Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തിരഞ്ഞെടുപ്പ് ഒരു ദിവസം തന്നെ നടത്തേണ്ടതുണ്ടോ? യന്ത്രങ്ങളും ആപ്പുകളും കൂട്ടിചേർത്തു എന്നല്ലാതെ ശാസ്ത്ര- സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ച് പ്രൊഫഷണലായി തിരഞ്ഞെടുപ്പ് നടത്താൻ സാധിക്കുന്നില്ല; നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ഇപ്പോഴും നിലകൊള്ളുന്നത് കാളവണ്ടി യുഗത്തിൽ; സി രവിചന്ദ്രൻ എഴുതുന്നു

തിരഞ്ഞെടുപ്പ് ഒരു ദിവസം തന്നെ നടത്തേണ്ടതുണ്ടോ? യന്ത്രങ്ങളും ആപ്പുകളും കൂട്ടിചേർത്തു എന്നല്ലാതെ ശാസ്ത്ര- സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ച് പ്രൊഫഷണലായി തിരഞ്ഞെടുപ്പ് നടത്താൻ സാധിക്കുന്നില്ല; നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ഇപ്പോഴും നിലകൊള്ളുന്നത് കാളവണ്ടി യുഗത്തിൽ; സി രവിചന്ദ്രൻ എഴുതുന്നു

സി രവിചന്ദ്രൻ

(1) നിയമസഭ തിരഞ്ഞെടുപ്പ് ഭംഗിയായി നടന്നു, നല്ല പോളിങ് ശതമാനവും ഉണ്ട്. എല്ലാവർക്കും സന്തോഷിക്കാവുന്ന കാര്യംതന്നെ. അതിനിടെ, അധികമാരും ശ്രദ്ധിക്കാത്ത ഒരു മേഖലയെക്കുറിച്ച് കുറച്ച് കാര്യങ്ങൾ എഴുതുകയാണ്. It is the least glamorous part of this epic event: The Poll process and duties! പരമ്പരാഗതമായി എല്ലാവരും പറയുന്ന കാര്യങ്ങളാണ്, എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളുമാണ്. നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ഇപ്പോഴും കാളവണ്ടി യുഗത്തിൽ തളംകെട്ടി നിൽക്കുകയാണ്. It is sad but true. സർക്കാർ ഉദ്യോഗസ്ഥർക്ക് എന്തോ 'പണി' കിട്ടുന്ന കാര്യമാണ് എന്നല്ലാതെ പുറത്തുള്ള മിക്കവർക്കും ഇലക്ഷൻ ഡ്യൂട്ടിയുടെ സങ്കീർണ്ണതകളും പ്രശ്നങ്ങളെക്കുറിച്ചും കാര്യമായ ധാരണയില്ല എന്നതാണ് വസ്തുത. ഇനി, ഒരാശ്വാസത്തിന് സർക്കാർ ഉദ്യാഗസ്ഥരെല്ലാം പണിയെടുക്കാതെ ശമ്പളംവാങ്ങി സുഖിച്ച് ജീവിക്കുന്നവരാണ് എന്നു തന്നെ കരുതിയേക്കുക... just for a horror! അപ്പോഴും, പത്ത് ദിവസം നിരാഹാരം കിടന്നവൻ നിരാഹാരം തീർന്നപ്പോൾ പത്ത് ദിവസത്തേയും ആഹാരം ഒരുമിച്ച് തട്ടി എന്നു പറയുന്നതുപോലെ പകരം ഇങ്ങനെ ശിക്ഷിക്കുകയാണോ വേണ്ടത്? I don't think os.

(2) ഇലക്ഷൻ ഡ്യൂട്ടി യുദ്ധക്കളമാക്കുന്നതിന്റെ പ്രധാനകാരണം തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഷ്‌കരണവിരുദ്ധതയും പാരമ്പര്യബോധവുമാണ്. ഈ രംഗത്ത് മാറ്റങ്ങൾ കൊണ്ടുവരാൻ ഇച്ഛാശക്തിയുള്ള leaders ഇല്ല. കഴിഞ്ഞ കുറെ വർഷങ്ങളായി പരിഷ്‌കരണം എന്നപേരിൽ കൊണ്ടുവരുന്ന കാര്യങ്ങളെല്ലാം തന്നെ ഇലക്ഷൻ പ്രക്രിയയെ കൂടുതൽ സങ്കീർണ്ണമാക്കുന്നതും ആശയക്കുഴപ്പം ഉണ്ടാക്കുന്നതുമാണ് എന്നതാണ് വാസ്തവം. VIVIPAT മെഷീൻ തന്നെ ഉദാഹരണം. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അതിന്റെ ആവശ്യമില്ലെങ്കിൽ നിയമസഭാ ഇലക്ഷന് അതു കൂടിയേ തീരൂ എന്നു പറയുന്നതിന്റെ കാരണം എന്തായിരിക്കും?!

(3) ഇക്കുറിയും പ്രിസൈഡിങ് ഓഫീസറായിരുന്നു. കരുനാഗപ്പള്ളി ലോർഡ് പബ്ലിക് സ്‌കൂളായിരുന്നു കളക്ഷൻ സെന്റർ. രാവിലെ ചെല്ലുമ്പോൾ പട്ടണം മുഴുവൻ അവിടെയുണ്ട്. ശരിക്കും പൂരംപോലെ. കേവലം അറ്റൻഡൻസ് ബുക്കിൽ ഒപ്പിടാനായി മണിക്കൂറുകളോളം പോളിങ് ഉദ്യോഗസ്ഥർ പൊരി വെയിലത്ത് ക്യൂ നിൽക്കുകയാണ്! പലരും കൈ നിറയെ ഗുളികകളുമായി ഡ്യൂട്ടിക്ക് വന്നതാണ്...പരാതികൾ.. പ്രതിഷേധങ്ങൾ...ഏപ്രിൽ വെയിലിൽ 15 മിനിറ്റ് നിന്നാൽപോലും പണിപാളും. അതൊരു മനുഷ്യാവകാശ ധ്വംസനംകൂടിയാണെന്ന് മനസ്സിലാകാത്തവരുണ്ടോ? 48 മണിക്കൂർ ജോലി ചെയ്യാനെത്തിയവരെ രാവിലെ തന്നെ വാട്ടി വിടുകയാണ്!

(4) ഇത് മനഃപൂർവം ചെയ്യുന്നതാണോ? ഒരിക്കലുമല്ല. ആസൂത്രണമില്ലായ്മ, നേതൃശേഷിയുടെ അഭാവം, പാരമ്പര്യബോധം....ഇത്യാദി ഐറ്റങ്ങളുടെ ആകെത്തുകയാണ് ഇത്തരം നടപടി വൈകൃതങ്ങൾ. ഒരു സെന്ററിൽ എത്ര ഉദ്യോഗസ്ഥർ വരും, വന്നാൽ എങ്ങനെ കൈകാര്യം ചെയ്യും, എത്ര കൗണ്ടർ വേണം, എവിടെ വാഹനങ്ങൾ പാർക്ക് ചെയ്യും.... തുടങ്ങി നൂറ് കണക്കിന് കാര്യങ്ങൾ മുൻകൂട്ടി കണ്ട് ആസൂത്രണം ചെയ്യാൻ കഴിയാത്തതിലെ വീഴ്ചയാണ് ഇപ്രാവശ്യവും കളക്ഷൻ സെന്ററുകളിൽ നിന്നും ഉയർന്ന അതൃപ്തിയുടെ മുഖ്യകാരണം.

(5) റിട്ടേണിങ് ഓഫീസറെ കണ്ടെത്തി രീതി മാറ്റാൻ അഭ്യർത്ഥിച്ചപ്പോൾ പ്രതികരണം ഞഞ്ഞാപിഞ്ഞ...മണിക്കൂറുകളായി ആളുകൾ വെയിലത്ത് കാത്ത് നിൽക്കുന്നു, പത്ത് മിനിറ്റ് ഒന്നു നിന്നു കാണിക്കാമോ എന്നു ചോദിക്കേണ്ടിവന്നു...അപ്പോൾ മറ്റുള്ളവരെ കുറ്റംചാരൽ, കൂടുതൽ ബൂത്തുകൾ ഉണ്ടെന്ന കാര്യം, മുകളിലുള്ളവരാണ് ഉത്തരവാദി എന്നൊക്കെ. പ്രശ്നപരിഹാരത്തിന് എളുപ്പവഴി തന്നെ വന്നു: മൈക്കിന്റെ ഒച്ചകൂട്ടി മാസ്‌ക് നേരെ ധരിക്കാത്തവർക്കും ഒപ്പിടാത്തവർക്കും നിരന്തരം മുന്നറിയിപ്പ് കൊടുക്കുക, പൊലീസിനെകൊണ്ട് പിടിപ്പിക്കുമെന്ന് ഭീഷണിപെടുത്തികൊണ്ടിരിക്കുക.. Everything oslved! :)
ഞാൻ വെയിലത്ത് നിന്നില്ല-അതിന്റെ കാര്യമില്ല എന്നതുകൊണ്ടുതന്നെ. ക്യൂ തീർന്ന് വൈകി ഒപ്പിട്ടു. തികഞ്ഞ ആസൂത്രണമില്ലായ്മയാണ് അവിടെ കണ്ടത്. കോരിച്ചൊരിയുന്ന മഴയത്ത് ചെളിവെള്ളത്തിലായിരുന്നു കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷൻ ഡ്യൂട്ടി. അവിടെപോലും ഇത്ര ഭാവനയില്ലായ്മ കണ്ടിട്ടില്ല.

(6) തിരഞ്ഞെടുപ്പ് ഡ്യൂട്ടി ആവേശപൂർവം ചെയ്യാനെത്തുന്നവരെ പോലും മനസ്സുമടുപ്പിക്കുന്ന പ്രധാനഘടകം ഏതാണ്? സർവീസിൽ പ്രവേശിച്ച കാലംമുതൽ കേൾക്കുന്ന, എല്ലാവരും ഒറ്റ ശ്വാസത്തിൽ പറയാനിടയുള്ള കാര്യം ഇതായിരിക്കും: സാധനസാമഗ്രികൾ വിതരണം ചെയ്യുകയും തിരിച്ചുസ്വീകരിക്കുകയും ചെയ്യുന്ന കളക്ഷൻ സെന്റർ! ഇലക്ഷൻ കമ്മീഷൻ ഹാൻഡ് ബുക്കുകളും ക്ലാസുകളും നൽകുന്ന നിർദ്ദേശങ്ങൾക്കും ക്രമങ്ങൾക്കും വിരുദ്ധമായി തങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ ലോക്കൽ നിയമങ്ങളും മുൻഗണനാക്രമങ്ങളും ഒക്കെ ഉണ്ടാക്കുകയും അത് കൃത്യമായി കൺവേ ചെയ്യാതിരിക്കുകയും ചെയ്യുന്നതിലൂടെയാണ് മിക്കപ്പോഴും കളക്ഷൻ സെന്റർ എല്ലാവരെയും വെറുപ്പിക്കുന്നത്. കൊല്ലത്തെ ക്ലാസിൽ പറയുന്ന കാര്യങ്ങളായിരിക്കില്ല കുളത്തുപ്പുഴയിലെ കളക്ഷൻ സെന്ററിലെ നിർദ്ദേശങ്ങളിൽ! വ്യത്യസ്ത സെന്ററുകളിൽ വ്യത്യസ്ത നിയമങ്ങൾ!

(7) ചിലർക്ക് കവർ കയ്യിൽ കൊടുക്കണം, ചിലർക്ക് സീൽ ചെയ്തുകൊടുക്കണം, ചിലർക്ക് കവറും വേണ്ട സർട്ടിഫിക്കേറ്റും വേണ്ട, ചിലർക്ക് കോപ്പി ഒന്നു തന്നെ ധാരാളം, ചിലർക്ക് രണ്ടും മൂന്നുംവേണം, ചിലർക്ക് ബാറ്ററി അകത്തിടണം, ചിലർക്ക് പുറത്തിടണം, ചിലർക്ക് ഊരിയില്ലെങ്കിലും കുഴപ്പമില്ല... :) മൊത്തത്തിൽ ഇലക്ഷൻ റൂളും നടപടിക്രമങ്ങളും പഠിക്കുന്നതിന് പകരം തങ്ങൾക്ക് അലോട്ട് ചെയ്തിരിക്കുന്ന കളക്ഷൻ സെന്ററിനെ കുറിച്ച് ആഴത്തിൽ പഠിക്കലാണ് പോളിങ് ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം സുരക്ഷിതമായ കാര്യം. പക്ഷെ അതൊട്ട് നേരത്തെ അറിയാനും സാധിക്കില്ല. പകരം തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങളും ഹാൻഡ് ബുക്കും അനുസരിച്ചുള്ള ക്ലാസുകളും വീഡിയോകളുമൊക്കെയാണ്. Collection centre ലോക്കൽ നിയമങ്ങൾ ഇതെല്ലാം അട്ടിമറിക്കുകയും പോളിങ് ഉദ്യോഗസ്ഥരും കളക്ഷൻ സെന്ററിലെ ഉദ്യോഗസ്ഥരും തമ്മിൽ തർക്കവും സംസാരവും ഉണ്ടാകുന്ന അവസ്ഥ സംജാതമാകുകയും ചെയ്യും.

(8) ഇപ്പോൾ 2-3 ഇലക്ഷൻ ക്ലാസുകൾ കാണാറുണ്ട്. പലപ്പോഴും പ്രയോജനരഹിതമെന്ന് മാത്രമല്ല ആശയക്കുഴപ്പം ഉളവാക്കുന്നതിലാണ് ആവർത്തന സ്വഭാവമുള്ള ഇത്തരം മുഷിപ്പൻ ക്ലാസുകൾ അവസാനിക്കുക. ക്ലാസ് മുഷിപ്പനാകാൻ കാരണം എടുക്കുന്നവരുടെ കഴിവില്ലായ്മ ആണെന്ന് ധരിക്കരുത്. വിഷയത്തിന്റെ dryness, duration etc തന്നെയാണ് പ്രധാന പ്രശ്നം. ഈ ഇലക്ഷന് വേണ്ടി പങ്കെടുത്ത ഒരു പ്രാരംഭ ക്ലാസ് 3.30 മണിക്കൂറായിരുന്നു! അവസാനം നടന്ന മാറ്റങ്ങളും പുതിയ നിർദ്ദേശങ്ങളും കളക്ഷൻ സെന്ററിലെ പുതിയ നിർദ്ദേശങ്ങളുമൊക്കെ പരിഗണിച്ചാൽ ഏതാണ്ട് പ്രയോജനരഹിതമായ മൂന്നര മണിക്കൂർ എന്ന് അടിവരയിട്ട് പറയണം.

(9) സത്യത്തിൽ ഇക്കാലത്ത് ഇത്തരം ക്ലാസുകളുടെ ആവശ്യമില്ല. പുതിയതായി വരുന്നവർക്ക് ഓപ്ഷൻ ആയി ക്ലാസ് കൊടുക്കുന്നതിൽ തെറ്റില്ല. Otherwise, it is redundant and unnecessary. സംസ്ഥാനത്തെ മുഴുവൻ ഉദ്യോഗസ്ഥർക്കും ബാധകമാകുന്ന രീതിയിൽ 30-40 മിനിറ്റ് നീളുന്ന ഒരു ക്വാളിറ്റി വീഡിയോ തിരഞ്ഞെടുപ്പ് കമ്മീഷൻ യു-ട്യൂബിൽ അപ്ലോഡ് ചെയ്ത് എല്ലാ പോളിങ് ഓഫീസർമാരുടെയും വാട്സ് ആപ്പിൽ ലിങ്ക് കൊടുത്താൽ സംസ്ഥാനത്ത് ഉടനീളം എല്ലാവർക്കും വ്യക്തമായ ധാരണയുള്ള രീതിയിൽ ഒരേ സ്വാഭാവത്തോടെ തർക്കവും ആശയക്കുഴപ്പവുമില്ലാതെ ഇലക്ഷൻ നടക്കും. One set of directions to all, every one is sure of what they do with a single osurce of reference. പക്ഷെ ഇപ്പോഴും ക്ലാസുകളുടെ എണ്ണം കൂട്ടി എങ്ങനെ വെറുപ്പിക്കാം എന്നാണ് ഗവേഷണം.

(10) കളക്ഷൻ സെന്ററിലെ നിയമങ്ങളും നിർദ്ദേശങ്ങളും അനുസരിച്ചാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെങ്കിൽ നേർച്ചപോലെ നടത്തുന്ന 2-3 ക്ലാസുകളും തിരഞ്ഞെടുപ്പ് കമ്മീഷന്റേതായി തരുന്ന ഡയറി, ഹാൻഡ് ബുക്ക്, ലിസ്റ്റ് ഓഫ് രജിസ്റ്റേഴ്സ്, തിരഞ്ഞെടുപ്പ് കമ്മീഷന്റേതും അല്ലാത്തതുമായ യു-ട്യൂബ് വീഡിയോകൾ.. ഇത്യാദി ഐറ്റങ്ങളെല്ലാം ഒഴിവാക്കുന്നതാണ് നല്ലത്. കാരണം Conflicting directions തിരഞ്ഞെടുപ്പ് പ്രക്രിയയെ ദുർബലപെടുത്തും. ഒന്നുകിൽ കളക്ഷൻ സെന്ററിൽ പറയുന്നത് പോലെ-അല്ലെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത് പോലെ. ഇത് രണ്ടും പലപ്പോഴും കടകവിരുദ്ധമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഒരു കാര്യവുമില്ലാതെ പ്രശ്നം സങ്കീർണ്ണമാക്കുകയാണ്. ബൂത്തിൽവെച്ച് ആരോ വാങ്ങി ആർക്കോ കൊടുത്ത Thermal scanner വരെ തിരിച്ച് കൊണ്ടുവരേണ്ട ജോലി പ്രിസൈഡിങ് ഓഫീസറുടെ ടീമിന്! ഒപ്പിട്ട് വാങ്ങാത്ത സാധനം തിരികെ കൊടുത്തില്ലെങ്കിൽ വീട്ടിൽ പോകാൻ സമ്മതിക്കില്ലെന്ന് ഒരു ഉദ്യോഗസ്ഥൻ പറയുന്നത് കേട്ടു. വാങ്ങിയിട്ടില്ലെന്ന് മാത്രമല്ല കൊടുത്തതിന് രസീതുമില്ല! എല്ലാം ലോക്കൽ നിയമങ്ങളാണ്

(11) This time, We had an advantage. കളക്ഷൻ സെന്ററിന് 6-8 കിലോമീറ്റർ അകലെയായിരുന്നു ബൂത്ത്. ഇലക്ഷൻ കഴിഞ്ഞതും 15-20 മിനിറ്റ് കൊണ്ട് എല്ലാം റെഡിയാക്കി. നേരത്തെ ചെയ്താൽ നേരത്തെയെത്താം എന്ന ഓപ്ഷൻ ഉള്ളതുകൊണ്ടാണ് നേരത്തെയെത്തിയത്. കാരണം ഞങ്ങളുടെ ടീമിന് മാത്രമായി ഒരു വണ്ടി ഉണ്ടായിരുന്നു. ഒന്നിലധികം ടീമുകളെ കയറ്റിയ ബസ്സാണെങ്കിൽ നേരത്തെ തീർക്കുന്നതുകൊണ്ടൊന്നും യാതൊരു പ്രയോജനവുമില്ല. രാത്രി 7.45 ന് റിസീവ് സെന്ററിൽ എത്തി. അവിടെ കൗണ്ടറുകൾ സെറ്റായി വരുന്നതേയുള്ളൂ! റീസീവ് സെന്ററിലെ ലിസ്റ്റും രജിസ്റ്റർ ബുക്കിലെ ലിസ്റ്റും തമ്മിൽ അജഗജാന്തരം! സാധനം വാങ്ങുന്ന സമയത്ത് വ്യക്തമായ കമ്മ്യൂണിക്കേഷനില്ല...വാട്സ് ഗ്രൂപ്പിൽ ചേർക്കുമെന്ന് പറഞ്ഞു, ചേർത്തില്ല.

(12) സ്വീകരിക്കുന്ന ഉദ്യോഗസ്ഥർക്ക് വേണ്ടത്ര ധാരണയില്ലാത്തത് പ്രശ്നമാണ്. They alos seem tense and under pressure. സ്റ്റാട്ടുട്ടറി-നോൺ സ്റ്റാട്ടുട്ടറി കവറുകളുടെ ടൈറ്റിലൊക്കെ നുള്ളിപിടിച്ച് നോക്കിയെടുത്ത് വായിക്കാൻ മാത്രം അരമണിക്കൂറാണ് എടുത്തത് കളക്ഷൻ സെന്ററിൽ ഇരിക്കുന്ന ഉദ്യോഗസ്ഥരെ കുറ്റപെടുത്തിയിട്ട് കാര്യമില്ല. അവരും പോളിങ് ഉദ്യോഗസ്ഥരെപോലെ വ്യവസ്ഥയുടെ ഇരകളാണ്. ഇതൊക്കെയാണെങ്കിലും സാധാരണയുള്ളതിലും ഇരട്ടി ബൂത്തുകൾ ഒരേസമയം കൈകാര്യം ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളും പരിമിതികളും അംഗീകരിക്കണം. അതിനവരെ അഭിനന്ദിക്കുകയും വേണം. പക്ഷെ ഞാനിവിടെ പറഞ്ഞത് നിസ്സാരമായി ഒഴിവാക്കാൻ കഴിയുന്ന കാര്യങ്ങളെ കുറിച്ചാണ്.

(13) ഓരോ തിരഞ്ഞെടുപ്പ് കഴിയുന്തോറും തയ്യാറാക്കേണ്ട ഡോക്കുമെന്റുകളുടെയും കവറുകളുടെയും എണ്ണം കൂടികൂടി വരികയാണ്. 123456789 കവറുകൾ! 'Coveromania' എന്നു പറയണം. അവയിലെല്ലാം ഏറെക്കുറെ സമാനവിവരങ്ങൾ ആവർത്തിക്കണം. ഉദാ-കൺട്രോൾ യൂണിറ്റിന്റെ number തന്നെ തൊള്ളായിരം പ്രാവശ്യം അവിടെയും ഇവിടെയുമെല്ലാം എഴുതിവെക്കണം. ഇതെല്ലാം ഒരു ഡോക്കുമെന്റാക്കി (ie one book) അതിന്റെ കോപ്പി എല്ലാ സെക്ഷനിലും എത്തിച്ചാൽപോരെ? അല്ലെങ്കിൽ നമ്പരിന്റെ ഭാഗം ഒരു ഫോട്ടോയെടുത്ത് ഓരോരുത്തർക്കും അനവദിച്ച സൈറ്റുകളിൽ അപ്ലോഡ് ചെയ്യുക. ഇത് സീലിങ്.. സറ്റാമ്പിങ്... ഒട്ടിക്കൽ..കോപ്പിയെടുക്കൽ, കത്തിക്കൽ.. കൊണ്ടുകൊടുക്കുന്ന ഈ കവറുകളിൽ ഏതാനും ചിലവ ഒഴികെ ബാക്കിയെല്ലാം കളക്ഷൻ സെന്ററിലെ ഏതെങ്കിലും മുറിയിൽ ഡമ്പ് ചെയ്തുകളയാനുള്ളതാണ് എന്നോർക്കുമ്പോഴാണ് അതിലും രസം. രാവിലെ ഇലക്ഷൻ തുടങ്ങിക്കഴിഞ്ഞാൽ പിന്നെ പ്രിസൈഡിങ് ഓഫീസറുടെ മനസ്സിൽ കവറുകളായിരിക്കും...പല നിറത്തിലുള്ള കവറുകൾ എന്തിനാണ് ഇത്രയും കവറുകളും സർട്ടിഫിക്കറ്റുകളും എന്ന് ചോദിക്കരുത്. സത്യത്തിൽ ഇവയുടെ നാലിൽ ഒന്നുപോലും ആവശ്യമില്ല. മിക്ക കവറുകളിലും NIL എഴുതിയിടേണ്ടിവരുന്നു. പ്രിസൈഡിങ് ഓഫീസറുടെ ഡയറി എന്ന ഒറ്റ ഡോക്കുമെന്റിൽ നമ്പരിട്ട് ഉൾകൊള്ളിക്കാവുന്ന വിവരങ്ങളേ ഉള്ളൂ ഇതെല്ലാം, പിന്നെവോട്ടേഴ്സ് അക്കൗണ്ടും. ഒറ്റ റിപ്പോർട്ടിന്റെ സ്ഥാനത്താണ് 50 കവറുകൾ!

(14) ഇത്തവണ 7 മണിവരെയായിരുന്നു തിരഞ്ഞെടുപ്പ്. സത്യത്തിൽ 6-7 മണി സമയത്ത് ഒരു വോട്ടുപോലും പോൾ ചെയ്യപെടാത്ത ബുത്തുകളുണ്ട്. സമയം നീട്ടികൊടുക്കുന്നത് പലപ്പോഴും ഓവർ റിയാക്ഷനായി ചെയ്യുന്നതാണ്. മറ്റൊന്നായിരുന്നു ഇരട്ടവോട്ടിന്റെ പ്രശ്നം. ഇലക്ഷന് തൊട്ടുമുമ്പായിരുന്നു അത് സംബന്ധിച്ച നിർദ്ദേശങ്ങൾ വന്നതും. എത്രമാത്രം സങ്കീർണ്ണമാക്കാമോ ആ രീതിയിൽ.... ASD( Absent-Shift- Dead) ലിസ്റ്റിൽ ഉള്ളവർ നാലഞ്ച് പേർ വോട്ട് ചെയ്യാൻ വന്നാൽ പണിയാണ്. ഒരു സൈറ്റ് അപ്ലോഡ് ചെയ്ത് ഫോട്ടോ സഹിതം വോട്ടറുടെ വിവരങ്ങൾ അപ്ലോഡ് ചെയ്യണം. സൈറ്റ് ബൂത്തിൽവെച്ച് ഡൗൺലോഡാകില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പിന്നീട് റിട്ടേണിങ് ഓഫീസറുടെ വാട്സ് ആപ്പിലും പ്രിസൈഡിങ് ഓഫീസർമാരുടെ Whats app groupലും ഫോട്ടോസഹിതം വിവരം അപ്ലോഡ് ചെയ്യണം. വോട്ടറെകൊണ്ട് സത്യവാങ്മൂലം എഴുതി വാങ്ങണം. ഒപ്പിനൊപ്പം വിരലടയാളംകൂടി വാങ്ങണം. ഇത്തരം വോട്ടേഴ്സിന്റെ ലിസ്റ്റ് ഉണ്ടാക്കണം... ചുരുക്കത്തിൽ ഒരു കുറ്റവാളിയെപ്പോലെയാണ് രണ്ടിടത്തത് പേര് ഉള്ളവർ വോട്ട് ചെയ്യേണ്ടത്! ASD കവറുകൾ ഏത് കൂട്ടത്തിലാണ് വെക്കേണ്ടതെന്ന് പോലും അവസാന നിമിഷംവരെ കളക്ഷൻ സെന്ററിൽ നിന്നും നിർദ്ദേശം ഉണ്ടായിരുന്നില്ല. അങ്ങനെ എങ്ങും വെക്കാതെ കയ്യിൽ സൂക്ഷിച്ചു.വേറൊരു മാരക പരിഷ്‌കരണം പോളിങ് ഏജന്റുമാരുടെ ചലനങ്ങൾ ട്രാക്ക് ചെയ്യുന്ന ലിസ്റ്റ് തയ്യാറാക്കണം എന്നതായിരുന്നു. എന്ത് കോക്കനട്ടാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് മാത്രം വ്യക്തമല്ല.

(15) തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയമനം നടത്തുമ്പോൾ മുതൽ കാളവണ്ടിയുഗധാരണകൾ പിടിമുറുക്കും. ഉദ്യോഗസ്ഥർക്ക് പരമാവധി അകലെ കൊടുത്താൽ ഇലക്ഷൻ 'നിഷ്പക്ഷമായും സുതാര്യമായും' നടക്കും എന്നതാണ് ഒരു കാഴ്ചപാട് :) തെക്കെ അറ്റത്തുള്ളവർക്ക് വടക്കെ അറ്റത്തുകൊടുക്കും, തിരിച്ചും. ഈ കാഞ്ഞബുദ്ധി കാരണം, രാത്രി രണ്ടിനും മൂന്നിനുമൊക്കെ വീട്ടിലെത്താനാവാതെ വണ്ടികാത്തു തെരുവിൽ നിൽക്കുന്ന പോളിങ് ഉദ്യോഗസ്ഥരെ കാണേണ്ടിവരുന്നു. രാത്രി വൈകിയും സ്ത്രീകൾ ഉൾപ്പടെയുള്ളവർ എങ്ങനെ തിരിച്ചുവീട്ടിലെത്തും എന്നകാര്യത്തിലൊക്കെ 'Zero Care-Never Mind' എന്നതാണ് സമീപനം. നിയമിച്ചുകഴിഞ്ഞാൽ എല്ലാമായി! പണിയെടുക്കാത്ത സർക്കാർ ഉദ്യോഗസ്ഥർ രണ്ട് ദിവസം അനുഭവിക്കട്ടെ എന്നതാണ് കാഴ്ചാപാടെങ്കിൽ അതിനെ കുറിച്ച് കൂടുതൽ പറഞ്ഞിട്ട് കാര്യമില്ല. തിരഞ്ഞെടുപ്പിന് പോയി രാത്രി രണ്ടിനും മൂന്നിനും വീട്ടിലെത്തിയവരുടെ കാര്യം അതിശയോക്തിയായി കാണരുത്. നല്ലൊരു പങ്കും ഇക്കുറി ആ സമയത്താണ് വീട്ടിലെത്തിയത്. സ്വന്തമായി വണ്ടിയും ആളും ഉള്ളവർ രക്ഷപെട്ടു, അല്ലാത്തവർ കുടുങ്ങി.

(16) നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ശരിക്കും ഒരു സോഷ്യൽ ഫോസിലാണ്. പ്രൊഫഷണലിസം അടുത്തുകൂടി പോയിട്ടില്ല. സാങ്കേതികവിദ്യയിലെ കുതിച്ചുചാട്ടം തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പ്രതിഫലിക്കുന്നില്ല. സങ്കീർണ്ണതകളും ആശയക്കുഴപ്പവും വർദ്ധിപ്പിക്കുന്ന യന്ത്രങ്ങളും ആപ്പുകളും കൂട്ടിചേർത്തുകൊണ്ടിരിക്കും എന്നല്ലാതെ ശാസ്ത്ര- സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ച് പ്രൊഫഷണലായി തിരഞ്ഞെടുപ്പ് നടത്താൻ സാധിക്കുന്നില്ല. ബയോമെട്രിക് വിശദാംശങ്ങൾ അടങ്ങിയ ഇലക്ഷൻ identity card മുതൽ തുടങ്ങണം പരിഷ്‌കരണം. തിരഞ്ഞെടുപ്പ് ഒരു ദിവസം തന്നെ നടത്തേണ്ടതുണ്ടോ എന്നും ആലോചിക്കണം. വില്ലേജ് ഓഫീസ് ഉൾപ്പടെയുള്ള ലോക്കൽ സർക്കാർ സ്ഥാപനങ്ങളിൽ ഒരാഴ്ച സമയത്ത് ATM മാതൃകയിൽ ആർക്കും എപ്പോഴും വോട്ട് രേഖപെടുത്താവുന്ന രീതിയിൽ ലോകമെമ്പാടും ഈ പ്രോസസ് മാറേണ്ടതുണ്ട്. അങ്ങനെ വന്നാൽ കള്ളവോട്ടും ആൾമാറാട്ടവുമൊക്കെ അപ്രസക്തമാകും. ഇത്രയും മനുഷ്യാധ്വാനവും ആവശ്യമില്ല.

(17) നമ്മുടെ കളക്ഷൻ സെന്ററുകളിൽ മിക്കതും ഇത്രയും ഉദ്യോഗസ്ഥരെ ഡീൽ ചെയ്യാൻ സൗകര്യമുള്ളവയല്ല. ബൂത്തുകളുടെ എണ്ണം കൂട്ടികൊണ്ടിരിക്കുന്നതല്ലാതെ അവിടെ പ്രാഥമികസൗകര്യങ്ങളും സ്ഥലവും ലഭ്യമാണോ എന്ന പരിശോധനപോലും നടത്താറില്ല. അഥവാ പരിശോധന നടത്തിയാൽ തന്നെ വേറെ ഓപ്ഷനില്ലാത്തതിനാൽ ഉള്ളത് തന്നെ സ്വീകരിക്കേണ്ടിവരുന്നു. അഞ്ചു വർഷത്തിനുള്ളിൽ മൂന്ന് തിരഞ്ഞെടുപ്പുകളാണ് വരുന്നത്. നമ്മുടെ infrastructure അതിന് പര്യാപ്തമല്ല. സമൂഹത്തിന്റെ സമസ്തമേഖലകളിലും ശാസ്ത്ര-സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ പ്രൊഫഷണലിസത്തിലൂടെ കാര്യങ്ങൾ ചെയ്യാനാകുമ്പോൾ the least updated programme in the history of human kind ആയി നമ്മുടെ നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയ നിലകൊള്ളുകയാണ്. ആകെ മിസ്സ് ചെയ്യുന്നത് ആ പഴയ കാളവണ്ടി മാത്രം. We can do better.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP