ചില മൗനങ്ങൾ കാണുമ്പോൾ പറയാതെ വയ്യ! 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണി'ലാണോ 'ബിരിയാണി'യിലാണോ സ്ത്രീവിരുദ്ധതയും പാട്രിയാർക്കിയും കൂടുതൽ; സ്ത്രീത്വമെന്നത് നിമിഷയുടെ ഇറങ്ങിപ്പോക്കാവുന്നത് ഹിന്ദുവിരുദ്ധത കൊണ്ടാണ്: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
അഞ്ജു പാർവതി പ്രഭീഷ്
ചില മൗനങ്ങൾ കാണുമ്പോൾ, അവയ്ക്ക് പിന്നിലെ നീതികേട് കാണുമ്പോൾ പലതും ഉറക്കെ വിളിച്ചുപ്പറയണമെന്നു തോന്നും. ചോദ്യങ്ങൾ ഒന്നൊന്നായി ഉറക്കെ ചോദിക്കണമെന്നു തോന്നും. പറഞ്ഞു വന്നത് ഇവിടുത്തെ ബുദ്ധിജീവി പുരോഗമന ഫേക്കുകളുടെ ഇരട്ടത്താപ്പിനെ കുറിച്ചാണ്. അവർ ഒരേ തരം സോഷ്യൽ ഇൻ ജസ്റ്റിസിനെ രണ്ടു രീതിയിൽ നോക്കി കാണുന്നതിനെ കുറിച്ചാണ്. സ്വന്തം പൊളിറ്റിക്കൽ interest നോക്കി ചിലതിനെ പൊലിപ്പിക്കുകയും ചിലതിനെ പാടേ അവഗണിക്കുകയും ചെയ്യുന്ന narcissistic attitude നെ കുറിച്ചാണ്. ചുരുക്കത്തിൽ പറഞ്ഞാൽ ഭാരതീയ ഇന്ത്യൻ അടുക്കളയിലെ സിങ്കിൽ മാത്രം കണ്ട പാസ്റ്റീവ് വയലൻസും സ്ത്രീവിരുദ്ധതയും ബിരിയാണി ചെമ്പിൽ നുരഞ്ഞു പൊന്തിയിട്ടും കാണാത്തതിനെ കുറിച്ചാണ് .
നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്ത ജിയോ ബേബിയുടെ മഹത്തായ ഭാരതീയ അടുക്കള എന്ന സിനിമയ്ക്ക് കിട്ടിയ റിവ്യൂസ് അമ്പരപ്പിക്കുന്നതായിരുന്നു. ആ സിനിമയിലെ misogynyയും patriarchyയുമൊക്കെ പരത്തി പറഞ്ഞ് ഇതാണ് സിനിമ , ഇതായിരിക്കണം സിനിമയെന്ന അഭിനന്ദനവർഷവുമായി സോഷ്യൽ മീഡിയയിലെങ്ങും പാണന്മാരുടെ തുടിക്കൊട്ടലുകളായിരുന്നു. സിനിമയിലെ പാസ്റ്റീവ് വയലൻസ് കണ്ട സ്ത്രീപക്ഷവാദികൾ പിന്നെ നടത്തിയത് തുറന്നെഴുത്തിന്റെ പുത്തൻ അദ്ധ്യായങ്ങൾ. ആർത്തവവും അശുദ്ധിയും ബ്രാഹ്മണിക്കൽ ഹെജിമണിയും സവർണതയും ഒക്കെ അരച്ചുകലക്കി നിരൂപണമെഴുതിയ ബുദ്ധിജീവികൾ. ശബരിമലയ്ക്ക് പോകാൻ മാലയിട്ട രണ്ട് അയ്യപ്പന്മാരുടെ മുഖത്ത് സിങ്കിലെ മലിന ജലം കോരിയൊഴിച്ച നായിക എത്ര പെട്ടെന്നാണ് നവോത്ഥാനത്തിന്റെയും സ്ത്രീ ശാക്തീകരണത്തിന്റെയും പ്രതീകമായത്. ജിയോ ബേബിയെന്ന സംവിധായകനു ഈ ഒരൊറ്റ സിനിമയിലൂടെ കിട്ടിയ മൈലേജ് ഭയങ്കരമായിരുന്നു. റിവ്യൂസ് വായിച്ചറിഞ്ഞവർ വല്ല വിധേനയും സിനിമ തപ്പിയെടുത്ത് കണ്ടു ഹിറ്റാക്കി.എന്തായിരുന്നു അതിന്റെ കാരണം ? ഇത്രമേൽ പരാമർശിക്കപ്പെടാൻ തക്ക മെറിറ്റുള്ളതായിരുന്നുവോ ആ സിനിമ? അത്രമേൽ സ്ത്രീവിരുദ്ധതയും ഗാർഹിക പീഡനവും അതിൽ ഉണ്ടായിരുന്നുവോ ? ഇതിനുള്ള ഉത്തരങ്ങൾ കിട്ടണമെങ്കിൽ ബിരിയാണിയെന്ന സിനിമ കാണണം. എന്നിട്ട് ഏതിലാണ് misogyny , patriarchy കൂടുതലെന്ന് തുലനം ചെയ്യണം. ഇവിടുത്തെ ബുദ്ധിജീവി പുരോഗമന വർഗ്ഗം അതിനു മുതിരില്ല. കാരണം അവർക്ക് വേണ്ട വിവാദ വിഷയമായ ശബരിമല, ആർത്തവം അതിലില്ല. പിന്നെന്താണ് അതിലുള്ളത് ? അതിന്റെ വേവിലും പൊന്തുന്ന ആവിയിലും ഉയരുന്ന ഗന്ധത്തിലുമൊക്കെ ഉള്ളത് മതത്തിന്റെ ചുമരിനുള്ളിൽ വെന്തുനീറുന്ന സ്ത്രീ ജീവിതമാണ്.
നമുക്ക് ചുറ്റിലുമുള്ള യാഥാർത്ഥ്യങ്ങളെ കലയുടെ അടുപ്പിലിട്ട് പാകപ്പെടുത്തിയതാണ് സജിൻബാബുവിന്റെ ബിരിയാണി. സംസ്ഥാന അവാർഡും നിരവധി പുരസ്കാരങ്ങളും നേടിയ ചിത്രം. ഒരു സംവിധായകന്റെ ഏറ്റവും ധീരമായ ചുവടുവയ്പ്പ്. എന്നിട്ടും സജിൻ ബാബുവിനെ കുറിച്ചും ബിരിയാണിയെ കുറിച്ചും എത്ര ബുദ്ധിജീവികൾ എഴുതി ? അടുക്കളസിങ്കിൽ ആർത്തിരമ്പിയ എഴുത്തീച്ചകൾ എന്തേ ബിരിയാണിച്ചെമ്പിൽ എത്തി നോക്കിയില്ല ? കാരണം ഈ സിനിമയിലെ നായികയുടെ പേര് ഖദീജയെന്നാണ്. അവളുടെ ഭർത്താവ് അടിയുറച്ച ഇസ്ലാം മത വിശ്വാസിയാണ്. സിനിമയിലെ ഖദീജയുടെ സഹോദരൻ ഐസിസിൽ ആകൃഷ്ടനായി സിറിയയിൽ പോയി മരണപ്പെട്ട സൈനുവാണ്. കഥ നടക്കുന്നത് ഒരു നോമ്പുകാലത്താണ്. നായിക അടിവയറിൽ ചവിട്ടി പൊലീസുകാർ അലസിപ്പിച്ച തന്റെ ഗർഭസ്ഥ ശിശുവിനെ ബിരിയാണിച്ചെമ്പിലിട്ട് വേവിച്ച് ഇഫ്താർ വിരുന്ന് ഒരുക്കുന്നുണ്ട്. ബിരിയാണി കാണിച്ചു തരുന്ന കാഴ്ചകൾ അസുഖകരമാണ്; അങ്ങേയറ്റം പ്രകോപനപരമാണ്. ഒപ്പം ആഴത്തിൽ മുറിപ്പെടുത്തുന്നതുമാണ്. ഒരു ഘട്ടത്തിൽ അത് വന്യവും ക്രൂരവുമായി മാറുന്നുമുണ്ട്. എങ്കിലും സത്യത്തിന്റെ സ്പർശമില്ലാത്ത ഒരു കഷണം ദൃശ്യമോ ശബ്ദമോ നമുക്ക് ബിരിയാണിയിൽ കണ്ടെത്താൻ കഴിയില്ല. എന്നിട്ടും എന്തേ അതേ കുറിച്ചുള്ള റിവ്യൂസ് സോഷ്യൽ മീഡിയാ വൈറൽ ആവുന്നില്ല. അതിനെ കുറിച്ചാണ് , ആ മൗനത്തെ കുറിച്ചാണ് ഞാൻ ആദ്യ ഖണ്ഡികയിലെഴുതിയത്. തെളിച്ചമുള്ള ദൃശ്യങ്ങളാൽ നമുക്കു ചുറ്റുമുള്ള ഇരുളിനെ അടയാളപ്പെടുത്തുന്ന സജിൻ ബാബുവിന്റെ ധീരത എന്തുകൊണ്ട് അടുക്കള സിങ്കോളം വാഴ്ത്തപ്പെടുന്നില്ല ?
ബിരിയാണിയുടെ ചേരുവകളിൽ എല്ലാമുണ്ട്. സത്രീ ഉണ്ട്, സ്ത്രീവിരുദ്ധതകളുണ്ട്, മതമുണ്ട്, അധികാരമുണ്ട്, സമൂഹമുണ്ട്, ചുരുക്കത്തിൽ നമ്മുടെ വർത്തമാനത്തിന്റെ തിളയ്ക്കുന്ന പ്രശ്നങ്ങളെല്ലാം ബിരിയാണിയിൽ ഉണ്ട്. എന്നിട്ടും എന്തേ അത് ചർച്ചാവിഷയമാകുന്നില്ല ? ബിരിയാണി'യിലെ യുവാവ് തീവ്രവാദ റിക്രൂട്ട്മെന്റിൽ പങ്കെടുക്കുകയും ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയും ചെയ്യുന്നു. അതിനെ തുടർന്നുള്ള പലതരം സംഭവങ്ങളിലൂടെ, ഭയങ്ങളിലൂടെ സഞ്ചരിക്കേണ്ടി വരുന്ന സ്ത്രീകൾ കേരളീയ സമൂഹത്തിന്റെ കൂടി അനുഭവമാണ്. എന്നിട്ടും ഈ സിനിമ ഇവിടെ ചർച്ചയാവുന്നതേയില്ല.
മഹത്തായ അടുക്കളയിൽ സുരാജിന്റെ ഭർത്താവ് നിമിഷയ്ക്ക് നിഷേധിക്കുന്ന ഓർഗസ്സത്തിന്റെ പതിന്മടങ്ങ് നിഷേധം ഖദീജ അനുഭവിക്കുന്നുണ്ട്. എന്നിട്ടും തുറന്നെഴുത്തുകാരില്ല എന്നതാണ് സത്യം. മതതീവ്രവാദം, പൗരോഹിത്യം, മതത്തിനകത്തെ സ്ത്രീവിരുദ്ധത, പുരുഷമേധാവിത്വം ഒക്കെയും ബിരിയാണി നല്ല തെളിച്ചമുള്ള ഫ്രെയിമിൽ തുറന്നുകാട്ടിയിട്ടും കേരളത്തിലെ പ്രബുദ്ധർ ഇപ്പോഴും ജിയോ ബേബിയുടെ അടുക്കളയ്ക്കുള്ളിലാണ്. അവരുടെ പ്രതികരണ ശേഷി ആ സിങ്കിലെ മലിനജലത്തിലും നിമിഷയുടെ ആർത്തവദിനങ്ങൾക്കുള്ളിലും കുരുങ്ങിപ്പോയതുകൊണ്ടാണല്ലോ ബിരിയാണി ചെമ്പിലെ നുരഞ്ഞുപൊന്തുന്ന യാഥാർത്ഥ്യങ്ങളെ കാണാൻ കഴിയാത്തത് .
സമൂഹത്തിലെ വിലക്കുകളെ-മതപരമായതും പുരുഷാധിപത്യ സ്വഭാവമുള്ളതുമായ-എല്ലാത്തിനെയും തകർത്ത് മുന്നേറാനുള്ള സ്ത്രീ സ്വത്വത്തിന്റെ തീവ്രമായ ആഗ്രഹം ഖദീജയിൽ കണ്ടിട്ടും നിങ്ങൾക്ക് ഇപ്പോഴും സ്ത്രീത്വമെന്നത് നിമിഷയുടെ ഇറങ്ങിപ്പോക്കാവുന്നത് നിങ്ങൾക്കുള്ളിൽ ഉറഞ്ഞുകൂടിയ ഹിന്ദുവിരുദ്ധത കൊണ്ടാണ്. യാഥാർത്ഥ്യങ്ങളിലൂടെ സഞ്ചരിക്കുന്ന ഖദീജയിൽ കാണാത്ത പലതും നിമിഷയിലുണ്ടെന്നു തോന്നുന്നത് അതുകൊണ്ടാണ്. അല്ലയോ സെലക്ടീവ് പുരോഗമനവാദികളെ , ഒന്നറിയുക മഹത്തായ ഇന്ത്യൻ അടുക്കളയെ പ്രതി നിങ്ങളെഴുതിയ തുറന്നെഴുത്തുകളെയെല്ലാം നിങ്ങളുടെ intellectual masturbation മാത്രമാണ് എന്ന് തിരിച്ചറിയുക.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍