കോടികളുടെ അഴിമതി നടത്തിയവരെ നമ്മൾ സിംഹാസനത്തിലിരുത്തി വാഴിക്കുന്നു; അതേ നമ്മൾ സജ്നാ ഷാജിമാരുടെ ചെറുപിഴവിനെ കീറി മുറിച്ച് വിചാരണ ചെയ്യുന്നു; സജ്നയ്ക്കായി മറ്റുള്ളവർ നല്കുന്ന ഔദാര്യത്തിൽ അസഹിഷ്ണുക്കളാകുന്ന നിങ്ങൾ സമൂഹത്തിൽ കൺമുന്നിൽ നടക്കുന്ന ചൂഷണങ്ങൾ കണ്ടില്ലെന്നു നടിക്കുന്നതിൽ എന്ത് നീതി? അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
അഞ്ജു പാർവതി പ്രഭീഷ്
ട്രാൻസ്ജെൻഡറായ സജ്നാ ഷാജിയുമായി ബന്ധപ്പെട്ട വിവാദമാണല്ലോ എങ്ങും. പതിവു പോലെ സോഷ്യൽമീഡിയയാകുന്ന നീതിനിർവ്വഹണക്കോടതിയിൽ മജിസ്ട്രേറ്റിന്റെ കുപ്പായമണിഞ്ഞ് വിധിയെഴുത്ത് തുടങ്ങികഴിഞ്ഞു സകലമാന മലയാളികളും. അതുപിന്നെയങ്ങനെയാണല്ലോ! ഭൂമിയിലെങ്ങാനും ഒരനീതി നടന്നാൽ സൂര്യനസ്തമിക്കുന്നതിനു മുന്നേ സ്റ്റാറ്റസിടുന്നത് ഇന്നിന്റെ നടപ്പുരീതിയാണല്ലോ. ഒരു കൈക്കൊകോടികളുടെ അഴിമതി നടത്തിയവരെ നമ്മൾ സിംഹാസനത്തിലിരുത്തി വാഴിക്കുന്നു; അതേ നമ്മൾ സജ്നാ ഷാജിമാരുടെ ചെറുപിഴവിനെ കീറി മുറിച്ച് വിചാരണ ചെയ്യുന്നു; സജ്നയ്ക്കായി മറ്റുള്ളവർ നല്കുന്ന ഔദാര്യത്തിൽ അസഹിഷ്ണുക്കളാകുന്ന നിങ്ങൾ സമൂഹത്തിൽ കൺമുന്നിൽ നടക്കുന്ന ചൂഷണങ്ങൾ കണ്ടില്ലെന്നു നടിക്കുന്നതിൽ എന്ത് നീതി? അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നുണ്ട് വല്ലാതെ സ്നേഹിച്ച് തലോടി മറുകൈ കൊണ്ട് ചെവിക്കുറ്റിക്കടിക്കുന്ന പ്രവണത നമ്മൾ മലയാളികൾക്കിടയിലെ ഫാഷനാണ്. സജ്നയുടെ കാര്യത്തിൽ സംഭവിച്ചതും അതാണ്.
തന്നെ പോലുള്ള ട്രാൻസ്ജെൻഡറുകൾക്ക് മാന്യമായി തൊഴിലെടുത്ത് ജീവിക്കാൻ പോലും ഈ സമൂഹം അനുവദിക്കുന്നില്ലായെന്നും പറഞ്ഞ് കരഞ്ഞ് ലൈവിൽ വന്ന സജ്ന സമൂഹമനസാക്ഷിയെ നോവിച്ചുവെന്നത് നേര്.അതിനാൽതന്നെ അവരിൽ നിന്നും ഇലപൊതി ഊണും ബിരിയാണിയും വാങ്ങണമെന്ന തരത്തിലെ ക്യാമ്പയിൻ സോഷ്യൽമീഡിയയിൽ തരംഗമായി. അതോടൊപ്പം സുമനസ്സുള്ള ചിലർ അവരുടെ മുന്നോട്ടുള്ള സംരംഭത്തിന് സഹായഹസ്തവുമായി വരികയും ചെയ്തു. കഥ ശുഭപര്യവസായി അവിടെ തീരേണ്ടതാണ്. പക്ഷേ ചില ഓഡിയോ ക്ലിപ്പുകളുടെ ബലത്തിൽ സമൂഹത്തെ കമ്പളിപ്പിച്ച് അവർ നാടകം കളിച്ചുവെന്ന രീതിയിലായി പുതിയ വിവാദം. ഒടുക്കം അമിതമായി ഉറക്കഗുളിക കഴിച്ച് സജ്ന ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിലുമായി.
ഇവിടെ ആരാണ് ശരി? ആരാണ് തെറ്റ്? ആ ലൈവ് വരുവാൻ കാരണമായ സംഭവം ഒരു നാടകമായിരുന്നോ? അല്ല! അന്നത്തെ വഴിയോരക്കച്ചവടത്തിൽ ബാക്കിയായ ബിരിയാണി പായ്ക്കറ്റുകളും സത്യമാണ്. അങ്ങനെയൊരു പ്രശ്നം അവർ നേരിട്ടപ്പോഴാണ് അവർ ലൈവ് വന്നത്. ആ ലൈവ് വൈറലായതോടെ പിന്തുണയും ലഭിച്ചു. ചിലപ്പോൾ ആ വീഡിയോ വൈറലാകാൻ വേണ്ടി കൂടുതൽ വൈകാരികമായി അവർ അഭിനയിച്ചിരിക്കാം. കൂടുതൽ ജനപിന്തുണ കിട്ടിയപ്പോൾ സ്വന്തമായി ഒരു വീട് കൂടെ കിട്ടുന്നെങ്കിൽ കിട്ടട്ടേയെന്നും ആഗ്രഹിച്ചിരിക്കാം. അത് മുതലാക്കാൻ ചില സോ കോൾഡ് നന്മമരങ്ങളും ശ്രമിച്ചിരിക്കാം. ഇതിൽ സുശാന്ത് നിലമ്പൂരിന്റെ ഇടപെടൽ തീർത്തും സംശയകരമാണ്. ആ ഇടപെടലും പതിനഞ്ചുലക്ഷം വാഗ്ദാനവുമാണ് സജ്നയെ കെണിയിൽ വീഴ്ത്തിയത്.
ട്രാൻസ്ജെൻഡറുകൾക്കിടയിൽ തന്നെ നല്ല രീതിയിൽ ചേരിപ്പോരുണ്ട്. അത് കഴിഞ്ഞ കുറേ നാളുകളായി നമ്മൾ സോഷ്യൽമീഡിയയിലൂടെയും മറ്റും കാണുന്നുമുണ്ട്. ഈ സജ്നയുടെ ഓഡിയോ ക്ലിപ്പ് പുറത്തായതിനുപിന്നിലും ഇതേ ചേരിപ്പോരു തന്നെയാണ്. ട്രാൻസ്ജെൻസറുകൾക്കിടയിൽ സെലിബ്രിറ്റി സ്റ്റാറ്റസ് പേറുന്നവരുണ്ട്; അതല്ലാതെ ഒരു നേരത്തെ ഭക്ഷണത്തിനായി ഭിക്ഷ യാചിക്കുന്നവരുമുണ്ട്. ഇന്ന് സിനിമാമേഖലയിൽ മേക്കപ്പ് ആർട്ടിസ്റ്റുകളായി തിളങ്ങി നില്ക്കുന്ന പലരും ഒരുകാലത്ത് നരകയാതന നേരിട്ട ട്രാൻസുകളാണ്. സിനിമാമേഖലയിലുള്ളവരുടെ, പ്രമുഖ താരങ്ങളുടെ അനുഭാവപൂർവ്വമായ ഇടപെടലുകളാണ് അവരെ മേക്കപ്പ് ആർട്ടിസ്റ്റുകളാക്കി മാറ്റിയതും ഇന്നവരനുഭവിക്കുന്ന സകല സേഫ് സോണുകൾക്കും കാരണവും.
അതേ അനുഭാവപൂർണ്ണമായ ഇടപെടലാണ് നടൻ ജയസൂര്യ സജ്നയ്ക്കായി നടത്തിയത്. അത് അവർക്ക് ഹോട്ടൽ തുടങ്ങാനുള്ള സഹായമാണ് താനും. ഇപ്പോൾ സജ്നയ്ക്കെതിരെ കടുത്ത ആരോപണവുമായി മുന്നിൽ നില്ക്കുന്നതും പ്രമുഖരായ ചില ട്രാൻസ് മേക്കപ്പ് ആർട്ടിസ്റ്റുകളാണ് എന്നതും ചേർത്തുവായിക്കണം. അപ്രഖ്യാപിത ആക്ടിവിസ്റ്റുകൾ കൂടിയാണവരിൽ പലരും. ട്രാൻസ് കമ്മ്യൂണിറ്റിക്ക് കിട്ടേണ്ടുന്ന അനുകൂല്യങ്ങൾ അവരുടെ കൈകളിൽ കൂടിയും അല്ലെങ്കിൽ അവർ ചെയ്തു കൊടുത്തതായി മാത്രമേ പൊതുസമൂഹം അറിയാവൂ എന്ന നിർബന്ധബുദ്ധിയുള്ളവർ. ചാനലുകളിലും നവോത്ഥാനറാലികളിലും കസേര അലങ്കരിക്കുന്ന ഇക്കൂട്ടർക്ക് വ്യക്തമായ പൊളിറ്റിക്കൽ അജണ്ടയും പ്ലാനുമുണ്ട്. ഇവർക്ക് മുകളിൽ കൂടി അതേ കമ്മ്യൂണിറ്റിയിലെ ആരും വലുതാവുന്നത് ഇഷ്ടമല്ലാത്തവർ. ഇവിടെയാണ് സീമാ വിനീതിനെപ്പോലുള്ള ഒറ്റയാൾപ്പോരാളികൾ വ്യത്യസ്തമാകുന്നത്.
അഭ്രപാളിയിലെ മേരിക്കുട്ടിയെ കണ്ട് സഹതാപം ചൊരിഞ്ഞവരാണ് നമ്മളിലേറിയ പങ്കും. എന്നാൽ യഥാർത്ഥ ജീവിതത്തിലെ മേരിക്കുട്ടിമാരെ കിട്ടുന്ന അവസരം മുതലാക്കി നന്നായി വേദനിപ്പിക്കുകയും ചെയ്യും. ഒരുപാട് പരാധീനതകൾക്കിടയിൽ, അപഹാസ്യങ്ങൾക്കിടയിൽ ജീവിച്ചുപ്പോരുന്ന യഥാർത്ഥ ട്രാൻസ്ജെൻഡറിന്റെ പ്രതീകമാണ് സജ്ന. തൊഴിലെടുത്ത് ജീവിക്കാനുള്ള അവസരത്തിനുവേണ്ടിയാണ് അവർ ലൈവ് വന്നതെങ്കിൽ കൂടി വെറുതെ സഹായിക്കണേയെന്നവർ പറഞ്ഞില്ല.അവരുടെ വഴിയോരക്കച്ചവടത്തിൽ ഒരു കൈതാങ്ങ് മാത്രമാണ് ആവശ്യപ്പെട്ടത്. ഇനി ഒരുപക്ഷേ വീഡിയോ ചെയ്തത് ആരെങ്കിലും ഉപദേശിച്ചിട്ട് തന്നെ ആയിരിക്കാം ; ആരെങ്കിലും പണം നൽകി സഹായിക്കും എന്നും പറഞ്ഞു കാണും. അതിനിത്രവലിയ സോഷ്യൻ ഓഡിറ്റിങ്ങിന്റെ ആവശ്യമുണ്ടോ? ഇത്ര വലിയ ജനകീയ വിചാരണ വേണമോ? തീർത്തും കാപട്യം അറിയാത്തതുകൊണ്ടായിരിക്കില്ലേ വിശ്വാസത്തോടെ തീർത്ഥയെന്ന ട്രാൻസിനോട് അത് കാര്യങ്ങളൊക്കെ ഫോണിൽ വിളിച്ച് സംസാരിച്ചത് .ആ ഫോൺ സംഭാഷണം പുറത്ത് വിട്ടവർക്ക് അതുകൊണ്ടെന്ത് കിട്ടി?
ഇവിടെ കൺമുന്നിൽ കോടികളുടെ അഴിമതി നടത്തിയവരെ നമ്മൾ സിംഹാസനത്തിലിരുത്തി വാഴിക്കുന്നു. സാധാരണക്കാരുടെ നികുതിപ്പണം വരെ വെട്ടിച്ച് കുംഭ വീർപ്പിക്കുന്നവരെ മുടങ്ങാതെ വോട്ടു ചെയ്ത് അധികാരത്തിലെത്തിക്കുന്നു. തൊട്ടതിനും പിടിച്ചതിനുമെല്ലാം ബക്കറ്റുപ്പിരിവു നടത്തി സ്വന്തം കീശ വീർപ്പിക്കുന്ന രാഷ്ട്രീയപ്രബുദ്ധതയെ അംഗീകരിക്കുന്നു. പ്രളയത്തിന്റെ പേരിൽ പോലും കാരുണ്യം വിറ്റ് കലാപരിപാടി നടത്തിയവർ നവോത്ഥാനനായകന്മാരായി അരങ്ങുവാഴുന്നു. രാഷ്ട്രീയലക്ഷ്യം മാത്രം വച്ച് നന്മമരമായി അരങ്ങുവാഴുന്ന ശുഭ്രവസ്ത്രധാരികൾ പി.ആർ വർക്കിലൂടെ സമർത്ഥമായി ജനങ്ങളെ പറ്റിക്കുന്നു. എങ്ങും ചോദ്യമില്ലാത്ത തൊമ്മിക്കുഞ്ഞുങ്ങളായി നില്ക്കുന്ന അതേ നമ്മൾ സജ്നാ ഷാജിമാരുടെ ചെറു പിഴവിനെ കീറി മുറിച്ച് വിചാരണചെയ്ത് ആത്മരതിയടയുന്നു.സജ്ന ചെറിയ തെറ്റാവാം; ഒരു പക്ഷേ ശരിയുമാവാം. അതിനെ അതിന്റെ വഴിക്ക് ജീവിക്കാൻ അനുവദിക്കുക. സജ്നയ്ക്കായി മറ്റുള്ളവർ നല്കുന്ന ഔദാര്യത്തിൽ അസഹിഷ്ണുക്കളാകുന്ന നിങ്ങൾ സമൂഹത്തിൽ കൺമുന്നിൽ നടക്കുന്ന ചൂഷണങ്ങൾ കണ്ടില്ലെന്നു നടിക്കുന്നതിൽ എന്ത് നീതി? എന്ത് ധാർമ്മികത?കാക്ക നെല്ല് തിന്നുന്നത് കോഴിക്ക് കണ്ടു കൂടായെന്നു പറയുന്നതുപോലെയാണ് സജ്നയ്ക്കെതിരെ വാളെടുക്കുന്നവരെന്ന് മനസ്സിലാക്കുക പൊതുസമൂഹമേ!
വളർത്തിയതും നീയേ ചാപ്പാ
കൊല്ലിക്കുന്നതും നീയേ ചാപ്പാ!
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍