മാധ്യമങ്ങളിൽനിന്നും കിട്ടിയ മുൻവിധി വച്ചാണ് മുഖ്യമന്ത്രിയെ നേരിൽ കണ്ടതും ഒരുവിഷയം സംസാരിച്ചതും; 12 മണിക്കൂറിനകം നടപടിയുണ്ടായി; പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളോട് ലവലേശം താല്പര്യമില്ലാതിരുന്ന വ്യക്തിയാണ് പിണറായി എന്നായിരുന്നു എന്റെ ധാരണ; ഞാൻ കണ്ട പിണറായി വിജയൻ: അഡ്വ ഹരീഷ് വാസുദേവൻ എഴുതുന്നു
അഡ്വ ഹരീഷ് വാസുദേവൻ
ഞാൻ കണ്ട പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിന ആശംസകൾ നേരുന്ന പോസ്റ്റുകളാണ് ഫീഡ് നിറയെ. ഈ മനുഷ്യനെ എനിക്കിഷ്ടമല്ലായിരുന്നു എന്ന ടാഗ് ലൈനിൽ ആണ് അധികവും. എന്നാലെന്തുകൊണ്ടു എനിക്കും എന്റെ നല്ല അനുഭവം പറഞ്ഞുകൂടാ?
2016 വരെ പിണറായിയുടെ രാഷ്ട്രീയ നിലപാടുകളെയും ശൈലിയെയും വിമർശിക്കാൻ ഒരു മയവും കാണിക്കാത്ത ആളായിരുന്നു ഞാൻ. പ്രത്യേകിച്ചും വി എസ് അച്യുതാനന്ദൻ ഏറ്റെടുത്ത മൂന്നാർ ഉൾപ്പെടെയുള്ള പരിസ്ഥിതി വിഷയങ്ങളേ പാർട്ടിയുടെ ഭാഗത്ത് നിന്ന് എതിർത്ത ആളാണ് പിണറായി വിജയൻ എന്നത് മനസിൽ ഉള്ളതുകൊണ്ട് തന്നെ, നല്ലത് കണ്ടാൽത്തന്നെ ഞാൻ അന്നൊന്നും പറയാറുമില്ല. വെറും വില്ലൻ ഇമേജായിരുന്നു മനസിൽ. എഋഇ ഒക്കെ വായിച്ചാൽ അന്നത്തെ എതിർപ്പിന്റെ മൂർച്ച അറിയാം. ഭരണത്തിൽ വന്നു ആദ്യ ഒരു വർഷം പ്രതിപക്ഷത്തെക്കാൾ മൂർച്ചയോടെ മുഖ്യമന്ത്രിയുടെ നിലപാടുകളെ ഞാൻ വിമർശിച്ചിട്ടുണ്ട്.
പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളോട് ലവലേശം താല്പര്യമില്ലാതിരുന്ന വ്യക്തിയാണ് പിണറായി വിജയൻ. പരിസ്ഥിതിയുടെ പേരു പറഞ്ഞു വികസനത്തെ തുരങ്കം വെയ്ക്കുന്നു എന്ന ഋജുവായ കാഴ്ചപ്പാടാണല്ലോ പരിസ്ഥിതി വകുപ്പ് മന്ത്രിക്ക് എന്ന് നിരാശപ്പെട്ടിട്ടുണ്ട് മുഖ്യമന്ത്രി ആയപ്പോൾ. എന്നാൽ ട്രാക്ടർ/കമ്പ്യൂട്ടർ വിരുദ്ധ സമരകാലത്തെ ഇമേജ് വെച്ചു സിപിഎം കേരളവികസനത്തെ തുരങ്കം വെയ്ക്കുന്നു എന്ന് കാലാകാലമായി മനോരമയാദി മാധ്യമങ്ങൾ കൊണ്ടുവന്ന ആ ഇമേജ് ഈ ഭരണകാലത്തോടെ പൊളിച്ചുപണിയാനുള്ള വെമ്പൽ അദ്ദേഹത്തിന് വളരെ കൂടുതലാണെന്നും, അതിന്റെ ഭാഗമാണ് പരിസ്ഥിതി വിഷയങ്ങളോടുള്ള നിഷേധനിലപാടെന്നും പിന്നീട് തോന്നി.
എന്നിട്ടും ഈ 4 വർഷത്തിനിടെ ഒരു സന്തോഷ് മാധവനും ഒരു കെജിഎസ് ഗ്രൂപ്പും വൻകിട നിലംനികത്ത് പദ്ധതിയുമായി വരികയോ സർക്കാർ അംഗീകരിക്കുകയോ ഉണ്ടായില്ല.ജീവിതത്തിൽ രണ്ടുതവണയേ പിണറായി വിജയനെ നേരിൽ കണ്ട് വ്യക്തിപരമായി സംസാരിച്ചിട്ടുള്ളൂ. അതും മുഖ്യമന്ത്രി ആയശേഷം.
മാധ്യമങ്ങളിൽ നിന്നും കിട്ടിയ മുൻവിധി വച്ചാണ് നേരിൽ കണ്ടതും ഒരുവിഷയം സംസാരിച്ചതും. കേസിനു പോകും മുൻപ് സർക്കാരിനെ ബോധ്യപ്പെടുത്താനുള്ള ഒരുശ്രമം എന്നനിലയിൽ. എന്നാൽ അനുകൂല സമീപനമാണുണ്ടായത്. ഭരണതീരുമാനങ്ങളിലെ വിമർശനം, എതിരഭിപ്രായം ഒക്കെ നേരിൽ പറഞ്ഞു. മാധ്യമങ്ങൾ പറയുന്നതുപോലെ അസഹിഷ്ണുതയോ ദേഷ്യമോ ലവലേശം ഉണ്ടായില്ലെന്ന് മാത്രമല്ല, സശ്രദ്ധം അതെല്ലാം കേട്ടു. പലവട്ടം പലരോടും പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ല എന്നുപറഞ്ഞു. അദ്ദേഹത്തിന് ഗൗരവം ബോധ്യപ്പെട്ടു. എന്റെ കയ്യിൽ നിന്ന് പരാതി വാങ്ങി. 'ഞാൻ ഏറ്റു, വേണ്ട നടപടിയുണ്ടാകും' എന്നുമാത്രം ഉറപ്പ് നൽകി. ഉറപ്പ് ബോധ്യപ്പെടാത്തതുകൊണ്ട്, പ്രശ്നമുണ്ടാക്കുന്നവരുടെ വലുപ്പം ബോധ്യപ്പെടുത്താൻ ഞാൻ ഒന്നുകൂടി പറയാൻ ശ്രമിച്ചപ്പോൾ പതിവ് ശൈലിയിൽ 'ഇത് ഞാൻ ഏറ്റു എന്നാണല്ലോ ഞാൻ ഇപ്പൊ പറഞ്ഞത്' എന്നായി. ഞാൻ യാത്ര പറഞ്ഞു ഇറങ്ങി.
12 മണിക്കൂറിനകം ആ വിഷയത്തിൽ നടപടിയുണ്ടായി, അതും അതിൽ സാധ്യമായ ഏറ്റവും ഉയർന്ന തലത്തിലെ ഇടപെടൽ. ഒരു മീഡിയ മൈലേജിന് ശ്രമിച്ചാൽ ഏറ്റവും ചുരുങ്ങിയത് ഒരാഴ്ച മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കാവുന്ന വിഷയമായിരുന്നു ആ നടപടി. എന്നാൽ ഒരു പിആർഡി റിലീസ് പോലുമുണ്ടായില്ല എന്നത് അത്ഭുതപ്പെടുത്തി. അന്നുമുതലാണ് മറ്റൊരു ആംഗിളിൽ ഇദ്ദേഹത്തെ കാണാൻ തുടങ്ങിയത്. 2017 ഒക്ടോബറിൽ വിവാഹത്തിന് നേരിൽ കണ്ട് ആശംസിക്കാൻ അദ്ദേഹം വീട്ടിൽ വന്നതുകൊണ്ട് ഞാൻ എതിർപ്പ് മയപ്പെടുത്തി എന്ന ചില കമന്റുകൾ കാണുമ്പോൾ അതുകൊണ്ട് എനിക്ക് ചിരിവരും. രാഷ്ട്രീയം വ്യക്തിപരമാവുന്നതെങ്ങനെ?
2018 ലെ വെള്ളപ്പൊക്ക ശേഷം പരിസ്ഥിതി വിഷയങ്ങളിലുള്ള മുഖ്യമന്ത്രിയുടെ കാഴ്ചപ്പാട് ആകെ മാറി. പലതും ഉൾക്കൊള്ളാൻ തുടങ്ങി.മനസിലാക്കാനും പരസ്യമായി പറയാനും തുടങ്ങി. മൂന്നാറിലെ റിസോർട്ടുകളുടെ നിയമലംഘന വിഷയത്തിലൊക്കെ എല്ലാവർക്കും പറയാനുള്ളത് വിശദമായി കേട്ടു, വിഷയം പഠിച്ചു, പാർട്ടി ഇടുക്കി ജില്ലാ കമ്മിറ്റിയെപ്പോലും തിരുത്തി, ശരിയായ നിലപാട് എടുപ്പിച്ചു.
വൻകിട നിയമലംഘനങ്ങൾ ഇളവില്ലാതെ ഏറ്റെടുക്കാൻ തീരുമാനിച്ചു. ഉത്തരവായി. സർക്കാർ ഉത്തരവ് ഇതുവരെ നടപ്പാക്കിയോ എന്നു ചോദിച്ചാൽ ഇല്ല, എനിക്ക് ശക്തമായ വിയോജിപ്പുണ്ട്, മാറേണ്ടത് വ്യക്തിയല്ല, സിസ്റ്റമാണ്, ഒറ്റയടിക്ക് മാറ്റാൻ പറ്റുന്നതല്ല എന്ന തിരിച്ചറിവുമുണ്ട്. പ്രായോഗികമായി സാധ്യമായത്ര അനുകൂല നിലപാട് എടുക്കുന്നതിനെ, ഘട്ടംഘട്ടമായി സിസ്റ്റത്തെ മെച്ചപ്പെടുത്തുന്നതിനെ പരസ്യമായി അഭിനന്ദിക്കാൻ തോന്നുന്നത് അതുകൊണ്ടാണ്. പലതിനെയും വിമർശിക്കുമ്പോഴും.
ശബരിമല വിഷയത്തിലെ പിണറായിയുടെ നിലപാട് ആ ബഹുമാനം കൂട്ടി. കേരളത്തിൽ സ്ത്രീകളുടെ തുല്യതയെപ്പറ്റി ഇത്ര ആഴത്തിലുള്ള പബ്ലിക് ഡിസ്കോഴ്സ് ഇതിനുമുമ്പ് എന്റെ ഓർമ്മയിൽ നടന്നിട്ടില്ല. പാർട്ടിയുടെ പിന്തുണ പോലും വന്നത് പിന്നീടാണ്.
മാധ്യമപരിലാളന ലവലേശം കിട്ടാതെ മുഖ്യമന്ത്രിയായ ഒരാളാണ് പിണറായി വിജയൻ, എന്നുമാത്രമല്ല ഒരു നേതാവിനെപ്പറ്റിയും ഇത്രയേറെ നുണക്കഥകൾ മാധ്യമങ്ങൾ പ്രചരിപ്പിച്ചു കാണില്ല. മാധ്യമങ്ങൾ പുറമേ കാണിച്ചിരുന്ന ആളല്ല അദ്ദേഹമെന്ന് എനിക്ക് നേരിൽ ബോധ്യമുണ്ട്. തന്നെപ്പറ്റി മാത്രമല്ല, ആരെപ്പറ്റിയും മാധ്യമങ്ങൾ എന്ത് പറയുന്നു എന്നത് അദ്ദേഹത്തിന് പ്രശ്നമല്ല. തീരുമാനം എടുക്കുംമുൻപ് പഠിക്കും. അതുപോലെയാണ് ഉദ്യോഗസ്ഥർക്കുള്ള പിന്തുണ. സംസ്ഥാനത്തിന്റെ ഗുണത്തിനാണ് തീരുമാനം എടുക്കുന്നത് എന്നുകണ്ടാൽ ഏത് ചട്ടലംഘനം നടത്തിയ ഉദ്യോഗസ്ഥന്റെയും കൂടെ നിൽക്കും. അതിന്റെ പഴി കേൾക്കും. ആരെന്തു പറഞ്ഞാലും, എന്ത് നഷ്ടമുണ്ടായാലും.
കേരളത്തിൽ മറ്റേതൊരു രാഷ്ട്രീയ നേതാവിലും ആരോപിക്കാവുന്ന പലവിധ കുറ്റവും കുറവും ഉള്ളയാളാണ് പിണറായി വിജയൻ എന്ന വ്യക്തിയും. പക്ഷെ, കേരളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏത് രാഷ്ട്രീയ നേതാവിനെക്കാളും ഭേദപ്പെട്ട ക്രൈസിസ് മാനേജ്മെന്റ് ഭരണാധികാരി ആണ് അദ്ദേഹം എന്നാണ് എന്റെ അഭിപ്രായം. കടുത്ത ജീവിതാനുഭവങ്ങൾ ആയിരിക്കണം ഇതിനു തുണ. 2020 ആയപ്പോൾ, പഴയപാർട്ടി സെക്രട്ടറി എന്ന നിലയിൽ നിന്ന് ഭരണാധികാരി എന്ന നിലയിൽ ഏറെ അദ്ദേഹം മുന്നോട്ടു പോയിരിക്കുന്നു.
62 ഏക്കർ തണ്ണീർത്തടം നികത്താൻ അദാനിക്ക് അനുമതി നൽകാൻ പോകുന്നു, ഡാമുകളിലെ വൃഷ്ടിപ്രദേശത്ത് മരംമുറി പോലുള്ളവ നിരുത്സാഹപ്പെടുത്തണമെന്ന ഡച റിപ്പോർട്ട് അംഗീകരിച്ച ഉടനെ പട്ടയഭൂമിയിലെ ലക്ഷക്കണക്കിന് മരങ്ങൾ വെട്ടാൻ അനുമതി, അങ്ങനെ ഈ സർക്കാരിനെ ഇനിയും ശക്തമായി എതിർക്കാൻ പോകുന്ന വിഷയങ്ങൾ അനവധിയുണ്ട്. അപ്പോഴും 3 ദുരന്തങ്ങളിൽ കേരളത്തെ നയിച്ച ആ ഭരണാധികാരിയോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ട് മാത്രമേ എതിർപ്പ് സാധ്യമാകൂ.
ആ ചിരി 'വെറും പിആർ ചിരി' ആണെന്ന് പറയുന്നവരോട് ഈ ഫോട്ടോ 2019 മെയ് മാസം പാരീസിലെ ഇന്ത്യൻ എംബസിയിൽ വെച്ചു മാധ്യമങ്ങളില്ലാത്ത പരിപാടിയിൽ ഞാൻ തന്നെ എടുത്തത്. 'ഇയാളെ അറിയില്ലേ, നമ്മളെ ഏറ്റവുമധികം എതിർക്കുന്ന ആളാണ് ഇയാൾ' എന്നാണ് അടുത്തു നിൽക്കുന്ന ഒരാൾക്ക് മുഖ്യമന്ത്രി എന്നെ പരിചയപ്പെടുത്തി കൊടുത്തത്. ആദ്യം എനിക്കൽപ്പം വിഷമം തോന്നി. 'മറ്റൊരു രാജ്യത്ത് വെച്ചു കാണുമ്പോൾ ഇങ്ങനെയാണോ വെറുതേ എന്നെപ്പറ്റി അയാളോട് രണ്ടു നല്ലവാക്ക് പറഞ്ഞുകൂടെ' എന്ന് തോന്നി. പക്ഷെ വിയോജിപ്പിന്റെ ജനാധിപത്യ മര്യാദയാണത്. അതിൽ കാപട്യമില്ല.
ഭരണത്തിലുണ്ടെങ്കിലും ഇല്ലെങ്കിലും നല്ല ആരോഗ്യത്തോടെ, ഈ നാടിന്റെ നേതൃത്വത്തിൽ ഉണ്ടാകട്ടെ, ഇനിയും ദീർഘകാലം..
75 ആം ജന്മദിന ആശംസകൾ സഖാവേ, ??
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്