മാറ്റങ്ങൾ ഉണ്ടാകുന്നത് എങ്ങനെ? ജെഎസ് അടൂർ എഴുതുന്നു
ജെഎസ് അടൂർ
എല്ലാ സമൂഹങ്ങളിലും ചരിത്രത്തിലും മാറ്റങ്ങൾ ഉണ്ടാകുന്നത് പ്രധാനമായും രണ്ടു കാര്യങ്ങൾ കൊണ്ടാണ്. ഭാവനപൂർണമായ ആശയങ്ങളും ഉൽപ്രേരണയിൽ പ്രചോദിതരായ ആളുകളുമാണ് എല്ലാ സമൂഹങ്ങളിലും മാറ്റങ്ങളുണ്ടാക്കുന്നത്. ബാക്കി ഏതൊക്ക ഉപാധികൾ ഉണ്ടെങ്കിലും ഈ രണ്ടു കാര്യങ്ങൾ ഇല്ലെങ്കിൽ ലോകത്ത് സ്ഥായിയായ മാറ്റങ്ങൾ ഉണ്ടാകില്ല.
ആശയങ്ങളാണ് മനുഷ്യനെ ആമാശയത്തിന് അപ്പുറം ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. ആശയങ്ങളാണ് മനുഷ്യൻ ഉപയോഗിച്ച ആദ്യത്തെ ആയുധവും. ആശയങ്ങൾ കൊണ്ടാണ് മനുഷ്യൻ സംഘടിക്കുന്നത്. സംഘബലം പലപ്പോഴും ആശയങ്ങളെ സ്ഥാപനവൽക്കരിക്കും. സ്ഥാപനവൽക്കരിക്കപ്പെട്ട ആശയങ്ങൾ അധികാര രൂപങ്ങളായി പിന്നീട് പരിണമിക്കും.
എല്ലാം അധികാര രൂപങ്ങളും പുതിയ ആശയങ്ങളെ പുറത്തു നിർത്തും. ആളുകളെകൊണ്ടും ആയുധബലം കൊണ്ടും പുതിയ ആശയങ്ങളെ ഉന്മൂലനം ചെയ്യുവാൻ ശ്രമിക്കും. അങ്ങനെ ആശയങ്ങൾ അധികാരപൂർണമായ ബലപ്രയോഗങ്ങളാകുമ്പോഴാണ് അവ ഡോഗ്മയാകുന്നത്. എല്ലാത്തരം ഡോഗ്മാകളും ചിന്തകൾക്കും ആശയങ്ങൾക്കുമുള്ള പരിധികൾ നിശ്ചയിച്ചു മനുഷ്യരെ വരുതിയിൽ നിർത്തിയാണ് ഭരിക്കുന്നന്നത്. ഇടതുപക്ഷ ചിന്തകനും ഇറ്റലിയൻ കമ്മ്യുണിസ്റ്റ് നേതാവുമായിരുന്ന അന്റോണിയോ ഗ്രാംഷിയെ മുസ്സോളിനി ജയിലിൽ അടച്ചു. ഗ്രാംഷി എന്ന മനുഷ്യനെക്കാളിൽ അദേഹത്തിന്റെ സജീവമായ ആശയങ്ങളെയായിരുന്നു മുസ്സോളിനി ഭയപ്പെട്ടത്. അതിനു നിദാനമായ മസ്തിഷ്ക മനസ്സിനെയും. അതുകൊണ്ടാണ് മുസ്സോളിനി പറഞ്ഞത് ആ മനസ്സ് (mind )നിശ്ചലമാകണം.
ആശയംകൊണ്ടു അധികാരംപിടിച്ചു അധികാര അഹങ്കാരത്തിന്റെ ആൾരൂപമായ മുസ്സോളിനിയെ അവസാനം ജനങ്ങൾ കൊന്നു തലകീഴായി കെട്ടിതൂക്കിയിട്ടു. പക്ഷെ ഗ്രാംഷി ആശയങ്ങളിലൂടെ ഉയർത്തെഴുന്നേറ്റു.
ഒരു മനുഷ്യനെ ജയിലിൽ അടക്കാം. പക്ഷെ ഒരു മനസ്സിനെ ജയിലിൽ അടക്കാൻ സാധ്യമല്ല. ഗ്രാംഷി ജയിലിൽ കിടന്ന് മരിക്കുന്നതിന് മുമ്പ് എഴുതിയ നോട്ടുകളാണ് ജയിൽകുറിപ്പുകൾ അധവാ പ്രിസൺ നോട്സ് ബുക്ക് എന്ന ഉന്നതമായ ചിന്താപൂർണമായ ആശയങ്ങളായി ഇന്നും നിലനില്കുന്നത്. ഗ്രാംഷി മരിച്ചു. അദ്ദേഹത്തിന്റെ ചിന്താ നിർഭരങ്ങളായ ആശയങ്ങൾ പുതിയ ചിന്താവിഷയങ്ങൾ ജീവിക്കുന്നു. നെഹ്റു ജയിലിൽ വച്ചു എഴുതിയ മൂന്നു പുസ്തകങ്ങൾ ഇന്നും ആശയ ഗോപുരങ്ങളായി പ്രകാശം പരത്തുന്നു. സ്റ്റാലിൻ ട്രോട്സ്കിയെ കൊല്ലുവാൻ തുനിഞ്ഞത് ട്രോസ്കിയുടെ ആശയങ്ങൾക്ക് വിരാമമിടാൻ കൂടിയാണ്.
ഗാന്ധിയുടെ സ്വരാജ്, സത്യാഗ്രഹ്, അഹിംസ, സർവ്വ ധർമ്മ സമഭാവന എന്ന ആശയങ്ങളെയാണ് ഗോഡ്സെയുടെ ബ്രാഹ്മണ മേൽക്കോയ്മ ആശയധാര ഭയപ്പെട്ടത്. അതുകൊണ്ടാണ് ഹിംസ കൊണ്ടു അഹിംസയെ വെടിവച്ചു കൊന്നത്. ആശയങ്ങൾ എങ്ങനെ അധികാര പ്രയോഗങ്ങളായി സാമൂഹ്യ സമവായധാരണകളും(consent ) അതെ സമയംബലപ്രയോഗങ്ങളുമായാണ്(coercion ) എല്ലാം അധികാരം മേല്കോയ്മകളും മനുഷ്യരെ അടക്കി ഒതുക്കി ചിന്തകൾക്കു വിരാമം ഇടുവാൻ ശ്രമിക്കുന്നത് എന്ന് കാട്ടിതന്നതും ഗ്രാംഷിയാണ്. ആ അവസ്ഥയെയാണ് അദ്ദേഹം ഹിജെമണി അധവാ ആശയ അധികാര മേൽക്കോയ്മ എന്ന് വിശേഷിപ്പിച്ചത്.
മനുഷ്യ വിമോചനത്തിന്റ മനുഷ്യ സമത്വ ആദർശ ആശയരൂപമായിരുന്ന് കമ്മ്യുണിസം എന്ന ആശയം പത്തൊമ്പതാം നൂറ്റാണ്ടിൽ ഒരുപാടു മനുഷ്യരെ പ്രചോദിപ്പിച്ചതാണ്.അങ്ങനെയാണ് കാൾ മാർക്സും എങ്കൽസും കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോ എഴുതിയതും. പിന്നീട് അവർ ആ ആദർശ ധാരക്ക് ആശയസംഹിതകൾ തീർത്തു. അവർ ഇരുപതാം നൂറ്റണ്ടിലെ അധികാര ബിംബങ്ങളായത്. കാരണം ഇരുപതാം നൂറ്റാണ്ടിൽ അതു കോടികണക്കിന് മനുഷ്യരെ പ്രചോദിപ്പിച്ച വിപ്ലവ ആശയങ്ങളായി പുനർജനിച്ചു.
വിപ്ലവങ്ങൾ നിലവിലുള്ള അധികാര അടിച്ചമർത്തലുകൾക്ക് നേരെയുള്ള പ്രതിഷധ ഇരമ്പലുകളായി കാറ്റായി കൊടുകാറ്റായി അടിച്ചു നിലംപരിശാക്കി. പക്ഷെ ആദർശ ആശയങ്ങൾ ആയുധബലമുള്ള അധികാര സ്വത ഭീതികളായി പരിണമിച്ചപ്പോൾ സ്വാതന്ത്ര്യത്തെ ജയിലിൽ അടച്ചു ഭീതികൊണ്ടു ഭീതിപ്പെടുത്തി ഭരിച്ചു. വിപ്ലവം അതിന്റ മക്കളെ കൊന്നുതിന്നപ്പോൾ കമ്മ്യുണിസം എന്ന മഹത്തായ ആദർശ ആശയം അധികാര അഹങ്കാരങ്ങളുടെ ബൂട്ടിന് അടിയിൽ ഞെരിഞ്ഞു അമർന്നു.
കമ്മ്യുണിസം എന്നെ വാക്ക് തന്നെ ഉത്ഭവിച്ചത് 'കമ്മ്യൂൺ ' എന്ന മനോഹരമായ ആശയത്തിൽ നിന്നാണ്. എന്താണ് കമ്മ്യൂൺ? മനുഷ്യൻ സാമൂഹിക ജീവിയാണ് പ്രകൃതിയെയും പ്രകൃതി ക്ഷോഭങ്ങളെയും സാമൂഹിക വിന്യാസം കൊണ്ടു അതിജീവിച്ചത്. മനുഷ്യനു സാമൂഹിക ജീവിയാകാനുള്ള പ്രേരണയിൽ പ്രധാനമാണ് കമ്മ്യൂൺ. കമ്മ്യൂൺ എന്നത് പരസ്പരം പങ്കു വച്ചു(sharing ) പരസ്പരം കരുതി (caring ) ജീവിച്ചു ജീവിതം പങ്കുവയ്ക്കുന്ന മാനവിക കൂട്ടായ്മയാണ്. കമ്മ്യൂൺ ആണ് മനുഷ്യരെ കമ്മ്യുണിറ്റിയാക്കുന്നത്. കമ്മ്യുണിറ്റി കൂട്ടും കൂറും ഉള്ളവരുടെ കൂട്ട് -അയ്മ അധവാ കൂട്ടായ്മയാണ്.
അതുകൊണ്ടാണ് യേശു അന്ത്യ അത്താഴത്തിൽ അപ്പവും വീഞ്ഞ് പങ്കിട്ടു ഇതു എന്റെ ശരീരം ഇതു എന്റെ രക്തം എന്റെ ഓർമ്മക്കായി ഇതു ചെയ്യുവാൻ പറഞ്ഞത്. അങ്ങനെയുള്ള ഹോളി കമ്മ്യൂൺ ആൺ മനുഷ്യ കൂട്ടത്തെ ഒരു share and care എന്ന കൂട്ടായ്മയ്ക്കുന്നത്. അമ്പലത്തിൽ നിന്നുള്ള നൈവേദ്യം പ്രസാദമായി പങ്കിടുന്നത് കൂട്ടായ്മയുടെ പ്രസാദമാണ്. മുസ്ലീങ്ങൾ എല്ലാ ദിവസവും ഒരേ പ്രാർത്ഥന പങ്കിട്ടു നിസ്കരിക്കുന്നത് കൂട്ടായ്മയുടെ കൂട്ടായ ഓർമ്മപ്പെടുത്തലാണ് .
പക്ഷെ കൂട്ടായ്മകൾ അധികാര സത്വങ്ങളായി പരിണമിച്ചത് അവ പുരോഹിത്യ അധികാര മേല്കോയ്മ- അധീശത്വ ആശയ അധികാരമായ ഡോഗ്മയായി ചിന്തകൾക്കും തടയിട്ടാണ്. കൂട്ടായ്മ എന്ന കമ്മ്യുണിറ്റിയിലാണ് കമ്മ്യുണിക്കേഷൻ സംഭവിക്കുന്നത്. കമ്മ്യുനും കമ്മ്യൂണിറ്റിയും കമ്മ്യുണിക്കേഷനുമാണ് മനുഷ്യന്റെ ജീവനുവേണ്ടിയുള്ള ഭക്ഷണത്തിന്റെയും ജീവിതത്തിന് വേണ്ടിയുള്ള
ഭാഷയുടെയും നിദാനം.
ഭക്ഷണവും ഭാഷയും ഇല്ലാതെ മനുഷ്യനു ജീവിക്കുവാൻ സാധിക്കില്ല. ഇവരണ്ടും പങ്കുവയ്ക്കളിലൂടെയാണ് മനുഷ്യൻ വികസിപ്പിച്ചത്. മനുഷ്യനെ മൃഗങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് കൂട്ടായ്മയും ഭാഷ വിനിമയവും അതു രണ്ടിൽ നിന്നുമുളവാകുന്ന സര്ഗാത്മ ചിന്തകളും ക്രിയാത്മ പ്രയോഗങ്ങളുമാണ്. സർഗാത്മ ചിന്തകൾക്ക് ഭാവനയും ഭാഷയും വേണം.ഇവ രണ്ടും സാമൂഹികമാണ്. മനുഷ്യനെ നിലനിർത്തുന്നത് മസ്തിഷ്കത്തിൽ ഉളവായി സ്വയബോധമുണ്ടാകുന്ന ഓർമ്മകളും അതിന്റെ ഭാഗമായി ബന്ധപ്പെട്ടിരിക്കുന്ന ഭാഷയും ഭാവനയുമാണ്. ഇവ മൂന്നും ഒരു വലിയ പരിധിവരെ സാമൂഹിക വൽക്കരണത്തിലൂടെയാണ് മനുഷ്യൻ സ്വായത്തമാക്കുന്നത്.
ഓർമ്മ ജീർണിക്കുമ്പോൾ ഭാഷയും ഭാവനയുമാണ് അതോടൊപ്പം മനുഷ്യനു നഷ്ടമാകുന്നത്. ഓർമ്മകൾ ഇല്ലെങ്കിൽ ജീവിത ബോധവും സ്വയ ബോധവും മനുഷ്യനു ഇല്ല. ആത്മബോധവും സ്വയബോധവും എല്ലാം ഓർമ്മകളുടെ ഓളങ്ങളാണ്. അതു സാമൂഹികമാണ്. പരസ്പരം പങ്കു വച്ചു പരസ്പരം കരുതി ഇണയും തുണയുമായി കൂടി ഇമ്പമായി ജീവിക്കുവാനുള്ള മാനുഷിക ത്വരയിൽ നിന്നാണ് കുടുംബം എന്ന അടിസ്ഥാന സാമൂഹിക ആശയം നിലനിൽക്കുന്നത്. ഇണയെയും തുണയെയും വ്യവസ്ഥാപിതമായി തേടി യോജിപ്പിക്കുന്ന വിവാഹം അടിസ്ഥാന സാമൂഹിക ജീവിതത്തിനുള്ള കുടുംബത്തിന്റെ സാമൂഹിക സാധുതയാണ്.
ഇണയും തുണയും കൂടുമ്പോൾ ഉള്ള ഇമ്പവും ഇല്ലാതെവരുമ്പോഴാണ് ബന്ധങ്ങൾ ബന്ധനങ്ങളാകുന്നത്. അതു ആൺകോയ്മകളായ അധികാര സ്വരൂപങ്ങളായി ഭോഗ സംഭോഗ ഉപഭോഗങ്ങളെ നിയന്ത്രിച്ചു വരുതിയിലാക്കാൻ ശ്രമിക്കുന്നത്.
എല്ലാ ആശയങ്ങളയും ചിട്ടപ്പെടുത്തി സംഗ്രഹിച്ചു സംപ്രേഷണം ചെയ്യുന്നത് അധികാര വിനിമയമാണ്. ആശയങ്ങൾ ഭാഷയിലൂടെ അറിവായി ഉപയോഗിച്ചാണ് അതു അധികാര രൂപം പ്രാപിക്കുന്നത്. അതു കൊണ്ടാണ് knowledge is power എന്ന ധാരണയുളവായത്. പലപ്പോഴും ഒരു വിഷയത്തിലുള്ള ആശയ ധാരകളുട വൈദഗ്ദ്യമുള്ളയാളുകളെ അക്കദമിക രംഗത്ത് വിശേഷിപ്പിക്കുന്നത് he is an authority on that topic എന്നാണ്. ഈ authority എന്നതിൽ നിന്നാണ് author എന്നത് പ്രചുര പ്രചാരമായത്.
കാരണം ഭാഷയുടെ ചിട്ടപ്പെടുത്തലും മാനനീകരണവും (standardisation )അതു പോലെ ആശയങ്ങളുടെ ചിട്ടപ്പെടുത്തലും അധികാര പ്രയോഗങ്ങളാണ്. പലപ്പോഴും ബദലുകളും മറുവഴികളും പുതു വഴികളും ഉളവാക്കുന്നത് വ്യവസ്ഥാപിത ധാരകൾക്ക് പുറത്താണ്. വ്യവസ്ഥാപിത ചട്ടക്കൂടുകൾക്കുള്ളിൽ നിന്ന് ആരും വ്യവസ്ഥകളെ മാറ്റിയിട്ടില്ല. ആ തിരിച്ചറിവിലാണ് സിദ്ധാർഥൻ കൊട്ടാരം വിട്ടിറങ്ങി ഗൗതമനും ബുദ്ധനുമായി ബദലുകൾ സൃഷ്ടിച്ചത്. അതു കൊണ്ടാണ് സ്നാപക യോഹന്നാൻ എന്ന ആദിമ ആക്ടിവിസ്റ്റ് മനസ്സിനെ മാറ്റുന്ന മാനസാന്തരം പ്രസംഗിച്ചു അനീതികളെയും അന്യായങ്ങളെയും ചോദ്യം ചെയ്തു മരുഭൂമിയിൽ അവധൂതനായി ജീവിച്ചത്. ആ ബദൽ ആശയത്തിന്റ തല വെട്ടിയാണ് അധികാര സ്വതങ്ങൾ അധികാരം അടയാളപെടുത്തിയത്.
യെരുശലേമിലെ അധികാര വ്യവസ്ഥയിൽ നിന്ന് വളരെ ദൂരെ നസ്രേത്തുകാരനായ യേശു അഞ്ചപ്പം കൊണ്ടു അയ്യാരിരം പേരെ പോഷിപ്പിക്കുന്ന സ്നേഹമെന്ന ആദർശ ആശയം കൊണ്ടു അനീതിയെയും അധികാരത്തെയും ചോദ്യം ചെയ്തു. അന്നത്തെ മത അധികാര വ്യവസ്ഥക്കു നേരെ ചാട്ടവാർ ഉപയോഗിച്ചപ്പോഴാണ് പുരോഹിത വർഗ്ഗവും രാഷ്ട്രീയ വർഗ്ഗവും ക്രൂശിച്ചപ്പോഴാണ് യേശു ക്രിസ്തു എന്ന വിമോചന ആശയമായി ഉയർത്തു ലോകമാകെ പടർന്നത് .
ആളെകൊല്ലാം. ആശയങ്ങളെ കൊല്ലുവാൻ പ്രയാസമാണ്. അതു കൊണ്ടാണ് പിന്നീട് യേശു ആദർശ ആശയമായി ഉയർത്തെഴുന്നേറ്റു മനുഷ്യരുടെ ഇടയിൽ അദർശ്യ ആദർശ ദർശനമായി ഉലാത്തി ഇപ്പോഴും കടലിന് മീതെ നടന്നു കരകളിൽ കാറ്റായി വീശുന്നത്. മക്കയിൽ നിന്ന് മറുവഴിതേടി യുദ്ധങ്ങളിൽ നിന്ന് സമാധാനം തേടിയുള്ള മരുഭൂ പ്രയാണത്തിൽ അന്നത്തെ വ്യവസ്ഥക്ക് വെളിയിൽപോയി ബദലുകൾ സൃഷ്ടിച്ചാണ് മുഹമ്മദ് നബിയായത്.
ഇവരെല്ലാം മനുഷ്യനെ മാറ്റിയത് ആശയങ്ങൾകൊണ്ടും. ഉൾപ്രേരണയുടെ ഭാവനാത്മക ഭാഷയിലൂടെ മനുഷ്യ മനസ്സിനെ പ്രചോദിപ്പിച്ചാണ്. ലോകം എന്നും മാറ്റിയത് അന്നന്നത്തെ വ്യവസ്ഥക്കപ്പുറം ആശയങ്ങളും ഉൾപ്രേരണയുടെ പ്രചോദനമുള്ള മനുഷ്യരുമാണ്. അന്നന്നത്തെ വിഗ്രഹങ്ങളെ അവർ വീഴ്ത്തിയത് ഭാഷയുടെ ആത്മാവ് കൊണ്ടാണ്. ഭാഷയുടെ വരങ്ങളിലൂടെ പുതിയ വരികൾ പറഞ്ഞു മനസ്സിന്റെ ആത്മവിന്റെ അകത്തളങ്ങളിൽ തൊട്ടാണ്. അതു അവർ ചെയ്തത് മനുഷ്യനെ തൊടുന്ന കവിതകളിൽ കൂടിയും കഥകളിൽ കൂടിയും ലളിത ഭാഷ ഭാഷ്യങ്ങളിൽകൂടിയുമാണ്.
അവർ ഭാഷയുടെ ലളിത മാസ്മരികതയുണ്ടാക്കിയത് ജനങ്ങളുടെ ഇടയിൽ അവരോട് അവരുട വായ്മൊഴിയിൽ മൊഴിഞ്ഞാണ്. ഭാഷയുടെ ഭാഷ്യങ്ങളിലാണ് മറു ഭാഷ ഭക്ഷ്യങ്ങളിലാണ് അധികാരത്തിന്റെ വിഗ്രങ്ങൾ തകരുന്നത്. അതു വീഴുന്നത് കവിതയിലും കഥകളിലുമുള്ള ആത്മ നിറവുള്ള ഭാഷയുടെ ഒഴുക്കിൽ മനസ്സു നിറയുന്ന മനുഷ്യരാണ്.
എന്നാൽ എല്ലാ വിഗ്രഹ ഭഞ്ജകരെയും വിഗ്രഹങ്ങളാക്കിയാണ് അധികാരത്തിന്റെ സംഘ ബലങ്ങൾ വീണ്ടും അവരെ സ്വത അടയാളങ്ങളാക്കുന്നത്. അതു കൊണ്ടാണ് പള്ളി അധികാര അൾത്താരകളിൽ യേശു ഇന്നും ക്രൂശിതനായി തൂങ്ങുന്നത്. ഉയർത്തെഴുന്നേറ്റു സ്നേഹ ആദർശങ്ങളുടെ ചാട്ടവാർ ഉയർത്തുന്ന യേശുവാണ് അവർക്കപകടകാരി. അതുകൊണ്ടാണ് യേശുവിനെ ക്രൂശിച്ച റോമൻ സാമ്രാജ്യ അധികാര ക്രൂരതയുടെ കുരിശ് ഇന്നും അധികാരത്തിന്റെ അടയാളമായി പരിണമിക്കുന്നത്.
എല്ലാ അധികാരികളും ഒരു ദിവസം മരിച്ചു മണ്ണടിയും. ചിലരെ കൊന്നുതള്ളും
അടുത്തത് പിന്നെ.
സംഘബലം മനുഷ്യനോട് എന്ത് ചെയ്യുന്നു?
Stories you may Like
- കറന്റ് ബില്ല് വികസിപ്പിച്ചു, പെട്രോൾ സെസ്സ് വികസിപ്പിച്ചു, വീട്ട് കരം വികസിപ്പിച്ച
- കുറിൽ ദ്വീപിൽ നിന്ന് പിടിച്ച പെറ്റി അടൂർ പൊലീസ് സ്റ്റേഷനിൽ തന്നെ അടച്ചേ തീരൂവെന്ന് പൊലീസ്
- കരിക്കിനേത്ത് സിൽക്ക് ഗലേറിയ കൊള്ളയടിച്ച കേസിൽ പ്രതികൾ പിടിയിൽ
- കുറിൽ ദ്വീപിൽ ഹെൽമറ്റില്ലാതെ വന്നതിന് അടൂർ പൊലീസ് പെറ്റിയടിച്ച അരുൺ മറുനാടനോട്
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്