ഇന്ത്യൻ റെയിൽവേയുടെ ഇതിഹാസപുരുഷൻ എന്ന നിലയിൽ സഫലമായ ഇ. ശ്രീധരന്റെ ജീവിതം ഒരു സർവ്വകലാശാലയാണ്; വില കുറഞ്ഞ രാഷ്ട്രീയവിധേയത്വം വച്ച് , അധമബോധം വച്ച് അദ്ദേഹത്തെപ്പോലൊരാളെ വിമർശിക്കാൻ മുതിരാതിരിക്കുക; ഇ ശ്രീധരന്റെ രാഷ്ട്രീയ പ്രവേശന വിവാദത്തെ കുറിച്ച് അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാർവതി പ്രഭീഷ്
ഇന്ത്യയിൽ ഒരു പൗരന് ഏത് രാഷ്ട്രീയപ്പാർട്ടിയിലും ചേരാനും പ്രവർത്തിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്നിരിക്കെ ഇ. ശ്രീധരൻ എന്ന ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ടെക്നോക്രാറ്റ് ഒരു രാഷ്ട്രീയപ്പാർട്ടിയോട് തനിക്ക് ആഭിമുഖ്യം ഉണ്ടെന്നു തുറന്നുപ്പറയുന്നു. അതോടെ അതുവരെ അദ്ദേഹത്തെ വന്ദിച്ചിരുന്ന സകലമാന ലിബറൽ - സെക്ക്യൂലർ മൈൻസുകളും അദ്ദേഹത്തെ നിന്ദിക്കാനും തുടങ്ങുന്നു. ഇതൊക്കെ സംഭവിക്കുന്നത് അങ്ങ് വടക്കേയിന്ത്യയില്ലൊന്നുമല്ല. അഭിപ്രായ സ്വാതന്ത്ര്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും വേണ്ടി 24 x 7 നിലക്കൊള്ളുന്നുവെന്നു സമർത്ഥിക്കുന്ന സമത്വസുന്ദര പ്രബുദ്ധമതേതര കേരളത്തിലാണ്. ഒരാളുടെ മതവും രാഷ്ട്രീയവും അയാളുടെ മാത്രം സ്വകാര്യതയും, തീരുമാനവുമാണെന്നിരിക്കെ ഇ. ശ്രീധരനെതിരെ പടവാളെടുക്കുന്നവർ തികഞ്ഞ അസഹിഷ്ണുതാവാദികളും ഫാസിസ്റ്റുകളുമാണെന്നു പറയേണ്ടി വരും. ആ നിലയിൽ നിലവിൽ ഏറ്റവും കൂടുതൽ അസഹിഷ്ണുക്കളും ഫാസിസ്റ്റുകളുമുള്ളത് കേരളത്തിലാണെന്ന് അംഗീകരിക്കേണ്ടിയും വരും.
ബോധമുറച്ച നാൾ മുതൽ രാഷ്ട്രീയക്കളരിയിൽ മണലെഴുത്ത് നടത്തി ഹരിശ്രീ കുറിച്ചവർ മാത്രമാണ് ഈ കേരളത്തിൽ രാഷ്ട്രീയത്തിലിറങ്ങി തെരഞ്ഞെടുപ്പിനെ നേരിടുന്നതെങ്കിൽ ഇ. ശ്രീധരൻ എന്ന ഇതിഹാസത്തെ വിമർശിക്കാൻ ഇടതു-വലതുപക്ഷക്കാർക്ക് അവകാശമുണ്ടെന്നു വയ്ക്കാം. അങ്ങനെ അധികാരത്തിലേറി അഴിമതിയുടെ കറ പുരളാതെ സംശുദ്ധ രാഷ്ട്രീയ ജന സേവനം നടത്തുന്നവർ മാത്രമാണ് ഇവിടെ ഭരിച്ചതും ഭരിക്കുന്നതുമെങ്കിൽ നിങ്ങൾക്ക് പറയാം ഇ. ശ്രീധരനെ പോലൊരു മികച്ച ടെക്നോക്രാറ്റിനു ചേർന്ന ഒന്നല്ല രാഷ്ട്രീയപ്രവേശമെന്ന് . എന്നാൽ അങ്ങനെയാണോ ഇവിടെ സംഭവിക്കുന്നത്. ? ഒരു സമരത്തിനിടെ വഴിയേ നടന്നുപ്പോകുമ്പോൾ ലാത്തിയടി വാങ്ങുന്നവൻ വരെ പിറ്റേ ദിവസം മുതൽ നേതാവിന്റെ കുപ്പായം തുന്നിയിടുന്ന നാടാണിത്. അച്ഛൻ നേതാവയതിന്റെ പേരിലോ , അപ്പൂപ്പൻ മന്ത്രിയായതിന്റെ പേരിലോ നേതാവിന്റെ പെട്ടി താങ്ങി നടന്ന വകയിലോ ഒക്കെ സീറ്റു നോക്കി നടക്കുന്ന അധികാരമോഹികളുടെ നാടാണിത്. അപ്പുറത്തെ കണ്ടവും ഇപ്പുറത്തെ കണ്ടവും സമർത്ഥമായി ചാടി ചാടി കാലു വാരൽ കലാപരിപാടിയായി കൊണ്ടുനടക്കുന്ന നേതാക്കന്മാരെ വരെ അരിയിട്ടുവാഴിക്കുന്ന നാടാണിത്. ആ നാട്ടിലാണ് രാഷ്ട്രനിർമ്മാണത്തിൽ മറ്റാർക്കും കഴിയാത്ത വിധം തനതായ,മഹത്തായ സംഭാവന നല്കിയ ഒരു കർമ്മയോഗി പ്രൊഫഷണലിസവും സാമൂഹ്യചരിത്രബോധവും ആവോളമുള്ള ഒരു ഇതിഹാസപുരുഷൻ തന്റെ രാഷ്ട്രീയം തുറന്നുപ്പറഞ്ഞതിന്റെ പേരിൽ പരിഹാസ്യനാകുന്നത്. ഇരട്ടത്താപ്പിന്റെ ലീബറൽ - സെക്ക്യൂലർ വേർഷനാണിത്.
ഇന്ത്യൻ റെയിൽവേയുടെ ഇതിഹാസപുരുഷൻ എന്ന നിലയിൽ സഫലമായ ഇ. ശ്രീധരന്റെ ജീവിതം ഒരു സർവ്വകലാശാലയാണ്. ഗൂഗിൾ സെർച്ചിൽ ഇ. ശ്രീധരൻ എന്നു കുറിച്ച് നല്കുന്ന ഒറ്റ തിരച്ചിലിൽ അഞ്ചര ലക്ഷത്തിലേറെ ഫലസൂചനകളാണ് സ്ക്രീനിലേക്കു വന്നുവീഴുന്നത്. അതിൽ വിക്കിപീഡിയയിലെ ശ്രീധരന്റെ ജീവചരിത്ര കുറിപ്പ് മുതൽ ദേശീയ ചാനലുകളിൽ വന്ന എണ്ണമറ്റ അഭിമുഖങ്ങൾ വരെയുണ്ട്. പാമ്പൻ പാലം പുനർനിർമ്മാണം മുതൽ കൊച്ചി മെട്രോ വരെയുള്ള പദ്ധതികളിലൂടെ മാത്രം ലക്ഷം കോടിയിലേറെ രൂപയുടെ നിർമ്മാണപ്രവർത്തനങ്ങളാണ് ഇ. ശ്രീധരൻ ഏറ്റെടുത്ത് പൂർത്തിയാക്കിയത്. അതിൽ ഒന്നിന്റെ പേരിൽപോലും അദ്ദേഹത്തിനെതിരെ ഒരാക്ഷേപവും ഉയർന്നിട്ടില്ലെന്ന് അറിയുക മനുഷ്യരേ.
കോമൺവെൽത്ത് ഗെയിംസിന്റെ പേരിൽ ഡൽഹിയിൽ നടന്ന തൂപ്പുജോലി കരാറിൽപ്പോലും ദശലക്ഷങ്ങളുടെ അഴിമതി നടന്നത് നാം കണ്ടതാണ്.അതേ മാമാങ്കത്തിന് മുന്നോടിയായാണ് 24,000 കോടി ചെലവഴിച്ച് ഡൽഹി മെട്രോയുടെ രണ്ടാംഘട്ട നിർമ്മാണം നടന്നത്. ഇ. ശ്രീധരനായിരുന്നു അതിന്റെ ചുമതല. കോമൺവെൽത്ത് അഴിമതിക്ക് കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ളവർ ജയിലിലായപ്പോഴും ആരോപണലേശമേല്ക്കാതെ പൂർത്തിയായ ഏക പദ്ധതിയും ഡൽഹി മെട്രോ നിർമ്മാണമായിരുന്നു.
പടിഞ്ഞാറൻ തീരത്ത് തിരതുള്ളുന്ന അറബിക്കടലിനും അതിന് അഭിമുഖമായ പശ്ചിമഘട്ടത്തിനും നടുവിലൂടെ തെക്ക് മംഗലാപുരം മുതൽ വടക്ക് മഹാരാഷ്ട്രയിലെ റോഹ വരെ 760 കിലോമീറ്റർ റെയിൽപ്പാതയുടെ നിർമ്മാണത്തിൽ നേരിട്ട വെല്ലുവിളികൾക്ക് സമാനതകളില്ല. ബ്രിട്ടീഷ് ഭരണകാലം മുതൽ അസാധ്യമെന്ന തലക്കെട്ടിനു കീഴിൽ കടലാസിൽ ഒതുങ്ങിപ്പോയ പദ്ധതി എല്ലാ പ്രതിബന്ധങ്ങളെയും വകഞ്ഞൊതുക്കി പൂർത്തിയാക്കാൻ ശ്രീധരനു വേണ്ടിവന്നത് വെറും ഏഴു വർഷവും മൂന്നു മാസവും മാത്രം. അവിടെ പണമായിരുന്നില്ല പ്രശ്നം. ദുർഘടമായ നിർവഹണം തന്നെയായിരുന്നു. മൂന്നു സംസ്ഥാനങ്ങളിലൂടെ എന്നതിനേക്കാൾ പരസ്പരവൈരുധ്യം പുലർത്തിയ നാലു രാഷ്ട്രീയവ്യവസ്ഥിതിയിലൂടെയായിരുന്നു കൊങ്കൺപാതയുടെ ദീർഘമായ അലൈന്മെന്റ്. സ്വതഃസിദ്ധമായ നയചാതുരിയാൽ എതിർപ്പുകളുടെ മുനയൊടിച്ച് എല്ലാവരെയും യോജിപ്പിന്റെ ഒറ്റ നൂലിൽ ഇണക്കി ശ്രീധരൻ ആ എഞ്ചിനീയറിങ് അദ്ഭുതം രാജ്യത്തിന്റെ പടിഞ്ഞാറെ അതിരിൽ സ്ഥാപിച്ചു.
ശ്രീധരൻ കെട്ടിയുയർത്തിയ രണ്ടു പൊതുമേഖലാ സ്ഥാപനങ്ങൾ-കൊങ്കൺ റെയിൽവേ കോർപ്പറേഷനും ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനും-പൊതുമേഖലാ സംരംഭങ്ങളെക്കുറിച്ചുള്ള പരമ്പരാഗത ധാരണകൾക്ക് അപവാദമായി മാറി. സ്വകാര്യ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കുപോലും മാതൃകയായ ഡി.എം.ആർ.സിയുടെ സ്ഥാപനമൂല്യങ്ങൾ മനപ്പാഠമാക്കാൻ അമേരിക്കയിലെ സ്റ്റാൻസ്ഫോർഡ് ഗ്രാജ്വേറ്റ്സ് സ്കൂളും ലണ്ടൻ യൂണിവേഴ്സിറ്റിയും ഉൾപ്പെടെ ലോകത്തെ ഇരുപതോളം സർവകലാശാലകളിൽനിന്ന് മാനേജ്മെന്റ് വിദ്യാർത്ഥികൾ വരിനിന്നു.
ഔദ്യോഗികജീവിതത്തിൽ ഇ. ശ്രീധരനെതിരെ കച്ചകെട്ടിയിറങ്ങിയവർക്ക് അവരുടെതായ ന്യായങ്ങളുണ്ടായിരുന്നു. ശ്രീധരന്റെ അസാന്നിധ്യത്തിൽ രൂപപ്പെടുന്ന അവിശുദ്ധബാന്ധവത്തിലൂടെ മറിയുന്ന കോടികളുടെ കമ്മീഷൻ പണമെന്ന മനപ്പായസമുണ്ട് സർക്കാറും ഭരണനേതൃത്വവും അവർക്ക് അങ്കത്തുണയായത് പലവട്ടം നമ്മൾ പലയിടത്തായി കണ്ടതാണ്. കൊച്ചി മെട്രോയിൽനിന്ന് പുകച്ചുചാടിക്കാൻ ഒളിവിലും തെളിവിലും പൊടിപാറിയ പോര് നമ്മൾ കണ്ടതാണല്ലോ.ലോകബാങ്കും ജപ്പാൻ ധനകാര്യ ഏജൻസിയും മുതൽ കേന്ദ്ര വിജിലൻസ് കമ്മീഷൻ വരെയുള്ളവയുടെ തിട്ടൂരങ്ങളും പൊക്കിയെടുത്ത് ഉന്നത ബ്യൂറോക്രസിയുടെ ചാവേറായിരുന്നു മുന്നണിയിൽ. എന്നിട്ടെന്ത് സംഭവിച്ചുവെന്നത് ചരിത്രം .
യാതൊരു ഉളുപ്പുമില്ലാതെ ഉടുപ്പ് മാറും പോലെ പാർട്ടി മാറുന്ന രാഷ്ട്രീയക്കാരെക്കാൾ എനിക്ക് ഏറെ ബഹുമാനം മെട്രോമാനെപ്പോലെ തനിക്കു ഇഷ്ടമുള്ള പാർട്ടിയിൽ ചേരുന്നുവെന്ന് ചങ്കുറപ്പോടെ പറയുന്ന രാഷ്ട്രശില്പികളെയാണ്. ഭഗവത്ഗീതയിൽ ശ്രീകൃഷ്ണൻ അർജുനനോടു പറയുന്നുണ്ട്: ‘‘അർജുനാ, മൂന്നു ലോകങ്ങളിൽ നിന്നും എനിക്കു കിട്ടാത്തതായോ കിട്ടേണ്ടതായോ യാെതാന്നും തന്നെയില്ല. എന്നിട്ടും ഞാൻ കർമം ചെയ്തുകൊണ്ടിരിക്കുന്നു. എന്തെന്നാൽ കർമം ചെയ്യാതിരുന്നാൽ നശിച്ചുപോകും.’’ ഇ. ശ്രീധരനും ഇത്തരമൊരു നില കൈവന്നിരിക്കുന്നുവെന്നു വിശ്വസിക്കാനാണെനിക്കിഷ്ടം. ലോകത്തുനിന്നും അദ്ദേഹത്തിനു കിട്ടാത്തതായോ കിട്ടേണ്ടതായോ യാതൊന്നും തന്നെയില്ല. എങ്കിൽപ്പോലും ഈ എൺപത്തിയെട്ടാം വയസ്സിലും ഇ. ശ്രീധരൻ കർമം ചെയ്യാനൊരുങ്ങിക്കൊണ്ടേയിരിക്കുന്നു. അദ്ദേഹത്തെപ്പോലെയുള്ള മഹദ്വ്യക്തികളാണ് രാഷ്ട്രീയത്തിനാവശ്യം. നമ്മിലുള്ള വില കുറഞ്ഞ രാഷ്ട്രീയവിധേയത്വം വച്ച് , അധമബോധം വച്ച് അദ്ദേഹത്തെപ്പോലൊരാളെ വിമർശിക്കാൻ മുതിരാതിരിക്കുക. ആ കർമ്മയോഗിയെ വന്ദിച്ചില്ലെങ്കിൽ കൂടി നിന്ദിക്കാതിരിക്കുക. കാരണം രാഷ്ട്രനിർമ്മാണപ്രക്രിയയിൽ ഒരു മണൽത്തരിയെടുത്ത് വയ്ക്കുന്നതുപ്പോലും പുണ്യപ്രവൃത്തിയായിരിക്കെ പാമ്പൻ പാലം പുനർനിർമ്മാണം മുതൽ കൊച്ചി മെട്രോ വരെയുള്ള പദ്ധതികളിലൂടെ രാജ്യത്തെ മുന്നോട്ടുനടത്തിച്ചയാളെ രാഷ്ട്രശില്പിയെന്നല്ലാതെ മറ്റെന്തുകൊണ്ടാണ് അടയാളപ്പെടുത്തേണ്ടത്.
- TODAY
- LAST WEEK
- LAST MONTH
- അയൽ വീട്ടിൽ ജെസിബി എത്തിയപ്പോൾ നാട്ടുകാർക്ക് സംശയം തോന്നി; പൊലീസ് എത്തിയപ്പോൾ അന്വേഷണത്തിന് മുന്നിട്ടിറങ്ങിയതും അയൽവാസി; ചില സ്ഥലങ്ങൾ കുഴിയെടുത്ത് പരിശോധിക്കാനുള്ള ശ്രമം തടഞ്ഞപ്പോൾ പ്രതിയെ തിരിച്ചറിഞ്ഞ് ഡിക്ടറ്റീവ് കണ്ണുകൾ; ചെങ്കൽ ക്വാറിക്ക് സമീപം കണ്ടത് സുബീറയുടെ മൃതദേഹം തന്നെ; വെട്ടിച്ചിറയിൽ അൻവറെ കുടുക്കിയത് അതിസമർത്ഥ നീക്കം
- വിവാഹ മോചിതയായ 21കാരിയെ കാണാതായിട്ട് 40 ദിവസം; വഴിയിലെ സിസിടിവിയിൽ പോലും യാത്ര പതിയാത്തത് സംശയമായി; അടുത്ത പറമ്പിൽ അവിചാരിതമായി ജെസിബി എത്തിയത് തുമ്പായി; അൻവറിന് വിനയായത് ചെങ്കൽ ക്വാറിയിലെ മണ്ണു നിരത്തൽ; ചോറ്റൂരിൽ സുബീർ ഫർഹത്തിന്റെ മൃതദേഹം കണ്ടെത്തിയത് നാട്ടുകാരുടെ ഇടപെടൽ
- കായംകുളത്തെ വൈഫ് സ്വാപ്പിങ് ഒറ്റപ്പെട്ട സംഭവമല്ലെന്ന് തെളിയിച്ച് സുബാ ഡാൻസറും; ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കുന്നുവെന്ന വ്യാജേന സനു എറിഞ്ഞു കൊടുത്തതിൽ ഏറെയും ഡാൻസിങ് ശിഷ്യകളെ; ന്യൂജൻ കമിതാക്കൾക്കിടയിലെ ഗേൾഫ്രണ്ട് സ്വാപ്പിങിലും ഇടനിലക്കാരൻ; ഈ കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ മയക്കു മരുന്ന് മാഫിയാ കണ്ണിയോ?
- കൃഷി വകുപ്പിലെ ക്ലാർക്ക് പാർട്ട് ടൈമായി സൂമ്പാ പരിശീലകന്റെ റോളിൽ; ഷേപ്പുള്ള ബോഡി മോഹിച്ച് എത്തിയത് നിരവധി യുവതികൾ; പരിശീലകനായി സ്ത്രീകൾക്ക് പ്രത്യേക 'ട്രെയിനിങ്'; പ്രണയം നടിച്ച് സ്ത്രീകളെ വലയിലാക്കി നഗ്നചിത്രങ്ങൾ എടുത്തു; വലയിലാക്കുന്നവരെ വൈഫ് എക്സ്ചേഞ്ച് എന്ന പേരിൽ സുഹൃത്തുക്കൾക്ക് കൈമാറും; കാഞ്ഞിരംപാറയിലെ സനു ഒരു സകലകലാ വല്ലഭൻ!
- ഡന്റൽ ക്ലിനിക്കിലേക്ക് പോയ 21 കാരിയെ കാണാതായത് 40 ദിവസങ്ങൾക്ക് മുമ്പ്; ഒടുവിൽ കണ്ടെത്തിയത് വീടിന് 300 മീറ്റർ അകലെ; മലപ്പുറത്ത് സൂബീറ ഫർഹത്തിനെ കൊന്ന് കുഴിച്ചു മൂടിയത് അയൽക്കാരനായ അൻവർ; ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന് സംശയിച്ച് പൊലീസ്; പ്രതിയെ ചോദ്യംചെയ്യൽ തുടരുന്നു
- അച്ചി വീട്ടിൽ കഴിയുന്നത് നാണക്കേട് എന്ന് പറഞ്ഞ് തൃശൂരിലെ വാടക വീട്ടിൽ പോയി; പിന്നെ വന്നത് കുട്ടിയുടെ നൂലുകെട്ടിനും; അമ്പിളി ദേവി സംശയ നിഴലിൽ നിർത്തുന്നത് വിവാഹിതയായ കുട്ടിയുള്ള അമ്മയെ; വെറും സൗഹൃദമെന്ന് ആദിത്യനും; അബോർഷൻ വാദവും തള്ളുന്നു; താരദമ്പതികൾ വഴിപിരിയലിന്റെ വക്കിൽ തന്നെ
- 'ഞാൻ എന്റെ ഭാര്യയോടൊപ്പം കാറിനുള്ളിൽ മാസ്ക് ധരിക്കാതെ ഇരിക്കും; ഞാൻ എന്റെ ഭർത്താവിനെ ചുംബിക്കും... നിങ്ങൾ ആരാണ് ചോദിക്കാൻ': കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പൊലീസിനോട് തട്ടിക്കയറിയ ദമ്പതിമാരെ മാസ്ക് ധരിപ്പിച്ച് ജയിലിലടച്ച് ഡൽഹി കോടതി
- തലനാരിഴയ്ക്കു പോലും തോറ്റാൽ കോലായ കോലോക്കെ ചെണ്ടയുടെ പുറത്ത്; ജയിച്ചു വെന്നിക്കൊടി കാട്ടിയാൽ ക്യാപ്ടൻ ചീഫ് മാർഷലാകും; രണ്ടാം പിണറായി മന്ത്രിസഭ സാധ്യമായാൽ മന്ത്രിമാർക്ക് പേഴ്സനൽ സ്റ്റാഫിന്റെ വില പോലും ഉണ്ടാകില്ലെന്ന അടക്കം പറച്ചിലും സജീവം; രണ്ടാമൻ എംവി ഗോവിന്ദൻ തന്നെ; ജനവിധി പിണറായിക്ക് പരീക്ഷണമാകും
- നിലവിലുള്ള 19 സീറ്റ് 13വരെയായി കുറയും; എൽഡിഎഫ് അധികാരത്തിൽ എത്തിയാൽ 76നും 82നും ഇടയിൽ മാത്രം സീറ്റുകൾ; യാഥാർത്ഥ്യ ബോധത്തോടെ കാര്യങ്ങൾ വിലയിരുത്തി സിപിഐ നേതൃത്വവും; എൽഡിഎഫിന്റെ തുടർഭരണ മോഹങ്ങൾ ദുർബ്ബലമാകുന്നത് ഇങ്ങനെ
- രോഗത്തെ തോൽപ്പിച്ചെന്ന് പ്രചരണ വേദിയിൽ അച്ഛൻ പ്രഖ്യാപിച്ചത് ജയിലിലുള്ള മകൻ അറിഞ്ഞില്ല! കോടിയേരിയുടെ രോഗാവസ്ഥ ഗുരുതരമാണെന്നും മകനായ താനുൾപ്പെടെ അടുത്ത കുടുംബാംഗങ്ങളുടെ സാമീപ്യം ആവശ്യമാണെന്നും കാട്ടി ജാമ്യം നേടാൻ ബിനീഷ്; തെളിവിന് മെഡിക്കൽ സർട്ടിഫിക്കറ്റും; കോടിയേരിക്ക് വീണ്ടും ഗുരുതരാവസ്ഥയോ?
- എന്റെ ഡെലിവറി കഴിഞ്ഞ സമയത്തൊക്കെ എന്റെ അടുത്തേക്ക് വരുന്നത് കുറവായിരുന്നു. എപ്പോഴും തൃശൂരായിരുന്നു; അതു വെറുമൊരു സൗഹൃദം അല്ല; ഒരാളിൽ നിന്ന് ഗർഭം ധരിക്കേണ്ടി വരുമ്പോൾ ആ ബന്ധത്തെ വെറും സൗഹൃദമെന്നു വിളിക്കാൻ പറ്റില്ലല്ലോ! തുറന്നു പറഞ്ഞ് അമ്പിളി ദേവി; ആ ദാമ്പത്യത്തിൽ സംഭവിക്കുന്നത് എന്ത്?
- തന്നെ കൊന്നു കുഴിച്ചിട്ടതാണെന്ന് മരിച്ചയാൾ സ്വപ്നത്തിൽ വന്നു പറഞ്ഞതായി ബന്ധു; മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിൽ എത്തിയ മധ്യവയസ്ക്കൻ കെട്ടിറങ്ങിയപ്പോഴും പറഞ്ഞതിൽ ഉറച്ചു നിന്നു; സംശയം തീർക്കാൻ നടത്തിയ പരിശോധന കൊല്ലത്ത് രണ്ടര വർഷം മുമ്പ് നടന്ന കൊലയുടെ ചുരുളഴിഞ്ഞു; 'പരേതൻ സ്വപ്നത്തിലെത്തി സാക്ഷി' പറഞ്ഞപ്പോൾ അകത്തായത് അമ്മയും സഹോദരനും
- ജോലി സ്ഥലത്ത് വെള്ളക്കാരോട് നാട്ടിലെ കാര്യങ്ങൾ ഉദ്ദരിച്ച് തമാശകൾ പറയുമ്പോൾ സൂക്ഷിക്കുക; പണി തെറിക്കാൻ അതുമതി; ഒരു കമന്റ് ഉണ്ടാക്കിയ പൊല്ലാപ്പുകഥ
- ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ച് സഞ്ജുവിന്റെ മാജിക്കൽ ക്യാച്ച്; ധവാനെപ്പിടികൂടിയത് പിറകിലേക്ക് പറന്നുയർന്ന്; ധോണിക്ക് പോലും കഴിയുമോ എന്ന് ആരാധാകർ; ക്യാച്ച് കാണാം
- 'തെറ്റ് ചെയ്യാത്തവർ പേടിക്കേണ്ടതില്ല ഗോപൂ': ബൈക്കിൽ ത്രിബിൾസ് അടിച്ചവരെ ഇപ്പോ കിട്ടും എന്നുവന്നപ്പോൾ ഓട്ടെടാ ഓട്ടം; കേരള പൊലീസ് ഫേസ് ബുക്ക് പേജിൽ ഷെയർ ചെയ്ത കൗതുക വീഡിയോ കണ്ട് ട്രോളടിച്ചവർ ചോദിച്ചതും ആരാണീ ചേട്ടന്മാരെന്ന്; മറുനാടൻ കണ്ടെത്തിയത് ഇങ്ങനെ
- വണ്ടർലായിൽ വച്ച് രമ്യയെ കണ്ടപ്പോൾ തൃക്കുന്നപ്പുഴയിലെ വീട്ടമ്മ ചോദിച്ചു...രമ്യ അല്ലേ? ഒന്നും മിണ്ടാതെ ഒഴിഞ്ഞുമാറി സനു മോഹന്റെ ഭാര്യ; സംഭവം സനു ഒളിവിൽ പോയ സമയത്ത്; വൈഗയുടെ പിതാവിനെ പോലെ രമ്യയും കുടുംബവും പൊലീസിൽ നിന്ന് പലതും ഒളിച്ചുവയ്ക്കുന്നതായി സംശയം
- കഥയറിയാതിന്നു സൂര്യൻ സ്വർണ്ണത്താമരയെ കൈവെടിഞ്ഞു, അറിയാതെ ആരുമറിയാതെ ചിരിതൂകും താരകളറിയാതെ അമ്പിളിയറിയാതെ ഇളം തെന്നലറിയാതെ! സീരിയൽ താര ദമ്പതികളായ അമ്പിളി ദേവിയും ആദിത്യൻ ജയനും വേർപിരിയലിന്റെ വക്കിൽ; പ്രശ്നങ്ങൾ രമ്യതയിൽ പരിഹരിക്കുമെന്ന് മറുനാടനോട് ആദിത്യയും
- ഡന്റൽ ക്ലിനിക്കിലേക്ക് പോയ 21 കാരിയെ കാണാതായത് 40 ദിവസങ്ങൾക്ക് മുമ്പ്; ഒടുവിൽ കണ്ടെത്തിയത് വീടിന് 300 മീറ്റർ അകലെ; മലപ്പുറത്ത് സൂബീറ ഫർഹത്തിനെ കൊന്ന് കുഴിച്ചു മൂടിയത് അയൽക്കാരനായ അൻവർ; ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന് സംശയിച്ച് പൊലീസ്; പ്രതിയെ ചോദ്യംചെയ്യൽ തുടരുന്നു
- ചെന്നിത്തല മുഖ്യമന്ത്രിയായാൽ എ ഗ്രൂപ്പിന് ആഭ്യന്തരം വേണം; ഉമ്മൻ ചാണ്ടി മുഖ്യനായാൽ ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും; മന്ത്രി സ്ഥാനം മോഹിച്ച് വിഡി സതീശൻ മുതൽ ജോസഫ് വാഴക്കൻ വരെ; ഭൂരിപക്ഷം കിട്ടിയാൽ കോൺഗ്രസിൽ കലഹം ഉറപ്പ്; നേമം മുരളി നേടിയാൽ താക്കോൽ സ്ഥാനത്തിന് അവകാശികൾ ഏറും
- പിറന്നാളിന് റിസോർട്ടിലേക്ക് വിളിച്ച് ലൈംഗിക ദുരുപയോഗം; കാറിൽ നടത്തിയത് പ്രകൃതി വിരുദ്ധ പീഡനം; പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യാ ശ്രമം; ഗർഭിണിയായ ഭാര്യയെ കണ്ടെത്തിയപ്പോൾ ചതി വ്യക്തമായി; ടിജു ജോർജെന്ന വഞ്ചകൻ കുടുങ്ങുമ്പോൾ
- ഇസ്രയേലി വെബ്സൈറ്റിനായി ഫോട്ടോഷൂട്ടിനെത്തിയ 15 യുവതികൾ പൂർണ്ണ നഗ്നരായി ദുബായിൽ ഫ്ളാറ്റിന്റെ ബാല്‍ക്കണിയിൽ പോസ് ചെയ്തു; എല്ലാറ്റിനേയും പൊക്കി അകത്തിട്ടു പൊലീസ്
- മമ്മൂട്ടിക്ക് എന്താ കൊമ്പുണ്ടോ? നിയമം എല്ലാവർക്കും ഒരു പോലെ ബാധകമെന്ന് പറഞ്ഞ് സജിയുടെ ഭാര്യയുടെ മാസ് എൻട്രി; പ്രിസൈഡിങ് ഓഫീസറാണെന്ന് കരുതി മാധ്യമ പ്രവർത്തകരെ തടഞ്ഞ് പൊലീസ്; മമ്മൂട്ടിയും ഭാര്യയും വോട്ടു ചെയ്തത് സിനിമാ സ്റ്റൈൽ സംഘർഷത്തിനിടെ
- എന്റെ ഡെലിവറി കഴിഞ്ഞ സമയത്തൊക്കെ എന്റെ അടുത്തേക്ക് വരുന്നത് കുറവായിരുന്നു. എപ്പോഴും തൃശൂരായിരുന്നു; അതു വെറുമൊരു സൗഹൃദം അല്ല; ഒരാളിൽ നിന്ന് ഗർഭം ധരിക്കേണ്ടി വരുമ്പോൾ ആ ബന്ധത്തെ വെറും സൗഹൃദമെന്നു വിളിക്കാൻ പറ്റില്ലല്ലോ! തുറന്നു പറഞ്ഞ് അമ്പിളി ദേവി; ആ ദാമ്പത്യത്തിൽ സംഭവിക്കുന്നത് എന്ത്?
- ബിഗ് ബോസ് ഹൗസിലേക്ക് ഭാഗ്യലക്ഷ്മിയെ തേടി ദുഃഖവാർത്ത; മുൻ ഭർത്താവ് രമേശ് കുമാർ അന്തരിച്ചു; വിവരം അറിയിച്ചത് ഷോയിലെ കൺഫഷൻ റൂമിലേക്ക് വിളിച്ചുവരുത്തി; ഞെട്ടലോടെ മറ്റുമത്സരാർത്ഥികളും
- തന്നെ കൊന്നു കുഴിച്ചിട്ടതാണെന്ന് മരിച്ചയാൾ സ്വപ്നത്തിൽ വന്നു പറഞ്ഞതായി ബന്ധു; മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിൽ എത്തിയ മധ്യവയസ്ക്കൻ കെട്ടിറങ്ങിയപ്പോഴും പറഞ്ഞതിൽ ഉറച്ചു നിന്നു; സംശയം തീർക്കാൻ നടത്തിയ പരിശോധന കൊല്ലത്ത് രണ്ടര വർഷം മുമ്പ് നടന്ന കൊലയുടെ ചുരുളഴിഞ്ഞു; 'പരേതൻ സ്വപ്നത്തിലെത്തി സാക്ഷി' പറഞ്ഞപ്പോൾ അകത്തായത് അമ്മയും സഹോദരനും
- കണിശവും സവിശേഷവുമായ ഫലപ്രവചനവുമായി വിപികെ പൊതുവാൾ; കലാമും കരുണാകരനും എംജിആറും ജയലളിതയും പ്രേമദാസയും ആദരവോടെ കണ്ട നാരായണ പൊതുവാൾ; അമിത് ഷായും ഗൗതം അദാനിയും വിശ്വസിക്കുന്നത് ഈ തലമുറയിലെ പിൻഗാമിയെ; ചാർട്ടേഡ് വിമാനത്തിൽ അദാനി കുടുംബാഗംങ്ങൾ എത്തുന്നത് മാധവ പൊതുവാളെ കാണാൻ; പയ്യന്നൂരിലെ ജ്യോതിഷ പെരുമ ചർച്ചയാകുമ്പോൾ
- വീടിന്റെ തറ പൊളിച്ചപ്പോൾ കണ്ടത് മൂന്ന് അസ്ഥികൂടങ്ങൾ; അന്വേഷണം ചെന്നെത്തിയത് വീടിന്റെ യഥാർത്ഥ ഉടമസ്ഥനിൽ; ചുരുളഴിഞ്ഞത് വർഷങ്ങൾക്ക് മുന്നെ നടന്ന മൂന്ന് കൊലപാതകങ്ങളുടെ രഹസ്യം; സിനിമയെ വെല്ലുന്ന പൊലീസ് അന്വേഷണത്തിന്റെ കഥ ഇങ്ങനെ
- ജോലി സ്ഥലത്ത് വെള്ളക്കാരോട് നാട്ടിലെ കാര്യങ്ങൾ ഉദ്ദരിച്ച് തമാശകൾ പറയുമ്പോൾ സൂക്ഷിക്കുക; പണി തെറിക്കാൻ അതുമതി; ഒരു കമന്റ് ഉണ്ടാക്കിയ പൊല്ലാപ്പുകഥ
- പെറ്റകുഞ്ഞിൽ അവകാശം പറഞ്ഞ് എത്തില്ലെന്ന് എഴുതി നൽകി; വിവാഹ മോചനത്തിനും സമ്മതം; ഒരു വയസ്സുള്ള കുഞ്ഞിനെ തിരിഞ്ഞു നോക്കാതെ കാമുകനൊപ്പം ചേർന്ന് നിൽക്കൽ; ഈ മകളെ തനിക്ക് വേണ്ടെന്ന് റഹീമും; ആൻസിയും കാമുകൻ സഞ്ചുവും സ്റ്റേഷനിലെത്തിയത് അഭിഭാഷകനൊപ്പം; ഇരവിപുരത്തെ ഒളിച്ചോട്ടത്തിന് ക്ലൈമാക്സ്
- ഏറ്റവും കൂടുതൽ ജനപ്രീതി ചെന്നിത്തലയ്ക്കെന്ന് കേന്ദ്ര ഏജൻസികൾ; പ്രതിപക്ഷ നേതാവിനുള്ളത് 39 ശതമാനം പേരുടെ പിന്തുണ; യുഡിഎഫ് തന്നെ കേരളം പിടിക്കുമെന്നും വിലയിരുത്തൽ; നേമത്ത് ബിജെപിക്ക് രക്ഷയില്ല; താമര വിരിയുക മഞ്ചേശ്വരത്തും ചാത്തന്നൂരിലുമെന്ന അപ്രതീക്ഷിത വിലയിരുത്തൽ; മംഗളം വാർത്ത തള്ളുന്നത് സർവ്വേ ഫലങ്ങളെ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍