അവിടെ ഒരു കുന്നുണ്ട്; അതിന്റെ ഉച്ചിയിൽ നിന്നാൽ കിഴക്കൻ മലകൾ കാണാം; അവിടെയിരുന്ന് ബാബു പോൾ ഇങ്ങനെ എഴുതി: ആ കിഴക്കൻ മലകൾക്ക് പുതിയ ഒരു തിളക്കം കൈവന്നിരിക്കുന്നു; അത് ഇടുക്കി ജില്ലയാണ്; ഞാൻ വളർത്തിയെടുത്ത ജില്ല; ഇടുക്കിക്ക് ഇന്ന് 50 വയസ്; എബി ആന്റണി എഴുതുന്നു

എബി ആന്റണി
ഇടുക്കി പദ്ധതിയുടെ കോ ഓർഡിനേറ്ററും പദ്ധതി പ്രദേശത്തിന്റെ സ്പെഷ്യൽ കളക്ടറും ആയിരുന്ന ഡോ. ഡി ബാബുപോളിനോട് അടിയന്തിരമായി തിരുവനന്തപുരത്ത് എത്താൻ മുഖ്യമന്ത്രി സി.അച്യുതമേനോന്റെ നിർദ്ദേശം. 1972 ജനുവരി 25 ന് ബാബുപോളിന് ഇടുക്കി ജില്ല രൂപീകരിക്കാനുള്ള സർക്കാർ ഉത്തരവ് അച്യുതമേനോൻ കൈമാറി. ഇടുക്കി പദ്ധതിയുടെ ചുമതലകൾക്ക് പുറമേ ജില്ലാ കളക്ടറായും പ്രവർത്തിക്കണമെന്നും ഇരുപത്തി നാലു മണിക്കൂറിനകം ഇടുക്കി ജില്ല രൂപീകരിക്കണമെന്നുമായിരുന്നു സർക്കാർ ഉത്തരവ്. ജില്ലയുടെ ആസ്ഥാനം ഇടുക്കിയായിരിക്കണം എന്ന് സർക്കാർ തീരുമാനിച്ചു.
പെട്ടെന്ന് ഒരു കളക്റ്റ്രേറ്റിനു വേണ്ട സൗകര്യങ്ങൾ അവിടെ കാണാൻ കഴിയാതിരുന്നതിനാൽ താൽക്കാലികമായി മറ്റൊരു ആസ്ഥാനം വേണ്ടി വന്നു. അത് കോട്ടയം ആകട്ടെ എന്നായിരുന്നു സർക്കാർ തീരുമാനം. രണ്ട് കാരണങ്ങളാണ് ആ തീരുമാനത്തിന്റെ പിന്നിൽ ഉണ്ടായിരുന്നത്. ഒന്നാമത്, ജില്ലയിൽ തന്നെ എവിടെയെങ്കിലും താൽക്കാലിക ആസ്ഥാനം സ്ഥാപിച്ചാൽ പിന്നെ ഇടുക്കിയിലേക്ക് മാറ്റുമ്പോൾ പ്രശ്നങ്ങൾ ഉണ്ടായേക്കാനിടയുണ്ട് എന്ന ചിന്ത. രണ്ടാമത് , ജില്ല രൂപീകരിക്കുന്നതു വരെ കോട്ടയം ജില്ലയിൽ ഉണ്ടായിരുന്ന ഹൈറേഞ്ചുകാർക്ക് ഇതു കൊണ്ട് കൂടുതൽ അസൗകര്യം ഒന്നും ഉണ്ടാകുന്നില്ല. തൊടുപുഴക്കാരെ സംബന്ധിച്ചിടത്തോളം എറണാകുളവും കോട്ടയവും ഏതാണ്ട് തുല്യ ദൂരത്തിലുമാണ്.
വൈകുന്നേരത്തോടെ കോട്ടയത്തെത്തിയ ബാബുപോൾ കോട്ടയം കളക്ടർ രഘുനാഥന്റെ സഹായത്തോടെ രാത്രിയിൽ ചില കെട്ടിടങ്ങളൊക്കെ പോയി കണ്ടു. ഒടുവിൽ യൂണിയൻ ക്ലബിനടത്തുള്ള ഒരു കെട്ടിടം തെരഞ്ഞെടുത്തു. ഫോർവേഡ് ബാങ്ക് ഉടമ ആയിരുന്ന എം.സി മാത്യുവായിരുന്നു കെട്ടിടത്തിന്റെ ഉടമ. വീട്ടുടമസ്ഥന്റെ സമ്മതം കിട്ടിയത് 26 ഉച്ചക്ക്. വൈകിട്ട് നാല് മണിക്ക് ആ കെട്ടിടത്തിന്റെ മുന്നിൽ ബാബു പോൾ ദേശീയ പതാക ഉയർത്തി. ജില്ലാ കളക്ടറായി ചാർജെടുക്കുന്ന രേഖകളിൽ ഒപ്പുവച്ചു. അതോടെ ഇടുക്കി ജില്ല നിലവിൽ വന്നു. കൊട്ടും കുരവയും ഉണ്ടായിരുന്നില്ല. അന്ന് കോട്ടയത്തെ ജില്ലാ ജഡ്ജിയായിരുന്ന ജസ്റ്റിസ് ബാല ഗംഗാധരൻ നായരും കോട്ടയം കളക്ടർ രഘുനാഥനും നിയുക്ത എസ്. പി ഉമ്മനും ആയിരുന്നു ചടങ്ങിന് സാക്ഷ്യം വഹിച്ച വിശിഷ്ട അതിഥികൾ.
ആ ചരിത്രമുഹൂർത്തത്തിന്റെ ചിത്രം ഇടുക്കി കളക്ടറുടെ മുറിയിൽ ഇപ്പോഴും ഉണ്ട്.രണ്ട് കൂറ്റൻ പാറയുടെ നടുവിലുള്ള ഇടുങ്ങിയ ഒരു ചാലിലൂടെ നദി കടന്ന് പോകുന്ന സ്ഥലമാണ് ഇടുക്കി. അവിടെ ഇലക്ട്രിസിറ്റി ബോർഡുകാർ ചെന്നപ്പോൾ പദനിഷ്പത്തി പരിഗണിക്കാതെ 'ഇടിക്കി ' എന്ന് എഴുതാൻ തുടങ്ങി. ജില്ല രൂപീകരിച്ച വിജ്ഞാപനത്തിലും അതായിരുന്നു അക്ഷരവിന്യാസം. കളക്ടറായി ചുമതലയേറ്റ ബാബു പോൾ ഈ തെറ്റ് ചൂണ്ടികാണിക്കുകയും പിന്നീട് സർക്കാർ 'ഇടി ' മാറ്റി ' ഇടു'' ആക്കുകയും ചെയ്തു. ഒരു ഡപ്യൂട്ടികളക്ടറും 12 ക്ലർക്കുമായിരുന്നു ആദ്യം ഉണ്ടായിരുന്നത്.
കോട്ടയത്ത് നിന്ന് കടം കൊണ്ട ഒരു ജീപ്പായിരുന്നു ഉണ്ടായിരുന്നത്. ജീവനക്കാർ കൂടുതൽ വന്നതോടെ സ്ഥലം തികയാതായി. അങ്ങനെയാണ് കേരള ധ്വനി പത്രത്തിന്റെ പഴയ ഓഫിസ് വാടകക്ക് എടുത്തത്. അവിടെയും വാസം നീണ്ടില്ല. ദേവലോകം റോഡിലെ ഒരു വലിയ വീട് കിട്ടി. അത് സൗകര്യപ്രദമായി. ഇടുക്കിയിലേക്ക് മാറുന്നതു വരെ കളക്റ്റ്രേറ്റ് അവിടെ തുടർന്നു. ഇടുക്കിയിലെ ബാബു പോളിന്റെ ആദ്യ പൊതു ചടങ്ങ് പെരുവന്താനം പഞ്ചായത്തിൽ ആയിരുന്നു. മുറിഞ്ഞ പുഴ സ്ക്കൂളിന്റെ ഉദ്ഘാടനം. ഇടുക്കി ജില്ല സിന്ദാബാദ്, ഇടുക്കി കളക്ടർ ബാബു പോൾ കീ ജേ എന്നൊക്കെ വിളിച്ചു കൊണ്ടായിരുന്നു സ്വീകരണം. മുദ്രാവാക്യം വിളി ആദ്യ അനുഭവമായിരുന്നുവെന്ന് ബാബു പോൾ.
ഹൈറേഞ്ചിൽ ഇതൊക്കെ സ്ഥിരം പരിപാടിയാണെന്ന് പിന്നേ പിന്നേ മനസിലായെന്നും വർഷങ്ങൾ ഒന്നു രണ്ടായപ്പോൾ തനിക്കും ഇതിലൊക്കെ രസം പിടിച്ചു തുടങ്ങിയെന്നും ബാബു പോൾ . ആ ആഴ്ചയിൽ ഗവർണർ വിശ്വനാഥൻ തേക്കടി സന്ദർശിച്ചു.ഇടുക്കി ജില്ല രൂപീകരിച്ചതിനു ശേഷം ആദ്യമായി ഗവർണർ ജില്ലയിൽ വരികയാണ്. പീരുമേട്ടിൽ വച്ച് ഗവർണറെ സ്വീകരിച്ചു. ആയിടെ തേക്കടിയിലെ വന്യമൃഗസങ്കേതത്തിൽ ഒരാന ചരിഞ്ഞതായി പത്രവാർത്തകൾ ഉണ്ടായിരുന്നു. കാലഗതിയടഞ്ഞ ഒരു പിടിയാനയുടെ ചിത്രമാണ് പത്രങ്ങളിൽ വന്നത്. കൊമ്പനെ കൊന്ന് കൊമ്പെടുത്തു എന്നായിരുന്നു കഥ. ഗവർണർ വന്നയുടനെ ഇതിനെ കുറിച്ച് ചോദിച്ചു.
പോസ്റ്റ് മാർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ ബാബു പോൾ ഗവർണറോട് പറഞ്ഞു. കൊമ്പെവിടെപ്പോയി എന്നായി ഗവർണർ. പിടിയാനക്ക് കൊമ്പ് സാധാരണയല്ല എന്ന് ബാബു പോളിന്റെ മറുപടി കേട്ട് ഗവർണർ പൊട്ടിച്ചിരിച്ചു. നിങ്ങളുടെ വന്യമൃഗസങ്കേതത്തിൽ വല്ല മൃഗങ്ങളേയും കാണാൻ പറ്റുമോയെന്നായി ഗവർണർ. അത് അങ്ങയുടെ ജാതകം കണ്ടാലേ പറയാൻ സാധിക്കൂകയുള്ളു എന്ന ബാബു പോളിന്റെ മറുപടിയോടെ ഗവർണർ നല്ല മൂഡിലായി.ഇടുക്കി പദ്ധതി ഇഴഞ്ഞ് നീങ്ങി കൊണ്ടിരുന്ന കാലം. ആയിടെ ഇടുക്കി സന്ദർശിച്ച കേന്ദ്ര മന്ത്രി കെ.എൽ. റാവു നിരാശയോടെ പറഞ്ഞു ' ഇത് നേരെയാവില്ല. ഒന്നുകിൽ പട്ടാളത്തെ ഏൽപിക്കണം , അല്ലെങ്കിൽ വേണ്ടന്ന് വയ്ക്കാം ' .ഇതോടെ പദ്ധതി പ്രദേശത്തെ ഏകോപന ഉദ്യോഗസ്ഥനെ നീയമിക്കാൻ അച്യുതമേനോൻ തീരുമാനിച്ചു.
ഇടുക്കിയിൽ തന്നെ ശ്രദ്ധകരിച്ചു കൊണ്ട് അവിടുത്തെ പ്രൊജക്ട് പ്രവർത്തനത്തിൽ മുഴുകി ഇടക്കിടെ ഉണ്ടാകുന്ന തടസ്സങ്ങളേയും പ്രശ്നങ്ങളേയും തട്ടിനീക്കി പദ്ധതി അതിവേഗം നടപ്പിലാക്കുന്നതിന് ജില്ലാ കളക്ടറുടെ അധികാരത്തോടു കൂടിയുള്ള പ്രൊജക്ട് കോ ഓർഡിനേറ്റർ എന്ന ഒരു ഉദ്യോഗസ്ഥനെ നീയമിക്കാൻ മന്ത്രി സഭ തീരുമാനിച്ചു. ബാബു പോളിനെ നീയമിക്കാൻ അച്യുതമേനോൻ തീരുമാനിച്ചു. ബാബുപോൾ സർവീസിൽ പ്രവേശിച്ചിട്ട് എഴുവർഷം . രണ്ടര കൊല്ലം പരിശിലനം. നാലര കൊല്ലത്തിനിടയിൽ പത്ത് സ്ഥലമാറ്റം. പതിന്നൊന്നാമത്തെ സ്ഥലമാറ്റവുമായി 1971 സെപ്റ്റംബർ 8 ന് പുതിയ ചുമതലയിൽ ബാബു പോൾ ചാർജെടുത്തു.
മൂലമറ്റം സർക്യൂട്ട് ഓഫിസിൽ ആയിരുന്നു താമസം. ഇടുക്കി പദ്ധതി വിജയകരമായി പൂർത്തീകരിക്കാൻ ബാബു പോളിന് സാധിച്ചു. പദ്ധതി വിജയകരമായി പൂർത്തിയാക്കിയതിന് ബാബു പോളിന് അന്ന് 10000 രൂപയുടെ കാഷ് അവാർഡും അച്യുതമേനോൻ നൽകി. അതിനിടയിലായിരുന്നു ഇടുക്കി ജില്ലയുടെ രൂപീകരണം. 1975 ഓഗസ്റ്റ് 20 ന് ബാബു പോൾ ഇടുക്കിയുടെ ചാർജ് വിട്ടു. ഒരു ജോലിയിൽ നിന്ന് മാറിയ ശേഷം പുതിയ ജോലിയിൽ പ്രവേശിക്കുന്നതു വരെയുള്ള ദിവസങ്ങൾ (പ്രവേശന കാലം) ഒരുദ്യോഗസ്ഥന് ഏറ്റവും ആശ്വാസമുള്ള ദിവസങ്ങൾ ആണ്. ആ ദിവസങ്ങളിൽ ബാബു പോൾ ജന്മനാടായ പെരുമ്പാവൂർ കുറുപ്പു പടിയിലേക്ക് പോയി.
അവിടെ ഒരു കുന്നുണ്ട്. അതിന്റെ ഉച്ചിയിൽ നിന്നാൽ കിഴക്കൻ മലകൾ കാണാം. അവിടെയിരുന്ന് ബാബു പോൾ ഇങ്ങനെ എഴുതി: ആ കിഴക്കൻ മലകൾക്ക് പുതിയ ഒരു തിളക്കം കൈവന്നിരിക്കുന്നു. അത് ഇടുക്കി ജില്ലയാണ് . ഞാൻ വളർത്തിയെടുത്ത ജില്ല . എന്നെ സ്നേഹിക്കുന്ന ലക്ഷകണക്കിന് സാധാരണക്കാർ അധിവസിക്കുന്ന ജില്ല. ഞാൻ അവരെ സ്നേഹിച്ചതിനേക്കാൾ കൂടുതലായി അവർ എന്നെ സ്നേഹിച്ചു. എന്റെ കുറ്റങ്ങളും കുറവുകളും പൊറുത്ത് സ്നേഹ ബഹുമാനങ്ങൾ കൊണ്ട് എന്നെ വീർപ്പ് മുട്ടിച്ച് ആ അദ്ധ്വാനശീലരോടൊത്ത് കഴിച്ചു കൂട്ടിയ നാളുകൾ ഒറ്റക്കിരുന്ന് ഓമനിക്കാനുള്ള എത്രയോ ഓർമകൾ എനിക്ക് നൽകി.
ഇപ്പോൾ മൂലമറ്റത്തു പവർ ഹൗസിൽ യന്ത്രങ്ങൾ ചലിക്കുന്നുണ്ടാവും. ഇപ്പോൾ ഹൈറേഞ്ചിലെ ഫാക്ടറികളിൽ തേയിലപ്പൊടി നിർമ്മിക്കപ്പെടുന്നുണ്ടാവും. ഇപ്പോൾ മൂന്നാർ ഉറങ്ങിയിട്ടുണ്ടാവും. ഇപ്പോൾ തേക്കടിയിൽ രാക്കിളികൾ പാടുന്നുണ്ടാവും. ഇപ്പോൾ ഇടുക്കി ജലാശയത്തിൽ പൂർണ്ണ ചന്ദ്രൻ പ്രതിഫലിക്കുന്നുണ്ടാവും. മരിച്ചാലും മരിക്കാത്ത ഓർമകൾ ! ഒരിക്കലും മായാത്ത ചിത്രങ്ങൾ !
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴ ബ്ലൂഡയമണ്ട്സിന്റെ ആഘോഷവേദിയിൽ സ്വയം മറന്നുപാടുന്നതിനിടെ നെഞ്ചുവേദന; വേദിയിൽ കുഴഞ്ഞുവീണ് ഗായകൻ ഇടവ ബഷീർ മരിച്ചു; വിടവാങ്ങിയത് ഗാനമേള വേദികളുടെ രൂപഭാവങ്ങൾ മാറ്റിയ കലാകാരൻ; 'ആഴിത്തിരമാലകൾ' പോലെ സിനിമയിൽ സൂപ്പർ ഹിറ്റുകൾ
- ചോദ്യം ചെയ്യൽ 'നാടകം' പൊളിക്കാൻ പി സി ജോർജ്; 'ആരോഗ്യപ്രശ്നങ്ങൾ' ഫോർട്ട് പൊലീസിനെ അറിയിച്ചു; മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്ന് ആവശ്യം; തൃക്കാക്കരയിൽ ബിജെപിക്കായി പ്രചാരണത്തിന് എത്തും; രാവിലെ വെണ്ണല ക്ഷേത്രത്തിലെ സ്വീകരണ പരിപാടിയിൽ പങ്കെടുക്കും
- റിപ്പോർട്ടറുടെ തന്ത ഗവൺമെന്റ് സെക്രട്ടറിയാണോ? ; മുദ്രാവാക്യം വിവാദത്തിൽ പിതാവിന്റെ ചിത്രം പുറത്തുവിട്ട മാധ്യമപ്രവർത്തകയ്ക്ക് നേരെ സൈബർ ആക്രമണം; തോന്ന്യവാസം കാണിച്ചാൽ അത് ഏത് കേമൻ ആണെങ്കിലും പറയുമെന്നു മാധ്യമപ്രവർത്തകയും; സൈബർ ആക്രമണം ന്യൂസ് 18 റിപ്പോർട്ടർക്കെതിരെ
- 'ഡാ, അവരെ നനക്കല്ലേ; ഇനി പനിയൊക്കെ പിടിപ്പിച്ചാൽ വല്ല്യ പണിയാ; നിങ്ങൾ വാ..എന്റെ കുടയിലേക്ക് കേറി നിൽക്ക്'; മഴയത്ത് കുടക്കീഴിൽ ആ കുടുംബത്തെ ചേർത്തു നിർത്തി മമ്മൂക്ക; ചിത്രത്തിലെ കുടുംബത്തെ തിരഞ്ഞ് ആരാധകർ
- ജനപ്രതിനിധികൾക്ക് ഇനി ഒറ്റ പെൻഷൻ; എംഎൽഎ പെൻഷനും എംപി പെൻഷനും ഒന്നിച്ച് വാങ്ങാനാവില്ല; മറ്റുപെൻഷനുകൾ വാങ്ങുന്നില്ലെന്ന് മുൻ എംപിമാർ എഴുതി നൽകണം; പാർലമെന്റ് സംയുക്ത സമിതിയുടെ ശുപാർശ പ്രകാരം വിജ്ഞാപനം ഇറക്കി
- ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ കൊടുങ്ങല്ലൂരിലെ ലൊക്കേഷനിൽ നിന്നും വിജയ് ബാബുവിനെയും കൂട്ടി വിമാനത്താവളത്തിലെത്തി; ദുബായിലേക്ക് പറന്നത് പ്രമുഖ നടൻ; അക്കൗണ്ടിൽ പണം തീർന്നപ്പോൾ ക്രെഡിറ്റ് കാർഡുമായി ദുബായിലേക്ക് തിരിച്ചത് നടന്റെ ഭാര്യയും; വിജയ് ബാബുവിന് സംരക്ഷണ വലയം തീർത്ത് സിനിമാക്കാർ
- സ്വർണാഭരണങ്ങൾക്ക് പകരം ഖുർആൻ മെഹറായി നൽകി കെ ടി ജലീലിന്റെ മകന്റെയും മകളുടെയും വിവാഹം; വേറിട്ട നികാഹിന് സാക്ഷിയായി മുഖ്യമന്ത്രി അടക്കം പ്രമുഖർ; ശ്രദ്ധേയമായി കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യവും
- വി.ഡി.സതീശൻ പ്രതിപക്ഷ നേതാവ് സ്ഥാനത്തിരിക്കാൻ അർഹനല്ല; ഒരു അശ്ലീല വീഡിയോ കിട്ടിയാൽ ആരാണ് പ്രചരിപ്പിക്കാത്തത് എന്നാണ് അദ്ദേഹം ചോദിച്ചത്; അദ്ദേഹത്തിന് എന്തോ സംഭവിച്ചിട്ടുണ്ടെന്നും മന്ത്രി പി.രാജീവ്
- പോപ്പുലർ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം: കുട്ടിയുടെ പിതാവ് അസ്ക്കർ മുസാഫർ അടക്കം നാല് പേർ അറസ്റ്റിൽ; മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കും; സംഘടനാ നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് പള്ളുരുത്തിയിൽ പ്രകടനം
- ആശുപത്രിയിൽ വെച്ച് വനിതാ നഴ്സിനെ ആക്രമിച്ചു; വീഡിയോ വൈറലായി; സൗദി പൗരൻ അറസ്റ്റിൽ
- 'കാമുകിയെന്നോ കുലസ്ത്രീയെന്നോ ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവൾ എന്നോ വിളിക്കാം; ഒളിച്ചോട്ടങ്ങൾ മടുത്തു; ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്'; ഗോപി സുന്ദറുമായുള്ള ബന്ധം ഹിരൺമയി പരസ്യമാക്കിയത് 2019ൽ; ഇപ്പോൾ ഗോപീസുന്ദർ നൽകുന്നത് അമൃതാ സുരേഷുമായുള്ള പ്രണയം; ആ പഴയ സൗഹൃദത്തിന് എന്തുപറ്റി?
- ഐ എഗ്രീ ടു ഓൾ ദി...ഫാക്ട് യു ആർ സ്റ്റേറ്റിങ് ഹിയർ; ലാൽ കുമാർ...ഇത് മര്യാദയുടെ അങ്ങേയറ്റത്തെ ലംഘനം, നിങ്ങൾ എന്തുവാക്കാണ് ഉപയോഗിച്ചത്? ഈ നിമിഷം ഇറങ്ങണം: കേട്ടതു തെറ്റി, ഇടതുപ്രതിനിധിയെ ഇറക്കി വിട്ട് മാതൃഭൂമി അവതാരക
- യുദ്ധം ഭയന്ന് യുക്രെയിനിൽ നിന്നും ഓടിയെത്തിയവർക്ക് അഭയം നൽകിയവർക്ക് കിട്ടുന്നത് എട്ടിന്റെ പണി; അഭയമൊരുക്കിയ വീട്ടിലെ ഗൃഹനാഥന്മാരെ കാമുകരാക്കുന്ന യുക്രെയിൻ യുവതികൾ; സഹായിച്ചതിന് ലഭിച്ച പ്രതിഫലമോർത്ത് വിലപിക്കുന്ന ബ്രിട്ടീഷ് യുവതികൾ; കൂട്ടത്തിൽ വൈറലാകുന്നത് മൂന്നു മക്കളുടെ അമ്മയുടെ കഥ
- സ്ഫുടമായ മലയാളം, ചെറുപുഞ്ചിരിയോടെ അവതരണം; വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച അവതാരകയ്ക്കുള്ള പുരസ്കാരം കിട്ടിയ സുന്ദര മുഹൂർത്തം; അന്തി ചർച്ചകളിൽ അതിഥിയെ അതിഥിയായി കാണുന്ന സൗമ്യസാന്നിധ്യം; ശ്രീജ ശ്യാം മാതൃഭൂമി ന്യൂസ് വിട്ടു; കൊഴിഞ്ഞുപോക്ക് തുടരുന്നു
- മകനെ കാണാതായിട്ട് 17 വർഷം; രാഹുലിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് അച്ഛൻ ജീവനൊടുക്കി; സങ്കടക്കടലിൽ മിനിയും ശിവാനിയും
- അതിരാവിലെ എത്തി പാർക്കുകളിൽ രഹസ്യക്യാമറകൾ സ്ഥാപിച്ചാൽ നേരം ഇരുട്ടുമ്പോൾ വന്ന് ദൃശ്യങ്ങൾ ശേഖരിക്കും; പ്രണയ സല്ലാപങ്ങൾ ആരും കണ്ടില്ലെന്ന വിശ്വാസത്തിൽ വീട്ടിലെത്തുന്ന കമിതാക്കൾക്ക് ചൂണ്ടയിട്ട് കോൾ വരും; തലശേരിയിലെ രഹസ്യക്യാമറാ കെണിക്ക് പിന്നിൽ വൻ റാക്കറ്റ്
- മോഷ്ടാക്കൾ ആകെ എടുത്തത് രണ്ട് ബിയർ; കള്ളന്മാർ ഒരിക്കലും പിടിയിലാകില്ലെന്ന് കരുതി 30,000 രൂപയുടെ മദ്യം മോഷണം പോയെന്ന് കണക്കു കൊടുത്തു; നാളിതുവരെ അടിച്ചു മാറ്റിയതുവരെ മോഷ്ടാക്കളുടെ പറ്റിലെഴുതി; അടൂർ ബിവറേജിലെ മോഷണക്കേസിൽ വമ്പൻ ട്വിസ്റ്റ്
- ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ കൊടുങ്ങല്ലൂരിലെ ലൊക്കേഷനിൽ നിന്നും വിജയ് ബാബുവിനെയും കൂട്ടി വിമാനത്താവളത്തിലെത്തി; ദുബായിലേക്ക് പറന്നത് പ്രമുഖ നടൻ; അക്കൗണ്ടിൽ പണം തീർന്നപ്പോൾ ക്രെഡിറ്റ് കാർഡുമായി ദുബായിലേക്ക് തിരിച്ചത് നടന്റെ ഭാര്യയും; വിജയ് ബാബുവിന് സംരക്ഷണ വലയം തീർത്ത് സിനിമാക്കാർ
- സുപ്രീംകോടതിയിൽ നിന്ന് ജാമ്യം കിട്ടിയപ്പോൾ കൊല്ലത്തെ ജയിലിലുള്ളവരോട് ഞാൻ ഊരിപ്പോകുമെന്ന് വീമ്പു പറഞ്ഞ് പുറത്തേക്ക്; വിധിക്ക് ശേഷം തിരിച്ചെത്തിയത് തലകുനിച്ച്; മയക്കു മരുന്ന്-മോഷണ കേസ് പ്രതികൾക്കൊപ്പം ഗ്രൗണ്ട് ഫ്ളോറിലെ ഇ വൺ ബ്ലോക്കിൽ രണ്ടു രാത്രി കൊതുകു കടി കൊണ്ടു; വിസ്മയയെ 'കൊന്ന' കിരണിന് ഇനി ഉറക്കം തിരുവനന്തപുരം സെൻട്രൽ ജയിലിൽ
- 'അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്'; ഗോപി സുന്ദറും അമൃതയും ഒന്നിച്ച്; സോഷ്യൽ മീഡിയയിൽ ചർച്ച
- 'കാമുകിയെന്നോ കുലസ്ത്രീയെന്നോ ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവൾ എന്നോ വിളിക്കാം; ഒളിച്ചോട്ടങ്ങൾ മടുത്തു; ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്'; ഗോപി സുന്ദറുമായുള്ള ബന്ധം ഹിരൺമയി പരസ്യമാക്കിയത് 2019ൽ; ഇപ്പോൾ ഗോപീസുന്ദർ നൽകുന്നത് അമൃതാ സുരേഷുമായുള്ള പ്രണയം; ആ പഴയ സൗഹൃദത്തിന് എന്തുപറ്റി?
- ജയന്റെ അനിയൻ നായകനായ ചിത്രത്തിലെ ബാലതാരം; സാറ്റലൈറ്റ് കളികളിലുടെ വളർന്ന ചാനൽ ഹെഡ്; ഒടിടിയുടെ സാധ്യത ചർച്ചയാക്കിയ പ്രൊഡ്യൂസർ; നടനായും വിലസി; സാന്ദ്രയെ കസേരയോടെ എടുത്ത് എറിഞ്ഞു; അമ്മയിൽ മോഹൻലാലിനെ പറ്റിച്ചു; ഇപ്പോൾ ഹാപ്പി പിൽസും മദ്യവും നൽകുന്ന സൈക്കോ സ്ത്രീ പീഡകൻ; വിജയ് ബാബു വിടൻ ബാബുവായ കഥ!
- അച്ഛനെ പരിചരിച്ച മെയിൽ നേഴ്സുമായി പ്രണയത്തിലായി; തിരുവസ്ത്രം ഒഴിവാക്കുന്നതിലെ സാങ്കേതികത്വം മറികടക്കാൻ ഒളിച്ചോട്ടം; കോൺവെന്റ് ജീവിതം മടുത്തു എന്ന് കത്തെഴുതിവച്ച് സഭാ വസ്ത്രം കത്തിച്ചു കളഞ്ഞ ശേഷം സുഹൃത്തിനൊപ്പം കന്യാസ്ത്രീ നാടുവിട്ടു; കണ്ണൂരിൽ ഇഷ്ടം നടപ്പാക്കാൻ പൊലീസ്
- പിസിയെ അഴിക്കുള്ളിൽ അടയ്ക്കാനുറച്ച് പുലർച്ചെ അറസ്റ്റ്; വഞ്ചിയൂരിൽ അഭിഭാഷകനെ കണ്ടെത്താൻ കഴിയാതെ വലഞ്ഞ പൂഞ്ഞാർ നേതാവ്; സർക്കാർ അല്ലല്ലോ കോടതിയെന്ന ആത്മവിശ്വാസത്തിൽ മജിസ്ട്രേട്ടിന് നൽകിയത് പഴുതടച്ച ജാമ്യ ഹർജി; ഒടുവിൽ ആശ്വാസം; അഡ്വക്കേറ്റിന് സ്വീകരണവും; ജോർജിനെ ആർഎസ്എസ് പുറത്തെത്തിച്ച കഥ
- അതി നിർണായകമായ ആ തെളിവുകൾ മഞ്ജു വാര്യർ ആലുവാ പുഴയിൽ വലിച്ചെറിഞ്ഞു കളഞ്ഞോ? പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും അടങ്ങിയ ഫോൺ മഞ്ജു ദേഷ്യം കൊണ്ട് പുഴയിൽ എറിഞ്ഞെന്ന് സാക്ഷിമൊഴി; മഞ്ജു സ്ഥിരീകരിച്ചാൽ കേസിൽ ഉണ്ടാകുക വമ്പൻ ട്വിസ്റ്റ്
- അജ്ഞാതനായ പൊലീസുകാരാ നന്ദി; തിക്കി തിരക്കി കുടമാറ്റം കാണാൻ എത്തിയപ്പോൾ ഇടം തന്നതിന്; ഒപ്പം ഉള്ള പൊക്കക്കാർക്കെല്ലാം കുടമാറ്റം ക്ലിയർ; തനി തൃശൂർ ഗഡിയായി സുദീപ് ചുമലിൽ ഏറ്റിയപ്പോൾ കൃഷ്ണപ്രിയയ്ക്ക് മാനംമുട്ടെ സന്തോഷം; പൂരത്തിന്റെ വിസ്മയക്കാഴ്ച കാണാൻ യുവതിയെ തോളിലേറ്റിയ യുവാവും ആനന്ദ കണ്ണീർ പൊഴിച്ച യുവതിയും ഇതാണ്
- ലഹരി നൽകിയ ശേഷം ഭാര്യയെ സ്വന്തം ഇഷ്ടപ്രകാരം കളിപ്പാട്ടം പോലെ സജാദ് ഉപയോഗിച്ചതിന് സാഹചര്യ തെളിവുകൾ; ഫുഡ് ഡെലിവറിയുടെ മറവിൽ നടന്നത് മയക്കുമരുന്ന് കച്ചവടം; അഞ്ച് അടിക്കു മുകളിൽ ഉയരമുള്ള ഷഹന ആ ജനലഴിയിൽ തൂങ്ങിയെന്നത് അവിശ്വസനീയം; മോഡലിനെ ഭർത്താവ് കൊന്ന് കെട്ടിത്തൂക്കിയതോ?
- ഐ എഗ്രീ ടു ഓൾ ദി...ഫാക്ട് യു ആർ സ്റ്റേറ്റിങ് ഹിയർ; ലാൽ കുമാർ...ഇത് മര്യാദയുടെ അങ്ങേയറ്റത്തെ ലംഘനം, നിങ്ങൾ എന്തുവാക്കാണ് ഉപയോഗിച്ചത്? ഈ നിമിഷം ഇറങ്ങണം: കേട്ടതു തെറ്റി, ഇടതുപ്രതിനിധിയെ ഇറക്കി വിട്ട് മാതൃഭൂമി അവതാരക
- സൈബർ സഖാവിനെ സിപിഎം തള്ളിക്കളഞ്ഞിട്ടും പ്രണയിനി ചതിച്ചില്ല; കൂത്തുപറമ്പുകാരിയെ ജീവിത സഖിയാക്കാൻ ആകാശ് തില്ലങ്കേരി; വധു ഡോക്ടർ അനുപമ; മെയ് 12 ന് മാംഗല്യം; സേവ് ദ ഡേറ്റ് വീഡിയോയുമായി ആകാശ് തില്ലങ്കേരി
- 'ഞാൻ വിറ്റ മദ്യത്തിൽ വിഷം ഉണ്ടായിരുന്നെങ്കിൽ പതിനായിരത്തിലേറെ പേർ ഒറ്റ ദിവസം തന്നെ മരിക്കുമായിരുന്നു': അന്നും ഇന്നും മദ്യരാജാവ് ആവർത്തിക്കുമ്പോൾ ചതിച്ചത് ആര്? കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിലെ പ്രതി മണിച്ചൻ ഇപ്പോൾ മദ്യത്തിന് പകരം മധുരമുള്ള ജ്യൂസുകൾ വിൽക്കുന്നു; പരിഭവവും പരാതിയും ഇല്ലാത്ത മണിച്ചനെ 22 വർഷങ്ങൾക്ക് ശേഷം മാധ്യമ പ്രവർത്തകൻ കണ്ടുമുട്ടിയപ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്