കേരളത്തിലിരുന്ന് വിപ്ലവം പറയുന്നത്ര എളുപ്പമല്ല ഇന്ത്യയോട് സംവദിക്കൽ; ഇന്ത്യ എന്തുകൊണ്ട് വർഗീയവൽകരിക്കപ്പെട്ടു? മഹാത്മാ ഗാന്ധിയുടെ മാനുഷികതയും, ജവഹർലാൽ നെഹ്‌റുവിന്റെ മതനിരപേക്ഷതയും തള്ളിക്കളഞ്ഞതുകൊണ്ടല്ലേ ഇന്ത്യ ഇന്നത്തെ അവസ്ഥയിൽ എത്തിയത്? വെള്ളാശേരി ജോസഫ് എഴുതുന്നു
വെള്ളാശേരി ജോസഫ്
'ആ 130 കോടിയിൽ ഞാനില്ല' എന്നുപറഞ്ഞു പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെ സോഷ്യൽ മീഡിയയിൽ വിപുലമായ ക്യാമ്പയിൻ നടക്കുകയാണ്. പക്ഷെ മലയാളികളുടെ ഫെയിസ്ബുക്ക് പോസ്റ്റുകളിൽ ഒഴികെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ ഇത്ര വിപുലമായ ക്യാമ്പയിൻ ഉണ്ടോ? ഇല്ലെന്നു വേണം പറയാൻ. '130 കോടി ജനങ്ങളുടെ ആഗ്രഹമാണ് രാമക്ഷേത്ര നിർമ്മാണം' എന്ന നരേന്ദ്ര മോദിയുടെ പ്രസ്താവനക്കെതിരെ വാട്സ് ആപ്പിലൂടെയും, ഫെയിസ് ബുക്കിലൂടെയും പോസ്റ്റുകളിട്ട് മതനിരപേക്ഷതയുടെ ശബ്ദം ഉയർത്തി എന്ന് മലയാളികൾക്ക് അഭിമാനിക്കാം. പക്ഷെ എന്തുകൊണ്ട് ഇന്ത്യയുടെ മറ്റു ഭാഗങ്ങൾ കേരളം ചിന്തിക്കുന്നത് പോലെ ചിന്തിക്കുന്നില്ലാ എന്നതും കൂടി മലയാളികൾ ആലോചിക്കണം.
കേരളത്തിലിരുന്ന് മതനിരപേക്ഷത പറയുന്നതുപോലെ എളുപ്പമല്ല ഇന്ത്യയിലെ മറ്റു ഭാഗങ്ങളിൽ മതനിരപേക്ഷത പറയൽ; പ്രത്യേകിച്ചും ഉത്തരേന്ത്യയിൽ. പണ്ട് യോഗേന്ദ്ര യാദവ് ആം ആദ്മി പാർട്ടിയിൽ പ്രവർത്തിക്കുന്നതിന് മുമ്പ് ഡൽഹിയിലെ ഒരു സെമിനാറിൽ അവതരിപ്പിച്ച പേപ്പർ ഇതെഴുതുന്ന ആൾ ഇപ്പോഴും ഓർമ്മിക്കുന്നു. രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള ക്യാമ്പയിൻ തുടങ്ങിയതിനുശേഷം ഉത്തരേന്ത്യയിലെ ആളുകളുടെ മനോഭാവത്തിൽ വന്ന മാറ്റം ആയിരുന്നു യോഗേന്ദ്ര യാദവിന്റെ പേപ്പറിന്റെ പ്രമേയം. രാഷ്ട്രീയക്കാർ പലരും തിരഞ്ഞെടുപ്പ് യോഗങ്ങളിൽ രാമനെ സ്മരിക്കാൻ തുടങ്ങി; ജനങ്ങൾ അപ്പോൾ റാം റാം ചൊല്ലി പ്രതികരിക്കാനും തുടങ്ങി എന്നാണ് യോഗേന്ദ്ര യാദവ് തന്റെ നേരിട്ടുള്ള അനുഭവത്തിന്റെ വെളിച്ചത്തിൽ ഡൽഹിയിൽ ആ സെമിനാർ ഹാളിൽ പറഞ്ഞത്.
കേരളത്തിൽ ശബരിമല വിഷയം ഉയർത്തിയതുപോലെ തന്നെയായിരുന്നു ഉത്തരേന്ത്യയിൽ ബിജെപി. - യും, സംഘ പരിവാറുകാരും അതിനും മുമ്പേ രാമക്ഷേത്ര നിർമ്മാണ വിഷയവും ഉയർത്തിയത്. ശബരിമല വിഷയം കേരളത്തിലും, അഖിലേന്ത്യ തലത്തിലും ഉയർത്തിയതിൽ ഒരു പ്രത്യേകമായ രീതിമാർഗം കാണാവുന്നതാണ്. മലയാളികൾ ഉള്ളിടത്തെല്ലാം മണ്ഡല പൂജ സംഘടിപ്പിക്കപ്പെട്ടു; അതിനായി ഹൗസിങ്ങ് അസോസിയേഷനുകളിലും, ഹൗസിങ്ങ് സൊസൈറ്റികളിലും വിപുലമായ ക്യാമ്പയിൻ നടന്നൂ; പണപ്പിരിവ് ഉണ്ടായി. സ്ത്രീകളുടേയും മധ്യ വർഗത്തിൻറ്റേയും പ്രാതിനിഥ്യം ഇത്തരം മണ്ഡല പൂജകളിൽ ഉറപ്പാക്കപ്പെട്ടു. അതിനു ശേഷം അന്നദാനവും, ചെണ്ട മേളവും, ഭജനയും ആയി മണ്ഡല പൂജകൾ ഇന്ത്യയിൽ മലയാളികൾ ഉള്ള സ്ഥലങ്ങളിലെല്ലാം അരങ്ങേറി. ബിജെപി. - യോട് ആഭിമുഖ്യമുള്ളവരെയെല്ലാം ചേർത്ത് ഒരുതരം രാഷ്ട്രീയമായ 'ഇവൻറ്റ് മാനേജ്മെൻറ്റ്' ആണ് അക്കാര്യത്തിൽ നടന്നത്. ബിജെപി. - യും, സംഘ പരിവാറുകാരും പണവും, മാൻപവറും, റിസോഴ്സസും ഒക്കെ ഉപയോഗിച്ച് നടത്തിയ ശരിക്കുള്ള രാഷ്ട്രീയ നാടകമായിരുന്നു അതൊക്കെ. ഇവിടെ ജനങ്ങളുടെ വിശ്വാസം അവർ സമർത്ഥമായി മുതലെടുത്തു. 'പോപ്പുലർ' ദൈവങ്ങളെ ഉപയോഗിച്ചാണ് അല്ലെങ്കിലും ബിജെപി. ഇന്ത്യയിൽ വളർന്നത്. രാമ ക്ഷേത്രത്തിൻറ്റെ കാര്യത്തിലും സംഭവിച്ചത് അതു തന്നെ. ശ്രീരാമൻ ഭാരതത്തിൻറ്റെ 'പോപ്പുലർ കൾച്ചറിൽ' വളരെ അറിയപ്പെടുന്ന ഒരു ദൈവമാണല്ലോ. 'റാം റാം' എന്നാണല്ലോ ഉത്തരേന്ത്യയിൽ സാധാരണ ജനങ്ങൾ പരസ്പരം കാണുമ്പോഴുള്ള സംബോധന. "റാം നാം സത്ത്യ ഹേ" - എന്നാണല്ലോ ശവഘോഷ യാത്ര നടക്കുമ്പോൾ ഉത്തരേന്ത്യയിൽ ജനങ്ങൾ ഉരുവിടുന്നത്. കേരളത്തിലാണെങ്കിൽ പണ്ട് സന്ധ്യാവേളകളിൽ നാമം ജപിക്കുമ്പോൾ
"രാമ രാമ രാമ രാമ പാഹിമാം
രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം" - എന്നായിരുന്നല്ലോ പ്രാർത്ഥന.
ഹിന്ദിയിലാണെങ്കിൽ കണ്ടമാനം ശ്രീരാമ പ്രാർത്ഥനാ ഗീതങ്ങളുമുണ്ട്.
"പ്രേം പുതിത് മൻ സേ കഹോ റാമു റാമു റാം
ഹേ റാമു റാമു റാം" - എന്ന ഭജനയൊക്കെ ഹിന്ദിയിൽ വളരെ പോപ്പുലർ ആണ്. പണ്ട് ഒരു ഹിമാലയൻ ആശ്രമത്തിൽ യോഗ പഠിക്കാൻ പോയപ്പോൾ ഇതെഴുതുന്ന ആൾ അത്തരം ഭജനയിൽ പങ്കെടുത്തതും ആണ്. ഇത്തരത്തിൽ നോക്കുമ്പോൾ മറ്റൊരു ദൈവത്തിനും ശ്രീരാമനെ പോലെ 'പോപ്പുലർ അപ്പീൽ' ഇല്ലാ. ഇത്തരം ജനപ്രിയ ദൈവങ്ങളെ കൂട്ടുപിടിച്ചായിരുന്നു ബിജെപി. - യുടെ ഇന്ത്യയിലെ രാഷ്ട്രീയമായ വളർച്ച.
ഈ രാമഭക്തി മഹാത്മാ ഗാന്ധിയുടേത് പോലെ നിഷ്കളങ്കമായിരുന്നെങ്കിൽ അവിടെ ഒരു പ്രശ്നവും ഇല്ലായിരുന്നു. പ്രാധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും തെരെഞ്ഞെടുപ്പ് റാലികളിൽ 'ജയ് ശ്രീറാം' മുഴക്കുന്നത് നിഷ്കളങ്കമായ രീതിയിലല്ലാ. മതചിഹ്നങ്ങൾ തിരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കാൻ പാടില്ലെന്നിരിക്കെ, തെരെഞ്ഞെടുപ്പ് റാലികളിൽ 'ജയ് ശ്രീറാം' മുഴക്കുന്നത് തെരെഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ്. മതപരമായുള്ള ജനങ്ങളുടെ വിശ്വാസം രാഷ്ട്രീയമായി മുതലെടുക്കപ്പെടുകയാണ് തെരെഞ്ഞെടുപ്പ് റാലികളിൽ 'ജയ് ശ്രീറാം' മുഴക്കുമ്പോൾ. മര്യാദാ പുരുഷോത്തമനായ രാമൻ ആക്രമണകാരിയായ രാമനായി ചിത്രീകരിക്കപ്പെടുന്നു. ഇത്തരത്തിലുള്ള രാമ ഭക്തി ഇന്ത്യയിലെ ജനത്തെ മതപരമായി ഭിന്നിപ്പിക്കാനായി ബിജെപി. - യും, സംഘ പരിവാറുകാരും ഇതിനോടകം തന്നെ നന്നായി ഉപയോഗിച്ചും കഴിഞ്ഞു.
ബിജെപി. - യും, സംഘ പരിവാറുകാരും ഉയർത്തിയ ഈ രാമഭക്തി മൂലം ഇന്ത്യയിലെ ജനം എങ്ങനെ മതപരമായി ഭിന്നിക്കപ്പെട്ടു എന്നറിയണമെങ്കിൽ ട്രെയിനിലും ബസുകളിലും ഒക്കെ യാത്ര ചെയ്യുന്ന സാധാരണക്കാരായ മുസ്ലീങ്ങളോട് ചോദിച്ചാൽ മാത്രം മതി. ഉത്തരേന്ത്യയിലെ പല സ്ഥലങ്ങളിലും രാമൻറ്റെ പേരിൽ നടന്ന ക്യാമ്പയിൻ മൂലം പലർക്കും സങ്കുചിത നിലപാടുകൾ കൈവന്നൂ. ട്രെയിനിൻറ്റേയും ബസിൻറ്റേയും സീറ്റുകളിൽ നിന്ന് പേര് ചോദിച്ചു എഴുന്നേൽപ്പിച്ചു വിടുന്ന രീതി ഇന്ന് പല മുസ്‌ലീം യുവാക്കൾക്കും പറയാനുണ്ട്. ഇങ്ങനെ പെരുമാറുന്നത് സമൂഹത്തിലെ ഉന്നത കുല ജാതരോ, സമ്പന്നരോ അല്ലെന്നുള്ളതാണ് ഏറെ സങ്കടകരം. സാധാരണ യാത്രക്കാരും ദരിദ്രരും പോലും ഇങ്ങനെ പെരുമാറുന്നൂ. ബിജെപി. - യും, സംഘ പരിവാറുകാരും ഉയർത്തുന്ന വർഗീയവൽക്കരണം സമൂഹത്തിൻറ്റെ അടിത്തട്ടിനെ തന്നെ ബാധിച്ചു എന്നുവേണം പല മുസ്‌ലീം യുവാക്കളുടേയും അനുഭവത്തിൽ നിന്ന് അനുമാനിക്കാൻ.
ഇന്നത്തെ ഈ വർഗീയവൽക്കരണം മനസിലാക്കുവാൻ ഉത്തരേന്ത്യൻ രാഷ്ട്രീയത്തെ കുറിച്ച് അറിയണം; നരേന്ദ്ര മോദിയുടെ രാഷ്ട്രീയമായ വളർച്ചയെ കുറിച്ചും അറിയണം. മോദി 2002-ലെ ഗുജറാത്ത് കലാപം കഴിഞ്ഞു ഉത്തരേന്ത്യയിൽ അറിയപ്പെട്ടിരുന്നത് 'ഹിന്ദു ഹൃദയ സമ്രാട്ട്' എന്ന പേരിലായിരുന്നു. അന്ന് കോൺഗ്രസ് ഹൈന്ദവർക്ക് എതിരാണ് എന്ന് ബിജെപി. വരുത്തി തീർത്തു. ഹിന്ദി ഹൃദയ ഭൂമിയിൽ തങ്ങളുടെ തിരഞ്ഞെടുപ്പ് വിജയങ്ങൾ തുടരാൻ രാമ ക്ഷേത്ര നിർമ്മാണം പാർട്ടി പരിപാടി ആക്കുകയും ചെയ്തു. അന്നൊക്കെ കോൺഗ്രസ് അതിനെതിരാണ് എന്ന പ്രതീതി ഉണ്ടാക്കാനായിരുന്നു ബിജെപി. ശ്രമിച്ചിരുന്നത്. കോൺഗ്രസ് മുസ്ലീങ്ങൾക്ക് അനുകൂലമാണെന്നുള്ള ഒരു പ്രതീതി വരുത്താൻ വേണ്ടി അന്നത്തെ കേന്ദ്ര സർക്കാരിനെ 'ഡൽഹി സൾട്ടനേറ്റ്' എന്ന് വിളിച്ചായിരുന്നു മോദി സ്ഥിരം പ്രസംഗങ്ങളിൽ അധിക്ഷേപിച്ചിരുന്നത്. തികഞ്ഞ വർഗീയവാദപരമായിരുന്നു ആ നിലപാടുകൾ. പിന്നീടാണ് ആ ഇമേജിൽ നിന്ന് രക്ഷപെടാൻ വേണ്ടി 'വൈബ്രൻറ്റ് ഗുജറാത്തുകൊണ്ടുവന്നത്. പ്രധാനമന്ത്രി സ്ഥാനാർത്ഥി ആക്കിയപ്പോൾ എല്ലാവരുടെയും പിന്തുണ കിട്ടുവാൻ വേണ്ടി 'വികാസ് പുരുഷ്' എന്ന പുതിയ പേരിൽ ബിജെപി. മോദിയെ അവതരിപ്പിച്ചു.
കോൺഗ്രസ് പാർട്ടി ഒരിക്കലും രാമക്ഷേത്ര നിർമ്മാണത്തിന് എതിരല്ലായിരുന്നു. പണ്ട് കോടതി ഉത്തരവിനെ തുടർന്ന് ശിലാന്യാസം അനുവദിച്ച രാജീവ് ഗാന്ധിയോ, കോൺഗ്രസ് നേതാക്കളോ ഒരിക്കലും ബാബ്‌റി മസ്ജിദ് തകർക്കാൻ പറഞ്ഞിട്ടില്ല. അതാണ് കോൺഗ്രസും ബിജെപി. -യും തമ്മിലുള്ള വിത്യാസം. ബാബ്‌റി മസ്ജിദ് നിലനിർത്തിക്കൊണ്ട് തന്നെ രാമക്ഷേത്രം വേണമെങ്കിൽ രാമക്ഷേത്രം പണിയട്ടെ എന്നായിരുന്നു കോൺഗ്രസ് നിലപാട്. പക്ഷെ ബി. ജെ. പി.-യ്ക്ക് ബാബ്‌റി മസ്ജിദ് തകർക്കണമായിരുന്നു; ആ വകുപ്പിൽ മുസ്‌ലിം വിരോധം പ്രകടമാക്കുകയും വേണമായിരുന്നു.
ബാബ്‌റി മസ്ജിദ് തകർത്തതിന് ശേഷം ഉത്തരേന്ത്യയിൽ വ്യാപകമായ കലാപം നടന്നൂ. ഗുജറാത്ത്, മുസാഫർപുർ, സാംലി, ഡൽഹി എന്നിവിടങ്ങളിലൊക്കെ കൂട്ടക്കൊലയും കലാപങ്ങളും പിന്നീട് അരങ്ങേറി. അനേകം വ്യാജ ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും ഗുജറാത്തിൽ നടന്നൂ. ഇഷ്രത് ജഹാൻ, ഹരൻ പാണ്ട്യ, സൊറാബുദീൻ, കൗസർബി എന്നിവരുടെ മരണങ്ങൾ ആ രീതിയിൽ സംഭവിച്ചതാണ്. ഈ കലാപങ്ങളും കൊലപാതകങ്ങളും അതിനെ തുടർന്നുണ്ടായ രാഷ്ട്രീയ പ്രചാരണങ്ങളും സമൂഹത്തെ ഭിന്നിപ്പിച്ചില്ലാ എന്ന് ആർക്കും പറയാനാവില്ല.
ഇന്നിപ്പോൾ കോൺഗ്രസിൻറ്റെ രാമ ക്ഷേത്ര നിർമ്മാണത്തെ കുറിച്ചുള്ള നിലപാടുകൾ ദൗർഭാഗ്യകരമാണെന്ന് വേണമെങ്കിൽ പറയാം. പക്ഷെ കോൺഗ്രസിൻറ്റെ രാമ ക്ഷേത്ര നിർമ്മാണ വിഷയത്തിലുള്ള നിലപാടുകൾ ദൗർഭാഗ്യകരമാണെങ്കിൽ അത് കോൺഗ്രസ് നേതാക്കളുടെ കുഴപ്പമല്ല; ഇന്ത്യയുടെ കുഴപ്പം തന്നെയാണ്.
ഇന്ത്യയിൽ എന്തുകൊണ്ട് ഇത്തരത്തിൽ വർഗീയവൽക്കരണം സംഭവിച്ചൂ? ചരിത്രത്തിലേക്കും, ഗാന്ധിയിലേക്കും, നെഹ്‌റുവിലേക്കും പോകണം അതിനുള്ള ഉത്തരം കണ്ടുപിടിക്കാൻ. മഹാത്മാ ഗാന്ധിയുടെ മാനുഷികതയേയും, ജവഹർലാൽ നെഹ്‌റുവിൻറ്റെ മതനിരപേക്ഷതയേയും അപഹസിച്ച എല്ലാവരും ഇന്ന് കാണുന്ന ബിജെപി.-യുടെ വളർച്ചയ്ക്ക് ഉത്തരവാദികളാണ്. ഈ രണ്ടു പേരുടേയും ആദർശങ്ങൾ തള്ളിപ്പറഞ്ഞ ആളുകളെല്ലാം ബിജെപി.-യുടെ വളർച്ചയ്ക്ക് വഴിയൊരുക്കുകയായിരുന്നു. അതിൽ കോൺഗ്രസുകാരും പെടും.
മഹാത്മാ ഗാന്ധിക്ക് എല്ലാം ത്യജിച്ച ഒരു സന്യാസിയുടെ പരിവേഷം ഉണ്ടായിരുന്നു. ഇന്ത്യയെ ബ്രട്ടീഷുകാരിൽ നിന്ന് മോചിപ്പിക്കാനായി പിറവിയെടുത്ത ഒരു അവതാരം പോലെയാണ് സാധാരണക്കാരായ ജനം ഗാന്ധിജിയെ നോക്കികണ്ടിരുന്നത്. മഹാത്മാ ഗാന്ധി ജീവിച്ചിരുന്നപ്പോൾ അതുകൊണ്ട് തന്നെ ഹിന്ദുത്വ രാഷ്ട്രീയം വേരോടുവാൻ സാധ്യമല്ലായിരുന്നു. രാമ ഭക്തനും, രാമ രാജ്യത്തിന് വേണ്ടി നിലകൊള്ളുകയും ചെയ്തിരുന്ന ഗാന്ധിയെ തള്ളി ഹിന്ദുത്വ രാഷ്ട്രീയത്തിൻറ്റെ വക്താക്കൾക്ക് എങ്ങനെയാണ് മറ്റൊരു രാമനെ പ്രതിഷ്ഠിക്കാൻ ആവുക? പക്ഷെ ഗാന്ധിജിയുടെ ആ രാമഭക്തി തികഞ്ഞ മത സാഹോദര്യത്തിന് തടസ്സമായില്ല എന്നും കൂടി ഓർക്കണം. അതുകൊണ്ടാണ് സ്വാതന്ത്ര്യാനന്തരം മുസ്ലീങ്ങളുടെ സംരക്ഷണത്തിന് വേണ്ടി ഗാന്ധി നിലകൊണ്ടത്. ഗോഡ്‌സെ ഗാന്ധിയെ വധിക്കുന്നത് തന്നെ പാക്കിസ്ഥാൻ അനുകൂല നിലപാടെടുത്തു എന്ന ആരോപണം ഉന്നയിച്ചാണ്. ഇന്ത്യയിലെ മുസ്ലീങ്ങളുടെ ജീവനും സ്വത്തിനും വേണ്ടി ജീവൻ തന്നെ ബലിയർപ്പിച്ച മഹാത്മാ ഗാന്ധിയുടെ സംഭാവനകൾ മൗദീദിസ്റ്റുകൾ അംഗീകരിച്ചില്ല. കമ്യൂണിസ്റ്റുകാരും അംബേദ്കറിസ്റ്റുകളും നിരന്തരം ഗാന്ധിയെ അപഹസിച്ചു. ഇപ്പോഴാണ് കെ. വേണുവിനെ പോലുള്ള പഴയ നക്സലൈറ്റ് ആചാര്യന്മാർക്ക് സംഘ പരിവാറുകാരുടെ വർഗീയവൽക്കരണത്തെ നേരിടാൻ ഗാന്ധിയൻ തത്വസംഹിതയാണ് ഏറ്റവും നല്ലതെന്ന തിരിച്ചറിവുണ്ടായത്. 'ഞാനൊരു സനാതന ഹിന്ദുവാണെന്ന്' പറഞ്ഞുകൊണ്ടു തന്നെയായിരുന്നു ഗാന്ധി സ്വതന്ത്ര ഇന്ത്യയിൽ മുസ്ലീങ്ങളുടെ സംരക്ഷണത്തിന് വേണ്ടി നിലകൊണ്ടത്. ഭൂരിപക്ഷ സമുദായത്തിന് അങ്ങനെ ഒരു മാതൃക സൃഷ്ടിക്കാൻ ഗാന്ധിക്ക് സാധിച്ചു. പക്ഷെ ഇന്നിപ്പോൾ ആ മാതൃക ഏറ്റെടുക്കാൻ അധികം പേരൊന്നും മുന്നോട്ട് വരുന്നില്ലെന്നുള്ളതാണ് സമകാലീന ഇന്ത്യയിലെ ദുഃഖസത്യം.
സ്വതന്ത്ര ഇന്ത്യയിൽ കമ്യൂണിസ്റ്റുകാർ ഏറ്റവും നിന്ദിച്ച വ്യക്തികളിൽ ഒരാൾ ഒരുപക്ഷെ നെഹ്രുവായിരിക്കും. മൂഢ കമ്യൂണിസ്റ്റ് സങ്കൽപ്പങ്ങൾക്ക് അടിമപ്പെട്ട അവർക്ക് നെഹ്‌റു 'റണ്ണിങ് ഡോഗ് ഓഫ് ഇമ്പീരിയലിസം' ആയിരുന്നു. നെഹ്രുവിൻറ്റെ പഞ്ചവത്സര പദ്ധതികളെ അവർ 'പഞ്ഞവത്സര പദ്ധതികൾ' എന്ന് വിളിച്ചാണ് അധിക്ഷേപിച്ചിരുന്നത്. തീവ്ര ഇടതുപക്ഷം ആയ നക്സലൈറ്റുകളാകട്ടെ, നെഹ്‌റുവിനെ അധിക്ഷേപിക്കുന്നതിൽ ഒരു പടി കൂടി മുന്നോട്ടുപോയി. 1970-കളിൽ അവർ തിരുവനന്തപുരത്തെ അരിസ്റ്റോ ജങ്ഷനിലുള്ള നെഹ്‌റുവിൻറ്റെ പ്രതിമ ബോംബ് വെച്ച് തകർത്തു. ഇന്നിപ്പോൾ മുൻ സോവിയറ്റ് യൂണിയനിലും, ചൈനയിലും, കിഴക്കൻ യൂറോപ്പിലുമൊന്നും ജനത്തിന് കമ്യൂണിസം വേണ്ടാ. 30-40 വർഷങ്ങളായി കമ്യൂണസത്തിൻറ്റെ എല്ലാ സാധ്യതകളും അടഞ്ഞു. അപ്പോൾ ശാസ്ത്രീയതയുടേയും, മൂഢ സങ്കൽപ്പങ്ങളുടേയും പേരിൽ ഇന്ത്യയുടെ രാഷ്ട്ര ശിൽപിയെ അവഹേളിച്ചവർക്ക് എന്ത് മറുപടിയുണ്ട്?
മഹാത്മാ ഗാന്ധിയുടെ മാനുഷികതയും, ജവഹർലാൽ നെഹ്‌റുവിൻറ്റെ മതനിരപേക്ഷതയും നിന്ദിക്കപ്പെട്ടപ്പോൾ ഒരു വലിയ വിടവാണ് സൃഷ്ടിക്കപ്പെട്ടത്. ആ വിടവിലൂടെയായിരുന്നു ഇന്ത്യൻ രാഷ്ട്രീയത്തിൽ സംഘ പരിവാറുകാരുടെ തള്ളിക്കയറ്റം. ഈ രണ്ടു മഹാമേരുക്കൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിലനിന്നിടത്തോളം കാലം സംഘ പരിവാറുകാർക്ക് യാതൊരു സ്വാധീനവും സൃഷ്ടിക്കാനായില്ല. അതുകൊണ്ട് നിരന്തരം ഇവരെ രണ്ടു പേരേയും തള്ളിപ്പറയാനാണ് സംഘ പരിവാറുകാർ ശ്രമിച്ചിരുന്നത്. നെഹ്‌റുവെന്ന മഹാ വ്യക്തിത്ത്വത്തെ കുറച്ചൊക്കെ കൊച്ചാക്കി കാണിക്കുന്നതിൽ അവർ വിജയിച്ചിട്ടും ഉണ്ട്. പക്ഷെ എത്ര ശ്രമിച്ചിട്ടും മഹാത്മാ ഗാന്ധിയെ ഇന്ത്യൻ മനസുകളിൽ നിന്ന് നിഷ്കാസനം ചെയ്യുവാൻ സംഘ പരിവാറുകാർക്ക് സാധിച്ചിട്ടില്ല. അതുകൊണ്ട് ഇപ്പോൾ ഗാന്ധിയെ ഉൾക്കൊള്ളാൻ ആണവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഗാന്ധിയുടെ ആദർശങ്ങൾ തെറ്റായി വ്യാഖ്യാനിക്കുന്നതൊക്കെ ആ പദ്ധതിയുടെ ഭാഗമായിട്ടാണ്. മൗദീദിസ്റ്റുകളും, കമ്യൂണിസ്റ്റുകാരും, അംബേദ്കറിസ്റ്റുകളും ഇപ്പോൾ ബിജെപി.-യുടേയും, സംഘ പരിവാറിൻറ്റേയും വളർച്ചയിൽ അതിയായി ദുഃഖിക്കുന്നുണ്ട്. പക്ഷെ ദുഃഖിച്ചിട്ടെന്തു കാര്യം? വേണ്ട സമയത്ത് അവർക്ക് ബുദ്ധി പോയില്ല. ഇനി അനുഭവിക്കുക തന്നെ. അല്ലാതെന്തു മാർഗം? മഹാത്മാ ഗാന്ധിയുടെ മാനുഷികതയും, ജവഹർലാൽ നെഹ്‌റുവിൻറ്റെ മതനിരപേക്ഷതയും വീണ്ടെടുക്കാതിരിക്കുന്ന കാലത്തോളം ബിജെപി.-യുടേയും, സംഘ പരിവാറിൻറ്റേയും സ്വാധീനം ഇന്ത്യയിൽ തുടരാൻ തന്നെയാണ് സാധ്യത.
(ലേഖകന്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍