നമ്മുടെ ഗ്രന്ഥശാലകൾ കരിയർ കോച്ചിങ് ആൻഡ് മെന്ററിങ് സെന്റർ ആക്കി മാറ്റാം; പഠനം ഉൾപ്പടെയുള്ള അവസരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ, അവക്ക് വേണ്ട പരിശീലനം, കാമ്പൈൻഡ് സ്റ്റഡിക്കുള്ള സംവിധാനം ഇവ ഒക്കെ ഒരുക്കിയാൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വന്നിരുന്നു പരസ്പരം സംസാരിക്കാനും പറ്റിയ കോഫി ഷോപ്പുകൾ ആക്കി ബ്രാൻഡ് ചെയ്താൽ പുതിയതലമുറയെ വീണ്ടും ഇവിടെ എത്തിക്കാം; കേരളത്തിലെ ലൈബ്രറി പ്രസ്ഥാനത്തിന്റെ ഭാവിയെ കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി
ആയിരിത്തി തൊള്ളായിരത്തി എഴുപത്തി നാലിലോ എഴുപത്തി അഞ്ചിലോ ആയിരിക്കണം അമ്മാവൻ എന്നെ വെങ്ങോലയിൽ കർഷക ഗ്രന്ഥാലയത്തിൽ അംഗത്വം എടുക്കാൻ കൊണ്ടുപോയത്. വെങ്ങോലയുടെ അഭിമാനവും ലാൻഡ്മാർക്കും ആയ ശങ്കരപ്പിള്ളയുടെ ചായക്കടയുടെ അടുത്തുള്ള വാടകക്കെട്ടിടത്തിൽ ആണ് അന്ന് ഗ്രന്ഥശാല പ്രവർത്തിക്കുന്നത്. വൈകീട്ട് ഞാൻ അവിടെ ചെല്ലുമ്പോൾ എൻ എ ഗംഗാധരൻ എന്നൊരാളാണ് ലൈബ്രെറിയൻ ആയി അവിടെ ഉള്ളത്. എന്റെ പേര് ചോദിച്ചു, അംഗത്വം എടുത്തു. ആദ്യമായി ഒരു പുസ്തകവും എടുത്തു തന്നു. ഡിറ്റക്ടീവ് നോവൽ വേണം എന്നായിരുന്നു ആഗ്രഹം, പക്ഷെ കിട്ടിയത് അച്ചുതണ്ട് എന്നോ മറ്റോ പേരുള്ള ഒരു നോവൽ ആയിരുന്നു.
പിന്നെ ലൈബ്രറിയിൽ പോക്ക് പതിവായി. കൂടുതലും വെള്ളി, ശനി, ഞായർ തീയതികളിൽ ആണ്. അന്നൊക്കെ ലൈബ്രറിയിൽ നല്ല തിരക്കാണ്. പുസ്തകം എടുക്കാൻ കുറേപ്പേർ, കാരംസ് കളിക്കാൻ വേറെ ചിലർ, ചെസ്സ് കളിക്കുന്ന രണ്ടുപേർ, പേപ്പർ വായിക്കുന്നവർ ചിലർ. ഇതൊന്നും കൂടാതെ സംസാരിച്ചിരിക്കാൻ രാജനും തോമസും ഉൾപ്പടെ ഉള്ള യുവാക്കൾ. വിദ്യാഭ്യാസം ഓക്ക് നേടി തൊഴിൽ ഒന്നും ആകാതെ ഇരിക്കുകയാണ് അവർ അന്ന്. അവരുടെ സംസാരത്തിൽ നിന്നാണ് ഞാൻ രാഷ്ട്രീയവും പൊതുവിജ്ഞാനവും ഒക്കെ കൂടുതൽ പഠിച്ചത്.
കാലം മുമ്പോട്ട് പോയി, ഞാൻ വെങ്ങോല വിട്ടു, ഗംഗാധരനും രാജനും തോമസിനും ഒക്കെ സർക്കാർ ജോലികൾ കിട്ടി.
കഴിഞ്ഞ വർഷം ഞാൻ വീണ്ടും വെങ്ങോലയിൽ കർഷക ഗ്രന്ഥാലയത്തിൽ എത്തി. കാലം നാല്പത് വർഷം കഴിഞ്ഞു. ലൈബ്രറിക്കിപ്പോൾ സ്വന്തമായ സ്ഥലം ഉണ്ട്, കെട്ടിടം ഉണ്ട്, കൂടുതൽ സൗകര്യങ്ങൾ ഉണ്ട്, ടി വി ഉണ്ട്, പുസ്തകങ്ങൾ ഉണ്ട്, കമ്പൂട്ടർ ഉണ്ട്.
ഒരു കാര്യത്തിൽ മാത്രം മാറ്റമില്ല. ഗംഗാധരൻ ഇപ്പോഴും ലൈബ്രറിയുടെ ആത്മാവായി അവിടെ ഉണ്ട്. സർക്കാർ ജോലിയിൽ മൂന്നു പതിറ്റാണ്ടു കഴിഞ്ഞു റിട്ടയർ ചെയ്തതതിന് ശേഷം വീണ്ടും വെങ്ങോലയിൽ എത്തിയപ്പോൾ ഗ്രന്ഥാലയത്തിന്റെ കാര്യം നോക്കാൻ അദ്ദേഹം വീണ്ടും അവിടെ എത്തി.
മറ്റൊരു കാര്യത്തിൽ ഏറെ മാറ്റം ഉണ്ട്. വായനക്കാർ ആയി അവിടെ അധികം ആളൊന്നുമില്ല.
ഇത് വെങ്ങോലയുടെയോ കർഷക ഗ്രന്ഥാലയത്തിന്റെയോ മാത്രം കഥയല്ല. കേരളത്തിൽ ആയിരക്കണക്കിന് ഗ്രന്ഥശാലകൾ പൊതുവായിട്ടുണ്ട് (സ്കൂൾ, കോളേജ് ലൈബ്രറികൾ കൂടാതെ). അവക്കൊക്കെ ഭൗതികമായ കൂടുതൽ സൗകര്യങ്ങൾ കഴിഞ്ഞ നാല്പത് വർഷത്തിൽ ഉണ്ടായിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഈ രംഗത്തും നാം നമ്പർ 1 ആണ്.
പക്ഷെ അപൂർവ്വം, ഒരു പക്ഷെ അഞ്ചു ശതമാനത്തിൽ താഴെ ലൈബ്രറികളിൽ ഒഴിച്ച് രണ്ടു കാര്യങ്ങൾ പൊതുവാണ്.
അൻപത് വയസ്സ് കഴിഞ്ഞ തലമുറയാണ് ഇപ്പോഴും ഈ പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്.
പുസ്തകങ്ങൾ കൂടിയിട്ടും വായിക്കാൻ ഒരിടത്തും ആളില്ല.
ഡെമോഗ്രാഫി ഈസ് ഡെസ്ടിനി എന്നാണ് ചൊല്ല്. ഒരു പ്രസ്ഥാനം നിലനിൽക്കുമോ എന്നറിയുന്നതിന് അതിലേക്ക് യുവാക്കൾ വരുന്നുണ്ടോ എന്ന് നോക്കിയാൽ മതി.
കേരളത്തിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ കാര്യത്തിൽ ഇത് നൂറു ശതമാനം ശരിയാണ്. ഇവിടേക്ക് യുവാക്കൾ വരുന്നില്ല. ഗ്രന്ഥശാല പ്രസ്ഥാനം മരണ ശയ്യയിൽ ആണ്. സർക്കാർ നൽകുന്ന ഗ്രാന്റുകളും എം എൽ എ, എം പി ഫണ്ടുകളും നൽകുന്ന ഓക്സിജൻ ഉപയോഗിച്ച് പഴ തലമുറ ഒരു കർമ്മവും ധർമ്മവും പോലെ ഇതുകൊണ്ട് നടക്കുന്നു.
ചില കാര്യങ്ങൾ നാം ആത്മാർഥമായി ചിന്തിക്കണം.
1. നമ്മുടെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് ഒരു ഭാവിയുണ്ടോ ?
2. ഇല്ലെങ്കിൽ ഇതൊക്കെ നാം കൊണ്ട് നടക്കേണ്ട കാര്യമുണ്ടോ ?
3. ആയിരക്കണക്കിന് കെട്ടിടങ്ങളും കമ്മിറ്റികളും ഒക്കെയുള്ള ഈ പ്രസ്ഥാനത്തെ നമുക്ക് എങ്ങനെയാണ് സമൂഹത്തിന് വേണ്ടി ഉപയോഗിക്കാൻ പറ്റുന്നത് ?
എന്റെ ഉത്തരം ഞാൻ പറയാം.
1. വായനശാല, അല്ലെങ്കിൽ ഗ്രന്ഥ ശേഖരം, എന്ന നിലയിൽ ഇനി കേരളത്തിൽ മാത്രമല്ല ഗ്രന്ഥശാലകൾക്ക് ഭാവിയില്ല. കർഷക ഗ്രന്ഥാലയത്തിൽ മാത്രമല്ല ലോകത്തെല്ലായിടത്തും ഇത് തന്നെയാണ് സ്ഥിതി. പുതിയ തലമുറക്ക് വായനാശീലം ഇല്ല എന്നോ കുറയുന്നു എന്നതോ ഒന്നുമല്ല കാര്യം. ഒരു ദിവസം ശരാശരി പുതിയ തലമുറ നമ്മൾ പണ്ട് വായിച്ചിരുന്നതിന്റെ എത്രയോ ഇരട്ടി വായിക്കുന്നു. നമ്മൾ അറിഞ്ഞതിലും എത്രയോ കാര്യങ്ങൾ അവർ അറിയുന്നു. നമ്മുടെ ലൈബ്രറികൾക്ക് അവരുടെ വായനാശീലത്തെ തൃപ്തിപ്പെടുത്തുന്ന വസ്തുക്കൾ അവർക്കിഷ്ടപ്പെട്ട രൂപത്തിലും സാങ്കേതിക വിദ്യയിലും കൊടുക്കാൻ പറ്റുന്നില്ല എന്നതാണ് പ്രശ്നം. ഇത് നമ്മുടെ കുറവാണ്, പുതിയ തലമുറയുടേതല്ല.
2. ഇപ്പോഴത്തെ തരത്തിൽ നമ്മുടെ ഗ്രന്ഥശാലകൾ കൊണ്ടുനടക്കുന്നത് യാതൊരു സാമൂഹ്യ പ്രയോജനവും ഇല്ലാത്ത കാര്യമാണെന്നാണ് എന്റെ അഭിപ്രായം. കേരളത്തിലെ തൊണ്ണൂറു ശതമാനം ഗ്രന്ഥശാലകളും പൂട്ടിയാലും കേരളത്തിലെ വായനാലോകത്തിന് ഒന്നും സംഭവിക്കാൻ പോകുന്നില്ല.
3. അതേ സമയം നമ്മുടെ വായനശാലകളെ നമുക്ക് പുതിയലോകത്തിന് വേണ്ട സംവിധാനങ്ങൾ ആയി മാറ്റിയെടുക്കാം. ഉദാഹരണത്തിന് നമ്മുടെ ഓരോ ഗ്രാമത്തിലും പണ്ട് ഗ്രാമത്തിൽ നിന്നും പഠിച്ചു പുറത്തുപോയി ജോലി ചെയ്തു തിരിച്ചു വന്ന ആളുകൾ ഉണ്ട്. ഗ്രാമത്തിന് വേണ്ടിയും പുതിയ തലമുറക്ക് വേണ്ടിയും ഏറെ കാര്യങ്ങൾ ചെയ്യാനുള്ള അറിവ് അവരിൽ ഉണ്ട്. പക്ഷെ തൽക്കാലം അതൊക്കെ വീടുകൾക്കുള്ളിൽ സീരിയലുകളിൽ കുടുങ്ങിക്കിടക്കുകയാണ്. ഗ്രന്ഥശാലകളെ ക്ളബ്ബുകൾ ആക്കി മാറ്റി ഇവരെ മോചിപ്പിച്ചാൽ അവർക്കും സമൂഹത്തിനും ഗുണം ഉണ്ടാകും.
നമ്മുടെ ഗ്രന്ഥശാലകൾ കരിയർ കോച്ചിങ് ആൻഡ് മെന്ററിങ് സെന്റർ ആക്കി മാറ്റാം. പഠനം ഉൾപ്പടെ ഉള്ള അവസരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ, അവക്ക് വേണ്ട പരിശീലനം, കാമ്പൈൻഡ് സ്റ്റഡിക്കുള്ള സംവിധാനം ഇവ ഒക്കെ ഒരുക്കിയാൽ, നമ്മുടെ കപട സദാചാരം ഒക്കെ മാറ്റി വച്ച് ചെറുപ്പക്കാരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വന്നിരുന്നു പരസ്പരം സംസാരിക്കാനും പറ്റിയ കോഫി ഷോപ്പുകൾ ആക്കി ബ്രാൻഡ് ചെയ്താൽ പുതിയ തലമുറയെ വീണ്ടും ഇവിടെ എത്തിക്കാം.
നമ്മുടെ ഗ്രാമങ്ങളിൽ ആയിരക്കണക്കിന് മറുനാട്ടുകാരുണ്ട്. ഇവരെ നമ്മുടെ സമൂഹവും ആയി അടുപ്പിക്കാനുള്ള ഒന്നും നമ്മൾ ഇപ്പോൾ ചെയ്യുന്നില്ല. അവരെ നമ്മുടെ ഭാഷ പഠിപ്പിക്കാൻ, നമുക്ക് അവരുടെ ഭാഷ പഠിക്കാൻ, അവരുടെ കൾച്ചറൽ പ്രോഗ്രാമുകൾ നടത്താൻ, അവർക്കും നാട്ടുകാർക്കും പരസ്പരം സംസാരിക്കാൻ ഒക്കെ ഉള്ള വേദിയാക്കി ഒരു ലോക്കൽ കൾച്ചറൽ ഇന്റഗ്രേഷൻ സെന്റർ ആക്കി ഗ്രന്ഥശാലകൾ മാറ്റിയെടുക്കാം.
ചിന്തിച്ചാൽ ചെയ്യാവുന്ന മറ്റു പലതും ഉണ്ട്. ഇന്ന് എനിക്കിത്രയും ചിന്ത മതി, ബാക്കി നാട്ടിൽ ആയിരക്കണക്കിന് ഗ്രന്ഥശാല പ്രവർത്തകർ ഉണ്ടല്ലോ അവർ ചിന്തിക്കട്ടെ. വേണമെങ്കിൽ ഒന്നോ രണ്ടോ ഐഡിയ നിങ്ങൾക്കും പറയാം..
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്