കടൽകൊള്ളക്കാരുടെ കയ്യിൽ അകപ്പെട്ട മലയാളികളെ രക്ഷിക്കുന്ന കാര്യം ഞാനും പി.സി.ചാക്കോയും പറഞ്ഞുകഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മറുപടി പക്ഷേ ഞങ്ങളെ ശരിക്കും ഞെട്ടിച്ചു; പ്രധാനമന്ത്രി ആയിരിക്കെ ഡോ.മന്മോഹൻ സിങ്ങിനെ കാണാൻ പോയപ്പോൾ ഉണ്ടായ അമ്പരപ്പിക്കുന്ന അനുഭവം; കടൽക്കൊലയും ഇറ്റലിയും രാജ്യസ്നേഹവും: എം.ബി.രാജേഷ് എഴുതുന്നു
എം.ബി.രാജേഷ്
കടൽക്കൊലയും ഇറ്റലിയും രാജ്യസ്നേഹവും
എട്ടു കൊല്ലം മുമ്പ് എനിക്കുണ്ടായ അമ്പരപ്പിക്കുന്ന ഒരു അനുഭവമാണ്. ഇപ്പോൾ വീണ്ടും ഓർമ്മിക്കാനിടയായതിന് കാരണം മാധ്യമ വാർത്തകളാണ്. കടൽക്കൊല കേസിലെ പ്രതികളായ ഇറ്റാലിയൻ മറീനുകൾക്കെതിരായ വിചാരണ അന്താരാഷ്ട്ര കോടതി ഒഴിവാക്കിയതിന്റെ വാർത്തകൾ. 2012 ൽ സോമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടു പോയ ഒരു കപ്പലിലെ ജീവനക്കാരിൽ ചില മലയാളികളും ഉണ്ടായിരുന്നു. കേരളത്തിൽ അന്ന് ഇറ്റാലിയൻ കപ്പലിലുള്ളവർ മലയാളി മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്നതു സംബന്ധിച്ചുള്ള വിവാദം ആളിക്കത്തുന്ന സമയമാണ്. അറസ്റ്റിലായ അവരെ ഇറ്റലിക്ക് കൈമാറാനുള്ള ശക്തമായ നീക്കങ്ങൾക്കെതിരെ കേരളത്തിൽ പ്രതിഷേധം കനത്തു നിന്നു.
അതിനിടയിലാണ് കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ മലയാളികളും അകപ്പെട്ട പ്രശ്നം.സോമാലിയൻ കടൽക്കൊള്ളക്കാരുടെ പിടിയിലകപ്പെട്ടവരിൽ ഒരാൾ ഒറ്റപ്പാലം കോതകുർശ്ശി സ്വദേശി മിഥുനായിരുന്നു. ഭീമമായ മോചനദ്രവ്യമാണ് കൊള്ളക്കാരുടെ ആവശ്യം. മോചനത്തിന് കേന്ദ്ര സർക്കാർ ഇടപെടുക മാത്രമേ വഴിയുള്ളൂ. അദ്ദേഹത്തിന്റെ കുടുംബം എംപി. എന്ന നിലയിൽ എന്റെ സഹായം അഭ്യർത്ഥിച്ചു. ജീവനക്കാരിലൊരാൾ തൃശൂർ മണ്ഡലത്തിലുള്ള ആളായിരുന്നു. അവിടുത്തെ എംപി.യായിരുന്ന ശ്രീ. പി.സി.ചാക്കോയും ഞാനും പാർലിമെന്റിൽ വിഷയം അവതരിപ്പിച്ചു. കൊള്ളക്കാരാണ്. കേന്ദ്ര സർക്കാരിന് ഇടപെടാൻ പരിമിതിയും ബുദ്ധിമുട്ടുമുണ്ട് എന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. അതോടെ ചാക്കോയും ഞാനും ഒരുമിച്ച് പ്രധാനമന്ത്രി ശ്രീ. മന്മോഹൻ സിങ്ങിനെ തന്നെ കാണാൻ തീരുമാനിച്ചു.
ശ്രീ.ചാക്കോ അന്നു തന്നെ ഞങ്ങൾക്കിരുവർക്കും പ്രധാനമന്ത്രിയെ സന്ദർശിക്കാനുള്ള അപ്പോയിന്റ്മെന്റ് സംഘടിപ്പിച്ചു. ഞങ്ങളിരുവരും കടൽക്കൊള്ളക്കാരുടെ പിടിയിലകപ്പെട്ടവരുടെ അവസ്ഥയും ജീവൻ അപകടത്തിലാണെന്ന കാര്യവും കുടുംബത്തിന്റെ കരച്ചിലും വേദനയുമെല്ലാം സാമാന്യം വിശദമായി തന്നെ പ്രധാനമന്ത്രിയോട് പറഞ്ഞു. ഒട്ടും അക്ഷമയില്ലാതെ, നിർന്നിമേഷനായി മന്മോഹൻ സിങ്ങ് എല്ലാം കേട്ടു. പറഞ്ഞു കഴിഞ്ഞപ്പോൾ എനിക്ക് വളരെ സമാധാനവും ആശ്വാസവും തോന്നി. എല്ലാം കാതു കൂർപ്പിച്ചു കേട്ട പ്രധാനമന്ത്രിയിൽ നിന്ന് അവരെ രക്ഷിക്കുമെന്ന ഉറപ്പ് പ്രതീക്ഷിച്ചു. അദ്ദേഹം മൃദുവായി ചുണ്ടനക്കി തുടങ്ങി. മുമ്പിലിരുന്ന ഞങ്ങളിരുവരും അദ്ദേഹത്തിന്റെ മുഖത്തേക്ക് പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്.
അദ്ദേഹത്തിന്റെ മറുപടി പക്ഷേ ഞങ്ങളെ ശരിക്കും ഞെട്ടിച്ചു. ഞങ്ങൾ വിസ്തരിച്ചു പറഞ്ഞ കാര്യത്തെക്കുറിച്ച് ഒരക്ഷരം പറയാതെ അദ്ദേഹം നേരെ തുടങ്ങിയത് ഇറ്റാലിയൻ മറീനുകളെ ഇറ്റലിക്ക് കൈമാറുന്നതിനെക്കുറിച്ചായിരുന്നു! ' ഇറ്റാലിയൻ മറീനുകളെ ഇവിടെ തന്നെ വിചാരണ ചെയ്യണം എന്ന കടുംപിടുത്തം കേരളം ഉപേക്ഷിക്കണം. അതിന് നിങ്ങൾ എംപിമാരെല്ലാവരും കേന്ദ്ര സർക്കാരിനെ സഹായിക്കണം. വലിയ നയതന്ത്ര സമ്മർദ്ദം കേന്ദ്ര സർക്കാരിനു മേലുണ്ട്. ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ദോഷകരമായി ബാധിക്കുന്ന നിലയിലേക്ക് ഈ പ്രശ്നം എത്തിയിരിക്കുന്നു.' ഇതു കേട്ട് ഞെട്ടിത്തരിച്ചു പോയ ഞാനും ചാക്കോയും അന്തം വിട്ട് പരസ്പരം നോക്കി. പ്രധാനമന്ത്രിക്ക് വിഷയം മാറിയതാവും എന്ന ധാരണയിൽ ഇടപെട്ട് ഞങ്ങൾ പറഞ്ഞ പ്രശ്നം അതല്ലെന്ന് ഓർമിപ്പിക്കാൻ ശ്രമിച്ചു. അത് അവഗണിച്ച് അദ്ദേഹം തുടർന്നു.' ഇക്കാര്യത്തിൽ ഒരു മൃദു സമീപനം സ്വീകരിക്കാതെ കഴിയില്ല.' വീണ്ടും ഞങ്ങൾ വന്ന കാര്യം വേറെയാണെന്നു പറഞ്ഞപ്പോൾ നിങ്ങളുടെ നിവേദനം വിദേശകാര്യ മന്ത്രിക്ക് കൈമാറാമെന്ന് മാത്രം പറഞ്ഞു. നിരാശയും അതിലേറെ അവിശ്വസനീയതയുമായി ഞങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തിറങ്ങി.
മന്മോഹൻ സിങ്ങിന്റെ വാക്കുകൾക്കൊത്ത അയഞ്ഞ നിലപാട് കേന്ദ്രം സുപ്രീം കോടതിയിൽ സ്വീകരിക്കുന്നതാണ് പിന്നീട് കണ്ടത്. പ്രതികളെ കേരളത്തിലെ ജയിലിൽ നിന്ന് ഡൽഹിയിലെ ഇറ്റാലിയൻ എംബസിയിലേക്ക് മാറ്റി. ക്രിസ്മസ് ആഘോഷിക്കാൻ പരോളും കിട്ടി. പിന്നീട് ഒരു പ്രതിക്ക് 2014 സെപ്റ്റംബറിൽ ഇറ്റലിയിലേക്ക് പോകാനും അനുമതി കിട്ടി.
മുഖ്യ പ്രതിപക്ഷമായിരുന്ന ബിജെപി.യും കേന്ദ്രത്തിനെതിരെ ശക്തമായി രംഗത്തുവന്നു.പ്രതികൾ ഇറ്റലിക്കാരായത് അവർ പ്രത്യേകം ആയുധമാക്കി. കേന്ദ്രത്തിന്റെ മൃദു നിലപാടിനു കാരണം സോണിയയാണെന്ന് ആരോപിച്ച് നരേന്ദ്ര മോദി നേരിട്ട് രംഗത്തെത്തി. 'മാഡം ദേശസ്നേഹിയാണെങ്കിൽ ആ പ്രതികൾ ഏതു ജയിലിലാണെന്ന് പറയാമോ?' എന്ന് മോദി ട്വീറ്റിലൂടെ സോണിയയയോട് ചോദിച്ചു. തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് മോദി വിഷയമുയർത്തി ആഞ്ഞടിച്ചു.
മോദി പ്രധാനമന്ത്രിയായി. ആഗസ്താ വെസ്റ്റ് ലാൻഡ് ഇടപാടിൽ സോണിയക്കെതിരെ മൊഴി നൽകിയാൽ കടൽക്കൊലക്കേസ് പ്രതികളെ കൈമാറാമെന്ന് മോദി വാഗ്ദാനം ചെയ്തുവെന്ന ഗുരുതര ആരോപണം ഉയർന്നു. 2015 സെപ്റ്റംബറിൽ ഇറ്റാലിയൻ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു മോദിയുടെ വാഗ്ദാനം എന്നും ആരോപണത്തിൽ പറഞ്ഞു. അതെന്തായാലും മോദി സർക്കാർ സുപ്രീം കോടതിയിൽ നിലപാട് മാറ്റി. രണ്ടാമത്തെ പ്രതിയെ 'മാനുഷിക പരിഗണന' യുടെ പേരിൽ ഇറ്റലിയിലേക്ക് പോകാൻ അനുവദിക്കാമെന്ന നിലപാടെടുത്തു ! 2016 മെയ് മാസം 'ദേശസ്നേഹിയും 56 ഇഞ്ച് നെഞ്ചളവു 'കാരനുമായ മോദി പ്രധാനമന്ത്രിയായിരിക്കെ, ആ പ്രതിയും ഇറ്റലിയിലേക്ക് വിമാനം കയറി.
കോൺഗ്രസും ബിജെപി.യും കൂടി അധികാരം ഉപയോഗിച്ച് ഇരു പ്രതികളേയും സുരക്ഷിതരായി സ്വന്തം നാട്ടിലെത്തിച്ചു കൊടുത്തു. എന്തൊരു കരുതൽ ?! ഇപ്പോഴിതാ അന്താരാഷ്ട്ര കോടതിയിലെ കേസും തോറ്റു കൊടുത്തിരിക്കുന്നു. ദരിദ്രരായമൽസ്യത്തൊഴിലാളികളുടെ ചോരക്കും ജീവനും രണ്ടു കൂട്ടരും പുല്ലുവില കൽപ്പിച്ചില്ല. പാവപ്പെട്ടവരായതുകൊണ്ട് അവർ ഇന്ത്യൻ പൗരന്മാരല്ലേ? അവരുടെ കുടുംബത്തിന് നീതി ലഭ്യമാക്കാൻ പോലും കഴിയാത്ത കേന്ദ്ര സർക്കാർ എങ്ങിനെയാണ് രാജ്യതാൽപ്പര്യം സംരക്ഷിക്കുക? മോദി സർക്കാരിനെതിരെ എല്ലാറ്റിലും വിമർശനമുന്നയിക്കാറുള്ള രാഹുൽ ഗാന്ധിക്ക് ഈ അനീതിയിൽ എന്തേ മൗനം ?കേരളത്തിൽ നിന്നുള്ള എം പി യായ രാഹുൽ ഗാന്ധി ഇനിയെങ്കിലും പ്രതികരിക്കുമോ?
Stories you may Like
- സിനിമാ മന്ത്രി 'വിശ്വാസം' തകർക്കുമോ? മന്മോഹൻ ബംഗ്ലാവ് വീണ്ടും ചർച്ചകളിൽ
- നരസിംഹറാവു സ്തുതിപാഠകർ അറിയാൻ: വെള്ളാശേരി ജോസഫ് എഴുതുന്നു
- പിണറായി പോലും ഭയക്കുന്ന യുവനേതാവ്! രാഹുൽ മാങ്കൂട്ടം താരമാവുമ്പോൾ
- മുണ്ടുടുത്ത് മലയാളി ഹൃദയത്തിലേക്ക് മോദി നടന്നു കയറുമ്പോൾ
- നെഹ്റുവിനെ ഇകഴ്ത്തിയതിന് പിന്നാലെ മന്മോഹൻ സിങ്ങിനെ വാഴ്ത്തി നരേന്ദ്ര മോദി
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍