രാഷ്ട്രീയ വിമർശനങ്ങൾ ഐ.വി ശശി കൈകാര്യം ചെയ്തതുപോലെ മറ്റൊരു സംവിധായകനും മലയാള സിനിമയിൽ ചെയ്തിട്ടില്ല; 'മൾട്ടി സ്റ്റാർ' ചിത്രങ്ങളായിരുന്നു ഓരോ ഐ.വി ശശി ചിത്രവും; കരുത്തും കാമ്പുമുള്ള സ്ത്രീ കഥാപാത്രങ്ങളെ സമ്മാനിച്ച് സംവിധായകൻ: വിട പറഞ്ഞ ഐ വി ശശിയെ അനുസ്മരിച്ച് അനു പാപ്പച്ചൻ എഴുതുന്നു
'The movie is not only a supreme expression of mechanism,but paradoxically it offers as product the most magical of consumer commodities,namely dreams.It is therefore,not accidental that the movie has excelled as a medium that offers avarice' - Marshall Mc Luhan (Understanding media )
ഐ.വി. ശശി അരങ്ങൊഴിഞ്ഞു. ജീവിതത്തിന്റെ ഭൂരിഭാഗവും അണിയറയിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.ചിത്രകല പഠിച്ച്, കോടമ്പാക്കത്ത് ഭാഗ്യാന്വേഷിയായി എത്തി, പിന്നീട് എ.ബി രാജ് എന്ന ഹിറ്റ് മേക്കറുടെ കലാസംവിധായകനായി തുടങ്ങി ,പില്ക്കാലത്ത് ജനപ്രിയ സിനിമയിലെ ഏറ്റവും താരത്തിളക്കമുള്ള പേരായി ഈ കോഴിക്കോട്ടുകാരന്റേത്. 1975 ലാണ് പ്രേംനസീറില്ലാത്ത ഒരു സിനിമയും സൂപ്പർ ഹിറ്റാക്കാം എന്നു തെളിയിച്ചു കൊണ്ട് ഐ.വി ശശി 'ഉത്സവ'വുമായി എത്തുന്നത്.ആദ്യ ചിത്രത്തിൽ തന്നെ നാട്ടിൻ പുറത്തിന്റെ പരുക്കൻ ജീവിതവും അതിനിടയിൽ ശുദ്ധജലത്തിനു വേണ്ടിയുള്ള ജനകീയ പ്രക്ഷോഭവും ഉൾക്കൊണ്ടിരുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്.
പിന്നീട് രാഷ്ട്രീയ പ്രക്ഷോഭ / പ്രചരണ/ വിമർശനങ്ങൾ ഐ.വി ശശി കൈകാര്യം ചെയ്തതുപോലെ മറ്റൊരു സംവിധായകനും മലയാള സിനിമയിൽ കൈകാര്യം ചെയ്തിട്ടില്ല. 'മൾട്ടി സ്റ്റാർ' ചിത്രങ്ങളെന്നു വിശേഷിപ്പിക്കാവും വിധം താരനിബിഡമായിരുന്നു, ഓരോ ഐ.വി ശശി ചിത്രവും. താരങ്ങളുടെ മാർക്കറ്റ് കണ്ടുള്ള പടം പിടിത്തമായിരുന്നില്ല അത്. ശശിയുടെ ചിത്രങ്ങളിലൂടെ അവരോരുത്തരും താര പകിട്ടിലേക്ക് / പ്രരൂപത്തിലേക്ക് എത്തുകയായിരുന്നു എന്നതാണ് വാസ്തവവും.ഹിറ്റുകൾക്ക് മേൽ ഹിറ്റുകളുണ്ടാവുകയും സിനിമ വാണിജ്യ ലാഭം കൊയ്യാനുള്ള വ്യവസായമായി മാറുകയും ചുവടുറപ്പിക്കുകയും ചെയ്ത എൺപതുകളിലാണ് ഐ.വിശശി കൂടുതലും സിനിമകളൊരുക്കിയത്.
തൊഴിലാളി / മുതലാളി സംഘർഷത്തിലൂന്നിയ നിരവധി സന്ദർഭങ്ങൾ ഐ.വി.ശശി - ടി.ദാമോദരൻ കൂട്ടുകെട്ടിൽ പിറന്നു. അങ്ങാടി, അടിമകൾ ഉടമകൾ, അടിയൊഴുക്കുകൾ, വാർത്ത ,ഈ നാട് തുടങ്ങിയ ചിത്രങ്ങളിലെല്ലാം കേരളത്തിലെ പല മേഖലകളിലെ തൊഴിലാളികളുടെ ജീവിതവും ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ കഴിവും / കുറ്റവും ഇഴകീറി ,ചിലപ്പോഴൊക്കെ ശക്തമായ ഭാഷയിൽ പരിശോധിക്കുന്നത് കാണാം. ഈ രാഷ്ട്രീയം സാധാരണക്കാരന്റെ ജീവിതവുമായി ബന്ധപ്പെട്ടതായിരുന്നു. അവന് മനസ്സിലാവുന്ന രീതിയിലായിരുന്നു.അവന്റെ തന്നെ ചോദ്യങ്ങളുടെ ആവർത്തനമായിരുന്നു. പകലന്തിയോളം പലവിധ തൊഴിലുകൾ ചെയ്ത് ,അതിന്റെ പങ്കിലൊന്ന് സിനിമയ്ക്കായി ചിലവഴിച്ച സാധാരണ മനുഷ്യർക്ക് മുന്നിൽ അവരുടെ അഭിരുചികളുടെ പ്രക്ഷുബ്ധതകളുടെ ചിത്രങ്ങളൊരുക്കി ഐ.വി ശശി - ടി.ദാമോദരൻ കൂട്ടുകെട്ട്. സാധാരണക്കാരായ പ്രേക്ഷകന്റെ സംതൃപ്തിയെ ലക്ഷ്യമാക്കി എന്നതുകൊണ്ടു മാത്രമാണ് അക്കാദമിക് നിരൂപകരിൽ നിന്ന് ഐ.വി ശശിക്ക് വേണ്ടത്ര പ്രോത്സാഹനം കിട്ടാതെ പോയത്. വൈകാരികതതയുടെ ചൂടും ചൂരും ചേർന്നതായിരുന്നു ഐ.വിശശിയുടെ ദൃശ്യഭാഷ.'മൃഗയ'യിൽ ലോഹിതദാസ് - ഐ.വി ശശി കൊണ്ടുവന്ന വനത്തിലെ കഠിന ജീവിതക്കാഴ്ചകൾ, അതിജീവന മത്സരങ്ങൾ എത്ര സാങ്കേതിക പൊലിമയുണ്ടെങ്കിലും പുലിമുരുകനിൽ ഇല്ലെന്ന് നാമോർക്കണം.
70കളിൽ ബോളിവുഡ് അമിതാബ് ബച്ചനിൽ ആരോപിച്ച' ക്ഷുഭിത യൗവ്വന'കല്പനയെ തന്റെ നിരവധി കഥാപാത്രങ്ങളിലേക്ക് / താരങ്ങളിലേക്ക് ഐ.വി ശശി പകർന്നിട്ടുള്ളത് കാണാം. ഏക നായക സങ്കല്പത്തിൽ നിന്ന് ബഹുനായകത്വത്തിലേക്ക്, പ്രാധാന്യമേറിയ സ്ത്രീ കഥാപാത്രങ്ങളുൾപടെ ,ഈ രോഷം / പ്രതിഷേധം പടരുന്ന രീതിയിലാണ് ശശിയുടെ ആഖ്യാനരീതി. ഈ ചിത്രങ്ങളെ ജനങ്ങൾ നെഞ്ചോട് ചേർത്തപ്പോഴാണ് താരപ്രഭാവങ്ങൾക്കപ്പുറത്ത് സംവിധായകൻ കൈയടി നേടുന്ന സിനിമകളുണ്ടായത്. ഇന്നത്തെ പോലെ ലോകസിനിമകൾ വിരൽത്തുമ്പിൽ ലഭ്യമായ ,വലിയ രീതിയിൽ സിനിമാ സാക്ഷരത നേടി ,ഏത് ചിത്രത്തിനും മാർക്കിടാനായി എത്തുന്ന പ്രേക്ഷകരല്ല അന്ന്. ആനന്ദം /ആസ്വാദനം എന്ന അനുഭവത്തിനായ് മാത്രം എത്തുന്ന സാധാരണക്കാരിലേക്ക്, ജനപ്രിയ അംശങ്ങൾക്കൊപ്പം സാമൂഹ്യബോധ ജാഗ്രതകൂടി പകർന്നു നല്കി ഈ ചിത്രങ്ങൾ എന്നത് മറന്നു കൂടാ.
പിരിമുറുക്കം നിറഞ്ഞ അന്തരീക്ഷം, ചടുലമായ ആഖ്യാനം, കുറിക്കുകൊള്ളുന്ന സംഭാഷണങ്ങൾ, കഥാപാത്രങ്ങൾ തമ്മിലുള്ള സംഘർഷം, രതിയുടെ പാപബോധമില്ലാത്ത ചിത്രണം, ആണിനൊപ്പം നില്ക്കുന്ന പെൺ കഥാപാത്രങ്ങൾ എന്നിങ്ങനെ വാണിജ്യ സിനിമാക്കൂട്ടുകൾക്കിടയിലും ഐ .വി.ശശിയുടെ സിനിമകളിൽ തെളിഞ്ഞു നില്ക്കുന്ന ഐഡൻഡിറ്റികൾ പലതുണ്ട്. രാഷ്ടീയം വളച്ചുകെട്ടില്ലാതെ ഉറക്കെ പറയുന്നവരാണ് ഐ.വി ശശി കഥാപാത്രങ്ങൾ.ഈ വിമർശനം ഒരു വീണ്ടുവിചാര സൂചിക കൂടിയാണ്. തെറ്റുതിരുത്താനുതകുന്നതുകൊണ്ട് പുരോഗമന പരവുമാണ്.ഐ .വി ശശി ചിത്രങ്ങളിലെ ജനനേതാക്കൾ / തൊഴിലാളികൾ എന്നിവർ ആർജവവും കരുത്തുമുള്ളവരാണ്. കോമാളികളല്ല.പലപ്പോഴും ശ്രീനിവാസൻ സിനിമകളിൽ വിമർശനമെന്ന പേരിൽ ചേർക്കുന്ന പരിഹാസത്തേക്കാൾ (ഇത് വിശദമായി പിന്നീടെഴുതാനുദ്ദേശിക്കുന്നുണ്ട് ) ആത്മാർത്ഥതയുള്ളതുമാണ്.
ശക്തമായ കഥാപാത്രസൃഷ്ടിയാണ് മിക്കവാറും ഐ.വിശശി ചിത്രങ്ങളിലേത്.എഴുത്തുകാർ ആരുമാകട്ടെ ശശി എന്ന സംവിധായകന്റെ കൂടെ പ്രവർത്തിക്കുമ്പോൾ ഒന്നിനൊന്ന് വ്യത്യസ്തമായ സിനിമകൾ പിറക്കുന്നു. എഴുത്തുകാരന്റെ സംവിധായകനാണ് ഐ.വി.ശശി. ഭേദപ്പെട്ട ഒരു സ്ക്രിപ്റ്റിൽ നിന്ന് മികച്ച മാസ് സിനിമയൊരുക്കാനുള്ള ക്രാഫ്റ്റ് ഐ.വി ശശിക്ക് പ്രത്യേകമായി ഉണ്ടായിരുന്നു. പൊലീസ്, അബ്കാരി, ഉദ്യോഗസ്ഥവൃന്ദം, മന്ത്രിമാർ, നേതാക്കൾ, അധികാര ദല്ലാളുമാർ തുടങ്ങിയവരുടെ ആവർത്തനം ശശി ചിത്രങ്ങളിൽ കാണാം. അതേ സമയം സാധാരണക്കാരായ, പരുക്കൻ മട്ടുള്ള നാട്ടു മനുഷ്യരുടെ നിരയും. അധ്വാനവർഗത്തിന്റെ ജീവിതത്തുടിപ്പും ജാതിമത ഭേദമന്യേയുള്ള ജീവിതരസങ്ങളും ശശിയുടെ ചിത്രങ്ങളിൽ തുളുമ്പിനില്ക്കുന്നു.
സമര / പ്രക്ഷോഭത്തിന്റെ തീക്ഷ്ണത / ഉശിര്, ലാത്തി ചാർജ്, ആൾക്കൂട്ടം തുടങ്ങിയ ജനനിബിഡ / ക്രമ രാഹിത്യ രംഗങ്ങൾ അതിന്റെ ചടുലതാളത്തിൽ ഐ.വി ശശി തിരശീലയിൽ കാട്ടിത്തന്നത് പിന്നീട് പലകുറി മലയാള സിനിമ അനുകരിച്ചിട്ടുണ്ട്.കെ.നാരായണൻ എന്ന ചിത്രസംയോജകനും ഏത് ആൾക്കൂട്ടത്തിലേക്കും ക്യാമറയുമേന്തി ചാടിച്ചെല്ലുന്ന ഛായാഗ്രാഹകരും ഐ.വി ശശിയുടെ ജനപ്രിയ സിനിമകളുടെ നട്ടെല്ലാണ്. ഐ.വി ശശി എന്ന പേര് കേൾക്കുമ്പോൾ മനുഷ്യർ നിറഞ്ഞ ഒരു സിനിമ / ആദ്യന്തം ചലന പ്രധാനമായ ഒരു സിനിമ എന്നത് മിനിമം ഗ്യാരന്റിയായി കാണുന്ന പ്രേക്ഷകരുണ്ട്. എന്നാൽ സൂക്ഷ്മമായി ഒരു പ്രത്യേകശൈലിയിൽ ഒതുങ്ങുന്ന സംവിധായകനല്ല ഐ.വിശശി എന്ന് കാണാം.കെ.പി ഉമ്മർ, എം.ജി സോമൻ, ബാലൻ കെ.നായർ, ജയൻ, രതീഷ്, മമ്മൂട്ടി, മോഹൻലാൽ, ലാലു അലക്സ്, ജയഭാരതി, ശ്രീവിദ്യ,ഉർവശി, ശോഭന ,രേവതി( ലിസ്റ്റ് അപൂർണം) തുടങ്ങിയ മുൻനിര താരങ്ങളുടെ കരിയറിൽ വഴിത്തിരിവുണ്ടാക്കിയ ചിത്രങ്ങൾ ചെയ്യുമ്പോൾ തന്നെ പ്രമേയങ്ങളിലെ വ്യത്യസ്തതയിൽ ഐ. വി ശശി തന്റെ സമകാലീനരേക്കാൾ മുന്നിലാണെന്ന് കാണാം.
എം ടിക്ക് ഒപ്പം ചെയ്ത ആൾക്കൂട്ടത്തിൽ തനിയെ, ഉയരങ്ങളിൽ, മിഥ്യ ,അക്ഷരങ്ങൾ എന്നിവ തമ്മിൽ തന്നെ അന്തരമുണ്ട്. പത്മരാജന്റെ രചനയിൽ പിറന്ന കരിമ്പിൻ പൂവിനക്കരെ പൂർണമായും ഐ.വിശശിയുടെ ചിത്രമാവുന്നു.വാടകയ്ക്ക് ഒരു ഹൃദയം ഇതേ കൂട്ടുകെട്ടിന്റെ മറ്റൊരു ശില്പം. ലോഹിതദാസിനൊപ്പം മുക്തി, മൃഗയ രണ്ടും രണ്ട്. ജോൺ പോളിന്റെ ഇണ, രഞ്ജിത്തിനൊപ്പം ദേവാസുരം അങ്ങനെ എഴുത്തിന്റെ കാതലിൽ പിടിക്കാനറിയുന്ന തച്ചന്റെ കൈത്തഴക്കമുണ്ട് ഓരോ ഐ .വി ശശി ചിത്രത്തിലും.
'അവളുടെ രാവുകൾ' എന്ന ചിത്രം 1978 ലാണ് പ്രദർശനത്തിലെത്തുന്നത്.ഷെറീഫിന്റെ എഴുത്തിൽ മലയാള സിനിമ അന്നുവരെ കണ്ടിട്ടില്ലാത്ത 'രാജി'യായി സീമ എത്തിയ ചിത്രം മലയാളത്തിലെ ആദ്യത്തെ 'അ' സർട്ടിഫിക്കറ്റ് ചിത്രം കൂടിയായി. പലരുടെ കൂടെ കിടക്ക പങ്കിടേണ്ടി വന്ന, സാഹചര്യങ്ങൾ അങ്ങനെയാക്കി തീർത്ത രാജിയെ ഐ.വി ശശി കാണിച്ചുതരുന്നത് പ്രേക്ഷകരുടെ രതികല്പനകളെ സുഖിപ്പിക്കുന്ന രീതിയിലല്ല എന്നത് ശ്രദ്ധേയമാണ്.
അർദ്ധനഗ്നയായ / അപ്സരസുന്ദരി സമാനയായ ഒരു പെണ്ണിനെ,കടൽ തീരത്തിന്റെ പശ്ചാത്തലത്തിൽ ഒരു സംഘം ആണുങ്ങൾ ചാട്ടവാർ കൊണ്ടടിക്കുന്ന സ്വപ്ന ദൃശ്യത്തിൽ നിന്ന് ഒരു പുരുഷനൊപ്പം രാത്രി ശയിച്ച രാജിയിലേക്കാണ് ശശി കട്ട് ചെയ്യുന്നത്. അവളുടെ പുറംഭാഗം നഗ്നമായ രീതിയിൽ തന്നെ കാണിച്ചിരിക്കുന്നു. വളരെ സ്വാഭാവികതയോടെ രാജി എണീറ്റ് വസ്ത്രം ധരിക്കുന്നു. ചിത്രകല പഠിച്ച, സൗന്ദര്യോ പാസകന്റെ കണ്ണിലൂടെ കാണുന്ന, മോഹിപ്പിക്കുന്ന സ്ത്രീരൂപമായല്ല ഈ രംഗത്തിൽ വിപിൻദാസിന്റെ ക്യാമറയെ ഐ.വി ശശി പ്രതിഷ്ഠിക്കുന്നത്. അവളുടെ രാവുകളിൽ പ്രവൃത്തിയിലും സംഭാഷണത്തിലും നേരും ഉറപ്പുമുള്ള പെൺ കഥാപാത്രമായി രാജി നിറഞ്ഞു നില്ക്കുന്നു. പതിതയെന്ന് സമൂഹം പറയുന്ന ഈ സ്ത്രീയെ കുടുംബത്തിലേക്ക്, മകന്റെ ഭാര്യയായി ഒരമ്മ ക്ഷണിക്കുന്നതും ഒട്ടും പാപബോധമില്ലാതെ രാജി ആ ക്ഷണം സ്വീകരിക്കുന്നതും മലയാള സിനിമ ചരിത്രത്തിലെ ഒരപൂർവ്വ നിമിഷമാണ്.
പക്ഷേ എഴുത്തുകാർക്ക് ദിശതെറ്റുമ്പോൾ, പ്രതിലോമ / സ്ത്രീവിരുദ്ധത കടന്നു വരുമ്പോൾ ഐ.വിശശി ചിത്രത്തിലും അത് അതിന്റെ ആഴത്തിൽ നിഴലിക്കും എന്ന് പറയാതെ വയ്യ. ബ്ലൂലഗൂൺ എന്ന ചിത്രത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട 'ഇണ', കരിമ്പന, ഞാൻ ഞാൻ മാത്രം തുടങ്ങിയ ചിത്രങ്ങളിൽ ആൺ കാഴ്ചാഭിരുചിയെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ സ്ത്രീകളെ കാണിക്കാനും ഐ.വി ശശി മടിച്ചിട്ടില്ല. പ്രതിനായക ഇമേജുള്ള നായക കഥാപാത്രങ്ങൾക്ക് വലിയ സ്വീകാര്യത ഐ.വി ശശി ചിത്രങ്ങൾ നേടിക്കൊടുത്തിട്ടുണ്ട്. കരിയറിന്റെ അവസാന കാലത്ത് ചെയ്ത 'ദേവാസുരം' തന്നെ ഏറ്റവും നല്ല ഉദാഹരണം. രണ്ടായിരത്തോടെ തീർത്തും താരകേന്ദ്രീകൃത സിനിമാ നിർമ്മാണ കാലാവസ്ഥയിൽ ,സിനിമയുടെ പരിവർത്തന കാലഘട്ടത്തിൽ ഐ.വി ശശിക്കും കാലിടറി.ഇൻപെക്ടർ ബൽറാമിന് ഒരുക്കിയ രണ്ടാം ഭാഗം പരാജയമായി.
കോടമ്പാക്കത്തെ നിരവധി പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട്, സാധാരണ ജനങ്ങൾക്ക് വേണ്ടി സിനിമയെടുത്ത ഐ.വി ശശി എന്ന മാസ്റ്റർക്രാഫ്റ്റ്സ്മാന് സല്യൂട്ട്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്