ആയിരംവർഷങ്ങൾക്ക് ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ലണ്ടനിൽ ഹാരിപോട്ടർക്ക് വേണ്ടിയുള്ള ഒരു ക്ഷേത്രത്തിന് ശിലയിടുന്നു എന്നു സങ്കൽപ്പിക്കുക; ഇത് വിഭാവനം ചെയ്യാനായാൽ ഇന്ത്യൻ ജനാധിപത്യം സ്വന്തമാക്കിയിരിക്കുന്ന വളർച്ചയും വികാസവും തിരിച്ചറിയാനാവും; മതമാണ് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ബ്രഡ് ആൻഡ് ബട്ടർ; സി രവിചന്ദ്രൻ എഴുതുന്നു
സി രവിചന്ദ്രൻ
ക്ഷേത്രകലകൾ
(1) ആയിരംവർഷങ്ങൾക്ക് ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ലണ്ടനിൽ ഹാരിപോട്ടർക്ക് വേണ്ടിയുള്ള ഒരു ക്ഷേത്രത്തിന് ശിലാസ്ഥാപനം നിർവഹിക്കുകയും അവിടെ സ്ഥാപിച്ച ജെ കെ റൗളിംഗിന്റെ പ്രതിമയിൽ ഹാരാർപ്പണം നടത്തുകയും ചെയ്യുന്നു എന്നു സങ്കൽപ്പിക്കുക. ശേഷം ഹാരിപോട്ടറുടെ മാഹാത്മ്യത്തെക്കുറിച്ചും അതിന് ബ്രീട്ടീഷ് സംസ്കാരവുമായുള്ള ആഴത്തിലുള്ള ബന്ധത്തെകുറിച്ചും പ്രധാനമന്ത്രി കാടുകയറി കുഴഞ്ഞുവീഴുന്നു...ബ്രിട്ടീഷുകാരിൽ ഭൂരിഭാഗവും പ്രധാനമന്ത്രി എന്തോ കിടിലൻ നേട്ടം സ്വന്തമാക്കിയെന്നും രാജ്യാഭിമാനം സംരക്ഷിച്ചുവെന്നും പ്രഖ്യാപിക്കുന്നു....മറ്റ് രാഷ്ട്രീയ കക്ഷികളെല്ലാം പോട്ടർ ക്ഷേത്രത്തെ രാജ്യത്തിന്റെ ഭാഗ്യമായും പുണ്യമായും വിലയിരുത്തുന്നു, ചെറിയൊരു ന്യൂനപക്ഷം വേണ്ടത് ആരാധനാലയങ്ങളല്ല ആശുപത്രികളും വിദ്യാലയങ്ങളും ഉദ്പാദനസ്ഥാപനങ്ങളാണെന്നും പറഞ്ഞ് ഒറ്റപെടുന്നു... ഇങ്ങനെയൊരു സാഹചര്യം വിഭാവനംചെയ്യാനായാൽ ഇന്ത്യൻ ജനാധിപത്യം സ്വന്തമാക്കിയിരിക്കുന്ന വളർച്ചയും വികാസവും നിങ്ങൾക്ക് കൃത്യമായി തിരിച്ചറിയാനാവും. ഹാരിപോട്ടർ രാഷ്ട്രീയം.
(2) മതസേവ നടത്തി കൂലി ചോദിക്കുന്ന രാഷ്ട്രീയമാണ് നമ്മുടേത്. തങ്ങൾ സദാ മതങ്ങൾക്ക് വേണ്ടിയുള്ള പരസ്യചിത്രങ്ങളിൽ അഭിനയിക്കുകയാണ് എന്നാണ് രാഷ്ട്രീയക്കാരുടെ ധാരണം. ഈ അവസ്ഥയുടെ പേരാകട്ടെ പാർലമെന്ററി ജനാധിപത്യമെന്നും. മതേതരത്വം ഭരണഘടനയിൽ ഒട്ടിച്ചുവെച്ച രാജ്യത്തെ പ്രധാനമന്ത്രി തന്നെ തന്റെ മതവികാരം നിർലജ്ജം പുറത്തേക്ക് ഒഴുക്കുമ്പോൾ രാജ്യം കോരിത്തരിക്കുന്നു. ആൾദൈവങ്ങൾക്ക് മുന്നിൽ സാഷ്ടാംഗം വീണ് ശീലിച്ചാൽ പിന്നെ വെറും മണ്ണിൽ വീഴുന്നതിന് പ്രയാസമില്ല.
ഇന്ത്യ അർഹിക്കാത്ത പ്രധാനമന്ത്രിയായിരുന്നു നെഹ്രു എന്നു പറയുന്നതിന്റെ സാംഗത്യം ഇന്നലെ അയോദ്ധ്യയിൽ മോദി നടത്തിയ കാട്ടിക്കൂട്ടലുകൾ കാണുന്ന ആർക്കും പെട്ടെന്ന് ബോധ്യപെടും. ഗംഗയിൽ കുളിക്കുന്നതിനും മണ്ണിൽ വീണുരുളുന്നതിനും വ്രതമനുഷ്ഠിക്കുന്നതിനും മതദൈവങ്ങളെയും പുക്ഴത്തുന്നതിനും ഗ്രേസ് മാർക്കുള്ള ഒരു സമൂഹത്തിൽ രാഷ്ട്രീയക്കാർ പിന്നെന്തുവേണം എന്നു ചോദിക്കുന്നവരുണ്ടാകാം. നിലവിലുള്ള സാമൂഹിക മാലിന്യങ്ങളെ സ്ഥിരീകരിക്കാനും സ്ഥാപനവൽക്കരിക്കാനുമാണെങ്കിൽപ്പിന്നെ
എന്തിന് രാഷ്ട്രീയവും ജനാധിപത്യവും? പഴയകാലത്തെപ്പോലെ രാജാവും പ്രജകളുമായി ജീവിച്ചാൽ പോരേ? പുരോഹിതൻ ധർമ്മം കൽപ്പിക്കില്ലേ? രാജാവ് ധർമ്മം സംരക്ഷിക്കില്ലേ
(3) കട്ട പുരോഗമനം പറഞ്ഞു വരുന്നവരും കുറെക്കഴിയുമ്പോൽ മതരാഗം ആലപിക്കുന്നത് പതിവു കാഴ്ചയാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതും വലതും മധ്യവുമൊക്കെ കണ്ടുപിടിക്കാൻ ജീവിതം ഉഴിഞ്ഞുവെച്ചവരുണ്ടാകാം. വസ്തുതയെന്തെന്നാൽ ഇന്ത്യൻ രാഷ്ട്രീയം അടിമുടി മതാധിഷ്ഠിതമാണ്. ന്യൂനപക്ഷമോ ഭൂരിപക്ഷമോ ആയിക്കൊള്ളട്ടെ, മതങ്ങളോടുള്ള സമീപനമാണ് നിങ്ങളുടെ രാഷ്ട്രീയം നിശ്ചയിക്കുന്നത്. പ്രത്യയശാസ്ത്രം എന്തുമായികൊള്ളട്ടെ, അത് മതപ്രകാരം പരുവപെടുത്താൻ നിങ്ങൾ നിർബന്ധിതരാകുന്നു. എഴുത്തുംവായനയും തൊട്ട് ദിനകൃതങ്ങൾ വരെ മതാനുസാരിയായി ക്രമപ്പെടുത്താൻ സമ്മർദ്ദമുണ്ട്. ഏതെങ്കിലും മതങ്ങൾക്ക് വേണ്ടി ബാറ്റ് ചെയ്യലാണ് രാഷ്ട്രീയ ധർമ്മം;മതേതരത്വം അടക്കംപറഞ്ഞു ചിരിക്കാനുള്ള തമാശയും.
(4) ഏത് വിഷയത്തിലും ഏതെങ്കിലും ഒരു മതവിഭാഗത്തിന് പിന്നിൽ രാഷ്ട്രീയകക്ഷികളും ബുദ്ധിജീവികളും അണിനിരക്കുന്നു. വർഗ്ഗീയതയും എതിർവർഗ്ഗീയതയുമാണ് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പൊതു സിലബസ്സ്. രാമക്ഷേത്ര നിർമ്മാണത്തെ പ്രതിരോധിക്കുന്നത് മതേരത രാഷ്ട്രീയമോ സാമാന്യയുക്തിയോ പറഞ്ഞല്ല, പകരം ഹാഗിയ സോഫിയ ഉദ്ധരിച്ചാണ്. അവിടെ അങ്ങനെ-ഇവിടെ ഇങ്ങനെ എന്ന ലൈൻ! അത് ശരിയെങ്കിൽ ഇത് തെറ്റാണോ എന്ന ചോദ്യം!
(5) മതത്തോട് അടുക്കുമ്പോൾ പുളിയറിയാം എന്ന ചൊല്ല് അന്വർത്ഥമാക്കുന്നതാണ് അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം സംബന്ധിച്ച് കോൺഗ്രസ്സും ആപും അടക്കമുള്ള സോ കോൾഡ് ഇടതു-സെൻട്രിസ്റ്റ് പാർട്ടികളുടെ എണ്ണതേക്കൽ അഭ്യാസങ്ങൾ. എന്ത് ഇടത്-എന്തു സെൻട്രിസ്റ്റ്? കമ്മ്യൂണൽ ബാറ്റിങ്! അതുമതിയാകും.
കൂടുതൽ ഡെക്കറേഷൻ ആവശ്യമില്ല. പ്രീണിപ്പിക്കുക എന്ന ഒരൊറ്റ മാർഗ്ഗം മാത്രമേ മതവുമായി സാധ്യമാകൂ എന്നിവർ പറയാതെ പറയുന്നു. എതിർക്കുന്നവരും അനുകൂലിക്കുന്നവരും ഏതെങ്കിലും മതത്തിന്റെ കടാക്ഷം കാമിക്കുന്നു. കാണികളും നിരൂപകരും ചാനലുകളും യു-ട്യൂബ് ബ്ലോഗർമാരും സിനിമയെ ആശ്രയിച്ച് ജീവിക്കുന്നു എന്നു പറയുന്നതുപോലെ മതമാണ് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ബ്രഡ് ആൻഡ് ബട്ടർ. സിനിമയുടെപോലും!
(6) ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് ഇന്ത്യയും മുന്നോട്ടുപോകുന്നതെന്ന് അംഗീകരിക്കാൻ മിക്കവർക്കും താല്പര്യമില്ല. സാമ്പത്തികമായും വിദ്യഭ്യാസപരമായും സാധ്യതകളുള്ള ഒരു സമൂഹം. അവിടെ ജനസംഖ്യയിൽ ഭൂരിഭാഗവും ഒരു പുരാണ കഥാപാത്രത്തിന്റെ പേരിൽ നിർമ്മിക്കുന്ന ക്ഷേത്രത്തിന്റെ പേരിൽ അഭിമാനിക്കുന്നു എന്നൊക്കെ പറയുന്നത് ജനതയെ അമേദ്യത്തിൽ മുക്കിയ ചൂല് കെട്ടി അടിക്കുന്നതിന് തുല്യമാണ്. സ്വയം അധ:പതിക്കുന്ന മനുഷ്യർക്ക് മറ്റുള്ളവരെകൂടി ആ നിലയിലേക്ക് വലിച്ചിടാനുള്ള ഭരണഘടനാപരമായ അവകാശം എടുത്തുകളയണം.
(7) കോവിഡ് സൗഖ്യപെടാൻ രാമക്ഷേത്രം സിദ്ധൗഷധമെന്ന് ചിലരുടെയെങ്കിലും കണ്ടുപിടുത്തം. കാര്യം ശരിയാണ്, കോവിഡ് വാക്സിൻ വരുന്നതോടെ രോഗശമനം സാധ്യമാകും. അതിനിടെ ലോകത്ത് അരങ്ങേറുന്ന ഏതൊരു സംഭവവും കോവിഡ് ശമനവുമായി ബന്ധപെടുത്താം. അന്ധവിശ്വാസികളും ക്ഷിപ്രവിശ്വാസികളും വെട്ടിവിഴുങ്ങികൊള്ളും.
കേരളത്തിൽ സ്വർണ്ണകള്ളക്കടത്ത് പിടിച്ചതുകൊണ്ടാണെന്നോ അയോദ്ധ്യയിൽ ക്ഷേത്രത്തിന് തറക്കല്ലിട്ടതുകൊണ്ടാണോ ജനം വീട്ടിലിരുന്നു ടെലിവിഷനിൽ രാമായണവും മഹാഭാരതവും കണ്ടതുകൊണ്ടാണെന്നോ തട്ടിവിടാം. എല്ലാത്തിനും തെളിവ് തുല്യമായിരിക്കും. കോവിഡ് സംബന്ധിച്ച് ഞാൻ ഇട്ട പതിനഞ്ചോളം ഫേസ്ബുക്ക് പോസ്റ്റുകളാണ് രോഗശമനംകൊണ്ടുവന്നതെന്ന് എനിക്കും വാദിക്കാം. അതെ, വാദിക്കാം.... വാദിച്ചു അങ്ങനെ ജീവിക്കാം.... അതങ്ങനെയല്ലെന്ന് നിങ്ങൾക്കും വാദിക്കാം...
(8) മെച്ചപെട്ട ഭക്തൻ ആരാണ്, മികച്ച മതസഹായി ആരാണ് എന്ന് തെളിയിക്കാൻ മത്സരിച്ച് കൂട്ടിയിടിച്ചു വീഴുന്ന രാഷ്ട്രീയക്കാർ നമുക്ക് പരിചിതകാഴ്ചയായി മാറിക്കഴിഞ്ഞു. എം.കെ ഗാന്ധിയായിരുന്നു ഈ ബ്രാൻഡിന്റെ ആചാര്യനെങ്കിലും അദ്ദേഹത്തിന് മുമ്പും അവസ്ഥ മറ്റൊന്നായിരുന്നില്ല. മുള്ളമാരും മുക്രിമാരും നിയന്ത്രിക്കുന്ന മതാധിഷ്ഠിത രാഷ്ട്രീയ വ്യവസ്ഥകളുടെ ഇന്ത്യൻ പതിപ്പ് കൂടുതൽ വികസിതമാകുകയാണ്. പഴയ രാജാവ്-പുരോഹിതൻ അച്ചുതണ്ടിന്റെ തിരിച്ചുവരവ് അകലെയല്ല. രാജ്യത്തെ ഏറ്റവുമധികം ജനസംഖ്യയുള്ള സംസ്ഥാനത്ത് ഭരണാധികാരിയായി തിരഞ്ഞെടുത്തത് ഒരു പഴയ പുരോഹിതനെയാണ്. ചിന്തിച്ചാൽ അങ്ങേയറ്റം ദയനീയം.
മതത്തെ പൊതുജീവിതത്തിലും ആശയതലത്തിലും ദുർബലപ്പെടുത്താതെ ഇന്ത്യയ്ക്ക് ഒരടി മുന്നേറാനാവില്ല. നിർഭാഗ്യവശാൽ, ഇന്നിവിടെ രാഷ്ട്രീയവും മതവും ഒന്നാണ്. പണ്ടും അങ്ങനെയായിരുന്നില്ലേ എന്ന ചോദ്യം തള്ളുന്നില്ല. ശരിയാണ്, 1857 മുതൽ നാം കാണുന്നത് അതാണ്. ഇന്ന് രാഷ്ട്രീയ കക്ഷികൾ അധികാരത്തിലെത്തുന്നതും പുറത്തുപോകുന്നതും മതംപറഞ്ഞാണ്. ഖിലാഫത്തും രഥയാത്രയും അയോദ്ധ്യയും ശബരിമലയുമൊക്കെയാണ് പെട്ടി നിറയാനും മെലിയാനുമുള്ള കാരണം. ആർക്കും മറ്റൊന്നും പറയാനില്ലാത്ത അവസ്ഥ.
(9) രാമനും ക്ഷേത്രവും ജനതയ്ക്ക് എത്രമാത്രം വൈകാരിക ഉദ്ധാരണം ഉണ്ടാക്കുന്നു എന്നു തിരിച്ചറിഞ്ഞാണ് രാഷ്ട്രീയശക്തികൾ അത് ചൂഷണം ചെയ്യുന്നത്. അവർ ചെയ്യുന്നത് ഉള്ള ഒന്നിന്റെ ചൂഷണമാണ്. അതവർ ഉണ്ടാക്കിയെടുത്ത ഒന്നല്ല, പക്ഷെ പോഷിപ്പിച്ച ഒന്നാണ്. അത് ചെയ്യാതിരിക്കാനുള്ള വകതിരിവ് അവർക്കുണ്ടാകേണ്ടതല്ലേ? ആഗ്രഹചിന്തകൾ ഉത്തരമാകില്ല എന്നോർക്കണം. അവസ്ഥ പരിഷ്കരിക്കേണ്ട ബാധ്യത തങ്ങൾക്കില്ലെന്ന് അവർ ചിന്തിക്കുന്നു. ഒരു പക്ഷെ മറിച്ച് ചിന്തിച്ചാലും സാധ്യമല്ല.
കാരണം അവർ ജനത്തെ 'പ്രതിനിധീകരിക്കാൻ' ഇഷ്ടപെടുന്നു. ജനം എന്നുപറയുമ്പോൾ അത് വ്യക്തിനിഷ്ഠതയുടെയും വൈകാരികതയുടേയും ലോകമാണ്. ഒരു കാര്യം ശരിയാണോ തെറ്റാണോ എന്നതല്ല മറിച്ച് ഹിതമാണോ അല്ലയോ എന്നതാണ് ജനകീയവൈകാരികതയിൽ പ്രധാനം. ലക്ഷക്കണക്കിന് ആരാധനാലയങ്ങളുടെ കൂടെ ഒരെണ്ണംകൂടി. ഇരുട്ടിൽ കൂറെക്കൂടി ഇരുട്ട് കൂട്ടിച്ചേർത്താൽ തിരിച്ചറിയാൻ പ്രയാസം. ഇരുട്ട് മൂക്കുന്നതനുസരിച്ച് മോഷണവും ചൂഷണവും കനപ്പെടും. ഇരുട്ടു കൊണ്ട് വരയ്ക്കുന്ന ചിത്രങ്ങൾ വെളിച്ചംവീഴുമ്പോൾ നമ്മെ തുറിച്ചുനോക്കും.
Stories you may Like
- ജനുവരി 22ന് എല്ലാവരും വീടുകളിൽ ശ്രീരാമജ്യോതി തെളിയിക്കണം: പ്രധാനമന്ത്രി
- 'ഇനി രാമന്റെ പേരിൽ വോട്ടും ചോദിക്കും'; വിമർശവുമായി സഞ്ജയ് റാവത്ത്
- രാജ്യത്തെ ആദ്യ വാസ്തു അധിഷ്ഠിത ടൗൺഷിപ്പായി മാറാൻ അയോധ്യ
- ഭക്തിയിൽ അലിഞ്ഞ് അയോധ്യ, ഉത്സവാന്തരീക്ഷത്തിൽ രാജ്യം
- ഫലസ്തീന്റെ ഭൂമി ശോഷണം എന്ന പേരിൽ പ്രചരിക്കുന്നത് കള്ള ഭൂപടങ്ങൾ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്