തൊടുപുഴയിലെ ഏഴ് വയസുകാരൻ അനുഭവിച്ച കൊടുംക്രൂരതയടക്കമുള്ള കുറ്റങ്ങൾക്ക് പ്രേരണയാകുന്ന ഘടകമെന്ത്? സാഡിസ്റ്റിക്ക് പേഴ്‌സണാലിറ്റി ഡിസോർഡർ എന്ന അവസ്ഥയിൽ കാണപ്പെടുന്നത് ശാരീരിക ഉപദ്രവം മുതൽ ലൈംഗിക വൈകൃതങ്ങൾ വരെ; പങ്കാളിയെ വേദനിപ്പിച്ച് ലൈംഗികതയിൽ ആസ്വാദനം കണ്ടെത്തുന്ന അവസ്ഥയിലേക്കെത്തുന്നത് മുതലുള്ള സാഡിസത്തിന്റെ ലക്ഷണങ്ങളെ അടുത്തറിയണം; ഒപ്പം അറിയേണ്ട നിയമവശങ്ങളും ഏറെ; അഡ്വ. സുനിൽ സുരേഷ് എഴുതുന്നു
അഡ്വ. സുനിൽ സുരേഷ്
തൊടുപുഴയിലെ ഏഴു വയസ്സുകാരന്റെ മരണം സൃഷ്ടിച്ച ആഘാതത്തിൽ നിന്നും മലയാളികൾ ഇനിയും മോചിതരായിട്ടില്ല. കേസിലെ ഒന്നാം പ്രതിയായ അരുൺ കുമാറിന്റെ ചെയ്തികളിൽ പൊതുസമൂഹം ചോദിക്കുന്നത് എങ്ങനെ ഇത്തരം കൃത്യങ്ങൾ ചെയ്യാൻ സാധിക്കുന്നു എന്നാണ്. മുൻപ് 2014 ൽ ഷഫീഖ് എന്ന കുട്ടി സ്വന്തം അച്ഛനിൽ നിന്നും രണ്ടാനമ്മയിൽനിന്നും നിന്നും സമാനമായ പീഡനങ്ങൾ നേരിട്ട ഒരു സംഭവമുണ്ടായിരുന്നു.
അതിനും ഏറെ വർഷങ്ങൾക്ക് മുൻപ് ഡോ. ശശിരാജപണിക്കർ എന്ന ആയുർവേദ ഡോക്ടറെയും ഭാര്യയെയും സമാനമായ കുറ്റകൃത്യം ചെയ്തതിന്റെ പേരിൽ കോടതി ശിക്ഷിച്ചിരുന്നു. ഇനി കാര്യത്തിലേക്ക് കടക്കാം. സാധാരണ ഒരു മനുഷ്യന് സങ്കൽപ്പിക്കാൻ സാധിക്കാത്ത ക്രൂരകൃത്യങ്ങൾ ചെയ്യുവാൻ ഇത്തരക്കാർക്ക് പ്രേരകമാകുന്ന ഘടകം എന്താണ്?
മേൽ പരാമർശിച്ച കേസുകൾ ഉൾപ്പെടെ നിരവധി സമാന കേസുകളിലെ പ്രതികളുടെ / കുറ്റവാളികളുടെ മാനസികാവസ്ഥയ്ക്ക് ആധാരമായി വർത്തിക്കുന്നു എന്ന് ന്യായമായും അനുമാനിക്കാവുന്ന ഒരു സ്ഥിതിവിശേഷത്തിന്റെ മാനസികവും നിയമപരവുമായ പൊതു അപഗ്രഥനമാണ്; നേരെ മറിച്ച് ഏതെങ്കിലും തരത്തിലുള്ള കുറ്റ സ്ഥാപനമല്ല ഈ എഴുത്ത് എന്ന് പറഞ്ഞുകൊള്ളട്ടെ.'സാഡിസ്റ്റിക് പേർസണാലിറ്റി ഡിസോർഡർ'. പൊതുവിൽ സാഡിസം എന്ന് വിശേഷിപ്പിക്കുന്നു.
എന്താണ് സാഡിസം?
മറ്റുള്ളവരെ ശാരീരികമായോ മാനസികമായോ പീഡിപ്പിച്ച് അതിൽനിന്നും ഗൂഢമായ ആനന്ദം കണ്ടെത്തുന്ന ലൈംഗിക വൈകൃതം ആണ് സാഡിസം. സഹജീവിയുടെ വേദന സാഡിസ്റ്റിനെ ലൈംഗികമായി ഉന്മത്തൻ ആകുന്നു. കുട്ടികൾ ചെയ്യുന്ന ചെറിയ തെറ്റുകൾക്ക് മാരകമായ ശിക്ഷകൾ നൽകുക, വളർത്തുമൃഗങ്ങളെ ഉപദ്രവിക്കുക, ലൈംഗികവേഴ്ചകളിൽ പങ്കാളിയെ അസ്വാഭാവികമായി വേദനിപ്പിക്കുക, താളംതെറ്റിയ ലൈംഗിക രീതികൾ / ലൈംഗിക വൈകൃതങ്ങൾ എന്നിവയ്ക്ക് പ്രേരിപ്പിക്കുക അല്ലെങ്കിൽ സ്വയം വിധേയനാകുക എന്നിവയൊക്കെയാണ് പീഡന രീതികൾ. അതിക്രമരംഗങ്ങൾ ചിത്രീകരിക്കപ്പെട്ടിട്ടുള്ള വീഡിയോകൾ പതിവായി കാണുന്നത് സാഡിസ്റ്റുകളുടെ ഇഷ്ട വിനോദമാണ്.
ഇത്തരം കൃത്യങ്ങളിൽ ഏർപ്പെടുമ്പോൾ പീഡകന് ഉദ്ധാരണം സംഭവിക്കുകയും ആയതിലൂടെ നിഗൂഢമായ ആനന്ദം അനുഭവിക്കുകയും ചെയ്യുന്നു എന്നതാണ് വാസ്തവം. ആരോഗ്യപരമായ രീതിയിൽ ചിന്തകളെ വിശകലനം ചെയ്യുവാൻ കെൽപില്ലാത്ത ഇക്കൂട്ടർക്ക് ആരോഗ്യപരമായ ബന്ധങ്ങളും സാമൂഹിക ജീവിതവും വലിയ വെല്ലുവിളിയായിരിക്കും. കൂടുതലായും സാഡിസം പ്രയോഗിക്കപ്പെടുന്നത് പീഡകന്റ ഏറ്റവും അടുപ്പമുള്ളവരിൽ തന്നെ ആയിരിക്കും. ഒരു വീട്ടിൽ തന്നെ ഭർത്താവ് ഭാര്യയിലോ, മാതാവോ പിതാവോ സ്വന്തം കുട്ടിയിലോ, ഇത്തരം പ്രയോഗങ്ങൾ നടത്തിയെന്നുവരാം.
കാരണം ലൈംഗിക വേഴ്ചക്ക് സമാനമായി ഏറ്റവും സുരക്ഷിതമായ ഒരു സമയവും സാഹചര്യവും ഒത്തു വരുമ്പോഴാണ് ഈ പ്രവണത കൂടുതലായും മറനീക്കി പുറത്തുവരുന്നത്. (അങ്ങനെയുള്ളവരിൽ) കുട്ടികളും വളർത്തുമൃഗങ്ങളും കൂടുതലായി ഇത്തരം പീഡനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്. കാരണം പീഡകന്റെ കാഴ്ചപ്പാടിൽ പുറംലോകമറിയാതെ ഏറ്റവും സുരക്ഷിതമായി പീഡനമുറകൾ ഏൽപ്പിക്കുവാൻ സാധിക്കുന്ന ഇരകൾ ആണ് ഇവ.
എന്തുകൊണ്ട് സാഡിസം?
കൃത്യമായ ഒരുത്തരം കണ്ടെത്താനായിട്ടില്ലെങ്കിലും ഒരു വ്യക്തിയെ സാഡിസത്തിലേക്ക് നയിക്കുന്ന കാരണങ്ങളായി ചൂണ്ടിക്കാട്ടുന്ന വസ്തുതകൾ ഇവയാണ്.
1. അടിച്ചമർത്തപ്പെട്ട ലൈംഗിക വികാരങ്ങൾ, ലൈംഗിക ഫാന്റസികൾ.
2. ചെറുപ്പകാലത്ത് അനുഭവിക്കേണ്ടതായി വരുന്ന ലൈംഗികപരമായ ദുരനുഭവങ്ങൾ /കാണേണ്ടിവരുന്ന അനാരോഗ്യപരമായ ലൈംഗിക കാഴ്ചകൾ
3. ഹോർമോൺ വ്യതിയാനങ്ങൾ
തലച്ചോറിലെ നാഡീകോശങ്ങളിൽ കാണപ്പെടുന്ന അസറ്റൈൽ കോളിൻ, ഡോപമിൻ തുടങ്ങിയ ന്യൂറോ ട്രാൻസ്മിറ്ററുകളാണ് ആരോഗ്യപരമായ ചിന്തകളുടെ സുഗമമായ ഒഴുക്കിന് അഥവാ സന്ദേശങ്ങളുടെ കൈമാറ്റത്തിന് സഹായകരമായി വർത്തിക്കുനത്. ന്യൂറോ ട്രാൻസ്മിറ്ററുകളുടെ പ്രവർത്തനങ്ങളിൽ വരാവുന്ന തകരാറുകൾ വ്യക്തിയിൽ വിവിധ മാനസിക വൈകല്യങ്ങൾ സൃഷ്ടിക്കാം. അനുകൂല പ്രേരക ഘടകങ്ങളുടെ നിരന്തരമായ കണ്ടീഷനിങ് കൂടിയാകുമ്പോൾ വൈകല്യം വൈകൃതത്തിലേക്കും വഴി മാറാം.
ഇവിടെ വ്യക്തിയുടെ ജീവിത സാഹചര്യങ്ങളും ചുറ്റുപാടുകളും നിർണ്ണായക ഘടകങ്ങളാണ്. മിതമായ സാഡിസ്റ്റിക് പ്രവണത പുലർത്തുന്ന ഒരു വ്യക്തിയുടെ വളർച്ചാകാലഘട്ടം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളാൽ സജീവമായ ഒരു ചുറ്റുപാടിലാണെങ്കിൽ നിരന്തരമായി വിധേയനാകേണ്ടി വരുന്ന നെഗറ്റീവ് കണ്ടീഷനിങ് പ്രസ്തുത വ്യക്തിയുടെ മനസ്സിലേക്ക് ക്രിമിനൽ പ്രവർത്തനങ്ങളുടെ സാദ്ധ്യതകൾ കൂടി സമന്വയിപ്പിക്കുകയും ആയത് ക്രമേണ ഒരു സൈക്കോ ക്രിമിനലിനെ സൃഷ്ടിക്കുകയും ചെയ്യാം.
ചെറുപ്രായത്തിലുള്ള ചില കുട്ടികൾ നിസ്സാരം എന്നു തോന്നാമെങ്കിലും ഉറുമ്പുകൾ, ചെറു പ്രാണികൾ, ഷഡ്പദങ്ങൾ തുടങ്ങിയവയുടെ ചിറകുകളും കൈകാലുകളും മറ്റും വേർപെടുത്തി പടിപടിയായി വകവരുത്തി രസിക്കുന്ന കളിയിൽ താൽപ്പര്യം കാട്ടുന്നവരാണെങ്കിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൂട്ടത്തിൽ പാവത്താൻ എന്ന് തോന്നുന്ന കുട്ടിയെ തെരഞ്ഞുപിടിച്ച് തരം കിട്ടുമ്പോഴൊക്കെ ഉപദ്രവിക്കുന്നത് ചെറു പ്രായത്തിലെ സ്വഭാവ വൈകല്യമായി കണക്കാക്കാം. കുട്ടിയുടെ വളർച്ചക്കനുസരിച്ച് ഏറ്റക്കുറച്ചിലുകളോടുകൂടി ഇത്തരം വൈകല്യങ്ങളും വളരുന്നു; ആയതിന് ക്രമേണ വൈകൃതത്തിന്റെ രൂപവും ഭാവവും കൈവരുന്നു അഥവാ കൈവരാവുന്നതാകുന്നു.
ലൈംഗികതയെപ്പറ്റി വ്യക്തമായ അറിവില്ലാത്ത ഒരു പ്രായത്തിൽ തന്നെ ഇത്തരം വൈകല്യങ്ങൾ പ്രകടിപ്പിക്കുന്നത് വിരളമല്ല. ഒരു ശരാശരി സാഡിസ്റ്റ് മുഖ്യമായും ശ്രദ്ധചെലുത്തുന്ന ഒരു വസ്തുത തന്റെ വൈകൃതം രണ്ടാമതൊരാൾ അറിയാതെ തികച്ചും സാധാരണ രീതിയിൽ ജീവിതം മുമ്പോട്ടു കൊണ്ടു പോകുക എന്നതായിരിക്കും. അതുകൊണ്ടുതന്നെ കുടുംബങ്ങളിൽ നടന്നുവരുന്ന ഇത്തരം സംഭവങ്ങൾ മറ്റ് അംഗങ്ങൾ അറിയുന്നത് ഏറെനാളുകൾക്ക് ശേഷം ആയിരിക്കും. തീവ്ര സാഡിസത്തിന് അടിമപ്പെട്ടിരിക്കുന്ന ഒരാൾക്ക് ഇത്തരം കൃത്യങ്ങൾ നിരന്തരം ചെയ്യുന്നതിനുള്ള പ്രവണത ഉണ്ടാകാം.
എന്നാൽ മിതമായ രീതിയിൽ മാത്രം ഈ വൈകൃതത്തിന് അടിമപ്പെട്ടിരിക്കുന്നവരിൽ പലരും തങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന കൃത്യങ്ങളെ ഓർത്ത് പശ്ചാത്തപിക്കുന്നവരും ഈയൊരു മാനസികാവസ്ഥയിൽ നിന്നും ഏതുവിധേനയും പുറത്തുകടക്കണമെന്ന് തീവ്രമായി ആഗ്രഹിക്കുന്നവരുമായിരിക്കും. തങ്ങളുടെ മനോ നിയന്ത്രണത്തിനും അപ്പുറമുള്ള ഒരു സ്ഥിതിവിശേഷം അഥവാ രോഗാവസ്ഥയാണ് ഇത് എന്ന രീതിയിൽ ഉൾക്കൊണ്ടുകൊണ്ട് ദൈവഭയത്തിന് സമാനമായ വികാരങ്ങളുടെ അടിസ്ഥാനത്തിൽ സാഡിസ്റ്റിക് പ്രവണതകളെ സാദ്ധ്യമാകും വിധം നിയന്ത്രിച്ച് നിർത്തുവാനുള്ള ശ്രമം നടത്തുന്നവരും ഇക്കൂട്ടരിൽ കാണപ്പെടും.
എന്നാൽ ബോധപൂർവ്വമായ ഇത്തരം ചെറുത്തുനിൽപ്പിന്റെ ഭാഗമായി കടുത്ത മാനസികസമ്മർദ്ദാവസ്ഥകളിലൂടെ കടന്നുപോകേണ്ടതായ നിരവധി സാഹചര്യങ്ങൾ ഇത്തരക്കാർ നേരിടേണ്ടതായി വരാം. കലിതുള്ളി വരുന്ന ജലപ്രവാഹത്തെ സർവശക്തിയുമുപയോഗിച്ച് തടുത്ത് നിർത്തുന്നതിന് സമാനമായ ഒരു അവസ്ഥയായിരിക്കും ഇത്. തികച്ചും സന്തോഷകരമായി ഇരിക്കുന്ന ഒരു അവസ്ഥയിലും സാഡിസ്റ്റിക് ചിന്തകൾ കടന്നു വരാം. ഉദാഹരണത്തിന് മനസ്സ് തികച്ചും ശാന്തം ആയിരിക്കുന്ന ഒരു സാഹചര്യത്തിൽ ക്രൂരമായ ഒരു കൊലപാതകത്തെ സംബന്ധിക്കുന്ന വാർത്ത കേൾക്കുകയോ ദൃശ്യങ്ങൾ കാണാനിടയാവുകയോ ചെയ്താതാൽ മനസ്സിന് പെട്ടന്ന് ഇളക്കം തട്ടാം.
സാഡിസ്റ്റുകൾ പൊതുവേ അന്തർമുഖർ ആയിരിക്കും. തീവ്രമായ മാനസിക വ്യവസ്ഥിതികൾക്ക് അടിമപ്പെട്ടു ജീവിക്കുന്ന ഇവർ മറ്റു പല മാനസിക രോഗങ്ങൾക്കു കൂടി അടിമകൾ ആയിരിക്കും. ഇത്തരം കൃത്യങ്ങളിൽ ഏർപ്പെടുന്ന ഒരാൾക്ക് താൻ ചെയ്യുന്നത് എന്താണെന്നും എന്തിനാണെന്നും ഉള്ള വ്യക്തമായ ബോദ്ധ്യം ഉണ്ടായിരിക്കും. അല്ലാതെ മദ്യത്തിന്റെയോ മയക്കുമരുന്നുകളുടെയോ ലഹരിയിൽ സംഭവിച്ചു പോകുന്ന ഒന്നല്ല സാഡിസം. ലഹരിവസ്തുക്കൾ ഇരയിൽ പ്രയോഗിക്കപ്പെടുന്ന പീഡനമുറകളെ കാര്യമായിത്തന്നെ സ്വാധീനിക്കാം എന്നത് മറ്റൊരു വസ്തുത. പരസ്യമായി ക്രിമിനൽ സ്വഭാവം വച്ചു പുലർത്തുന്ന സാഡിസ്റ്റുകളെപ്പോലെതന്നെ ഏറെ അപകടകാരികളാണ് സ്വന്തം പെർവെർട്ടഡ് ഐഡന്റിറ്റി വെളിപ്പെടുത്തുവാൻ താല്പര്യം ഇല്ലാത്ത പകൽ മാന്യന്മാരായ സാഡിസ്റ്റുകൾ.
മൃതശരീരത്തോടു തോന്നുന്ന ലൈംഗികാസക്തി , കുട്ടികളോട് തോന്നുന്ന ലൈംഗിക വികാരം, മൃഗങ്ങളോട് തോന്നുന്ന ലൈംഗികാസക്തി , പ്രത്യേക തരം വസ്തുക്കളോടു തോന്നുന്ന ലൈംഗികാസക്തി എന്നിവയൊക്കെയാണ് വ്യക്തികളിൽ കണ്ടു വരുന്ന മറ്റ് ലൈംഗിക വൈകൃതങ്ങൾ.സാഡിസം ഉൾപ്പെടെയുള്ള ലൈംഗികവൈകൃതങ്ങൾ പൂർണ്ണമായി ചികിത്സിച്ചു ഭേദമാക്കുക എന്നത് അങ്ങേയറ്റം കഠിനമാണ്. 100% ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കുന്ന ചികിത്സാരീതികളുടെയും ഔഷധങ്ങളുടെയും അഭാവം തന്നെ മുഖ്യ കാരണം.
സാഡിസവുമായി ബന്ധപ്പെട്ട അനുബന്ധ സ്ഥിതിവിശേഷങ്ങളുടെ കാഠിന്യം ലഘൂകരിക്കുകയും അതുവഴി മാനസിക പരിവർത്തന സാധ്യതയ്ക്കുള്ള വഴിതെളിക്കുകയും ചെയ്യാം എന്നതിലുപരി ഒരു പൂർണ്ണകായ ചികിത്സ എന്നത് ഇന്നും അപ്രാപ്യമായ ഒന്നാണ്.
സാഡിസം ഒരു രോഗാവസ്ഥയോ അതോ ശിക്ഷാർഹമായ ഒരു കുറ്റമോ? ഉത്തരം ഇത് രണ്ടും ആണ്. സങ്കീർണ്ണമായ മാനസികാവസ്ഥയിൽ നിന്നും ഉടലെടുക്കുന്ന ശിക്ഷാർഹമായ കുറ്റം തന്നെയാണ് സാഡിസം.
ദേഹോപദ്രവം ഏൽപ്പിക്കുക
(319 ഐപിസി), മാരകമായ രീതിയിൽ ദേഹോപദ്രവം ഏൽപ്പിക്കുക, (320 ഐപിസി) അല്ലെങ്കിൽ അതിനുള്ള ശ്രമങ്ങൾ നടത്തുക, മൃഗങ്ങളെ ഉപദ്രവിക്കുക തുടങ്ങിയവയൊക്കെയും തന്നെ ഇന്ത്യൻ ക്രിമിനൽ നിയമ വ്യവസ്ഥിതി അനുസരിച്ച് ശിക്ഷാർഹമായ കുറ്റകൃത്യങ്ങളാണ്.പീഡന മുറകളിലൂടെ ഇര മൃതപ്രായനാവുകയാണെങ്കിൽ വധശ്രമത്തിനും (307 ഐപിസി) മരണം സംഭവിക്കുന്നുവെങ്കിൽ കൊലപാതകത്തിനും (300 ഐപിസി) പീഡകൻ ഉത്തരവാദിയാകും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
ഇന്ത്യൻ വ്യക്തിനിയമങ്ങൾ പ്രകാരം 'ക്രൂരത' വിവാഹമോചനത്തിനുള്ള മതിയായ ഒരു കാരണമാണ്. എന്നാൽ നിയമം അനുശാസിക്കുന്ന തടവ് ശിക്ഷയോടൊപ്പം മതിയായ ചികിത്സയും ഇത്തരം കുറ്റവാളികൾക്ക് അത്യന്താപേക്ഷിതമാണ് എന്നതാണ് വസ്തുത. പൊലീസ്, അഭിഭാഷകൻ, മജിസ്ട്രേറ്റ്, ഡോക്ടർ എന്നിങ്ങനെ വിവിധ തുറകളിൽ പെട്ടവരുടെ സംയോജിത സേവനവും ഇവിടെ അനിവാര്യമാണ്.
ക്രിമിനോളജി മേഖലയിൽ ഏറെ പഠനങ്ങൾ നടന്നിട്ടുള്ളതും നടന്നുകൊണ്ടിരിക്കുന്നതുമായ ഒന്നാണ് സാഡിസത്തിന്റെ മാനസികവും ശാസ്ത്രീയവും നിയമപരവുമായ അപഗ്രഥനം. 'ആകാശം ഇടിഞ്ഞുവീണാലും നീതി നടപ്പാക്കണം ' എന്ന് നിഷ്‌കർഷിക്കുന്ന നമ്മുടെ നീതിന്യായ വ്യവസ്ഥിതി ഇത്തരം കുറ്റകൃത്യങ്ങളെയും കുറ്റവാളികളെയും കൈകാര്യം ചെയ്യുന്ന രീതി കാലാനുസൃതമായി പുനർവിചിന്തനം ചെയ്യപ്പെടേണ്ടതാണ്. ക്രിമിനൽ നീതിന്യായ വ്യവസ്ഥിതിയുടെ അടിസ്ഥാന ഘടകങ്ങളിലൊന്നായ പരിവർത്തന തത്വത്തിന്റെ സാധ്യതകൾ സാഡിസം ഉൾപ്പെടെയുള്ള ലൈംഗിക കുറ്റകൃത്യങ്ങളിൽ എത്രമേൽ പ്രായോഗികമാണെന്നത് ചിന്ത്യം.
തടവുശിക്ഷ പൂർത്തിയാക്കി സ്വതന്ത്രരാകുന്നവർ സമാന കുറ്റകൃത്യങ്ങളിലേക്കോ അതിനെക്കാൾ ഒരു പടി കൂടി സങ്കീർണമായ കുറ്റകൃത്യങ്ങളിലേക്കോ തിരിച്ചു പോകുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. ചുരുക്കത്തിൽ പ്രത്യക്ഷ സാഹചര്യത്തിൽ ഈ പ്രവണതയുള്ളവരെ സാമൂഹിക വിപത്ത് എന്നുതന്നെ വിശേഷിപ്പിക്കേണ്ടതായി വരുന്നു. ചെയ്യുന്ന കൃത്യം നിയമപ്രകാരം കുറ്റകരമായി കണക്കാക്കപ്പെട്ടിട്ടുള്ളതാണെന്നും ആയത് ചെയ്യുന്നതിലൂടെ നിയമപ്രകാരമുള്ള ശിക്ഷ ലഭിക്കാമെന്നും തിരിച്ചറിയാൻ സാധിക്കാത്ത വിധം മനസ്സിന്റെ താളം തെറ്റിയ അവസ്ഥയിലാണ് പീഡകൻ എങ്കിൽ നിയമപരമായ പരിരക്ഷ ലഭിക്കുവാനുള്ള സാധ്യതയുണ്ട്.
അതായത് ശിക്ഷയിൽ നിന്നും ഒഴിവാകാം എന്ന് ചുരുക്കം. എന്നാൽ ഇതത്ര എളുപ്പമല്ല. മനോരോഗ ചികിത്സകന്റെ കൃത്യമായ സാക്ഷ്യപത്രം ഈ നടപടിക്രമത്തിന് അനിവാര്യമാണ്. കുറ്റവാളി എന്ന ബോധാവസ്ഥയ്ക്കു മേൽ അഥവാ കുറ്റവാളിയുടെ ക്രിമിനൽ മനസ്സിനു മേൽ ആണ് ശിക്ഷാവിധികൾ ചുമത്തപ്പെടുന്നത്. അല്ലാതെ ആ ബോധാവസ്ഥ പേറുന്ന ഭൗതികശരീരത്തിൽ അല്ല. അതുകൊണ്ടുതന്നെ കുറ്റവാളിയുടെ മാനസികാവസ്ഥ ക്രിമിനൽ കേസുകളിൽ നിർണ്ണായക ഘടകമാണ്. തടവ് ശിക്ഷയോടൊപ്പം പരിവർത്തന പ്രവർത്തനങ്ങൾ കൂടി നടപ്പിലാക്കിവരുന്ന ഒരു സമ്പ്രദായം ജയിലുകളിൽ പിന്തുടരുന്നുണ്ട്. പരോൾ, തുറന്ന ജയിലുകളിലെ വാസം എന്നിവയ്ക്ക് പുറമെ മാനസികമായ ഉണർവിനും ഉന്മേഷത്തിനും വഴിയൊരുക്കുന്ന പ്രവർത്തനങ്ങളും ജയിലുകളിൽ ഇപ്പോൾ സജീവമാണ്.
പ്രത്യക്ഷ സാഹചര്യത്തിൽ സാഡിസത്തിന് രോഗത്തിന്റെയും സാഡിസ്റ്റിന് രോഗിയുടെയും പരിവേഷം നൽകി പീഡകന് ഒരു സേഫ് സോൺ ഒരുക്കേണ്ടതിന്റെ ആവശ്യകത ഒട്ടും തന്നെ ഇല്ല എന്നു പറയേണ്ടിയിരിക്കുന്നു. പീഡകനെ പേപ്പട്ടിയെപ്പോലെ നാട്ടുകാർ കല്ലെറിഞ്ഞു കൊല്ലേണ്ടി വരുന്ന ഒരു സ്ഥിതിവിശേഷമാണ് ഇപ്പോൾ. പ്രതിയെ തെളിവെടുപ്പിനും മറ്റും കൊണ്ടുവരുമ്പോൾ വളരെ വ്യക്തമാണിത്. ഭാവിയിൽ ഇത്തരമൊരു സാഹചര്യം സംജാതമാകുന്നത് ഒഴിവാക്കാൻ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം.
ഒരു വ്യക്തിക്ക് താൻ സാഡിസ്റ്റ് ആണെന്ന ഉത്തമ ബോധ്യം ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് ചെയ്യേണ്ടത് സ്വന്തം മനസ്സിനെ നിയന്ത്രിക്കാൻ ശ്രമിക്കുക എന്നതാണ്. സ്വമേധയാ അതിന് സാധിക്കുന്നില്ലെങ്കിൽ കുടുംബാംഗങ്ങളുടെയോ സുഹൃത്തുക്കളുടെയോ സഹായം തേടുകയോ ഈവക കാര്യങ്ങളിൽ പ്രത്യേക പരിശീലനം സിദ്ധിച്ച സമൂഹത്തിലുള്ള മറ്റു വ്യക്തികളുമായി ബന്ധപ്പെടുകയോ ചെയ്യുക. (കൗൺസിലർമാർ, സൈക്കോളജിസ്റ്റുകൾ, സൈക്യാട്രിസ്റ്റുകൾ) നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ബാഹ്യമായും ആന്തരികമായും ഉള്ള റിലാക്സേഷൻ ടെക്നിക്കുകൾ, തലച്ചോറിന്റെ താളംതെറ്റിയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള മരുന്നുകൾ, ആത്മീയത, ദൈവികത എന്നിവയെ ആശ്രയിക്കാവുന്നതാണ്.
വൈകൃതങ്ങളുടെ കാര്യത്തിൽ സൈക്യാട്രിക് ചികിത്സ എത്രത്തോളം ഫലപ്രദമായിരിക്കും എന്നത് ഒരു ചോദ്യമായി അവശേഷിക്കുമെങ്കിലും ചികിത്സയിലൂടെയും ചികിത്സാനുബന്ധ രീതികളിലൂടെയും മനുഷ്യ ശരീരത്തിലും മനസ്സിലും ഉണ്ടാകാവുന്ന മാറ്റങ്ങൾ ചെറുതല്ല. താൻ / തന്റെ കുടുംബാംഗം കുടുംബത്തിനും സമൂഹത്തിനും ഒരു വിപത്തായി മാറിക്കൊണ്ടിരിക്കുകയാണ്; തന്നെ / തന്റെ കുടുംബാംഗത്തെ നിയന്ത്രിക്കേണ്ടതായ സമയം അതിക്രമിച്ചു കൊണ്ടിരിക്കുകയാണ് ' എന്ന തോന്നൽ ആത്മാർത്ഥമായി ഉണ്ടാവുകയും അതിനെ ആത്മാർത്ഥമായി തുറന്ന മനസ്സോടുകൂടി സമീപിക്കുകയും ചെയ്താൽ മാത്രം സംഭവ്യമാകുന്ന ഒന്നാണ് മേൽസൂചിപ്പിച്ച പരിമിതമായ പരിവർത്തനം എന്നത് ഏറെ ചിന്ത്യം.
(കേരളാ ലോ അക്കാഡമി കോളേജിലെ അസി. പ്രഫസറാണ് അഡ്വ. സുനിൽ സുരേഷ് )
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍