ഏതൊരു ആദർശ ആശയവും വ്യവസ്ഥാപൽക്കരിക്കപ്പെട്ടു വന്മരങ്ങൾ ആകുമ്പോൾ അതിൽ ഇത്തിൾകണ്ണികളും വെട്ടുകിളികളും ചേക്കേറും; പലപ്പോഴും ആദർശവും ആത്മാവും നഷ്ട്ടപെട്ടവർ പ്രസ്ഥാനങ്ങളെ കളങ്കപ്പെടുത്തു; ഒരു ഓക്സ്ഫോഡ് കഥ പറഞ്ഞ് ജെഎസ് അടൂർ
ജെ എസ് അടൂർ
ഓക്സോഫോഡിലെ ഒരു കോളേജിന് അടുത്തുള്ള ഒരു പഴയ ലൈബ്രറിയുടെ ഹോളിൽ അവിടെ പഠിച്ചിരുന്ന ചില വിദ്യാർത്ഥികളും അയൽവാസികളും കൂടി. വിരലിൽ എണ്ണാവുന്നവർ. വെറും ഏഴുപേരാണ് കൂടിയത് . വര്‍ഷം 1942. രണ്ടാം ലോക മഹായുദ്ധത്തിന്റെ മൂർദ്ധന്യത്തിൽ . അവർ അവിടെ കൂടുവാൻ കാരണം യുദ്ധത്തിൽ പിടിച്ചടക്ക പെട്ട ഗ്രീസിനെ നേരെയുള്ള ഉപരോധം കാരണം ആഹാരം കിട്ടാതെ പട്ടിണി കൊണ്ട് നൂറു കണാക്കിന് കുട്ടികളും അമ്മമാരും ഉൾപ്പെടെയുള്ളവർ മരിച്ചു എന്ന മഹാ സങ്കട വാർത്ത അന്നത്തെ പത്രത്തിൽ വായിച്ചാണ് .
അന്ന് ഓക്സ്ഫോഡിലെ രണ്ടു വിദ്യാർത്ഥികൾ എന്തെങ്കിലും ചെയ്യണം എന്ന് ആലോചിച്ചു. അവരുടെ കൈയിൽ നയാ പൈസ ഇല്ലായിരുന്നു ഗില്‍ബര്‍ട്ട് മറിയും സിസിൽ ജാക്സൺ കോളും ഒരു മീറ്റിങ് വിളിക്കുവാൻ തീരുമാനിച്ചു. കൂടാൻ വേറെ സ്ഥലം ഇല്ലതെ ഓക്സ്ഫോഡിലെ ബ്രോഡ് സ്ട്രീറ്റിന് അടുത്തുള്ള യൂണിവേഴ്സിറ്റി ചർച്ച് ലൈബ്രറിയുടെ പഴയ റീഡിങ് റൂമിലാണ് കൂടിയത് .വന്നത് വെറും ഏഴുപേർ . ഭക്ഷണം ഇല്ലാത്തവർക്ക് എങ്ങനെ ഭക്ഷണം എത്തിക്കാം എന്നതായിരുന്നു ചിന്ത . പക്ഷെ അവരിൽ മിക്കവരുടെയും പോക്കറ്റ് കാലിയായിരുന്നു .
അപ്പോൾ അതിൽ ഒരാൾ പറഞ്ഞു എനിക്ക് മൂന്ന് സെറ്റ് ഡ്രെസ്സുണ്ട് അതിൽ ഒരു സെറ്റ് തരാൻ ഞാൻ തയ്യാറാണ്. അങ്ങനെ അവർ ഹോസ്റ്റലുകളിൽ കയറി ഇറങ്ങി ഉപയോഗിച്ച വസ്ത്രങ്ങൾ കൂട്ടി. അവരിൽ ചിലർ അത് കഴുകി വൃത്തിയാക്കി. ചിലർ തേച്ചു ഭംഗിയായി മടക്കി വച്ചു. എന്നിട്ട് വസ്ത്രങ്ങൾ ന്യായമായാ വിലക്ക് ലേലം ചെയ്യും എന്ന് കൈ കൊണ്ടെഴുതിയ പോസ്റ്റർ എല്ലായിടവും ഒട്ടിച്ചു. കുറെയേറെ പ്പേർ അവരെ കളിയാക്കി. പ്രായോഗിക ബുദ്ധി ഇല്ലാത്ത മണ്ടന്മാരെന്നു വിളിച്ചു. അവർ എല്ലായിടത്തും പോസ്റ്റ്ർ പതിച്ചു. ലേലം വിളി കാണുവാൻ ആളുകൾ കൂടി. ചുരുക്കത്തിൽ ഒരു മണിക്കൂറിനുള്ളിൽ പഴയ വസ്ത്രങ്ങൾ എല്ലാം ലേലത്തിൽ പോയി . അവർക്ക് പൈസ കിട്ടി . അങ്ങനെ പൈസ സ്വരൂപിച്ചു ആദ്യ ചാക്ക് ഗോതമ്പ് വാങ്ങി . അങ്ങനെ ധാന്യങ്ങൾ ശേഖരിച്ചു ഗ്രീസിൽ എത്തിക്കുവാനായി ബ്രിട്ടീഷ് സർക്കാരിനോട് അഡ്വക്കസി നടത്തി. അങ്ങനെ ആദ്യത്തെ കപ്പൽ ഭക്ഷണം ഗ്രീസിലേക്ക് പോയി . അങ്ങനെയിരി ക്കുമ്പോഴാണ് 1943 ബംഗാളിലെ മുഴു പട്ടിണിയായ ബംഗാൾ ഫാമിൻ. വീണ്ടും ഉപയോഗിച്ച തുണി സംഘടിപ്പിക്കാം എന്ന് തീരുമാനിച്ചു.
പക്ഷെ അത് നിയമ വിധേയമാകണം. അങ്ങനെയാണ് ഓക്സ്ഫോർഡ് കമ്മറ്റി ഫോർ ഫാമിൻ റിലീഫ് എന്ന ഏഴുപേരുള്ള ഒരു ചെറിയ കമ്മറ്റി ഉണ്ടാക്കി പ്രവർത്തനം തുടങ്ങിയത്. 1949 ഇൽ അവർ സെക്കൻഡ് ഹാൻഡ് തുണികളും പുസ്തകങ്ങളും വിൽക്കാൻ ഒരു കട ഓക്സോഫോർഡിലെ ബ്രോഡ് സ്ട്രീറ്റിലെ 17 നമ്പർ കെട്ടിടത്തിൽ തുടങ്ങി. പക്ഷെ ഓക്സ്ഫോഡ് കമ്മറ്റി ഫോർ ഫാമിൻ റിലീഫ് ഒരു നീണ്ട പേരാണ് എന്ന അഭിപ്രായം വന്നു.
അതുകൊണ്ട് അവർ അതിനെ ഓക്സ്ഫാമ് എന്ന് വിളിച്ചു . ജോ മെറ്റി എന്ന ചെറുപ്പക്കാരൻ ആ കട നോക്കുവാൻ ആദ്യത്തെ ഫുൾ ടൈമ് ജോലിഏറ്റെടുത്തു . ജോ മിടുക്കനായിരുന്നു .വലിയ നേതൃത പാടവം ഉള്ളയാൾ . Oxfam , ഷോപ്പുകൾ ബ്രിട്ടനിൽ എല്ലാം പരന്നു . സെക്കൻഡ് ഹാൻഡ് ബുക്കും ക്ലോത് മുതൽ പല ഉപയോഗിച്ച സാധനങ്ങളും റീ സൈക്കിൾ ചെയ്യുക എന്ന ചെറിയ വലിയ ആശയങ്ങൾ വ്യപിച്ചു ആയിരത്തിൽ അധികം ഷോപ്പുകൾ .പിന്നീട് അവർ കാനഡയിൽ തുടങ്ങി . 1965 ലാണ് Oxfam ഒരു ബ്രാൻഡായും ഓർഗനൈസേഷൻ ആയും ലോകമെങ്ങും പടരുവാൻ തുടങ്ങിയത് .
ഇന്ന് ലോകത്തു 90 രാജ്യങ്ങളിൽ ഓക്സ്ഫാമ് സജീവമാണ് . മൊത്തം ബജറ്റ് ഏതാണ്ട് ഒരു ബില്ല്യൻ ഡോളർ അഥവാ 6500 കോടി രൂപ .ഇന്ത്യ അടക്കം ഇരുപത് രാജ്യങ്ങളിൽ ഉള്ള oxfam കൂടിയാണ് oxfam international ഉണ്ടായത് . എന്റെ കൂടെ യു എൻ ഡി പി യിൽ പ്രവർത്തിച്ചിരുന്നു ഉഗാണ്ടക്കാരി വിന്നി യാണ് ഓക്സ്ഫാമ് ഇന്റർനാഷനലിന്റെ നേതൃത്വ സ്ഥാനത്ത് .
എന്നാൽ ഒരു ഐഡിയൽ അഥവാ ആദർശ ആശയം സ്ഥാപനവൽക്കരിക്കപ്പെടുമ്പോൾ അതിന് ഗുണങ്ങളും ദോഷങ്ങളും ഉണ്ട് .ഗുണം എന്നത് അവിടെ ആ പഴയ ലൈബ്രറിയിൽ കൂടിയ ഏഴുപേർ ചർച്ച ചെയ്ത ചെറിയ ആദർശ ആശയം വലിയ പ്രസ്ത്ഥാനമായി ലോകത്തെ വലിയ രീതിയിൽ സ്വാധിനിച്ചു എന്നതാണ് .ഇന്ന് ലോകത്തു അസമാനത ചർച്ച ചെയ്യപ്പെടുന്നത് oxfam തുടങ്ങി വച്ച ഇൻ inequality report കൊണ്ടാണ് .
പക്ഷെ ഏത് ഒരു ആദർശ ആശയവും വ്യവസ്ഥാപൽക്കരിക്കപ്പെട്ടു വന്മരങ്ങൾ ആകുമ്പോൾ അതിൽ ഇത്തിൾകണ്ണികളും വെട്ടുകിളികളും ചേക്കേറും . പലപ്പോഴും ആദർശവും ആത്മാവും നഷ്ട്ടപെട്ടവർ പ്രസ്ഥാനങ്ങളെ കളങ്കപ്പെടുത്തി അതിനെ ഉള്ളിൽ നിന്ന് അവശമാക്കും ആദർശത്തിൽ തുടങ്ങിയ പല രാഷ്ട്രീയ പാർട്ടികൾക്കും സഭകൾക്കും പ്രസ്ഥാനങ്ങൾക്കും പറ്റുന്നത് ' സർവ്വ ലോകവും നേടിയാലും ആത്മാവ് നഷ്ടപെടുന്ന അവസ്ഥയാണ് .
അങ്ങനെ ഹെയ്ത്തിയിൽ ഓക്സ്ഫാമിലെ ചില ജോലിക്കാർ കള്ളും വ്യഭിചാരവും വെറികുത്തും നടത്തിയത് വെളിയിൽ വന്നപ്പോൾ ഒരൊറ്റ ദിവസം കൊണ്ട് ഓക്സ്ഫാമിനെ സ്ഥിരം സംഭാവന കൊതിക്കുന്ന മുപ്പതിനായിരം ആളുകൾ പിന്തുണ പിൻ വലിച്ചു . അങ്ങനെ ഓസ്ഫാമിന്റെ യൂ കെ നേതൃത്വം ഒന്നാകെ രാജി വച്ചു . ഏതാണ്ട് എഴുപതുകൊല്ലം കൊണ്ട് വളർത്തി എടുത്ത ക്രെഡിബിലിറ്റി പോയത് ഒരു വെള്ളിയാഴ്ച്ച രാത്രിയിലെ ഒരു ജീർണ്ണ മാനസൻ അയാളുടെ വീട്ടിൽ ഒരു വെള്ളിയാഴ്ച്ച വ്യഭിചാര വെറി കൂത്തു പാർട്ടി നടത്തിയാണ് .ഇപ്പോൾ oxfam ആ ദു സ്വപ്നം മറന്നു മുന്നോട്ട് വീണ്ടും പോകുകയാണ്
സിസിൽ ജാക്സൺ കോളിന്റെത് ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന ഒരു ജീവിതമായിരുന്നു . ഇരുപതാമത്തെ വയസ്സിൽ ഓക്സഫാമ് എന്ന ആദർശ് ആശയത്തിന് തുടക്കം . പിന്നെ റിയൽ എസ്റ്റേറ്റ് റീ സൈക്ലിങ് രംഗത്ത് വിജയിച്ച സംരംഭകൻ . ഇതിനിടയിൽ ഹെല്പ് ദി ഏജ്ഡ് എന്ന ഹെല്പ് ഏജ് ഇന്റർനാഷണൽ .അവസാനം 1972 ഇൽ ഇന്ന് ലോകമെങ്ങും അറിയപ്പെടുന്ന 60 രാജ്യങ്ങളിൽ സജീവമായ ആക്ഷൻ എയ്ഡ് . അദ്ദേഹം എഴുപത്കളുടെ അവസാനം മരിക്കുമ്പോൾ ഉള്ള ബിസിനസും സ്വത്തും ആക്ഷൻ ഐഡിനും എഴുതി വച്ച് . ലോകവും ചിന്താഗതികളും മാറ്റുവാൻ ഉപാധി ആയ ആ മനുഷ്യൻ ആദർശ ആശയങ്ങൾക്കു വേണ്ടി ജീവിച്ചു കോടികണക്കിന് ജീവിതത്തെ തൊട്ട് ഹീലിങ് ടച് കൊടുത്ത മഹാത്മാവാണു . പക്ഷെ ഒരു പബ്ലിസിറ്റിയും ആഗ്രഹിക്കാതെ എല്ലാ അവാർഡുകളും നിരസിച്ചു സാധാരണക്കാരനായി ജീവിച്ചു മരിച്ചു ജീവിതം ഒരു മഹാ പ്രാർത്ഥനയാക്കിയ ആ മനുഷ്യനാണ് oxfam, ഹെല്പ് ഏജ് ഇന്റർനാഷണൽ , ആക്ഷൻ എയ്ഡ് ഇന്റർനാഷണൽ എന്നി ലോക പ്രസ്ഥാനങ്ങൾക്ക് നിമിത്തമായത് എന്ന് ആ സംഘടനകളിൽ പ്രവർത്തിക്കുന്നവർക്ക് പോലും അറിയില്ല . അത് തന്നെയാണ് അദ്ദേഹത്തെ പോലുള്ളവരുടെ ജീവിതം എന്നെ ഇൻസ്പെയർ ചെയ്യുന്നത് .
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍