കൃഷി, പശുവും പാലും തമ്മിലുള്ള ബന്ധം കുട്ടികൾ അറിയട്ടെ; സമൂഹമാധ്യമത്തിന്റെ കാലത്ത് വളരുന്ന കുട്ടികൾക്ക് അതിന്റെ സാധ്യതകളെയും ചതിക്കുഴികളെയും കുറിച്ച് പറഞ്ഞുകൊടുക്കാം; മതങ്ങളുടെ ചരിത്രവും ഭൂമിശാസ്ത്രവും രാഷ്ട്രീയവും കുട്ടികളുമായി ചർച്ച ചെയ്യാം; നമ്മൾ ഒളിച്ചുവെക്കുന്ന ലൈംഗികതയെ കുറിച്ച് ആരോഗ്യപരമായി കുട്ടികൾക്ക് ക്ലാസെടുക്കാം; സിലബസിൽ ഇല്ലാത്ത (ജീവിത) പാഠങ്ങളെ കുറിച്ചു മുരളീ തുമ്മാരുകുടി എഴുതുന്നു
നീരജ ജാനകി, മുരളീ തുമ്മാരുകുടി
മെയ് മാസത്തിലെ ആദ്യ ആഴ്ച കഴിയുന്നു, പതിനേഴ് വരെ ലോക്ക് ഡൗൺ ആണ്. പ്രവാസികൾ വന്നു കഴിഞ്ഞാലുള്ള അവസ്ഥ പ്രവചിക്കാനുമാവില്ല.
ജൂൺ ആദ്യമാണ് സ്കൂൾ തുറക്കേണ്ടത്. അതിനു മുൻപായി ക്ലാസ് തുടങ്ങുന്നതിലേക്ക് ഏറെ കാര്യങ്ങൾ ചെയ്ത് തീർക്കാനുള്ളതുകൊണ്ട് അതും കൃത്യസമയത്ത് നടക്കുമെന്ന് തോന്നുന്നില്ല.
ഓഗസ്റ്റ് വരെയും കുട്ടികൾ വീട്ടിൽത്തന്നെ ആയിരിക്കുമെന്ന് ചിന്തിച്ച് കാര്യങ്ങൾ പ്ലാൻ ചെയ്യുന്നതാണ് ബുദ്ധി. എന്നാൽ അത് ആലോചിക്കുന്പഴേ എല്ലാവർക്കും തലകറങ്ങും എന്നതുകൊണ്ട് ജൂലൈ ഒന്നുമുതൽ ക്ലാസുകൾ തുറക്കുമെന്ന് തൽക്കാലം വിചാരിക്കാം. (ആ വിചാരം പിന്നീട് നീട്ടിയാൽ മതിയല്ലോ).
എന്നുവെച്ച് മെയ്, ജൂൺ മുഴുവൻ കുട്ടികൾ വീട്ടിൽ വെറുതെയിരിക്കണമെന്ന് അർത്ഥമില്ല. നമ്മുടെ കുട്ടികൾ അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളും അവരുടെ സിലബസിൽ ഇല്ല, അഥവാ ഉണ്ടെങ്കിൽത്തന്നെ വേണ്ടതുപോലെ കവർ ചെയ്യപ്പെടുന്നില്ല. അത് ചെയ്യാനുള്ള അവസരമായി ഈ വരുന്ന മാസങ്ങൾ പ്രയോജനപ്പെടുത്താം.
ചില ഉദാഹരണങ്ങൾ:
ഈ കൊറോണക്കാലത്ത് കുട്ടികളെ ആരോഗ്യത്തെയും ആരോഗ്യ ശീലങ്ങളെയും പറ്റി പഠിപ്പിക്കാം.
മഴക്കാലവുമായി ജൂൺ വരികയായി. ജല സുരക്ഷയെ, പ്രളയത്തെ, ജലജന്യരോഗങ്ങളെപ്പറ്റിയും പഠിപ്പിക്കാം.
എല്ലാവരും വീട്ടിലിരിക്കുകയായതിനാൽ വരവ്, ചെലവ്, സന്പാദ്യം തുടങ്ങിയ 'ഹോം എക്കണോമിക്സ്' പഠിപ്പിക്കാം. വീട്ടിലെ സാന്പത്തിക കാര്യങ്ങൾ കുട്ടികൾ കൂടി അറിയട്ടെ.
കുട്ടികൾക്ക് അടുക്കളയെ, പാചകത്തെ, അടുക്കള സുരക്ഷയെ, ആരോഗ്യകരമായ ഭക്ഷണശീലങ്ങളെ എല്ലാം അടുത്തറിയാനുള്ള അവസരമാണ്.
കൃഷി, പശുവും പാലും തമ്മിലുള്ള ബന്ധം, കാലാവസ്ഥയും കൃഷിയും തമ്മിലുള്ള ബന്ധം എല്ലാം കുട്ടികൾ അറിയട്ടെ, ഈ അവസരത്തിൽ.
നമ്മുടെ ചുറ്റുമുള്ള പ്രകൃതിയെ കുട്ടികൾക്ക് കൂടുതൽ പരിചയപ്പെടുത്താം. എന്തുകൊണ്ടാണ് നെൽപ്പാടങ്ങൾ മണ്ണിട്ട് നികത്തുന്നതും മലകളിലെ മണ്ണ് ചുരണ്ടിയെടുക്കുന്നതും തെറ്റാകുന്നത് എന്നും പഠിപ്പിക്കാം.
യാത്ര ചെയ്യാതിരിക്കുന്ന കാലമായതിനാൽ യാത്രക്ക് എങ്ങനെയാണ് പ്ലാൻ ചെയ്യേണ്ടത്, യാത്ര എങ്ങനെയാണ് വിദ്യാഭ്യാസമായി മാറ്റേണ്ടത് എന്നതും ചർച്ച ചെയ്യാം.
പൗരധർമം എന്താണെന്നും നമ്മുടെ നിയമവ്യവസ്ഥയെക്കുറിച്ചും അറിയാം. ഇന്നാട്ടിലെ ഓരോ പൗരനും അറിഞ്ഞിരിക്കേണ്ട ഒന്നാണ് നമ്മുടെ Constitution അഥവാ ഭരണഘടന. ഇന്ത്യൻ ഭരണഘടനയെപ്പറ്റി പഠിക്കാനും അതിന്റെ അന്തഃസത്ത - അടിസ്ഥാന തത്വങ്ങൾ, മൗലികാവകാശങ്ങൾ, പൗരന്മാരുടെ ചുമതലകൾ - മനസിലാക്കാനും ശ്രമിക്കാം.
കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും അതിനായി രൂപീകരിച്ചിട്ടുള്ള നിയമങ്ങളെന്താണെന്നും അവകാശ ലംഘനം നടന്നാൽ എന്താണ് ചെയ്യേണ്ടതെന്നും പഠിപ്പിക്കാം.
വീടിനുള്ളിൽ, പൊതുസ്ഥലങ്ങളിൽ, സമൂഹ മാധ്യമങ്ങളിൽ എങ്ങനെ പെരുമാറണമെന്നും ഇവിടെയെല്ലാം ഇങ്ങനെ സ്വന്തം സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്തണമെന്നും പഠിക്കാം.
സമത്വം എന്ന ആശയത്തെക്കുറിച്ച് അറിയാൻ ശ്രമിക്കാം. സാമൂഹിക പിന്നോക്കാവസ്ഥ എന്താണെന്നും ആധുനിക സമൂഹത്തിൽ തുല്യതക്കുള്ള പ്രാധാന്യവും കുട്ടികൾ അറിയണം. നിലവിൽ ജാതി, വർഗം, നിറം, ലിംഗം, ലൈംഗികാഭിമുഖ്യം, ശാരീരിക/മാനസിക വൈകല്യങ്ങൾ എന്നിവ അടിസ്ഥാനമാക്കിയുള്ള അസമത്വങ്ങളെക്കുറിച്ചും അവ സമൂഹത്തെ എത്രത്തോളം പിന്നോക്കം വലിക്കുന്നു എന്നും അവരെ ബോധ്യപ്പെടുത്താം.
നമുക്ക് ചുറ്റുമുള്ള ലോകം എത്ര വൈവിധ്യം നിറഞ്ഞതാണെന്നും വിവിധയിടങ്ങളിലെ സംസ്കാരങ്ങളും ജീവിതരീതികളും തമ്മിലുള്ള വ്യത്യാസം സ്വാഭാവികമാണെന്നും അവയെല്ലാംതന്നെ ബഹുമാനിക്കപ്പെടേണ്ടതാണെന്നും കുട്ടികളറിയേണ്ടത് അത്യാവശ്യമാണ്. വിവിധ സംസ്ഥാനങ്ങൾ, ഭാഷകൾ, സംസ്കാരങ്ങൾ, മറ്റുരാജ്യങ്ങൾ, അവിടങ്ങളിലെ ഭരണരീതികൾ, രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ ഇവയും പഠിപ്പിക്കാം.
ശാരീരികാരോഗ്യം പോലെതന്നെ മാനസികാരോഗ്യത്തെക്കുറിച്ച് മനസിലാക്കേണ്ടതും ആവശ്യമാണ്. മാനസികാരോഗ്യം എങ്ങനെ ഉറപ്പുവരുത്തണം, ബന്ധങ്ങൾ എങ്ങനെ സൂക്ഷിക്കണം, ഭയങ്ങളെയും പരാജയങ്ങളേയും എങ്ങനെ കൈകാര്യം ചെയ്യണമെന്നതെല്ലാം ഈയവസരത്തിൽ പരിശീലിപ്പിക്കാം.
സ്വന്തം താല്പര്യങ്ങളും അവകാശങ്ങളും മടികൂടാതെ തുറന്നുപറയാനും, ശാരീരിക പ്രശ്നങ്ങളുണ്ടായാലെന്നപോലെ മാനസിക സമ്മർദ്ദങ്ങളും ബുദ്ധിമുട്ടുകളുമുണ്ടായാൽ എങ്ങനെ കൈകാര്യം ചെയ്യണമെന്നും ആരെ സമീപിക്കണമെന്നും മനസിലാക്കാം.
കൊറോണക്കാലത്ത് ഏറ്റവും കൂടുതൽ അറിയപ്പെട്ട ലോകാരോഗ്യ സംഘടനയെയും യു എൻ സംവിധാനങ്ങളെയും പറ്റി കുട്ടികൾക്ക് പറഞ്ഞുകൊടുക്കാം.
വാർത്തകൾ മാധ്യമങ്ങളിൽ കൂടി അറിയാൻ കാത്തിരിക്കുന്നതിനാൽ വാർത്തകളെയും വ്യാജ വർത്തകളെയും തിരിച്ചറിയേണ്ട ആവശ്യകതയും കുട്ടികൾക്ക് പറഞ്ഞുകൊടുക്കാം.
സമൂഹമാധ്യമത്തിന്റെ കാലത്ത് വളരുന്ന കുട്ടികൾക്ക് അതിന്റെ സാധ്യതകളെയും ചതിക്കുഴികളെയും കുറിച്ച് പറഞ്ഞുകൊടുക്കാം.
നമ്മുടെ ചുറ്റുമുള്ള ചന്ത മുതൽ പഞ്ചായത്ത് ഓഫീസ് വരെയുള്ള സ്ഥാപനങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്താം.
നമ്മൾ ഒളിച്ചുവെക്കുന്ന ലൈംഗികതയെ കുറിച്ച് ആരോഗ്യപരമായ രീതിയിൽ കുട്ടികൾക്ക് ക്ലാസെടുക്കാം.
ലഹരിയുടെ ഉപയോഗം കൂടിവരുന്ന സാഹചര്യത്തിൽ അതിന്റെ പ്രശ്നങ്ങൾ കുട്ടികളുമായി സംസാരിക്കാം.
മതങ്ങളുടെ സ്വാധീനം കൂടിവരുന്ന കാലഘട്ടത്തിൽ സ്വന്തം മതത്തെ പറ്റിയല്ലാതെ മറ്റൊരു മതത്തെയും കുറിച്ച് കുട്ടികൾക്ക് അറിവില്ല. മതങ്ങളുടെ ചരിത്രവും ഭൂമിശാസ്ത്രവും രാഷ്ട്രീയവും കുട്ടികളുമായി ചർച്ച ചെയ്യാം.
നിർമ്മിത ബുദ്ധി തൊഴിലുകളെ നിയന്ത്രിക്കുകയും, പുതിയ തൊഴിലുകൾ ഉണ്ടാക്കുകയും പഴയവ ഇല്ലാതാക്കുകയും ചെയ്യുന്ന കാലത്തിനായി കുട്ടികളെ തയ്യാറാക്കാം.
വിഷയങ്ങൾ വേറെയും പലതുണ്ട്. കുട്ടികളെ നാലു ഗ്രൂപ്പായി - അഞ്ചു മുതൽ പത്തു വയസ്സ് വരെ, പത്തു മുതൽ പതിനഞ്ചു വരെ, പതിനഞ്ചു മുതൽ ഇരുപത് വരെ, ഇരുപതിന് മുകളിൽ എന്നിങ്ങനെ തിരിക്കുക. മുകളിൽ പറഞ്ഞ എല്ലാ വിഷയങ്ങളും എല്ലാവർക്കും വേണമെന്നില്ല. വേണമെങ്കിൽത്തന്നെ പ്രായമനുസരിച്ച് വിഷയത്തിന്റെ ആഴം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.
ഇതെല്ലാം എല്ലാ സ്കൂളിലും എല്ലാ അദ്ധ്യാപകരും പഠിപ്പിക്കേണ്ടതില്ല. ഓരോ വിഷയവും ഏറ്റവും അറിവുള്ളവർ പഠിപ്പിക്കട്ടെ. അവർ ലോകത്ത് എവിടെയാണെങ്കിലും ക്ലാസ് റെക്കോർഡ് ചെയ്ത് ഉപയോഗിക്കാമല്ലോ. (ഈ വരുന്ന അദ്ധ്യാപക ട്രെയിനിങ് സ്കൂളിനായി സുരക്ഷ ഓഡിറ്റ് നടത്തുന്നതിനെ പറ്റി ഒരു മണിക്കൂറുള്ള ക്ലാസ് ഞാൻ റെക്കോർഡ് ചെയ്ത് അയച്ചിട്ടുണ്ട്. എൺപതിനായിരം അദ്ധ്യാപകരാണ് ഒറ്റയടിക്ക് ആ വിഷയം പഠിക്കാൻ പോകുന്നത്, KITE-VICTERS ചാനൽ വഴി).
സർക്കാരിന്റെ വിദ്യാഭ്യാസ ചാനലിൽ മാത്രമല്ല, കേരളത്തിലെ എല്ലാ ചാനലുകൾക്കും നമ്മുടെ അടുത്ത തലമുറക്ക് വേണ്ടി രാവിലെയും ഉച്ചക്കും ഒരു മണിക്കൂർ സമയം മാറ്റിവെക്കാമല്ലോ.
സ്കൂളിലെ അദ്ധ്യാപകരും വെറുതെ ഇരിക്കേണ്ട. സ്കൂൾ തുറക്കാൻ തയ്യാറെടുക്കുന്നതിനോടൊപ്പം അവരുടെ ഉത്തരവാദിത്തത്തിലുള്ള കുട്ടികളുടെ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ് ഉണ്ടാക്കി വിഷയങ്ങൾ ചർച്ച ചെയ്യണം.
ഹോം സ്കൂളിംഗിലെ ഒരു പ്രധാന പ്രശ്നം എല്ലാ വീട്ടിലും കുട്ടികൾക്ക് പഠിക്കാനുള്ള അന്തരീക്ഷവും പറഞ്ഞുകൊടുക്കാനുള്ളവരുടെ സാന്നിധ്യവും ഒരുപോലെ ആയിരിക്കില്ല എന്നതാണ്. സമൂഹത്തിലുള്ള വിടവുകൾ ഇത് വലുതാക്കും. ഇവിടെയാണ് നമ്മുടെ സമൂഹത്തിലെ ചെറുപ്പക്കാർ മുതൽ റിട്ടയർ ആയവർ വരെയുള്ളവരുടെ സന്നദ്ധ സേവനം ഉപയോഗിക്കാവുന്നത്. അപ്പാർട്ട്മെന്റുകളിലും ഗ്രാമത്തിലും ഓരോ റെസിഡന്റ് അസോസിയേഷനിലും ഉള്ളവരിൽ അറിവുള്ളവർ മുൻകൈയെടുത്താൽ അവിടുത്തെ കുട്ടികൾക്ക് ക്ളാസെടുക്കാം. വേണമെങ്കിൽ അടുത്ത റെസിഡന്റ് അസ്സോസിയേഷനുകളുമായി ചേർന്നും പ്രവർത്തിക്കാം. വേണമെങ്കിൽ ഗ്രാമത്തിലെ ലൈബ്രറി ആസ്ഥാനമാക്കി ചുറ്റുമുള്ള കുട്ടികളെ തമ്മിൽ ബന്ധിപ്പിക്കാം. ജാതി, മതം, പണം എന്നിവയുടെ പേരിൽ കുട്ടികൾ വിവിധ സ്കൂളുകളിൽ പോകുന്ന സന്പ്രദായം ഉണ്ടാക്കുന്ന സാമൂഹ്യ പ്രശ്നങ്ങൾ ഒഴിവാക്കാനും ഇത് സഹായിക്കും.
കേരളത്തിലെ കുട്ടികളെ തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്ന ന്യൂസ് ഗ്രൂപ്പുകൾ ഉണ്ടാക്കാൻ, ഒരേതരം താല്പര്യങ്ങളുള്ളവർക്ക് ഡിജിറ്റലായി ഒന്നിച്ചു കൂടാനുള്ള അവസരങ്ങളുണ്ടാക്കാൻ എല്ലാം ഈ ഓൺലൈൻ പഠനകാലം ഉപയോഗിക്കാം.
ഇത്തരത്തിൽ അടുത്ത രണ്ടു മാസം ചെലവാക്കിയാൽ കേരളത്തിലെ ഏറ്റവും ഉത്തരാവാദിത്ത ബോധമുള്ള തലമുറയായിരിക്കും ഈ കൊറോണക്ക് ശേഷം ഉരുത്തിരിയുന്നത്. ഇതൊരു സുവർണ്ണാവസരമാണ്. പശുവിന്റെ ആമാശയത്തിന്റെ അറകളും പാറ്റ ശ്വസിക്കുന്ന രീതിയും ഒക്കെ പവർ പോയിന്റ് ഉപയോഗിച്ച് ഓൺലൈൻ വഴി പഠിപ്പിച്ച് കുട്ടികളെ ബോറടിപ്പിക്കുന്നതിലും എത്രയോ നല്ലതായിരിക്കും ഈ രീതി. സിലബസിലുള്ളത് സ്കൂൾ തുറന്നിട്ട് പഠിപ്പിക്കാമല്ലോ. പറ്റിയാൽ ഓൺലൈൻ പഠനം ദിവസം ഒരു മണിക്കൂർ എന്ന നിലയിൽ തുടരണം. ഇപ്പോൾ ഉള്ള ബോറൻ സിലബസിലെ പകുതി സാധനങ്ങൾ വെട്ടി കാട്ടിൽ കളയുകയും വേണം.
#സ്വപ്നംകാണുന്നകിനാശ്ശേരി
മുരളി തുമ്മാരുകുടി, Neeraja Janaki
Stories you may Like
- രാത്രി തിരക്കൊഴിഞ്ഞാൽ പോലും മേശയിൽ തലവെച്ചുറങ്ങാൻ ഭയമാണ്? ഡോ. ജാനകി
- '2018നു വേണ്ടി മറ്റു സിനിമകളുടെ പ്രദർശനം മാറ്റുന്നു'; അനീഷ് ഉപാസനയ്ക്ക് ജൂഡിന്റെ മറുപടി
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്