കേരളത്തിൽ ജാതീയതയുണ്ട്, ദളിത് ആക്ടിവിസ്റ്റുകൾ സ്വയം ദലിതരെന്ന ലേബലിൽ ചാപ്പകുത്തി പറയുന്ന സവർണ്ണജാതിയതയല്ല; മറിച്ച് ഒരു വിഭാഗം മനുഷ്യരെ ജാതിക്കുടത്തിൽ അടച്ച് അതിന്മേൽ നിധികാക്കുന്ന ഭൂതങ്ങളെ പോലെ ഇരിക്കുന്ന ജാതി-രാഷ്ട്രീയ സംഘടനകൾക്ക് ഉള്ളിലാണ്; അവർ ജാതിവാൽ മുറിക്കാതെ സമുദായത്തിന്റെ ആഢ്യത്വം പേറിയിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാടിൽ സവർണ്ണത കാണില്ല; വിമോചനസമരം നയിച്ച പട്ടം താണുപിള്ളയിൽ കൃത്യമായി കാണും; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
അഞ്ജു പാർവതി പ്രഭീഷ്
ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ, പ്രബുദ്ധതയെന്ന വാക്ക് വെറും അലങ്കാരമാക്കിയ കേരളത്തിൽ ജാതീയത ആയുധമാക്കുന്നത് പേരിനൊപ്പം ജാതിവാൽ കെട്ടിയ വർമ്മ,വാര്യർ,മേനോൻ,പിള്ളമാരല്ലാ! ഉയർന്ന ജാതിയിൽ ജനിച്ചുപ്പോയതിനാൽ മാത്രം ബ്രാഹ്മണിക്കൽ ഹെജിമണിയുടെ വക്താക്കളെന്ന ചുവരെഴുത്ത് പേറേണ്ടി വരുന്ന നമ്പൂതിരിമാരല്ല. മറിച്ച് കഴിഞ്ഞ നൂറ്റാണ്ടുകളിൽ തങ്ങളുടെ പൂർവ്വികർ നേരിട്ട കൊടിയ ജാതീയപീഡനങ്ങളെ മറക്കാതെ നെഞ്ചിൽ പേറി ഇന്നും അതിനെയെടുത്ത് പൊടിതട്ടി സ്വകാര്യലാഭങ്ങൾക്കായി ഉപയോഗിക്കുന്ന ഒരു കൂട്ടം ആളുകളാണ്. കേവലമൊരു വിനോദോപാധിയായ സിനിമയ്ക്കുള്ളിൽ പോലും അത് സമർത്ഥമായി പ്രയോഗിക്കപ്പെടുന്നുണ്ട്. ഇന്ന് ഒരു ആക്ടിവിസ്റ്റ് പ്രമുഖയുടെ പോസ്റ്റിൽ കണ്ടതാണ് ദളിതനായ വിനായകന്റെ സിനിമയെന്ന പ്രയോഗം. എത്രമാത്രം മനുഷ്യവിരുദ്ധമായ പ്രയോഗമാണത്. സംവിധായകന്റെ, നായകന്റെ,നായികയുടെയൊക്കെ ജാതി നോക്കി , തറവാട് നോക്കി കൊട്ടകയിൽ കയറാൻ മാത്രം അധ:പ്പതിച്ച ഒരു പൊതുസമൂഹമാണോ ഈ നമ്പർ 1 കേരളത്തിലെ പ്രബുദ്ധമലയാളികൾ?
പ്രിവിലേജുകളുടെ വേർതിരിവില്ലാതെ, ക്ലാസ്സ് ഡിവിഷനുകളില്ലാതെ മനുഷ്യനെ മനുഷ്യനായി മാത്രം കാണുന്നവനാണ് യഥാർത്ഥ പുരോഗമനവാദി. അവനാണ് യഥാർത്ഥ വിപ്ലവകാരി! ദ റിയൽ റിഫോർമർ!പക്ഷേ അത് ആരാണ്? ഇവിടെ സോഷ്യൽ ആക്ടിവിസ്റ്റുകൾ എന്ന വേഷം കെട്ടിയാടുന്നവരാകട്ടെ നിത്യേന ജാതീയത നാലുനേരം കൂട്ടി മൃഷ്ടാനഭോജനം നടത്തുന്നവരാണ്. അവർക്ക് സാമ്പത്തികസംവരണമെന്ന ആശയത്തോട് എന്നും വാലായ്മയാണ്. ഏകീകൃതസിവിൽകോഡിനോട് വാലായ്മയാണ്. സ്വന്തം ഭൗതികലാഭങ്ങൾക്കെല്ലാം ജാതിസംവരണം വേണം താനും; എന്നാലോ ഉള്ളിലുള്ള അധമബോധത്തെ എടുത്ത് കളഞ്ഞ് ആത്മാഭിമാനമുള്ള മനുഷ്യരാവാൻ കഴിയുന്നുമില്ല. അതിന് ആരാണ് കുറ്റക്കാർ? പ്രിവിലേജുകളുടെ വേർതിരിവില്ലാതെ, ക്ലാസ്സ് ഡിവിഷനുകളില്ലാതെ സ്വന്തം കഴിവും പ്രയത്നവും മാത്രം അസെറ്റുകളാക്കി ഉന്നതിയിലെത്തിയാൽ ഉള്ളിൽ താനേ ഉണ്ടാവും ആത്മാഭിമാനം. അങ്ങനെ വരണമെങ്കിൽ ആദ്യം ജാതീയത കൊണ്ട് വെറുതെ നിങ്ങൾ ചുറ്റും കെട്ടിപ്പൊക്കിയ മിഥ്യാബോധത്തെയെടുത്ത് കളയണം.
പേരിനൊപ്പം ജാതിവാൽ പേറിയതുകൊണ്ടു മാത്രം ആരും മഹാന്മാരാകുന്നില്ല. അതുപോലെ ജാതിവാൽ ഉപയോഗിക്കാതിരുന്നതിന്റെ പേരിലും. ഒരാളുടെ കർമ്മമാണ് അയാളിലെ മഹത്വത്തെ അടയാളപ്പെടുത്തുന്നത്. ദളിത് പഠനങ്ങളിൽ ജാതിയെന്നതിനെ നിർവചിച്ചിരിക്കുന്നത് ഇങ്ങനെയാണ്-ജാതി ഒരു മൂലധനമാണ്; സാംസ്കാരിക മൂലധനം .ജാതിശ്രേണിയിൽ മുകളിലേയ്ക്ക് പോകുന്തോറും ഈ മൂലധനം ഗുണാത്മകമായാണ് പ്രവർത്തിക്കുന്നതെങ്കിൽ ജാതി ശ്രേണിയുടെ താഴേക്ക് സഞ്ചരിക്കുമ്പോൾ ഇത് നിഷേധാതമകമായിട്ടാകും പ്രവർത്തിക്കുക'. എത്ര അപക്വമായ നിർവചനമാണത്. ഏതാണ് ഈ ഉയർന്ന ശ്രേണി? എന്താണ് ആ താഴ്ന്ന ശ്രേണി? ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സ്വന്തം തലച്ചോർ രാഷ്ട്രിയങ്ങൾക്ക് പണയം വെച്ച് ഇല്ലാത്ത ശ്രേണികൾ ഉണ്ടെന്ന് പതംപറഞ്ഞ് ദളിതൻ എന്ന ലേബലിൽ അറിയപ്പെടാനാണ് മാത്രം താല്പര്യമെങ്കിൽ അതിന്റെ പേര് ആക്റ്റിവിസം എന്നല്ല മനുഷ്യരേ.
പേരിൽ ജാതിയുള്ള ഇ.എം.എസ് നമ്പൂതിരിപ്പാടും വയലാർ രാമവർമ്മയും വി.ടി. ഭട്ടതിരിപ്പാടുമൊക്കെ നവോത്ഥാനത്തിന്റെ കാവലാളുകളായി അറിയപ്പെടുന്ന അതേ കേരളത്തിലാണ് ജാതിവാൽ മുറിച്ചു കളഞ്ഞ മന്നത്ത് പത്മനാഭന്റെ സംഘടനയെ സവർണ്ണതയുടെ പ്രതീകമാക്കി ആക്ഷേപിക്കുന്നത്. ഇവിടെ ജാതീയത പച്ചയ്ക്ക് പറഞ്ഞ് വോട്ടു തേടുന്നതിൽ ആക്ഷേപമില്ല. ജാതിയുടെ നേർക്കാഴ്ചകളായ സംവരണമണ്ഡലങ്ങളിൽ ജനാധിപത്യത്തെ കൂട്ടിചേർക്കുന്നതിൽ അസ്വഭാവികതയില്ല. പക്ഷേ ആരെങ്കിലും പേരിനൊപ്പം സ്വന്തം പൈതൃകത്തിന്റെ അടയാളങ്ങൾ കൂട്ടിക്കെട്ടിയാൽ ഉടൻ മാടമ്പിയായി; സവർണ്ണനായി. സ്ഥാനപ്പേരുകളോ ജാതിയോ പേരിനൊപ്പം ചേർക്കുന്നത് ഒരാളുടെ സ്വാതന്ത്ര്യമാണ്. മേനോൻ എന്നോ വാര്യർ എന്നോ ചേർക്കുന്നതുപോലെ പുലയനെന്നോ പറയനെന്നോ ചേർത്താൽ അതുകൊണ്ട് എന്ത് നേട്ടം? എന്ത് കോട്ടം? ഒന്നുമില്ല.
ഞങ്ങളുടെ കുടുംബത്തിലെ മുതിർന്ന കാരണവന്മാർ തലമുറകളായി ഉപയോഗിച്ചിരുന്ന , ഇന്നും ഉപയോഗിക്കുന്ന സ്ഥാനപ്പേരാണ് പണിക്കർ. എന്റെ അപ്പൂപ്പന്റെ പേര് സഹദേവപണിക്കർ എന്നാണ്. അച്ചച്ചന്റെ പേര് സുകുമാരപണിക്കർ. ഇന്നും തെക്കൻ തിരുവിതാംകൂറിൽ പലരും പേരിനൊപ്പം ഈ സ്ഥാനപ്പേര് ചേർക്കാറുണ്ട്. അതിനൊരു കാരണമുണ്ട്. മാർത്താണ്ഡവർമ്മയുടെ പടയോട്ട സമയത്ത് കോടാലി പടയിൽ നായരും ഈഴവരും ഉണ്ടായിരുന്നു. മഹാരാജാവിന്റെ കൂടെ അനുഗമിച്ച പടയാളികൾക്കും അവർക്ക് ഭക്ഷണം തയ്യാറാക്കി കൊടുത്തിരുന്ന മാവേലിക്കരയിലെ ക്രിസ്ത്യൻ കുടുംബത്തിലുള്ളവർക്കും കൊട്ടരവുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്ന പലർക്കും (അലക്കുജോലിചെയ്തവരും മുടിവെട്ടിയവരും ജ്യോതിഷം നോക്കിയിരുന്നവരും ഒക്കെ) നൽകിയിരുന്ന സ്ഥാനപ്പേരായിരുന്നു പണിക്കർ. കോടാലിപടയിൽ അംഗമായിരുന്ന എന്റെ കുടുംബത്തിലെ ഇട്ടിരാമൻ പണിക്കരിൽ നിന്നും തുടങ്ങുന്നു ആ സ്ഥാനപ്പേരിന്റെ തുടക്കം. നാളെയൊരുനാൾ ഞാനും ആ പണിക്കർ സ്ഥാനം എന്റെ പേരിനൊപ്പം ചേർക്കാം, ചേർക്കാതിരിക്കാം. ചേർത്തതുകൊണ്ട് ദോഷമോ ഗുണമോ ഇല്ലെങ്കിലും ആ പേരിനു പിന്നിലെ ആ സ്ഥാനം നല്കുന്ന പ്രിവിലേജ് ീെരശമഹ േെമൗേ െഅല്ല മറിച്ച് എന്റെ കുടുംബവേരുകളോട് ഉള്ള പൊക്കിൾക്കൊടി ബന്ധം മാത്രമാണ്.
ഇവിടെ ജാതീയതയുണ്ട്. അത് പക്ഷേ ദളിത് ആക്ടിവിസ്റ്റുകൾ സ്വയം ദലിതരെന്ന ലേബലിൽ ചാപ്പകുത്തി പറയുന്ന സവർണ്ണജാതിയതയല്ല. മറിച്ച് ഒരു വിഭാഗം മനുഷ്യരെ ജാതികുടത്തിലടച്ച് അതിന്മേൽ നിധികാക്കുന്ന ഭൂതങ്ങളെപോലെ ഇരിക്കുന്ന ജാതി-രാഷ്ട്രീയ സംഘടനകൾക്കുള്ളിലാണ്. അവർ ജാതിവാൽ മുറിക്കാതെ പേരിലെന്നും ഒരു സമുദായത്തിന്റെ ആഢ്യത്വം പേറിയിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാടിൽ സവർണ്ണത കാണില്ല; എന്നാൽ വിമോചനസമരം നയിച്ച പട്ടം. താണുപിള്ളയിൽ കൃത്യമായി കാണും. മാരാർ വാൽ മുറിച്ച കരുണാകരനിൽ സവർണ്ണത കാണും; പക്ഷേ അച്യുതമേനോനിൽ കാണില്ല.കോരന്റെ മകൻ വിജയനെ നേതൃസ്ഥാനത്തെത്തിച്ച സിപിഎമ്മിനൊപ്പം നില്ക്കും. പക്ഷേ 1960കളിൽ തന്നെ ഈഴവനായ ആർ.ശങ്കറെ മുഖ്യമന്ത്രി കസേരയിലിരുത്തിയ കോൺഗ്രസ്സിനെ കാണില്ല. കെ.ആർ. നാരായണനെന്ന ഉഴവൂറിന്റെ ധീരപുത്രനെ പ്രഥമപൗരനാക്കിയ പാർട്ടിയെ കാണില്ല.
സവർണ്ണതയുടെ വിളനിലമെന്നു ദളിത് ആക്ടിവിസ്റ്റുകൾ ചാപ്പകുത്തിയ സംഘപരിവാറിന്റെ സംസ്ഥാനപ്രസിഡന്റിന്റെ ജാതി കാണില്ല, അവരുടെ തന്നെ കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിയെ കാണില്ല. എന്തിന് സവർണ്ണപാർട്ടിയായ ബിജെപിയുടെ പ്രധാനമന്ത്രിയെയും രാം നാഥ് കോവിന്ദിനെയും കാണില്ല. ജാതീയത എന്നത് ഇന്ന് അസ്സലൊരു trump card ആണ്. അത് സമർത്ഥമായി ഉപയോഗിക്കുന്നവരറിയുന്നില്ല ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലെങ്കിലും രാഷ്ട്രീയത്തിനും മതത്തിനും അതീതമായി ചിന്തിക്കുന്ന രാഷ്ട്രീയബോധമുള്ള , രാഷ്ട്രബോധമുള്ള മനുഷ്യർക്ക് നിങ്ങളിലെ ആട്ടിൻത്തോലണിഞ്ഞ ചെന്നായയെ വൃക്തമായി മനസ്സിലായിട്ടുണ്ടെന്ന യാഥാർത്ഥ്യം. ചുറ്റിലുമുള്ളവർ അന്യനെന്ന തോന്നലുള്ളവർക്കു മാത്രം തോന്നുന്ന മിഥ്യാബോധമാണ് ഇന്ന് ജാതിയത. അവർ ( നിങ്ങൾ വിമർശിക്കുന്നവർ) ആളുകളിലേക്ക് പടരുമ്പോൾ നിങ്ങൾ വെറും ജാതീയതയിലേയ്ക്ക് ചുരുങ്ങുന്നു. രമണമഹർജിയുടെ ഈ തത്വബോധത്തിലുണ്ട് എല്ലാം.How should we treat others? There are no others..
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- 39 ഡിഗ്രി ചൂടിലും ആവേശം ചോരാതെ അണികളുടെ ആവേശം; പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാനായി കാത്തുനിന്ന ജനാവലി അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചും സ്വീകരിച്ചു; പാലക്കാടിനെ ഇളക്കി മറിച്ച് മോദിയുടെ റോഡ് ഷോ
- കിരണും ലക്ഷ്മിയും വിവാഹിതരായത് വീട്ടുകാരുടെ എതിർപ്പ് മറികടന്ന്; ലക്ഷ്മിയുടെ ബിരുദ പഠനത്തെ ഭർത്താവും വീട്ടുകാരും എതിർത്തു; ലക്ഷ്മിയുടെ മരണം പഠനം മുടങ്ങിയതിലുള്ള നിരാശ മൂലമാകാമെന്ന് പൊലീസ്
- വിദേശ നഴ്സുമാരെ അമിതമായി വേണ്ടെന്നു ബ്രിട്ടന്റെ നയവിദഗ്ധയായ നഴ്സിങ് ഓഫീസർ; മലയാളി നഴ്സുമാർക്ക് മുൻപിൽ വാതിൽ അടയുമോ? സർക്കാരിന് വേണ്ടി റൂത് മേ പറയുന്നത് റിക്രൂട്ടിങ് കുറയ്ക്കണം എന്നു തന്നെ; യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- സുഹൃത്തിനെ കാണാനെത്തിയ മലയാളി യുവാവിനെ കാത്തിരുന്നത് ആകസ്മിക മരണം; വെയിൽസിലെ ബ്രഹ്മോവരിൽ മരിച്ചത് പാലക്കാട് സ്വദേശി രാജേഷ്; രണ്ടു പതിറ്റാണ്ടായി യുകെ മലയാളിയായ രാജേഷ് മരണത്തിനു കീഴടങ്ങുമ്പോൾ നിസ്സഹായതയോടെ കുടുംബം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്