അക്ഷരങ്ങളിലും മുഖ്യന്റെ പ്രഖ്യാപനങ്ങളിലും മാത്രം വ്യവസായ സൗഹൃദസംസ്ഥാനമായ നമ്പർ 1 കേരളത്തിലെ തൊഴിലാളിയൂണിയനുകളുടെ തൊഴിലാളിവിരുദ്ധസമരങ്ങളൂടെ നേർസാക്ഷ്യം! ഇതോ വർഗ്ഗീയത വേണ്ട ജോലി മതി എന്നു മുദ്രാവാക്യം വിളിക്കുന്നവരുടെ ഇരട്ടത്താപ്പ്? മുത്തൂറ്റ് സമരം ന്യായമോ? അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു
അഞ്ജു പാർവതി പ്രഭീഷ്
കേരളത്തിന് ഏറ്റവും നികുതി നൽകുന്ന സ്ഥാപനങ്ങളിലൊന്നാണ് മുത്തൂറ്റ് ഗ്രൂപ്പ്. ഒരുവിധം തെറ്റില്ലാത്ത ശമ്പളം പണിയെടുക്കുന്നവർക്കും ബിസിനസ്സ് നന്നായി ചെയ്യുന്നവർക്ക് സമാന മേഖലയിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിയും നൽകാത്ത ഇൻസെന്റീവുകളും ഈ സ്ഥാപനം നല്‍കുന്നുണ്ടെന്ന് ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. നിയമപരമായി നൽകേണ്ട ഇഎസ്ഐ, പി എഫ്, ഇൻഷുറൻസ്, ഗ്രാറ്റുവിറ്റി കൃത്യമായി നൽകുന്ന സ്ഥാപനത്തോട് തൊണ്ണൂറ് ശതമാനത്തോളം ജീവനക്കാർക്കും കൂറും ആത്മാർത്ഥതയുമുണ്ട് താനും. ഓണക്കാലങ്ങളിൽ ഗവ ജീവനക്കാർക്ക് കിട്ടുന്നതിലും കൂടുതൽ ബോണസ് ജീവനകാർക്ക് നൽകിയിരുന്ന സ്ഥാപനത്തിനെതിരെ അതുക്കൊണ്ട് തന്നെ നിലവിൽ സമരം ചെയ്യാൻ ജീവനക്കാർ താല്പര്യപ്പെടുന്നില്ല. വർഗ്ഗീയത വേണ്ട ജോലി മതി എന്നു മുദ്രാവാക്യം വിളിക്കുന്നവരുടെ സമരം മൂലം തൊഴിൽ നഷ്ടപ്പെടാൻ പോകുന്നത് ആയിരങ്ങൾക്കാണ്.
സിഐ.ടു.യുവിന്റെ ചുമട്ട് തൊഴിലാളികൾ മുത്തൂറ്റ് ഗ്രൂപ്പിന്റെ ഓഫിസുകൾക്ക് മുന്നിൽ കാവൽ നിന്ന് ജീവനക്കാരെ ആരെയും ഓഫീസിനുള്ളിലേയ്ക്ക് കയറ്റിവിടാതെ നടത്തുന്ന സമരത്തിന്റെ നേർദൃശ്യങ്ങൾ മുത്തൂറ്റിലെ ജീവനക്കാരാണ് സമരം നടത്താൻ മുൻപന്തിയില്ലെന്ന ആരോപണങ്ങൾക്കുനേരെ കൊഞ്ഞനംകുത്തുന്നുണ്ട്. എന്നിട്ടും കേരളത്തിലെ മുന്നൂറോളം ബ്രാഞ്ചുകൾ പൂട്ടുന്നതിന്റെ കാരണം യൂണിയന്റെ സമരം മൂലമല്ലെന്നും സാമ്പത്തിക പ്രതിസന്ധി മൂലമാണെന്നും യാതൊരു ഉളുപ്പുമില്ലാതെ പറയാൻ സിഐ.ടി.യു നേതാവായ രതീഷിനു എങ്ങനെ കഴിയുന്നുവെന്ന് ചോദിക്കുകയാണ് ഒരു കൂട്ടം മുത്തൂറ്റിലെ ജീവനക്കാർ. അതുപോലെ തന്നെ രതീഷ് ആരോപിക്കുന്ന 140 സ്ത്രീജീവനക്കാരെ ഇതരസംസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റിയ കണക്ക് എവിടുന്ന് കിട്ടിയെന്നും അവർ ചോദിക്കുന്നു. ഇങ്ങനെ സ്ഥലം മാറ്റിയ ഒരാളെയെങ്കിലും സമരത്തിനു മുന്നിൽനിറുത്താൻ ധൈര്യമുണ്ടോയെന്നും അവർ ചോദിക്കുന്നു. മുത്തൂറ്റ് പൂട്ടിയാൽ ജോലി നഷ്ടപ്പെടാൻ CITU നേതാവ് രതീഷിനെ പ്പോലുള്ളവർ മുത്തൂറ്റിൽ ജോലി ചെയ്യുന്നില്ല. ഇത്തരകാർക്ക്
ആകെയുള്ള ജോലി സമരം നടത്തലും പിരിക്കലും മാത്രമാണ്. യാതൊരു കുഴപ്പവുമില്ലാതെ, സന്തോഷത്തോടെ ജോലി ചെയ്തിരുന്ന കുറേ പാവങ്ങളെ പറഞ്ഞു പ്രലോഭിപ്പിച്ച് യൂണിയനുണ്ടാക്കിച്ചിട്ട്, ഇപ്പോൾ ഉണ്ടായിരുന്ന ജോലികൂടി ഇല്ലാതാക്കിയ രതീഷ് ആട്ടിന്മുട്ടന്മാരെ തമ്മിൽ ഇടികൂടിച്ച് നടുക്കുനിന്ന് ചോരകുടിച്ച ചെന്നായയ്ക്ക് സമമെന്നാണ് മുത്തൂറ്റ് വെൽഫെയർ സൊസൈറ്റി പറയുന്നത്.
ഇന്നലെ വരെ 2000 കോടി ലാഭമുള്ള കമ്പനി, ജീവനക്കാർക്ക് ശമ്പളം കൂട്ടുന്നില്ല എന്ന് പറഞ്ഞു സമരം നടത്തിയവർ ഇന്ന് പറയുന്നു കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി മൂലമാണ് ബ്രാഞ്ചുകൾ പൂട്ടുന്നതെന്ന്. അങ്ങനെയെങ്കിൽ ശമ്പളം കൂട്ടണമെന്നും പറഞ്ഞു നടത്തുന്ന ഈ സമരം ന്യായീകരിക്കുന്നതെങ്ങനെയാണ്.? അങ്ങനെ മുത്തൂറ്റിന്റെ കാര്യത്തിലും എല്ലാം ശരിയാക്കികൊടുത്തു! CITU യൂണിയനിടപെടലുകൾ കാരണമല്ല കേരളത്തിലെ മുത്തൂറ്റ് ബ്രാഞ്ചുകൾ അടച്ചുപൂട്ടാൻ മാനേജ്മെന്റ് തീരുമാനിച്ചതെന്നു വരുത്തിതീർക്കാൻ ആ സ്ഥാപനത്തിനില്ലാത്ത സാമ്പത്തിക പ്രതിസന്ധി ആരോപിക്കുന്നവർ പിന്നെന്ത് തേങ്ങയ്ക്കാണ് സമരം ചെയ്യുന്നതെന്നു ചോദിച്ചാൽ ഉത്തരം മാങ്ങാത്തൊലി! അങ്ങനെയെങ്കിൽ സാമ്പത്തികപ്രതിസന്ധി രൂക്ഷമായ സ്ഥാപനത്തിനെതിരെ ജീവനക്കാരുടെ ശമ്പളവർദ്ധനവിനായി സമരം ചെയ്യുന്നത് ഏത് ഉട്ട്യോപ്യൻ ആശയമാണ്?
കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി ഉറക്കെ പ്രഖ്യാപിച്ചതിനു നേരെ വിപരീതമായാണ് സിഐടിയുവിന്റെ യൂണിയൻ പ്രവർത്തനമെന്നു കേരളത്തിനു കാട്ടിക്കൊടുക്കുന്നുണ്ട് മുത്തൂറ്റിലെ സമരം. സംസ്ഥാനത്തെ തൊഴിലാളി വിരുദ്ധ തൊഴിലാളി യൂണിയനുകളുടെ സമര ചരിത്രത്തിൽ ഏറ്റവും ഒടുവിലത്തെ അദ്ധ്യായമാണ് ഇപ്പോൾ മുത്തൂറ്റ് ഗ്രൂപ്പിലൂടെ പുറത്ത് വന്നിരിക്കുന്നത്. ഒപ്പം എത്രമാത്രം വ്യവസായ വിരുദ്ധരാണ് കേരളത്തിലെ തൊഴിലാളികൾ എന്നത് അടിവരയിട്ടു കാട്ടുന്നുമുണ്ട് ഈ സമരം.
മുത്തൂറ്റിന്റെ പട്ടം ശാഖയുടെ സ്ഥിരം കസ്റ്റമറുകളിലൊരാളാണ് എന്റെ അമ്മയും ഞാനുമൊക്കെ.അത്യാവശ്യസന്ദർഭങ്ങളിൽ ഗോൾഡുമായി ലോണിനു അവരെ സമീപിക്കുന്നത് അവരിലുള്ള വിശ്വാസം കൊണ്ടുതന്നെയാണ്.ഈ വിശ്വാസ്യത ഒന്നുകൊണ്ടുതന്നെയാണ് ആ സ്ഥാപനം ഇത്രമേൽ വളർന്നു പന്തലിച്ചതും.പലിശയുടെ കാര്യമൊക്കെ കൃത്യമായി മനസ്സിലാക്കിതന്നെയാണ് ലോൺ എടുക്കുന്നതും എടുപ്പിക്കുന്നതും.
മാസാമാസം കൃത്യമായി അടപ്പിക്കാൻ മെസേജുകൾ വഴി സ്റ്റാഫുകൾ ഓർമ്മിപ്പിക്കാറുമുണ്ട്.
ഈ പ്രതിസന്ധികൾക്കിടയിൽ ഇപ്പോൾ മുത്തൂറ്റിനെ കൊള്ളസ്ഥാപനമായി ചിത്രീകരിക്കുന്നവരോട് ഒന്ന് ചോദിക്കട്ടെ? വീടുവീടാന്തരം കയറിയിറങ്ങിയല്ലല്ലോ മുത്തൂറ്റ് സ്വർണവായ്പയും തൊഴിലും നൽകുന്നത്. രണ്ടും അത് അന്വേഷിച്ചു അങ്ങോട്ട് പോകുന്നവർക്കല്ലേ നൽകുന്നത്? സ്വർണം ഗ്രാമിനു 3000 രൂപ ഉള്ളപ്പോൾ 2900 രൂപ വരെ ആവശ്യങ്ങളും ആവലാതികളും നിരത്തി പണയതുകയായി വാങ്ങിയിട്ട് ചിരിച്ചുകൊണ്ട് പോകും. പിന്നീട് പലിശ കൃത്യമായി അടയ്ക്കാതെ തുക ഇരട്ടിക്കുമ്പോൾ മുത്തൂറ്റിനെ മൊത്തത്തിൽ ഊറ്റായി ചിത്രീകരിച്ച് ,തെറിവിളിച്ച് ആത്മരതി അടയും. ചൂഷണം ചെയ്യുന്നു എന്നുറപ്പുണ്ടെങ്കിൽ അതിനുവേണ്ടി അവരുടെയടുത്തു പോവാതിരിക്കുക
കഞ്ചാവ് വാങ്ങി വലിക്കുകയും വേണം, ഒടുവിൽ തലയ്ക്ക് പിടിക്കുമ്പോൾ തെറിവിളി കഞ്ചാവിനു കൊടുക്കുന്നതുപോലെയാണ് നിങ്ങളുടെ ഇപ്പോഴത്തെ അവസരവാദമെന്നു മറക്കാതിരിക്കുക.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ട്രിവാൻഡ്രം ക്ലബിലെ പണം വച്ചുള്ള ചീട്ടുകളി പൊക്കിയതോടെ താവളം മാറി ചൂതാട്ട സംഘം; തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി; വർക്കലയിലെ റിസോർട്ടിലും ചീട്ടുകളിക്ക് ബ്രാഞ്ച്; പിന്നിൽ ട്രിവാൻഡ്രം ക്ലബ് സംഘം തന്നെ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍