Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

23 ട്രില്ല്യൺ ഡോളറിന്റെ ആകാശം മുട്ടുന്ന കടമാണ് അമേരിക്കക്കുള്ളത്; നോട്ടടിച്ചു തള്ളിയാണ് അവർ പിടച്ചു നിൽക്കുന്നത്; അതുകൊണ്ടുതന്നൈ അങ്കിൾസാമിന്റെ പതനം തുടങ്ങിയെന്ന് പറയാം; ജർമ്മനിയിലെ ഒരു ഫിനാൻസ് മിനിസ്റ്ററുടെ ആത്മഹത്യ ഒരു സൂചകമാണ്; ഗ്ലോബൽ ഇക്കോണമി തകർച്ചയിലേക്ക്, പക്ഷേ കാരണം കോവിഡല്ല; പി ബി ഹരിദാസൻ എഴുതുന്ന ലേഖന പരമ്പര അവസാനഭാഗം

പി ബി ഹരിദാസൻ

ലോകമാകെ നിശ്ലമാക്കിയ കോവിഡിന് പിന്നാലെ ലോക സമ്പദ് വ്യവസ്ഥ തകർച്ചയിലേക്ക് നീങ്ങുകയാണ്. പക്ഷേ ഇത് കോവിഡ് കൊണ്ടുമാത്രം ഉണ്ടായതല്ല. 2008ലെ സാമ്പത്തിക പ്രതിസന്ധി നോട്ടടിച്ചുകൂട്ടി എങ്ങനെയൊക്കെയോ മാറ്റിവെക്കയാണ് ലോക രാഷ്ട്രങ്ങൾ ചെയ്തത്. അവർ എല്ലാം എന്ന് കടത്തിന് മുകളിൽ കടത്തിലാണ്. അതിനു പിന്നാലെയാണ് കോവിഡ് എത്തുന്നത്. ലോകം ഇനി എന്നെങ്കിലും പഴയപോലെ ആവുമോ. സാമ്പത്തിക വിദഗധ്ൻ പി ബി ഹരിദാസൻ എഴുതുന്ന ലേഖന പരമ്പരയുടെ അവസാനിക്കുന്നു.

അങ്കിൾസാമിന്റെ പതനം തുടങ്ങി. ലോക സമ്രാട്ടായിരുന്ന ബ്രിട്ടൺ എങ്ങനെ പതിയെ പതിയെ മുൻപന്തി രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് പുറന്തള്ളപെട്ടുവോ, ആ അവസ്ഥയിലേക്ക് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയും നീങ്ങിക്കൊണ്ടിരിക്കുന്നു. ഒരു കാര്യം മാത്രമേ ഉറപ്പിക്കേണ്ടതുള്ളൂ. അമേരിക്കയുടേത് പതിയെ പതിയെ ഒരു നീണ്ട കാലയളവിലുള്ള പതനമായിരിക്കുമോ അതോ ചരിത്രത്തിലെ പഴയ പല സാമ്രാജ്യങ്ങൾക്ക് സംഭവിച്ചത് പോലെയുള്ള ഒരു സഡൻ കോളാപ്സ് ആയിരിക്കുമോ എന്നുമാത്രം. നാഴികക്ക് നാൽപ്പതുവട്ടം അമേരിക്കൻ സാമ്രാജ്യത്വം എന്ന് രോഷം പാടി നടന്നിരുന്ന നമ്മുടെ ഇടതു പക്ഷ ബുദ്ധിജീവികൾക്ക് പുതിയൊരു വില്ലനെ കണ്ടുപിടിക്കാൻ സമയമായി. ഒരു വില്ലൻ ഇല്ലാതെ അവർക്ക് അവരുടെ എതിർപ്പിന്റെ ആവേശം കൊണ്ടുനടക്കാൻ കഴിയില്ല. നിങ്ങൾ ഒരു ആന്റി ഹീറോയെ അന്വേഷിച്ചു തുടങ്ങുക. നിങ്ങൾക്കത് ഒഴിച്ചുനിർത്താൻ ആവില്ല.


കടത്തിനുമേൽ കടവും നോട്ടടിയുമായി എത്രകാലം മുന്നോട്്പോവും

അമേരിക്കൻ ഇക്കോണമി ഇന്നൊരു പോൺസി സ്‌കീം മാത്രമാണ്. പുതിയ പുതിയ നോട്ടടിയിലൂടെ മാത്രമാണ് അവർ അവരുടെ വട്ടം കൂടി വരുന്ന പഴയ കടങ്ങളുടെ കണക്കു തീർക്കുന്നത്. അവരുണ്ടാക്കിവെച്ച കടങ്ങൾ അവർക്ക് ഒരു കാലത്തും ഇല്ലാതാക്കാൻ കഴിയില്ല. മേൽവിവരിച്ച ഡെറിവേറ്റീസ് മാർക്കറ്റ്, സ്റ്റോക്ക് മാർക്കറ്റ് ക്രൈസിസ് ഇവയുടെ ലോക സെന്റർ സ്റ്റേജ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലാണ് നടക്കുന്നത്. മിക്കവയും ഡോളറിലാണ് നടക്കുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ചു് അവരുടെ കടം 23 ട്രില്ല്യൺ കടന്നിരിക്കുന്നു . എന്നുവച്ചാൽ $23,000,000,000,000. ആകാശം മുട്ടുന്ന കടം . ചില വിദഗ്ദ്ധർ പറയുന്നത് അതിൽ വലിയൊരു ഭാഗം അമേരിക്കൻ ഗവർമെന്റ് അവരുടെ തന്നെ മറ്റു ഡെബ്റ്റുകൾക്ക് ബാധ്യതപ്പെട്ട കടം ആയതുകൊണ്ട് അതൊരു പുറം ബാധ്യത അല്ല എന്നാണ്. പക്ഷെ ഇതിന്റെ പലിശ ഒരു ബാധ്യത തന്നെയാണ്. ലോകത്താകമാനം 100 ട്രില്യൺ ഡോളറിന്റെ കടപ്പത്രങ്ങൾ നിലനിൽക്കുന്നുണ്ടന്ന് പറയുന്നു. ഇതിലെ 30 ശതമാനത്തിലേറെയും യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടേതോ അവരുടെ കോർപറേറ്റകുളും മുനിസിപ്പാലിറ്റികളും ഇറക്കിയാണ്. ഇത് യുസ്എ പുറം ലോകത്തിന് ബാദ്ധ്യത പെട്ടതാണ്. കോവിഡിന്റെ കാലത്ത് ഇതിന്റെ ബാദ്ധ്യതകൾ അമേരിക്കക്കാരൻ എങ്ങനെയാണ് കൈകാര്യം ചെയ്യുക.

ലോക രാജ്യങ്ങളുടെ സാമ്പത്തിക ഘടനയുടെ മുന്നോട്ടുപോക്കിന് രാജ്യാന്തര സാമ്പത്തിക ഇടപാടുകൾക്ക് അമേരിക്കൻ ഡോളറിനു പകരം വെക്കാൻ വേറൊന്നും ഇല്ലാത്തതു കൊണ്ടുമാത്രമാണ് അമേരിക്കൻ ഡോളർ നിലനിൽക്കുന്നത്. ഇതിനൊരു മാറ്റം എന്നു സംഭവിക്കുന്നുവോ അന്ന് അമേരിക്കൻ ഡോളറിന്റെ സ്ഥിതി ഒന്നാം ലോക മഹായുദ്ധത്തിനൊടുവിലെ ജർമ്മൻ മാർക്കിന്റെ അവസ്ഥയായിരിക്കും. അവർ പലിശ നിരക്ക് വർദ്ധിക്കൽ . ഹൈ ഇൻഫ്‌ളേഷൻ, തൊഴിലില്ലായ്മ എന്നിവയെ കൈകാര്യം ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ ചെന്നുപെടും. ആ നിസ്സഹായാവസ്ഥയിൽ അങ്കിൾ സാം എങ്ങനെ പെരുമാറുമെന്ന് പ്രവചിക്കാൻ കഴിയില്ല. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക മനുഷ്യസ്നേഹികളുടെ ഒരു വൻ സമൂഹം
എന്നതിനോടൊപ്പം അതൊരു വയലന്റ് രാജ്യം കൂടിയാണ്. അതാണ് കോവിഡ് ഉണ്ടാക്കാൻ പോകുന്ന ദുരന്തം. അല്ലാതെ രോഗം ഉണ്ടാക്കിയേക്കാവുന്ന മരണത്തിന്റെ സ്ഥിതിവിവരപ്പട്ടികയല്ല പ്രധാന ക്രൈസിസ് . കോവിഡിന് മരുന്ന് കണ്ടുപിടിക്കുന്നതുകൊണ്ട് മാത്രം പ്രശ്നങ്ങൾ പരിഹരിക്കപ്പെടാൻ പോകുന്നുമില്ല.

ജർമ്മനിയിലെ ഒരു ഫിനാൻസ് മിനിസ്റ്ററുടെ ആത്മഹത്യ ഒരു സൂചകമാണ്

കോവിഡ്, നമ്മുടെ മന്ത്രി തോമസ് ഐസക് നു മാത്രമല്ല ദൈനം ദിന കാര്യങ്ങൾക്കു, ശമ്പളം കൊടുക്കാൻ ഞെരുക്കമുണ്ടാക്കിയിരിക്കുന്നത്. കോവിഡ് നീണ്ടു പോകുന്തോറും പല ലോക രാഷ്ട്രങ്ങളും ഡിഫാൾട്ടിലേക്ക് നീങ്ങും. അമേരിക്കയടക്കം മിക്ക വെസ്റ്റേൺ രാജ്യങ്ങളും Q E , fiscal stimulus, ലിക്വിഡിറ്റി പമ്പിങ്, interest rate reduction മുതലായ മോണിറ്ററി പോളിസി, തുടങ്ങിയവഉപയോഗിച്ചാലും അവരുടെ സാമ്പത്തിക നില മെച്ചപ്പെടുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത നിലയിലാണ്. ഈ ആയുധങ്ങൾ പലപ്പോഴും 2008 ൽ ഉപയോഗിച്ചു മൂർച്ച നഷ്ടപെട്ടിരിക്കുന്നതാണ്. ഇതൊരു സമ്പൂർണ്ണ നിശ്ചലാവസ്ഥയാണ്. കോവിഡ് നീണ്ടു നിന്നാൽ ലോക സാമ്പത്തിക വ്യവസ്ഥ ഒരു ഡിപ്രഷിനിലേക്ക്, അതായത് വർഷങ്ങളോളം നീളുന്ന ഒരു മാന്ദ്യത്തിലേക്ക് പോകും. അങ്ങനെ വന്നാൽ ക്യാപിറ്റലിസം ഇന്നോളം കണ്ട വൻ തകർച്ചയായ 1930 ലെ അവസ്ഥ അധികം ദൂരെയല്ല. 1930 ലെ സാമ്പത്തിക പ്രതിസന്ധി പന്ത്രണ്ടു വർഷത്തോളം നീണ്ടു നിന്നു . അമേരിക്കയിലുണ്ടായ ആ പ്രതിസന്ധിയാണ് യൂറോപ്പിൽ ഫാസിസം ഉണ്ടാക്കിയത്. ഹിറ്റലർ ജർമ്മനയിയിൽ നേതാവായത് സാമ്പത്തിക പരാധീനതകൾ ഉയർത്തിക്കാട്ടിയാണ്.

കോവിഡ് ഒരു മഹാമാരിയായി പ്രഖ്യാപിച്ചതിനു ശേഷം വന്ന സാമ്പത്തിക കാര്യ വാർത്തകളിൽ ഒന്ന് ലോക സാമ്പത്തിക വ്യവസ്ഥ ഒരു റിസഷനിലേക്കു നീങ്ങിയതായി ഐഎംഫ് മാനേജിങ് ഡയറക്ടർ ങ െKristalina Georgieva പ്രഖ്യാപിച്ചു കഴിഞ്ഞു. നമ്മൾ വളരെ ആശങ്കയോടെ കാണേണ്ട മറ്റൊരു വാർത്ത ജർമനിയിലെ Hesse എന്ന സംസ്ഥാനത്തിലെ ഫിനാൻസ് മിനിസ്റ്റർ Thomas Schaefer, യുടെ ആത്മഹത്യയാകുന്നു. അദ്ദേഹത്തിന് 54 വയസ്സുമാത്രമേ ആയിട്ടുള്ളു. സ്വന്തം സാമ്പത്തിക ബാധ്യതകൾ കൊണ്ടല്ല മരണം വരിച്ചത്.

'Hesse is home to Germany's financial capital Frankfurt, where major lenders like Deutsche Bank and Commerzbank have their headquarters. The European Central Bank is also located in Frankfurt. Mr Schaefer, who was Hesse's finance chief for 10 years, had been working 'day and night' to help companies and workers deal with the economic impact of the pandemic.

അദ്ദേഹം ഒരു പാട് കാര്യങ്ങൾ മുൻ കണ്ടിരിക്കുന്നു എന്ന് തന്നെ വിശ്വസിക്കണം. ആ മരണം പലതിന്റെയും ഒരു സൂചന തന്നെയാണ്.

നേരത്തെ പറഞ്ഞ എട്ടുകാലിയുടെ വലയിലെ കണ്ണികളെ പോലെ ബന്ധപെട്ടു കിടക്കുന്നവയിൽ ചില കണ്ണികൾ ചില രാജ്യങ്ങൾ default ചെയ്യും. ചില, പല ബാങ്കുകൾ കൊളാപ്സ്, Bank run നേരിടും. അതൊരു ലോക സാമ്പത്തിക ദുരന്തത്തിനനു വഴിവെക്കാം. ഇതൊരു ഗൂഢാലോചന സിദ്ധാന്തം അല്ല. വളരെ സാധ്യതയുള്ള വിലയിരുത്തൽ മാത്രം.

What are the consequences of a US default?
No one really knows exactly what would happen, but the likelihood is that markets around the world would plunge and global interest rates would rise.

This is because if the US government could not repay the money it owed bondholders, the value of the bonds would decrease. And the yield - the return the government pays to an investor - would rise. This is because it would be perceived as a less safe investment.

This would prompt interest rates around the world, which are often tied to those of US Treasuries, to spike.
Furthermore, the impact on the US's creditors could be dire. Japan, for instance, owns about $1.14 trillion of US debt - which is equivalent to 20% of its annual economic output.

( www.bbc.com/news/ ...... ഇതൊരു അല്പം പഴയ ബിസിസി റിപ്പോർട്ടിൽ നിന്നാണ് )

അമേരിക്കയെ ലോകം സ്മരിക്കേണ്ടത് നന്ദിയോടെ

യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയെ പക്ഷെ നമുക്ക് നന്ദിയോടെ മാത്രമേ സംസാരിക്കാൻ കഴിയൂ. ഇന്നു നമ്മൾ ജീവിക്കുന്ന ജീവിത സൗകുമാര്യങ്ങളുടെ മുക്കാൽ പങ്കും ലോകജനതക്ക് ഉണ്ടാക്കി തന്ന ഒരു ജനത. അസാധാരണ പ്രതിഭകളെ നിരന്തരം ഉരുത്തിരിയിപ്പിക്കുന്ന ഒരു സമൂഹം. വെറും 33 കോടി മാത്രം വരുന്ന ഈ ജനതയാണ് ലോകത്തെ 750 കോടി വരുന്ന ജനതതിയെ അപ്പാടെ ഉയർത്തി എടുത്തത്. ആധുനിക ജീവിത സൗകര്യങ്ങളുടെ മുക്കാൽ പങ്കും ലോകത്തിന് ഉണ്ടാക്കികൊടുത്തത്. ആധുനിക ജീവിത സൗകര്യങ്ങളുടെ ഏത് മേഖലയിൽ തൊട്ടാലും അതിനു പുറകിൽ ഒരു അമേരിക്കൻ ശ്രമം ഉണ്ടാകും. മരുന്നുകളുടെ ലോകമാകട്ടെ, മെഡിക്കൽ ഉപകരണങ്ങളുടെ മേഖല ആകട്ടെ, പെട്രോൾ, വ്യോമ, ഗതാഗത മേഖലയാകട്ടെ; അവരുടെ ധിഷണ ഇതിനൊക്കെ പുറകിൽ കാണാം. കമ്പ്യൂട്ടർ മൊബൈൽ ഫോൺ എന്ന നമ്മുടെ ജീവിതത്തെ മാറ്റിമറിച്ച ടെക്നൊളജിയുടെ മേഖലയിലെ ഏതാണ്ട് മുഴുവൻ ബുദ്ധിയും ശ്രമവും അവരുടേതാണ്. അവരുടെ യുവാക്കളും ശാസ്ത്രകാരന്മാരും രാത്രിപകലില്ലാതെ ആത്മസമർപ്പണം ചെയ്യുതതിന്റെ സൗകര്യങ്ങളാണ് ലോകം അനുഭവിക്കുന്നത്. പക്ഷെ അവർ അകപ്പെട്ടിരിക്കുന്ന സാമ്പത്തിക പടുകുഴി തരണം ചെയ്യുക ക്ഷിപ്രസാദ്ധ്യം ആയികൊണ്ടിരിക്കുന്നു.

റോമൻ സാമ്രാജ്യത്തെ പോലെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയും over streched ആണ്. പ്രത്യേകിച്ച് സൈനിക സാമ്പത്തിക കാര്യങ്ങളിൽ. രണ്ടു പതിറ്റാണ്ടിലേറെയായി അവർ മിഡിൽ ഈസ്റ്റിൽ പണവും ശക്തിയും വ്യയം ചെയ്തുകൊണ്ടിരിക്കുന്നു. കടലാസു മണി അടിച്ചുകൊണ്ടുള്ള ഈ വ്യയം ഇനി അധികം കൊണ്ടുപോകാനൊക്കില്ല.

അവരുടെ പതനം കൊറോണ ബാധ എത്രകാലത്തേക്കു നീണ്ടുപോകും എന്നതിനെ ആശ്രയിച്ചിരിക്കും.. It is any body's guess. Fiat കറൻസി കൊണ്ട് കെട്ടിയുയർത്തപ്പെട്ട ഇന്നത്തെ സാമ്പത്തിക വ്യവസ്ഥിതി കൂടെ പല രാജ്യങ്ങളെയും വീഴ്‌ത്തും.

ലോകത്തു ഹൈ ഇൻഫ്‌ളേഷന്റെയും, തൊഴിലില്ലായ്മയുടെയും പട്ടിണി പരിവട്ടങ്ങളുടെയും ഒരു കാലഘട്ടമാണ് കൊറോണ നീണ്ടുപോയാൽ നമ്മെ കാത്തിരിക്കുന്നത്. ഇന്ത്യക്കും അതിൽ നിന്ന് അധികമൊന്നും മാറിനിൽക്കാൻ കഴിഞ്ഞെന്നുവരില്ല. നരേന്ദ്ര മോദിയെ പഴിപറഞ്ഞതു കൊണ്ട് കാര്യമൊന്നുമില്ല. ലോകം ഒരു നീണ്ട slow growth കാലഘട്ടത്തിലേക്ക് നീങ്ങുകയാണ്. ബാങ്കിൽ പോയി മാസപ്പടിയും അടുത്തൂണും വാങ്ങി മൊബൈലിൽ കുത്തി മീഡിയകളിലെ കലപിലകളിൽ പക്ഷം ചേർന്ന് ഇതൊക്കെ ഇങ്ങനെ പോയ്കൊണ്ടിരിക്കും എന്ന ഒരു Normalcy bias ലാണ് നമ്മളെല്ലാവരും ജീവിക്കുന്നത്. കോവിഡ് 19 നീണ്ടു പോയാൽ അത് അങ്ങനെതന്നെ ആയിക്കൊള്ളണമെന്നില്ല എന്ന് ചിന്തിക്കാൻ സമയമായി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP