ജസ്റ്റിസ് കട്ജു ഡിവൈഎഫ്ഐ പ്രവർത്തകരെ ഇംഗ്ലീഷ് പഠിപ്പിച്ചോ? സ്നേഹത്തിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ദോഷൈകദൃക്കുകൾ ചുരണ്ടിയെടുത്ത് ആഘോഷിച്ചു; രസീല വിഷയം ഉയർത്തിയപ്പോഴും രാഷ്ട്രീയവിരോധം തീർക്കാനുള്ള ട്രോളുകൾ അപലപനീയം: ഡിവൈഎഫ്ഐ അഖിലേന്ത്യ അഖിലേന്ത്യാ ജോ:സെക്രട്ടറി പ്രീതി ശേഖർ എഴുതുന്നു
പ്രിയപ്പെട്ട സൃഹുത്തുക്കളെ, മലയാളത്തിൽ സ്റ്റാറ്റസ് എഴുതുന്ന പതിവില്ല. അങ്ങേയറ്റം പ്രതിഷേധാർഹവും സങ്കടകരവുമായ ചില ദുഷ്പ്രചാരങ്ങളാണ് ഇങ്ങനെയൊരു സാഹസത്തിന് പ്രേരിപ്പിച്ചത്. ഏറ്റെടുക്കുന്ന മുദ്രാവാക്യങ്ങളിൽ പലതുംആവേശകരമാകുന്നത് അതിന്റെ രാഷ്ട്രീയ ഉള്ളടക്കം കൊണ്ട് മാത്രമല്ല. അതിന്റെ വൈകാരികമായ അംശം കൂടി ചേർന്ന്നിൽക്കുമ്പോഴാണ്. രസില രാജുവിന്റെ കൊലപാതകവുമായി ബന്ധപെട്ടു കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ നടത്തിയ ക്യാമ്പയിൻ അത്തരത്തിൽ ഒന്ന്തന്നെയായിരുന്നു. സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങൾ വാർത്തയിൽ പോലും കാര്യമായി ഇടംപിടിക്കാത്ത ഇടമാണ് മഹാരാഷ്ടയെന്നത്കഴിഞ്ഞ കുറെ വർഷങ്ങളിലെ ജീവിതാനുഭവമാണ്. എന്നാൽ പെൺകുട്ടികൾ ഏറ്റവും സുരക്ഷിതരെന്നു സമൂഹം കരുതുന്ന തൊഴിലിടത്തു വച്ചാണ് രസില കൊല്ലപ്പെട്ടത് എന്നത് പതിവിലുമധികം ഗൗരവം അർഹിക്കുന്നുണ്ട്. ഈ വെളിച്ചത്തിലാണ് രാജ്യവ്യാപകമായി ഡിവൈഎഫ്ഐ പ്രധാനമന്ത്രിക്കു ഇമെയിൽ അയക്കൽ എന്ന ക്യാമ്പയിൻ വിജയകരമായി നടത്തിയത്. കേവലം കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും ഹരിയാനയിലും ഡൽഹിയിലും ത്രിപുരയിലുമെല്ലാം പതിവായി ഡിവൈഎഫ്ഐ പ്രവർത്തനത്തോട് ഐക്യപ്പെടാത്തവർ വരെ ഈ പ്രവർത്തനത്തിൽ കണ്ണി ചേരുന്നതായാണ് കഴിഞ്ഞദിവസം കണ്ടത്.
പരിപാടിക്കായി ഡിവൈഎഫ്ഐ തയ്യാറാക്കിയ കത്തിന്റെ ഉള്ളടക്കം കഴിഞ്ഞ വെള്ളിയാഴ്ച ട്രെയിൻ യാത്രക്കിടയിൽ ക്രൂരമായി കൊലചെയ്യപ്പെട്ട സൗമ്യയുടെ അമ്മ സുമതിക്ക് നൽകി ഉദ്ഘാടനം ചെയ്തിരുന്നു. ഇമെയിൽ സദ്ദേശമയക്കുന്നതിന്റെ ഔപചാരിക ഉദ്ഘാടനം സുപ്രീം കോടതി മുൻ ജഡ്ജിയും പ്രസ്കൗൺസിൽ ഓഫ് ഇന്ത്യയുടെ ചെയർമാനുമായിരുന്ന ജസ്റ്റിസ് മാർക്കണ്ഡേയാ കട്ജു തിങ്കളാഴ്ച ദിവസം ഡൽഹിയിൽ വച്ച് നിർവഹിച്ചു. അവകാശ ദിനമായ 22 നു കേരളത്തിൽ എം.മുകുന്ദനും, ഖദീജ മുംതാസും കോഴിക്കോടും, നടൻ മുകേഷ് കൊല്ലത്തും മറ്റനവധി സാംസ്കാരിക നായകന്മാരും പങ്കെടുത്തു എന്നറിയാൻ കഴിഞ്ഞു. മഹാരാഷ്ടയിൽ ദേശീയ ചലച്ചിത്ര അവാർഡ്ജേതാവ് മറാത്തി നടി അമൃത സുഭാഷാണ് മഹാരാഷ്ട്രത്തിൽ ക്യാപയിൻ ഉദ്ഘടനം ചെയ്തത്. പ്രമുഖ മറാത്തി എഴുത്തുകാരി വിദ്യ ബാൽ പൂനയിൽ നിന്നും ക്യാപയിനിന് പിന്തുണയുമായി പങ്കെടുത്തു. പ്രമുഖ മനുഷ്യാവകാശ പ്രവർത്തക ടീസ്ത സെറ്റൽവാദ്, പി.സായ്നാഥ് തുടങ്ങിയവരും പരിപാടിയോട് ഐക്യദാർഢ്യം അറിയിച്ചിരുന്നു. തൃപുരയിൽ മന്ത്രിമാരടക്കം ഒട്ടനവധി സാമൂഹിക പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു. ഐ.ടി. മേഖലയിൽ ജോലി ചെയ്യുന്ന വളരെ അധികം സുഹൃത്തുക്കൾ ഈ ക്യാമ്പയിനിൽ പങ്കെടുത്തിരുന്നു. ഇവരെല്ലാം പരിപാടിയോട് ചേർന്ന് നിന്നത് എല്ലാ മേഖലകളിലും ഡിവൈഎഫ്ഐ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകളോട്അണുകിട വിടാതെ യോജിപ്പ് ഉള്ളത്കൊണ്ടൊന്നുമല്ല. പക്ഷേ ഈ ഉയർത്തുന്ന മുദ്യാവാക്യത്തിന് ഏറെ പ്രസക്തിയുണ്ടെന്നും നമ്മുടെ രാജ്യത്തെ തൊഴിലിടങ്ങളിൽ മാത്രമല്ല ഒരിടത്തും സ്ത്രീകൾ അക്രമിക്കപ്പെടരുതെന്നും ആഗ്രഹിക്കുന്നതുകൊണ്ട് കൂടിയാണ്.
ഇനി ഇത്തരമൊരു സ്റ്റാറ്റസ് ഇടാൻ കാരണമായ കാര്യത്തിലേക്ക് വരാം. ഇത്രയും ശ്രദ്ധേയവും പ്രാധാന്യവുമുള്ള ഒരു പ്രവർത്തനം നടത്തിയത് ചിലരെയൊക്കെ ചില്ലറയൊന്നുമല്ല പ്രകോപിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടാണ് തിങ്കളാഴ്ച പരിപാടി ഉദ്ഘാടനം ചെയ്യുന്ന വേളയിൽ ജസ്റ്റിസ് കട്ജു ഡിവൈഎഫ്ഐ പ്രവർത്തകരെ ഇംഗ്ളീഷ് പഠിപ്പിച്ചു, ഏതാണ് ഈ സംഘടന എന്ന്ചോദിച്ചു എന്നമട്ടിലുള്ള അങ്ങേയറ്റം ബാലിശവും പരിഹാസ്യവുമായ വിമർശനങ്ങൾ ഉന്നയിച്ചു മുന്നോട്ട് വന്നിട്ടുള്ളത്. കട്ജുവിനൊപ്പം പരിപാടിയിൽ പങ്കെടുത്തത് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് അഡ്വ. മുഹമ്മദ്റിയാസും, സുപ്രീം കോടതി അഭിഭാഷകരായ അഡ്വ. ദീപക് പ്രകാശും അഡ്വ. സുഭാഷ് ചന്ദ്രനുമാണ്. എൻഡോ സൾഫാൻ കേസിൽ ഡി.വൈ.എഫ് ഐ കൊടുത്ത കേസ് ഇരകൾക്കു വേണ്ടി വാദിച്ചു ജയിച്ച അഭിഭാഷകരണവർ. ഡി.വൈ.എഫ് ഐ തയ്യാറാക്കിയ ടെക്സ്റ്റ്ന്റെ അവസാനഭാഗത്ത് സുപ്രീം കോടതിയുടെ ഒരുമുൻവിധി കൂട്ടി ചേർക്കുകയാണ് അദ്ദേഹം പ്രധാനമായും ചെയ്തത്. പ്രധാനമന്ത്രിയുടെ വെബ്സൈറ്റിൽ കയറി അദ്ദേഹത്തിനായി അയക്കുന്ന ഇമെയിൽ സദ്ദേശമായതിനാൽ 'സർ' എന്നുമാത്രമാണ് അഭിസംബോധന ചെയ്തിരുന്നത്.സാധാരണ കത്തെഴുത്തും പോലെയുള്ളപരമ്പരാഗത രീതികളല്ല ഇമെയിൽ സദ്ദേശത്തിൽ സാധാരണ ഉപയോഗിക്കാറ്. നേരത്തെ ഇതിന്റെ പ്രചരണാർത്ഥം ഡിവൈഎഫ്ഐ ഇറക്കിയ പോസ്റ്ററുകളിലെല്ലാം 'To, The Honourable Prime Minister of India' എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്. ശ്രീ കട്ജു തന്റെ ജൂനിയേഴ്സിനോടെന്നപോലെ വളരെ സ്നേഹത്തിൽ പറഞ്ഞ ഇക്കാര്യങ്ങളാണ് ചില ദോഷൈകദൃക്കുകൾ ചുരണ്ടിയെടുത്തു ആഘോഷിച്ചത്.
ഇത്രയും കാലത്തെ പ്രവർത്തനങ്ങൾക്കിടയിൽ മാദ്ധ്യമങ്ങളുടെ ഏതെങ്കിലും തരത്തിലുള്ള പരിലാളനകൾ കൊണ്ടല്ല ഡിവൈഎഫ്ഐ എന്ന സംഘടന വളർന്നതും മുന്നോട്ട് പോകുന്നതും. അധികം പിറകോട്ടൊന്നും പോകേണ്ടതില്ല ഇത് തിരിച്ചറിയാൻ. ഡിവൈഎഫ്ഐ കൊടുത്ത കേസിന്റെ പശ്ചാത്തലത്തിൽ എൻഡോസൾഫാൻ വിഷയത്തിൽ ഇരകൾക്കനുകൂലമായി ഒരു ഐതിഹാസിക വിധിവന്നപ്പോൾ കേസ് കൊടുത്ത സംഘടനയുടെ പേര് തങ്ങളെഴുതിക്കൂട്ടിയ നീളൻ എഡിറ്റോറിയലുകളിൽ ഒന്ന് സൂചിപ്പിക്കാൻ പോലും തയ്യാറാകാത്ത മാദ്ധ്യമങ്ങളിൽനിന്നും കൂടുതൽ എന്തെങ്കിലും പ്രതീക്ഷിക്കുന്നില്ല. പക്ഷേ ഇത് ഡിവൈഎഫ്ഐ ക്ക് പുറത്തും ഒരുപാട് മനുഷ്യ ജീവിതങ്ങളെ ബാധിക്കുന്ന വിഷയമായതിനാൽ പ്രതികരിക്കാതിരിക്കാൻ നിർവാഹമില്ല.
തൊഴിലിടത്ത് വച്ച് കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടും, ഇത്തരം സംഭവങ്ങൾ അവർത്തിക്കാത്ത വിധത്തിൽ തൊഴിലിടങ്ങളിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടും തൊഴിലിടത്തു സംഭവിക്കുന്ന ഇത്തരം സംഭവങ്ങളിൽ തൊഴിൽ സ്ഥാപനത്തെ കൂടി ഉത്തരവാദികൾ ആക്കണം എന്നും ആവശ്യപ്പെട്ട് ആയിരങ്ങൾപങ്കെടുത്ത ഒരു ക്യാമ്പയിൻ പരിപാടിയുടെ പ്രാധാന്യം കാണാതെ അവർ തയ്യാറാക്കിയ ടെക്സ്റ്റിൽ ഉദ്ഘാടകൻ തിരുത്ത് വരുത്തി എന്നതൊക്കെ വാർത്തയാക്കുന്നത്ദൗർഭാഗ്യകരമാണ്. ഓരോരുത്തർക്കും ഓരോ ഭാഷാ ശൈലിയും അവരുടെ ബൗദ്ധിക നിലവാരത്തിനനുസരിച്ച ഡ്രാഫ്റ്റിങ് സ്കില്ലും ഉണ്ടാകും എന്നത് സ്വാഭാവികം. ഏറെക്കാലം സുപ്രീംകോടതി ജഡ്ജിയായിരുന്ന ഒരാൾ ഡിവൈഎഫ്ഐ യുടെ പ്രവർത്തകർ തയ്യാറാക്കിയ ടെക്സ്റ്റിൽ ചില കാര്യങ്ങൾ കൂട്ടി ചേർത്തുവെങ്കിൽ (പൂർണമായും തിരുത്തിയാൽപോലും) അതിൽ വാർത്തയാകാൻ പാകത്തിൽ എന്താണുള്ളത്?. മലയാളിയായ ഒരു പെൺകുട്ടി തന്റെ സ്വപ്നങ്ങൾക്ക് ചിറകു വിരിക്കും മുൻപേ ആരുടെയൊക്കെയോ അനാസ്ഥയിൽ കൊലചെയ്യപ്പെട്ടതിൽ ഒട്ടും അസ്വസ്ഥരാകാത്ത, അതിന്റെ ഒരു വാർത്തപോലും ഷെയർ ചെയ്യാത്ത പലരും ഡിവൈഎഫ്ഐ പ്രവർത്തകർക്ക്ഇംഗ്ളീഷ് ഭാഷാ പ്രാവീണ്യമില്ലാ എന്ന വാർത്ത ആവേശത്തിൽ പ്രചരിപ്പിക്കുന്നുണ്ടെങ്കിൽ നിങ്ങളെയോർത്തു സഹതപിക്കാനേ വഴിയുള്ളൂ.
ഡിവൈഎഫ്ഐ മാതൃകയായി തയ്യാറാക്കിയ ഇംഗ്ളീഷ് ടെക്സ്റ്റ് നേരത്തെ പലർക്കുമയച്ചുകൊടുത്തതുമാണ്. അതിൽ എന്തെങ്കിലും കാര്യമായ ഭാഷാ പ്രശ്നമുള്ളതായി ആരും പറഞ്ഞതുമില്ല. ചില ആവശ്യങ്ങൾ കൂടി അതിൽ ചേർക്കണമായിരുന്നു എന്ന് പറഞ്ഞ ചിലരോടൊക്കെ നിങ്ങൾ കൂട്ടിച്ചേർത്തു മെയിൽ അയച്ചോളു എന്ന് പറയുകയും ചെയ്തിരുന്നു. ഒരുകാര്യം കൃത്യമാണ് ഡിവൈഎഫ്ഐ യോടുള്ള രാഷ്ട്രീയ വിരോധം തീർക്കലിൽ കൂടുതൽ ഇതിലൊന്നുമില്ല. പക്ഷേ രാഷ്ട്രീയ വിരോധത്താൽ കണ്ണിലും മനസ്സിലും ഇരുളുബാധിച്ചു നിങ്ങൾ ട്രോളുമ്പോൾ നിസ്സാര വൽക്കരിക്കപ്പെട്ടു പോകുന്ന ഒരു പ്രധാന വിഷയമുണ്ട്. ഈ രാജ്യത്തെ ലക്ഷക്കണക്കിന് ചെറുപ്പക്കാർ തൊഴിലെടുക്കുന്ന ഏതാണ്ട് 38 % ത്തോളം മുപ്പത്തഞ്ചു വയസ്സിനു കീഴെ പ്രായമുള്ള സ്ത്രീകളുള്ള ഒരു മേഖലയിലെ സുരക്ഷാപ്രശ്നം. ഒരുപക്ഷെ ഇനിയൊരു രസില രാജു ശ്വാസം മുട്ടി മരിക്കുമ്പോൾ അത്നിങ്ങളിലാരുടെയെങ്കിലും കൂട്ടുകാരിയോ സഹോദരിയോ ഭാര്യയുമൊക്കെ ആകാം. അങ്ങനെയൊന്നവർത്തിക്കാതിരിക്കാനുള്ള പ്രവർത്തനത്തെയാണ് നിങ്ങളിങ്ങനെ അപക്വമായ പരിഹാസത്തിൽ മുക്കി കളയുന്നത്. ഈ പ്രശ്നങ്ങളെല്ലാം ഡിവൈഎഫ്ഐ യുടെ മാത്രം പ്രവർത്തനം കൊണ്ട് സാധ്യമാകുന്ന ഒന്നാണെന്നൊന്നും ഞങ്ങൾ കരുതുന്നില്ല. അതുകൊണ്ടു തന്നെയാണ് ഈ ക്യാമ്പയിനിലേക്കു മറ്റുസംഘടനകളെയും പ്രമുഖ പ്രവർത്തകരേയും സ്വാഗതം ചെയ്യുന്നതും.
ട്രോളാൻ ഉത്സാഹിച്ചവർ വ്യക്തിപരമായി ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട്മുഹമ്മദ് റിയാസിനെ അധിക്ഷേപിക്കുന്നതും ശ്രദ്ധയിൽ പെട്ടു. മലയാളി ആയതു കൊണ്ട് തന്നെ കേരളത്തിലെ രാഷ്ട്രീയ സംഘടനാ കാര്യങ്ങൾ ഞാൻ ശ്രദ്ധിക്കാറുണ്ട്. അങ്ങനെ എന്റെ അറിവിലുള്ളതും പല സുഹൃത്തുക്കൾ ട്രോൾ തുടങ്ങി കഴിഞ്ഞപ്പോൾ ഫേസ്ബുക്കിൽ തന്നെ ഇട്ട പോസ്റ്റുകളിൽ നിന്നും പലതവണകളിലായി പല അഖിലേന്ത്യാ നേതാക്കളുടെയും ഇംഗ്ലീഷ് പ്രസംഗം തത്സമയ പരിഭാഷ ചെയ്തിട്ടുള്ള ആളാണ് നിലവിലെ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട്മുഹമ്മദ് റിയാസ് എന്നും പറയട്ടെ. ഇതൊന്നും അറിയാത്തവരല്ല മീഡിയവണ്ണും വ്യാജ വാർത്തകർക്ക് പിതൃത്വം കൊടുക്കുന്ന മറ്റുള്ളവരും.
ഇനി നിങ്ങളെല്ലാം പ്രചരിപ്പിക്കും പോലെ ആംഗലേയ ഭാഷയിൽ ഡിവൈഎഫ്ഐ പ്രവർത്തകരെല്ലാം നിരക്ഷരകുക്ഷികളാണെന്നിരിക്കട്ടെ. അങ്ങനെയെങ്കിൽ അതിൽ ഒരു വിധേനയുമുള്ള ദുഃഖം ഞങ്ങൾക്കില്ല. നിങ്ങളുടെ ആക്ഷേപം സമ്മതിച്ചാൽ തന്നെ ഞങ്ങടെയൊക്കെ ഇംഗ്ലീഷ് മാത്രമേ വികലമായുള്ളൂ. അത്പരിശ്രമത്താൽ മാറ്റിയെടുക്കാവുന്നതേയുള്ളൂ. ഏതു ഭാഷയേക്കാളും കഷ്ടപ്പെടുന്ന മനുഷ്യന്റെ പ്രയാസങ്ങൾ മനസ്സിലാക്കാനുള്ള ഹൃദയത്തിന്റെ ഭാഷ ഞങ്ങൾക്കറിയാം. ആ ഭാഷ കൂടുതൽ സ്വായത്തമാക്കുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധയും. പക്ഷേ കൂട്ടത്തിലൊരു മനുഷ്യജീവൻ കൊല്ലപ്പെട്ടുകിടക്കുമ്പോഴും സങ്കുചിതമായ രാഷ്ട്രീയ വിരോധം ആളി കത്തിക്കുന്ന നിങ്ങളുടെയൊക്കെ മനസ്സിന്റെ വൈകല്യമുണ്ടല്ലോ അതത്ര എളുപ്പത്തിൽ മാറ്റാൻകഴിയുന്നതല്ല. നല്ല സംഘടനാ പ്രവർത്തനത്തിന്ഇംഗീഷിൽ അഗാധമായ പാണ്ഡിത്യം വേണമെന്ന ധാരണയും ഞങ്ങൾക്കില്ല. ഈ രാജ്യത്തിന്റെ സമരങ്ങളിൽ ചരിത്രമെഴുതിയവരിൽ എത്രപേർക്ക്ന ന്നായി ഇംഗ്ലീഷ് അറിയാമായിരുന്നു. മുറിയൻ ബട്ട്ലർ ഇംഗ്ലീഷ് പറയുമായിരുന്ന എ.കെ.ജി എന്ന ചെറു മനുഷ്യന്റെ പ്രസംഗം കേൾക്കാൻ നെഹ്റു കാത്തിരുന്നതിനെ പറ്റി എവിടെയോ വായിച്ചിട്ടുണ്ട്. ഏതുമാകട്ടെ മുറിഞ്ഞ ഭാഷായായാലും മുറിയാത്ത ആശയം മുറുകെപിടിക്കുക എന്നതാണ് പ്രധാനം. അക്കാര്യത്തിൽ പിഴവുകളുണ്ടെകിൽ വിമർശങ്ങനങ്ങൾക്ക്സ്വാഗതം.
നന്ദിയുണ്ട്. ട്രോളുകളും നെഗറ്റീവ് വാർത്തകൾകൊണ്ടും ആണെങ്കിൽ കൂടിയും ഈ ക്യാമ്പയിനു ഇത്രമേൽ പ്രചാരം നൽകിയതിന്. ഇത്അവസാനമല്ല. തുടക്കമാണ്. മരണം കൊണ്ട് റസീലരാജു ഈ സമൂഹത്തോട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ട്രോളുകൾ മാത്രംപോരാ സുഹൃത്തേ.
വരൂ ഇനിയെങ്കിലും നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം..
സ്നേഹത്തോടെ,
പ്രീതി ശേഖർ
അഖിലേന്ത്യാ ജോ:സെക്രട്ടറി
ഡിവൈഎഫ്ഐ, കേന്ദ്ര കമ്മറ്റി
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്