ചാനൽ ചർച്ചകൾ ജനങ്ങളുടെ ആയുസ്സ് പാഴാക്കൽ ആകരുത്
ജോണി ജെ. പ്ലാത്തോട്ടം
രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചുള്ള ചാനൽ ചർച്ചകൾ വളരെയേറെ സാമൂഹ്യ പ്രാധാന്യമുള്ള കാര്യമാണ്. എന്നാൽ ഇതേ ചാനൽ ചർച്ചയിൽ നിന്ന് സമൂഹത്തിന് തെറ്റായ ഒരുപാടു സന്ദേശങ്ങളും നേർ അനുഭവങ്ങളും ഉണ്ടാകുന്നുണ്ട് എന്ന കാര്യം ബന്ധപ്പെട്ടവർ അടിയന്തിരമായി ശ്രദ്ധിക്കേണ്ടതാണ്.
ജനങ്ങൾക്ക് നേരിട്ടുണ്ടാകുന്ന അനുഭവങ്ങളെ കുറിച്ച് ആദ്യമായി പറയട്ടെ. പറഞ്ഞ കാര്യങ്ങൾ തന്നെ ഒരാൾ ചർച്ചക്കിടയിൽ വീണ്ടും വീണ്ടും പറയുന്നു എന്നത് വലിയൊരു മര്യാദകേടാണ്. ഈ മര്യാദകേട് ചാനൽ അവതാരകൻ അനുവദിച്ചു കൊടുക്കരുത്. സാധാരണയായി പാർട്ടി വക്താക്കൾ സ്ഥിരം ഭരണാധികാരികൾ (ജനപ്രതിനിധികൾ) ഒക്കെയാണ് ഇങ്ങനെ മദ്യപന്മാരെ പോലെ ഓരോ കാര്യം ആവർത്തിക്കുന്നത്. ഇത് ജനങ്ങളുടെ ക്ഷമ കെടുത്തുന്നു എന്നു മാത്രമല്ല, ആരോഗ്യകരമായ ചർച്ചകൾ ഇല്ലാതാക്കുകയും ചെയ്യുന്നു. ഓരോ ചർച്ചയിൽ തന്നെ പലയാവർത്തി പറഞ്ഞത് തന്നെ ചിലർ അതേ വിഷയം പിന്നീടു ചർച്ച ചെയ്യുമ്പോഴും ആവർത്തിക്കുന്നു.
ഇതിന് ഏറ്റവും യോജിച്ച് ഒരു ഉദാഹരണം കൂടി പറയട്ടെ. പി. ജയരാജന്റെ സിബിഐ ചോദ്യംചെയ്യല് വിഷയം. ഇപ്പോൾ എത്രയോ പ്രാവശ്യം ചർച്ച വന്നു. അപ്പോഴൊക്കെ ഒരേ എം. പി. ജയരാജൻ ഒരേ കാര്യങ്ങൾ ആവർത്തിക്കുന്നു. അങ്ങേരെ പേടിച്ചോ എന്തോ ഇഷ്ടം പോലെ സമയം അനുവദിച്ചു കൊടുക്കുന്നു. ചാനൽകാർ വിചാരിക്കുമ്പോലെയല്ല, സിപിഎമ്മിലെ സഖാക്കൾ തന്നെ ഇതു കേട്ട് (കേൾക്കാൻ മിനക്കെട്ടാൽ) സഹിക്കുന്നുണ്ടാകും. നമ്മുടെയൊക്കെ ആയുസിലെ വിലപ്പെട്ട എത്രയോ മണിക്കൂറുകളും ദിവസങ്ങളുമാണ് പാഴാക്കുന്നത്. തെറ്റായ സന്ദേശങ്ങളുടെ ഉദാഹരണവും ജയരാജൻ വിഷയത്തിൽ നിന്നു തന്നെ എടുക്കാം. കുറേ ആഴ്ചകൾക്ക് മുൻപ് ഒരു ചർച്ചയിൽ ഒരു ചാനലിലെ അവതാരകൻ പറയുന്നു, ''ഇനി ജയരാജന് മുൻകൂർ ജാമ്യം അനുവദിച്ചില്ലെങ്കിൽ തന്നെ, കണ്ണൂരിൽ വച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുവാൻ പൊലീസിന് സാധിക്കുമോ'' എന്ന്.
സാധാരണ ജനങ്ങൾ ഇതു കേട്ടാൽ ഭയന്നു പോകും. അവരുടെ ഉള്ളിൽ അരക്ഷിതാബോധമുണ്ടാകും. എന്നും മാത്രമല്ല. സിപിഎമ്മിലെ യുവ സഖാക്കൾക്ക് (നേതാക്കന്മാർക്കും ഇതു പ്രോത്സാഹനമാകും) ഇതു വലിയൊരു സന്ദേശമാണ് കൊടുക്കുന്നത് ജയരാജൻ എന്ന ജില്ല സെക്രട്ടറി നേതാവ് നിരപരാധിയാകട്ടെ തെറ്റുകാരനാകട്ടെ, വാറന്റുണ്ടെങ്കിൽ പോലും അദ്ദേഹത്തെ പൊലീസിന് വിട്ടു കൊടുക്കുന്നത് കുറച്ചിലാണ്. ഇതൊരു അന്തസിന്റെ പ്രശ്നമാണ്. ജീവ മരണ പോരാട്ടത്തിന്റെ പ്രശ്നമാണ്. ഇതാണ് ആ സന്ദേശം.
രാജ്യത്തെ ഏറ്റവും വലിയ പാർട്ടായായിരുന്ന കാലത്ത് കോൺഗ്രസ്സിന്റെ ഏറ്റവും ഉന്നത നേതാക്കളെപ്പോലും അറസ്റ്റ് ചെയ്തിട്ടുണ്ട്. ദേശീയ സ്വാതന്ത്ര്യത്തിന് മുൻപ് മാത്രമല്ല അതിന് ശേഷവും.
ചർച്ചയിൽ താൻ ചെയ്ത ചില കാര്യങ്ങൾ മറച്ചു വച്ചു കൊണ്ട് ചെയ്ത നല്ല കാര്യങ്ങൾ മാത്രം വിവരിക്കുന്നവർ ധാരാളമുണ്ട്. എല്ലാവർക്കും അറിവുള്ള കാര്യം മറച്ചു വച്ചാലും ചാനൽ അവതാരകർ മിണ്ടാതിരിക്കുന്ന ഒരു മോശം കീഴ്വഴക്കമാണ് പൊതുവേ ഉള്ളത്.
ഇതിന് ഒരു മാറ്റം വരുത്തിയത് മനോരമ ചാനലിലെ ഷാനിയാണെന്നു തോന്നുന്നു. എത്ര ഉന്നതനായ നേതാവോ, പട്ടക്കാരനോ, ന്യൂനപക്ഷ നേതാവോ ആകട്ടെ ഷാനി വേണ്ടി വന്നാൽ രേഖകൾ സഹിതം അയാളെ ചോദ്യം ചെയ്യും. തുടർന്ന് മറ്റ് അവതാരകരും ഈ വഴിക്ക് കുറച്ചൊക്കെ നീങ്ങിയതായി കണ്ടു. പക്ഷെ ഇപ്പോൾ ഷാനിയും മടുത്തു പോയി എന്നാണ് തോന്നുന്നത്. ചാനൽ ഉടമകളുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് ഉള്ളിൽ ഉള്ള അവതാരകർക്ക് ഇശ്ചാശക്തി കൂടിയുണ്ടെങ്കിൽ ചാനൽ ചർച്ചകൾ ഒരുപരിധി വരെയെങ്കിലും യുക്തി സഹവും നീതിബോധ ജനിപ്പിക്കുന്നതുമാക്കി മാറ്റാൻ കഴിയും.
രാഷ്ട്രീയ ചാനൽ ചർച്ചകൾ അടിസ്ഥാനപരമായി തന്നെ അപകടം നിറഞ്ഞ സന്ദേശങ്ങളും തെറ്റായ രാഷ്ട്രീയ ബോധവും സമൂഹത്തിന് നൽകുന്നതായി മാറിയിരിക്കുന്നു എന്ന കറുത്ത യാഥാർത്ഥ്യം ജനങ്ങളും ചാനലുകാരും ദൃശ്യ മാദ്ധ്യമങ്ങളുടെ പ്രാധാന്യം അറിയിന്നവരല്ലല്ലോ നമ്മാളാരും ചിന്താവിഷയമാക്കണം.
ഇക്കാലത്ത് രാഷ്ട്രീയ കാര്യങ്ങളുടെ ചർച്ചയും വാർത്ത അതവരണവുമെല്ലാം ഒരു തരം വീര രസ പ്രധാനമാക്കി മാറ്റിയിരിക്കുന്നു. അഴിമതിയും കൂറുമാറ്റവും ചാക്കിട്ടു പിടിക്കലുമെല്ലാം അവ വിജയിക്കുകയാണെങ്കിൽ ഒരു സാമർത്ഥ്യമായി കാണുന്നു. ബന്ധപ്പെട്ട നേതാവ് ഒരു ഹീറോ ആയി മാറുന്നു. ഏറ്റവും ഭീമമായ തുകകൾക്ക് അഴിമതി കാണിച്ചിട്ട് പിടിച്ചു നിൽക്കുന്നവനാണ് ഏറ്റവും വലിയ സ്റ്റാർ. കളവ് നത്തിയ ശേഷം അല്ലെങ്കിൽ പച്ചക്കള്ളം പറഞ്ഞ ശേഷം ഉള്ളു പിടിച്ചു നിൽപ്പിനെയാണ് ചാനലുകാർ ആഘോഷിക്കുന്നത്. അതിന്റെ മറുവശം ആലോചിക്കുന്നതേയില്ല ജനങ്ങളും അതു തന്നെ ചെയ്യുന്നു. നഷ്ടം ജനത്തിന് മാത്രം. ചാനലിന് ഒരു നഷ്ടവുമില്ല. അതേ സമയം കള്ള രാഷ്ട്രീയക്കാരൻ കൂടുതൽ പ്രശസ്തനായി നിലനിൽക്കുന്നു.
ഏറ്റവും കൂടുതൽ രാഷ്ട്രീയ പ്രതിബദ്ധതയുള്ള ചാനലും അവതാരകനും എന്ന നിലയിൽ തീർച്ചയായും ഞാൻ റിപ്പോർട്ടറിനെയും നികേഷിനെയുമാണ് തിരഞ്ഞെടുക്കുന്നത്. നികേഷിന്റെ ചാനൽ ചർച്ചയിലും അഭിമുഖങ്ങളും എന്തൊരു ഊർജ്ജമാണ് എന്തെല്ലാം രാഷ്ട്രീയ രഹസ്യങ്ങളും വിജ്ഞാനവുമാണ് വെളിപ്പെടുന്നത്. പക്ഷെ ഒരു പക്ഷെ ഉണ്ട് ഇവിടെ.
നികേഷ് ഇടതു പക്ഷത്തിന്റെ സിപിഎമ്മിന്റെ പ്രാധാന്യവും ഗുണങ്ങളും അവരുടെ പരാതികളും അവകാശ വാദങ്ങളും എല്ലാം യുഡിഎഫ് നേതാവിനോട് വിവരിക്കുന്നു. എന്നിട്ടു യുഡിഎഫ് നേതാവിന്റെ വിപരീതമായ മറുപടികളെല്ലാം കേൾക്കുന്നു. തുടർന്ന് യുഡിഎഫിന്റെ മേന്മകളും അവകാശ വാദങ്ങളും അടവുകളും എല്ലാം അവരു പോലും ചിന്തിച്ചിട്ടില്ലാത്ത സൂത്രങ്ങളും ഇടതുപക്ഷക്കാരനോടു പറയുന്നു. സ്വാഭാവികമായും അയാളുടെ നേർ വിരുദ്ധമായ മറുപടിയും ആക്ഷേപങ്ങളുമെല്ലാം കേൾക്കുന്നു. ഇതാണ് നികേഷിന്റെ ചാനൽ പ്രവർത്ത ശൈലി. നിഷ്പക്ഷനാണ് ഒരു പക്ഷത്തുമില്ല എന്ന് സ്ഥാപിക്കാനാണ് ഇങ്ങനെ ചെയ്യുന്നത് എന്നും എല്ലാവർക്കുമറിയാം.
പക്ഷെ ഇവിടെയാണ് വലിയ സാമൂഹ്യ അപകടം കിടക്കുന്നത്. മുകളിൽ പറഞ്ഞ രണ്ടു മുന്നണിക്കാരുടെയും ചീത്ത രാഷ്ട്രീയക്കാരെക്കറിച്ച് തിനിമയെക്കുറിച്ച് എതിരായി ജനങ്ങളോട് നികേഷ് ഒരിക്കലും പറയുന്നില്ല. അതേ സമയം നികേഷിന് രണ്ടു പക്ഷത്തിന്റെയും തിന്മകളുടെ രഹസ്യങ്ങളത്രയും അറിയാം.
ഇത് അപകടം ചെയ്യില്ലേ? ചെയ്യും കുറഞ്ഞ പക്ഷം യുവ തലമുറയിലെങ്കിലും മാദ്ധ്യമങ്ങൾ നല്ല രാഷ്യ്രീയത്തെക്കുറിച്ച് പറഞ്ഞു കൊടുക്കേണ്ടതാണ്. ഇപ്പോഴത്തേതല്ല യഥാർത്ഥ ജനാധിപത്യമെന്നും ജനാധിപത്യത്തിന്റെ കുഴപ്പമല്ല, രാഷ്ട്രീയക്കാരുടേതാണ് കുഴപ്പമെല്ലാം എന്നും മുതിർന്നവരെപ്പോലും നിരന്തരം ഓർമ്മിപ്പിച്ചു കൊണ്ടിരിക്കണം. അതാണ് രാഷ്ട്രീയ ധർമ്മം.
ഇപ്പോളത്തെ രാഷ്ട്രീയക്കാരിൽ 90% പേരും അഴിമതിക്കാരും തിന്മ ചെയ്യുന്നവരുമാണെന്ന് അറിയാവുന്നവരാണ് ചാനലുകാർ. ഈ സത്യം ഏതെങ്കിലും രീതിയിൽ ഒളിച്ചോ തെളിച്ചോ ജനങ്ങളോട് പറയാൻ പ്രത്യേകിച്ചും യുവതലമുറയോടു പറയാൻ ചാനലുകാർക്ക് ബാധ്യതയുണ്ട്. ഇല്ലെങ്കിൽ അത് ആത്മ വഞ്ചനയാണ്. മാദ്ധ്യമ ധർമ്മത്തിന് വിരുദ്ധമാണ്.
ഇപ്പോൾ ചാനലുകാർ അനുവർത്തിക്കുന്ന രീതി അവരുടെ റേറ്റിങ്ങ് വർദ്ധിപ്പിച്ചേക്കാം. അവതാരകനെ പ്രശസ്തനും ജനപ്രിയനുമാക്കിയേക്കാം. പക്ഷെ അതു യതാർത്ഥ ജനപ്രിയതയല്ല. യഥാർത്ഥ മാദ്ധ്യമ പ്രവർത്തനമല്ല.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ മുതൽ സീറ്റു കാര്യവും പിന്തുണക്കാര്യവും പ്രചരണ തന്ത്രങ്ങളുടെ കാര്യവും ചാനലുകാർ നിരന്തരം ജനങ്ങളെ കേൾപ്പിച്ചു കൊണ്ടിരിക്കുന്നു. അവസാനം പോളിങ്ങ് ദിവസം മുഴുവൻ ചാനലുകൾ തുറന്നു വച്ച് ജനങ്ങളെ അതിന്റെ മുന്നിലിരിക്കാൻ പ്രേരിപ്പിക്കുന്നു. ഫല പ്രഖ്യാപനത്തിന്റെ പുലർച്ച മുതൽ എല്ലാ തീർന്ന് കഴിയും വരെ ഇരുപത്തിനാലോ മുപ്പത്തിയാറോ നാൽപ്പത്തെട്ടോ മണിക്കൂർ തുടർച്ചയായി തിരഞ്ഞെടുപ്പ് ഫലം നൂലിഴ തിരിച്ച് പ്രക്ഷേപണം ചെയ്യുകയും ജനങ്ങളെ അടിച്ചേൽപ്പിക്കുകയും ചെയ്യുന്നു. അപ്പോൾ ചാനലുകാർക്കറിയാം എല്ലാ രാഷ്ട്രീയ തിനിമകളും ആവർത്തിക്കുകയാണ് ജനങ്ങൾക്ക് ഇതു കൊണ്ടു ഒരു നേട്ടവും ഉണ്ടാകാൻ പോകുന്നില്ല എന്ന്.
പക്ഷെ ജനമോ? അവന്റെ ഉള്ളിൽ ഇപ്പോഴത്തെ രാഷ്യട്രീയത്തോടുള്ള കയ്പ്പ് ചതിവുകളുടെ ഓർമ്മകൾ എല്ലാം മറന്ന് അതേ രീതിയിൽ നെറികെട്ട് രാഷ്ട്രീയത്തിന്റെ അഡിക്റ്റാകുന്നു. ചാനലുകൾ കാണിക്കുന്നതെല്ലാം മഹാ കാര്യമാണെന്ന് അവന്റെയുള്ളിൽ ഒരു ഉദാരണയുണ്ടാകുന്നു. സ്വന്തം അനുഭവത്തിൽ നിന്ന് രാഷ്ട്രീയക്കോരോട് നേരത്തെ അവനുണ്ടായ വെറുപ്പും അവരിൽ നിന്ന് ഏറ്റ ചതിവും മറന്ന് ചാനലുകാരെ വിശ്വസിക്കുന്നു. അവർ കാണിക്കുന്ന ഉത്സാഹവും സാങ്കേതികത്തികവും അത്ഭുതകരമായ ദൃശ്യ ഭംഗികളും ചവച്ചിറക്കി അവൻ വിശപ്പടക്കുന്നു.
മാദ്ധ്യമങ്ങൾ ഒരു രാജ്യക്കെ ജന സമൂഹത്തിന് എത്രയേറെ പ്രധാനപ്പെട്ടതാണെന്ന് നല്ല ബോധ്യമുള്ള ഉന്നത വിദ്യാഭ്യാസ യോഗ്യതയും വ്യക്തിപരമായ ധാർമ്മിക ബോധം പോലുമുള്ളവരാണ് നമ്മുടെ മാദ്ധ്യമ പ്രവർത്തകർ. പക്ഷെ അതേ മാദ്ധ്യമങ്ങളുടെ ധാർമ്മികമായ അലസതയും ഉപേക്ഷയും എത്ര വലുതാണെന്ന് അവർ തന്നെ മനസ്സിലാക്കണം. ഏതെങ്കിലും ഒരു ചാനലിൽ നിന്ന നല്ല ഒരു ചലനമുണ്ടായാൽ മതി അതു മറ്റുള്ളവരും പിന്തുടരും.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്