കാഹളത്തിന്റെ ഫ്രീക്വൻസി മതിൽ നിർമ്മാണത്തിന് ഉപയോഗിച്ച വസ്തുവിന്റെ നാച്വറൽ ഫ്രീക്വൻസിയുമായി ഒത്താൽ കാഹളം ഊതുമ്പോൾ മതിൽ വീഴാം! യേശുവാ കാഹളം ഊതിയപ്പോൾ യറി ഹോയുടെ മതിലുകൾ ഇടിഞ്ഞതായി ബൈബിൾ പറയുന്നു എന്ന സിവിൽ സർവ്വീസ് ചോദ്യത്തിന് നൽകിയത് കിടിലൻ മറുപടി; ഈശ്വര ചൈതന്യത്തോടു കൂടിചിരിപ്പിച്ചും ചിന്തിപ്പിച്ചും സ്നേഹിച്ചും കുസൃതി ചിരിയോടെ തന്റെ മരണപ്രസംഗം തയ്യാറാക്കിയ സർ; സ്മരണ ദിനത്തിൽ ബാബു പോളിനെ എബി ആന്റണി ഓർത്തെടുക്കുമ്പോൾ
എബി ആന്റണി
ബാബുപോൾ സാർ യാത്രയായിട്ട് ഇന്ന് ഒരു വർഷം. കേരളീയ പൊതു സമൂഹം ജാതി-മത-വർഗ്ഗ-വർണ്ണ - രാഷ്ട്രീയ വ്യത്യാസമില്ലാതെ സ്നേഹിച്ച അപൂർവ്വ വ്യക്തിത്വങ്ങളിൽ ഒരാളായിരുന്ന ഡോ.ഡി ബാബു പോൾ എന്ന വലിയ മനുഷ്യൻ യാത്രയായിട്ട് ഇന്ന് ഒരു വർഷം തികയുന്നു. കോവിഡ് ജാഗ്രതയെ തുടർന്നുള്ള ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മറ്റ് ചടങ്ങുകൾ ഒന്നും വേണ്ട എന്ന് ബാബു പോൾ സാറിന്റെ മകൻ , എന്റെ പ്രീയപ്പെട്ട നിബു ചേട്ടൻ വിളിച്ചപ്പോൾ പറഞ്ഞിരുന്നു.
മകന്റെ സ്ഥാനത്ത് എന്നെ ചേർത്ത് നിർത്തി അപ്പന്റെ സ്നേഹം കൈ നിറയെ വാരികോരിത്തന്ന ബാബു പോൾ സാറിന്റെ ഈശ്വരവിശ്വാസവും നർമവും തുളുമ്പുന്ന ജീവിതയാത്രയിലേക്ക് ഒരു എത്തിനോട്ടം.
1. ബാബു പോൾ നേരിട്ട സിവിൽ സർവീസ് ഇന്റർവ്യൂവിലെ ചെയർമാൻ വക അവസാന ചോദ്യം - യേശുവാ കാഹളം ഊതിയപ്പോൾ യറി ഹോയുടെ മതിലുകൾ ഇടിഞ്ഞതായി ബൈബിൾ പറയുന്നു. നിങ്ങൾ ഒരു വൈദീക സന്തതിയും സിവിൽ എഞ്ചിനിയറും ആണല്ലോ. ഇത് നടപ്പുള്ള സംഗതിയോ, കുഴൽ ഊതിയാൽ മതിൽ വീഴുമോ?
ബാബു പോൾ: രണ്ട് തരത്തിൽ മറുപടി പറയാൻ അനുവദിക്കണം. ഒന്ന്, ദൈവത്തിന്റെ നടപടികൾ മനുഷ്യന്റെ യുക്തി കൊണ്ട് വ്യാഖ്യാനിക്കുന്നവയാവണം എന്നില്ല. അത് വിശ്വാസത്തിന്റെ തലം. രണ്ടാമത് ഇതിൽ ഒരു ഊർജതന്ത്രതത്വം ഉണ്ട്. കാഹളത്തിന്റെ ഫ്രീക്വൻസി മതിൽ നിർമ്മാണത്തിന് ഉപയോഗിച്ച വസ്തുവിന്റെ നാച്വറൽ ഫ്രീക്വൻസിയുമായി ഒത്താൽ കാഹളം ഊതുമ്പോൾ മതിൽ വീഴാം. അതുകൊണ്ടാണ് പട്ടാളം പാലത്തിൽ കൂടെ നടക്കുമ്പോൾ ലെഫ്റ്റ് റൈറ്റ് അടിക്കാത്തത്.
ചെയർമാൻ: എക്സലന്റ്, ബെസ്റ്റ് ഓഫ് ലക്ക്. ജീവിതത്തിലുടനീളം യുക്തിയും വിശ്വാസവും ഒരു പോലെ കൊണ്ട് നടക്കാൻ ബാബു പോൾ സാറിന് കഴിഞ്ഞിരുന്നു.
2. ഇടുക്കി പദ്ധതിയും ഇടുക്കി ജില്ലയും: ഇടുക്കി ജലവൈദ്യുത പദ്ധതി ഇഴഞ്ഞ് നീങ്ങിയപ്പോൾ അതിനെ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി അച്യുതമേനോൻ തിരഞ്ഞെടുത്തത് ബാബുപോളിനെയായിരുന്നു. ഇടുക്കിയുടെ ആദ്യ കളക്ടർ ആയി ഇടുക്കി പദ്ധതി നാടിന് സമർപ്പിച്ചും ഇടുക്കിയിലെ ജനങ്ങളുടെ കണ്ണിലുണ്ണിയായി ബാബു പോൾ മാറി. 2006-2011 ഇടതുപക്ഷ ഭരണകാലത്ത് സെക്രട്ടേറിയേറ്റ് ധനവകുപ്പിൽ ജോലിയിൽ പ്രവേശിച്ച സമയത്ത് എനിക്ക് അദ്യം പോസ്റ്റിങ് തന്നത് ഇടുക്കിയിലേക്കായിരുന്നു. എന്നെ ഇടുക്കിയിലേക്ക് മാറ്റരുത് എന്ന് പറഞ്ഞ് ബാബു പോൾ സർ അന്നത്തെ ധനകാര്യ മന്ത്രി തോമസ് ഐസക്ക് സാറിന് കത്തെഴുതി.
മന്ത്രി എനിക്ക് സെക്രട്ടേറിയേറ്റിൽ പോസ്റ്റിങ് കൊടുക്കാൻ പറഞ്ഞു. മന്ത്രിയെക്കാൾ ശക്തരായിരുന്നു അന്നത്തെ യൂണിയൻ കാർ. ഫലം തഥൈവ. അവിടുത്തെ ജില്ലാ ധനകാര്യ ഇൻസ്പെക്ഷൻ ഓഫിസിൽ ആയിരുന്നു പോസ്റ്റിങ്.ഇടതിന്റെ രാഷ്ട്രീയവും എന്റെ വലതു രാഷ്ട്രീയ ബോധവും തമ്മിലുള്ള അന്തരം വലുതായതായിരുന്നു ഇടുക്കിയിലേക്കുള്ള പോസ്റ്റിംഗിന്റെ കാരണം. ഇടുക്കിയിലെ ജനങ്ങൾക്ക് ബാബു പോൾ സാറിനോടുള്ള സ്നേഹം നേരിട്ട് മനസിലാക്കാൻ ആ കാലത്ത് കഴിഞ്ഞു. ഇടുക്കി കളക്ടറുടെ മുറിയിലെ ഭിത്തിയിൽ ഇടുക്കി ജില്ലയുടെ ഉദ്ഘാടനം ( പതാക ഉയർത്തുന്നത് ) ബാബു പോൾ സർ നടത്തുന്ന ചിത്രം ഇന്നും ഉണ്ട്.
3. ബാബു പോളും ദൈവത്തിന്റെ സ്വന്തം നാടും: ബാബു പോൾ ടൂറിസം സെക്രട്ടറി ആയിരുന്ന സമയത്താണ് ' ദൈവത്തിന്റെ സ്വന്തം നാട് '' എന്ന പരസ്യവാചകം ഉണ്ടാകുന്നത്. മുദ്ര എന്ന പരസ്യകമ്പനിയിലെ കോപ്പിറൈറ്ററായ മെൻഡസ് എന്നയാൾ ആണ് ഈ പേര് നിർദ്ദേശിച്ചത്.അത് തെരഞ്ഞെടുത്തത് ബാബുപോളും. പിന്നീട് ഈ പരസ്യവാചകം ശ്രദ്ധ പിടിച്ചുപറ്റിയപ്പോൾ പലരും ആ പരസ്യവാചകത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ തുനിഞ്ഞു. അപ്പോൾ ബാബു പോൾ പറഞ്ഞ വാചകം ശ്രദ്ധേയമാണ്. ' മെൻഡസിനുള്ളത് മെൻഡസിന് കൊടുക്കുക ' .
4. മദർ തെരേസ ബാബുപോളിന്റെ വീട്ടിൽ എത്തിയപ്പോൾ: കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർമാനായിരുന്ന കാലയളവിൽ മദർ തെരേസ ബാബു പോളിന്റെ വീട് സന്ദർശിച്ചു.അന്ന് മദർ ഇരുന്ന കസേര ബാബു പോൾ മാറ്റിയിട്ട് സ്വീകരണമുറിയിൽ പ്രതിഷ്ഠയാക്കി. കസേരയിൽ മദറിന്റെ ചിത്രം, പാത്രിയാർക്കിസ് ബാവ തന്ന ഒരു കുരിശ്, മുന്നിൽ നിലവിളക്ക് എന്നും രാവിലെ ബ്രാഹ്മ മുഹൂർത്തിൽ ഉണർന്ന് അതിന് മുന്നിൽ പ്രാർത്ഥന ഇങ്ങനെയായിരുന്നു ബാബുപോളിന്റെ ഒരു ദിവസം ആരംഭിക്കുന്നത്. കുട്ടികൾക്ക് അക്ഷരം എഴുതിപ്പിക്കുന്നതും ഈ പ്രതിഷ്ഠക്ക് മുമ്പിൽ തന്നെയായിരുന്നു. അവസാനം ഹോസ്പിറ്റലിലേക്കുള്ള യാത്രയിലും മദർ തെരേസയുടെ പ്രതിഷ്ഠക്ക് മുമ്പിൽ പ്രാർത്ഥിച്ചിട്ട് ഇറങ്ങി.ഞാൻ ഇനി അധികനാൾ ഉണ്ടാവില്ല എന്ന് രണ്ട് മാസം മുമ്പ് എന്നോട് സാർ പറഞ്ഞിരുന്നു. ഇനി മടക്കയാത്ര ഉണ്ടാകില്ല എന്ന് വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ സാറിന് അറിയാമായിരുന്നോ?
5.ബാബുപോൾ പി.എസ്.സി ചോദ്യകർത്താവായപ്പോൾ: പബ്ലിക്ക് സർവീസ് കമ്മീഷന്റെ ഡപ്യൂട്ടി കളക്ടർ പരീക്ഷയുടെ ചോദ്യ കർത്താവായിരുന്നു ഒരിക്കൽ ബാബു പോൾ. പരീക്ഷ കഴിഞ്ഞിറങ്ങിയ ഉദ്യോഗാർത്ഥികളിൽ ഒരാളെ യാദൃശ്ചികമായി ഏതാനും മാസം കഴിഞ്ഞ് ബാബു പോൾ കാണിനിടയായി. വിശേഷങ്ങൾ ചോദിച്ച കൂട്ടത്തിൽ പരീക്ഷയെ കുറിച്ച് ചോദിച്ചപ്പോൾ ഉദ്യോഗാർത്ഥി പറഞ്ഞു: 'ആരാണ് ചോദ്യം തയ്യാറാക്കിയതെന്ന് അറിയില്ല '. കേരളത്തിലെ മുഖ്യമന്ത്രിമാരെ ക്രമത്തിലെഴുതുക, അവരുടെ സംഭാവനകൾ ഒന്നോ, രണ്ടോ വാക്യത്തിലെഴുതുക ഇതായിരുന്നു ഒരു ചോദ്യം. ഡപ്യൂട്ടി കളക്ടർ പരീക്ഷയ്ക്കാണോ ഇതു പോലെ യുള്ള ചോദ്യങ്ങൾ.ഇത് കേട്ട് കുസൃതി ചിരി ചിരിച്ച് ബാബു പോൾ എന്ന ചോദ്യ കർത്താവ് നടന്ന് നീങ്ങി. ഇന്ന് ആ ഉദ്യോഗാർത്ഥി സംസ്ഥാനത്തെ ഒരു വകുപ്പിലെ പ്രധാന ഉദ്യോഗസ്ഥനാണ്.
6.പ്രഭാത നടത്തവുമായി ബന്ധപ്പെട്ട ബാബു പോൾ നർമകഥ: എല്ലാ ദിവസവും രാവിലെ മ്യൂസിയം കോമ്പൗണ്ടിൽ നടത്തം ശീലമുണ്ടായിരുന്നു ബാബു പോളിന് . ഒരു ദിവസം ഒരു കുസൃതി തോന്നി. അന്ന് മുന്നോട്ട് നടക്കുന്നതിനു പകരം നടന്നത് പുറകോട്ട്. ആളുകൾ ചുറ്റും കൂടി. എന്താ സർ ഇങ്ങനെ പുറകോട്ട് നടക്കുന്നത്? ബാബു പോൾ മറുപടി ഇപ്രകാരം ' ഇന്നലെ അമേരിക്കയിൽ ഒരു പ്രമുഖ ഡോക്ടർ വിളിച്ചിരുന്നു. എന്റെ അടുത്ത സുഹൃത്താണ് ഡോക്ടർ .പുറകോട്ട് നടന്നാൽ പഴയ പ്രസരിപ്പൊക്കെ തിരിച്ചു കിട്ടും, ചെറുപ്പം തിരിച്ചും കിട്ടും ചുരുക്കി പറഞ്ഞാൽ കഴുത കുതിര ആകും' .പിറ്റേ ദിവസം ബാബു പോൾ നടക്കാൻ വന്നപ്പോൾ കണ്ട കാഴ്ച രസകരം 'എല്ലാവരും പുറകോട്ട് നടക്കുന്നു.'' ബാബു പോളിനെ നോക്കി അവർ ചിരിച്ചപ്പോൾ അദ്ദേഹം കുസൃതി ചിരി പാസാക്കി അന്നത്തെ നടത്തം നിർത്തി സ്ഥലം വിട്ടു.
7 .ബാബു പോളും സാംസ്കാരിക വകുപ്പും: ആറന്മുളയിലെ വാസ്തുവിദ്യാഗുരുകുലത്തെ കുറിച്ച് അഭിമാനത്തോടെ ബാബു പോൾ സാർ എന്നും പറയുന്നത്. കേൾക്കാം. വാസ്തുവിദ്യാഗുരുകുലത്തിന്റെ വിജയത്തിനു പിന്നിൽ പി.എൻ. സുരേഷ് എന്ന സുമുഖൻ ഉണ്ടായിരുന്നു. ബാബു പോൾ സാറിന്റെ കണ്ടുപിടിത്തം ആയിരുന്നു അത്. അത് ശരിയാണ് എന്ന് കാലം തെളിയിച്ചു. പിന്നീട് പി.എൻ സുരേഷ് കലാമണ്ഡലത്തിന്റെ വൈസ് ചെയർമാനായി .ഇപ്പോൾ എൻ.എസ്.എസിന്റെ രജിസ്ട്രാർ ആണ്. എഴുത്തച്ഛൻ പുരസ്കാരം തുടങ്ങി പല പ്രമുഖ അവാർഡുകളും അക്കാലത്താണ് തുടങ്ങിയത്. എഴുത്തച്ഛൻ പുരസ്കാര ജേതാവിനെ അവാർഡ് വിവരം അറിയിക്കുന്നത് ബാബു പോൾ സാർ സ്വന്തം കൈപ്പടയിൽ എഴുതിയ കത്തിലൂടെയാണ്. അത് ഇപ്രകാരമായിരിക്കും ' മഹാത്മൻ, നമസ്കാരം, ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരത്തിന് അങ്ങയെ തെരഞ്ഞെടുത്ത വിവരം സവിനയം അറിയിക്കുന്നു. ഇത് സ്വീകരിക്കാൻ സന്മനസ്സുണ്ടാവണം''.
8.മരണാനന്തരം നിയമസഭയിലും ബാബു പോൾ: ബാബു പോളിന്റെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ പേര് കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിക്ക് നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഡോ.എം.കെ. മുനീർ ഒരു സബ്മിഷൻ നിയമസഭയിൽ അവതരിപ്പിച്ചു.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈ ആവശ്യത്തോട് പിന്തുണച്ചു. ഗവൺമെന്റ് പരിഗണിക്കാം എന്നും മറുപടി നൽകി. സെന്റർ ഫോർ കണ്ടിന്യൂയിങ് എഡ്യുക്കേഷന്റെ ചുമതലയുമായി മോഹൻ എബ്രഹാം ഒരു നാൾ കവടിയാറിലെ ബാബു പോൾ സാറിന്റെ വീട്ടിലെത്തി. സംസാരമധ്യേ കേരളത്തിൽ ഒരു സിവിൽ സർവീസ് അക്കാദമി തുടങ്ങേണ്ടതിന്റെ പ്രാധാന്യം ബാബു പോൾ സാർ സൂചിപ്പിച്ചു .അതായിരുന്നു ഇന്ന് കാണുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ തുടക്കം .
അക്കാദമി ആരംഭിച്ചതിനു ശേഷം സിവിൽ സർവീസിൽ ധാരാളം മലയാളികൾ കയറി പറ്റി. കേരളത്തിന്റെ അഭിമാനസ്തംഭം ആയി അക്കാദമി മാറിയപ്പോൾ അതിന്റെ തുടക്കം മുതൽ തന്റെ മരണം വരെ അക്കാദമിയുടെ മെ ന്റർ ആയി സർക്കാരിൽ നിന്ന് ഒരു തുക പോലും വാങ്ങിക്കാതെ പ്രവർത്തിക്കുകയായിരുന്നു ബാബു പോൾ സർ.
ജീവിതം എന്ന മനോഹര യാത്ര എല്ലാ അർത്ഥത്തിലും ആസ്വദിച്ച്, ഈശ്വര ചൈതന്യത്തോടു കൂടി നമ്മെയെല്ലാം ചിരിപ്പിച്ചും ചിന്തിപ്പിച്ചും സ്നേഹിച്ചും കുസൃതി ചിരിയോടെ തന്റെ മരണപ്രസംഗം തയ്യാറാക്കിയ ബാബു പോൾ സർ എന്ന വലിയ മനുഷ്യന്റെ സ്മരണക്ക് മുന്നിൽ ഞാൻ ദണ്ഡനമസ്കാരം ചെയ്യുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്