ബംഗാളിലോ ഉള്ള സംഘടനകൾ ഡൽഹിയിൽ അവർ നിർദ്ദേശിക്കുന്ന എസ് ബി ഐയിൽ മാത്രം വേണെമെന്ന ലോജിക് ഈ ഡിജിറ്റൽ യുഗത്തിൽ വിചിത്രമാണ്
പക്ഷെ ലക്ഷ്യം ആ ഒരൊറ്റ ബാങ്കിനെ ഇന്റലിജൻസ്കരെകൊണ്ടു നിയന്ത്രിച്ചു സർക്കാരിനെ ഒളിഞ്ഞോ തെളിഞ്ഞോ വിമർശിക്കുന്നവരെയും മനുഷ്യ അവകാശ പ്രവർത്തകാരെയും നിശബ്ദമാക്കാനാണ്.
അത് പോലെ 20% മാത്രം ശമ്പളത്തിനും അഡ്മിനിസ്ട്രീറ്റിവ് ചെലവിനും എന്നത് റിസേർച്ച് അഡ്വക്കസി സംഘടനകൾക്കു ഫണ്ട് ഇല്ലായ്മ ചെയ്തു നശിപ്പിക്കാനാണ്
നേരെത്തെ എഫ് സി ആർ എ ഉള്ള സംഘടനകൾക്ക് എഫ് സി ആർ എ ഉള്ള മറ്റു സംഘടനകൾക്ക് ഫണ്ട് കൈമാറാം. ഉദാഹരണതിന്നു കേരളത്തിൽ പ്രവർത്തിക്കുന്ന സംഘടനകൾക്ക് ഡൽഹിയിലുള്ള ഒക്സ്ഫാമിനോ ആക്ഷൻ എയ്ഡ്നോ പ്രളയ ദുരിതാശ്വാസത്തിന് ഇവിടെ എഫ് സി ആർ എ ഉള്ള സംഘടനകളിൽ കൂടി സഹായമെത്തിക്കാം.
ഇതു നിരോധിക്കുന്നത്തോട് കൂടി ദുരന്തങ്ങളിലും ദുരിതങ്ങളിലും വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനകൾക്ക് അതിനുള്ള ഫണ്ട് ഇല്ലാതാകും . കേരളത്തിൽ കഴിഞ്ഞ പ്രളയ സമയത്ത് യു എ ഈ വാഗ്ദാനം ചെയ്ത സഹായം അനുവദിച്ചില്ല. ഇനിയും എൻ ജി ഓ വഴി കിട്ടിയിരുന്ന സഹായവും സ്വാഹ! സംസ്ഥാനങ്ങൾ ഫണ്ട് തെണ്ടി കേന്ദ്രത്തിൽ പോയി ഓച്ചാനിച്ചു നിൽക്കണ്ട അവസ്ഥയാണ്.
ഇതിന്റെ ഏറ്റവും വലിയ വിരോധാഭാസം ഭരണപാർട്ടിക്ക് /പാർട്ടികൾക്ക് വിദേശത്ത് നിന്നോ സ്വദേശത്തു നിന്നോ ഇഷ്ടം പോലെ നിയന്ത്രണമില്ലാതെ ഫണ്ട് മേടിക്കാം. ബോണ്ടുകൾ വച്ചു വാങ്ങാം. അത് ആരും അറിയേണ്ട കാര്യം ഇല്ലെന്നാണ് നിലപാട്.
ചുരുക്കത്തിൽ എല്ലാ സാമൂഹിക സംഘടനകളെയും നിശബ്ദമാക്കി വരുതിയിലാക്കി വാലാട്ടികളക്കുക എന്ന തന്ത്രമാണ്. മീഡിയയെ വരുതിയിലാക്കിയത് പോലെ
ഇന്ന് സംസ്ഥാന സർക്കാരുകൾക്കും പ്രതിപക്ഷ പാർട്ടികൾക്കും ഇടം കുറഞ്ഞു വരുന്നു. പാർലിമെന്റ് നോക്കു കുത്തിയായ റബർ സ്റ്റാമ്പാകുന്നു.
ന്യായാധിപന്മാരാകേണ്ടവരിൽ പലരും അധികാര പട്ടെലരുടെ തൊമ്മിമാരാകുന്നു. കള്ളത്തരങ്ങളുടെ റിപ്പബ്ലിക്കുകളിൽ വേട്ടനായ്ക്കളുടെ കുരകളും ഏറാന്മൂളികളമായ 'ദേശീയ ' മീഡിയ. ഇനിയും വേണ്ടത് അത്യാവശ്യം തീറ്റ കൊടുക്കുന്ന വാലാട്ടികളായ അൻ -സിവിൽ സൊസൈറ്റി ദാസന്മാരാണ്.
അധികാരം മതി. അകൗണ്ടബിലിറ്റി വേണ്ട എന്നതുകൊണ്ടാണ് വിവരാവകാശത്തിന്റ ചിറക് ആദ്യമേ അരിഞ്ഞത്.
സിവിൽ അല്ലത്ത അൻ -സിവിൽ ഉദ്യോഗസ്ഥന്മാർ ഭരണഘടനായെക്കാൾ ഭരണ അധികാരികളെ മാനിക്കുന്നു. പച്ചക്ക് വർഗീയം പറയുന്ന പൊലീസ് അധികാരി അനുചരന്മാർ. വർഗ്ഗീയ വിഷ കൊലപാതകങ്ങളെയും കൂട്ടകൊലകളെ ന്യായീകരിക്കുന്നു പഴയതും പുതിയതമായ പൊലീസ് ഏമാന്മാർ.
കഴിഞ്ഞ 15 മാസങ്ങളിലുണ്ടായ വിവിധ നിയമങ്ങളും നയങ്ങളും പരിശോധിച്ചാൽ മൂന്നു കാര്യങ്ങൾക്ക് വേണ്ടിയാണ്.
1)പൗര സ്വാതന്ത്ര്യത്തിനും പൗരവകാശ തുല്യതക്കുമുള്ള കൂച്ചു വിലങ്ങു,
2).സാമ്പത്തിക -ഭരണ -അധികാര കേന്ദ്രീകരണം
3).കോർപ്പറേറ്റ് കൂട്ടാളികൾക്ക് വേണ്ടതെല്ലാം കൊടുത്തു കുത്തക സാമ്പത്തിക വ്യവദ്ധയുണ്ടാക്കുക
സാധാരണ ഒരു ജനായത്ത ഭരണ ക്രമത്തിൽ ജനങ്ങൾക്കാണ് മുൻതൂക്കം. ജനങ്ങൾ സർക്കാർ അധികാരത്തിന്റെ പരിധികൾ നിശ്ചയിക്കുന്നു. സർക്കാർ അധികാരം മാർക്കറ്റ് ശക്തികളുടെ പരിധി നിശ്ചയിക്കുന്നു.
ഇപ്പോൾ നേരെ തിരിച്ചാണ് വിരലിൽ എണ്ണാവുന്ന കോർപ്പറേറ്റ് ഫ്യുഡൽ കുടുംബങ്ങൾ സർക്കാരിന്റെ പരിധി നിയന്ത്രിക്കുന്നു. സർക്കാർ ജനങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ പരിധി നിർണ്ണയിച്ചു സ്വതന്ത്ര മാധ്യമ സമൂഹത്തെയും സ്വതന്ത്ര പൗര സമൂഹത്തെയും ഇല്ലായ്മ ചെയ്തു അധികാരത്തിന്റെ ആശ്രിത വാലാട്ടികളക്കുന്നു.
രാജ്യം ചരിത്രത്തിലെ വലിയ സാമ്പത്തിക പ്രതിസന്ധിയും പൊതു ജനാരോഗ്യ പ്രതിസന്ധിയും നേരിടുമ്പോൾ മത സ്വത്വ രാഷ്ട്രീയ വികാരമാളികത്തിച്ചു ശ്രദ്ധ തിരിച്ചു വിടുന്ന കലികാല രാഷ്ട്രീയമാണ്.
അജണ്ട സെറ്റ് ചെയ്യുന്നത് ഭരണക്കാരും ഭരണപാർട്ടിയുമാണ്. ബാക്കി എല്ലാം അതിനോട് പ്രതികരിച്ചു തുള്ളുന്ന എക്സ്ട്രാ ആർട്ടിസ്റ്റുകളായിരിക്കുന്നു
ജനായത്തത്തിന്റെ അന്ത്യ കൂദാശകൾ നടക്കുമ്പോൾ അത് അറിയാതെ പാതി മയക്കത്തിലാണ് രാജ്യം. എല്ലാവരും അതിജീവനത്തിനുള്ള തത്രപ്പാടിൽ സ്വാതന്ത്ര്യത്തെകുറിച്ച് പോലും അധികം ചിന്തിക്കാത്ത അവസ്ഥയിലാണ് സ്വാതന്ത്ര്യം പതിയെ ഇല്ലാതാകുന്നത്.
ഭയമാണ് ഭരിക്കുന്നത്. ഭയപ്പെടുത്തിയാണ് ഭരിക്കുന്നത്. എന്നാൽ പുറത്തു നിന്നും അകത്തു നിന്നുമുള്ള ഭയത്തിൽ നിന്ന് പരിരക്ഷ നൽകാമെന്ന വാഗ്ദാന മൻ കെ ബാത്തുകൊണ്ടാണ് ആളുകളെ വരുതിയിൽ നിർത്തിയിരിക്കുന്നത്.
പ്രജാപതിയുടെ കീഴ്ശ്വാസത്തിന്റ സുഗന്ധത്തെ കുറിച്ച് വർണ്ണിക്കുന്ന തിരക്കിലാണ്' ദേശീയ ' മാധ്യമ ദാസവർഗ്ഗം. നിയന്ത്രണങ്ങൾ നല്ലതിനാണ് എന്ന മധ്യവർഗ്ഗ സ്വയഭോഗികളും ഭരണ ഉത്സാഹകമ്മറ്റി ചീയർ ലീഡിഴ്സും ആർപ്പു വിളിക്കുന്നു.
എല്ലാം ശരിയാകും എന്നാണ് അവർ പറയുന്നത്. അതിൽ വിശ്വസിക്കാത്തവരെയും അൽപ്പ വിശ്വാസികളെയും ശരിപ്പെടുത്തും.
പ്രതിപക്ഷ സ്വരങ്ങൾ നേർത്തു നേർത്തു ഇല്ലാതാകുന്ന അവസ്ഥ. നേരെ നിന്ന് പൊരുതാൻ പ്രതിപക്ഷത്തു ജനകീയ നേതാക്കൾ ഇല്ലാത്ത അവസ്ഥ.
രാജ്യം ഇതുപോലെ ഒരവസ്ഥയിലൂടെ പോയിട്ടില്ല.
കേഴുക പ്രിയ നാടേ !
Stories you may Like
- കരിക്കിനേത്ത് സിൽക്ക് ഗലേറിയ കൊള്ളയടിച്ച കേസിൽ പ്രതികൾ പിടിയിൽ
- ഉമ്മൻ ചാണ്ടിയുടെ വിലാപ യാത്രയും ഇനി ലോക ചരിത്രം; മനമിടറും വിടവാങ്ങൽ
- ജോയിന്റ് കൗൺസിൽ നേതാക്കളെ രക്ഷിക്കാൻ മന്ത്രി തലത്തിൽ ഇടപെടൽ
- റവന്യൂവകുപ്പ് കൂടുതൽ സുതാര്യവും അഴിമതി രഹിതവുമായി: ഡെപ്യൂട്ടി സ്പീക്കർ
- കാപ്പാ കേസ് പ്രതിയെ കൊലപ്പെടുത്താൻ ശ്രമം; മൂന്ന് പേർ അറസ്റ്റിൽ
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്