പാലത്തായിയും വാളയാർ പോലെയായി തീരാനാണ് നിലവിൽ സാധ്യത; അതോ വാളയാറിലെ പ്രതികളെ സംരക്ഷിക്കാനുള്ള ബദൽ അണിയറ നീക്കമോ പാലത്തായി? ആ കുഞ്ഞുമോൾക്ക് നീതി കിട്ടിയേ തീരൂ: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
അഞ്ജു പാർവതി പ്രഭീഷ്
പാലത്തായി മറ്റൊരു വാളയാർ ആകുകയാണോ? അതോ രാഷ്ട്രീയപകതീർക്കലിന്റെ നാണംകെട്ട പേരാണോ പാലത്തായി? ശരിക്കും എന്താണ് ഈ കേസിനു പിന്നിലെ സത്യാവസ്ഥ? ഒരു പിഞ്ചുകുഞ്ഞിന്റെ വിഷയമാണിത്. അതുമാത്രമാണ് ഞാനെന്ന അമ്മയെ ആകുലപ്പെടുത്തുന്നതും. പാലത്തായി പോക്സോ പീഡനക്കേസ് ബാക്കിവയ്ക്കുന്ന ഒരുപാട് സംശയങ്ങളുണ്ട്. പത്മരാജനെന്ന കുറ്റാരോപിതനായ വ്യക്തിയെ,അതും പീഡിപ്പിക്കപ്പെട്ട കുട്ടി പഠിക്കുന്ന സ്കൂളിലെ അദ്ധ്യാപകനായ മനുഷ്യനെ ഒരു തരത്തിലും നിരപരാധിയായി കാണുന്നില്ലായെങ്കിലും ഈ കേസ് സൃഷ്ടിക്കുന്ന പുകമറയ്ക്കുള്ളിൽ ന്യായമായ ചില സംശയങ്ങൾ എനിക്ക് തോന്നുന്നത് ഞാൻ രണ്ടര വയസ്സുകാരിയായ ഒരു കുഞ്ഞിന്റെ അമ്മയായതുക്കൊണ്ടു കൂടിയാണ്.
മാർച്ച് 19 നു ഒരു ഓൺലൈൻ പത്രത്തിലാണ് ആദ്യമായി ഈ വാർത്ത വായിക്കുന്നത്. പതിവുപോലെ പോക്സോ കേസുകൾ ഉണ്ടാക്കുന്ന സോഷ്യൽ മീഡിയാ പ്രകമ്പനങ്ങളൊന്നും ഈ കേസുമായി ബന്ധപ്പെട്ട് തുടക്കത്തിൽ കണ്ടതേയില്ല. അതാണ് ഈ കേസ് സംശയത്തിന്റെ കണ്ണിലൂടെ നോക്കിക്കാണുവാൻ പ്രേരിപ്പിച്ച ആദ്യ ഘടകം. ഇവിടെ ഇര ഒരു മുസ്ലിം പെൺകുട്ടി, പ്രതിയോ ബിജെപിക്കാരനായ അദ്ധ്യാപകൻ. വെറും സാധാരണക്കാരനായ അണിയല്ല ,മറിച്ച് സംഘടനാപാടവവും നേതൃസ്ഥാനവുമുള്ള ബിജെപിക്കാരനായ വ്യക്തി. എന്നിട്ടും എന്തുകൊണ്ട് ഇടതുജിഹ്വകൾ ഈ കേസിന്റെ കാര്യത്തിൽ നിശബ്ദമായി? കത്വയിലെ എട്ടുവയസ്സുകാരിക്ക് വേണ്ടി ഈ നാട്ടിലെ ബിജെപിക്കാരെ വീട്ടിൽ കയറ്റരുതെന്ന് നോട്ടീസ് വരെ ഒട്ടിച്ചവർ എന്തുകൊണ്ട് സ്വന്തം നാട്ടിലെ കുഞ്ഞിനെ പീഡിപ്പിച്ചവനെതിരെ, സംഘപരിവാറുകാരനായ പ്രതിക്കെതിരെ ശക്തമായി പ്രതികരിച്ചില്ല? അവിടെ തുടങ്ങുന്നു സംശയത്തിന്റെ ആദ്യ കണ്ണികൾ.
ഇനി പാലത്തായി എന്ന സ്ഥലത്തിന്റെ രാഷ്ട്രീയസ്വഭാവത്തിലേയ്ക്കു നോക്കുമ്പോൾ ഈ സംശയം ഇരട്ടിയാകുന്നു. സംഭവം നടന്നത് കണ്ണൂരിലെ പാനൂരിൽ. സ്ഥലം എംഎൽഎ ശക്തയായ മന്ത്രി ശൈലജ ടീച്ചർ. കേരളം ഭരിക്കുന്നത് എൽഡിഎഫ്. ആഭ്യന്തരം കൈകാര്യം ചെയ്യുന്നത് പിണറായി വിജയനെന്ന ഇരട്ടച്ചങ്കുള്ള കമ്മ്യൂണിസ്റ്റ്. എന്നിട്ടും പ്രതിയെ പിടിക്കാൻ ഒരു മാസത്തോളം വൈകിയ കേരളാപൊലീസ്. ലോക്ഡൗൺ ഉള്ളതുക്കൊണ്ടു തന്നെ എങ്ങും പൊലീസ് വിന്യാസം അതിശക്തമായ കണ്ണൂരിൽ ഒരു പോക്സോ കേസ് പ്രതി ഒരു മാസത്തോളം കണ്ണുവെട്ടിച്ച് ഒളിവിൽ കഴിഞ്ഞുവെന്നത് തീർത്തും അവിശ്വസനീയമായിരുന്നു. ഇനി അങ്ങനെ അയാൾക്ക് കഴിഞ്ഞുവെങ്കിൽ തന്നെ അത് പൊലീസിന്റെ ഭാഗത്ത് നിന്നുള്ള അതിഭയങ്കരമായ വീഴ്ചയല്ലാതെ മറ്റെന്താണ്?
മാർച്ച് 17ന് ചൈൽഡ് ലൈൻ ടീം വീട്ടിൽ വന്ന് കുട്ടിയുടെയും കുടുംബാംഗങ്ങളുടെയും മൊഴി എടുത്തതായി വാർത്തകളിലൂടെ അറിഞ്ഞു. അന്ന് തന്നെ പാനൂർ പൊലീസും വീട്ടിൽ വന്ന് മൊഴി എടുത്തുവെന്നും രാത്രിയോടെ എഫ് .ഐ.ആർ രജിസ്റ്റർ ചെയ്തുവെന്നും പറഞ്ഞുകേട്ടിരുന്നു. മാർച്ച് 18ന് കുട്ടിയെ തലശ്ശേരിയിൽ വൈദ്യ പരിശോധന നടത്തി. വൈകീട്ട് മട്ടന്നൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി മൊഴി കൊടുത്തു. മാർച്ച് 19ന് രാവിലെ പാനൂർ സിഐ വീട്ടിൽ വരികയും കുട്ടിയെ ചോദ്യം ചെയ്യുകയും ചെയ്യുന്നു. മാർച്ച് 21 ന് തലശ്ശേരി ഡി.വൈ.എസ്പി കുട്ടിയേയും രക്ഷിതാക്കളെയും ഓഫിസിലേക്ക് വിളിപ്പിച്ച് രാവിലെ 11 മുതൽ വൈകുന്നേരം 4:30 വരെ ചോദ്യം ചെയ്യുന്നു. മാർച്ച് 22ന് ഡി.വൈ.എസ്പിയുടെ നേതൃത്വത്തിൽ കുട്ടിയെ സ്കൂളിൽ കൊണ്ടുപോയി വീണ്ടും ചോദ്യം ചെയ്യുന്നു. മാർച്ച് 27ന് കുട്ടിയെ മാനസികാരോഗ്യ കേന്ദ്രത്തിൽ കൊണ്ടുപോയി പിന്നെയും ചോദ്യം ചെയ്യൽ. ലൈംഗിക പീഡനത്തിരയായ ഒമ്പതു വയസ്സ് മാത്രം പ്രായമായ പെൺക്കുഞ്ഞിനെയാണ് കേരള പൊലീസ് എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി ഈ രീതിയിൽ ചോദ്യം ചെയ്തതെന്നാണ് മാധ്യമങ്ങളിലൂടെ അന്നറിഞ്ഞത്. ഇതൊക്കെ സത്യമാണെങ്കിൽ കേരളത്തിലെ ശിശുക്ഷേമം ഇത്രമേൽ അധ:പതിച്ചതാണോ?
എല്ലാ സാഹചര്യങ്ങളും അനുകൂലമായിട്ടും, സംഘപരിവാറിനെ ആക്രമിച്ച് വശം കെടുത്താനുള്ള എല്ലാ ചേരുവകളും രസക്കൂട്ടുകളും ഒന്നാംതരമായി ഉണ്ടായിട്ടും പ്രമുഖ പുരോഗമനവാദ-സ്ത്രീപക്ഷ-കമ്മ്യുണിസ്റ്റ് പ്രൊഫൈലുകളിലൊന്നും സംഘവിരുദ്ധ പോസ്റ്റുകൾ നാട്ടികണ്ടതേയില്ലയെന്നത് ഈ കേസിനു പിന്നിലുള്ള രാഷ്ട്രീയ അജണ്ട ആദ്യമേ വ്യക്തമാക്കിയതാണ്. ഇപ്പോഴും അതേ നിർജീവത തന്നെ ഇടതുപക്ഷജിഹ്വകളിൽ കാണപ്പെടുന്നുണ്ട്.
സംഘപരിവാറുകാരനായ പ്രധാനമന്ത്രിയുടെ കൈക്കൊട്ടൽ- ഐക്യദീപ അഭ്യർത്ഥനകളെയും മറ്റും നിശിതമായി വിമർശിച്ചു തേച്ചൊട്ടിക്കാൻ സമയം കണ്ടെത്തിയിരുന്ന പ്രൊഫൈലുകളൊന്നും അന്ന് ഈ പാലത്തായി വിഷയം കണ്ടതായി നടിച്ചതേയില്ല. കൈരളിയോ ഇതര ചാനലുകളോ ഈ വിഷയം ചർച്ചയാക്കാൻ മിനക്കെട്ടിട്ടേയില്ല .എന്തുക്കൊണ്ട്? ഈ വിഷയത്തിൽ പലരും പ്രതികരിച്ചു കണ്ടത് പോലും ഏപ്രിൽ 14 മുതലാണ്. അതിന്റെ പിറ്റേന്ന് ഇയാൾ പിടിയിലാവുകയും ചെയ്തു. മാർച്ച് 19 മുതൽ സജീവമാവേണ്ടിയിരുന്ന ഒരു കുറ്റകൃത്യം ചർച്ചയാവുന്നത് ഏപ്രിൽ 14 മുതലെങ്കിൽ അതിനിടയിലെ കാലവിളംബം കോവിഡ് -19 അല്ല,മറിച്ച് അതിനേക്കാൾ മാരകമായ മറ്റെന്തോ ആണ്.
പാലത്തായി പോക്സോ കേസിൽ സിപിഎം പ്രാദേശിക നേതാക്കൾ നിഷ്ക്രിയരായി നിന്നത് എന്തിനെന്ന് ഇതുവരെയും മനസ്സിലാകുന്നേയില്ല. കോൺഗ്രസ്, ലീഗ്, എസ്ഡിപിഐ തുടങ്ങിയവർ സംഭവവുമായി യാതൊരു രീതിയിലും ബന്ധപ്പെടാതെ കണ്ണടച്ചത് എന്തുകൊണ്ട്? ബിജെപി ജില്ലാ നേതൃത്വം ഈ വിഷയം കണ്ടതായേ നടിക്കുന്നില്ലായെന്നത് പ്രതിയുടെ രാഷ്ട്രീയം നോക്കിയിട്ടാവാം. ഇനി ഒരുപക്ഷേ പല സംഘപരിവാറുകാരും പറയുന്നതുപോലെ ഇത് പപ്പൻ മാഷിനെ കുടുക്കാനുള്ള ഒരു കെട്ടിചമച്ച കേസാണ് എങ്കിൽ പ്രതിയുടെ നിരപരാധിത്വം തെളിയിക്കേണ്ടത് അവരുടെ ധാർമ്മികത അല്ലേ?
സംഭവം നടന്ന സ്കൂൾ ഒരു പ്രൈവറ്റ് മാനേജ്മെന്റ് സ്കൂൾ ആണെന്നാണ് അറിയാൻ കഴിഞ്ഞത്. നല്ലൊരു ശതമാനം മുസ്ലിം കുട്ടികൾ പഠിക്കുന്ന സ്കൂളിലെ ഒരേയൊരു ബിജെപി അനുകൂലിയായ അദ്ധ്യാപകനാണ് ഈ പത്മരാജൻ. ഇതൊന്നും അയാൾ കുട്ടിയെ ഉപദ്രവിച്ചിട്ടില്ല എന്നതിന്റെ കാരണമാകുന്നില്ലയെന്നത് യാഥാർത്ഥൃം. കാരണം കുട്ടിയുടെ മൊഴി മുഖവിലയ്ക്കെടുത്തേ തീരൂ. പക്ഷേ ശാസ്ത്രീയമായ അന്വേഷണം ഇവിടെ അനിവാര്യമാണ്. അത് ഈ കേസിൽ നടന്നോ? കുഞ്ഞ് പീഡിപ്പിക്കപ്പെട്ടുവെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞ കാര്യമാണ്. ആ സ്ഥിതിക്ക് പീഡിയോഫീൽ പത്മരാജനാവാം, വേറെ ആരെങ്കിലുമാവാം. ഒരു പക്ഷേ ഒന്നിലേറെപ്പേർക്ക് ഈ സംഭവത്തിൽ ബന്ധമുണ്ടായേക്കാം. പീഡിപ്പിക്കാൻ മുന്നിൽ നിന്ന പലരിൽ ഒരാൾ മാത്രമായിരിക്കാം ഒരു പക്ഷേ ഈ പത്മരാജൻ. ഇയാൾ പിടിക്കപ്പെട്ടാൽ പലരും പിടിക്കപ്പെടും എന്നതുക്കൊണ്ടാവാം ഇതര രാഷ്ട്രീയസംഘടനകൾ തുടക്കത്തിൽ ഈ വിഷയത്തിൽ മൗനം പാലിച്ചത്. അങ്ങനെയാണെങ്കിൽ കൂടി ക്രൈംബ്രാഞ്ച് തലശ്ശേരി അഡീഷണൽ ജില്ലാ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പോക്സോ വകുപ്പ് എന്തുകൊണ്ട് ചുമത്തിയില്ല? ജുവനൈൽ ജസ്റ്റിസ് ആക്റ്റ്, ഇന്ത്യൻ ശിക്ഷാനിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം തയ്യാറാക്കിയതെന്ന് കേരളാപൊലീസ് പോസ്റ്റ് ചെയ്തുകഴിഞ്ഞു.
കേസിൽ പോക്സോ നിയമപ്രകാരമുള്ള അന്വേഷണം തുടരും. അന്വേഷണം പൂർത്തിയാകുമ്പോൾ ആവശ്യമെങ്കിൽ വീണ്ടും കുറ്റപത്രം തയ്യാറാക്കി സമർപ്പിക്കും. ഏപ്രിൽ 15 നു പിടിയിലായ പ്രതിയ്ക്കെതിരെ തെളിവു നിരത്താൻ എന്തിന് ഇത്ര കാലതാമസം? അപ്പോൾ ഈ പത്മരാജൻ ശരിക്കും നിരപരാധിയാണോ?
ഒരുപാട് സത്യങ്ങൾ പുറത്തുവരേണ്ടതുണ്ട്. പാലത്തായിയും വാളയാർ പോലെയായി തീരാനാണ് നിലവിൽ സാധ്യത. അതോ വാളയാറിലെ പ്രതികളെ സംരക്ഷിക്കാനുള്ള ബദൽ അണിയറനീക്കമോ പാലത്തായി? സത്യമെന്തായാലും ഒരു ഒൻപതുവയസ്സുകാരി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് ഈ കേരളത്തിൽ. അതും സ്വന്തം വീട് കഴിഞ്ഞാൽ രണ്ടാം വീടായ വിദ്യാലയത്തിൽ വച്ച്. ആ കുഞ്ഞുമോൾക്ക് നീതി കിട്ടിയേ തീരൂ. ശാസ്ത്രീയ പരിശോധനകൾക്കൊടുവിൽ പത്മരാജനെന്ന വൃക്തി കുറ്റക്കാരനാണെന്നു തെളിഞ്ഞാൽ പിന്നെ ഒരു നിമിഷം പോലും അയാൾ ഈ ഭൂമിയിൽ ജീവിക്കാൻ അർഹനല്ല .
വിദ്യ പകരേണ്ടവൻ കവർന്നത് ഒരു അനാഥബാല്യത്തിന്റെ ജീവിതമായതിനാൽ പൊതുസമൂഹമെങ്കിലും അയാളെ വെറുതെ വിടാൻ അനുവദിച്ചു കൂടാ. എന്നാൽ അയാൾ നിരപരാധിയാണെങ്കിൽ ആ കുഞ്ഞു ശരീരത്തിൽ കൈവച്ച ഒരു പീഡോഫീൽ സമൂഹത്തിലുണ്ടെന്നുള്ളതും അവൻ സുരക്ഷിതനാണെന്നുള്ളതും ഓരോ അമ്മമാരുടെയും നെഞ്ചിലെ തീയാളി കത്തിച്ചുക്കൊണ്ടേയിരിക്കും. ഒപ്പം രാഷ്ട്രീയപകപോക്കലിൽ നമ്മുടെ കുടുംബത്തിലെ ആരു വേണമെങ്കിലും പോക്സോ കേസിലെ പ്രതിയാക്കി മാറ്റപ്പെടാനും കഴിയും. അതിനാൽ തന്നെ ഈ കേസിലെ സത്യം മറ നീക്കി പുറത്തുവന്നേ തീരൂ!
Stories you may Like
- മലയാളത്തിന്റെ ക്ലാസിക്ക് കൾട്ട് തൂവാനത്തുമ്പികളുടെ കഥ!
- ഫേസ്ബുക്ക് കാമുകനെ തേടി പാക്കിസ്ഥാനിലെത്തിയ ഇന്ത്യൻ യുവതിക്ക് വിവാഹം
- ഇന്ത്യൻ യുവതിയുമായി പ്രണയത്തിലല്ലെന്ന് പാക്കിസ്ഥാൻ യുവാവ്
- ചന്ദ്രബാബു നായിഡുവിന്റെ വീഴ്ച ആഘോഷമാക്കി എൻ.ടി.ആറിന്റെ ഭാര്യ
- പാക്കിസ്ഥാനിൽ പോയി ഇന്ത്യയിൽ മടങ്ങിയെത്തിയ അഞ്ജുവിനെ കാണാനില്ല
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്