സ്വപ്നത്തിലെ ലൈംഗിക ധീരവൈകൃതവികൃതങ്ങൾ പൊടിപ്പും തൊങ്ങലും തേനും ചേർത്ത് ലജ്ജാരഹിതമായി എഴുതുന്ന മംഗലശ്ശേരി നീലകുണ്ടൻ; ഓസിനു മോന്തുന്ന മദ്യപാന സദസ്സിൽ തുപ്പലൊലിപ്പിച്ചു വീമ്പിളക്കുന്ന ആല്ഫാ മയിലൻ: ഇന്ദു മേനോൻ പൊട്ടിത്തെറിക്കുമ്പോൾ
എഴുത്തുകാരിയായ ഇന്ദുമോനോൻ കോഴിക്കോട് ലിറ്റററി ഫെസ്റ്റിവെലിൽ വച്ച് മറ്റൊരു എഴുത്തുകാരനിൽ നിന്നും മോശമായ പെരുമാറ്റം ഉണ്ടായതിന്റെ വെളിച്ചത്തിൽ അവർ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റാണ് ചുവടെ കൊടുക്കുന്നത്. എഴുത്തുകാരൻ ആരാണ് എന്ന് വ്യക്തമാക്കിയിട്ടില്ല.- എഡിറ്റർ
താൻ മഹത്തായ സാഹിത്യമെഴുതുന്നെന്നു കരുതുന്ന മീഡിയോക്കറിലും താണ ചില ആണെഴുത്തുകാരുണ്ട്. ജീവിതത്തിൽ ഒരു യഥാർഥ ആണിനെ കാണാത്തതു കൊണ്ടായിരിക്കാം സ്വയം അവനൊക്കെ ആൽഫാമെയിലെന്ന് കരുതും. പെരുമാറ്റവും രീതിയും കണ്ടാലറിയാം ഇവന്റെയൊക്കെ തലയപ്പൻദൈവം മംഗലശ്ശേരി നീലകുണ്ടനെന്ന കഥാപാത്രമാണെന്ന്.
പെർവേർഷൻ, ഫെറ്റിഷ് എന്നിവയിലൂടെ നിവർന്നു വരുന്ന സ്ത്രീ വിരുദ്ധതയും സംഘപരിവാർ പൊതുബോധവും വേണ്ടതിലുമധികം ചേർത്ത് കാച്ചിയപരമാവധി 30 ചെറുകഥകൾ മലയാള സാഹിത്യത്തിനു ടിയാൻ സംഭാവന ചെയ്തിട്ടുണ്ടാകും. പോരാഞ്ഞ് അവനവന്റെ സ്വപ്നത്തിലെ ലൈംഗിക ധീരവൈകൃതവികൃതങ്ങൾ പൊടിപ്പും തൊങ്ങലും തേനും ചേർത്ത് ലജ്ജാരഹിതമായി അനുഭവമെഴുതിക്കളയും.
രാജാപ്പാർട്ട് കൗബോയ് ഷർട്ടും കറുത്ത വട്ടക്കൂളിങ്ങഗ്ലാസ്സും പ്ലാവിലക്കിരീടം പോൽ ഒരു കറുത്ത തൊപ്പിയും കഴുത്തിലെ ചരടിൽ കെട്ടിത്തൂക്കിയ സംഘിത്തവുമായി ഒരു നാണവുമില്ലാതെ കുള്ളക്കോമാളികൾക്ക് കോമ്പറ്റീഷനായ് നടക്കും. പത്രത്തിൽ ഒരു വരി വാർത്തവരാൻ അവാർഡുകൾ വാന്ങിച്ചെടുക്കാൻ ഒക്കെ നാണം കെട്ട് നടന്ന പഴയ കഥകളും പുസ്തകം ഒന്നാം പതിപ്പ് വിറ്റുതീരാതെ അലമാരിയിൽ ഇരിക്കുമ്പോ പിൻവാതിലിലൂടെ ചെന്ന് താണ് കേണ് രണ്ടാം പതിപ്പ് അച്ചടിപ്പിച്ച പുസ്തകത്തിന്റെ പേരു മാറ്റിയ കാര്യങ്ങളും ഈ രൂപഭാവാദികളും കാണുമ്പോൾ തെലുങ്ക് സിനിമയിലെ കോസ്റ്റ്യൂംസും രംഗവും ഓർമ്മവന്നുപോകും..
ഭരണം മാറുമ്പോ ഉള്ളിലെ സംഘി രക്തം ഡയാലിസ്സിസ് ചെയ്ത് ഇടതാണെന്നു വ്യാജ പ്രസ്ഥാവനകൾ നടത്തും. രണ്ട് ലക്ഷം രൂപ ഒരുമിച്ച് കിട്ടി പറട്ട കൂതറ 'ചളി'പ്പടങ്ങൾക്ക് സ്ക്രിപ്റ്റ് എഴുതിയതോടെ ലവൻ സ്നോബെറിപുഷ്പകവിമാനത്തിലേറി വാനത്തോട്ടൊരുസ്വയം കുതിപ്പാണ്.
മനുഷ്യരോട് പ്രത്യേകിച്ച് സ്ത്രീകളോട് അപമര്യാദയായി പെരുമാറലാണു അടിസ്ഥാന സംസ്കാരം പോലുമില്ലാത്ത ഇവന്റെയൊക്കെ പൊതുരീതി. ഓസിനു മോന്തുന്ന മദ്യപാന സദസ്സിൽ തുപ്പലൊലിപ്പിച്ചു വീമ്പിളക്കണം. 'ലവളെ കണ്ടായിരുന്നു. ഞാൻ നന്നായിട്ട് തന്നെ കൊടുത്തു'.
എന്തിനു എന്ന ചോദ്യം ഇവന്റെയൊക്കെ ജീവിതത്തിൽ അപ്രസക്തമാണ്. ഇത്തരത്തിലൊരു ജീവിച്ചിരിക്കുന്ന ജന്തു കേരളാ ലിറ്റെററി ഫെസ്റ്റിവലിൽ വച്ച് എന്നോട് അപമര്യാദയായി പെരുമാറി. അവന്റെ മുൻശീലങ്ങളും അതാണു.
മനുഷ്യരെ അവഹേളിക്കുക. ജീവിതത്തിൽ ഇത്തരത്തിലൊരു അനുഭവം ഉണ്ടായിട്ടില്ലാത്തതിനാലായിരിക്കണം ഞാൻ അമ്പരക്കയും ഭയക്കയും ചെയ്തു. മദ്യമോ മയക്ക്
മരുന്നോ ഉപയോഗിച്ച ലഹരിയിലാണു അയാൾ എന്ന് പൊടുന്നനെ സംശയിച്ചെങ്കിലും ലക്ഷണം പച്ചമനുഷ്യന്റേതായിരുന്നു എന്നത് എന്നെ കൂടുതൽ അന്ധാളിപ്പിച്ചു മന:പ്പൂർവ്വമായി നമുക്ക് നേരെ നടപ്പിലാക്കുന്ന അനീതി നമ്മളെ കടുത്ത അപമാനത്തിലും ദുഃഖത്തിലുമാഴ്ത്തും. എന്റെ വായ കയ്ച്ചു. ഓക്കാനം വന്ന് തൊണ്ടയിൽ മുട്ടി.
എന്നെ സ്ത്രീയെന്ന രീതിയിൽ അപമാനിക്കാൻ ശ്രമിച്ച, ചില ക്രിമിനൽ മനുഷ്യരുടേയും കലുങ്ക് പൂവാലരുടേയും തുണിപൊക്കിക്കാട്ടിയിട്ടുള്ള മാനസിക രോഗികളുടെയും ആ ചെറിയനിരയുടെ അറ്റത്ത് കറുത്ത കണ്ണടധരിച്ച അവന്റെ 'ണ്ണ' മുഖം എന്നെന്നേക്കുമായി നിന്നു. ഞാനോർത്തു. ഇവനെഴുതിയ എതെങ്കിലുമൊരു വരി പോലും ഓർമ്മ വരുന്നില്ല. ഓർമ്മിക്കത്തക്ക ഒരു കോപ്പും അതിലില്ല. എന്തെങ്കിലും തരത്തിൽ നിലപാടുള്ളതായോ ധാർമ്മികമൂല്യമുള്ളതായോ ക്രിയാത്മകമായോ എന്തെങ്കിലും സംഭാവന സാഹിത്യത്തിനു നൽകാത്തതിനാൽ ജീവിതത്തിന്റെ ഒരു സന്ദർഭത്തിലും അവനെ പറ്റി ഞാൻ ഓർത്തതുപോലുമില്ല. ജീവിതത്തിൽ ഇത്തരം പട്ടിക്കാട്ടങ്ങളുടെ പേര് എവിടെയും ഉച്ഛരിക്കാറു പോലുമില്ല. അവനെപറ്റി ചിന്തിച്ചിട്ട് പോലുമുണ്ടാവില്ല.
എന്റെ ആത്മാഭിമാനം വൃണപ്പെട്ടു. അത് സമൂഹത്തിൽ തികഞ്ഞ നൈതിക ബോധത്തോടും നിലപാടുകളോടും ക്രെഡിബിലിറ്റിയോടും ജീവിക്കുന്ന ഏതൊരു സാധാരണക്കാരിക്കും അപമാനം തോന്നും. തീർത്തും അയോഗ്യനായ ഒരുത്തനിൽ നിന്നും മോശമായ അനുഭവം ഉണ്ടാകുമ്പോൾ നമ്മുടെ സെൽഫ് എസ്റ്റീം തകർന്നു പോകും. മാത്രമല്ല ഈ സംഭവം ഇവന്റെ തനിസ്വഭാവവും ചേർത്ത് ആരെങ്കിലും വായിച്ചാൽ ചീത്തപ്പേരു കാരണം ഞാൻ ആത്മഹത്യ ചെയ്യേണ്ടി വരും. 'ഞാനൊരുത്തിയുടെ ചാരിത്ര്യഭംഗം വരുത്തിയെന്നും അതിനു ശേഷം ലവൾ 'സോർബ ദി ഗ്രീക്ക്' എനിക്ക് വായിക്കാൻ തന്ന് എന്നുമെഴുതിയ ഒരു കക്ഷി നൈതികതയോടെ അഭിമാനത്തോടെ ജീവിക്കുന്ന ഏത് സ്ത്രീയേയും ആ മോശം കണ്ണുകൊണ്ടേ കാണു.
ആ തോന്നലിന്റെ അറപ്പിൽ എനിക്കുമേൽ നടപ്പിലാക്കപ്പെട്ട അനീതിയെ ഞാൻ പരസ്യമായി ചോദ്യം ചെയ്തു. 'എനിക്ക് നിങ്ങളോടൊന്നും പറയാനില്ല' എന്നൊരു പിറുപിറുപ്പ് മാത്രം അവന്റെ വായിൽ നിന്നും തൊഴിഞ്ഞു കൊണ്ടിരുന്നു. മോശമായി പെരുമാറാൻ ഒരു കാരണവും വേണ്ടാത്ത അവനിൽ നിന്നും എന്തുത്തരം കിട്ടാൻ? സ്ത്രീകളുടെ മേൽ അനീതി കാണിച്ചിട്ട്, സ്ത്രീകളോടും സാധാരണ മനുഷ്യരോടും അപമര്യാദയിൽ പെരുമാറിയിട്ട്, സഹജീവികളെ അവഹേളിച്ചിട്ട് സ്വയം നീലകുണ്ടനായി കരുതുന്ന ഇവനൊക്കെ ഏത് കോത്താഴത്ത് നിന്നാണാവോ വരുന്നത്. സാംസ്കാരികമായി താണ നിലവാരത്തിലുള്ള ഈ ആല്ഫാ മയിലമാർ എഴുതുന്ന അതേ കൾച്ചരൽ സ്പെസ്സിൽ നിന്ന് എഴുതേണ്ടി വരുമ്പോ ആത്മനിന്ദയും ജുഗുപ്സയും പെരുകുന്നു.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്