സിപിഐയ്ക്ക് സിപിഐ(എം) ഇല്ലാത്ത ഇടതു പക്ഷകക്ഷികളുടെ പുനരേകീകരണത്തിന് ശ്രമിച്ചുകൂടെ.?
ഇൻഡ്യയിൽ ചെറുതും വലുതുമായി 35ൽ അധികം ഇടതു സ്വഭാവമുള്ള കക്ഷികളുണ്ട്. അതിൽ വലിയ കക്ഷികളായി വിലയിരുത്തപെടുന്നത് സിപിഐ.യും, സിപിഎമ്മുമാണെങ്കിലും ഇന്ന് അതിൽ നിന്നും പല ഘട്ടങ്ങളിലായി വേർപിരിഞ്ഞുപോയവരും അല്ലാത്തതുമായ ചില കക്ഷികളെങ്കിലും ഇന്ത്യയൊട്ടാകെ വേരുകളുറപ്പിച്ച് യഥാർത്ഥ ഇടതുബദൽ തങ്ങളാണെന്ന വാദങ്ങളുമായി രംഗത്തുണ്ട്....
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ പേറുന്ന കക്ഷികളെ ഒരുകുടക്കീഴിൽ അണിനിരത്തുന്നതിന് നാളിതുവരെ നിലവിലെ ഇടതുപക്ഷകക്ഷികളുടെ മുന്നണിയെന്ന് അവകാശപെടുന്നവർക്ക് സാധിച്ചിട്ടില്ല. ഉദാഹരണത്തിന് കേരളത്തിലെ ഇടതു മുന്നണിയിലെ കക്ഷിയായിരുന്ന ആർ.എസ്പി. മുന്നണിയിൽ നിന്ന് വിട്ടുപോയി കോൺഗ്രസ് മുന്നണിയുടെ ഭാഗമായി. ഇതേ സമയം ദേശീയതലത്തിൽ അവർ ഇടതു മുന്നണിയിലെ 4 കക്ഷികളിലൊന്നാണ്. അതേ 4 കക്ഷികളിലൊന്നായ ഫോർവേർഡ് ബ്ലോക്കിനെ കേരളത്തിലെ മുന്നണിയിലെടുക്കാൻ ഇതുവരെ കേരളത്തിലെ മുന്നണി നേതൃത്വം തയ്യാറായിട്ടില്ല...
ഇടയ്ക്കെല്ലാം സിപിഐ. പറയുന്നത് ഇടതു മുന്നണിയിൽ വലിയ പാർട്ടിയും ചെറിയപാർട്ടിയും എന്ന തിരിച്ചുഭേദങ്ങളില്ല മുന്നണിയിൽ എല്ലാവർക്കും ഒരേപോലെയുള്ള സ്ഥാനമാണ് എന്നാണ്. അങ്ങനെയെങ്കിൽ കമ്മ്യൂണിസ്റ്റ് പുനരേകീകരണം പറയുന്ന സിപിഐ.ക്ക് ഫോർവേർഡ് ബ്ലോക്കിനെ മുന്നണിയിലെടുക്കണമെന്ന് ശക്തമായി വാദിക്കാൻ സാധിക്കാത്തതും മുന്നണിയിലെടുപ്പിക്കാൻ സാധിക്കാത്തതും എന്തുകൊണ്ടാണ് ഉത്തരം വളരെ ലളിതമാണ് സിപിഐ. നേതാക്കൾ സമ്മതിച്ചുതരില്ലെങ്കിലും സിപിഎമ്മിന്റെ ഏകാധിപത്യമാണ് എൽ.ഡി.എഫ്. എന്ന മുന്നണിയിലുള്ളത്....
അങ്ങനെയാണ് സിപിഎമ്മുമായി മാത്രം ചർച്ചചെയ്ത ശേഷം ആർ.എസ്പി. മുന്നണി വിട്ട് യു.ഡി.എഫിൽ ചെന്ന് ചേർന്നത്. അല്ലാതെ അവർ സിപിഎമ്മുമായി ചർച്ച ചെയ്തപോൾ സീറ്റ് നൽകാൻ സാധിക്കില്ല എന്നു കട്ടായം പറഞ്ഞതുകേട്ട് അതിൽ പരാതിയുമായി സിപിഐ. നേതാക്കളെ കണ്ടില്ല എന്നതിൽ നിന്ന് സിപിഐ.യുടെ വല്ല്യട്ടൻ പാർട്ടിയില്ല എന്ന നേതാക്കളുടെ വാദം തെറ്റെന്ന് വ്യക്തമാണ്....ഇന്ന് എങ്ങുമെത്താതെ യു.ഡി.എഫിന്റെ വരാന്തയിൽ നിരങ്ങി കോൺഗ്രസിൽ ചേർന്ന പഴയ ആർ.എസ്പി. നേതാവ് ബാബു ദിവാകരൻ വിണ്ടും ആർ.എസ്പി. എന്ന പാർട്ടി തല്ലിക്കൂട്ടിയെടുക്കുന്നത് സിപിഐ(എം). എന്ന പാർട്ടിയുടെ യാതൊരു തത്വദീക്ഷയുമില്ലാത്ത കേരളത്തിലെ നേതാവിന്റെ പ്രത്യേക താല്പര്യപ്രകാരമാണ് എന്ന് പകൽപോലെ വ്യക്തമാണ്. ...
ആർ.എസ്പി. ഔദ്യേഗിക വിഭാഗം മുന്നണിവിട്ടുപോയപ്പോഴും കുറെയേറേ ആർ.എസ്പി. അണികൾ കേരളത്തിൽ ഇടതുമുന്നണിക്കൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്നു എന്നു വരുത്തി തീർത്ത്. ബാബു ദിവാകരൻ നേതാവിനെ മുൻനിർത്തി ഉണ്ടാക്കിക്കൊണ്ടുവരുന്ന അവസരവാദ ആർ.എസ്പി.യെ മുന്നണിയിലെടുക്കുക എന്നത് സിപിഐ(എം). അടവു തന്ത്രത്തിന്റെ ഭാഗമാണ്. ഇതിലൂടെ ഇടതുമുന്നണിക്ക് വലിയ ജീർണ്ണതയുടെ മുഖം പൊതുസമൂഹമധ്യത്തിൽ നൽകപെടും എന്നതും വ്യക്തമാണ്....
ഇത്തരം ഏകാധിപത്യ സിപിഐ(എം). കുതന്ത്രങ്ങളെ ചെറുത്തു തോൽപ്പിക്കാൻ സിപിഐ. നേതൃത്വത്തിന് കഴിയുമോ?...
ഇവിടെയുള്ള മറ്റ് ഇടതുകക്ഷികളിൽ നല്ലൊരു പങ്കും സിപിഐ(എം). വിട്ട് പുതിയപാർട്ടികളുണ്ടാക്കിയതാണ്. ഉദാ: സി.എംപി. ജെ.എസ്.എസ്., ആർ.എംപി., .. ഇവയുടെ നേതാക്കളെന്നും സിപിഐ(എം). വിട്ടപോൾ സി.പിഐ.യെ സമീപിക്കാതിരുന്നതിനുകാരണം കേരളത്തിലെ മുന്നണി രാഷ്ട്രീയമാണ്. ...
ബാബു ദിവാകരന്റെ കൂടെ എത്ര അണികളുണ്ടായാലും ഇല്ലെങ്കിലും ബാബു ദിവാകരനും കൂടെ മൂന്നുപേരും ഇടതുമുന്നണിയിൽ സിപിഐ.യുടേയും, സിപിഎമ്മിന്റേയും സംസ്ഥാന നേതാക്കൾക്കൊപ്പം ഇരുന്ന് കാര്യങ്ങൾ ചർച്ചചെയ്യും. മറിച്ച് യു.ഡി.എഫിലെത്തിയാലും ഇതു തന്നെ അവസ്ഥ. അടുത്ത തെരഞ്ഞെടുപ്പിൽ ഒന്നോ രണ്ടോ സീറ്റിൽ മത്സരിക്കും, ഭരണം എൽ.ഡി.എഫിന് ലഭിച്ചാൽ ആരെങ്കിലും ജയിച്ചിട്ടുണ്ടെങ്കിൽ മന്ത്രി. രണ്ടുമൂന്നുപേർ ഏതെങ്കിലും കോർപ്പറേഷന്റേയുമൊക്കെ ചെയർമാന്മാരാകും. ഈ അവസ്ഥയിൽ സിപിഐ. ഉയർത്തുന്ന പുനരേകീകരണത്തിനേക്കാൾ പിളർന്ന് ഒരു പുതിയ പാർട്ടികൂടിയായാൽ അവർക്കെല്ലാം ഈ വലിയ സൗഭാഗ്യങ്ങൾ ലഭിക്കുമെന്ന കേരളത്തിലെ പരമാനന്ദകരമായ ഒരു അവസ്ഥ വിട്ടുപോരുക ആർക്കും കഴിയുന്ന കാര്യമല്ല. (വെള്ളിമൂങ്ങ എന്ന പുതിയ സിനിമയും ഇതാണ് പറഞ്ഞു വയ്ക്കുന്നത്).
ഇതുതന്നെയാണ് സിപിഎമ്മില്ലാതെ സിപിഐ. ഇന്ത്യയിലെ മറ്റുകമ്മ്യൂണിസ്റ്റ് ആശയ പാർട്ടികളുമായി ചേർന്ന ഒരു പുനരേകീകരണത്തിന് ശ്രമിക്കാത്തതെന്നും വ്യക്തം. കാരണം സിപിഎമ്മുമായി യോജിച്ച് പോകാൻ സാധിക്കാത്ത നേതാക്കളാണധികവും മറ്റുപാർട്ടികളായി കഴിയുന്നവർ. ഇവരെ കൂട്ടുപിടിച്ചാൽ കേരളത്തിലെ ഇടതുമുന്നണിയിൽ സി.പിഎമ്മിനൊപ്പം തുടരാൻ സിപിഐ.ക്ക് സാധിക്കില്ലാത്ത അവസ്ഥ വന്നാലോ?. അത്തരുണത്തിൽ കേരളത്തിലെ സൗഭാഗ്യം നഷ്ടപെടുത്തേണ്ട വല്ല കാര്യവുമുണ്ടോ?
കേരളത്തിലാണ് ബംഗാളിലേതിനേക്കാൾ ഇന്ന് കമ്മ്യൂണിസ്റ്റ് ചേരിക്ക് ശക്തി ഉള്ളത്. കേരളത്തിലെ സിപിഐ. നേതാക്കൾ കമ്മ്യൂണിസ്റ്റ് പുനരേകീകരണ ചർച്ച മുന്നോട്ടുവയ്ക്കുമ്പോൾ ദേശീയതലത്തിലും അതിന് വലിയ മാനങ്ങൾ ഉണ്ടാവുന്നുണ്ട്. ഇതിൽ അസ്വസ്ഥരാവുന്ന സിപിഎമ്മിന്റെ നേതാക്കൾക്ക് അതിനെ നല്ല അർത്ഥത്തിൽ കാണാൻ കഴിയുന്നില്ല. ഇവിടെയാണ് സിപിഎമ്മില്ലാതെയുള്ള ഒരു കമ്മ്യൂണിസ്റ്റ് ഇടതുചേരികളുടെ പുനരേകീകരണ സാധ്യതയും തേടേണ്ടത്.
അത്തരം പുനരേകീകരണ ചർച്ചയ്ക്ക് വലിയ അളവിൽ തടസമാവാൻ പോകുന്നത് കേരളത്തിലെ ഇടതുമുന്നണിയിലെ സിപിഎമ്മുമായുള്ള ബന്ധമാണെങ്കിൽ ഇടതുപക്ഷകക്ഷികളുടെ പുനരേകീകരണമെന്ന ആശയത്തിനായി അതിൽ നിന്നും സ്നേഹപൂർവ്വം മാറിനിൽക്കാൻ സിപിഐ.യുടെ നേതൃത്വം കരുത്തുകാട്ടണം. എങ്കിൽ മാത്രമാണ് ഇന്ന് ഇന്ത്യയിലെ രാഷ്ട്രീയരംഗത്ത് ചെറിയ പാർട്ടികളായി നിന്ന് പലതരത്തിലുള്ള കമ്മ്യൂണിസ്റ്റ് പാർട്ടികൾ നടത്തിവരുന്ന പോരാട്ടങ്ങളെ ഒറ്റപ്പാർട്ടിയായി നിന്ന് നടത്തികാട്ടി പൊതുസമൂഹത്തിന്റെ അംഗീകാരം പിടിച്ചു പറ്റാൻ സാധിക്കുക.
സിപിഐ.എം.എൽ.ഉം, എസ്.യു.സിഐയും, പോലുള്ള കക്ഷികൾ യാതൊരുവിധ ഭരണ ആനുകൂല്യങ്ങളുമില്ലാതെ ഭരണത്തിലിരിക്കുന്ന കക്ഷികൾക്കെതിരെ ചൂക്ഷിതരാക്കപെടുന്ന സാധാരണ ജനവിഭാഗത്തെ കൂട്ടുപിടിച്ച് നടത്തിവരുന്ന പോരാട്ടങ്ങൾക്ക് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ വലിയ ജനപിൻതുണ ഉണ്ടാക്കുന്നുണ്ട്. ഇതു തിരിച്ചറിയുന്ന സിപിഐ(എം). നേതൃത്വം നഷ്ടപെട്ട ബംഗൾ ഉടൻ തിരിച്ചുപിടിക്കാൻ കഴിയില്ലെങ്കിലും ഇന്ന് അവിടെ രാഷ്ട്രീയപ്രവർത്തനം നടത്തണമെങ്കിൽ സി.പിഐ. എം.എല്ലിന്റേയും, എസ്.യു.സിഐയുടേയും കൂടി പിൻബലം വേണമെന്ന് തിരിച്ചറിഞ്ഞ് പുതിയ നീക്കങ്ങളാരംഭിച്ചിട്ടുണ്ട്. ഇതെല്ലാം അവരുടെ അവസരവാദപരമായ നീക്കങ്ങളുടെ ഭാഗമാണ്. അല്ലാതെ ആത്മാർത്ഥതയുള്ള ഇടതു ഐക്യത്തിനുള്ള ശ്രമങ്ങളുടെ ഭാഗമല്ല...
വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളും വലതു പിൻതിരിപ്പൻ സാമ്പത്തീക നയങ്ങളുമുള്ള ഒരു ഗവൺമെന്റ് രാജ്യം ഭരിക്കുമ്പോൾ ഭിന്നിച്ചു നിന്നാൽ തങ്ങൾക്ക് ഇനി രക്ഷയില്ലെന്നും എന്നാൽ ഒന്നിച്ചു നിന്നാൽ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കുമെന്ന തിരിച്ചറിവിൽ പഴയ സോഷ്യലിസ്റ്റ് ആശയ പാർട്ടികളായ ജനാതദളിന്റേയും സമാജ് വാദികളുടേയും നേതാക്കൾ ഒന്നിച്ച് ഒറ്റപാർട്ടിയാവാനുള്ള ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യൻ ജനാധിപത്യത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായി വർഗീയഭരണം രാജ്യത്തെ ഗ്രസിച്ചിരിക്കുമ്പോഴും, വിലക്കയറ്റത്തിൽ ജനം വലയുമ്പോഴും, മൂപ്പിളമ തർക്കങ്ങളാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിനേതാക്കൾ ഉയർത്തുന്നത് എന്നത് പൊതു സമൂഹ മനസിൽ വലിയ ചർച്ചകളുയർത്തുന്നുണ്ട്....
നാം ഉയർത്തുന്ന ആശയത്തിലേയ്ക്ക് സിപിഎമ്മിന് എത്താൻ സാധിക്കില്ലെങ്കിൽ നമ്മുടെ ആശയം കുഴിച്ചിടുകയല്ല വേണ്ടത്. പകരം ഈ ആശയഗതികളുമായി യോജിപ്പിലെത്താൻ സാധിക്കുന്ന മറ്റ് കമ്മ്യുണിസ്റ്റ് പാർട്ടികളുടെ നേതാക്കളുടെ കൂട്ടായ്മ രൂപീകരിക്കുകയും നമ്മുടെ ആശയങ്ങൾ അവരുമായി പങ്കുവയ്ക്കുകയും ചേരാൻ സാധിക്കുന്നവരുമായി ചേർന്ന് കമ്മ്യൂണിസ്റ്റ് പുനരേകീകരണം സാധ്യമാക്കുക എന്നതാണ് കാരണീയമായിട്ടുള്ളത്.
അല്ലെങ്കിൽ സിപിഐ. നേതാക്കൾ ചുമ്മാ ആശയങ്ങൾ പറയുന്നവർ മാത്രമായി ജനത്തിനുമുന്നിൽ ചിത്രീകരിക്കപെടും. പഴംചൊല്ലിൽ പറയും പോലെ കമ്മ്യൂണിസ്റ്റ് ആശയക്കാരുടെ പുനരേകീകകരണമെന്ന പൂച്ചയ്ക്ക് ആരാണ് മണികെട്ടുക.? അതിന് ഇന്ന് ഇന്ത്യയിൽ നേതൃത്വം കൊടുക്കേണ്ടത് സിപിഐ. തന്നെയാണ്. സിപിഐ.യുടെ നേതാക്കൾ അത്തരം നയപരമായ കാര്യങ്ങൾ തങ്ങളുടെ പാർട്ടി സമ്മേളനങ്ങളിൽ ഉയർത്തി ചർച്ചകൾ നടത്തി പാർട്ടികോൺഗ്രസിൽ അതിനുള്ള തീരുമാനങ്ങളെടുക്കുക. എന്നിട്ട് ധീരമായ നയങ്ങൾ പാർട്ടിയണികളുടേയും പൊതു ജനങ്ങളുടേയും മുന്നിൽ അവതരിപ്പിച്ച് പറയുന്ന ആശയങ്ങൾ നടപ്പിലാക്കികാട്ടുക.
ലാൽ സലാം......
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്