കോടതിയെ കബളിപ്പിക്കാനായി രഹസ്യമായി വിവാഹം നടത്തി എന്ന കോടതിയുടെ തോന്നലാണ് ഹാദിയയുടെ ഇപ്പോഴത്തെ ദുരിതത്തിലേക്ക് നയിച്ചത്; കെ കെ ഷാഹിന എഴുതുന്നു
ഷാഹിന നഫീസ
ഹാദിയാ കേസിനെ സിനെ കുറിച്ച് തന്നെ വീണ്ടും. കുറച്ചു നീണ്ട പോസ്റ്റാണ് .ക്ഷമിക്കുക. പ്രാഥമികമായി പറയാനുള്ളത് ഈ പോസ്റ്റ് ആരെ അഡ്ഡ്രസ്സ് ചെയ്യാൻ ഉദ്ദേശിക്കുന്നു എന്നുള്ളതാണ് .വഹാബികൾ ,വഹാബിസ്റ്റ് അപ്പോളജിസ്റ്റുകൾ ,അമാനവാക്രികൾ ,സംഘികൾ എന്നിവർ വായിക്കണമെന്നില്ല .കാരണം അവർ എന്ത് പറഞ്ഞാലും ഞാൻ ഗൗനിക്കില്ല . എനിക്കെതിരെ എന്തോ വലിയ പ്രചാരണം നടക്കുന്നു എന്നും ഞാൻ മറുപടി പറയണമെന്നും പലരും ഇൻബോക്‌സിൽ വന്നു പറയുന്നുണ്ട് . മറുപടി അർഹിക്കുന്നവർക്കേ അതുകൊടുക്കാറുള്ളൂ എന്നാണ് അവരോട് പറയാനുള്ളത് .നിങ്ങൾ എന്റെ പഴയ പോസ്റ്റുകൾ നോക്കൂ .അനാക്രി അമാനവാദികളടെ മണ്ടത്തരങ്ങൾ അഡ്രസ് ചെയ്യുന്ന ഒറ്റ പോസ്റ്റ് പോലും നിങ്ങൾക്ക് കാണാൻ കഴിയില്ല .ഈ പോസ്റ്റും അവരെ ഉദ്ദേശിച്ചല്ല .അവരെ ഞാൻ ശ്രദ്ധിക്കില്ല ,എങ്ങനൊക്കെ തല കുത്തി മറിഞ്ഞാലും കാര്യമില്ല .ആ ബ്രോസ് വെറുതെ സമയം പാഴാക്കുകയാണ്.
തെരഞ്ഞെടുപ്പ് ഫലമൊക്കെ ഒരു സൂചനയായി എടുക്കാമെങ്കിൽ കേരളത്തിലെ 99 ശതമാനം മുസ്ലീങ്ങളും എൽ ഡി എഫിലോ യു ഡി എഫിലോ ആണ് . അവരോടാണ് സംസാരിക്കാൻ ശ്രമിക്കുന്നത് .(എസ് ഡി പി ഐ ,വെൽഫയർ പാർട്ടി എന്നിവർക്കൊക്കെ ചേർത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആകെ കിട്ടിയത് ഒരു ശതമാനത്തിൽ താഴെ വോട്ടാണ്) . അത് പോലെ ബിജെപി യെ പടിക്കു പുറത്തു തന്നെ നിർത്തുന്ന 86 ശതമാനത്തോളം വരുന്ന സമാധാനകാംക്ഷികളായ ഹിന്ദുക്കളോടും ,ഇതര വിഭാഗങ്ങളോടും മാത്രമേ സംസാരമുള്ളൂ.
കോടതിയെ കബളിപ്പിക്കാനായി രഹസ്യമായി ഹാദിയയുടെ വിവാഹം നടത്തി എന്ന കോടതിയുടെ തോന്നലാണ് ഹാദിയയുടെ ഇപ്പോഴത്തെ ദുരിതത്തിലേക്ക് നയിച്ചത് .കോടതിയിൽ നിന്നും സ്വന്തം അഭിഭാഷകരിൽ നിന്ന് പോലും കാര്യങ്ങൾ മറച്ചു വെച്ച് കോടതിയെ പറ്റിക്കാൻ നോക്കിയ സൃഗാലബുദ്ധിയാണ് സർവ കുഴപ്പങ്ങൾക്കും കാരണമായത് .ഇക്കാര്യം പൊതു സമൂഹം ചർച്ച ചെയ്യാതിരിക്കാനാണ് ഈ നെഞ്ചത്തടിയും നിലവിളിയും ഹിസ്ടീരിക് ആയ തരത്തിലുള്ള ചാപ്പ കുത്തലുകളും നടത്തുന്നത് . ad hominem attack നടത്തി ഹേറ്റ് ക്യാംപയിൻ അഴിച്ചു വിട്ടു സർവരെയും നിശ്ശബ്ദരാക്കാം എന്നതാണ് ഇക്കൂട്ടരുടെ വിചാരം .അങ്ങനെ ,ഹാദിയയെ വീട്ടു തടങ്കലിലേക്ക് തള്ളി വിട്ടത് തങ്ങൾ തന്നെയാണ് എന്ന കാര്യം മറച്ചു വെക്കാം എന്നാണ് ഇവർ വിചാരിക്കുന്നത് .ചാടിക്കളിക്കെടാ കുട്ടിരാമാ എന്ന് തങ്ങൾ പറയുമ്പോൾ ചാടാനും ആടാനും തയ്യാറുള്ള ഒറ്റ ബുദ്ധികളായ കുറെ മനുഷ്യാവകാശക്കാരെ ഈ നാടകത്തിന് 'ചിയർ ഗേൾസ് ' ആയി കിട്ടും എന്നും ഇക്കൂട്ടർക്ക് നന്നായി അറിയാം.
ഈ കേസിന്റെ ചരിത്രം ,പശ്ചാത്തലം എന്നിവ ഇനിയും പലർക്കും വ്യക്തമല്ല എന്ന് തോന്നുന്നു . ഇത്തരമൊരു ഹർജിയിൽ (ഹേബിയസ് കോർപ്പസ് ) പെൺകുട്ടികളുടെ ഇഷ്ടത്തിന് വിടുക എന്നതാണ് ഒരു വ്യവസ്ഥാപിതമായ നിയമതത്വം .ഹാദിയക്ക് മുൻപും ,ഹാദിയക്ക് ശേഷവും ഹൈക്കോടതിയിലും പല കീഴ്ക്കോടതികളിലുമായി സമാനമായ കേസുകൾ വന്നു .അവയിൽ എല്ലാം പെൺകുട്ടികൾ കോടതിയിൽ അവരുടെ താത്പര്യം അറിയിക്കുകയും അത് മാനിച്ചു കൊണ്ടുള്ള വിധികൾ കോടതികൾ പുറപ്പെടുവിക്കുകയും ചെയ്തു .ഹാദിയയുടെ കേസിൽ അസാധാരണമായ ഈ വിധി എന്തുകൊണ്ടുണ്ടായി എന്നതിന്റെ പശ്ചാത്തലം പരിശോധിക്കേണ്ടതുണ്ട് .
ഹാദിയയുടെ വിഷയവുമായി ബന്ധപ്പെട്ടു അവരുടെ അച്ഛൻ രണ്ടു പ്രാവശ്യം ഹർജി കൊടുത്തു എന്ന കാര്യം എല്ലാവർക്കും അറിയാം എന്ന് കരുതുന്നു .ഈ കോലാഹലങ്ങൾക്കിടയിൽ വിസ്മരിച്ചു കൂടാത്ത ഒരു കാര്യമാണ് അത് . ഹാദിയയെ തന്റെ കൂടെ അയക്കണം എന്ന അശോകന്റെ ആവശ്യം നിരാകരിച്ചു ഹാദിയയെ സ്വതന്ത്രയായി വിടുകയാണ് ആദ്യത്തെ ഹർജിയിൽ ഹൈക്കോടതി ചെയ്തത് .അതേ ഹൈക്കോടതി (മറ്റൊരു ഡിവിഷൻ ബെഞ്ച് ) രണ്ടാമത്തെ ഹർജിയിൽ ,ഹാദിയയുടെ ഇച്ഛക്ക് വിരുദ്ധമായി ,ആദ്യത്തെ ഹർജിയിലെ വിധിക്കു കടക വിരുദ്ധമായി ,അവരെ അച്ഛന്റെ കസ്റ്റഡിയിൽ വിട്ടു . സാഹചര്യങ്ങൾ എന്ത് തന്നെയായാലും ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത ഒരു വിധിയാണിത് . സുപ്രീം കോടതി ഈ വിധി റദ്ദാക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
എന്തുകൊണ്ട് ഹൈക്കോടതിക്ക് മനം മാറ്റമുണ്ടായി ? സ്വന്തം അധികാരപരിധി ലംഘിച്ചു കൊണ്ട് ,ഒരു പൗരന്റെ മൗലികാവകാശം തന്നെ ഇല്ലാതാക്കുന്ന ഒരു വിധി എന്തുകൊണ്ട് പുറപ്പെടുവിച്ചു ?
2016 ജനുവരി 6 മുതൽ ഹാദിയയെ കാണാനില്ലെന്നു കാണിച്ചു അശോകൻ നൽകിയ ഹർജിയിൽ കക്ഷി ചേരാൻ ഹാദിയ ഹൈക്കോടതിയിൽ അപേക്ഷ കൊടുക്കുന്നു .മുതിർന്ന അഭിഭാഷകൻ പി കെ ഇബ്രാഹിം മുഖേന നൽകുന്ന ഈ അപേക്ഷ കോടതി അനുവദിക്കുന്നു .തുടർന്ന് ഒൻപതാം എതിർകക്ഷിയായി ഹാദിയയെ ചേർക്കുന്നു ( അഖില അശോകൻ @ ആദിയ എന്നാണ് അപ്പോൾ പേര് രേഖപ്പെടുത്തിയിരിക്കുന്നത് ).
തുടർന്ന് കോടതിയിൽ നേരിട്ട് ഹാജരായ ഹാദിയ താൻ സ്വമേധയാ ഇസ്ലാം സ്വീകരിച്ചതാണെന്ന് കോടതിയെ അറിയിക്കുന്നു .മതം പഠിക്കാനായി സത്യസരണിയിൽ ചേർന്നതിന്റെ രേഖകൾ ഹാജരാക്കുന്നു .ഹാദിയയുടെ വാദങ്ങൾ അംഗീകരിച്ച കോടതി , ഹാദിയയെ അവളുടെ ഇഷ്ടത്തിന് വിട്ടു കേസ് തീർപ്പാക്കുന്നു (25 ജനുവരി 2016 ).മാതാപിതാക്കൾക്ക് വേണമെങ്കിൽ അവളെ സന്ദർശിക്കാനുള്ള അനുവാദവും കൊടുക്കുന്നു .
ഇപ്പോഴത്തെ വിധിക്ക് കാരണമായ രണ്ടാമത്തെ ഹർജിയുമായി അശോകൻ വീണ്ടും കോടതിയിൽ എത്തുന്നത് 2016 ഓഗസ്റ്റ് 8 നാണ് .മകളെ വിദേശത്തേക്ക് കടത്താൻ സാധ്യത ഉണ്ടെന്നാരോപിച്ചായിരുന്നു ഈ ഹർജി . ഹർജി വാദം കേൾക്കാനായി 22 / 08 ലേക്ക് പോസ്റ്റ് ചെയ്യുന്നു .സൈനബയുടെ വീട്ടിൽ താമസിച്ചിരുന്ന ഹാദിയയെ കണ്ടെത്താൻ 'കഴിഞ്ഞില്ലെന്ന് പൊലീസ് കോടതിയിൽ അറിയിക്കുന്നു . തുടർന്ന്‌കേസ് 25 ലേക്ക് പോസ്റ്റ് ചെയ്യുന്നു .അന്നേ ദിവസം അഭിഭാഷകനോടൊപ്പം കോടതിയിൽ ഹാജരായ ഹാദിയ പഴയ നിലപടുകൾ തന്നെ ആവർത്തിക്കുന്നു . എന്നാൽ ഒരു മാസമായി അവൾ മിസ്സിങ് ആണെന്നും സൈനബയുടെ വീട്ടിൽ തുടർന്നും താമസിക്കുന്നത് സുരക്ഷിതമല്ലെന്നുമുള്ള അശോകന്റെ വാദം പരിഗണിച്ചു ഹാദിയയെ താൽകാലികമായി ഹോസ്റ്റലിൽ താമസിപ്പിക്കാൻ കോടതി ഉത്തരവിടുന്നു .
പിന്നീട് 27 സെപ്റ്റംബർ 2016 ന് ഹാദിയ വീണ്ടും കോടതിയിൽ ഹാജരാവുന്നു . ഹോസ്റ്റലിൽ താമസിക്കാനോ അച്ഛന്റെ കൂടെ പോകാനോ താത്പര്യമില്ലെന്ന് അറിയിക്കുന്നു . ഇഷ്ടമുള്ളിടത്ത് താമസിക്കാൻ അനുവദിക്കണമെന്നും അപേക്ഷിക്കുന്നു . ഈ അപേക്ഷ കോടതി അംഗീകരിക്കുന്നു . പ്രായപൂർത്തിയായ ഒരു യുവതിയെ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി മാതാപിതാക്കളുടെ കൂടെ വിടാനോ ഹോസ്റ്റലിൽ നിർത്താനോ കഴിയില്ലെന്ന് കോടതി നിരീക്ഷിക്കുന്നു .തുടർന്ന് സൈനബയോടൊപ്പം പോകണമെന്ന അപേക്ഷ അനുവദിച്ചു കോടതി ഹാദിയയെ അവരുടെ ഇഷ്ടത്തിന് വിട്ടു .കേസ് കൂടുതൽ വാദം കേൾക്കാനായി മാറ്റി വെക്കുന്നു .
2016 നവംബർ 11 ന് അശോകന്റെ അഭിഭാഷകൻ ,ഹാദിയ പഠിക്കാൻ പോകാതെ അനിശ്ചിതമായി സൈനബയുടെ വീട്ടിൽ താമസിക്കുന്നതിൽ അശോകനുള്ള ഉൽക്കണ്ഠ കോടതിയെ അറിയിക്കുന്നു .അഖിലയുടെ ഹൗസ് സർജൻസി മുടങ്ങിക്കിടക്കുന്നതിലുള്ള ഉൽക്കണ്ഠയും കോടതിയെ ബോധിപ്പിക്കുന്നു .
കേസിലെ നിർണായകമായ വഴിത്തിരിവ് ഇനിയാണ് ഉണ്ടാകുന്നത് . ഡിസംബർ 19 ന് കേസ് വീണ്ടും പരിഗണിച്ച കോടതി ഹാദിയയുടെ പഠനത്തെ കുറിച്ച് ആരായുന്നു . ഹാദിയ പഠിച്ച സേലത്തെ അതേ കോളേജിൽ ഹൗസ് സർജൻസിക്ക് ചേരണമെന്ന ആവശ്യം ഹാദിയയുടെ അഭിഭാഷകൻ ഉന്നയിക്കുന്നു .അവിടെ ഹോസ്റ്റലിൽ താമസിച്ചു പഠിക്കാനുള്ള താത്പര്യം അറിയിക്കുന്നു . അവളുടെ സർട്ടിഫിക്കറ്റുകൾ അച്ഛന്റെ കൈവശമാണെന്നും അവ തിരിച്ചു കിട്ടണമെന്നും അഭിഭാഷകൻ കോടതിയെ അറിയിക്കുന്നു ഹാദിയയുടെ അഭിഭാഷകന്റെ ഈ അപേക്ഷ കോടതി അംഗീകരിക്കുന്നു . കോളേജിൽ ചേരാനായി അച്ഛന്റെ കൂടെ പോകാൻ വിരോധമില്ലെന്നും ഹാദിയ കോടതിയെ അറിയിക്കുന്നു . അവളുടെ ഹോസ്റ്റൽ ചെലവുകൾ അച്ഛൻ വഹിക്കണമെന്നും കോടതി ഉത്തരവിടുന്നു . തുടർന്ന് ഡിസംബർ 21 ലേക്ക് കേസ് പോസ്റ്റ് ചെയ്യുന്നു .അന്നേ ദിവസം ഹാജരായി സർട്ടിഫിക്കറ്റുകൾ കൈമാറണമെന്ന് അശോകനോട് കോടതി നിർദ്ദേശിക്കുന്നു . ഹാദിയയും നേരിട്ട് ഹാജരാവണമെന്നും ഉത്തരവിടുന്നു .
ഡിസംബർ 21 ന് ഹാദിയയും അശോകനും നേരിട്ട് ഹാജരാവുകയും സർട്ടിഫിക്കറ്റുകൾ കൈ മാറുകയും ഹാദിയ ഉപരി പഠനത്തിനായി കോളേജിൽ ചേരുകയും ചെയ്ത് അവസാനിക്കേണ്ടതായിരുന്നു ഈ കേസ് . പൊടുന്നനെ കാര്യങ്ങൾ അട്ടിമറഞ്ഞത് ഷെഫിൻ ജഹാന്റെ രംഗപ്രവേശത്തോടെയാണ് .
21 / 12 ന് ഷെഫിൻ ജഹാനോടൊപ്പമാണ് ഹാദിയ ഹാജരായത് . ഇതാരാണ് എന്ന് ആരാഞ്ഞ കോടതിയോട് ഭർത്താവാണ് എന്നറിയിച്ചതോടെ കോടതി അമ്പരന്നു . ഇതിനിടയിൽ എപ്പോഴായിരുന്നു വിവാഹം എന്നന്വേഷിച്ച കോടതി വീണ്ടും ഞെട്ടി . ഇതിന് മുൻപ് കേസ് വിശദമായി വാദം കേട്ട അതേ തിയ്യതിയിൽ -അതായത് ഡിസംബർ 19 നായിരുന്നു വിവാഹം . അന്നേ ദിവസ്സം ഹാദിയയുടെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടത് ,ഹാദിയക്ക് ഇപ്പോൾ വേണ്ടത് ഹൗസ് സർജൻസിക്കു ചേരുകയാണ് എന്നാണ് . വിവാഹം കഴിക്കുന്നതിനെ കുറിച്ച് -അതും അന്നേ ദിവസം തന്നെ ,വിവാഹം കഴിക്കുന്നതിനെ കുറിച്ച്- ഒരു സൂചനയും ഹാദിയയുടെ അഭിഭാഷകൻ നൽകിയില്ല . ഇവിടം മുതലാണ് കോടതിക്ക് അവിശ്വാസം തുടങ്ങുന്നത് .
വിവാഹം പൂർണമായും ഒരാളുടെ വ്യക്തിപരമായ കാര്യമാണെന്നും അതയാളുടെ 'ഏജൻസി 'ആണെന്നും കോടതിയിൽ വാദിക്കാൻ പറ്റില്ല . അവിടെ ഫൂക്കോയെയോ ദറിദയെയോ ഉദ്ധരിച്ചാൽ മതിയാവില്ല (അവര് രണ്ടു പേരും എന്നോട് ക്ഷമിക്കട്ടെ ).നൂറ്റാണ്ടു പഴക്കമുള്ള ഐ പി സിയും സി ആർ പി സിയും സിവിൽ നിയമങ്ങളും ഒക്കെ വെച്ച് തന്നെ പയറ്റേണ്ടി വരും കോടതിയിൽ . വിവാഹം കഴിച്ചത് ഹാദിയയുടെ 'ഏജൻസി ' ആയിട്ടല്ല കോടതി മനസിലാക്കുക .മറിച്ചു കോടതി വ്യവഹാരത്തിൽ ഇതിന് CONCEALMENT OF FACT എന്ന് പറയും . തുടർന്നങ്ങോട്ട് അത് വരെ നടന്ന എല്ലാ വ്യവഹാരങ്ങളുടെയും ഹാജരാക്കപ്പെട്ട രേഖകളുടെയും സാധുത കോടതി പരിശോധിച്ചു .
ഈ അപ്രതീക്ഷിത വിവാഹത്തെക്കുറിച്ചുള്ള കോടതിയുടെ ചോദ്യങ്ങൾക്കു കൃത്യമായ ഉത്തരം നൽകാൻ ഹാദിയയുടെ അഭിഭാഷകന് കഴിഞ്ഞില്ല . രണ്ടു പേരുടെയും ബന്ധുക്കൾ പങ്കെടുത്തുവെന്ന് ആദ്യം പറഞ്ഞ അഭിഭാഷകൻ പിന്നീട് അത് മാറ്റി പറഞ്ഞു .ഷെഫിൻ ജഹാന്റെ ബന്ധുക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നായി .വിവാഹ സർട്ടിഫിക്കറ്റിൽ പേര് ശരിയായല്ല രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് കോടതി കണ്ടെത്തി . തുടർന്ന് സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു .
അന്നേ ദിവസം കോളേജിൽ ചേരാനായി സേലത്തേക്കു പോകേണ്ടിയിരുന്ന ഹാദിയയെ കോടതി തിരിച്ചു ഹോസ്റ്റലിലേക്ക് തന്നെ വിട്ടു . മൊബൈൽ ഫോൺ പോലും ഉപയോഗിക്കാൻ പാടില്ലെന്ന കടുത്ത നിബന്ധനകളോടെ . തുടർന്ന് മാസങ്ങൾ നീണ്ട പൊലീസ് അന്വേഷണം , വാദം കേൾക്കൽ .ഒടുവിൽ മെയ് 24 ന് കോടതി വിധിച്ചത് ഹാദിയയെ അച്ഛന്റെ കസ്റ്റഡിയിൽ വിട്ടു കൊണ്ടാണ് . കോടതി terms of reference എന്ന നിലയിൽ അന്വേഷണപരിധിയിൽ ഉൾപ്പെടുത്താൻ പറഞ്ഞ പല കാര്യങ്ങളും പൊലീസ് അന്വേഷിച്ചില്ലെന്ന് കോടതി കണ്ടെത്തി ,അന്വേഷണ റിപ്പോർട്ട് തള്ളി .കേസിൽ സമഗ്രമായ പുനരന്വേഷണം നടത്തണമെന്ന് ഉത്തരവിട്ടു .
കഴിഞ്ഞ പോസ്റ്റിൽ KJ Jacob പറഞ്ഞത് പോലെ ഋജുവും ലളിതവുമായ ബോധ്യങ്ങളാണ് നിയമത്തെ നിർവചിക്കുന്നത് .'.'Man of ordinary prudence' ' ആണ് നിയമത്തിന്റെ അളവുകോൽ .അല്ലാതെ സൂക്ഷ്മ രാഷ്ട്രീയമോ ഉത്തരാധുനികതയോ അല്ല . അതുകൊണ്ട് തന്നെ കോടതിയെ കബളിപ്പിക്കാൻ ശ്രമിച്ചു ,അല്ലെങ്കിൽ തെറ്റിധരിപ്പിച്ചു എന്ന നിഗമനം നിയമത്തിന്റെ കണ്ണിൽ യുക്തിസഹമാണ് . അതിന് ഉത്തരവാദികൾ ആരായാലും അവരാണ് ഹാദിയയെ ഇന്നത്തെ അവസ്ഥയിലേക്ക് തള്ളിവിട്ടത് എന്ന് പറയാതിരിക്കാൻ നിവൃത്തിയില്ല .
ഹാദിയയുടെ അഭിഭാഷകർ കോടതിയുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ കഴിയാതെ പതറിപ്പോയതിനു കാരണമുണ്ട് .വിവാഹക്കാര്യം അവർക്കും അറിയുമായിരുന്നില്ല .ഹാദിയയുടെ അഭിഭാഷകനോട് ഞാൻ സംസാരിച്ചിരുന്നു . Way to Nikah എന്ന മാട്രിമോണിയൽ സൈറ്റിൽ പരസ്യം കൊടുത്തതായി പറയുന്നത് 2016 ഏപ്രിലിൽ ആണ് . രണ്ടാമത്തെ ഹർജി അപ്പോൾ കോടതിയിൽ എത്തിയിട്ടില്ല . അതായതു ഈ കേസ് തുടങ്ങുന്നതിന് മുൻപ് തന്നെ വിവാഹശ്രമങ്ങൾ തുടങ്ങിയിരുന്നു .അത് ഒരു ഘട്ടത്തിൽ പോലും അഭിഭാഷകരെ അറിയിച്ചില്ല ! നിയമത്തിന്റെ കണ്ണിൽ ഇത് കോടതിയെ കബളിപ്പിക്കാനായി നടത്തിയ വിവാഹമാണ് എന്ന് കോടതിക്ക് തോന്നാൻ പിന്നെയും കാരണങ്ങളുണ്ട് . ഫേസ് ബുക്കിൽ ആക്റ്റീവ് ആയ ഷഫീൻ ജഹാൻ വിവാഹക്കാര്യം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിട്ടില്ല എന്ന് കോടതി കണ്ടെത്തി . എന്നാൽ 2017 ജനുവരി 10 ന് മാതൃഭൂമി പത്രത്തിൽ ഇത് സംബന്ധിച്ച വാർത്ത വന്നതിനുശേഷം അന്നേ ദിവസം രാവിലെ 9 . 55 ന് ഷെഫിൻ ജഹാൻ നിക്കാഹിന്റെ ഫോട്ടോ ഫേസ് ബുക്കിൽ അപ്ലോഡ് ചെയ്തു എന്നും കോടതി നിരീക്ഷിക്കുന്നു .
കോടതി ആദ്യഘട്ടത്തിൽ വിശ്വാസത്തിലെടുത്ത സൈനബ എന്ന വ്യക്തിയാണ് ഹാദിയയെ വിവാഹം കഴിപ്പിക്കാൻ മുൻ കൈ എടുത്തത് എന്ന് കണ്ടെത്തുന്നതോടെ അവരുടെ മേൽ കോടതി അർപ്പിച്ച വിശ്വാസം തകരുന്നു . തുടർന്നാണ് അവരുടെയും 'ആന്റീസിഡൻസ് ' സംശയാസ്പദമാണ് എന്ന് കോടതി നിരീക്ഷിക്കുന്നത് . ചെർപ്പുളശ്ശേരി സ്വദേശിയായ ആതിര എന്ന മറ്റൊരു പെൺകുട്ടിയുടെ സമാനമായ കേസിലും ഒരു കോമൺ ഡിനോമിനേറ്റർ ആയി സൈനബ ഉണ്ട് എന്ന് കോടതി കണ്ടെത്തുന്നു . മതം മാറിയ ഈ പെൺകുട്ടി ഹിന്ദു മതത്തിലേക്ക് തിരിച്ചു പോകുകയും ,തന്നെ നിർബന്ധിതമായി വിവാഹം കഴിപ്പിക്കാനും മതം മാറ്റാനും ശ്രമിച്ചു എന്ന് മജിസ്ട്രേറ്റ് കോടതി മുൻപാകെ മൊഴി കൊടുക്കുകയും ചെയ്തിരുന്നു . ഈ കേസിൽ അറസ്റ്റിലായവരും ഇനിയും പിടി കിട്ടാനുള്ളവരും എല്ലാം എസ് ഡി പി ഐ ക്കാരാണ് . വിവാഹം കഴിച്ചാൽ പിന്നെ കോടതി മാതാപിതാക്കളുടെ കൂടെ വിടില്ല എന്ന് സൈനബ തന്നെ ഉപദേശിച്ചതായി ആതിര മൊഴി നൽകിയിരുന്നു . കോടതിയെ കബളിപ്പിക്കാനായി നടത്തിയ വിവാഹമാണിത് എന്ന കോടതിയുടെ തോന്നൽ ബലപ്പെടാൻ ഇതും ഒരു കാരണമായി .
ഹാദിയയുടെ പേര് മൂന്നിടത്ത് മൂന്നു തരത്തിലാണ് എന്നതാണ് കോടതിയുടെ അവിശ്വാസത്തിനിടയാക്കിയ മറ്റൊരു കാര്യം . ഇത് വെറും അച്ചടി പ്പിശകാണെന്നാണ് ഷെഫിൻ ജഹാൻ ഫേസ് ബുക്കിൽ എഴുതിയിരിക്കുന്നത് .അത് അവാസ്തവമാണ് . 2015 സെപ്റ്റംബറിൽ ഒരു നോട്ടറിയെ കൊണ്ട് ഒപ്പിടുവിച്ചു 'അഖില ' തയ്യാറാക്കിയ സത്യവാങ്മൂലത്തിൽ താൻ ഇസലാം മതം സ്വീകരിക്കുകയാണെന്നും ആസ്യ(Aasiya) എന്ന പേര് സ്വീകരിക്കുകയാണെന്നും പറയുന്നുണ്ട് . എറണാകുളത്തുള്ള രണ്ടു സുഹൃത്തുക്കളാണ് ആസ്യ എന്ന പേര് നിർദ്ദേശിച്ചതെന്ന് പിന്നീട് ഹാദിയ പറഞ്ഞതായും കോടതി രേഖകളിൽ ഉണ്ട് .ഇതെങ്ങനെ അച്ചടി പ്പിശകാവും ? പിന്നീട് ആദ്യത്തെ ഹർജിയിൽ കക്ഷി ചേരുമ്പോൾ ആദിയ എന്ന പേരാണ് രേഖകളിൽ ഉള്ളത് . ഇത് അച്ചടി പിശകാണ് എന്ന് വേണമെങ്കിൽ വ്യാഖ്യാനിക്കാം .പക്ഷേ കോടതിയെ സംബന്ധിച്ചിടത്തോളം ഇതെല്ലാം കേസിലെ കക്ഷിയുടെ ഐഡന്റിറ്റിയെ കുറിച്ച് തന്നെ ആശയക്കുഴപ്പം സൃഷ്ടിക്കാനാണോ എന്ന സംശയമാണ് ഉണ്ടാക്കുന്നത് . പറഞ്ഞല്ലോ , ഒന്നും ചെയ്യാൻ പറ്റില്ല ,നിയമത്തിന്റെ യുക്തി വേറെയാണ് .അത് മനസ്സിലാക്കി പെരുമാറുകയാണ് കോടതിയിൽ വേണ്ടത് .(കേസ് ജയിക്കണമെങ്കിൽ )
ഷെഫിൻ ജഹാന്റെ ഫേസ് ബുക്ക് പോസ്റ്റുകൾ പരിശോധിച്ച കോടതി അവ തീവ്രവാദസ്വഭാവമുള്ളവയാണ് എന്ന് നിരീക്ഷിക്കുന്നുണ്ട് . ഇതെല്ലാം വിവാഹം ''sham' ആണെന്ന സംശയത്തിനിടയാക്കി . വീണ്ടും പറയട്ടെ ,'അതെന്താ ,തീവ്രവാദിക്ക് വിവാഹം കഴിച്ചൂടെ എന്ന് ചോദിക്കാം ,ഫേസ് ബുക്കിൽ .പക്ഷെ കോടതിയിൽ പറ്റില്ല . വിവാഹം മറച്ചു വെച്ചു എന്നതും ,സമാനസ്വഭാവമുള്ള മറ്റു കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവർ എസ് ഡി പി ഐ ക്കാരാണ് എന്നതും ഈ കേസിലെ ചിലർ ആ കേസിലുമുണ്ട് എന്നതും ഒക്കെ കൂട്ടി വായിക്കുക എന്നത് കോടതിയെ സംബന്ധിച്ചിടത്തോളം യുക്തിസഹമാണ് .അതാണ് കോടതി ചെയ്തത് .കോടതിക്ക് ഓരോ കേസും വ്യത്യസ്തമാണ് .ഓരോ കേസിലെയും വസ്തുതകളും സാഹചര്യങ്ങളും നോക്കിയാണ് കോടതി തീരുമാനമെടുക്കുക .എന്തുകൊണ്ടാണ് വിവാഹക്കാര്യം ഫേസ് ബുക്കിൽ announce ചെയ്യാതിരുന്നത് എന്ന് ഷെഫിൻ ജഹാനോട് ഞാൻ ചോദിച്ചപ്പോൾ എന്നോട് പറഞ്ഞത് 'അങ്ങനെ ചെയ്യണമെന്ന് നിർബന്ധമൊന്നുമില്ലല്ലോ എന്നാണ് . ശരിയാണ് , നിർബന്ധമൊന്നുമില്ല . പക്ഷേ , നേരത്തെ പറഞ്ഞല്ലോ , സൂക്ഷ്മ രാഷ്ട്രീയമോ ,പോസ്റ്റ് മോഡേൺ സിദ്ധാന്തങ്ങളോ അല്ല, Man of ordinary prudence ആണ് കോടതിയുടെ അളവുകോൽ . ആ മാനദണ്ഡമനുസരിച്ചു ,വിവാഹം ഇത്രമേൽ രഹസ്യമാക്കി വെച്ചത് അസ്വാഭാവികമാണ് .
നാളെ സുപ്രീം കോടതി കേസ് പരിഗണിക്കുകയാണ് . എൻ ഐ എ നാളെ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് അറിയുന്നത് .വിവാഹം കോടതിയെ കബളിപ്പിക്കാനായി തട്ടിക്കൂട്ടിയതാണെന്ന കോടതിയുടെ നിഗമനത്തെ ശരി വെക്കുന്നതാണ് എൻ ഐ യുടെ കണ്ടെത്തൽ എന്നാണ് മനസ്സിലാക്കുന്നത് . ഈ എൻ ഐ എന്താ പ്രസ്സ് റിലീസ് കൊടുത്തോ എന്നൊക്ക അത്ഭുതപ്പെടുന്ന ചില കുട്ടികളെ കണ്ടു .ചിരിക്കുകയല്ലാതെ എന്ത് ചെയ്യും . അത്യാവശ്യം പത്തു പേരെ ഫോണെടുത്തു കുത്തി വിളിക്കാനുള്ള ശേഷിയുള്ള ഏതു പത്രപ്രവർത്തകർക്കും ഇമ്മാതിരി വിവരമൊക്ക കിട്ടും . എൻ ഐ എ എന്ന് പറയുന്ന സംവിധാനത്തെ കുറിച്ച് എനിക്ക് യാതൊരു മതിപ്പുമില്ലാത്തതിനാൽ ഞാൻ അതിന് ശ്രമിക്കാറില്ല എന്ന് മാത്രം . ഓപ്പണിലെ സ്റ്റോറിയിൽ എൻ ഐ എ യുടെ ഫൈൻഡിങ്‌സ് ഉണ്ട് .അത് ഡൽഹി ബ്യുറോയുടെ വിവരങ്ങളാണ് എന്ന് അതിൽ സിമ്പിൾ ഇംഗ്ലീഷിൽ എഴുതി വെച്ചിട്ടുമുണ്ട് . അതിന് ഞങ്ങൾക്ക് വായിക്കാൻ അറിയില്ലല്ലോ ,ചാപ്പ കുത്താനല്ലേ അറിയൂ !
. 2016 ഡിസംബർ 31 വരെ ഷെഫിൻ ജഹാൻ ഹാദിയയുടെ പ്രൊഫൈൽ വിസിറ്റ് ചെയ്തിട്ടില്ല എന്നാണു എൻ ഐ എ കണ്ടെത്തിയിരിക്കുന്നത് .അതായത് വിവാഹം നടന്ന തിയ്യതിയും കഴിഞ്ഞു വീണ്ടും 12 ദിവസങ്ങൾക്കു ശേഷം ..ഞാൻ ചോദിച്ചപ്പോൾ ഷെഫിൻ ജഹാൻ പറഞ്ഞത് ഗൂഗിൾ ചെയ്തപ്പോൾ കണ്ടതാണ് എന്നാണ് .ആ വിശദീകരണം മതിയാകും എന്ന് തോന്നുന്നില്ല . കാരണം ഒരു മാര്യേജ് പോർട്ടലിലെ പ്രൊഫൈൽ അങ്ങനെ ഗൂഗിൾ സെർച്ചിൽ വരുമോ ? വന്നാൽ തന്നെ അത് തുറക്കുമ്പോൾ ആ സൈറ്റിലേക്കല്ലേ അത് പോവുക ? ഇലക്ട്രോണിക് എവിഡൻസ് ആണ്.നിഷേധിക്കൽ എളുപ്പമാവില്ല .
എന്തായാലും കാര്യങ്ങൾ ഷെഫിൻ ജഹാന് കൂടുതൽ ബുദ്ധിമുട്ടാവാനാണ് സാധ്യത . സ്വന്തം ഭാഗം കോടതിയിൽ സ്ഥാപിച്ചെടുക്കാൻ അദ്ദേഹത്തിന് കഴിയട്ടെ എന്ന് പ്രതീക്ഷിക്കുന്നു .ഈ പോമോ ,അനാക്രി ,അമാനവ സെറ്റിന്റെ ഒറ്റ ബുദ്ധിയിൽ വിരിയുന്ന മണ്ടത്തരങ്ങൾ വായിച്ചും ഷെയർ ചെയ്തും ധൃതംഗപുളകിതനായി കാലം കഴിക്കാതെ എത്രയും വേഗം വക്കീലിനെ കണ്ടു കൗണ്ടർ ഗെയിം പ്ലാൻ ചെയ്യുകയാണ് ഷെഫിൻ ചെയ്യേണ്ടത് എന്നെനിക്ക് അഭിപ്രായമുണ്ട് . ദിലീപിന്റെ ഫാൻസുകാരും സുഹൃത്തുക്കളും ദിലീപിനോട് ചെയ്തതാണ് ഷെഫിൻ ജഹാന്റെ സുഹൃത്തുക്കൾ ഇപ്പോൾ അദ്ദേഹത്തോട് ചെയ്യുന്നത് എന്നാണ് എന്റെ തോന്നൽ .
ഷെഫിൻ ജഹാന്റെ പൂർവകാലമോ ,കൈവെട്ട് കേസിലെ അയാളുടെ നിലപാടോ ഇപ്പോൾ ചർച്ചയാക്കുന്നതിനോട് എനിക്ക് വ്യക്തിപരമായി യോജിപ്പില്ല . പക്ഷെ അയാളെ സപ്പോർട്ട് ചെയ്യുന്നു എന്ന മട്ടിൽ കൂടെ നിൽക്കുന്നവർ മറ്റുള്ളവരെ കൊണ്ട് ഇതല്ല ,ഇതിലപ്പുറവും ചെയ്യിക്കും . തങ്ങളൊഴിച്ചുള്ള സകലരെയും ചാപ്പയടിച്ചു ,പച്ചക്കള്ളങ്ങൾ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന, രാജ്യത്തിനകത്തും പുറത്തുമുള്ള ഈ സുഹൃത്തുക്കളുടെ കയ്യിൽ നിന്നും ഷെഫിൻ ജഹാന് രക്ഷ കിട്ടട്ടെ എന്നാഗ്രഹിക്കുന്നു. എന്തൊക്കെയായാലും ഹാദിയയെ ഈ നരകയാതനയിലേക്ക് തള്ളി വിട്ടതിൽ എസ് ഡി പി ഐ ക്കും ഷെഫിൻ ജഹാനുമുള്ള പങ്ക് മറച്ചു വെക്കാൻ കഴിയില്ല .
ഇനി മറ്റൊരു കാര്യം. അപ്പുറത്ത് നിൽക്കുന്ന കക്ഷി 'കൈവെട്ടിനെ അനുകൂലിച്ച സുഡാപ്പി'യാണ് എന്ന ഒരൊറ്റ കാരണം കൊണ്ട് ഈ കോടതി വിധിയുടെ അപകടങ്ങളെ കാണാതെ പോകുന്ന ഇടതുപക്ഷ /കോൺഗ്രസ്സ് ലീഗ് സുഹൃത്തുക്കളോടാണ് ഇനി പറയാനുള്ളത് . നിങ്ങൾ ഷെഫിൻ ജഹാനെ മാറ്റി നിർത്തി ഈ കോടതി വിധിയെ കാണാൻ തയ്യാറാവണം . അങ്ങേയറ്റം അപകടകരമായ പ്രിസിഡൻസ് ഉണ്ടാക്കുന്ന ഒരു വിധിയാണ് ഇത് . ഹാദിയയുടെ മൗലികാവകാശങ്ങൾ ലംഘിച്ചു എന്നത് മാത്രമല്ല ,ഈ കോടതി വിധിയുടെ അപകടം .അതേ കുറിച്ച് വിശദമായി അടുത്ത പോസ്റ്റിൽ .
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍