ആർട്ടിക്കിൾ 370 നിലനിന്നപ്പോഴും മിക്ക കാര്യങ്ങളിലും കശ്മീരിന്റെ നിയന്ത്രണം ഇന്ത്യക്ക് തന്നെ; ഇലക്ഷൻ കമ്മീഷൻ മുതൽ ജിഎസ്ടി വരെ പണ്ടും കേന്ദ്രത്തിന്റെ നിയന്ത്രണത്തിലായിരുന്നതിനാൽ പുതിയ അവസ്ഥയിലും ഭരണപരമായി വ്യത്യാസം അനുഭവപ്പെടില്ല; മാറ്റമുണ്ടാവുക ഭൂമി വാങ്ങലിലും പൗരത്വം സംബന്ധിച്ച കാര്യത്തിലും പിന്തുടർച്ച അവകാശത്തിലും; വിശേഷിച്ചും ലിംഗനീതിയെ അട്ടിമറിക്കുന്ന സ്ത്രീവിരുദ്ധ പിന്തുടർച്ച നിയമങ്ങളുടെ കാര്യത്തിലും മാറ്റം വരും; ആരുടെ നേട്ടം? സി രവിചന്ദ്രൻ എഴുതുന്നു
സി രവിചന്ദ്രൻ
ജമ്മു &കാശ്മീരിനെ സംബന്ധിച്ച ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതുകൊണ്ട് ആർക്കാണ് നേട്ടം? ഉത്തരം: കേന്ദ്രത്തിലെ ഭരണകക്ഷിക്ക്. തങ്ങൾക്ക് ഗുണം കൊണ്ടുവരാത്ത ഒന്നും രാഷ്ട്രീയ കക്ഷികൾ സ്വയം ചെയ്യാറില്ല. ഇന്ത്യൻ ജനതയ്ക്ക് എന്തെങ്കിലും ഗുണമുണ്ടോ, അത ദോഷമാണോ ഉണ്ടാകുക എന്നാണ് ചോദ്യമെങ്കിൽ ഉത്തരം എളുപ്പമല്ല.ആഭ്യന്തര പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധതിരിച്ചു വിടാൻ ലോകമെമ്പാടും ഭരണാധികാരികൾ ദേശീയത സംബന്ധിച്ച വിഷയങ്ങൾ ഉപയോഗിക്കുന്നത് ഇന്നും ഔട്ട് ഓഫ് ഫാഷൻ ആയിട്ടില്ല.
1947 ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷമാണ് കാശ്മീരിലെ രാജാവ് ഹരിസിങ് ഇന്ത്യമായി Instrument of accession ഒപ്പുവെച്ചത്. അക്രമം അടങ്ങുമ്പോൾ കാശ്മീരിൽ ഹിതപരിശോധന(plebiscite) നടത്താമെന്ന ഉപാധിയോടെയാണ് മൗണ്ട് ബാറ്റൺ കരാർ അംഗീകരിക്കുന്നത്. പ്രതിരോധം, വിദേശകാര്യം, വാർത്താവിനിമയം തുടങ്ങിയ മേഖലകളിൽ ഇന്ത്യക്ക് നിയമനിർമ്മാണം നടത്താം. അറുനൂറോളം വരുന്ന നാട്ടുരാജാക്കന്മാർ ഒപ്പിട്ടതും ഇൻസട്രമെന്റ് ഓഫ് അക്സെഷൻ തന്നെയാണ്. IOA സമയത്ത് രാജ്യത്തിന് ഭരണഘടന ഇല്ല. ഭരണഘടന നിലവിൽവരുന്നത് 1950 ജനു 26 നാണ്. മറ്റ് നാട്ടുരാജ്യങ്ങൾ ഇന്ത്യയിൽ ലയിച്ചു. കാശ്മീരിനെ സംബന്ധിച്ച IOA അന്തിമമാണെന്നും മറ്റുള്ള നാട്ടുരാജ്യങ്ങളെപ്പോലെ കാശ്മീരും ഇന്ത്യയുടെ അവിഭാജ്യഭാഗമായി എന്ന് ഇന്ത്യൻവാദം പാക്കിസ്ഥാൻ ചോദ്യം ചെയ്തു. യുദ്ധം വന്നു. 1948 ജനു ഒന്നിന് ഇന്ത്യ വിഷയം യു.എന്നിൽ ഉന്നയിച്ചു. ഹിതപരിശോധനക്കാര്യം വീണ്ടും സൂചിപ്പിച്ചു-ഉപാധികളോടെ. പോരാട്ടം തുടർന്നു. കീഴടക്കിയ ഭാഗങ്ങളിൽ നിന്ന് പാക്കിസ്ഥാൻ പിന്മാറിയില്ല. അതുകൊണ്ട് തന്നെ ഹിതപരിശോധന നടത്താൻ ഇന്ത്യയ്ക്ക് ബാധ്യതയുമുണ്ടായില്ല.
അന്ന് ഏതാണ്ട് 65 ശതമാനം കാശ്മീർ ഇന്ത്യയ്ക്കും ബാക്കി പാക്കിസ്ഥാനും ലഭിച്ചു. ഈ 65 ശതമാനത്തിൽ കുറച്ചു ഭാഗം പിന്നീട് ചൈന കൈക്കലാക്കി. പാക്കിസ്ഥാന്റെ കയ്യിലിരുന്ന കുറച്ചു ഭാഗവും ചൈനയ്ക്ക് കിട്ടി. ചുരുക്കത്തിൽ കാശ്മീരിന്റെ ഏകദേശം 55-57 ശതമാനം മാത്രമാണ് ഇപ്പോൾ ഇന്ത്യയുടെ കയ്യിലുള്ളത്. ഭരണഘടനയിലെ മറ്റ് വകുപ്പുകൾ കാശ്മീരിന് ബാധകമാക്കുന്നത് കാശ്മീർ നിയമസഭയടെ അനുമതിയോടെ മാത്രമായിരിക്കും എന്ന് വ്യവസ്ഥ ചെയ്യുന്ന ആർട്ടിക്കിൾ 370 ഭരണഘടനയിൽ ഉൾപ്പെടുത്തി. ജമ്മു കാശ്മീരിന് സ്വന്തമായി ഭരണഘടന വരുന്നത് വരെ മാത്രമുള്ള ഒരു ഉപാധിയായിട്ടാണ് ആർട്ടിക്കിൾ 370 വിഭാവനം ചെയ്തിരുന്നത്. എന്നാൽ 370 സംബന്ധിച്ച് വ്യക്തമായ തീരുമാനമൊന്നും എടുക്കാതെ ജമ്മുകാശ്മീർ കോൺസ്റ്റിറ്റിയൂന്റ് അസബ്ലി 1957 ജനുവരി 25 ന് സ്വയം പിരിച്ചു വിട്ടു. പകരം ജമ്മു&കാശ്മീർ സംസ്ഥാന നിയമസഭ നിലവിൽ വന്നു.
ജമ്മു&കാശ്മീർ കോൺസ്റ്റിറ്റിയൂവന്റ് അസബ്ലിയുടെ അധികാരങ്ങൾ തുടർന്നു നിർവഹിക്കേണ്ടത് സംസ്ഥാന നിയമസഭ ആണെന്നാണ് സങ്കൽപ്പം. ഇപ്പോൾ അവിടെ നിയമസഭ നിലവിലില്ല. അംബേദ്കർ 370 നെ ശക്തമായി എതിർത്തു എന്നു കരുതപ്പെടുന്നു. എന്തായാലും അത് ഡ്രാഫ്റ്റ് ചെയ്തത് അംബേദ്കറല്ല. Art 370 ഷേക്ക് അബ്ദുള്ളയുടെ നിർബന്ധമായിരുന്നു. നെഹ്രുമന്ത്രിസഭയിലെ വകുപ്പില്ലാ മന്ത്രിയും കാശ്മീരിലെ മുൻ ദിവാനുമായിരുന്ന ഗോപാലസ്വാമി അയ്യങ്കാരാണ് ആർട്ടിക്കിൾ ഡ്രാഫ്റ്റ് ചെയ്തത്. Art 370 റദ്ദാക്കുന്നതിന് നിയമതടസ്സം ഇല്ലെന്ന വാദമാണ് സംഘപരിവാർ ദശകങ്ങളായി ഉന്നയിക്കുന്നത്. ഇപ്പോഴത് ചെയ്തു നോക്കിയിരിക്കുന്നു. സംഗതി നോട്ട് നിരോധനംപോലെ ഒരു stunner ആണ്. ആർട്ടിക്കിൾ 370 നിലനിർത്തികൊണ്ട് തന്നെ ഒട്ടുമിക്ക കാര്യങ്ങളിലും കാശ്മീരിന്റെ നിയന്ത്രണം ഇന്ത്യാ ഗവൺമെന്റിന്റെ പക്കലായിരുന്നു എന്നതാണ് യാഥാർത്ഥ്യം. ഇലക്ഷൻ കമ്മീഷന്മുതൽ ജി.എസ്.റ്റി വരെ. അതുകൊണ്ടുതന്നെ ഭരണപരമായി വലിയ വ്യത്യാസം അനുഭവപ്പെടണമെന്നില്ല. ഭൂമിവാങ്ങൽ, പൗരത്വം, പിന്തുടർച്ചാവകാശം എന്നിവ സംബന്ധിച്ച് കാര്യമായ മാറ്റങ്ങൾക്ക് ഈ തീരുമാനം കാരണമാകും-വിശേഷിച്ചും ലിംഗനീതിയെ അട്ടിമറിക്കുന്ന സ്ത്രീവിരുദ്ധ പിന്തുടർച്ച നിയമങ്ങളുടെ കാര്യത്തിൽ. സ്വാഭാവികമായും വർഗ്ഗീയ ധ്രൂവീകരണത്തിനും ലഹളകൾക്കും സാധത്യയുണ്ട്.
ഇന്ത്യയെക്കാൾ വലിയ വെല്ലുവിളി പാക്കിസ്ഥാനാണ്. കാശ്മീരിലെ സംഘർഷം കത്തിച്ചു നിറുത്താൻ ഇന്നത്തെ സാഹചര്യത്തിൽ പാക്കിസ്ഥാൻ ബുദ്ധിമുട്ടും. പ്രതിപക്ഷം ഒന്നടങ്കം ഈ ബില്ലിനെ എതിർക്കുമോ എന്ന കാര്യത്തിൽ സംശയം ഉണ്ട്. ഫലത്തിൽ ഈ തീരുമാനം പ്രതിപക്ഷത്തിന് തിരിച്ചടി കൊണ്ടുവരും. എതിർക്കുംതോറും രാഷ്ട്രീയ തിരിച്ചടി ഉണ്ടാവും. ബൽക്കോട്ടിലെ സർജിക്കൽ സ്ട്രൈക്കിംഗിന്റെ സാധുതയെ ചോദ്യംചെയ്തത് മൂലം ഉണ്ടായ നഷ്ടംപോലെ ഒന്ന്. രാഷ്ട്രീയത്തിൽ നിങ്ങൾ എങ്ങനെ ചിന്തിക്കുന്നു, എന്താണ് സത്യം എന്നൊന്നും ആരും ചോദിക്കാറില്ല. നിങ്ങൾക്ക് എങ്ങനെ തോന്നുന്നു (How do you feel?) എന്നത് മാത്രമാണ് അവിടെ ഉയരുന്ന ചോദ്യം. വിചാരത്തെക്കാൾ വികാരമാണ് അവിടെ പ്രസക്തം. ഹിറ്റ്ലർ ഓസ്ട്രിയ വഴി സുഡറ്റൻലാൻഡിലേക്ക് നീങ്ങിയതുമായി പലരും ഇതിനെ താരതമ്യം ചെയ്യുന്നത് കണ്ടു. ഓർക്കുക അത് 1938 ൽ ആയിരുന്നു, രാജ്യം ജർമ്മനിയും.
( ലേഖകൻ ഫേസ്ബുക്കിൽ കുറിച്ചത്)
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍