'സ്വിച്ചിട്ടാൽ കത്തുന്ന ബൾബല്ല നവോത്ഥാനം, അത് സുസ്ഥിരമായി നിലനിൽക്കേണ്ട ഒരു നിലപാടാണ്; രാഷ്ട്രീയവൈര്യമോ, വർഗ്ഗ വർണ്ണ വ്യത്യാസമോ ഒന്നും ബാധിക്കേണ്ടവയല്ല, അത് ഉള്ളിന്റെ ഉള്ളിൽ നിന്ന് വരേണ്ടതാണ് '; വനിതാ മതിൽ പരിപാടിക്കായി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ എത്യോപ്യയിലെ വനിതാ ശാക്തീകരണത്തെ ചൂണ്ടിക്കാട്ടിയുള്ള ഫേസ്ബുക്ക് കുറിപ്പ് വൈറൽ
മറുനാടൻ ഡെസ്ക്
ജെയ്കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്
എത്യോപ്യയിലെ വനിതാമതിൽ
എത്യോപ്യയെ പറ്റി കേട്ടിട്ടില്ലേ? പൊതുവെ നമ്മൾ കേരളീയർക്ക് എത്യോപ്യ എന്ന് കേൾക്കുമ്പോൾ ആഫ്രിക്കയിലെ ഏതോ കാടൻ പട്ടിണിപ്പാവം അപരിഷ്കൃത മൂന്നാം ലോകരാജ്യം എന്നെ തോന്നാറുള്ളൂ. ഒരു വലിയ ചരിത്രത്തിനുടമയാണ് ആ രാജ്യം. മുഹമ്മദ് നബി ഹിജറയ്ക്കു ആദ്യം അനുയായികളെ അയച്ചത് എത്യോപ്യയിലേക്കാണെന്നതാണ്ചരിത്രം. ബൈബിൾ ഇസ്ലാം കഥകളിൽ പരാമർശിക്കപ്പെടുന്ന ക്വീൻ ഓഫ് ഷേബ എത്യോപ്യക്കാരിയെണെന്നു ഒരു വിശ്വാസം ഉണ്ട്. ചരിത്രാതീതകാലത്തെ അല്ലെങ്കിൽ പരിണാമത്തിന്റെ തെളിവുകളിൽ സിംഹഭാഗവും ലഭിച്ചിട്ടുള്ളത് എത്യോപ്യ കെനിയ രാജ്യങ്ങളിൽ നിന്നാണ്. 32 ലക്ഷം വർഷം പഴക്കമുള്ള 'ലൂസി' എന്ന് വിളിപ്പേരുള്ള സ്ത്രീയുടെ ഫോസിൽ തന്നെ അതിനുദാഹരണം. അങ്ങനെ വളരെ വലിയൊരു പാരമ്പര്യത്തിന്റെ കണ്ണികളാണ് പണ്ട് അബിസ്സീനിയ എന്ന് പേരുണ്ടായിരുന്ന എത്യോപ്യ.
എത്യോപ്യ 1991 ലാണ് ഒരു ജനാധിപത്യരാജ്യമായി മാറിയത് മുൻപ് പതിനേഴു വര്‍ഷം സോവിയറ്റ് റഷ്യ പിന്തുണച്ചിരുന്ന കമ്മ്യുണിസ്റ് ഭരണകൂടമായിരുന്നു. അതിനു മുൻപ് പ്രസിദ്ധനായ ഹെയ്ൽ സെലസ്സി യുടെ രാജഭരണവും. ബഹുകക്ഷി ജനാധിപത്യത്തിനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും അഴിമതിയും കലാപവും മറ്റും മൂലം സുസ്ഥിരമായ ഒരു ഭരണംഅവർക്കു ലഭിച്ചിട്ടില്ല. എന്തായാലും ഈ വർഷം ഏപ്രിലിൽ വെറും നാപ്പത്തിരണ്ടു വയസ്സ് മാത്രം പ്രായമുള്ള ഒരു പ്രധാനമന്ത്രി അവിടെ സത്യപ്രതിജ്ഞ ചെയ്തു. അദ്ദേഹത്തിന്റെ പേര് അബി ആഹ്മെദ് അലി. കമ്മ്യുണിസ്റ് പാരമ്പര്യമുള്ള മാർക്സിസം-ലെനിനിസം ഐഡിയോളജിയിൽ ചലിക്കുന്ന ഒരു പാർട്ടിയുടെ പ്രസിഡെണ്ടും ആണ് അദ്ദേഹം.
അദ്ദേഹവും ഒരു മതിൽ പണിതു. നല്ല സുന്ദരൻ വനിതാ മതിൽ !
തന്റെ പുതിയ മന്തിസഭയിൽ കൃത്യം പകുതി സ്ഥാനങ്ങൾ വനിതകലെ ഏൽപ്പിച്ചു. ഭരണഘടന പ്രകാരം 28 പേരെ വരെ നിയമിക്കാവുന്ന മന്തിസഭയുടെ വലിപ്പം ചെലവ് കുറക്കലിന്റെ ഭാഗമായി ഇരുപതായി കുറച്ചു അതിൽ പത്തു വനിതകളെ നിയമിച്ചു. കേരളത്തിലെ പോലെ മരോട്ടിക്ക വികസന വകുപ്പും തുറുമുഖ വികസനവുമൊന്നുമല്ല അവരെ ഏൽപ്പിച്ചത്, പ്രതിരോധവും, റവന്യൂവും, വാണിജ്യവും പോലെയുള്ള പ്രധാന വകുപ്പുകളാണ്. അതും പോരാതെ ഈ പത്തു വനിതകളിൽ രണ്ടു പേര് മുസ്ലീങ്ങളുമാണ്. തട്ടമിടുന്ന മുസ്ലീങ്ങൾ.
നാം പിന്നോക്കക്കാർ എന്ന് മനസ്സിലാക്കുന്ന ആഫ്രിക്കൻ സമൂഹം കയ്യടിച്ചാണ് അബി അഹമ്മദ് അലിയുടെ നവോത്ഥാനത്തെ സ്വീകരിച്ചത്. മറ്റു ആഫ്രിക്കൻ രാജ്യങ്ങളിൽ അതിന്റെ അലയടികൾ എത്തിക്കഴിഞ്ഞു.
ഇതിനെയാണ് സഖാക്കളേ നവോത്ഥാനമൂല്യങ്ങൾ എന്ന് വിളിക്കുന്നത്. അല്ലാതെ സംഘികളെ, നാമജപക്കാരെ, ആള് കൂട്ടാൻ നിങ്ങളെക്കാൾ വളരെ മിടുക്കരാണ് ഞങ്ങൾ എന്ന് കാണിക്കാൻ ഒരു പ്രകടനം നടത്തുന്നതല്ല. അരിയാഹാരം കഴിക്കുന്നവർക്കു മനസ്സിലാവുമല്ലോ നിങ്ങളുടെ നവോത്ഥാനം ജനുവരി ഒന്നാം തീയതി നാല് മണി മുതൽ ആറു മണിവരെ മാത്രമേ കാണുകയുള്ളൂ എന്ന്. കൂട്ടിയാൽ അന്നത്തെ അന്തിചർച്ച തീരുന്നതു വരേയ്ക്കും വരെ മാത്രം. സിപിഎം നെ അപേക്ഷിച്ചു ഒരു പ്രകടനം എന്ന നിലയിൽ മതിലോ ചങ്ങലയോ കേട്ടാൽ വെറും നിസ്സാരം മാത്രം. ആള്‍ബലവും ഫണ്ടും ഉള്ള പാർട്ടി നയിക്കുന്ന വനിതാ മതിൽ വിജയമാവാതെ വരില്ലല്ലോ? പക്ഷെ വിജയം എന്ന് നിങ്ങൾ മനസിലാക്കുന്നതെന്താണ്? സ്ത്രീ ശാക്തീകരണത്തോടുള്ള നിലപാട് മാറ്റാൻ ഇതിനാവുമോ?
മറന്നിട്ടില്ലല്ലോ 2015 ൽ മൂന്നാറിൽ ഉദയം ചെയ്ത ഒരു സ്ത്രീ ശാക്തീകരണത്തെ - പെമ്പിളൈ ഒരുമൈ യെ നിങ്ങൾ എങ്ങനെയാണ് കൈകാര്യം ചെയ്തത് എന്ന്.? അവർ മറ്റേ പരിപാടിയാണ് ചെയ്യുന്നതെന്ന് പറഞ്ഞതു ആരാണ്? ഒരു വനിതാ പ്രസ്ഥാനത്തെ ഇത്ര കണ്ടു നീചമായി ലോകത്തു ആരെങ്കിലും വിശേഷിപ്പിച്ചിട്ടുണ്ടോ? 2011 ൽ മലമ്പുഴയിൽ തനിക്കെതിരെ മത്സരിച്ച ലതിക സുഭാഷിനെപ്പറ്റി ഇടതുപക്ഷത്തിന്റെ ഭീഷ്മ പിതാമഹൻ പറഞ്ഞു കുലുങ്ങിചിരിച്ചത് എന്തായിരുന്നു എന്ന് ചിലരെങ്കിലും ഓർക്കുന്നുണ്ടാവും, കുറഞ്ഞ പക്ഷം ലതിക എങ്കിലും. അതും പോവട്ടെ, ഒഞ്ചിയത്തെ 51 വെട്ടേറ്റു മരിച്ച ഒരു മുൻ സഖാവിന്റെ വിധവയെ പറ്റി കുട്ടി സഖാക്കൾ പറഞ്ഞത്..? അവരോടുള്ള നിലപാട്?? ഇനിയും ഉദാഹരണങ്ങൾ വേണമോ?
വുമൺ എംപവർമെന്റ്, ജെൻഡർ ഇക്വാലിറ്റി, ജെൻഡർ ഡിസ്ക്രിമിനേഷൻ എന്ന് വല്യ വായിൽ തള്ളുന്ന്തു കൊണ്ട് ഇവയെപ്പറ്റിയുള്ള നിങ്ങളുടെ നിലപാട് ഒന്നോർമ്മിപ്പിച്ചു എന്നെ ഉള്ളൂ. മറ്റു നവോത്ഥാന മൂല്യങ്ങളെ പറ്റി ഒന്നുമേ പറയുന്നില്ല.
സ്വിച്ചിട്ടാൽ കത്തുന്ന ബൾബല്ല നവോത്ഥാനം. അത് സുസ്ഥിരമായി നിലക്കേണ്ട ഒരു നിലപാടാണ്.രാഷ്ട്രീയവൈര്യമോ, വർഗ്ഗ വർണ്ണ വ്യത്യാസമോ ഒന്നും ബാധിക്കേണ്ടവയല്ല. അത് ഉള്ളിന്റെ ഉള്ളിൽ നിന്ന് വരേണ്ടതാണ്. നവോത്ഥാനം പ്രായോഗിക്കപ്പെടുമ്പോൾലാഭ നഷ്ടങ്ങൾ നോക്കുന്നത് എന്തിന്? നവോത്ഥാനമൂല്യങ്ങൾ തകരുന്നതിൽ ആശങ്കയുള്ളവർ ഏക ദൈവത്തിൽ വിശ്വസിക്കുന്ന രണ്ടു സഭകൾ തമ്മിലുള്ള തർക്കത്തിൽ പൊതു സമൂഹം ചോദിക്കുന്ന ഏറ്റവും ലളിതമായ ചോദ്യം 'നാണമില്ലേടെയ് അടി കൂടാൻ, നിന്റെ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത് ശത്രുവിനെ സ്നേഹിക്കാനല്ലേ' ചോദിക്കാതെന്താണ്. അവരെയും നവോത്ഥാന മൂല്യങ്ങൾ പഠിപ്പിക്കേണ്ടെ..?
വനിതാ ശാക്തീകരണവിഷയങ്ങളിൽ നവോത്ഥാന മൂല്യങ്ങൾ വീണ്ടെടുക്കുന്നതിനാണല്ലോ ജനുവരി ഒന്നിലെ വനിതാ മതിൽ. അല്ലാതെ ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാനൊന്നും അല്ല എന്ന് ഇപ്പോൾ മനസിലാക്കുന്നു. എത്യോപ്യൻ പ്രധാനമന്ത്രി കാണിച്ചു തന്ന മാതൃക പിന്തുടരാൻ ധൈര്യമുണ്ടോ ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയിൽ സിപിഐഎം ന്? അമ്പതു ശതമാനം ഒന്നുംപ്രതീക്ഷിക്കുന്നില്ല. ഒരു മുപ്പത്തിമൂന്നു ശതമാനം? വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇരുപതിൽ ആറ് വനിതാ സ്ഥാനാർത്ഥികളെ നിർത്തുമോ? തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ എങ്ങനെയും വിജയിക്കുക എന്നതും, പരമാവധി സീറ്റു പിടിച്ചു സംഘ രാഷ്ട്രീയത്തെ തറ പറ്റിക്കുകയാണ് ഏറ്റവും പ്രധാനമാണെന്ന മറുപടി പ്രതീക്ഷിച്ചു കൊണ്ടും അവസാനം പറഞ്ഞതിൽ കാര്യമുള്ളതുകൊണ്ടും ആ ചോദ്യം പിൻവലിക്കുന്നു. പക്ഷെ നിങ്ങൾ ഒരു കാലത്തും സ്ത്രീ ശാക്തീകരണത്തിനൊപ്പമല്ല എന്നതിന്റെ ഉദാഹരണമാണ്. വനിതാ മതിൽ കെട്ടിപ്പൊക്കുന്ന നിങ്ങൾ അതിനെ വിമർശിക്കുന്ന ഏവരെയും സംഘിയാക്കുന്ന നിങ്ങൾ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതകൾക്ക് കൊടുത്ത സീറ്റുകൾ പതിനാറ്. പത്തു സീറ്റുകൾ മാർക്സിസം ചുക്കാണോ ചുണ്ണാമ്പാണോ എന്നറിയാത്ത ശതകോടിപതികൾക്കു കൊടുത്തിരുന്നു അതും നവോത്ഥാനം തന്നെ, നിങ്ങൾക്ക്.
തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവിടെ നിൽക്കട്ടെ. പാർട്ടിയിൽ 33 ശതമാനം സംവരണം വനിതകൾക്കു കൊടുക്കാമല്ലോ? പോട്ടെ മുമ്പത്തേതിനേക്കാൾ കൂടുതൽ സ്ഥാനങ്ങൾ പാർട്ടിക്കുള്ളിൽ കൊടുക്കാമല്ലോ? സ്ത്രീ ശാക്തീകരണം-നവോത്ഥാന മൂല്യങ്ങൾ കഴിഞ്ഞ പാർട്ടി സമ്മേളങ്ങളിൽ ഓർമ്മ വന്നില്ലേ? ഇന്നേ വരെ ഒരു വനിതാ ജില്ലാ സിക്രട്ടറി നിങ്ങൾക്ക് ഉണ്ടായിട്രുന്നതായി അറിവിലില്ല. ലോക്കൽ, ഏരിയ, കമ്മറ്റികളിൽ ഇപ്പോൾ എത്ര സ്ത്രീകൾ നേതൃസ്ഥാനത്തു ഉണ്ട്? സംസ്ഥാന കമ്മറ്റിയിൽ 87 ൽ 12 വനിതകൾ മാത്രമേയുള്ളു. പതിനാല് ശതമാനം നിങ്ങൾ സമൂഹത്തിൽ/പാർട്ടിയിൽ ഉണ്ടാക്കിയ നവോത്ഥാനം അത്രയേ ഉള്ളൂവെന്ന് സാരം. വുമൺ എംപവര്മെന്റിനു വേണ്ടി ജൻഡർ ഡിസ്ക്രിമിനേനെതിരെ എന്നൊക്കെ തള്ളാൻ ഏതു മോദിക്കും പറ്റും! പ്രവർത്തിയിൽ കൊണ്ട് വരാനുണ്ട് പാട്. അതിന് റിനെയ്സെൻസ് അബിയ് ആഹ്മെദ് അലിയെപ്പൊലെ വിപ്ളവം ഉള്ളിൽ നിന്ന് വരണം.
എന്തായാലും ഈ തലമുറയിലെ നേതാക്കളിൽ നിന്ന് ഒരു നവോത്ഥാനവും പ്രതീക്ഷിക്കുന്നില്ല.
ഈ പോസ്റ്റിൽ കുറെ എത്യോപ്യൻ വനിതകളുടെ ഒരു ചിത്രം കൊടുത്തിട്ടുണ്ട്. ആ സ്ത്രീകളുടെ മുഖത്തെ സന്തോഷം നമ്മുടെ വനിതകളുടെ മുഖത്ത് എത്തിക്കാൻ ഈ മതിലിനു കഴിയുമോ,? പോട്ടെ ഈ ഭരണത്തിനെങ്കിലും??
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍