അയോദ്ധ്യയിലെ രാമക്ഷേത്രം പൊളിച്ചവിടെ പള്ളി പണിത ബാബറെ തുറന്നുകാട്ടുന്ന ഞാൻ വർഗ്ഗീയവാദിയായ ചരിത്രനിഷേധിയാവും; ബാബറി മസ്ജിദ് കലാപത്തെ കറുത്ത അദ്ധ്യായമായി കണ്ടുകൊണ്ടുതന്നെ പറയട്ടെ ബാബർ നടത്തിയ തികഞ്ഞ മത അധിനിവേശത്തിന്റെ പുതിയ പേരാകുന്നു ഹാഗിയ സോഫിയ: കപടമതേരന്മാർക്ക് ഒരുകുറിപ്പ്: അഞ്ജു പാർവതി പ്രഭീഷ്
അഞ്ജു പാർവതി പ്രഭീഷ്
ഹാഗിയ സോഫിയ മ്യൂസിയം എന്ന പുരാതന ക്രൈസ്തവ ദേവാലയത്തെ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ, അതും ഈ മഹാമാരിക്കാലത്ത് മോസ്ക്കാക്കി മാറ്റുന്നതിലൂടെ തെളിയുന്ന ഒരേ ഒരു വസ്തുതയെന്തെന്നാൽ കഴിഞ്ഞ എത്രയോ നൂറ്റാണ്ടുകളായി ലോകം സാക്ഷ്യം വഹിക്കുന്ന മതഅധിനിവേശത്തിൽ നിന്നും അണുവിട പോലും പിന്നോട്ട് മാറാൻ തങ്ങൾക്കാവില്ലായെന്ന മതതീവ്രവാദികളുടെ മനോഭാവം മാത്രമാണ്. കോവിഡ് -19 മഹാമാരി ലോകമെമ്പാടും മരണം വിതയ്ക്കുന്ന ഈ നേരത്ത്, ആരാധനലയങ്ങളും ആരാധനാക്രമങ്ങളുമെല്ലാം ഒരു വൈറസിനു മുന്നിൽ പകച്ചുനില്ക്കുന്ന നേരത്ത് ലോകപൈതൃകപട്ടികയിലെ ഒരു പ്രാചീനമഹാദ്ഭുതത്തെ മസ്ജിദ് ആക്കുന്നത് ഏത് ദൈവത്തിന്റെ ഹിതമനുസരിച്ചാണ്? തീവ്രവാദത്തിനും തീവ്രവാദാശയങ്ങൾക്കും മതമില്ലെങ്കിൽ കൂടി ഇത്തരം നടപടികളിലൂടെ ലോകത്തിന്റെ മുന്നിൽ കുറ്റക്കാരായി നില്ക്കേണ്ടി വരുന്നത് യഥാർത്ഥ ഇസ്ലാമുകളാണ്. ഇസ്ലാമിസ്റ്റുകളിൽ നിന്നും കാതങ്ങൾ ദൂരത്തിലാണ് ഇസ്ലാമുകൾ.
ഹാഗിയ സോഫിയ എന്ന ക്രൈസ്തവ ദേവാലയം വെറുമൊരു ക്രിസ്ത്യൻ പള്ളിയായിരുന്നില്ല. ലോകത്തിലെ ഏറ്റവും പ്രബലരായിരുന്ന രാഷ്ട്രീയ സാമ്രാജ്യത്തിന്റെ ഐക്കൺ കൂടിയായിരുന്നു അത്. ബൈസെന്റൈൻ ചക്രവർത്തിയായ ജസ്റ്റീനിയൻ ഒന്നാമൻ എ.ഡി 537ൽ നിർമ്മിച്ച, 'ഹാഗിയ സോഫിയ- ചർച്ച് ഓഫ് ദ ഹോളി വിസ്ഡം' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ നിർമ്മിതി, 1453ൽ ഓട്ടോമൻ സാമ്രാജ്യം കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതോടെയാണ് മോസ്ക് ആക്കിമാറ്റിയത്. ക്രൈസ്തവരുടെകൂടി വികാരം കണക്കിലെടുത്ത്, ആധുനിക തുർക്കിയുടെ സ്ഥാപകൻ കമാൽ അത്താത്തുർക്ക് 1934ൽ പ്രസ്തുത നിർമ്മിതിയെ മ്യൂസിയമാക്കി മാറ്റുകയായിരുന്നു. 1985ൽ യുനസ്ക്കോ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഒരു ക്രൈസ്തവ ദേവാലയം എന്നതിനേക്കാൾ ചരിത്ര സ്മാരകം എന്ന നിലയിൽ ഹാഗിയ സോഫിയയെ വിലമതിച്ചതിനാലാണ് അത്തത്തുർക്ക് 1934ൽ അതൊരു മ്യൂസിയമാക്കി സംരക്ഷിക്കാൻ തീരുമാനിച്ചത്. ഈയൊരു മഹാമാരികാലത്ത് ആ മ്യൂസിയത്തെ മോസ്ക്കായി മാറ്റുന്നതിലൂടെ തുർക്കി എന്താണ് ലോകത്തോട് പറയാൻ ശ്രമിക്കുന്നത്? എർദോഗന്റെ ലക്ഷ്യം ഒരു ഇസ്ലാമിക സ്വേച്ഛാധിപത്യം സ്ഥാപിക്കുകയും അതിലൂടെ ലോകമെമ്പാടും പണ്ടത്തെ ഓട്ടോമൻ ഖിലാഫത്ത് പോലെ ജിഹാദ് സ്ഥാപിക്കലുമായി കൂടെ? ലോകം പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലെല്ലാം മതത്തിന്റെ പേരിലുള്ള അധിനിവേശങ്ങൾ ഇവിടെ നടന്നിട്ടുണ്ട്.
ഇന്ത്യയെന്ന നമ്മുടെ രാജ്യം തന്നെ അതിന്റെ ഏറ്റവും വലിയ ഉദാഹരണം. സാത്വികരായ ഒരുപറ്റം ഇസ്ലാമികനേതാക്കളൊഴികെ, സ്വാതന്ത്ര്യ സമരത്തിന്റെ ഒരു പ്രത്യേക ഘട്ടംവരെ തന്ത്രപരമായി കൂടെനിന്നവർ തക്കസമയമായപ്പോൾ പ്രഖ്യാപിച്ച ഡയറക്റ്റ് ആക്ഷൻ അടിവരയിട്ടതാണ് ഇന്ത്യൻ മണ്ണിലെ മതതീവ്രവാദികളുടെ രാഷ്ട്രീയം. ആ ഡയറക്ട് ആക്ഷനിലൂടെ ആദ്യം കൊൽക്കത്തയിലും പിന്നീട് രാജ്യം മുഴുവനും ഒഴുകിയത് ഒരുപാട് നിരപരാധികളുടെ രക്തപ്പുഴയായിരുന്നു. പാക്കിസ്ഥാനെന്ന ശുദ്ധമായ ഇസ്ലാമികരാജ്യം പടുത്തുയർത്തിയാണവർ ഖിലാഫത്ത് സമരത്തിന്റെ യഥാർത്ഥ ലക്ഷ്യം നിറവേറ്റിയത്.
ഇന്നത്തെ അതേ തുർക്കിയുടെ സുൽത്താനായിരുന്ന ഖലീഫ മെഹമദ് ആറാമനെ ബ്രിട്ടീഷുകാർ ആക്രമിച്ച് കീഴടക്കി സ്ഥാനഭ്രംശനാക്കിയതിന് എതിരെ കുറേ വർഗ്ഗീയവാദികളായ ഇന്ത്യൻ മുസ്ലീങ്ങൾ ആരംഭിച്ച കലാപമായിരുന്നു ഖിലാഫത്ത് സമരം. അതിൽ യഥാർത്ഥ ദേശീയവാദികളായ മുസ്ലീമുകളും ഗാന്ധിയടക്കമുള്ള മറ്റു ദേശീയവാദികളും പെട്ടുപോയിയെന്നത് ചരിത്രം. അതിന്റെ മറവിൽ ആണ് മുസ്ലിം ഭീകരവാദികൾ പതിനായിരക്കണക്കിനു ഹിന്ദുക്കളെ വടക്കൻ കേരളത്തിൽ കൊന്നു തള്ളിയതും അവരുടെ നേതൃത്വത്തിൽ ഒരു സ്വതന്ത്രഇസ്ലാമിക രാജ്യം കെട്ടിപ്പടുക്കാനും ശ്രമിച്ചത്. അതിനു നേതൃത്വം കൊടുത്ത വാര്യൻകുന്നൻ കുഞ്ഞഹമ്മമദിനെ സ്വാതന്ത്ര്യ സമരസേനാനിയായി വെള്ളപൂശാൻ നിന്നവർക്ക് കൂട്ടുനിന്ന കമ്യൂണിസ്റ്റുകളുടെ നേതാവായ കോടിയേരിയുടെ ഇപ്പോഴത്തെ ഹാഗിയ സോഫിയ അവസരവാദ നിലപാടിനു പിന്നിലെ ക്രൈസ്തവവോട്ടെന്ന ഒറ്റ ലക്ഷ്യം ആരും കാണാതെ പോകരുത്.
1921 ലെ മാപ്പിളകലാപത്തിനു മുന്നേ 1800കളിൽ ഏറനാട് പ്രദേശങ്ങളിൽ വർഗ്ഗീയകലാപമുണ്ടായിരുന്നു.മലബാർ കലാപം അല്ലെങ്കിൽ മാപ്പിള കലാപത്തിന്റെ അടിവേരുകൾ 1921-ന് ശതാബ്ദങ്ങൾക്കു മുമ്പിലേക്ക് നീളുന്നു. ടിപ്പുസുൽത്താനിൽ നിന്നും ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് മലബാർ പ്രദേശം കിട്ടിയതും ജന്മിമാർക്ക് ഭൂമി തിരിച്ച് കമ്പനി നൽകിയതും, മുസ്ലിം സമുദായത്തിലെ അംഗങ്ങൾക്ക് ഭൂമി ഇല്ലായ്മയും, അല്പം മതഭ്രാന്തും എല്ലാം ഈ കലാപങ്ങൾക്ക് പിന്നിലുണ്ടെന്ന് യഥാർത്ഥ ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. 1836-1852 വരെയുള്ള കാലഘട്ടത്തിൽ 53 മാപ്പിള കലാപങ്ങൾ വള്ളുവനാട്, ഏറനാട് പ്രദേശത്ത് ഉണ്ടായിട്ടുണ്ട്. ഇതേപ്പറ്റി പഠിക്കാൻ മലബാർ ജഡ്ജി ടി.എൻ. സ്ട്രേഞ്ചിനെ ഏകാംഗ കമ്മിഷനായി സർക്കാർ നിയമിച്ചു. പക്ഷേ കലാപം 'മതഭ്രാന്ത്' എന്നായിരുന്നു സ്ട്രേഞ്ചിന്റെ റിപ്പോർട്ട്.
മലബാറിന്റെ മണ്ണിൽ മാപ്പിളലഹളയെന്ന പേരിൽ അരങ്ങേറിയത് പാക്കിസ്ഥാനെന്ന ഇസ്ലാമികരാജ്യം സ്ഥാപിക്കലിന്റെ ആദ്യ പരീക്ഷണങ്ങളാണ്. അതിൽ ഭാഗികവും താൽക്കാലികവുമായ വിജയം നേടാൻ കഴിഞ്ഞപ്പോൾ, അഖിലേന്ത്യാ തലത്തിലേക്ക് ആ പരീക്ഷണത്തെ വളർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് അണിയറയിൽ നടന്നത് എന്ന് പാക്കിസ്ഥാന്റെ സൃഷ്ടിയിലൂടെ പിന്നീട് വ്യക്തമായതുമാണ്. ഡയറക്റ്റ് ആക്ഷൻ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നുപോലും രക്തരൂക്ഷിതമായ കൊൽക്കത്ത കലാപവും കൂട്ടക്കൊലയും വരെ ഗാന്ധിജിയോ കോൺഗ്രസ് നേതാക്കളോ മനസ്സിലാക്കിയില്ല. മുസ്ലിം തീവ്രവാദ രാഷ്ട്രീയത്തിന്റെ 'സ്വത്വം' ഗ്രഹിക്കുന്നതിൽ ഇന്ത്യയിലെ ഭൂരിപക്ഷം രാഷ്ട്രീയ പ്രസ്ഥാനങ്ങളും അന്നും ഇന്നും പരാജയപ്പെട്ടിട്ടേയുള്ളൂവെന്നതാണ് ചരിത്രം.
ജനാധിപത്യത്തിൽ അനിവാര്യമായ വോട്ടുബാങ്ക് കെമിസ്ട്രിയിൽ കണ്ണുടക്കിയ മാർക്സിസ്റ്റു ചരിത്രകാരന്മാരാണ് മതസമരത്തെ വർഗ്ഗസമരമാക്കി ചിത്രീകരിച്ചു രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ശ്രമിച്ചത്. സമകാലിക ചരിത്രത്തിൽ ഇന്നും അഭിനവമാർക്സുമാർ മലബാർ കലാപത്തിനു വിപ്ലവ പരിവേഷം നല്കി ദൃശ്യവല്കരിക്കാൻ ശ്രമിക്കുമ്പാൾ അതിനെ തുറന്നുകാട്ടിയവരെ വർഗ്ഗീയവാദികളാക്കാൻ ശ്രമിക്കുന്നത് രാഷ്ട്രീയതിമിരം ബാധിച്ച കണ്ണുകൾക്ക് മൂല്യങ്ങളൊന്നും ബാധകമല്ലാത്തതുകൊണ്ടുമാവാം.
ഹാഗിയ സോഫിയ വിഷയത്തിൽ ഇപ്പോൾ മൗനിബാബകളാകുന്ന കേരളത്തിലെ സാംസ്കാരികപുരോഗമനവാദികളെ കാണുമ്പോൾ വെറുതേ ഗസ്സയെ ഓർക്കുന്നു. ഇസ്രയേലിന്റെ അധിനിവേശങ്ങളെ കണ്ണിമയ്ക്കാതെ ഫോക്കസ് ചെയ്തിരുന്ന കമ്മ്യൂണിസ്റ്റുകാർ എർദോഗന്റെ മത അധിനിവേഷം കണ്ടില്ലെന്നു നടിക്കുന്നു. ഇനി അഥവാ അതിനെതിരെ പ്രതിഷേധിക്കുന്നവരെ കണ്ടാലും ആദ്യം ശ്രദ്ധിക്കുക പേരിനൊപ്പമുള്ള വാലിനെയാവും. അങ്ങനെ വരുമ്പോൾ നോബിൾ മാത്യുമാരും ജേക്കബ് തോമസുമാരുമൊന്നും സ്വന്തം വിശ്വാസത്തെ കുറിച്ച് ആകുലപ്പെടുന്നതിനെ വർഗ്ഗീയവാദമായി കണക്കാക്കപ്പെടില്ല. എന്നാലോ അയോദ്ധ്യയിലെ രാമക്ഷേത്രം പൊളിച്ചവിടെ പള്ളി പണിത ബാബറെ തുറന്നുകാട്ടുന്ന ഞാൻ വർഗ്ഗീയവാദിയായ ചരിത്രനിഷേധിയാവും.
1992ലെ ബാബറി മസ്ജിദ് കലാപത്തെ ഇന്ത്യൻ ചരിത്രത്തിലെ കറുത്ത അദ്ധ്യായമായി കണ്ടുക്കൊണ്ടുതന്നെ പറയട്ടെ ബാബർ നടത്തിയ തികഞ്ഞ മത അധിനിവേശത്തിന്റെ പുതിയ പേരാകുന്നു ഹാഗിയ സോഫിയ. മതം സ്ഥാപിക്കലാണ് ഏത് പോരാട്ടത്തിന്റെയും മുഖ്യലക്ഷ്യമെന്നു തെളിയിച്ച ബാബറിന്റെ, ടിപ്പുവിന്റെ ,ജിന്നയുടെ, വാരിയംകുന്നന്റെ ആധുനികമുഖമാകുന്നു എർദോഗൻ. കോവിഡ് -19 മഹാമാരിയെപ്പോലും അധിനിവേഷത്തിനുള്ള കാരണമായി കണ്ട ചൈനയും പാക്കിസ്ഥാനും പോലെയാകുന്നു തുർക്കിയും. അധിനിവേഷമെന്ന കളിയുടെ നിയമങ്ങൾ എല്ലാ കളിക്കാർക്കും ഒരുപോലെ ബാധകമാകുമ്പോൾ അങ്ങനെ വിവക്ഷിക്കാതെ തരമില്ലല്ലോ. ഒപ്പം സദാമിനും ലാദനും കവിതയെഴുതിയവരുടെ നിലപാട് എന്തെന്നറിയാനും പൊതുസമൂഹത്തിനു ആഗ്രഹമുണ്ട്.
NB:ഹാഗിയസോഫിയയിലെ മത അധിനിവേശത്തിനെതിരെ പ്രതിഷേധിക്കുന്ന ക്രൈസ്തവരെ വർഗ്ഗീയവാദികളെന്ന ചാപ്പകുത്തലിൽ നിന്നും പ്രത്യയശാസ്ത്രജ്ഞമാർ ഒഴിവാക്കുന്നത് സഭ കല്പിച്ചരുളാൻ സാധ്യതയുള്ള വോട്ടാകുന്ന അപ്പക്കഷണങ്ങൾക്കുവേണ്ടിയാണെന്ന് ഇനിയും മനസ്സിലാക്കാത്ത നിഷ്കളങ്കർക്കു വേണ്ടിയാണ് ഈ കുറിപ്പ്. ഒപ്പം ടൂ നേഷൻസ് തിയറിയെ എന്നും എതിർത്തിരുന്ന ദേശീയവാദിയായ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിലൊന്നും കാണാത്ത ദേശസ്നേഹത്തെ വാരിയംകുന്നൻ എന്ന മനുഷ്യനിലൂടെ ഉയർത്തിക്കാട്ടിയ, അയാളെ സ്വാതന്ത്ര്യസമരചരിത്രത്തിലെ നെടുംതൂണായി പ്രതിഷ്ഠിക്കുന്നതിലെ പൊരുത്തക്കേടും മാപ്പിളകലാപത്തിലൂടെ 1921 ൽ ഏറനാട്ടിൽ നടത്തിയ ഹൈന്ദവകൂട്ടക്കുരുതിയെ കുറിച്ച് പരാമർശിച്ചതിനു തികഞ്ഞ വർഗ്ഗീയവാദിയായി എന്നെ പ്രതിഷ്ഠിച്ച കപടമതേതരന്മാർക്കും കൂടിയുള്ളതാണ് ഈ കുറിപ്പ്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്