ബ്ലൂ വെയിൽ ചലഞ്ച് എന്നൊരു കളി ഉണ്ടെന്ന് എവിടെയെങ്കിലും ആരെങ്കിലും തെളിയിച്ചിട്ടുണ്ടോ? ഊഹാപോഹങ്ങൾ എഴുതുന്ന റഷ്യയിലെ ഒരു പത്രം തുടങ്ങി വച്ച കഥകൾ മലയാളവും ആവർത്തിക്കുന്നു: എല്ലാ ആത്മഹത്യകളും ബ്ലൂ വെയിൽ ആക്കുന്ന കാലത്ത് ഒരു സത്യാന്വേഷണം
സുജിത് കുമാർ
ബ്ലൂ വെയിൽ ചലഞ്ച് എന്ന ഗേമിനെക്കുറിച്ച് ദിനം പ്രതി നിറം പിടിപ്പിച്ച കഥകൾ മാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുകയാണല്ലോ. വർഷങ്ങൾക്ക് മുൻപ് നടന്ന ആത്മഹത്യകൾ വരെ ഇപ്പോൾ ബ്ലൂ വെയിൽ ചലഞ്ചുമായി ബന്ധിപ്പിക്കാൻ മാധ്യമങ്ങൾ മത്സരിക്കുന്നു. അപസർപ്പക കഥകളും കോൺസ്പിരസി തിയറികളും ജാതി മത ദേശ ഭാഷാ വ്യത്യാസങ്ങളില്ലാതെ എന്നും എല്ലാവർക്കും പ്രിയപ്പെട്ടതു തന്നെയാണ്. കേട്ടു കേൾവികളും ഊഹാപോഹങ്ങളുമല്ലാതെ ബ്ലൂ വെയിൽ ചലഞ്ച് എന്നൊരു കളി ഉണ്ടെന്ന് വസ്തുതാപരമായി തെളിയിക്കാൻ ഇതുവരെ ലോകത്ത് ഒരു അന്വേഷണ ഏജൻസികൾക്കും കഴിഞ്ഞിട്ടില്ല. നമ്മുടെ നാട്ടിലെ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾക്ക് മുൻപ് ഇത്തരമൊരു കളി ഉണ്ടെന്ന് ആദ്യമായി ലോകത്തെ അറിയിച്ചത് ആരാണെന്നും ആ വാർത്ത എന്തെന്നും എങ്ങിനെ വന്നു എന്നുമെല്ലാം തീർച്ചയായും അറിയേണ്ടതുണ്ട്.
2016 മെയ് മാസത്തിൽ Novaya Gazetta എന്ന റഷ്യൻ ടാബ്ലോയ്ഡിൽ വന്ന Galina Mursaliyeva എഴുതിയ ഒരു ലേഖനത്തിലൂടെയാണ് ലോകം ബ്ലൂ വെയിൽ ചലഞ്ച് എന്നൊരു കളി ഉള്ളതായി കേൾക്കുന്നത്. ഇൻവെസ്റ്റിഗേറ്റീവ് ജേണലിസത്തിന്റെ റഷ്യയിലെ മൊത്തക്കച്ചവടക്കാരിൽ ഒരുവരായ ഈ പത്രം സംഭ്രമ ജനകമായ ഒരു ലേഖനത്തിലൂടെ ലോകത്തെ ആകെ ഞെട്ടിച്ചു. പൂർണ്ണമായും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഈ ലേഖനത്തിൽ പറയുന്ന കാര്യങ്ങൾ റഷ്യയിലെ വിവിധ കുറ്റാന്വേഷക ഏജൻസികളും സൈബർ സുരക്ഷാ രംഗത്ത് പ്രവർത്തിക്കുന്നവരുമെല്ലാം അന്വേഷിച്ചു എങ്കിലും പ്രസ്തുത ലേഖനത്തിൽ എടുത്തു പറയുന്ന 2015 നവംബർ മുതൽ 2016 ഏപ്രിൽ വരെ നടന്ന 130 ഓളം ആത്മഹത്യകളിൽ ഒരെണ്ണം പോലും ബ്ലൂ വെയിൽ ചലഞ്ച് എന്ന പേരിലുള്ള ഒരു ആത്മഹത്യാ കളിയുമായി ബന്ധിപ്പിക്കാനുള്ള യാതൊരു വിധ തെളിവുകളും കണ്ടുപിടിക്കാനായില്ല.
മറ്റെല്ലായിടത്തും എന്നതുപോലെ റഷ്യയിലും കുട്ടികളുടെ ആത്മഹത്യ വലിയ ചർച്ചാ വിഷയമാണ്. UN പഠനങ്ങൾ പ്രകാരം റഷ്യയിൽ കൗമാരക്കാരുടെ ആത്മഹത്യാ നിരക്ക് ഒരു ലക്ഷം പേരിൽ ഇരുപതിൽ അധികമാണ്. ഇത് ആഗോള ശരാശരിയുടെ മൂന്നിരട്ടിയാണ്. (http://www.unrussia.ru/en/node/2727) എന്തുകൊണ്ട് റഷ്യയിൽ ഇത്രയധികം കുട്ടികൾ ആത്മഹത്യ ചെയ്യുന്നു എന്നതിനെക്കുറീച്ച് Cetnral Research Institute of Health Organization and Informatization of the Minitsry of Health and Social Development of the Russian Federation വിശദമായ പഠനങ്ങൾ നടത്തിയിട്ടൂണ്ട്. മറ്റു പടിഞ്ഞാറൻ വികസിത രാജ്യങ്ങളിൽ കൗമാരക്കാരിൽ വെറും 5 % പേരിൽ മാത്രം വിഷാദ രോഗ ലക്ഷണങ്ങൾ കാണിക്കുമ്പോൾ റഷ്യയിൽ അത് 20 %ൽ അധികമാണെന്നും 45% റഷ്യൻ കൗമാരക്കാരികളും 27 % കൗമാരക്കാരും ആത്മഹത്യയെക്കുറിച്ച് പല ഘട്ടങ്ങളിലും ചിന്തിച്ചിട്ടൂണ്ടെന്ന് ഈ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
92 ശതമാനം ആത്മഹത്യകളും അനാരോഗ്യകരമായ കുടുംബാന്തരീക്ഷവുമായും ബന്ധപ്പെട്ടിരിക്കുന്നു. വിഷാദ രോഗവും മറ്റ് കുടുംബ പ്രശ്‌നങ്ങളും പ്രണയ പരാജയങ്ങളുമൊക്കെ കാരണം ആത്മഹത്യ ചെയ്യപ്പെടുന്ന കുട്ടികളിൽ കാണപ്പെടുന്ന പൊതു സ്വഭാവങ്ങളെ വളരെ എളുപ്പത്തിൽ ബ്ലൂ വെയിൽ ചലഞ്ച് എന്ന പേരിൽ അവതരിപ്പിക്കപ്പെട്ട ഈ കളിയിൽ പറഞ്ഞിരിക്കുന്ന ചലഞ്ചുകളിൽ ഏതെങ്കിലുമൊക്കെയുമായി ബന്ധിപ്പിക്കാവുന്നതാണ്. സ്വയം മുറിവേൽപ്പിക്കുക, ഒറ്റയ്ക്കിരിക്കുക, ആരുമായും സംസാരിക്കാതിരിക്കുക, ആത്മഹത്യയെക്കുറിച്ചുള്ള സൂചനകൾ നൽകുക തുടങ്ങിയവയൊക്കെ മാനസിക പ്രശ്‌നങ്ങളും വിഷാദ രോഗവുമെല്ലാമുള്ളവർ പൊതുവേ കാണിക്കുന്ന ലക്ഷണങ്ങളാണ്. നവായ ഗസറ്റയിൽ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം പ്രസിദ്ധപ്പെടുത്തിയ ഈ ലേഖനം വലിയ തോതിലുള്ള ചർച്ചയ്ക്ക് വഴി തെളീക്കുകയും വിമർശനങ്ങൾക്ക് പാത്രമാവുകയും ചെയ്തു. നവായ ഗസറ്റയിലെ വിവാദ ലേഖനം എഴുതിയ ഗലിന മുറസലിയേവയുടെ ഇഷ്ട വിഷയം ആണ് ഇന്റർനെറ്റുമായി ബന്ധപ്പെട്ട ആത്മഹത്യകൾ. ഈ വിഷയത്തിൽ അവർ 2007 ലും 2009 ലും എല്ലാം ഇതേ പാറ്റേണിലുള്ള ഒന്നിലധികം ലേഖനങ്ങൾ എഴുതിയിട്ടൂണ്ട്.
അതായത് ഇവർ കുട്ടികളുടെ ആത്മഹത്യകൾക്ക് കാരണമായി ഇന്റർനെറ്റിനെയും സോഷ്യൽ മീഡിയയേയും പ്രതിസ്ഥാനത്ത് നിർത്താൻ തന്റെ ലേഖനങ്ങളിലൂടെ വർഷങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. ആദ്യമേ ഒരു നിഗമനത്തിലെത്തി അതിനെ സാധൂകരിക്കുന്നതിനായി വസ്തുതകളെ വളച്ചൊടിച്ച് സ്വന്തം വാദങ്ങൾക്ക് ഉപോത്ബലകങ്ങളായ തെളിവുകൾ ഉണ്ടാക്കി എടുക്കുന്ന Confirmation bias എന്ന രീതിയാണ് ഈ ലേഖനങ്ങളിലുടനീളം കാണാൻ കഴിയുന്നത്.
2015 നവംബറിൽ റിനാ പാലങ്കോവ എന്ന പതിനേഴുകാരി സെൽഫി വി കോണ്ടാക്‌റ്റെ എന്ന സോഷ്യൽ നെറ്റ് വർക്കിങ് വെബ് സൈറ്റിൽ പോസ്റ്റ് ചെയ്തതിനു ശേഷം 'ഗുഡ് ബൈ' പറഞ്ഞുകൊണ്ട് ട്രയിനിനു മുന്നിലേക്ക് ചാടി ആത്മഹത്യ ചെയ്യുകയുണ്ടായി. ഈ സംഭവം റഷ്യൻ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയും റിനാ പാലങ്കോവ ഒരു ഐക്കൺ ആയി മാറുകയും ചെയ്തു. അതിനെത്തുടർന്ന് വി. കെയിൽ ആത്മഹത്യ ഒരു ചർച്ചാ വിഷയമായി. റിനയുടെ വി.കെ. പോസ്റ്റുകളിൽ മിക്കതിലും വിഷാദവും ആത്മഹത്യയും എല്ലാ നിറഞ്ഞ് നിന്നിരുന്നു. ഈ പോസ്റ്റുകളെല്ലാം ആത്മഹത്യയെത്തുടർന്ന് പരക്കെ റീ ഷെയർ ചെയ്യപ്പെടുകയും അതിലൂടെ കൗമാരക്കാരുടെ ശ്രദ്ധയാകർഷിക്കുകയും ചെയ്തു. ഒരു 'സൂയിസൈഡ് ഐക്കൺ' ആയി മാറിയ റിനാ പാലങ്കോവയുടെ അവസാന വാക്കുകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മെമേകൾ റഷ്യയ്ക്ക് പുറത്തും വലിയ പ്രചാരം നേടി. ഈ സംഭവം നടന്ന് ആറു മാസങ്ങൾക്ക് ശേഷം ആണ് നൊവായ ഗസറ്റയിൽ വിവാദ ലേഖനം വരുന്നതെന്ന് ഓർക്കുക. ലേഖനത്തിൽ പ്രതിപാദിക്കുന്ന ബ്ലൂ വെയിൽ , അയാം അ ബ്ലൂ വെയിൽ തുടങ്ങിയ 'ഡത്ത് ഗ്രൂപ്പുകൾ' എങ്ങിനെ ഉണ്ടായി എന്നതിനെ റിനയുടെ മരണവുമായി എളുപ്പത്തിൽ ബന്ധിക്കാവുന്നതാണ്. നീലത്തിംമിംഗലങ്ങളും ആത്മഹത്യയുമായി എന്താണ് ബന്ധമെന്ന് സംശയിക്കുന്നുണ്ടാകും. Beaching of Whales എന്നറിയപ്പെടുന്ന തിംമിംഗലങ്ങളുടെ ആത്മഹത്യ പണ്ടൂ തൊട്ടേ ചർച്ച ചെയ്യപ്പെടുന്നതാണ്. അതായത് ഒറ്റപ്പെട്ട തിംമിംഗലങ്ങൾ ഇതുവരെ വ്യക്തമായി തിരിച്ചറിയാൻ കഴിയാത്ത കാരണങ്ങളാൽ കടൽ തീരങ്ങളിൽ അടിഞ്ഞ് ചത്തു പോകുന്നതിനെ തിമിംഗലങ്ങൾ ആത്മഹത്യ ഇഷ്ടപ്പെടുന്ന ജീവികളായി ചിത്രീകരിക്കപ്പെടുന്നുണ്ട്. അതായത് ആത്മഹത്യ ചെയ്യാൻ തുനിയുന്നവർ സ്വയം തിമിംഗലങ്ങളായി സങ്കൽപ്പിക്കുന്നു.
സോഷ്യൽ മീഡിയയിൽ ഇത്തരത്തിൽ വിഷാദ രോഗത്തിനും മറ്റ് മാനസിക പ്രശ്‌നങ്ങൾക്കും അടിമപ്പെട്ട സമാന മനസ്‌കരുടേതായ ഗ്രൂപ്പുകൾ ഉണ്ടാകുന്നത് തികച്ചും സ്വാഭാവികമാണ്. പൊതുവേ കൗമാരക്കാരിൽ ആത്മഹത്യാ പ്രവണത കൂടുതലായി കണ്ടു വരുന്ന റഷ്യയെപ്പോലെയുള്ള ഒരു രാജ്യത്ത് ആത്മഹത്യയിലൂടെ ഒരു പെൺകുട്ടി വളരെ പെട്ടന്ന് ലോക ശ്രദ്ധ ആകർഷിക്കുക കൂടി ചെയ്തത് എരി തീയിൽ എണ്ണ ഒഴിക്കുന്ന ഫലം ആണ് ചെയ്തത്. റിനാ പാലങ്കോവ ഉൾപ്പെടെ ആത്മഹത്യ ചെയ്തവരെ ഗ്ലോറിഫൈ ചെയ്യാനായി ബ്ലൂ വെയിൽ ഹാഷ് ടാഗുകൾ പരക്കെ ഉപയോഗപ്പെട്ടതും തികച്ചും സ്വാഭാവികം തന്നെ. Sea of Whales , F57 തുടങ്ങിയ പല വി കെ കമ്യൂണിറ്റികളും ആത്മഹത്യ എന്ന ആശയത്തിന്റെ പുറത്ത് ഉണ്ടായതാണെങ്കിലും അവയൂടെ ലക്ഷ്യങ്ങളിൽ ഒന്നും അംഗങ്ങളെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന തരത്തിലുള്ളവയല്ലെന്ന് പ്രസ്തുത കമ്യൂണിറ്റികളുടെ അഡ്‌മിനിസ്‌ട്രേട്ടർമ്മാരായ More Kitov (Sea of Whales) , Filip Lis (F57) എന്നിവർ വെളിപ്പെടുത്തിയിട്ടുണ്ട്. വളരെ സെൻസിറ്റീവ് ആയ മാധ്യമ ശ്രദ്ധ ആകർഷിക്കപ്പെടുന്ന വിഷയങ്ങളിൽ സോഷ്യൽ മീഡീയാ കാമ്പൈനുകൾ നടത്തുന്നതും പേജുകൾ ഉണ്ടാക്കുന്നതും എല്ലാം നമ്മൂടെ നാട്ടിലും സാധാരണമാണല്ലോ അതിൽ മിക്കവയുടേയും യഥാർത്ഥ ലക്ഷ്യം പരസ്യങ്ങളിലൂടെയും മറ്റുമുള്ള ബിസിനസ് താല്പര്യങ്ങൾ ആയിരിക്കും. മേൽപ്പറഞ്ഞ കമ്യൂണിറ്റികളും ഇതിൽ നിന്നും വ്യത്യസ്തമായിരുന്നില്ല എന്ന് അവയുടെ അഡ്‌മിനിസ്‌ട്രേറ്റർമാർ തന്നെ ഈ വിഷയം വിവാദമായപ്പോൾ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുണ്ട്.
ഇവിടെ പ്രധാനമായും റിനാ പാലങ്കോവയുടെ മരണത്തെത്തുടർന്ന് അവരുടെ വി കെ പോസ്റ്റുകളും ഫോട്ടോകളുടെയും അടിസ്ഥാനത്തിൽ ബ്ലൂ വെയിൽ ചലഞ്ച് എന്ന കളി നൊവായ ഗസറ്റ ലേഖികയുടെ ഭാവനയിൽ വിരിഞ്ഞ അർദ്ധ സത്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു കഥ ആയിരിക്കാനുള്ള സാദ്ധ്യതകളിലേക്കാണ് വിരൽ ചൂണ്ടപ്പെടുന്നത്. ഈ ലേഖനത്തിന്റെ ചുവടു പിടിച്ചാണ് വിക്കീ പീഡിയ പേജ് ഉൾപ്പെടെ ലോകത്തുള്ള സകല മാധ്യമങ്ങളും ബ്ലൂ വെയിൽ ചലഞ്ച് എന്ന ഗേമിനെക്കുറിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2016 നവംബറിൽ Phillip Budeikin എന്ന 21 വയസ്സുള്ള റഷ്യൻ വിദ്യാർത്ഥി താൻ ബ്ലൂ വെയിൽ ചലഞ്ച് എന്നൊരു ഗേം ഉണ്ടാക്കിയിട്ടൂണ്ടെന്നും പതിനാറ് വിദ്യാർത്ഥികളെ താൻ ഇതുവഴി ആത്മഹത്യ ചെയ്യിപ്പിച്ചിട്ടുണ്ടെന്നും കുറ്റ സമ്മതം നടത്തിയതായി വാർത്തകൾ വന്നിരുന്നു. എങ്കിലും തുടരന്വേഷണങ്ങൾക്കൊന്നും ഈ അവകാശ വാദത്തെ സ്ഥിരികരിക്കുന്ന തെളീവുകൾ ഒന്നും അന്വേഷണ ഏജൻസികൾക്ക് കണ്ടെത്താനായില്ല. അതിനാൽ ഈ അവകാശ വാദത്തെയും ഒരു മാനസിക രോഗിയുടെ ജല്പനങ്ങളായി എടുക്കാനേ നിലവിലെ സാഹചര്യത്തിൽ കഴിയുകയുള്ളൂ. ബ്ലൂ വെയിൽ എന്ന കളിയുടേതായി ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള വിവിധ ചലഞ്ചുകളുടെ സ്വഭാവം പരിശോധിച്ചാൽ മിക്കവാറും നല്ലൊരു ശതമാനം കൗമാര ആത്മഹത്യകളേയും ഇതിലേ ഏതെങ്കിലുമൊക്കെ ലെവലുകളുമായി ബന്ധിപ്പിക്കാവുന്നത് ആയതിനാൽ നോവായാ ഗസറ്റ തുടങ്ങി വച്ച ഈ കളിയുടെ 'ഇരകൾ' മുൻകാല പ്രാബല്യത്തോടെ ഇനിയും ഉണ്ടായേക്കാം. നിറം പിടിപ്പിച്ച കഥകളുമായി നീലത്തിമിംഗലത്തെ നമ്മുടെ കൊച്ചു കേരളത്തിലേക്കും ആനയിച്ചവർക്ക് അഭിമാനിക്കാം.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍