വയോധികനായ ഒരു പൗരനെ കൊന്നുതള്ളി വെള്ള പുതപ്പിച്ച് രാജ്യദ്രോഹിയെ ത്രിവർണം പുതപ്പിച്ച് രക്തസാക്ഷിയാക്കുന്ന സംഘാധിപത്യം; ദാദ്രിയിൽ നിന്നും ഭരണഘടനയിലേക്ക് ഗോമാതാവിനെ ചുമലിലേറി ഒരു യാത്ര: അഡ്വ. ശ്രീജിത് പെരുമന എഴുതുന്നു
മത വൈര്യത്താൽ വേർത്തിരിക്കപ്പെട്ട മനസ്സും മണ്ണും വെള്ളക്കാരനാൽ നിർണ്ണയിക്കപ്പെട്ട അതിർത്തിക്ക് ഇരുപുറവും നിലയുറപ്പിച്ച് വെടിയുണ്ടകൾ പരസ്പ്പരം നെഞ്ചുകളിലേക്ക് കൈമാറുന്നു. മരിച്ചു വീഴുന്ന പട്ടാളക്കാർ അതാത് രാജ്യങ്ങളിലെ മണ്ണിനെയും മനുഷ്യനെയും കാത്തവൻ എന്ന ഖ്യാതിയാൽ ത്രിവർണം പുതച്ച് , സർക്കാരിന്റെ കേവല ധനസഹായവും നേടി മണ്ണിന്റെ ഭാഗമാകുന്നു. അതെ, വിശപ്പടക്കിയവൻ കക്കൂസിനായും, വിശക്കുന്നവൻ അപ്പത്തിനായും നെട്ടോട്ടമോടുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ വടക്കേ അറ്റത്ത് മണ്ണിനായുള്ള യുദ്ധമാണ്.
കാശ്മീരിൽ നിന്നും ഡൽഹി വഴി ഉത്തർപ്രദേശിലേക്ക് ഗോമാതാവിനെ ചുമലിലേറി സഞ്ചരിച്ചാൽ രക്തസാക്ഷികളുടെ മറ്റൊരു ഇന്ത്യയിലെത്താം . ത്രിവർണം പുതപ്പിച്ചു രാജ്യത്തിന്റെ രക്തസാക്ഷിയായി സ്വർഗ്ഗരാജ്യം തേടി മടങ്ങുന്ന രവി ഏലിയാസ് റോബിനെ പോലുള്ളവരുടെ വീര കഥകൾ പറയുന്ന നാട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ബിഷാദ എന്ന ഗ്രാമം ധർമ്മ യുദ്ധത്തിൽ പങ്കെടുത്ത ഒരു വീര യോദ്ധാവിനു ത്രിവർണ്ണ പതാകയിൽ പൊതിഞ് അഭിവാദ്യങ്ങൾ അർപ്പിച്ച് രാജ്യസ്നേഹത്തിന്റെ വിളംബരം നടത്തിയത്. കശ്മീരിലെ യുദ്ധ ഭൂമിയിൽ നിന്നും വരികയായതിനാൽ തന്നെ നമ്മുടെ പൊതുബോധം ദേശസ്നേഹത്തന്റെ മൂർദ്ധന്യാവസ്ഥയിലായിരുന്നു. എന്നാൽ ഏറ്റവും കൂടുതൽ പ്രധാനമന്ത്രിമാരെയും രാഷ്ട്രപതിമാരെയും, മന്ത്രിമാരെയും, നേതാക്കളെയും, ശാസ്ത്രജ്ഞരെയും സംഭാവന ചെയ്ത ലോകത്തിലെ പല രാജ്യങ്ങളെക്കാളും വലിയ ഇന്ത്യൻ സംസ്ഥാനമായ ഉത്തർ പ്രദേശിന്റെ രാഷ്ട്ര ബോധത്തിൽ നമുക്കു തെല്ലും സംശയങ്ങളുണ്ടാകേണ്ടതില്ലല്ലോ ?
ഒട്ടും സംശയിക്കേണ്ട എന്ന് പറയുന്നതിന് കാരണം ഇതാണ്. കഴിഞ്ഞ ഡിസംബറിലായിരുന്നു 50 വയസ്സായ മുഹമ്മദ് അക്ലാഖ് എന്ന വയോധികനെ വീട്ടിലെ റെഫ്രിജറേറ്ററിൽ ബീഫ് സൂക്ഷിച്ചു എന്ന കാരണത്താൽ വീട്ടിൽ കയറി ഭാര്യയുടെയും മക്കളുടെയും മുന്നിൽ വച്ച് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. യുവാവായ മകൻ ധനീഷ് ഗുരുതരമായ പരിക്കുകളോടെ രക്ഷപെടുകയായിരുന്നു. അക്ലാഖ് പശു മാംസം ഭക്ഷിച്ചു എന്ന് സമീപത്തെ അമ്പലത്തിൽ ഒത്തുചേർന്ന് ഒരുകൂട്ടം വർഗ്ഗീയവാദികൾ ആരോപിക്കുകയായിരുന്നു. തുടർന്ന് ആക്രമിക്കാൻ ലക്ഷ്യമിട്ടെത്തിയ ഒരു കൂട്ടം സാമൂഹ്യദ്രോഹികളാണ് നിരായുധരായ വയോധികനെ അതി ക്രൂരമായി കൊലപ്പെടുത്തിയത്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിച്ച് പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ചൂണ്ടുവിരൽ മഷിയാൽ നാം വിശ്വാസമർപ്പിച്ച പ്രധാനമന്ത്രിയപ്പോൾ അയർലണ്ടിലെ സുഖവാസ കേന്ദ്രത്തിൽ നയതന്ത്ര ചർച്ചകളിലായിരുന്നു.
രാജധാനിയിൽ നിന്നും അതായത് കൃത്യമായി പറഞ്ഞാൽ ഡൽഹിയിൽ സംഘപരിവാര ഭരണകൂടത്തിന്റെ തിരുമുറ്റത്ത് നിന്നും 45 കിലോമീറ്ററുകൾ മാത്രം അകലെ ഗൗതം ബുദ്ധനഗറിലെ ദാദ്രിയിലാണ് ഗോമാതാവിനുവേണ്ടിയുള്ള വിശുദ്ധ യുദ്ധത്തിന്റെ കൊടിയേറ്റം നടന്നത്. ഇരയായതോ വയോധികനായ ഒരു പാവം കർഷകനും. പിറന്നു വീണ ചോര കുഞ്ഞിനെവരെ ലൈംഗിക പീഡനത്തിനിരയാക്കുന്നവനും, ഗർഭപാത്രത്തിലെ കുഞ്ഞിനെ നിറവയറു കീറി ത്രിശൂലത്തിൽ തറയ്ക്കുന്ന വർഗ്ഗീയ കോമരങ്ങളും, മകളെ ക്രൂരമായ ബലാത്സംഗത്തിനിരയാക്കുന്ന പിതാക്കന്മാരും, മനുഷ്യജന്മങ്ങളെ പുഴുക്കൾ പോലെ തീവണ്ടിയിൽ ചുട്ടെരിക്കുന്ന കാട്ടാളന്മാരും നിർഭയം വിഹരിക്കുന്ന ശ്യാമ സുന്ദര മതേതര നാട്ടിൽ ബീഫ് എന്ന വസ്തു ഭക്ഷണത്തിനുമപ്പുറം മരണത്തിനും മേലെ വർഗ്ഗബോധത്തിന്റെ അല്ല വർഗ്ഗീയ ബോധത്തിന്റെ ചിഹ്നമാകുകയാണ്.
ദാദ്രി സംഭവം ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ പെട്ടന്നുണ്ടായ കാരണം എന്നോണം അസഹിഷ്ണുതയ്ക്കെതിരായി പൊതു ബോധം രൂപപ്പെടുന്നതിന്റെ സൂചനകൾ നൽകിയിരുന്നു. എന്നാൽ നിർഭാഗ്യമെന്നു പറയട്ടെ പല പല സംഭവങ്ങൾ ദിവസേന കയറി ഇറങ്ങി പോകുന്ന എന്റെയും നിങ്ങളുടെയും ബോധമണ്ഡലത്തിൽ ദാദ്രിക്കു അൽപായുസേ ഉണ്ടായിരുന്നുള്ളൂ. അസഹിഷ്ണുത എന്ന വർഗ്ഗീയ വിപത്ത് പശുവിനെയും ദേശസ്നേഹത്തിന്റെയും രൂപത്തിൽ പൂർവ്വാധികം ശകതിപ്രാപിക്കുകയായിരുന്നു. ചാണകവും , മൂത്രവും ആർഷ ഭാരത സംസ്ക്കാരത്തിന്റെ ദേശീയ ചിഹ്നങ്ങളായി പ്രതിഷ്ഠിക്കപ്പെട്ടു. പശുവിന്റെ രക്ഷയ്ക്കെന്നപേരിൽ ഒരു പറ്റം ദേശസ്നേഹികൾ രാജ്യത്തെ സാധാരണ പൗരന്മാരെ കാലാപുരിക്ക് അയക്കാൻ മത്സരിക്കുന്ന കാഴ്ചകൾക്കും ജനാധിപത്യം സാക്ഷിയായി.
ഏറ്റവും ഒടുവിൽ കശ്മീരിലെ ഉറിയിൽ തീവ്രവാദികൾ സൈനിക ആക്രമണം നടത്തി ചിന്നഭിന്നമാക്കിയ വീര സൈനികരുടെ മൃദദേഹങ്ങൾ യഥാർത്ഥ ദേശസ്നേഹത്തിന്റെ വികാരങ്ങൾ രാജ്യമൊട്ടുക്ക് ഉണർത്തിയപ്പോൾ സംഘപരിവാർ തീവ്ര ഹിന്ദൂ സംഘങ്ങൾ വർഗ്ഗീയ മുതലെടുപ്പ് നടത്തുകയായിരുന്നു. തീവ്രവാദികളെയും തീവ്രവാദത്തെയും എതിർക്കേണ്ടതിനു പകരം മതപരമായ വർഗ്ഗീയ ചിന്തകൾ ജനമനസ്സുകളിൽ കുത്തിവയ്ക്കാനും അതിലൂടെ ഹിന്ദുരാജ്യം എന്ന തീവ്ര ചിന്താഗതികൾക്ക് ഊർജ്ജം പകരാനും ശ്രമിക്കുകയായിരുന്നു. തീവ്രവാദികൾക്കെതിരെ അതിർത്തിയിൽ സൈന്യം പോരടിക്കുമ്പോൾ മറുഭാഗതുകൊലപാതകികൾ വീര രക്തസാക്ഷികളായി വാഴ്ത്തപ്പെടുകയായിരുന്നു.
ദാദ്രിയെ മറന്ന ഒരു ജനത വർഗ്ഗീയതയ്ക്ക് മൂക സാക്ഷികളായി എന്നതിൽ സംശയമില്ല. അഖ്ലാഖിനെ കൊലപ്പെടുത്തിയ സംഘത്തിലെ ഒരു പ്രതി രവി ഏലിയാസ് റോബിൻ കിഡ്നി സംബന്ധമായ അസുഖത്താൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടു. ഒരു മരണവും ആഘോഷിക്കപ്പെടരുത് എന്നതുപോലെ തന്നെ രവിയുടെ മരണവും ബാക്കി വച്ചതു ശൂന്യത മാത്രമാണ്. എന്നാൽ പിന്നീട് നടന്ന സംഭവ വികാസങ്ങൾ രാജ്യത്തിന്റെ അഖണ്ഡതയെയും മനഃസാക്ഷിയെപോലും പിടിച്ചുലയ്ക്കുന്നതായിരുന്നു. വയോധികനായ ഒരു മനുഷ്യനെ കേവലം ബീഫ് കൈവശം വച്ചെന്നാരോപിച്ച് ക്രൂരമായി കൊലപ്പെടുത്തിയ പ്രതിയുടെ മൃതദേഹം ഒരു യോദ്ധാവിനെപോലെ ആ ഗ്രാമത്തിലെ ഒരുപറ്റം ആളുകൾ ത്രിവർണ്ണ പതാക പുതപ്പിച്ചു അഭിവാദ്യങ്ങൾ അർപ്പിക്കുന്നു. എല്ലാ അവകാശങ്ങളുമുള്ള ഒരു നിരപരാധിയായ പൗരനെ പച്ചയ്ക്ക് കൊലചെയ്ത സംഭവത്തിലെ പ്രതിക്ക് ദേശീയ പതാകയിൽ പൊതിഞ്ഞു അഭിവാദ്യം അർപ്പിക്കുന്ന അങ്ങേയറ്റം രാജ്യവിരുദ്ധ സംഭവത്തിന് ക്രമ സമാധാനവും, നിയമങ്ങളും സംരക്ഷിക്കേണ്ട പൊലീസും സർക്കാർ സംവിധാനങ്ങളും കാവൽ നിൽക്കുകയായിരുന്നു എന്നത് ജനാധിപത്യത്തിലെ പഴുതുകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇന്ത്യൻ ഭരണഘടനയുടെ 21 അനുച്ഛേദം നൽകുന്ന അവകാശം അഖ്ലാഖിനു നിഷേധിക്കപ്പെട്ടിരിക്കുന്നു. ആ നിഷേധത്തിന്റെ കൈകൾ നാളെ എന്റെയും നിങ്ങളുടെയും നേർക്ക് നീളുമെന്നതിൽ സംശയമേതും വേണ്ട.
തമ്മിൽ തല്ലിച്ചു ഭരണം നടത്താൻ വന്ന കൊള്ളക്കായ വെള്ളക്കാർ പണ്ട് ഇന്ത്യൻ വന്നപ്പോൾ കണ്ടത് തമ്മിൽ തല്ലുന്ന രാജാക്കന്മാരെയെയും പ്രജകളെയുമായിരുന്നു. അതുകൊണ്ടു തന്നെ വൈദ്യൻ കല്പിച്ചതും രോഗി ഇച്ചിച്ചതും പാല് എന്നതുപോലെ അവർക്കു കാര്യങ്ങൾ എളുപ്പമായി. ഇന്നിതാ കാശ്മീരിൽ വിഘടനവാദികളും, തീവൃവാദികളും സൈന്യവും ജനങ്ങളും മത സംഘടനകളും എല്ലാം പരസ്പരം ഏറ്റുമുട്ടുന്നു. ഇങ്ങു തെക്കേ അറ്റത്തു വന്നാൽ നമ്മുടെ കൊച്ചു കേരളത്തിൽ നിന്നും ഉടലോടെ സ്വർഗ്ഗത്തിൽ പോകാൻ ആടിനെയും മേടിച്ചു സിറിയയുടെയും അഫ്ഗാനിസ്ഥാന്റെയും വിസയെടുത്ത് കാത്തിരിക്കുകയാണ് അഭ്യസ്തരവിദ്യരായ മലയാളികൾ.
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ കുറുവടിയും, ഒറ്റമുണ്ടും ഉടുത്ത് അഹിംസയിലൂടെയും, സത്യാഗ്രഹത്തിലൂടെയും കീഴടക്കിയ അർദ്ധനഗ്നനായ ഫക്കീറിനെ പോയന്റ് ബ്ളാങ്കിൽ ഇറ്റാലിയൻ പിസ്റ്റൾ ഉപയോഗിച്ച് വെടിവച്ചു കൊലപ്പെടുത്തിയത് നമുക്കിടയിലെ ഒരു മനുഷ്യ ഗോഡ്സെയാണെന്നത് മറക്കരുത്. കാലം ഏറെ ഉരുണ്ട ജനങ്ങൾ മതാടിസ്ഥാനത്തിൽ ചിന്തകളും കർമ്മങ്ങളും രൂപപ്പെടുത്തിയപ്പോൾ ഗാന്ധി വഞ്ചകനും ഒറ്റുകാരനും ഭീകരനായ മാറുകയും ഗോഡ്സെ ദൈവതുല്യനായ മാറി പ്രതിഷ്ഠിക്കപ്പെട്ടു. കൊലപാതകിയെന്നു ആരോപിക്കപ്പെട്ട പ്രതിയെ ഭാരത മാതാവിന്റെ ത്രിവർണം പുതപ്പിക്കുമ്പോൾ അതിനെതിരെ ഒന്ന് പ്രതികരിക്കാതെയെങ്കിലും ഇരിക്കുമ്പോൾ നാം അറിഞ്ഞോ അറിയാതെയോ ബലി കൊടുക്കുന്നതുകൊട്ടിഘോഷിച്ചു നാം അനുഭവിക്കുന്ന 'India a sovereign, socialist, secular, democratic republic, assuring its citizens of justice, equaltiy, and libetry, and endeavours to promote fraterntiy among them' എന്ന അഹങ്കാരമാണ് എന്നത് മറക്കേണ്ട. പ്രതികരിക്കേണ്ടത് നമ്മളാണ് കൈകൾ ബന്ധിക്കപ്പെട്ടിട്ടില്ല എന്ന് ബോധ്യപ്പെടുത്താണെങ്കിലും.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്