ഒരു വശത്ത് മദ്യം ഒഴിച്ചു വച്ചിട്ട്, കൊതി കാട്ടിയിട്ട്, കഴിക്കരുതെന്ന് വെറുതെ പറഞ്ഞിട്ട് കൈക്കൊട്ടി വിളിച്ചു കൊടുക്കുന്നത് ഒരു ഉത്തരവാദപ്പെട്ട സർക്കാർ ചെയ്യേണ്ട നടപടിയാണോ? ചെങ്കോൽ സിനിമയിൽ മകളെ കൊണ്ടു നടന്ന് പിഴപ്പിച്ചിട്ട് നിത്യവൃത്തി കഴിക്കുന്ന തിലകന്റെ ഗതികെട്ട കഥാപാത്രം പോലെ ആകരുത് ജനാധിപത്യ സർക്കാർ: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
അഞ്ജു പാർവതി പ്രഭീഷ്
ഗ്ളാസിനും ചുണ്ടിനുമിടയിൽ എത്തിയൊരു ഹൈക്കോടതി സ്റ്റേ. മദ്യപാനമെന്നത് ഒരു തെറ്റോ കുറ്റമോ അല്ലെങ്കിലും അതിനടിമപ്പെട്ടുപോകുക അഥവാ അഡിക്ടായിത്തീരുകയെന്നത് സാമൂഹ്യവിപത്ത് തന്നെയാണ്. ഡീഅഡിക്ഷൻ സെന്ററുകളെക്കുറിച്ചും ചികിത്സയെക്കുറിച്ചും ഇപ്പോഴും പലയാളുകൾക്കും ശരിയായ ധാരണയില്ലായെങ്കിൽ അതിൽ തെറ്റു ചൂണ്ടികാണിക്കപ്പെടേണ്ടത് പൊതുസമൂഹത്തിനു നേർക്കാണ്,അല്ലാതെ മദ്യപന്മാർക്കു നേരെയല്ല. കൃത്യമായ ബോധവൽക്കരണത്തോടെ അഡിക്ഷൻ ബാധിച്ചവരെ എല്ലാം കണ്ടത്തി ശരിയായ ചികിത്സ കൊടുക്കേണ്ട സമയമാണ് ഇപ്പോളിവിടെ ഉള്ളത്. അല്ലാതെ ആസക്തി ഉള്ളവർക്ക് വീണ്ടും മദ്യം തന്നെ മരുന്നായി നല്കുകയെന്ന വിചിത്രവാദമല്ല.
മരുന്നുകളുടെ സഹായത്തോടെ സ്ഥിരമായി മദ്യപിക്കുന്ന വ്യക്തികളിൽ ഉണ്ടായേക്കാവുന്ന എല്ലാ പ്രശ്നങ്ങളെയും നിയന്ത്രിച്ചു നിർത്താൻ കഴിയും. കേരളത്തെ ലഹരി മുക്തമാക്കാനുള്ള ജനകീയ സംരംഭമായ വിമുക്തി എന്ന കർമ്മപദ്ധതി ഉൾപ്പെടെ കുറെയധികം പദ്ധതികളും ക്യാമ്പെയിനുകളും കേരളത്തിൽ അടുത്ത കുറച്ചു കാലങ്ങളായി നടന്നിട്ടുണ്ടെങ്കിലും ഇതിനൊന്നും പ്രചാരമോ വലുതായ ഗുണഫലമോ ലഭിച്ചതായി കാണാൻ സാധിച്ചില്ല. അതിന്റെ പ്രധാന കാരണം ഒരുവശത്തു ഇത്തരം ഉപദേശ-ബോധവൽക്കരണങ്ങൾ നടക്കുമ്പോഴും മറുവശത്തു സുലഭമായി ലഭ്യമായിരുന്ന മദ്യം തന്നെയായിരുന്നു.
'മദ്യപരെ ബോധവൽക്കരിക്കാൻ സമഗ്ര പദ്ധതികളുമുണ്ട്. അതുകൊണ്ട് നുണ പറയുന്നവരെ തിരിച്ചറിയുക. എൽഡിഎഫ് വന്നാൽ മദ്യവർജ്ജനത്തിന് ജനകീയ പ്രസ്ഥാനം ആരംഭിക്കും. മദ്യത്തിന്റെ ഉപഭോഗവും ലഭ്യതയും കുറയ്ക്കാൻ കർശനമായ നടപടികളെടുക്കും. മദ്യനയം സുതാര്യമായിരിക്കും. അഴിമതി ഇല്ലാത്തതായിരിക്കും.. മദ്യവിൽപ്പന നിയന്ത്രിക്കാൻ ഐക്യജനാധിപത്യമുന്നണി ഗവൺമെന്റ് കൊണ്ടുവന്ന നടപടികളെ പരിഹസിച്ച് കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് ഇടതുപക്ഷ മുന്നണി ചലച്ചിത്ര നടി കെ പി എ സി ലളിതയെയും നടനും എംപിയുമായ ഇന്നസെന്റിനെയും കൊണ്ട് ഇടതടവില്ലാതെ നടത്തിയ പ്രചാരണത്തിന്റെ ചില സാമ്പിളുകളാണ് മേൽ ഉദ്ധരിച്ചത്. കേരളത്തെ മദ്യവിമുക്തമാക്കുവാൻ പ്രതിജ്ഞാബദ്ധരാണ് എൽ ഡി എഫ് മുന്നണിയെന്നു ഉറക്കെ പ്രഖ്യാപിച്ചുക്കൊണ്ട് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങി വിജയിച്ച സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്.
യു ഡി എഫിന്റെ കാലത്ത് അടച്ചുപൂട്ടിയ മദ്യശാലകൾ ഇനി തുറക്കുമോ എന്ന ചോദ്യത്തിന് സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്ന് പറഞ്ഞത് ഇങ്ങനെയായിരുന്നു- 'ഒരിക്കലും തുറക്കില്ല'. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതിങ്ങനെയാണ്- 'മദ്യത്തിന്റെ ലഭ്യത ഇന്നുള്ളതിനേക്കാൾ കുറച്ചുകൊണ്ടുവരുന്ന, മദ്യവർജ്ജനത്തിൽ അധിഷ്ഠിതമായ ഒരു നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സ്വീകരിക്കാൻ പോകുന്നത്. ഇന്ന് ലഭിക്കുന്ന മദ്യത്തിൽ ഒരു തുള്ളി പോലും അധികം ലഭ്യമാകാത്ത വിധത്തിൽ, അതിനേക്കാൾ കുറയ്ക്കുന്ന വിധത്തിലുള്ള നടപടികളാണ് സ്വീകരിക്കുക. എന്നാൽ സംഭവിച്ചതും ഇപ്പോൾ സംഭവിക്കുന്നതും നേരെ മറിച്ചാണ്. ലോക് ഡൗൺ കാലത്ത് പോലും മദ്യം ഒരു മരുന്നായി നല്കാൻ മടിക്കാത്ത തരത്തിലേയ്ക്ക് ഒരു ജനാധിപത്യ സർക്കാർ തരം താഴ്ന്നിരിക്കുന്നു.
ഇടതു സർക്കാർ അധികാരത്തിൽ വന്നശേഷം ആദ്യം ചെയ്തത് യു ഡി എഫ് പ്രഖ്യാപിച്ച, സുപ്രീംകോടതി അംഗീകരിച്ച മദ്യനയം അട്ടിമറിക്കലായിരുന്നു. അതിന്റെ ഭാഗമായി വർഷംതോറും 10 ശതമാനം ബീവറേജ് ഔട്ട്ലെറ്റുകൾ പൂട്ടിക്കൊണ്ടിരുന്ന തീരുമാനം റദ്ദ് ചെയ്തു. തുടർന്ന് തങ്ങളുടെ പ്രദേശത്ത് മദ്യശാലകൾ വേണമോ വേണ്ടയോ എന്നു തീരുമാനിക്കാൻ അധികാരം നൽകുന്ന പഞ്ചായത്ത് രാജ്-നഗരപാലിക ബില്ലിലെ 232, 447 വകുപ്പുകൾ റദ്ദാക്കി. സുപ്രീംകോടതി വിധിയെ തുടർന്ന് ദേശീയപാതയോരങ്ങളിലെ മദ്യശാലകൾ ജനവാസകേന്ദ്രങ്ങളിലേക്ക് മാറ്റിസ്ഥാപിക്കാനുള്ള നീക്കത്തെ പൊതുജനം ചെറുത്തു തോൽപ്പിച്ചപ്പോഴാണ് ഈ ജനാധികാരം എടുത്തുകളഞ്ഞത്. അധികാരവികേന്ദ്രീകരണത്തെക്കുറിച്ച് പറയുന്നവർ തന്നെ ജനഹിതം അട്ടിമറിച്ച് അധികാര കേന്ദ്രീകരണം നടത്തിയത് ഈ സർക്കാരല്ലേ?.
ഹൈക്കോടതി വിധിയെ തെറ്റായി വ്യാഖ്യാനിച്ച് ദേശീയ, സംസ്ഥാന പാതകളിൽ മദ്യശാലകൾ തുറക്കാൻ അനുമതി കൊടുത്തത് ആരാണ്? ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകൾക്കെല്ലാം ബാർ കൊടുത്തത് ആരാണ്? എന്തിനു വേണ്ടി?വിദേശമദ്യ ചട്ടമനുസരിച്ച് ബിയർ, വൈൻ യോഗ്യതയുള്ളവർക്ക് തുടർന്നു നൽകാൻ തീരുമാനിച്ചത് ഏത് സർക്കാരാണ്? വിമാനത്താവളങ്ങളിലെ അന്താരാഷ്ട്ര ലോഞ്ചുകൾക്ക് ഒപ്പം ആഭ്യന്തര ലോഞ്ചുകളിലും വിദേശമദ്യം ലഭ്യമാക്കിയത് എന്ത് ഉദ്ദേശത്തിലായിരുന്നു? മാത്രമോ പൊലീസ് കാന്റീനുകൾക്കും മദ്യവിൽപ്പനയ്ക്ക് അനുമതി നൽകിയത് ആരാണ്?
ബാറുടമകൾക്കു വേണ്ടി ദേശീയ-സംസ്ഥാന പാതകൾ ഡി നോട്ടിഫൈ ചെയ്യാൻ തീരുമാനമെടുത്തത് ഏത് മന്ത്രിസഭയായിരുന്നു? ദൂരപരിധി നിയമം 200 എന്നത് 50 മീറ്ററാക്കി കുറച്ചതും വിദ്യാലയങ്ങൾക്കും ആരാധനാലയങ്ങൾക്കും സമീപം ബാർ തുറക്കാമെന്നു തീരുമാനിച്ചതും ഈ സർക്കാരല്ലേ?
മുൻ സർക്കാർ പൂട്ടിച്ച ബാറുകൾ ഒന്നൊന്നായി തുറക്കുന്നതിന് നിയമയുദ്ധം ഏറ്റെടുത്തു നടത്തിയ സർക്കാർ, നിയന്ത്രണങ്ങളുടെ കുരുക്കുകൾ ഓരോന്നായി അഴിച്ച് മദ്യം സർവ്വത്ര വിളമ്പാൻ വഴിയൊരുക്കുകയല്ലേ ചെയ്തത്? ഒരേ സമയം മദ്യത്തിന്റെ ലഭ്യത വർധിപ്പിക്കുകയും മദ്യവർജ്ജനം നയമാണെന്ന് പറയുകയും ചെയ്യുന്നതിന്റെ പേരല്ലേ ഇരട്ടത്താപ്പ്? മദ്യലഭ്യത വർധിപ്പിച്ചശേഷം ഉപദേശിച്ചുമാറ്റാമെന്ന ഉട്ടോപ്യൻ വിചിത്ര ന്യായമാണ് സർക്കാർ സ്വീകരിക്കുന്നത്.
ഒരു വശത്ത് മദ്യം ഒഴിച്ചു വച്ചിട്ട്, കൊതി കാട്ടിയിട്ട്, കഴിക്കരുതെന്ന് വെറുതെ പറഞ്ഞിട്ട് കൈക്കൊട്ടി വിളിച്ചു കൊടുക്കുന്നത് ഒരു ഉത്തരവാദപ്പെട്ട സർക്കാർ ചെയ്യേണ്ട നടപടിയാണോ? ചെങ്കോൽ സിനിമയിൽ മകളെ കൊണ്ടു നടന്ന് പിഴപ്പിച്ചിട്ട് നിത്യവൃത്തി കഴിക്കുന്ന തിലകന്റെ ഗതികെട്ട കഥാപാത്രം പോലെ ആകരുത് ജനാധിപത്യ സർക്കാർ. മദ്യത്തെ പ്രോൽസാഹിപ്പിക്കുന്നവരെ തിന്മയുടെ അവതാരങ്ങളായി മാത്രമേ കാണാൻ കഴിയൂ. അല്ലാതെ അതിൽ മദ്യപന്മാരോടുള്ള കരുതൽ കാണാൻ കഴിയില്ല.
ഒരു തൊഴിലാളി മദ്യം കൊണ്ട് ഉപജീവനം നടത്തുമ്പോൾ ആയിരങ്ങൾ മദ്യം കുടിച്ച് നശിക്കുന്നുണ്ട്. മദ്യാസക്തിയുള്ള ഒരാളുടെ വീട്ടിൽ അസ്വസ്ഥമായ മനസോടെ കഴിയുന്ന ഒരു കുടുംബമുണ്ട്. അവരുടെ ദുരിതം കണ്ടറിഞ്ഞ് പരിഹാരമുണ്ടാക്കുന്നതിലാണ് കരുതൽ വേണ്ടത്. ജനങ്ങൾ മദ്യം വർജ്ജിച്ചാൽ മതി, ഫലപ്രദമായ മദ്യനിയന്ത്രണവും മദ്യനിരോധനവും അപ്രായോഗികമാണെന്ന് വാദിക്കുന്നത് വഞ്ചനാപരമായ നിലപാടാണ്. ജനങ്ങൾ ആഗ്രഹിക്കുന്നിടത്തോളം മദ്യം ലഭ്യമാക്കുകയെന്നത് മദ്യ രാജാക്കന്മാരുടെ താൽപര്യമാണ്. ഒരിക്കലും ഉത്തരവാദിത്വമുള്ള സർക്കാർ അത് മാനദണ്ഡമാക്കരുത്.
ഈ കൊറോണക്കാലം ഇതെല്ലാം നടപ്പാക്കാൻ ഉള്ള അവസരം കൂടെയാണ് എന്നത് നമ്മൾ പോസിറ്റിവ് ആയി കാണേണ്ട സമയമാണ്. കേരളസമൂഹത്തെ മദ്യക്കെടുതികളിൽ നിന്ന് മോചിപ്പിക്കുകയാണ് വേണ്ടത്. അല്ലാതെ മദ്യത്തിൽ മുക്കിക്കൊല്ലുകയല്ല വേണ്ടത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്