എത്ര പേരെ വെട്ടിക്കൊന്നാലും പാർട്ടി സഹായത്തിനുണ്ടാകും എന്ന ഉറച്ച വിശ്വാസം അണികൾക്കുള്ളപ്പോൾ ഇത്തരം കൊലകൾ അവസാനിക്കാൻ പോകുന്നില്ല..പോകുന്നില്ല തന്നെ; സഖാവ് പിണറായീ ആ വെട്ടിയത് നിങ്ങളാണ്: കാസർകോഡ് കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ബഷീർ വള്ളിക്കുന്ന് എഴുതുന്നു ..ത്രിപുരയിലേയും ബംഗാളിലെയും അതേ വഴിയിലേക്കാണ് കേരളത്തിലെ സിപിഎമ്മും
ബഷീർ വള്ളിക്കുന്ന്
കാസർകോട്ടെ ഇരട്ടക്കൊലപാതകങ്ങളിൽ സിപിഎമ്മിന് പങ്കില്ല എന്ന കോറസ് ഏറെ കേട്ട് കഴിഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും, ശരത് ലാലിനേയും വെട്ടിക്കൊന്നതിൽ സിപിഎം പ്രാദേശിക നേതൃത്വത്തിൽ ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ അതവരുടെ മാത്രം പിഴവാണ്, പാർട്ടിക്ക് അതിൽ പങ്കില്ല എന്ന് പാർട്ടി ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രഖ്യാപിച്ചു.. ആ കോറസ് പാർട്ടി പ്രവർത്തകർ മുഴുവൻ ഏറ്റുപാടുകയാണ്.. മുമ്പ് നടന്ന എണ്ണമറ്റ കൊലപാതകങ്ങളും സി പി എം നേതൃത്വം പറഞ്ഞത് ഇതേ കാര്യങ്ങളാണ്.. പാർട്ടിക്ക് പങ്കില്ല.. പാർട്ടി പ്രവർത്തകർ ആരെങ്കിലും പ്രതികളായിട്ടുണ്ടെങ്കിൽ അതവരുടെ കുറ്റകൃത്യം.. നിയമം നിയമത്തിന്റെ വഴി സ്വീകരിക്കട്ടെ, ജനാധിപത്യ നിയമ സംവിധാനങ്ങളിൽ പൂർണ വിശ്വാസമുള്ള പാർട്ടിയാണ് സി പി എം, സമാധാനമാണ് ഞങ്ങളുടെ ലക്ഷ്യം
ശരി, സമ്മതിച്ചു. സമാധാനമാണ് നിങ്ങളുടെ ലക്ഷ്യം. ഈ കൊലകളിൽ നിങ്ങൾക്ക് പങ്കില്ല.. പക്ഷേ നാളെ മുതൽ സംഭവിക്കാൻ പോകുന്നത് എന്താണ്? സഖാവ് പിണറായി മുതൽ താഴോട്ട് സർക്കാരിന്റെ മുഴുവൻ മെഷിനറിയും, പാർട്ടി സെക്രട്ടറി മുതൽ താഴോട്ട് പാർട്ടിയുടെ മുഴുവൻ മെഷിനറിയും അറസ്റ്റിലായ ആ പ്രാദേശിക നേതാവിന്റെ പിറകിലുണ്ടാകും..അയാൾക്ക് ജയിലിൽ സൗകര്യങ്ങളൊരുക്കാൻ, അയാളെ ജയിലിൽ സന്ദർശിക്കാൻ, കൃത്യമായ ഇടവേളകളിൽ അയാളെ പരോളിലിറക്കാൻ, അയാളുടെ കുടുംബത്തിന് ചെലവിനു കൊടുക്കാൻ, വിദ്യാഭ്യാസം നടത്താൻ, മകളുണ്ടെങ്കിൽ കല്യാണം കഴിച്ചു കൊടുക്കാൻ.. അയാൾ വീട്ടിലുണ്ടായിരുന്നതിനേക്കാൾ ഭംഗിയായി അയാളുടെ വീട്ടുകാര്യങ്ങൾ നടത്താൻ.. എല്ലാത്തിനും പാർട്ടിയുണ്ടാകും.. അച്ഛൻ ഗൾഫിൽ പോയ വീടിന്റെ അവസ്ഥയായിരിക്കും അയാളുടെ വീട്ടുകാർക്ക്.. കാശും പത്രാസും പറന്ന് വരും.. വരില്ലേ, നമ്മളത് കണ്ടിട്ടില്ലേ. എത്രയെത്ര കേസുകളിൽ, എത്രയെത്ര കൊലക്കേസ് പ്രതികളുടെ നാൾവഴികളിൽ
നൂറ്റൊന്ന് ശതമാനം ഉറപ്പിച്ചു പറയാൻ കഴിയുന്ന ഒന്നുണ്ട്, എത്ര പേരെ വെട്ടിക്കൊന്നാലും പാർട്ടി സഹായത്തിനുണ്ടാകും എന്ന ഉറച്ച വിശ്വാസം അണികൾക്കുള്ളപ്പോൾ ഇത്തരം കൊലകൾ അവസാനിക്കാൻ പോകുന്നില്ല. പോകുന്നില്ല തന്നെ. ഒറ്റ വെട്ടിനാണ് കൃപേഷിന്റെ തലച്ചോർ പുറത്തെടുത്തത്.. അത്രമാത്രം വിദഗ്ധരായ കൊലയാളികളാണ് സി പി എമ്മിന് അവരുടെ പാർട്ടി കേന്ദ്രങ്ങളിലുള്ളത്.. അവർ ഇനിയും കൊല്ലും..ഒറ്റ വെട്ടിന് തലച്ചോർ പിളർത്തി പുറത്തെടുക്കും.. അതിനുള്ള പരിശീലനമൊക്കെ അവർക്ക് കിട്ടിയിട്ടുണ്ട്.. പാർട്ടി പിറകിലുണ്ടെന്ന വിശ്വാസത്തിന്റെ ബലത്തിലുള്ള വെട്ടാണത്. എന്തിനും എപ്പോഴും തയ്യാറുള്ള ഒരു ഗുണ്ടാസംഘം.. ഉത്തരവിട്ടാൽ അത് അക്ഷരംപ്രതി നടപ്പിലാക്കാൻ കെൽപുള്ള ചോരപ്പട..
പശുവിന്റെ പേരിലുള്ള ആൾക്കൂട്ട കൊലപാതകങ്ങൾക്കും വർഗ്ഗീയ വികാരം ആളിക്കത്തിച്ചതിന്റെ പേരിലുള്ള വംശീയ ലഹളകൾക്കും മോദിയും യോഗിയുമടക്കമുള്ള സംഘപരിവാരത്തിന്റെ തലപ്പത്തുള്ള നേതാക്കളാണ് കാരണക്കാരെന്നത് പോലെ തന്നെ കേരളത്തിലെ ഇത്തരം കൊലപാതകങ്ങൾക്ക് ധാർമ്മിക പിന്തുണ കൊടുക്കുന്ന പാർട്ടിയും പാർട്ടി തലപ്പത്തുള്ളവരുമാണ് ഒന്നാം പ്രതികളെന്ന് തിരിച്ചറിയാൻ വലിയ ലോജിക്കോന്നും വേണ്ടതില്ല. അതുകൊണ്ടാണ് പറയുന്നത് ഇതൊരു പ്രാദേശിക നേതാവിന്റെ മാത്രം ചെയ്ത്തല്ല, അയാളെ വളർത്തിയ, അയാൾക്കിതിന് ആത്മവിശ്വാസം കൊടുത്ത പാർട്ടിയുടെ ചെയ്ത്താണ്.. ആ പാർട്ടിയുടെ തലപ്പത്തുള്ളവരുടെ ചെയ്തതാണ്. പിണറായിയുടെ ചെയ്ത്താണ്.. കോടിയേരിയുടെ ചെയ്ത്താണ്.. ജയരാജന്റെ ചെയ്ത്താണ് .. നിങ്ങളോരോരുത്തരുമാണ് ആ വെട്ടുകൾ വെട്ടിയത്..
കൃപേഷിന്റെ അച്ഛൻ ഒരു സി പി എം അനുഭാവിയാണ്.. സി പി എമ്മിന് വേണ്ടി മുഷ്ടി ചുരുട്ടി ഏറെ മുദ്രാവാക്യങ്ങൾ വിളിച്ച ഒരു പ്രവർത്തകൻ.. 'ഒറ്റ മോനായിരുന്നു, ഏക ആശ്രയമായിരുന്നു' എന്നാണ് ആ അച്ഛൻ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞത്.. അയാൾ താമസിക്കുന്ന ആ വീട് കണ്ടാൽ, ഒരു ചെറിയ കാറ്റിന് പോലും പിടിച്ചു നിൽക്കാൻ കഴിയാത്ത ആ കൂര കണ്ടാൽ, അതിൽ കഴിയുന്ന കൃപേഷിന്റെ സഹോദരിമാരുടെ പൊട്ടിക്കരച്ചിലുകൾ കേട്ടാൽ ഹൃദയം നുറുങ്ങാത്ത ആരെങ്കിലുമുണ്ടെങ്കിൽ അതീ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ പാർട്ടി മെഷിനറി മാത്രമാണ്.
കൊല്ലപ്പെട്ട രണ്ട് പേരും കൊലക്കേസ് പ്രതികളാണെന്നും അവർ കൊല്ലപ്പെടേണ്ടവർ തന്നെയാണെന്നും മറ്റൊരു കോറസും സമാന്തരമായി പ്രചരിക്കുന്നുണ്ട്. ഒരു സാധാരണ അടിപ്പിടിക്കേസിൽ കൊലക്കുറ്റം ചുമത്തപ്പെട്ടവരാണ് കൃപേഷും ശരത് ലാലും.. ആ കേസ് അതിന്റെ വഴിക്ക് നടക്കുന്നുണ്ട്. അത് നോക്കാൻ ഇവിടെ കോടതിയും നിയമവാഴ്ചയുണ്ട്.. ആ കേസ് അന്വേഷിക്കുന്ന പൊലീസ് വകുപ്പിന്റെ തലപ്പത്തുള്ളത് നരേന്ദ്ര മോദിയല്ല, പിണറായി വിജയനാണ്. കേസുകൾ കെട്ടിച്ചമക്കാനും ആ കേസുകളിൽ വധശിക്ഷ വിധിക്കാനും പിന്നെ ആ വിധി നടപ്പിലാക്കാനും സി പി എമ്മിന്റെ ഗുണ്ടാസംഘത്തിന് ഇന്ത്യൻ നിയമവ്യവസ്ഥയിൽ അവകാശങ്ങളില്ല.
പൊലീസ് കസ്റ്റഡിയിൽ എടുത്ത പെരിയ ലോക്കൽ കമ്മറ്റിയംഗം പീതാംബരനെ പാർട്ടി പുറത്താക്കിയതായുള്ള വാർത്ത കണ്ടു. ജനവികാരം ഇളകിമറിയുമ്പോഴുള്ള ഒരു നടപടിയാണിത്.. അയാളെ 'അകത്താക്കിയതിന്റെ' വാർത്തകൾ പിന്നീട് വന്നോളും. വിവാദമൊന്ന് കെട്ടടങ്ങേണ്ട താമസമേയുള്ളൂ.
എസ് എഫ് ഐ പ്രവർത്തകനായ മഹാരാജാസിലെ അഭിമന്യുവിന്റെ കൊലക്കെതിരെ ഉച്ചത്തിൽ ശബ്ദിച്ചവരും, 'നാൻ പെറ്റ മകനേ' എന്ന ആ അമ്മയുടെ വിലാപത്തെ ഹൃദയം നുറുക്കുന്ന അലിവോടെ തിരിച്ചറിഞ്ഞവരും സി പി എമ്മിനോടൊപ്പം നിന്നവരുമാണ് കേരളീയർ. അതേ സി പി എം അതിനേക്കാൾ പരിതാപകരമായ ഒരു ജീവിതസാഹചര്യത്തിലൂടെ കടന്നുപോകുന്ന ഒരു കുടുംബത്തിന്റെ പ്രതീക്ഷയെ തലച്ചോർ വെട്ടിയെടുത്ത് ഉന്മൂലനം ചെയ്യുമ്പോൾ അറിയാതെ ചോദിച്ചു പോകുകയാണ്, നാം ഏത് പക്ഷത്താണ് ഏത് ചേരിയിലാണ് നിൽക്കേണ്ടത് എന്ന്.
സംഘപരിവാരത്തിന്റെ കടന്നു വരവിനെ തടുക്കാൻ പിണറായി സഖാവ് അധികാരത്തിൽ വരണമെന്ന് കരുതുകയും അതിനായി പിന്തുണ കൊടുക്കുകയും ചെയ്ത പതിനായിരങ്ങളിൽ ഒരാളാണ് ഈ ലേഖകനും.. ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രിം കോടതി വിധിക്ക് അനുകൂലമായി പിണറായി സഖാവും ഇടതുപക്ഷവും എടുത്തിട്ടുള്ള നിലപാടുകൾക്കും നവോത്ഥാന മതിലിനും ഒപ്പം നിന്നിട്ടുമുണ്ട്.. പക്ഷേ പച്ച മനുഷ്യരെ വെട്ടിവീഴ്ത്തുന്ന, ഈ പ്രാകൃത രാഷ്ട്രീയത്തെ ഒരിഞ്ച് പിന്തുണക്കുവാൻ, അതിനോടൊപ്പം ചേർന്ന് നില്ക്കുവാൻ, അതേത് സംഘപരിവാരത്തിന്റെ രാഷ്ട്രീയ പ്രതിരോധ തിയറി അവലംബമാക്കിയാലും സാധിക്കാത്ത കാര്യമാണ്..
സഖാവ് ടി.പി ചന്ദ്രശേഖരനെ അമ്പത്തൊന്ന് വെട്ടി പീസ് പീസ്സാക്കി കൊന്ന് തള്ളിയപ്പോൾ, അത് കേരളക്കരയിൽ അന്നോളമുണ്ടായിട്ടില്ലാത്ത വൻ പ്രതിഷേധത്തിനും ജനവികാരത്തിനും പാത്രമായപ്പോൾ നാം കരുതി, സി പി എം ഇനിയീ പണി നിർത്തുമെന്ന്.. കൊലപാതക പരമ്പരകളിലെ അവസാനത്തേതാകും ഇതെന്ന്.. അതുണ്ടായില്ല.. പിന്നെയും നിരവധി വെട്ടുകൾ നടന്നു, കൊലകൾ നടന്നു.. അവസാനം അരിയിൽ ഷുക്കൂർ വധക്കേസിൽ സി പി എം സംസ്ഥാന നേതാവ് പി ജയരാജന്റെ മേൽ കൊലക്കുറ്റം ചുമത്തി സി ബി ഐ കുറ്റപത്രം സമർപ്പിച്ചപ്പോൾ ആശ്വസിച്ചു, ഇനിയെങ്കിലും അവർ പിന്മാറുമെന്ന്.. കാരണം ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു സംസ്ഥാന നേതാവിലേക്ക് അന്വേഷണം എത്തുന്നത്.
ചാവേറുകളിലേക്കും വാടകഗുണ്ടകളിലേക്കും മാത്രം കേസന്വേഷണം എത്തുകയും യഥാർത്ഥ ആസൂത്രകർ തിരശ്ശീലക്ക് വെളിയിലേക്ക് ഒരിക്കൽ പോലും എത്താതിരിക്കുകയും ചെയ്യുന്ന പതിവിനു വിപരീതമായി ഒരു കേസന്വേഷണത്തിന്റെ വാർത്ത വന്നപ്പോൾ തീർച്ചയായും പ്രതീക്ഷയുണ്ടായിരുന്നു.. ഇനിയെങ്കിലും ഈ ചോരക്കളികൾ നിൽക്കുമെന്ന്.. എവിടെ?.. ആ വാർത്തയെത്തി വെറും രണ്ടേ രണ്ട് ദിവസം കഴിയുന്നതിന് മുമ്പാണ് ഈ ഇരട്ടക്കൊലയെത്തിയത്. പ്രതീക്ഷകൾ നശിച്ചിട്ടുണ്ട്.. ത്രിപുരയിലേയും ബംഗാളിലെയും അതേ വഴിയിലേക്കാണ് കേരളത്തിലെ സിപിഎമ്മും പോയിക്കൊണ്ടിരിക്കുന്നത്.. ഒരു കറുത്ത നാളെയെക്കുറിച്ച നെടുനിശ്വാസം മാത്രമേ ജനാധിപത്യ വിശ്വാസകളിൽ നിന്ന് ഇപ്പോൾ ഉയരുന്നുള്ളൂ.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്