ബ്രിട്ടീഷ് ജനതയുടെ അന്തസ്സിനൊത്ത് ജീവിക്കാനും ഒരു ഇലകൊഴിയുമ്പോലെ സുന്ദരമായി അനിവാര്യമായ മരണത്തിൽ വേർപിരിയാനും അവർക്ക് സാധിച്ചു; എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിൽ ദുഃഖിക്കുന്നു അനുശോചിക്കുന്നു; ബിജു വി ചാണ്ടി എഴുതുന്നു
ബിജു വി ചാണ്ടി
എലിസബത്ത് രാജ്ഞിക്ക് ആദരാജ്ഞലികൾ അർപ്പിക്കുന്നത് ശരിയോ തെറ്റോ എന്നതാണ് മലയാളികളെ ഇപ്പോൾ ശങ്കയിലാക്കിയിരിക്കുന്ന വിഷയം
ബക്കിങ്ങ്ഹാം പാലസും ചുറ്റിപ്പറ്റിയുള്ള വാർത്തകളും വളരെ കൗതുക പൂർവ്വം ശ്രദ്ധിച്ചു പോന്നിട്ടുള്ളവരാണ് നാം
മാധ്യമങ്ങൾ രജ്ഞിയുടെ മരണവുമായി ബന്ധപ്പെട്ട് കൊടുക്കുന്ന വാർത്തകൾക്ക് വായനക്കാരും സോഷ്യൽ മീഡിയായിൽ വൻ റീച്ചും കിട്ടുന്ന സഹചര്യമുള്ളതു കൊണ്ട് പൊട്ടും പൊടിയും ചോരാതെ അപ്ഡേറ്റ് ചെയ്യാൻ അവർ കാര്യമായി ശ്രദ്ധിക്കാറുമുണ്ട്
അത്തരം വാർത്തകളുടെ എല്ലാം കമന്റ് ബോക്സുകൾ നിറയെ ക്യൂൻ എലിസബത്തിനേയും , ബ്രട്ടീഷുകാരേയും പ്രസിദ്ധീകരിച്ച മാധ്യമത്തെയുമടക്കം ചീത്തവിളിച്ചു കൊണ്ടുള്ള നെഗറ്റീവ് കമന്റുകളാണ് അധികവും എന്നതാണ് മറ്റൊരു വസ്തുത .
സ്വാതന്ത്രിത്തിന് എഴുപത്തഞ്ച് വർഷങ്ങൾക്കു ശേഷവും നമ്മുടെ പൊതുബോധം പകയോടെ മാത്രമാണ് ബ്രിട്ടീഷ്കാരനെയും അവരുടെ രാജ്ഞിയേയും കാണുന്നത് .
എങ്ങാനും ആരെങ്കിലും അവർക്ക് ആദരാജ്ഞലി അർപ്പിക്കുകയാ നല്ല കാര്യം പറയുകയോ ചെയ്താൽ അവനെ ബ്രിട്ടീഷ് ചെരുപ്പു നക്കി എന്നൊക്കെ അധിക്ഷേപിക്കുന്ന തരത്തിലുള്ള നിരവധി കമന്റുകൾ ചേർത്ത് വായിക്കേണ്ടിവരും .
രാജ്ഞിയുടെ മരണത്തിൽ ഇന്ത്യാ ഗവൺമെന്റ് പ്രഖ്യാപിച്ച് ,ആചരിച്ച ഒരു ദിവസത്തെ ദുഃഖാചരണം കൂടി വന്നപ്പോൾ ഇകഴ്ത്തലുകളുടെ ശക്തിക്ക് ഒന്നുകൂടി മൂർച്ച കുടി
സോഷ്യൽ മീഡിയാ കീഴടക്കിയിരിക്കുന്നതും അവിടെ അഭിപ്രായം രൂപീകരിക്കുന്നതിലും താരമൂല്യമുള്ള വ്ളോഗറുമാർക്ക് വലിയ പങ്കുണ്ട്
'ഇംഗ്ലണ്ട് രാഞ്ജിയുടെ മരണത്തിൽ നാമെന്തിന് അനുശോചിക്കണം?
പകരം രാജവംശം ചെയ്തു കൂട്ടിയ പാതകങ്ങൾ കാണണം '
വ്യക്തിപരമായി താല്പര്യപൂർവ്വം പിൻതുടർന്നിരുന്ന ഒരു ബ്ലോഗറുടെ പതിനായിരത്തിൽ പരം വ്യൂവേഴ്സ് കണ്ട വീഡിയോയുടെ തമ്പ് നെയിൽ ഇതായിരുന്നു .
കൊളോണിയൽ കാലത്ത് ബ്രിട്ടൺ ചെയ്തു കൂട്ടിയ അധിനിവേശങ്ങളുടെയും . അടിമ സമ്പ്രദായത്തിന്റേയും , കൊള്ളയുടെയും ,കച്ചവടത്തിന്റെയും കഥ വളരെ സുന്ദരമായും ലളിതമായും പറഞ്ഞു തരുന്നുമുണ്ട് പ്രസ്തുത വീഡിയോയിൽ .
അത്തരം പെരുമാറ്റങ്ങൾ ബ്രിട്ടന്റെ ഭാഗത്തു നിന്നുണ്ടായതാണ് എന്നത് വസ്തുതയാണെന്നും നാം മുമ്പേ മനസ്സിലാക്കിയിട്ടുണ്ട് .
അടിമത്വവും കീഴടക്കലും ,കൊള്ളയും തെറ്റായിക്കരുതിയ ഏതെങ്കിലും സാമ്രാജ്യവും ചക്രവർത്തിയും രാജാവും നാടുവാഴിയും ഒരു നൂറു കൊല്ലം മുമ്പുള്ള ലോക ക്രമത്തിൽ ഭൂമിയിൽ ഏതെങ്കിലും കോണിൽ ഉണ്ടായിരുന്നോ എന്നു കൂടി നാം ചിന്തിക്കണം .
പാശ്ചാത്യ പൗരസ്ത്യ വെത്യാസമില്ലാതെ അധിനിവേശം എല്ലാ രാജ്യങ്ങളും തുടർന്നു പോരുകയും യുദ്ധ വിജയങ്ങൾ അഘോഷിക്കുകയും ചെയ്തിരുന്നത് ബ്രിട്ടീഷ് സാമ്രാജ്യം മാത്രമല്ല എന്നു ചുരുക്കം
കൊളോണിയൽ കാലത്തെ വ്യാപാര,വ്യവഹാര രീതികൾ വളരെ സ്മാർട്ടായി ചെയ്ത് ഇംഗ്ലണ്ടും ഈ രാജകുടുംബവും ലോകത്ത് ആധിപത്യം സ്ഥാപിക്കുകയും രാജ്യങ്ങളെ കീഴടക്കുകയും കോളനികളാക്കുകയും ചെയ്തു എന്നത് വസ്തുത തന്നെയാണ്
പരസ്പരം മത്സരിച്ചും കീഴടക്കിയും മുന്നേറി വിജയം സ്ഥാപിച്ച ഗോത്രങ്ങളേയും രാജ്യങ്ങളേയും രാജാക്കന്മാരേയും ചരിത്രത്തിലുടനീളം വായിക്കാനാവും .
എന്നെങ്കിലും കീഴടങ്ങുകയോ കീഴടക്കപ്പെടുകയോ ചെയ്യാത്ത നമ്മളുൾപ്പടെ ഒരു ജനതയും ലോകത്തുണ്ടാവില്ല .കാരണം അക്രമണങ്ങളും അതിജീവനങ്ങളും നടത്തിയവരാണ് എല്ലാ വംശങ്ങളും തന്നെ.
കീഴടക്കലുകളുടെ ചരിത്രത്തെ നമ്മൾ വിമർശനവിധേയമാക്കുമ്പോൾ
തന്നെ ചരിത്രത്തിലെ ഏതെങ്കിലും നാൾ വഴികളിൽ തെറ്റുകൾ ചെയ്തു കൂട്ടിയെന്ന് നമുക്ക് ബോധ്യപ്പെട്ട സമൂഹത്തിന്റെ വംശ പരമ്പരകളെ , പഴയ കുറ്റകൃത്യങ്ങളുടെ പേരിൽ വെറുപ്പോടെ സമീപിക്കണമെന്ന യുക്തിയോട് വിയോചിക്കുന്നു .
വർത്തമാന കാലത്ത് നിന്നു കൊണ്ട് സ്വയം പരിഷ്കരിക്കാനും സംസ്കാരിക്കാനും വിമർശനബുദ്ധിയോടെ ചരിത്രത്തെ കാണാമെങ്കിലും ഇതിനോടകം തിരുത്തി പരിഷ്കൃതരായി മാറിയ ഒരു സമൂഹത്തേയും വെറുക്കേണ്ടതില്ല.
ബ്രിട്ടിഷ് പാർലമെന്റ് 1807-ൽ അടിമക്കച്ചവടം തടയുന്നതിനുള്ള നിയമം പാസ്സാക്കി. ഡെന്മാർക്ക് 1792-ൽ അടിമക്കച്ചവടം നിർത്തലാക്കി. 1878-ൽ ഫ്രാൻസും 1815-ൽ പോർച്ചുഗലും അടിമക്കച്ചവടം തങ്ങളുടെ കോളനികളിൽ തടഞ്ഞു.
പത്തൊമ്പതാം നൂറ്റാണ്ടു വരെ ഏഷ്യയിൽ എന്തിന് കേരളത്തിൽ പോലും അടിമത്വം നിലനിന്നിരുന്നു എന്നു വായനയുണ്ട്
ഒരു പരിധി വരെ പാശ്ചാത്യരുടെ ഇടപെടലും പ്രേരണകളും , സ്വധീനങ്ങളും കൊണ്ടു കൂടിയാണ് ഇവിടെയും അതൊക്കെ അവസാനിപ്പിച്ചത് .
ജനാധിപത്യ ധാർമ്മിക മൂല്യങ്ങൾ കരുത്താർജ്ജിച്ച ആധുനിക കാലത്ത് മദ്ധ്യകാല യുക്തിയെ ആദ്യം തന്നെ തള്ളിക്കളഞ്ഞ് ലോകത്തിന് മാതൃകയായവരാണ് ബ്രിട്ടീഷ് ജനത
ഏറ്റവും സുന്ദരമായ ജനാധിപത്യം വർത്തമാന കാലത്ത് പിൻപറ്റുന്ന ജനത ,
കേവലം കോവിഡ് പ്രോട്ടോക്കോൾ ലംഖനത്തിന്റെ പേരിൽ പോലും പ്രധാനമന്ത്രിക്കുപോലും രാജിവെയ്ക്കേണ്ടി വരുന്ന രാജ്യം,
ഇന്ത്യൻ കുടിയേറ്റക്കാരനായ ഋഷി സുനഗിന് പ്രധാനമന്ത്രി പദത്തിനരികിൽ വരെ എത്താൻ സാധിക്കുന്ന പാകത്തിൽ പരിഷ്കൃതമാക്കപ്പെട്ട ജനാധിപത്യം പിൻതുടരുന്നവർ .
ജനാധിപത്യത്തിന് ധർമ്മികതയെ കാലികമായി പരിഷ്കരിക്കാനാവും കഴിഞ്ഞ ഏഴര പതിറ്റാണ്ട് ജനാധിപത്യത്തിൽ അടിയുറച്ച് ജീവിക്കുന്ന നമ്മൾ ഇന്ത്യക്കാരുടെയും ധാർമ്മികത അനുദിനം മെച്ചപ്പെടുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം.
ഒരു വ്യക്തിക്കോ , സമൂഹത്തിനോ അലോസരമുണ്ടാക്കുന്ന വാക്കുകൾ പോലും പൊളിറ്റിക്കലി കറക്ടാകണമെന്ന് നാം ഇപ്പോൾ തിരിച്ചറിയുകയും ശഠിക്കുകയും ചെയ്യുന്നുണ്ടല്ലോ .
കൊളോണിയൽ കാലത്തിനെല്ലാം ശേഷം
ബ്രിട്ടീഷ് സംസ്കാരത്തിന്റെ ഭാഗമായി രാജ പദവിയിലെത്തിയ എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിൽ അനുശോചിക്കുന്നതിൽ ഒരു തെറ്റും സാമാന്യ യുക്തിയിൽ കാണാനാവുന്നില്ല .
നെടുങ്കൻ വീഡിയോകൾ ചെയ്തും പോസ്റ്റിട്ടും ബ്രിട്ടീഷ് രാജ്ഞിയുടെ ചരമവാർത്തകൾക്കു കീഴേയും പഴയ കാല അധിനിവേശത്തിന്റെയും ,സംഭവ വികാസങ്ങളുടേയും പേരിൽ അധിക്ഷേപിക്കുന്നതും അശ്ലീലം വിളമ്പന്നതും ജനാധിപത്യ പരിഷ്കൃത സമൂഹത്തിനു ചേരുന്ന പ്രവൃത്തി എന്നു വിലയിരുത്താനാവില്ല .
അധിക്ഷേപിക്കുന്നത് എന്തോ വീര പ്രവൃത്തിയാണെന്നും , വിപ്ലവപ്രവർത്തനമാണെന്നും രാജ്യ സ്നേഹപരമാണെന്നുമൊക്കെ കരുതുന്നത് കാപട്യവും മൗഢ്യവുമാണ് .
ചരിത്രത്തിലെ തെറ്റുകളോട് നമുക്ക് വിയോചിപ്പുണ്ട് ,വിമർശനമുണ്ട് പ്രതിഷേധമുണ്ട് . പക്ഷേ അതിനൊന്നും യാതൊരു ഉത്തരവാദികളും അല്ലാത്ത വർത്തമാന കാല മനുഷ്യരോട് നമ്മളെന്തിനാണ് പക വെച്ചു പുലർത്തേണ്ടത് ?
ലോകത്ത് പ്രത്യേകിച്ച് കോമൺവെൽത്തിന്റെ ഭാഗമായ എല്ലാ രാജ്യങ്ങളും അവരുടെ മരണത്തിൽ ദുഃഖം അറിയിക്കുന്നുണ്ട് , ആചരിക്കുന്നുണ്ട് അത് സാമന്യ മര്യാദയുടെ ഭാഗമാണ്
അതാണ് ഭാരത സർക്കാരും ചെയ്തത് .
ബ്രിട്ടീഷ് അധിനിവേശത്തിന്റെ കീഴിൽ നിന്ന് സ്വതന്ത്രമായ പരിഷ്കൃത രാജ്യങ്ങളെല്ലാം ഈ ദുഃഖാചരണത്തിൽ ഭാഗവാക്കാണ്. പ്രത്യേകിച്ച് ദുബായ് പൊതുജനങ്ങൾക്കു കൂടി അനുശോചനമറിയിക്കാനുള്ള സൗകര്യം പോലും തയ്യാറാക്കിയിട്ടുണ്ട് .
വ്യക്തിപരമായി നമ്മുടെയൊക്കെ ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നിരവധി പേർ ഇംഗ്ലണ്ടിലൊക്കെ ജോലി ചെയ്യുകയും പൗരത്വം സ്വീകരിക്കുകയുമൊക്കെ ചെയ്തു വരുന്നുണ്ട് .
ചെയ്യുന്ന ഏതു തൊഴിലിനും മാന്യതയും സാമാന്യ വേതനവും മെച്ചപ്പെട്ട ജീവിത നിലവാരവും നിയമം മൂലം ഉറപ്പിച്ചിരിക്കുന്ന രാജ്യം കൂടിയാണ് ഇംഗ്ലണ്ട് . സാമൂഹ്യമായി യാതൊരു വേർതിരിവും ഇല്ലാതെ നമ്മുടെ സഹോദരങ്ങളെ കൂടി ഉൾക്കൊള്ളുന്ന പരിഷ്കൃതമായ ആധുനിക സമൂഹം .
ഗോത്രീയതയിൽ നിന്നും ദേശീയതയിലേയ്ക്കും , അവിടെ നിന്ന് മാനവികതയിലേയ്ക്കും വളർന്നുകൊണ്ട് ആഗോള പൗരന്മാരായി തീർച്ചയായും നാം വളരേണ്ടതുണ്ട്
അങ്ങനെ പൗരന്മാർ ഉന്നതമായി ചിന്തിക്കുമ്പോഴാണ് ജനാധിപത്യം പരിഷ്കൃതമാവുന്നതും നമ്മുടെ രാജ്യത്തിന്റെ യശസ്സ് വർദ്ധിക്കുന്നതും .
എല്ലാം കൊണ്ടും സമ്പന്നതയുടെ മടിത്തട്ടിൽ ജനിക്കാനും പതിനാലോളും രഷ്ട്രങ്ങളുടെ മേധാവിയായി എഴുപതുകൊല്ലം ജനപ്രീതിയോടെ തുടരാനും അപൂർവ്വ ഭാഗ്യം കൈവന്ന സൗഭാഗ്യവതിയായ സ്ത്രീ രക്നമാണ് ക്യൂൻ എലിസബത്ത് .
നമ്മുടെ രാഷ്ട്രത്തലവന്മാരോട് സൗഹൃദവും സ്നേഹവും കാത്തുസൂക്ഷിച്ച് ഹാർദ്ദവമായി സ്വീകരിച്ചു . നമ്മുടെ അതിഥിയായി സന്ദർശനങ്ങൾ നടത്തി . നമ്മുടെ പൗരന്മാരിൽ പലർക്കും ജോലിയും ജീവിതവും നൽകി . അവരുടെ വേർപാട് ലോകത്തിനും ഇന്ത്യക്കും അതീവ ദുഃഖകരം തന്നെയാണ് .
അന്താരാഷ്ട്ര വേദിയിലും , പത്രത്താളുകളിലും , ടിവിയിലും മൊക്കെ നിരന്തരം സുസ്മേരവദനയായി എഴുപതുകൊല്ലം നിറഞ്ഞു മഹനീയ സാന്നിദ്ധ്യമായിരുന്നു രാജ്ഞി .
ബ്രിട്ടീഷ് ജനതയുടെ അന്തസ്സിനൊത്ത് ജീവിക്കാനും ഒരു ഇലകൊഴിയുമ്പോലെ സുന്ദരമായി അനിവാര്യമായ മരണത്തിൽ വേർപിരിയാനും അവർക്ക് സാധിച്ചു .
എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിൽ ദുഃഖിക്കുന്നു അനുശോചിക്കുന്നു .ഒപ്പം ബ്രിട്ടീഷ് ജനതയുടെ അഗാധമായ ദുഃഖത്തിൽ പങ്കാളിയാകുന്നു .......
ആദരാജ്ഞലികൾ ....
ബിജു V ചാണ്ടി
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്