ഡോക്ടർമാരുടെ കുറവു നികത്തലും ഗ്രാമീണ മേഖലയിലെ ആരോഗ്യ രംഗം പരിപോഷിപ്പിക്കലുമാണ് സർക്കാരിന്റെ ലക്ഷ്യമെങ്കിൽ അതിനു വഴികൾ വേറെ ഏറെ ഉണ്ട്; അത് ചർച്ചകൾ വഴി ജനാധിപത്യ രീതിയിൽ നടപ്പിലാക്കേണ്ടത്; പക്ഷേ ഇത്തരം കുറുക്കുവഴികൾ തുഗ്ലക്കിനെ പോലും നാണിപ്പിക്കുന്നതാണ്; ഒരു മെഡിക്കൽ പാലംവലി അപാരത: ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
ഡോ ആരിഫ് ഹുസൈൻ തെരുവത്ത്
ഇപ്പോൾ പുറത്ത് വന്ന പുതിയ നാഷണൽ മെഡിക്കൽ കമ്മീഷൻ ബില്ലിൽ സൂചിപ്പിച്ച പാലം വലിയും, അത് സംബന്ധിച്ച ചർച്ചകളും നിരർത്ഥകമാകുന്നത് എങ്ങനെ ആണ് എന്ന് ഒന്ന് നോക്കാം. സർക്കാർ പറയുന്നു ഇവിടെ ഗ്രാമങ്ങളിൽ ഡോക്ടർമാരുടെ വലിയ ക്ഷാമമാണ് എന്ന്. അതേസമയം ഡോക്ടർമാർ പറയുന്നു, അങ്ങനെ ഒരു ക്ഷാമം ഇല്ല എന്ന്. ഡോക്ടർമാർക്ക് ജോലി സ്ഥലത്ത് വേണ്ട സൗകര്യങ്ങൾ കൊടുത്താൽ ആ പ്രശ്നം ഇവിടെ തീരും എന്നാണു അവരുടെ അസോസിയേഷന്റെ പക്ഷം.
എന്നാൽ സർക്കാർ വീണ്ടും പറയുന്നു, ആ പറയപ്പെടുന്ന ക്ഷാമം പരിഹരിക്കാൻ ആയുഷ് ഡോക്ടർമാരെ മോഡേൺ മെഡിസിനിലേക്ക് പാലം വലിക്കുകയാണ് മുന്നിലുള്ള ആകെ ഉള്ള പോംവഴി എന്ന്. അതൊരുമാതിരി മറ്റേടത്തെ വഴിയാണ് എന്ന് ഡോക്ടർമാരും.
നഗരങ്ങളിൽ ഉള്ള പോലെതന്നെ നല്ല 'ഒറിജിനൽ' ഡോക്ടർമാർ തന്നെ വേണം ഗ്രാമങ്ങളിൽ ഉള്ളവരെയും ചികിത്സിക്കേണ്ടത്, അല്ലാതെ ഇതുപോലെ അവരെ രണ്ടാകിടക്കാരായി കാണുന്നത് ശരിയല്ല എന്നാണ് അവരുടെ അഭിപ്രായം. അത് ന്യായമാണ് താനും.
അവസാനമായി, സർക്കാർ പറയാതെ പറയുന്ന ഒരു കാര്യമുണ്ട്, ഇങ്ങനെ ഒരു പാലംവലി നടത്തേണ്ടി വരുന്നത് തന്നെ നമ്മുടെ ആരോഗ്യ വിദ്യാഭ്യാസത്തിന്റെ ഒരു വലിയ പോരായ്മയാണ്, ഒരു പാളിച്ചയാണ് തുറന്നു കാണിക്കുന്നത് എന്ന്. ഇന്ന് നിലവിലുള്ള ആയുഷ് ഡോക്ടർമാരെ കൊണ്ട് രാജ്യത്തിന് ആവശ്യ മേഖലയിൽ വലിയ ഗുണമില്ല എന്ന്. ആയുഷ് മന്ത്രാലയത്തിന്റെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഒരു അവസ്ഥണിത് എന്ന് പക്ഷെ ആ ബില്ലുണ്ടാക്കിയവർ പോലും ചിന്തിച്ചിട്ടുണ്ടോ എന്ന് സംശയമാണ്.
'ബില്ലാ'നന്തര ചിന്തകൾ അങ്ങനെ പോകുന്നു.
ഈ അവസരത്തിൽ ഒരു ഹോമിയോപ്പതി ഡോക്ടറുടെ കണ്ണിലൂടെ കണ്ട ചില കാര്യങ്ങൾ പങ്കു വെക്കാം. ഇന്ത്യയിൽ ഏറ്റവും അധികം വ്യവസ്ഥാപിതമായി സർക്കാർ പിന്തുണയോടെ വളർന്നു വരുന്ന ഒരു ഇതര വൈദ്യ മേഖലയാണ് ആയുഷിലെ ഹോമിയോപ്പതി വിഭാഗം.അതിൽ കേരളത്തിൽ ആണ് എടുത്തുപറയാവുന്ന നേട്ടം ഹോമിയോപ്പതി മേഖല ഉണ്ടാക്കിയിട്ടുള്ളത്. കേരള സർക്കാരിന്റെ തന്നെ വിവിധ പദ്ധതികൾ വഴി അനേകം രോഗങ്ങൾ ഇവിടെ മാറ്റിയിട്ടുണ്ട്, സർജറികൾ ഒഴിവാക്കിയിട്ടുണ്ട്, കുട്ടികളുണ്ടായിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ ഹോമിയോപ്പതിയുടെ നല്ല വശങ്ങൾ കൊണ്ട് ധാരാളം രോഗികൾക്ക് ഗുണം ചെയ്തിട്ടുണ്ട് എന്ന് തന്നെ വേണം പറയാൻ.
ഹോമിയോപ്പതി ഒരു കപട ശാസ്ത്രമാണ് എന്നും അല്ല എന്നും ഉള്ള വടംവലി ഇവിടെ നടന്നു കൊണ്ടിരിക്കെ തന്നെ ഇവിടെ സംഭവിക്കുന്ന ഒരു കാര്യമാണ് മേൽ പറഞ്ഞത്. ഹോമിയോപ്പതിയിൽ ഉപയോഗിക്കപ്പെടുന്ന ഉയർന്ന അവർത്തികൾ അല്ലാത്ത മരുന്നുകളും, സംയുക്തങ്ങളും എല്ലാം ഉണ്ടാക്കുന്ന ഫലങ്ങൾ ആണ് അതിൽ ഏറെയും എന്ന് പക്ഷെ ആർക്കും അറിയാൻ താല്പര്യമില്ല, ഹോമിയോപ്പതിക്കാർക്ക് പോലും. എല്ലാം ജീവശക്തിയുടെ ലീലാവിലാസമാണ് എന്ന് സമ്മതിക്കാൻ ആണ് എല്ലാവര്ക്കും ഒരുപോലെ ഇഷ്ടം.
ചികിത്സ എന്നത് ഒരു മതം പോലെയാണ് ആളുകൾ കാണുന്നത്, അതിൽ ഡോക്ടർമാരും വ്യത്യസ്തരല്ല എന്നതാണ് ദുഃഖ സത്യം. തന്റെ ചികിത്സ മേഖലയിൽ സാധിക്കാത്തതു സാധിക്കും എന്ന് പറഞ്ഞും, ആധുനിക വൈദ്യത്തിൽ വളരെ സിംപിൾ ആയി ചെയ്യാവുന്ന ഒരു കാര്യം അജ്ഞത മൂലം സ്വന്തം ചികിത്സ ശാഖ കൊണ്ട് കോംപ്ലിക്കേറ്റഡ് ആക്കുന്ന കാര്യത്തിലും ഇതര വൈദ്യ ഡോക്ടർമാർ മിടുക്കന്മാരാണ്. അവിടെ കുറ്റാരോപിതരാകുന്നത് ചികിത്സ ശാഖ തന്നെയാണെന്നതാണ് ആശ്ചര്യം. അങ്ങനെ ആണ് ഹോമിയോപ്പതി വ്യാജ വൈദ്യമാകുന്നതും, മരുന്നുകൾ മാഫിയായി മാറുന്നതും, അലോപ്പതി ലോബിയായി പരിണമിക്കുന്നതും.
ഇങ്ങനെ ഏറെയും പഴികേൾക്കേണ്ടി വരുന്നത് ഹോമിയോപ്പതി ഉൾപ്പെടുന്ന ആയുഷ് വിഭാഗം മൊത്തത്തിൽ ആണ് എന്നതാണ് ഒരു വലിയ സത്യം. കാരണം, ആധുനിക വൈദ്യം വളർച്ച കൈവരിക്കുന്നതിന് മുന്നേ ഇന്നുണ്ടായിട്ടുള്ള ശാസ്ത്രീയ അടിത്തറ ഇല്ലാത്ത ഒരു കാലത്ത് ഉത്ഭവിച്ച ആയുർവേദവും ഹോമിയോപ്പതിയും ഒക്കെ ഇന്നും അതേപോലെ നിലനിർത്തുകൊണ്ടു അതാണ് ഏറ്റവും നല്ലതു എന്ന് സ്ഥാപിക്കുവാൻ മതപുരോഹിതൻ നടത്തുന്ന വാദം കണക്കെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ആയുഷ് വിഭാഗത്തിന്റെ രീതി ആണ് ഇങ്ങനെ ഒരു ദുരവസ്ഥക്ക് പ്രധാന കാരണം. സിലബസിൽ ഉൾപ്പെടുത്തിയ വൈദ്യ ശാസ്ത്രങ്ങളെ പരിചയപ്പെടുത്തുന്ന വിവരങ്ങൾ പലപ്പോഴും അവരുടെ കുറവുകൾ കണ്ടെത്തുവാൻ മാത്രമായി ചുരുങ്ങി പോകുന്ന ഒരു വ്യവസ്ഥിതി ആണ് ഇവിടെ സംജാതമായിട്ടുള്ളത്.
ഇതിൽ നിന്നും എല്ലാം മനസ്സിലാകുന്നത്, ബിരുദ തലത്തിൽ പഠിപ്പിക്കപ്പെടുന്ന വിവിധ ആയുഷ് ചികിത്സാ ശാഖകൾ തമ്മിലോ, ആധുനിക വൈദ്യമായിട്ടോ യോജിച്ചു പോകുവാനുള്ള സാധ്യത വളരെ വിരളമാണ് എന്നതാണ്. അവയുടെ പ്രയോഗവത്കരണം ഇനിയെങ്കിലും കൃത്യമായി പഠന വിധേയമാക്കേണ്ടതുണ്ട്. സ്കോപ് ആൻഡ് ലിമിറ്റേഷൻസ് കൃത്യമായി പഠിപ്പിക്കേണ്ടതുണ്ട്, അത് എല്ലാ ഡോക്ടർമാരും കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്, ചികിത്സാ ശാഖകൾ മതങ്ങൾ അല്ല എന്ന അവബോധം ജനങ്ങൾക്കും ഡോക്ടർമാർക്കും ഉണ്ടാകേണ്ടതുണ്ട്. സംയോജിത ചികിത്സ സമ്പ്രദായം സാധ്യമാണെങ്കിൽ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്. ഇന്ന് നിലനിർത്തേണ്ടതില്ലാത്ത, ശാസ്ത്രീയാടിത്തറയില്ലാത്ത ഇതര വൈദ്യ മേഖലകൾ പ്രത്യേകമായി ബിരുദ തലത്തിൽ പഠിപ്പിക്കുന്നത് തന്നെ പുനഃപരിശോധിക്കപ്പെടേണ്ടതുണ്ട്. ഇന്നത്തെ ബില്ലാനന്തര ചർച്ച സൂചിപ്പിക്കുന്നത് പോലെ ആയുഷ് വിഭാഗത്തിലെ ഒരെണ്ണം പോലും അങ്ങനെ ഒരു പ്രത്യേക ബിരുദമായി പഠിപ്പിക്കാൻ യോഗ്യമല്ല എന്നതാണ്. ആയിരുന്നെങ്കിൽ, ഇതുപോലെ ഒരു രണ്ടാംകിട പാലംവലി വേണമായിരുന്നോ?
വാസ്തവത്തിൽ ഇങ്ങനെ ഒരു പാലം വലി നടത്താൻ ഉണ്ടായ അവസ്ഥാവിശേഷം തന്നെ നമ്മുടെ മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ ഒരു വലിയ ജീർണതയിലേക്ക് കൂടെ ആണ് വെളിച്ചം വീശുന്നത്. ഇവിടെ ഏറെ കൊട്ടിഘോഴിച്ചു നടത്തപെടുന്ന ആയുഷ് മെഡിക്കൽ ബിരുദത്തിലൂടെ പുറത്തു വരുന്ന ഒരു 'ഡോക്ടർ' ആരോഗ്യ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന യോഗ്യതയായി കണക്കാക്കുന്ന പ്രൈമറി ഹെൽത്ത് മാനേജ്മെന്റിൽ പോലും ഉപയോഗപെടാത്തത് ആണ് എന്ന വസ്തുത അത്രമാത്രം ഭീകരമാണ്. ഇങ്ങനെ ആവശ്യഘട്ടങ്ങളിൽ ഉപയോഗപ്പെടുന്നില്ലെങ്കിൽ പിന്നെ എന്തിന്റെ പേരിൽ ആണ് ഇങ്ങനെ ജനങ്ങളുടെ നികുതി പണമുപയോഗിച്ചു ആയുഷ് പ്രീണനം നടത്തപ്പെടുന്നത്?
ഇന്ത്യയൊട്ടാകെ യാത്ര ചെയ്ത ചെറിയ ഒരു അനുഭവം വച്ച് പറയുക ആണെങ്കിൽ, ഇപ്പോൾ അവതരിപ്പിച്ച മെഡിക്കൽ ബില്ലിലെ പരാമർശം കൊണ്ട് എന്ത് കാര്യം ആണോ സർക്കാർ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് അക്കാര്യം ഈ അടുത്തകാലത്തൊന്നും തന്നെ സാദ്ധ്യം ആകുകയുമില്ല, പകരം അത് വഷളാവുകയും ചെയ്യും എന്ന് വേണം പറയാൻ. മതിയായ സൗകര്യങ്ങളോ, സ്റ്റാഫോ, യാത്ര സൗകര്യങ്ങളോ ഇല്ലാതെ എങ്ങനെ ആണ് ഒരു ഡോക്ടർക്ക് റൂറൽ മേഖലയിൽ ജോലി നോക്കുവാൻ സാധിക്കുക? ഉത്തരേന്ത്യൻ മേഖലകളിൽ ആരോഗ്യ രംഗം മാത്രമല്ല, മറ്റേതു രംഗം എടുത്താലും ഇതാണ് സ്ഥിതി. എന്നാൽ കേരളത്തിലെ സാഹചര്യത്തിൽ നിന്ന് കൊണ്ട് ഇക്കാര്യത്തെ ഒരിക്കലും നമുക്ക് ഉൾകൊള്ളാൻ സാധിക്കില്ല, അത്രയേറെ പുരോഗതിയും പ്രൊഫഷണലിസവും ആരോഗ്യ മേഖലയിൽ അടക്കം കൈവരിച്ച സംസ്ഥാനം ആണ് നമ്മുടേത്. അത് കേരള-മോഡൽ എന്ന പേരിൽ വാഴ്ത്തപ്പെടുന്നതിന്റെ കാരണവും മറ്റൊന്നും അല്ല.
ഉത്തരേന്ത്യ മുഴുവൻ റോഡുകളും പാലങ്ങളും പണിയുന്നതിൽ ആണ് ഇക്കാലമത്രയും ശ്രദ്ധകൊടുത്ത്. അതുകൊണ്ട് തന്നെ സാമൂഹിക സാംസ്കാരിക വൈജ്ഞാനിക മേഖലകളിൽ ഉത്തരേന്ത്യൻ ഗ്രാമീണ മേഖല ഇന്ന് അധികം വളരെ പിന്നാക്കം ആയി പോയി. കേരളത്തിൽ ഇപ്പോഴാണ് നമ്മൾ ഒരു തെക്ക് വടക്ക് എക്സ്പ്രസ് ഹൈവേ തന്നെ ചർച്ചയാക്കുന്നത്... കാര്യങ്ങൾ അത്രക്ക് വ്യക്തമാണ്. മുന്നിലുള്ള എലിയെ പിടിക്കാൻ ഇല്ലം ചുടുന്ന തരത്തിൽ ഉള്ള ഒരു മുട്ടാപോക്ക് വികസന നയമായിപ്പോയി ഈ പാലംവലി.
ഒരു വശത്തു ആയുഷ് നിർമ്മാണവും, മറുവശത്ത് പാലംവലിയും നടത്തുവാൻ സർക്കാർ തന്നെ ഒരുമ്പെടുമ്പോൾ, ഇത് മറ്റൊരു കച്ചവടത്തിനല്ലേ വാസ്തവത്തിൽ വാതിൽ തുറന്നിടുന്നത് - ഒരു തരം പാലം വലി കച്ചവടം. അല്ലെങ്കിലേ ജീർണിതവസ്ഥയിൽ നിൽക്കുന്ന ആരോഗ്യവിദ്യാഭ്യാസ മേഖലയെ കൂടുതൽ രോഗാതുരമാക്കുവാനല്ലേ ഇത് വഴിവെക്കുക?
ചുരുക്കി പറഞ്ഞാൽ, ഇവിടെ കാണുന്നത്, ആധുനിക വൈദ്യ മേഖലയിലെ ഡോക്ടർമാർ പാലംവലിയെ എതിർക്കുന്നതാണ്. അതിനു അവരുടേതായ ന്യായമായ കാരണങ്ങൾ ഉണ്ട്.ആയുഷ് വിഭാഗം അതിനേക്കാൾ ശക്തിയിൽ ആണ് ഈ പാലംവലിയെ എതിർക്കുന്നത്. അവരുടെ 'മതത്തിൽ' ഇങ്ങനെ ആധുനിക വൈദ്യത്തിന്റെ കലർത്തൽ ആവശ്യമില്ല എന്നാണ് അവരുടെ എതിർപ്പിന്റെ പ്രധാന കാരണം. ശരിയാണല്ലോ, മേല്പറഞ്ഞ പോലെ ശക്തമാണ് ഹോമിയോപ്പതി മേഖല എങ്കിൽ എന്തിനാണ് ഇങ്ങനെ ഒരു പാലം. പാലം പണിയാതെ തന്നെ ആ ഗ്രാമങ്ങൾ ആയുഷ് മേഖലക്ക് ഏൽപ്പിക്കരുതോ? എന്തേ അങ്ങനെ സർക്കാർ ചെയ്യാത്തത്? ആയുഷ് മേഖലക്ക് എന്തെങ്കിലും കാര്യമായ കുറവുകളുണ്ടോ?
ഈ എതിർപ്പുകൾ കൊടുമ്പിരി കൊള്ളുന്നതിനിടെ, എന്തിനാണ് ചുളിവിൽ അലോപ്പതി ഡോക്ടറാവാനുള്ള സുവർണ്ണാവസരം ആയുഷ് ഡോക്ടർമാർ കളഞ്ഞു കുളിക്കുന്നത് എന്നോർത്ത് നാട്ടുകാർ അന്തം വിട്ടു നോക്കി നിൽക്കുകയാണ്. പ്രത്യേകിച്ച് ആയുഷ് അഡ്മിഷനായി കാത്തുനിൽക്കുന്ന കുട്ടികൾ.
ഇവിടെ സർക്കാർ യഥാർത്ഥ പ്രശ്നങ്ങളെ കാണാതെ, മുഖം രക്ഷിക്കാനായുള്ള ഒരു കുറുക്കുവഴി ആണ് കണ്ടു പിടിച്ചിരിക്കുന്നത്.അതേസമയം, ഇത് ആയുഷ്മേഖലയെ ഇങ്ങനെ വളർത്തുന്നതിൽ ഉള്ള നിരർത്ഥകത മനസ്സിലാക്കി കൊണ്ട്, അവരെ പ്രത്യേകമായി സൃഷ്ടിക്കുന്നത് നിർത്തലാക്കുവാനും, നിലവിലുള്ള ആയുഷ് ഡോക്ടർമാരെ ആധുനിക വൈദ്യത്തിലേക്ക് പുനരധിവസിപ്പിക്കുവാനായി ഒരു ബില്ല് മുഖാന്തിരം ഉള്ള പരിശ്രമം ആണ് സർക്കാർ ഇവിടെ ആത്മാർഥമായി നടത്തിയിരുന്നത് എങ്കിൽ, ഇരുകയ്യും നീട്ടി അത് ഏവരും സ്വീകരിച്ചേനെ. ഇവിടെ അത്തരത്തിലുള്ള ഒരു ദീർഘവീക്ഷണമോ ചിന്തയോ നടന്നതായി കാണുന്നില്ല. അടിസ്ഥാന യോഗ്യതയുള്ള 'ഒറിജിനൽ' ഡോക്ടർമാർക്ക് പഠിക്കുവാനുള്ള ഒരു ബിരുദാനന്തര മേഖലയായി ആയുഷ് മേഖലയെ മാറ്റേണ്ട സമയം അതിക്രമിച്ചിട്ടുണ്ട് എന്നാണ് ഈ അവസരത്തിൽ പറയാനുള്ളത്.
എന്തായാലും ഒരു കാര്യത്തിൽ സന്തോഷമുണ്ട്, ഈ പാലംവലിയെ എതിർക്കുക വഴി, ഐ.എം.എ ആയാലും മറ്റു ഇതര ചികിത്സ അസോസിയേഷനുകൾ ആയാലും അവരവരുടെ സ്വതം മനസ്സിലാക്കാൻ ഈ ഒരു സാഹചര്യം വഴി വെച്ചു എന്നതിൽ. പക്ഷെ അപ്പോഴും പ്രശ്നത്തിന്റെ കാതലായ വശങ്ങൾ പുറത്തേക്ക് എത്തിക്കുവാൻ ഇരു സംഘടനകൾക്കും സാധിക്കുന്നില്ല എന്നത് ആശങ്കാജനകമാണ്. ഈവിധമുള്ള, വീണ്ടുവിചാരമില്ലാത്ത രണ്ടാംകിട പാലം വലി എതിർക്കപ്പെടേണ്ടത് തന്നെ ആണ്. ഡോക്ടർമാരുടെ കുറവു നികത്തലും, റൂറൽ മേഖലയിലെ ആരോഗ്യ രംഗം പരിപോഷിപ്പിക്കലുമാണ് സർക്കാരിന്റെ മുന്നിലുള്ള ലക്ഷ്യം എങ്കിൽ അതിനു വഴികൾ വേറെ ഏറെ ഉണ്ട്. അതാണ് ഇവിടെ ചർച്ചകൾ വഴി, ജനാധിപത്യ രീതിയിൽ നടപ്പിലാക്കേണ്ടത്. ഇത്തരം കുറുക്കുവഴികൾ തുഗ്ലക്കിനെ പോലും നാണിപ്പിക്കുന്നതാണ്.
( ലേഖകൻ ഫേസ്ബുക്കിൽ കുറിച്ചത്)
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്