സ്വർണ്ണച്ചാമരം കടത്താൻ കഴിയുന്ന സ്വപ്നയാവണമെങ്കിൽ വേണം ഉന്നതങ്ങളിൽ സ്വാധീനവും പാവാടചരടിലൊരു ഐ. ടി സെക്രട്ടറിയും; എത്രയൊക്കെ ന്യായീകരിച്ചു മരിച്ചിട്ടും കാര്യമില്ല സഖാക്കളേ; കാര്യങ്ങൾ എല്ലാം പൊതുസമൂഹത്തിനു മനസ്സിലായി കഴിഞ്ഞു: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
അഞ്ജു പാർവതി പ്രഭീഷ്
സ്വർണ്ണച്ചാമരം വീശിയെത്തുന്ന
സ്വപ്നമായിരുന്നെങ്കിൽ ഞാൻ
സ്വർഗ്ഗ സീമകളുമ്മവെയ്ക്കുന്ന
സ്വപ്നമായിരുന്നെങ്കിൽ ഞാൻ
യക്ഷിയെന്ന ചിത്രത്തിനു വേണ്ടി വയലാർ-ദേവരാജൻ ടീം ഒരുക്കിയ അനശ്വരമായ ഈ പ്രണയഗാനത്തിനു ഇന്നിന്റെ കേരള രാഷ്ട്രീയചരിത്രത്തിൽ പ്രസക്തി ഏറെയാണ്. ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തിലെ മുഖ്യ ആസൂത്രക യു.എ.ഇ. കോൺസുലേറ്റിലെ മുൻ ജീവനക്കാരി സ്വപ്ന സുരേഷെന്ന സ്വപ്നസുന്ദരിക്ക് കേരളസംസ്ഥാനത്തിലെ ഐ. ടി സെക്രട്ടറി ശിവശങ്കരനുമായിട്ടുണ്ടായിരുന്ന ബന്ധത്തിന്റെ തെളിവുകൾ ഒന്നൊന്നായി പുറത്തുവരുമ്പോൾ കേരളസംസ്ഥാനം മൊത്തം ഈ പാട്ട് ഇങ്ങനെ മാറ്റിപ്പാടുന്നു-
സ്വർണ്ണച്ചാമരം വീശിയെത്തുന്നസ്വപ്നയായിരുന്നെങ്കിൽ ഞാൻ;
സ്വർഗ്ഗസീമകളുമ്മവെയ്ക്കുന്ന സ്വപ്നയായിരുന്നെങ്കിൽ ഞാൻ.
അതെ, ആകാശസീമകളുമ്മ വയ്ക്കുന്ന വിമാനത്തിലേറി കിലോകണക്കിനു സ്വർണ്ണചാമരം കടത്താൻ കഴിയുന്ന സ്വപ്നയാവണമെങ്കിൽ വേണം ഉന്നതങ്ങളിൽ സ്വാധീനവും പാവാടചരടിലൊരു ഐ. ടി സെക്രട്ടറിയും .
കാലത്തിനൊരു കാവ്യനീതിയുണ്ട്. കാലം ചേർത്തുവയ്ക്കുന്ന ചില കണക്കുകളുമുണ്ട്. സോളാറിന്റെ മറപ്പറ്റി , സരിതയുടെ നിഴൽപ്പറ്റി ഭരണത്തിൽ വന്നൊരു പാർട്ടിയുടെ പങ്ക് വെളിപ്പെടുത്തിയ പല അഴിമതികഥകളും ഇതിനോടകം പുറത്ത് വന്നുകഴിഞ്ഞു. ഇപ്പോഴിതാ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തിലെ മുഖ്യ ആസൂത്രക യു.എ.ഇ. കോൺസുലേറ്റിലെ മുൻ ജീവനക്കാരി സ്വപ്ന സുരേഷിനു സംസ്ഥാന ഐ.ടി സെക്രട്ടറിയുമായും മുഖ്യമന്ത്രിയുടെ ഓഫീസുമായും ബന്ധമുള്ളതിന്റെ തെളിവുകൾ ഒന്നൊന്നായി പുറത്തുവരുന്നു. കേരളസംസ്ഥാനചരിത്രത്തിൽ ആദ്യമായാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പദവിയിലിരിക്കുന്ന ഒരാളുടെ ഇടപെടലുകളോടെ രാജ്യദ്രോഹകുറ്റസമാനമായ ഒരു സ്വർണ്ണക്കടത്ത് നടക്കുന്നത്.
സരിതാകേസിൽ ക്ലിഫ്ഹൗസിന്റെ അടുക്കള വരെ കയറിയിറങ്ങിയ പാപ്പരാസികൾ നേരായവണ്ണം രംഗത്തിറങ്ങിയാൽ അഴിമതികളിൽ പലതിന്റെയും അരമനരഹസ്യങ്ങളുടെ താക്കോൽ ക്ലിഫ്ഹൗസിന്റെ ഇടനാഴികളിൽ കണ്ടെത്താൻ കഴിഞ്ഞേക്കും. കേരളത്തിലെ രാഷ്ട്രീയ - മാധ്യമമേഖലയിലെ പലർക്കും കേരളത്തെ നാണംകെടുത്തുന്ന ഈ നെറികെട്ട അടുക്കള-അഴിമതി രാഷ്ട്രീയത്തിന്റെ ഉള്ളുകളികൾ നന്നായിട്ടറിയാമെങ്കിലും ആരും ഒന്നും പറഞ്ഞുവയ്ക്കില്ല. കാരണം ഭരണം കയ്യാളുന്നത് കുഞ്ഞൂഞ്ഞ് എന്ന പാവം പുതുപ്പള്ളിക്കാരനല്ലല്ലോ.അങ്ങനെയായിരുന്നെങ്കിൽ ഉമ്മൻ ചാണ്ടിയുടെ കുടുംബത്തേക്ക്, അവരുടെ സ്വകാര്യതയിലേക്ക് യാതൊരു ഉളുപ്പുമില്ലാതെ ഓരോ കുപ്രചരണങ്ങൾ പടച്ചുവിടുമായിരുന്നു. ഈ ഭരണത്തിൻ കീഴിൽ ഉണ്ടാവുന്ന അഴിമതി ആരോപണങ്ങളിൽ പഴുതടച്ച് സത്യങ്ങൾ ഉണ്ടായാൽപ്പോലും അതൊക്കെയും രാഷ്ട്രീയമാന്യതയുടെയും മാധ്യമധർമ്മത്തിന്റെയും വരമ്പിൽ തട്ടി തച്ചുടയ്ക്കപ്പെടുന്നത് മാഷാ അള്ളാ സ്റ്റിക്കറുകളെയും ഇന്നോവയെയും പേടിച്ചുതന്നെയാണ്.
സ്വപ്നാ സുരേഷെന്ന ഇന്നിന്റെ വിവാദറാണിയുടെ ഡയറിക്കുറിപ്പിലെ പേരുകളിൽ പലതും ഐ. ടി വകുപ്പിലെ ഉന്നതരിലും മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖരിലേയ്ക്കും വിരൽചൂണ്ടുമ്പോൾ പഴയ സംഭവവികാസങ്ങൾ ഓർമ്മയിലേയ്ക്കെത്തുന്നു. അന്നത്തെ മുഖ്യമന്ത്രിയുടെ വെറും ഗൺമാനായ ജോപ്പനുമായിട്ടുള്ള സരിതയുടെ ബന്ധത്തെ ഇഴകീറി വിശകലനം നടത്തി വയോധികനായ ഒരു മനുഷ്യനെ പരമാവധി പൊതുസമൂഹത്തിൽ താറടിച്ചുകാട്ടാൻ എന്തുത്സാഹമായിരുന്നു ഇവിടുത്തെ മാമാ മാധ്യമങ്ങൾക്ക്. ഇന്നിതാ സോളാറിനേക്കാൾ വളരെ വലിയൊരു ക്രൈം റിക്കാർഡുമായി ഒരു സുരസുന്ദരി ഭരണകൂടത്തിന്റെ ഉന്നതസ്ഥാനം കയ്യാളുന്ന പ്രമുഖനുമായി അടുത്ത ബന്ധം പുലർത്തുന്ന ഒരുവൾ അരങ്ങുനിറഞ്ഞു നില്ക്കുമ്പോൾ ആർക്കും മുഖ്യന്റെ അടുക്കള പൊളിറ്റിക്സും നോക്കേണ്ട, സ്വകാര്യതയും ചികയേണ്ട.
മന്ത്രിസഭയറിയാതെ, ബന്ധപ്പെട്ട വകുപ്പ്മന്ത്രിമാരറിയാതെ കോൺസുലേറ്റിൽ നിന്നും പിരിച്ചുവിടപ്പെട്ട ഒരുവൾക്ക് എങ്ങനെ സംസ്ഥാന ഐ.ടി. വകുപ്പിന് കീഴിലെ കെ.എസ്ഐ.ടിയിൽ നിയമനം ലഭിച്ചു? അതും ഓപ്പറേഷണൽ മാനേജർ എന്ന പദവിയിൽ. ഏതൊരു വകുപ്പിനു കീഴിലുള്ള ചെറിയ തസ്തികയിലേയ്ക്കുള്ള നിയമനങ്ങൾക്ക് പോലും പൊലീസ് ക്ലിയറൻസ് വേണമെന്നിരിക്കെ രണ്ട് പൊലീസ് കേസുകൾ നിലവിലുള്ള ഒരുവൾക്ക് എങ്ങനെ ഐ.ടി വകുപ്പിൽ നിയമനം കിട്ടി? പൊലീസ് വെറും നോക്കുകുത്തിയാകുന്ന ഭരണവ്യവസ്ഥിതിയല്ലേ ഫാസിസം?
ആരാധകർ ഇരട്ടച്ചങ്കൻ എന്നു വാഴ്ത്തിപ്പാടിയ ചങ്കിനുള്ളിൽ അഴിമതിയുടെ കറപുരണ്ട രഹസ്യങ്ങളുണ്ടോ? കഴിഞ്ഞ നാല് വർഷങ്ങളായി സർക്കാരുമായി ബന്ധപ്പെടുന്ന പല അനധികൃത ഇടപാടുകളും, പദ്ധതികളും, കച്ചവടങ്ങളുമെല്ലാമായി ഇടനിലക്കാരായി നിന്ന് സ്വയം വളർന്ന വമ്പൻ സ്രാവുകളിവിടെയുണ്ട്. സർക്കാരിൽ പിടിപ്പാടുള്ള ഉന്നതരുടെ മറവിൽ സ്വർണ്ണക്കടത്ത് പോലുള്ള അനധികൃത ഇടപാടുകൾ സുഗമമായി നടത്തുന്നവരുണ്ട്.പക്ഷേ ഭരണമികവിന്റെ ഗ്രാഫ്ചാർട്ട് പപ്പടം പോലെ പൊള്ളിച്ച് ഉയർത്തിക്കാട്ടുന്നതിന്റെ തിരക്കിൽ അണികളും ഭക്തരും പി.ആർ.വർക്കർമാരും അഴിമതികളെ കണ്ടില്ലെന്നു നടിക്കുന്നു. മാത്രമോ ചാനലുകളിൽ വന്നിരുന്ന് ന്യായീകരണത്തിന്റെ മൂന്നാംകിട വരട്ടുവാദം നുണപ്രചാരണങ്ങളും അഴിച്ചുവിടുന്നു.
പാർട്ടിക്ക് കുരുക്ക് മുറുകുന്ന നാറിയ കേസുകളിലെ ചാനൽ ചർച്ചയ്ക്കുള്ള നേർച്ചക്കോഴികളാണ് ജെയ്ക്കും റഹീമും. ഇവറ്റകൾ ചാനലുകളിൽ ഇറങ്ങുമ്പോൾ പൊതുസമൂഹം മനസ്സിലാക്കുന്നു ചർച്ചിക്കാൻ പോകുന്നത് കൈവിട്ടുപ്പോയ നാറ്റക്കേസാണെന്ന്. ജെയ്ക്ക് പിന്നെ വായ തുറക്കുന്നത് നുണ പറയാനും സിന്ദാബാദ് വിളിക്കാനും മാത്രമാണ്. സ്വപ്നയെ കോൺസുലേറ്റിൽ നിയമിച്ചത് ഉമ്മൻ ചാണ്ടിയാണെന്ന് യാതൊരു ഉളുപ്പും ഇല്ലാതെ തട്ടിവിട്ട ജെയ്ക്കിനെ ഭിത്തിയിലൊട്ടിച്ചു വടിച്ചെടുത്തു ശബരിനാഥൻ. 2016 ഒക്ടോബറിൽ തിരുവനന്തപുരത്തെ മണക്കാട് തുടങ്ങിയ കോൺസുലേറ്റിൽ നിയമനം സ്വപ്നയ്ക്ക് ഉമ്മൻ ചാണ്ടി നല്കണമെങ്കിൽ പിണറായി വിജയനെന്ന ജെയ്ക്കിന്റെ ഇരട്ടച്ചങ്കൻ മുഖ്യമന്ത്രി സ്വപ്നലോകത്തിലായിരുന്നിരിക്കണം ഭരിച്ചത്.
ചർച്ചയ്ക്കിടെ എതിരാളികൾ നുണകൾ ഒന്നൊന്നായി പൊളിച്ചടുക്കുമ്പോൾ മുഖത്ത് വരുന്ന ഒരു വളിച്ച ചിരിയുണ്ട് ജെയ്ക്കിന് എന്നും സൈക്കിളോടിക്കാൻ നോക്കിയിട്ട് ബാലൻസ് കിട്ടാതെ താഴെവീഴുമ്പോൾ വരുന്ന വളിച്ച മമ്മുക്കോയ സ്റ്റൈൽ ചിരി ഇന്നലെ കണ്ടപ്പോൾ തന്നെ അണികൾ ഉറപ്പിച്ചു ശബരിനാഥനിൽ നിന്നും ഇഷ്ടംപോലെ വാങ്ങിച്ചുകൂട്ടിയെന്ന്! റഹീമാണെങ്കിൽ ന്യായീകരിക്കാൻ പരമാവധി നോക്കി അടപടലം ചീറ്റിയപ്പോൾ മസിലൊക്കെ പെരുപ്പിച്ച് ഭീമൻരഘുവിനെപ്പോലെ വിനുവിനെ നോക്കി കണ്ണുരുട്ടി ഇരുന്നു.
എത്രയൊക്കെ ന്യായീകരിച്ചു മരിച്ചിട്ടും കാര്യമില്ല സഖാക്കളേ. കാര്യങ്ങൾ എല്ലാം പൊതുസമൂഹത്തിനു മനസ്സിലായി കഴിഞ്ഞു. തിരുവനന്തപുരം നഗരത്തിലെ ട്രിപ്പിൾ ലോക്ക്ഡൗൺ പോലും ഈ വിവാദനാരീമണിയെ രക്ഷിക്കാനും അതുവഴി ഉന്നതബന്ധം പുറത്തെത്താതിരിക്കാനുള്ള രാഷ്ട്രീയവരട്ടുവാദത്തിന്റെ ഭാഗമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പക്ഷേ ഒരുകാര്യം ഉറപ്പാണ് സഖാക്കളേ, ശിവശങ്കരനെന്ന മദ്യപാനിയായ സിവിൽസർവ്വന്റ് ഇടനിലക്കാരനായി നിന്ന ഈ വ്യവഹാരത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാണെങ്കിൽ കൂടി അദ്ദേഹത്തിനെ കിടപ്പറയിലെ നീലവിരി തപ്പി പോകാനും സീഡി,പെൻഡ്രൈവ് ഇത്യാദിയുണ്ടെന്നു പറയാനും കുടുംബത്തിലുള്ളവരെ വലിച്ചിഴയ്ക്കാനും പ്രതിപക്ഷത്തുള്ളവർ പോകില്ല. സ്മാർത്തവിചാരണയെന്ന നെറികെട്ട, തരംതാണ പ്രവൃത്തിയിലൂടെ ഡയറികുറിപ്പ് തപ്പാനും അതുവഴി ഇരയെ കരുവാക്കി അധികാരം നേടാനും പ്രതിപക്ഷം ശ്രമിക്കില്ല. അതിനുകാരണമായി ലൂസിഫറിലെ ആ ഒരൊറ്റ മാസ്സ് ഡയലോഗ് മാത്രമേ പറയാനുള്ളൂ!
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍