ജസ്റ്റിസ് ഫോർ ബാലഭാസ്കർ വെറും ഹാഷ്ടാഗിൽ ഒരുങ്ങേണ്ട ഒന്നല്ല; ബാലഭാസ്ക്കറിനും കുഞ്ഞുമകൾക്കും നീതി തേടി അലയുന്ന ഒരു കുടുംബത്തിന്റെ നെഞ്ചുവിങ്ങിപ്പൊട്ടുന്ന വേദന കാണാതെപ്പോകരുത് നമ്മൾ; ചിലർക്കൊരു നന്മയുണ്ട്, സത്യമുണ്ട്. അതാണ് അവരുടെ ശക്തിയും.. മരിച്ചാലും ആ ശക്തിയുടെ സാന്നിധ്യം ഇവിടെയൊക്കെയുണ്ടാവും; അത് ചിലരുടെ 'സ്വപ്ന'ങ്ങൾക്ക് തടസവുമായേക്കും! അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു
അഞ്ജു പാർവ്വതി പ്രഭീഷ്
മങ്ങിയ മിഴികൾ പടിക്കലേയ്ക്ക് ചായ്ച് വരാന്തയിൽ ചടഞ്ഞിരിക്കുന്ന ഒരച്ഛനെയും ആ അച്ഛൻ മരണംവരേയ്ക്കും അനുഭവിച്ച പുത്രദുഃഖത്തെയും കൃത്യമായി രാഷ്ട്രീയചാണകൃന്മാർ ഓർത്തെടുക്കുന്നത് തെരഞ്ഞെടുപ്പുവേളകളിലാണെങ്കിലും അടിയന്തരാവസ്ഥയെന്ന വാക്ക് കേൾക്കുമ്പോഴും ഓരോ ലോക്കപ്പ് മരണങ്ങൾ വാർത്തയാകുമ്പോഴും കേരളീയ പൊതുസമൂഹത്തിന്റെ മനസാക്ഷിക്കോടതിയിൽ രാജനെന്ന മകനും ഈച്ചരവാര്യരെന്ന അച്ഛനും നീതിദേവതയെ നോക്കി നില്ക്കാറുണ്ട്. അതുപോലെ ഒരച്ഛൻ സമകാലികകേരളത്തിലുമുണ്ട്. അപകടമരണമെന്ന ലേബലിൽ സ്വർണ്ണക്കടത്തുമാഫിയ നടത്തിയ ആസൂത്രിതകൊലപാതകത്തിൽ അകാലത്തിൽ പൊലിഞ്ഞുപ്പോയ ഒരു മകന്റെയും അവന്റെ ഒന്നരവയസ്സുള്ള മകളുടെയും ആത്മാക്കൾക്ക് നീതി ഉറപ്പാക്കാൻ നെട്ടോട്ടമോടുന്ന ഒരച്ഛൻ. ആ അച്ഛനെ അത്രമേൽ നമുക്കറിയില്ലെങ്കിലും ആ മകനെ ലോകമെമ്പാടുമുള്ള മലയാളികൾ അറിയും-സംഗീതലോകത്തിന്റെ ഉദയസൂര്യനായിരുന്ന,ഓരോ മലയാളിയുടെയും അഭിമാനമായിരുന്ന ബാലഭാസ്കർ !
ജീവിച്ചിരുന്ന ബാലഭാസ്കർ കലാകേരളത്തിനു ഒഴിച്ചുകൂട്ടാനാവാത്ത സാന്നിധ്യമായിരുന്നു. സാംസ്കാരികകേരളത്തിന്റെ പെരുമ വിളിച്ചോതുന്ന വേദികൾക്കെല്ലാം അനിവാര്യമായിരുന്നു ആ വയലിൻ മാന്ത്രികത. പക്ഷേ മരണമടഞ്ഞ, അല്ല ആസൂത്രിത അപകടമരണത്തിൽ പൊലിഞ്ഞ ബാലഭാസ്കർ പ്രബുദ്ധരാഷ്ട്രീയ കേരളത്തിനു ഒരു ബാധ്യതയും. ബാധ്യതയെന്ന വാക്ക് ഉപയോഗിക്കേണ്ടി വന്നതിൽ അങ്ങേയറ്റത്തെ ഖേദമുണ്ടെങ്കിലും ആ ആസൂത്രിത അപകടമരണത്തിനു നമ്മുടെ സംസ്ഥാനത്തെ അന്വേഷണഏജൻസികൾ പുലർത്തിയ തികഞ്ഞ അനാസ്ഥയും പിടിപ്പുക്കേടും കാണുമ്പോൾ അങ്ങനെ പറയാതെ തരമില്ല. സ്വർണ്ണക്കടത്തു മാഫിയയും കേരളത്തിലെ എയർപോർട്ടുകൾ വഴി നടത്തപ്പെടുന്ന അനധികൃതസ്വർണ്ണക്കടത്തും നിത്യവാർത്തയാകുമ്പോഴും അന്വേഷണ ഏജൻസികൾ അതിനെതിരെ എന്ത് നടപടികളാണ് കൈക്കൊള്ളുന്നത്? സ്വർണം കടത്തുന്ന ഇടനിലക്കാരെ മാത്രം മുൻനിറുത്തി കേസന്വേഷണം നടത്തും. സ്വർണ്ണകടത്ത് മാഫിയയിലേയ്ക്കുള്ള വഴികൾ തേടിപ്പോകാൻ മടിക്കും .പഴുതടച്ചുള്ള അന്വേഷണം സാധ്യമാകാത്തത് എന്തുകൊണ്ട്?അതിന്റെ ഉത്തരം ഉന്നതരാഷ്ട്രീയ സ്വാധീനമുള്ള വമ്പൻ സ്രാവുകൾ ആണ് ഈ രാജ്യദ്രോഹക്കുറ്റത്തിനു ചുക്കാൻ പിടിക്കുന്നത് എന്നത് തന്നെ.
ഇന്ന് ഓരോ സ്വർണ്ണക്കടത്ത് വാർത്തകൾ പുറത്തുവരുമ്പോഴും മലയാളികളിൽ ഏറിയപങ്കും ആദ്യമോർക്കുന്നത് ബാലഭാസ്ക്കറെ കുറിച്ചും ആ ആസൂത്രിതഅപകടത്തെക്കുറിച്ചുമാണ്. കാരണം അദ്ദേഹത്തിന്റെയും കുഞ്ഞുമകളുടെയും മരണം കഴിഞ്ഞുള്ള അടുത്തദിവസങ്ങളിൽ തന്നെ ബന്ധുക്കൾ ആരോപിച്ചിരുന്നതാണ് ആ അപകടത്തിലെ ദുരൂഹതയും അതിലേയ്ക്ക് വിരൽചൂണ്ടുന്ന സ്വർണ്ണക്കടത്ത് മാഫിയയെയും. ആ ആരോപണങ്ങൾ നൂറു ശതമാനവും സത്യമാണെന്ന് തെളിയിച്ചു ഡ്രൈവർ അർജുന്റെ കള്ളമൊഴിയും പിന്നീട് സ്വർണ്ണക്കടത്തിനു പിടിയിലായ വമ്പന്മാർക്ക് ബാലഭാസ്ക്കറുമായിട്ടുണ്ടായിരുന്ന അടുത്ത ബന്ധം. തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണ്ണക്കടത്തിന്റെ പേരിൽ വിഷ്ണുവിനെയും പ്രകാശ് തമ്പിയെയും അറസ്റ്റ് ചെയ്തപ്പോഴും ബാലഭാസ്കർ എന്ന പേര് സൗകര്യം പൂർവ്വം മറക്കാനാണ് ഇവിടുത്തെ മാധ്യമപ്രവർത്തകരും രാഷ്ട്രീയക്കാരും ശ്രമിച്ചത്. കാര്യങ്ങൾ ഇത്രമേൽ പകൽപ്പോലെ വ്യക്തമായിരുന്നിട്ടും കേരളത്തിലെ എത്ര സാംസ്കാരികനായകന്മാർ അല്ലെങ്കിൽ ഉന്നതരാഷ്ട്രീയനേതാക്കൾ ഈ മരണത്തിനു പിന്നിലെ ദുരൂഹത മറ നീക്കണമെന്ന ആവശ്യവുമായി വന്നു? കുറച്ചു കണ്ണീരൊഴുക്കുകയും അനുശോചന കുറിപ്പുകൾ ഇറക്കുകയും ജീവിച്ചിരുന്ന ബാലുവിന്റെ വാഴ്ത്തുപ്പാട്ടുകൾ പാടിയതിനുമപ്പുറം ബന്ധുക്കൾക്കൊപ്പം നിന്ന് അപകടമരണത്തിലെ അസ്വഭാവികത മാറ്റണമെന്ന ആവശ്യവുമായി ബാലുവിന്റെ സെലിബ്രിട്ടി സുഹൃത്തുക്കളിൽ എത്രപേർ മുന്നിൽനിന്നു? അരിയാഹാരം കഴിക്കുന്ന ഏതൊരു മലയാളിക്കും ഇന്ന് വ്യക്തമായിട്ടറിയാം ബാലഭാസ്ക്കർ അപകടത്തിൽ മരിച്ചതല്ല,മറിച്ച് അപകടത്തിൽപ്പെടുത്തി കൊന്നതാണെന്ന്. പക്ഷേ കേരളത്തിലെ അന്വേഷണ ഏജൻസികൾക്ക് മാത്രം അത് അങ്ങനെയല്ല.
ബാലുവിന്റെ അച്ഛനും അമ്മയും മറ്റു ബന്ധുക്കളും നിരന്തരമായി ശ്രമിച്ചതിന്റെ ഫലമായി ബാലഭാസ്കർ കേസ് സിബിഐ ക്കു വിടാൻ തീരുമാനമായിരുന്നു. പക്ഷേ അതിനുള്ള കേരള സർക്കാർ തീരുമാനം ഓർഡറായി വരാൻ ഒരുപാട് വൈകിയിരുന്നുവെന്നതാണ് സത്യം. സാംസ്കാരികകേരളത്തിനു അത്രമേൽ പേരും പെരുമയും നേടി കൊടുത്ത ഒരു സംഗീതഞ്ജന്റെ ദുരൂഹമരണത്തിന്റെ കെട്ടഴിക്കാനുള്ള സമയതാമസം ഇത്രമേൽ വരാൻ കാരണമെന്താവും? ശത്രുപക്ഷത്ത് ഉള്ളവർ ബാലുവിനൊപ്പമോ ഒരുപക്ഷേ ബാലുവിനേക്കാളോ വലിയ സെലിബ്രിട്ടികളോ ഉന്നതസ്വാധീനമുള്ളവരോ ആകാമെന്നതുതന്നെ. കഴിഞ്ഞ ഡിസംബർ പത്താം തീയതി ഓർഡർ വന്നപ്പോഴും കേസ് ബന്ധുക്കളുടെ സംശയങ്ങളുടെ പേരിൽ മാത്രം നിലനിൽക്കുന്നതെന്നും ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ എല്ലാം സ്വാഭാവികമെന്നു തെളിഞ്ഞതാണെന്നും വരുത്തിത്തീർത്തിരിക്കുന്നു. അതിനർത്ഥം ഈ കേസ് ഒരിക്കലും തെളിയരുതെന്നത് ആരുടെയൊക്കെയോ ആവശ്യമാണ്.
ബാലഭാസ്ക്കറിന്റെ അപകടമരണത്തിനു പിന്നിലെ ആസൂത്രണം ഇന്ന് കൂടുതൽ വ്യക്തമാവുന്നത് കലാരംഗത്തുള്ളവരെ രംഗത്തിറക്കി സ്വർണ്ണക്കടത്ത് മാഫിയ നടത്തുന്ന കളികൾ ഒന്നൊന്നായി വെളിച്ചത്തുവരുന്നതുകൊണ്ടാണ്. നടി ഷംനാ കാസിമിനെതിരെ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ടും സ്വർണ്ണക്കടത്ത് രഹസ്യങ്ങൾ വെളിയിൽ വന്നിരുന്നു. ധർമ്മജനെന്ന നടനെ ഫോണിൽ വിളിച്ചവർ സ്വയം പരിചയപ്പെടുത്തിയതും സ്വർണ്ണക്കടത്തുകാരെന്ന നിലയിലാണത്രേ. കലാരംഗത്തു പൊതുവിൽ പിടിമുറുക്കിയിട്ടുള്ള മാഫിയയുടെ ഭീകരതയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. ഇപ്പോഴിതാ വരുന്ന വാർത്തകളിൽ സ്വപ്നയ്ക്കും സരിത്തിനുമൊക്കെ പ്രകാശ്തമ്പിയുമായിട്ടുള്ള ബന്ധവും തെളിയുന്നു.
ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തിലും മിഡിൽ വുമൺ ആയി പ്രവർത്തിച്ചവരുടെ കിടപ്പറരഹസ്യം തപ്പാൻ മാത്രമാണ് മാധ്യമങ്ങളും രാഷ്ട്രീയപ്പാർട്ടികളും ശ്രമിക്കുന്നത്. സരിതാക്കേസ് പോലെയല്ല സ്വർണ്ണക്കടത്ത് കേസ്.നിത്യേന കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ പിടിക്കുന്ന ചെറിയ ശതമാനം സ്വർണ്ണത്തിൽ തുടങ്ങി ബാലഭാസ്കരുടെ അപകടമരണം മുതൽ ഷംനാ കാസിമിനെതിരെ നടന്ന തട്ടിപ്പിലടക്കം സ്വർണ്ണക്കടത്ത് മാഫിയയുടെ കരങ്ങൾക്ക് പങ്കുണ്ടെന്ന് വ്യക്തമായിട്ടും വെറും കിടപ്പറ തപ്പലിലേക്ക് മാത്രമാക്കി ഇതിന്റെ ഫോക്കസ് മാറ്റുന്നത് ഈ മാഫിയയുടെ ചരടുവലിക്കുന്നത് ഉന്നതരാഷ്ട്രീയബന്ധം ഉള്ളതിനാലാണ്.
ജസ്റ്റിസ് ഫോർ ബാലഭാസ്കർ വെറും ഹാഷ്ടാഗിൽ ഒരുങ്ങേണ്ട ഒന്നല്ലാ. ബാലഭാസ്ക്കറിനും കുഞ്ഞുമകൾക്കും നീതി തേടി അലയുന്ന ഒരു കുടുംബത്തിന്റെ നെഞ്ചുവിങ്ങിപ്പൊട്ടുന്ന വേദന കാണാതെപ്പോകരുത് നമ്മൾ. രക്തബന്ധത്തിന്റെ തീവ്രത മറക്കാൻ കഴിയാത്ത ഒരു പെൺകുട്ടി തന്റെ സഹോദരന്റെ ആത്മാവിനു വേണ്ടി സമൂഹമാധ്യമത്തിലൂടെ തുടങ്ങിയ ഒരു പോരാട്ടത്തെ കണ്ടില്ലെന്നു നടിക്കരുത് നമ്മൾ. പ്രിയാ വേണുഗോപാലെന്ന എന്റെ പ്രിയ കൂട്ടുകാരി അതിന്റെ പേരിൽകേട്ട പഴികളുടെയും അപവാദപ്രചാരണങ്ങളുടെയും കുത്തുവാക്കുകളുടെയും പ്രളയത്തിന് ഇന്നും അറുതിയില്ല. ഫേക്ക് മുഖം മൂടികൾ ആ പ്രൊഫൈലിൽ നടത്തിയ അഴിഞ്ഞാട്ടം,അവൾക്കു പിന്തുണ നല്കിയതിന്റെ പേരിൽ എനിക്ക് വന്ന സന്ദേശങ്ങൾ ഒക്കെ വെളിപ്പെടുത്തുന്നുണ്ട് ബാലഭാസ്ക്കറിന്റെ വീട്ടുകാർ നടത്തുന്ന നീതിക്കുവേണ്ടിയുള്ള പോരാട്ടം തന്നെയാണ് ശരി. അതുതന്നെയാണ് സത്യവും! പ്രിയയുടെ പോസ്റ്റിലെ അവസാനത്തെ വരികൾ തന്നെ ഇവിടെ ഞാൻ കടമെടുക്കുന്നു-ചിലർക്കൊരു നന്മയുണ്ട്, സത്യമുണ്ട്. അതാണ് അവരുടെ ശക്തിയും.. മരിച്ചാലും ആ ശക്തിയുടെ സാന്നിധ്യം ഇവിടെയൊക്കെയുണ്ടാവും. അത് ചിലരുടെ 'സ്വപ്ന'ങ്ങൾക്ക് തടസവുമായേക്കും!
Stories you may Like
- വീണ്ടും ബാലഭാസ്കർ മരണത്തിൽ അന്വേഷണം; ഇത് നേരറിയാനുള്ള അച്ഛന്റെ പോരാട്ടം
- ബാലഭാസ്കർ: അന്വേഷണ ഉദ്യോഗസ്ഥൻ ഉടൻ
- ശശികുമാറിന്റെ വെളിപ്പെടുത്തൽ നിർണ്ണായകമാകും; പള്ളിപ്പുറം അപകടത്തിൽ നേര് ഇനി തെളിയുമോ?
- ബാലഭാസ്കറിന്റേയും മകളുടേയും ജീവനെടുത്തത് അമിത വേഗതയിലെ അശ്രദ്ധ മാത്രമോ?
- ശശികുമാർ അന്ന് പറഞ്ഞത് ഇന്നും പ്രസക്തം
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്