മരുന്നു കമ്പനികളുടെയും ഇൻഷുറൻസ് കമ്പനി കളുടെയും വിഹിതം വേറെ; നേട്ടങ്ങളും കൊള്ളയും ആണ് ഈ കരാറിന്റെ നിഗൂഢമായ വ്യവസ്ഥ ചെയ്യപ്പെടാത്ത കപടോദ്ദേശം; വ്യക്തികളെ തിരിച്ചറിയുന്ന വിധത്തിൽ വിവരശേഖരണം നടത്തിയാൽ മാത്രമേ കൊള്ള നടത്താൻ കഴിയൂ; സ്പ്രിങ്ക്ളർ : കോടതി വിധിക്ക് തങ്കത്തിളക്കം: അഡ്വ പി റഹിം എഴുതുന്നു
അഡ്വ പി റഹിം
കോടതി വിധിക്ക് തങ്കത്തിളക്കം. സ്റ്റേ, റദ്ദ് എന്നീ വാക്കുകൾ വന്നില്ലെങ്കിലും ഹൈ ക്കോടതിയുടെ ഇടക്കാല ഉത്തരവ് കരാറിലെ വ്യവസ്ഥകൾ റദ്ദായതുപോലെയാണ് എന്നാണ് നിയമജ്ഞർ വിലയിരുത്തുന്നത്. ഐ.ടി. സെക്രട്ടറിയും സ്പ്രിങ്ക്ളർ കമ്പനിയും തമ്മിലുണ്ടാ ക്കിയ കരാറിലെ വ്യവസ്ഥകളെല്ലാം തന്നെ ഹൈക്കോടതിയുടെ വിധിയോടെ അപ്രസക്ത മായി. സർക്കാരിന്റെ പേരോ ഔദ്യോഗിക മുദ്രയോ ഉപയോഗിക്കരുതെന്ന കോടതിയുടെ ഉത്തരവോടെ ഫലത്തിൽ ഗവണ്മെന്റ് കരാറിലെ കക്ഷിയല്ലാതായിരിക്കുകയാണ്. സ്പ്രിങ്ക്ളർ കമ്പനിയും ഐ.ടി. സെക്രട്ടറിയും ചേർന്ന് ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകൾക്ക് വിധിക്കു ശേഷം നിലനില്പില്ല. അതുകൊണ്ടു തന്നെ കരാർ പ്രകാരം മുന്നോട്ടു പോകുമെന്ന മുഖ്യ മന്ത്രിയുടെ പ്രസ്താവനയെ കോടതിയലക്ഷ്യമായാണ് നിയമ ലോകം വീക്ഷിക്കുന്നത്.
കരാറിലെ വ്യവസ്ഥകൾക്ക് ഇടക്കാല ഉത്തരവിൽ കോടതി സാധുത നൽകിയില്ല. ഒറ്റ നോട്ടത്തിൽ തന്നെ പൗരന്റെ സ്വകാര്യതയെ ഹനിക്കുന്ന ഒരു കരാറായിരുന്നു അത്. അതുപോലെ തന്നെ കേരള ജനതയുടെ സ്വകാര്യ വിവരങ്ങൾ കുത്തക മരുന്നു കമ്പനികൾക്കും ഇൻഷു റൻസ് കമ്പനികൾക്ക് വിറ്റ് കൊള്ള നേട്ടമുണ്ടാക്കാനുള്ള സർക്കാരിന്റെയും സ്പ്രിങ്ക്ളർ കമ്പനിയുടെയും ഗൂഢ ഉദ്ദേശവും കരാറിലെ വ്യവസ്ഥകളിൽ അന്തർലീനമായിരുന്നു. വിവരങ്ങൾ മറിച്ചുവിറ്റ് പൗരന്മാരുടെ പേരിൽ കൊള്ളപ്പണം കൊയ്യാനുള്ള സർക്കാരും സ്പ്രിങ്ക്ളറും തമ്മിലുള്ള രഹസ്യ ധാരണ എങ്ങനെയാണെന്നതിന് രണ്ടു ഉദാഹരണങ്ങൾ പറയാം. കോവിഡ്-19 രോഗവുമായി ബന്ധപെട്ടവരുടെ വിവര ശേഖരണമാണ് സർക്കാർ നടത്തി സ്പ്രിങ്ക്ളറിന് കൈമാറുന്നത്. വിവര ശേഖരണത്തിൽ ഓരോ വ്യക്തിക്കും മുമ്പുണ്ടായിരുന്ന രോഗങ്ങൾ തുടങ്ങിയവ ശേഖരിക്കും. ഈ വ്യക്തി ഒരു ഇൻഷുറൻസ് പോളിസി എടുത്തിട്ടുണ്ടെന്നിരിക്കട്ടെ.
പോളിസി എടുക്കാത്ത ആരും ഇന്ന് സംസ്ഥാനത്തുണ്ടെന്നു തോന്നുന്നില്ല. ഈ പോളിസിക്കുള്ള അപേക്ഷയിൽ നമ്മൾ എല്ലാ രോഗങ്ങളും എഴുതാറില്ലെന്നത് സ്വാഭാവികമാണ്. പിന്നീട് ഇൻഷുറൻസ് തുക ക്ലെയിം ചെയ്യുമ്പോഴാണ് ഇൻഷുറൻസ് സ്പ്രിങ്ക്ളറിൽ നിന്ന് വൻ വില കൊടുത്തു വാങ്ങിയതും സ്പ്രിങ്ക്ളർ, സർക്കാരിന്റെ തലവനുമാ യുണ്ടാക്കിയ രഹസ്യ ധാരണയുടെ പേരിൽ വൻ വിലയ്ക്ക് വിറ്റതുമായ വിലപ്പെട്ട വിവരങ്ങളുമായി ക്ലെയിം നിഷേധിക്കാൻ ഇൻഷുറൻസ് കമ്പനി രംഗത്ത് എത്തുന്നത്.
പോളിസി അപേക്ഷ യിൽ രോഗങ്ങൾ മറച്ചു വച്ചു; അതുകൊണ്ട് ക്ലെയിമിന് അർഹതയില്ല; ക്ലെയിം നിഷേധിക്കുന്നു, ഇതായിരിക്കും ഇൻഷുറൻസ് കമ്പനിയുടെ നിലപാട്. ഇതിലൂടെ ഇൻഷുറൻസ് കമ്പനി കൾക്ക് കോടികളുടെ നേട്ടം ഉണ്ടാക്കാനാകും. അതുപോലെ തന്നെ മരുന്നു കമ്പനികൾക്കും വിവരം മറിച്ചുവിറ്റ് കൊള്ള നേട്ടം ഉണ്ടാക്കാം. വ്യക്തികളുമായി ബന്ധപ്പെട്ട അവരുടെ വാസ സ്ഥലം ഉൾപ്പടെ അറിയത്തക്ക രീതിയിലാണ് സർക്കാർ വിവര ശേഖരണം നടത്തുന്നത്. ഈ വിവരങ്ങൾ കൊള്ള വിലയ്ക്ക് മരുന്നു കമ്പനികൾക്ക് വിൽക്കുന്നു. അവർ അതു പരിശോധിച്ച് വിലയിരുത്തുമ്പോൾ, ഉദാഹരണമായി തിരുവനന്തപുരം ജില്ലയിൽ ഒരു പ്രത്യേക പ്രദേശ ത്ത് കൂടുതൽ പൗരന്മാർക്ക് കണ്ണിന്റെ ഒരു പ്രത്യേക അസുഖം ഉണ്ടെന്നിരിക്കട്ടെ.
ഉടനെ എത്തുകയായി മരുന്നു കമ്പനികളുടെ ഏജന്റുമാർ. ആ പ്രദേശത്തെ മരുന്നു വിപണിയിൽ. ഈ പ്രത്യേക രോഗത്തിനുള്ള മരുന്നുമായി ഡോക്ടർമാരെ സമീപിച്ച് വിപണി കണ്ടെത്തു ന്നതിലൂടെ കൊയ്യുന്ന നേട്ടം ചെറുതല്ല. ഇതുപോലെ ഏതു പ്രദേശത്തും ഏതൊക്കെ രോഗ ങ്ങളാണ് കൂടുതൽ എന്നു കണ്ടെത്തി മരുന്നു വിപണനം വിപുലീകരിച്ച് കോടികൾ കൊയ്യാൻ ഇത് മരുന്നു കമ്പനികൾക്ക് അവസരം നൽകും. ശേഖരിച്ച വിവരങ്ങളുടെ വിൽപനയിലൂടെ സ്പ്രിങ്ക്ളറിനും കോടികൾ. അതിന്റെ വിഹിതമായ കോടികൾ ഇവിടത്തെ ബന്ധപ്പെട്ടവർ ക്കും ലഭിക്കും.
മരുന്നു കമ്പനികളുടെയും ഇൻഷുറൻസ് കമ്പനി കളുടെയും വിഹിതം വേറെ. ഇതുപോലു ള്ള നേട്ടങ്ങളും കൊള്ളയും ആണ് ഈ കരാറിന്റെ നിഗൂഢമായ, വ്യവസ്ഥ ചെയ്യപ്പെടാത്ത കപടോദ്ദേശം. വ്യക്തികളെ തിരിച്ചറിയുന്ന വിധത്തിൽ വിവരശേഖരണം നടത്തിയാൽ മാത്രമേ മേൽ വിവരിച്ചതുപോലുള്ള കൊള്ള നടത്താൻ കഴിയൂ. സർക്കാരിന്റെ പേരോ ഔദ്യോഗിക മുദ്രയോ ഉപയോഗിക്കരുതെന്ന ഇടക്കാല വിധിയോടെ ഫലത്തിൽ കരാർ ഇല്ലാതാകുക യാണെന്നാണ് നിയമ വൃത്തങ്ങൾ അഭിപ്രായപ്പെടുന്നത്. മാത്രവുമല്ല സർക്കാർ കരാറിൽ കക്ഷിയല്ലാതായി എന്നും നിയമ ലോകം വിലയിരുത്തുന്നു.
ഇനി കോടതി വിധിയിലേക്ക് വരാം. ആറ് ഹെഡുകളിലായി കോടതി നൽകിയ ഉത്തരവനുസരിച്ചാണ് ഇനി സംസ്ഥാനത്ത് വിവര ശേഖരണം നടക്കുക. അതായത് നേരത്തെ സ്പ്രിങ്ക്ളറുമായി ഉണ്ടാക്കിയതും കോടതി മുമ്പാകെ ചലഞ്ച് ചെയ്തതുമായ കരാറിലെ വ്യവ സ്ഥകളനുസരിച്ചല്ല, മറിച്ച് കോടതി ഏർപ്പെടുത്തിയ വ്യവസ്ഥകളനുസരിച്ചാണ് ഇനി വിവര ശേഖരണം നടക്കുന്നതും, അവ സൂക്ഷിക്കുന്നതുമെല്ലാം. അതിൽ നിന്നു തന്നെ ആദ്യ കരാർ 'വെന്റിലേറ്ററിലായി'; നിലനില്പും ഇല്ലാതായി. അതുകൊണ്ടു തന്നെ ആ കരാർ ഇപ്പോൾ നില വിലില്ല. അതനുസരിച്ചല്ല ഇനിയുള്ള വിവര ശേഖരണവും തുടർ നടപടികളും. കോടതി പുറ പ്പെടുവിച്ചത് ഒരു ' റീ മിറ റലശെേെ ീൃറലൃ ' ആണ്. അതിൽ ആദ്യത്തെ ഉത്തരവ് മുൻപ് വിവരി ച്ച കൊള്ളയ്ക്ക് തടയിടുന്നതാണ്.
കോവിഡ്-19 രോഗികളിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ വ്യക്തികളെ തിരിച്ചറിയാൻ കഴിയാത്തവിധത്തിൽ രഹസ്യ സ്വഭാവത്തിലുള്ളതാകണം. അതി നു ശേഷമേ സ്പ്രിങ്ക്ളർ കമ്പനിയെ പരിശോധനയ്ക്ക് അനുവദിക്കാവൂ. ഇത്തരത്തിൽ വിവരശേഖരണം നടത്തിയാൽ മുൻപ് വിവരിച്ചതുപോലുള്ള കൊള്ള നടക്കില്ല. രണ്ടാമത്തെ ഉത്തരവ് ഡേറ്റ അവലോകനത്തിനായി സ്പ്രിങ്ക്ളർ കമ്പനിക്ക് കൈമാറും എന്ന കാര്യം സർക്കാർ വിവരദാതാവിനെ ധരിപ്പിച്ച് കരാറിലോ ഫോമിലോ അനുമതി വാങ്ങണം. ഈ വ്യവ സ്ഥ ഒഴിവാക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടെങ്കിലും കോടതി അത് തള്ളി. രേഖകൾ ശേഖ രിക്കുന്നതിനെതിരെ വ്യാപക പ്രചാരണത്തിന് ഈ വ്യവസ്ഥ ഇടയാക്കുമെന്ന സർക്കാർ അഭിഭാഷകന്റെ വാദവും കോടതി തള്ളിക്കളഞ്ഞു.
ഈ ആദ്യ രണ്ടു ഉത്തരവുകളിലൂടെ തന്നെ പൗരന്റെ സ്വകാര്യ തയ്ക്കുള്ള അവകാശത്തിന് സംരക്ഷണവും സർക്കാരിന്റെ കൊള്ള സ്വപ്നത്തിന് വിലങ്ങും വീണു. ഒപ്പം ജനങ്ങൾക്ക് സമാധാനവും. ഡേറ്റയുടെ രഹസ്യ സ്വഭാവം നഷ്ടപ്പെടുത്തുന്ന തരത്തിൽ നേരിട്ടോ പരോക്ഷമായോ സ്പ്രിങ്ക്ളർ കമ്പനി ഇടപെട രുത്; ഡേറ്റ പൂർണ്ണമയോ ഭാഗീകമായോ കമ്പനി ലോകത്തെവിടെയുള്ള മൂന്നാമതൊരു കക്ഷിക്ക് വെളിപ്പെടുത്തുകയോ കൈമാറുകയോ ചെയ്യരുത്; ഡേറ്റയുടെ സ്വകാര്യത ഉറപ്പാ ക്കുന്ന വ്യവസ്ഥകൾക്ക് വിരുദ്ധമായി നേരിട്ടോ അല്ലാതെയോ സ്പ്രിങ്ക്ളർ ഇവ ഉപയോഗി യ്ക്കരുത്; വിശകലനം പൂർത്തിയായാലുടൻ ഡേറ്റ സർക്കാരിന് തിരിച്ചു നൽകണം; സ്പ്രിങ്ക് ളർ കമ്പനിയുടെ കൈവശം ഏതെങ്കിലും തരത്തിൽ സെക്കൻഡറി ഡേറ്റയോ മറ്റ് ഡേറ്റയോ ഉണ്ടെങ്കിൽ ഉടൻ സർക്കാരിന് കൈമാറണം; കേരളത്തിലെ കോവിഡ്-19 രോഗികളുടെ വിവര ങ്ങൾ കൈവശമുണ്ടെന്ന് കമ്പനി പരസ്യ പ്രചാരണം നടത്തരുത്; ഇവ സാമ്പത്തിക നേട്ടത്തി നായി ഉപയോഗിക്കരുത്. കമ്പനി സർക്കാരിന്റെ പേരോ ഔദ്യോഗിക മുദ്രയോ ഉപയോഗി ക്കരുത്; തുടങ്ങിയവയാണ് മറ്റ് ഉത്തരവുകൾ. തുടക്കം മുതലേ പ്രതിപക്ഷം മാത്രമാണ് കരാറി നെതിരെ രംഗത്തുള്ളത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി ആസഫലി മുഖാന്തിരം സമർപ്പിച്ച ഹർജിയിലാണ് പൗരന്മാർക്ക് സംരക്ഷണവും അവരുടെ സ്വകാര്യതയ്ക്ക് സുരക്ഷിതത്വവും കോടതി ഏർപ്പെടുത്തിയത്. പ്രതിപക്ഷ നേതാവും പ്രതിപക്ഷവും ഉയർത്തിയ ആശങ്കയും ചൂണ്ടിക്കാട്ടിയ ഭരണഘടനാ ലംഘനവും സുപ്രീം കോടതി വിധിയുടെ നിഷേധവും തരിമ്പുപോലും കണക്കിലെടുക്കാതെ കാട്ടിൽ നിന്ന് വിളയിടങ്ങളിലേക്ക് ഇറങ്ങി നാശനഷ്ടങ്ങളുണ്ടാക്കുന്ന പന്നിക്കൂട്ടങ്ങളെപ്പോലെ കരാറു മായി മുന്നോട്ടു പോയ സർക്കാരിന് മുഖം നഷ്ടപ്പെട്ട അവസ്ഥയാണ് വിധി സമ്മാ നിച്ചത് എന്ന് നിയമ വിദഗ്ധരോടൊപ്പം രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു.
വിധിക്കു ശേഷവും കരാറുമായി മുന്നോട്ടു പോകു മെന്ന മുഖ്യ മന്ത്രിയുടെ പ്രസ്താ വന കോടതിയലക്ഷ്യമാണ്. കോടതി പുറപ്പെടുവിച്ച വ്യവസ്ഥകളനുസരിച്ച് മാത്രമേ ഇനി മുന്നോട്ടു പോകാൻ കഴിയൂ. അതായത് മുഖ്യമന്ത്രി ഉദ്ദേശിച്ച രീതിയിൽ മുന്നോട്ടു പോകു ന്നത് കോടതി അനുവദിച്ചിട്ടില്ല. തള്ളിക്കളഞ്ഞിരിക്കുകയാണ്. ''ഹൈക്കോടതി വിധി പ്രതി പക്ഷം ഉന്നയിച്ച ആരോപണങ്ങൾ നിരാകരിക്കുന്നു'' എന്നാണ് മുഖ്യമന്ത്രി. അല്ലാ എന്ന് വിധി ശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നു. കരാറുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറയുന്നുണ്ട്. വിധി പഠിച്ചില്ലെന്ന് വേണം കരുതാൻ. യഥാർത്ഥത്തിൽ സ്റ്റേയേ ക്കാളും റദ്ദിനേക്കാളും വിലയേറിയ ഒരു ഉത്തരവാണ് കോടതി നൽകിയത്. മുമ്പും ഞാൻ എഴുതിയിട്ടുള്ളതുപോലെ ജനങ്ങളുടെ അവസാനത്തെ അത്താണിയാണ് കോടതിയെന്ന് ഒരിക്കൽ കൂടി ഈ വിധി ശരിവയ്ക്കുന്നു.
പൗരാവകാശങ്ങളുടെ രക്ഷകരായി, ഭരണ ഘടനയുടെ കാവലാളായി എന്നും ജനങ്ങൾക്കൊപ്പം നിന്നത് നാം നമുക്കുവേണ്ടി തെര ഞ്ഞെടുത്ത നമ്മുടെ ഗവണ്മെന്റല്ല മറിച്ച് മൂല്യങ്ങളും നിയമ ബോധവും ചോർന്നു പോയിട്ടി ല്ലാത്ത നമ്മുടെ ജുഡീഷ്യറിയാണ്; സ്പ്രിങ്ക്ളറിലെ കള്ളക്കളി പുറത്തുകൊണ്ടു വന്നില്ലായിരു ന്നെങ്കിൽ ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കൻ കമ്പനി കൊള്ള വിലയ്ക്ക് വിറ്റ് കാശാക്കുമായിരുന്നു. അതിന്റെ ഒരു സിംഹ ഭാഗം കരാറിന് പുറകിൽ ഇവിടെ പ്രവർത്തിച്ച വർക്കും ലഭിക്കുമായിരുന്നു. ഈ കൊള്ളയാണ് ഹൈക്കോടതി വിധിയിലൂടെ ഇല്ലാതായത്. ഇനി ഒരു വസ്തുത കൂടി ഓർക്കുക. ഇന്ത്യയിൽ എല്ലാ സംസ്ഥാനത്തും കോവിഡ്-19 രോഗ ബാധിതരുണ്ട്. നിരീക്ഷണത്തിലുള്ളവരു മുണ്ട്. അവിടെയൊന്നും സ്പ്രിങ്ക്ളർ അവതരിച്ചില്ല.
അവതരിപ്പിച്ചത് നമ്മുടെ സർക്കാർ മാത്രം. ഏറ്റവും കൂടുതൽ രോഗബാധിതരും നിരീക്ഷണ ത്തിൽ കഴിയുന്നവരും മഹാരാഷ്ട്രയിലാണ്. ആ സംസ്ഥാന സർക്കാർ പോലും ജന താൽ പര്യം മുൻ നിറുത്തിയുള്ള വിവരശേഖരണമാണ് നടത്തുന്നത്. മറ്റു സംസ്ഥാനങ്ങളും അതു പോലെ തന്നെയാണ് വിവരശേഖരണം നടത്തുന്നത്. പിന്നെന്തേ രാജ്യത്ത് ഏറ്റവും കുറഞ്ഞ രോഗ ബാധിതരും നിരീക്ഷണത്തിൽ കഴിയുന്നവരും ഉള്ള നമ്മുടെ സംസ്ഥാനത്ത് സ്പ്രിങ്ക്ള റിനെ കൊണ്ടു വന്നു. ഇതിനു പിന്നിലുള്ള പ്രത്യക്ഷവും പരോക്ഷവും ആയ കച്ചവടമെന്ത് ? ഒരു കാര്യം കൂടി വരും നാളുകളിൽ നമുക്ക് ശ്രദ്ധിക്കാനുണ്ട്. ഇനി വിവര ശേഖരണം വളരെ മന്ദഗതിയിലാകും. വിവരശേഖരണത്തിനുണ്ടായിരുന്ന അതിവേഗതയ്ക്ക് പ്രേരകമായ ''തീ വെട്ടിക്കൊള്ള''ക്കുള്ള അവസരം കോടതി വിധിയോടെ ഇല്ലാതായതു കൊണ്ടാണത്. ഇതു വരെ ശേഖരിച്ച കണക്കും അടുത്ത രണ്ടാഴ്ച കൊണ്ടു ശേഖരിക്കുന്ന കണക്കും പരിശോധി ച്ചാൽ ഇതു വ്യക്തമാകും. കോടതി നീണാൾ വാഴട്ടെ.
(കോൺഗ്രിസന്റെ അഭിഭാഷക സംഘടനാ നേതാവായ ലേഖകൻ കേരള ഹൈക്കോടതിയിലേയും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലെയും ഗവണ്മെന്റ് പ്ലീഡറും ആയിരുന്നു)
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്