Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

സർക്കിൾ ഇൻസ്‌പെക്ടർ സ്മാർട്ട് വിജയനരികിൽ സഹായം അഭ്യർത്ഥിച്ച് എത്തിയ മറിയം റഷീദ എന്ന സുന്ദരിയായ യുവതി അയാളുമായി കിടക്ക പങ്കിടാൻ സമ്മതിക്കാത്തതിന്റെ പേരിൽ ദേശാഭിമാനിയും സ്മാർട്ട് വിജയനും ചേർന്ന് ഗൂഢാലോചന നടത്തി സൃഷ്ടിച്ചെടുത്തതല്ലേ ചാരക്കേസ്? ചാരക്കേസ് സൃഷ്ടിച്ചത് ദേശാഭിമാനി ആണെന്ന സത്യം വിളിച്ചുപറഞ്ഞ ജോമോൻ പുത്തൻപുരയ്ക്കൽ മാപ്പുപറയണം: പരിഹാസവുമായി ക്രൈം നന്ദകുമാറിന്റെ പോസ്റ്റ്

സർക്കിൾ ഇൻസ്‌പെക്ടർ സ്മാർട്ട്  വിജയനരികിൽ സഹായം  അഭ്യർത്ഥിച്ച്  എത്തിയ മറിയം റഷീദ എന്ന സുന്ദരിയായ യുവതി അയാളുമായി കിടക്ക പങ്കിടാൻ സമ്മതിക്കാത്തതിന്റെ പേരിൽ ദേശാഭിമാനിയും സ്മാർട്ട് വിജയനും ചേർന്ന് ഗൂഢാലോചന നടത്തി സൃഷ്ടിച്ചെടുത്തതല്ലേ ചാരക്കേസ്? ചാരക്കേസ് സൃഷ്ടിച്ചത് ദേശാഭിമാനി ആണെന്ന സത്യം വിളിച്ചുപറഞ്ഞ ജോമോൻ പുത്തൻപുരയ്ക്കൽ മാപ്പുപറയണം: പരിഹാസവുമായി ക്രൈം നന്ദകുമാറിന്റെ പോസ്റ്റ്

ടി.പി.നന്ദകുമാർ

ദേശാഭിമാനിയോട് മാപ്പുപറയണം ജോമോൻ പുത്തൻപുരയ്ക്കൽ......!

ഭയാ കേസ് നടത്തി ചരിത്രം സൃഷ്ടിച്ച ജോമോൻ പുത്തൻപുരയ്ക്കൽ, താങ്കൾ ചാരക്കേസുമായി ബന്ധപ്പെട്ട ദേശാഭിമാനിയെ താഴ്‌ത്തിക്കെട്ടി പോസ്റ്റ് ഇട്ടത് ചരിത്രത്തിനും സംസ്‌കാരത്തിനും ചേർന്നതല്ല ....!

കോളിളക്കം സൃഷ്ടിച്ചു കൊണ്ട് അന്താരാഷ്ട്ര ശ്രദ്ധനേടിയ 'ചാരക്കേസ് അന്വേഷണ റിപ്പോർട്ട്' ശൂന്യതയിൽ നിന്ന് 'നേരറിയാൻ' വേണ്ടി ഉണ്ടാക്കിയ ദേശാഭിമാനിക്ക് 'പുലിറ്റ്‌സെർ 'അവാർഡ് കൊടുക്കണമെന്ന് എന്തുകൊണ്ട് താങ്കൾ പറഞ്ഞില്ല....? ഐഎസ്ആർഒ എന്ന ഇന്ത്യയിലെ അഭിമാന പ്രസ്ഥാനത്തിലെ ശാസ്ത്രജ്ഞന്മാരുടെയും പൊലീസ് ഉദ്യോഗസ്ഥന്മാരെയും ഈ കെട്ടിച്ചമച്ച അന്വേഷണ റിപ്പോർട്ട് വഴി, കൂട്ട് പ്രതിയാക്കി മറിയം റഷീദയിലൂടെയും ഫൗസിയ ഹസ്സനിലൂടെയും ലൈംഗികതയുടെ കേട്ടാലറയ്ക്കുന്ന ആഭാസ കഥകൾ വരെ സൃഷ്ടിച്ച ദേശാഭിമാനി ലോക പത്രപ്രവർത്തനത്തിന് തന്നെ മാതൃകയല്ലേ ജോമോൻ ...? അത് മാത്രമാണോ ?..ഒരു തെറ്റും ചെയ്തിട്ടില്ലാത്ത ചാരക്കേസിൽ, ദേശാഭിമാനി മുഖ്യപ്രതി ആക്കി മാറ്റിയ ഡിഐജി രമൺ ശ്രീവാസ്തവയെ സപ്പോർട്ട് ചെയ്തു എന്ന പേരിൽ, ഭീഷ്മാചാര്യൻ ആയ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനെ ഈ ഒരൊറ്റ 'ചാര വാർത്ത' കൊണ്ട് രാജി വെപ്പിച്ചില്ലേ ...?

പാവപ്പെട്ട എസ്എഫ്‌ഐ, ഡി വൈ എഫ് ഐ പ്രവർത്തകരെ തെരുവിലേക്ക് ഇറക്കി വിട്ടു ബസ്സുകളും പൊലീസ് വാഹനങ്ങളും പൊതുമുതലുകളും എറിഞ്ഞും കത്തിച്ചും നശിപ്പിച്ച് കേരളത്തിൽ ഭീകരാവസ്ഥ സൃഷ്ടിക്കാൻ ഈ ഒരൊറ്റ വാർത്ത കൊണ്ട് ദേശാഭിമാനിക്ക് കഴിഞ്ഞില്ലേ ....? ഐഎസ്ആർഒയുടെ അഭിമാനമായി മാറിയിരുന്ന നമ്പി നാരായണനെയും ശശികുമാറിനെയും പിന്നെ ഇപ്പോൾ പിണറായി വിജയന്റെ മുഖ്യ ഉപദേശകനായ രമൺ ശ്രീവാസ്തവയെയും അടക്കം ലോക്കപ്പിലിട്ടു അണ്ടർവെയർ മാത്രം ധരിപ്പിച്ച് ക്രൂരമായി മർദ്ദിച്ച് സമൂഹത്തിലെ ഏറ്റവും ഭീകരരായി ചിത്രീകരിച്ച് ചാപ്പകുത്തി ഇരുട്ടറയിൽ അടപ്പിക്കാൻ ദേശാഭിമാനിക്ക് കഴിഞ്ഞില്ലേ ജോമോൻ....?

എന്തിന് മലയാള മനോരമ, മാതൃഭൂമി തുടങ്ങിയ ഇന്ത്യയിലെ ഏറ്റവും കൂടുതൽ പഴക്കവും ചരിത്രവും ഉള്ള പത്രങ്ങളുടെ സീനിയർ ലേഖകന്മാരെ പോലും വിശ്വസിപ്പിച്ചു അന്താരാഷ്ട്ര ലെവലിൽ ഉള്ള ചാരകഥയുടെ പിന്നാമ്പുറ കഥകൾ നിറവും പൊടിപ്പും നൽകി ഒന്നാം പേജിൽ വെണ്ടയ്ക്ക അക്ഷരത്തിൽ 'കെട്ടിച്ചമച്ച് ' തെളിവുകൾ സഹിതം മാസങ്ങളോളം തുടർച്ചയായി പ്രസിദ്ധീകരിക്കാൻ ദേശാഭിമാനിക്ക് കഴിഞ്ഞത് ചില്ലറനേട്ടം ആണോ ജോമോൻ ... ? ഓരോ ദിവസവും മനോരമയിലും മാതൃഭൂമിയിലുമടക്കം വാർത്ത എങ്ങനെ പ്രസിദ്ധീകരിക്കണമെന്നും എന്ത് പ്രസിദ്ധീകരിക്കണമെന്നും നിശ്ചയിക്കാനുള്ള പ്രഭവ കേന്ദ്രമായി ദേശാഭിമാനിയുടെ മാസ്റ്റർ ബ്രെയിനുകൾ പ്രവർത്തിച്ചു എന്നത് ചില്ലറ കാര്യമാണോ ജോമോൻ ....? സിക്‌സ്ത് സെൻസ് വാർത്തകൾ സൃഷ്ടിച്ചു നൽകാൻ കഴിഞ്ഞ അസാധാരണ പ്രതിഭ പ്രഭാവർമ്മയെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്സ് സെക്രട്ടറിയാക്കിയതിനെ പരിഹസിക്കുന്നത് ശരിയാണോ ജോമോൻ...?

അതേ ജോമോൻ, ഇഎംഎസ് എന്ന ഇതിഹാസ പുരുഷൻ, തൊഴിലാളികൾക്കും കർഷകർക്കും പട്ടിണി പാവങ്ങൾക്കും വേണ്ടി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക ജിഹ്വ ആക്കാൻ തന്റെ 'പൂർവ്വികസ്വത്ത്' എല്ലാം സംഭാവന ചെയ്താണ് ദേശാഭിമാനി പത്രം തുടങ്ങിയത്, 1942 സെപ്റ്റംബർ 6 നാണ്. ഒളിവിൽ താമസിച്ചും, പൊലീസ് മർദ്ദനമേറ്റും, പാർട്ടിയെ വളർത്താൻ ശ്രമിക്കുന്നതിനിടെ ഇഎംഎസ് കണ്ടെത്തിയ പുതിയ മാർഗ്ഗമായിരുന്നു ദേശാഭിമാനി എന്ന പത്രം... കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിച്ച കാലഘട്ടത്തിൽ പാർട്ടി കാർഡ് ഉണ്ടായിരുന്ന എന്റെ പിതാവ് കെ ദാമോദരൻ നായർ , ഇഎംഎസിനെ അടക്കം, ഒളിവിൽ താമസിപ്പിക്കാൻ സഹായിച്ചതിനും ദേശാഭിമാനി പ്രചരിപ്പിച്ചതിനും അടക്കം ജയിലിൽ അടക്കപ്പെട്ട് ക്രൂര മർദ്ദനങ്ങൾ ഏറ്റു വാങ്ങിയതൊന്നും ഇവിടെ പറയാൻ പാടില്ല .... കട്ടൻകാപ്പിയും പരിപ്പുവടയും എല്ലാം കഴിഞ്ഞ കാലത്തിലെ പ്രയോഗങ്ങൾ ... !

അധികാരം പിടിച്ചെടുക്കാൻ ഇപ്പോൾ ഏതു മാർഗ്ഗവും സ്വീകരിക്കാം.... ലക്ഷ്യമാണ് വലുത്.... അതിന്റെ ഭാഗമായാണ് മലയാള പത്രപ്രവർത്തനത്തിന് എന്നും കളങ്കം ആയ ചാരക്കേസ് 1994 ഒക്ടോബറിൽ സ്മാർട്ട് വിജയനെന്ന സർക്കിൾ ഇൻസ്‌പെക്ടറും ദേശാഭിമാനി പത്രത്തിലെ ചന്ദ്രമോഹന്മാരും പ്രഭാവർമ്മമാരും സിപിഎമ്മിലെ ചില നേതാക്കന്മാരും ചേർന്ന് സൃഷ്ടിച്ചെടുത്തത് ...
സർക്കിൾ ഇൻസ്‌പെക്ടർ സ്മാർട്ട് വിജയനരികിൽ സഹായം അഭ്യർത്ഥിച്ച് എത്തിയ മറിയം റഷീദ എന്ന സുന്ദരിയായ യുവതി അയാളുമായി കിടക്ക പങ്കിടാൻ സമ്മതിക്കാത്തതിന്റെ പേരിൽ ദേശാഭിമാനിയും സ്മാർട്ട് വിജയനും ചേർന്ന് ഗൂഢാലോചന നടത്തി സൃഷ്ടിച്ചെടുത്തതല്ലേ ഈ കേസ്...? ഇന്ത്യയുടെ കൈവശമില്ലാത്ത 'ക്രയോജനിക് ശാസ്ത്ര രഹസ്യം 'ചോർത്തി പാക്കിസ്ഥാനു വിൽക്കാൻ വന്ന ചാര വനിതകൾ എന്ന പേരിൽ മറിയം റഷീദയെയും ഫൗസിയ ഹസനെയും ഐ എസ് ആർ ഒ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ , ശശികുമാർ, ഐജി രമൺ ശ്രീവാസ്തവ എന്നിവരെയും കൂട്ടിച്ചേർത്ത്, എന്തെല്ലാം ലൈംഗികാപവാദ -അപസർപ്പക - അന്വേഷണ കള്ള റിപ്പോർട്ടുകൾ ആണ് അറപ്പും വെറുപ്പും ഉണ്ടാകുന്ന വിധത്തിൽ ദേശാഭിമാനി സൃഷ്ടിച്ചെടുത്തത് ....?

'അങ്ങനെ ലോക അശ്ലീല ...മഞ്ഞ.. ബ്ലാക്ക്‌മെയിലിങ് പത്രപ്രവർത്തനത്തിന് ഇത്ര വലിയ സംഭാവന ചെയ്ത ദേശാഭിമാനി' ഇപ്പോൾ അതൊന്നും ഓർക്കുന്നില്ല ...എല്ലാ കുറ്റങ്ങളും ചെയ്തിരിക്കുന്നത് ഉമ്മൻ ചാണ്ടി ആണെന്ന് ദേശാഭിമാനിയും കോടിയേരി ബാലകൃഷ്ണനും പുതിയ പഠനത്തിലൂടെ കണ്ടെത്തിയിരിക്കുകാണ് ..ഉമ്മൻ ചാണ്ടി കാരണം പീഡനം അനുഭവിക്കേണ്ടി വന്ന.. രക്തസാക്ഷിയാണ് ഇപ്പോൾ അവർക്ക് നമ്പിനാരായണൻ....!

ഇതിനിടയിലാണ് ജോമോൻ പുത്തൻപുരയ്ക്കൽ ചാരക്കേസ് സൃഷ്ടിച്ചത് ദേശാഭിമാനി ആണെന്ന സത്യം വിളിച്ചു പറഞ്ഞത്.. അതുകൊണ്ട് പാർട്ടിക്കുണ്ടായ നഷ്ടം എത്രയാണെന്നറിയാമോ ജോമോൻ പുത്തൻപുരയ്ക്കൽ...? ഇക്കാരണത്താൽ തന്നെ ജോമോൻ പുത്തൻപുരക്കൽ മാപ്പു പറയേണ്ടേ ...?പറയണം.. അല്ലെങ്കിൽ ദേശാഭിമാനി പറയിപ്പിക്കും അതാണ് ദേശാഭിമാനി ചരിത്രം .... ജോമോൻ പുത്തൻപുരയ്ക്കൽ.., താങ്കൾക്ക് ഇനിയും ഇത് ബോധ്യപ്പെട്ടില്ലെങ്കിൽ പ്രശസ്ത പത്രപ്രവർത്തകൻ രാജശേഖരൻ നായർ എഴുതിയ 'THE SPIES FROM SPACE ' എന്ന ഇംഗ്ലീഷ് പുസ്തകമോ അല്ലെങ്കിൽ മലയാള പരിഭാഷ...'ISRO ചാരക്കേസ് ... യഥാർത്ഥ പ്രതികളും ഇരകളും' വായിക്കുക.

ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന അന്വേഷണ റിപ്പോർട്ട് ആദ്യമായി പുറത്തുകൊണ്ടുവന്ന പത്രപ്രവർത്തകൻ ആണ് രാജശേഖരൻ നായർ ( ഈ പുസ്തകം മലയാളികൾ എല്ലാവരും വായിക്കേണ്ടതാണ്... പ്രത്യേകിച്ച് പത്രപ്രവർത്തകർ, രാഷ്ട്രീയക്കാർ , പൊലീസുകാർ , അഭിഭാഷകർ....
വായിക്കുകയും സൂക്ഷിച്ചു വെക്കുകയും ചെയ്യേണ്ടതാണ് ... കോപ്പികൾക്ക് ബന്ധപ്പെടുക മൊബൈൽ നമ്പർ 8075955740, 9495245049)

T. P. NANDAKUMAR, CHIEF EDITOR, CRIME

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP