സാന്ത്വനം: മരുഭൂമിയിൽ നിന്നും മലയാളത്തിലേക്കു വീശുന്ന കുളിർക്കാറ്റ്; പാവങ്ങളുടെ കണ്ണീരൊപ്പുന്ന കുവൈത്തിലെ പ്രവാസി കൂട്ടായ്മയെ പരിചയപ്പെടാം..
വിശ്വപ്രഭ
ഏറെ വർഷങ്ങൾക്കുശേഷം തിരിച്ചുപോരുമ്പോൾ ആ നാട്ടിൽ മറന്നുവച്ചത് എന്തൊക്കെയായിരുന്നു? ഇന്നിപ്പോൾ ആലോചിക്കുമ്പോൾ ഏറെ നഷ്ടബോധം തോന്നുന്നത് എന്തിനെക്കുറിച്ചാണ്? സ്വന്തം മനസ്സ് അലിവോടെ സ്വയം പൂകിത്തന്ന ഏതു സാന്ത്വനമാണു ഞാൻ ഉപേക്ഷിച്ചുപോന്നത്?
ഇന്നല്ലെങ്കിൽ നാളെ യുദ്ധമുണ്ടാവുമെന്ന ഭീതിയിലായിരുന്നു മരുഭൂമി. 'ഇനിയൊരു യുദ്ധം എന്നാൽ സർവ്വനാശം എന്നുതന്നെയർത്ഥം' സത്യമായോ നുണയായോ അങ്ങനെ പറഞ്ഞുപരത്തുകയായിരുന്നു ചെങ്കോലും കിരീടവും ധരിച്ച എല്ലാ ഭരണനായകന്മാരുടേയും മുഖ്യജോലി തന്നെ. ഞാണിന്മേൽക്കളിയെന്ന പോലെ പ്രവാസ ജീവിതത്തിന്റെ നാളുകളെണ്ണി കൊണ്ടേയിരിക്കുന്നു ഞങ്ങളൊക്കെ.
ഇന്റർനെറ്റും ഈമെയിലും എന്തിന്, മൊബൈൽ ഫോണുകൾ പോലും ആഡംബരമായിരുന്നു അക്കാലത്തൊക്കെ. പുകമഞ്ഞുപോലെ തെളിഞ്ഞുകാണാവുന്ന ഒന്നോ രണ്ടോ ഡിഷ് ചാനലുകളാണ് മലയാളിക്കു് നാടിനോടും അമ്മമൊഴിയോടുമുള്ള ഏകബന്ധം. ദിനപ്പത്രങ്ങൾ ഇല്ലെന്നു പറഞ്ഞുകൂടാ. മൂന്നും നാലും ദിവസം മുമ്പു നടന്ന സംഭവങ്ങൾ വാർത്തകളായി മുന്നിലെത്തുമ്പോഴേക്കും പലപ്പോഴും ഒരാഴ്ച്ച കൂടി കഴിഞ്ഞിരിക്കും. അഞ്ചു ദിനാർ കൊടുത്താൽ കാൽ മണിക്കൂർ നേരം വിളിക്കാവുന്ന കള്ളഹുണ്ടി ഫോണുകളാണ് അച്ഛനു മക്കളോടും മകന് അമ്മയോടും മധുവിധു തികയാഞ്ഞു പുറപ്പെട്ടുപോന്ന പുത്യാപ്ലക്ക് ബീവിയോടും സുഖദുഃഖവിവരങ്ങളാരായാനുള്ള ഏക മാർഗ്ഗം.
ആ നാളുകളിൽ, ഫർവാനിയയിൽ ആറാം നമ്പർ റിങ് റോഡിനരികേ വിശാലമായി കിടന്നിരുന്ന ഒരു കൊച്ചുമണൽക്കാടിനിപ്പുറം, ഒട്ടൊക്കെ ഒറ്റപ്പെട്ടുനിന്നിരുന്ന ഒരു പഴയ ആറുനിലക്കെട്ടിടത്തിന്റെ ആറാം നിലയിൽ ഒരു അളിയനും അളിയനും കൂടി താമസിച്ചിരുന്നു. ക്രോണിക്ൾ ബാച്ചലർമാരായി നിതാന്തമായി ജീവിച്ചിരുന്ന അവരുടെ സ്വാതന്ത്ര്യത്തിലേക്ക് വ്യാഴാഴ്ച വൈകുന്നേരങ്ങളിൽ ഭടജനം ഇരച്ചുകയറും. അത്രയ്ക്കും സ്വാദിഷ്ഠമായിരുന്നു ശങ്കരേട്ടൻ എന്ന പെരിഞ്ഞനത്തുകാരന്റെ നളപാചകം. ഊണിനു മുമ്പും പിമ്പും പാട്ടും നാടകവും ചർച്ചകളും ഉണ്ടാവും. സതീർത്ഥ്യനും ആത്മമിത്രവുമായ ജയചന്ദ്രന്റെ പാട്ടുകൾ മാത്രം പാടാൻ വാശിപിടിച്ചിരുന്ന ഒരളിയനും നർമ്മത്തിന്റെ ചക്രവർത്തിയും നാടകകേസരിയുമായ മറ്റേ അളിയനും കൂടി മനസ്സിനും മൃഷ്ടാന്നഭോജനം വിളമ്പും.
അതിനിടയിലെ കൊച്ചുവർത്തമാനങ്ങൾക്കിടയിലാണു് നാട്ടിലെ വാർത്താവിശേഷങ്ങൾ കയറിപ്പറ്റുക. പത്രത്തിന്റെ ഏതെങ്കിലുമൊരു കോണിൽ നൂഴ്ന്നുകയറി കടൽ കടന്നെത്തുന്ന ചില മങ്ങിയ ചിത്രങ്ങളിൽ അപ്പോൾ കണ്ണുകളുടക്കും. അവയിൽനിന്നും മൗനമായി മുഖമുയർത്തുമ്പോൾ, 'ഞാൻ വിചാരിക്കുന്നതുതന്നെയാണോ നീയും വിചാരിച്ചതു' എന്ന് ആ ചെറുപ്പക്കാരിൽ പലരും അന്യോന്യം വിസ്മയിക്കും.
കുവൈറ്റിൽ നിന്നു് സ്വന്തം വീട്ടിലേക്കോ അക്കൗണ്ടിലേക്കോ ഒരു ഡ്രാഫ്റ്റ് അയക്കുന്നതുപോലും അര ദിവസത്തെ ജോലിയായിരുന്നു അക്കാലത്തൊക്കെ. ദുരിതജീവിതങ്ങളെപ്പറ്റി നാട്ടിൽ നിന്നും ഏങ്ങലടിച്ചുവരുന്ന പത്രക്കുറിപ്പടികൾ സങ്കടമുണ്ടാക്കുന്നതു് ആ ഒരു കാര്യം കൊണ്ടാണു്. കാര്യമായ ഒരു തുകയൊന്നും അയക്കാനുള്ള പാങ്ങ് പലർക്കുമുണ്ടായിരുന്നില്ല. ഇനി അഥവാ അയക്കണമെന്നുകരുതിയാലും, അതിനുവേണ്ടി മാത്രം ജോലിസമയം അവധിയെടുത്ത് എക്സ്ചേഞ്ച് കമ്പനികളിലേക്കു പോവുക ഒട്ടും പ്രായോഗികവുമായിരുന്നില്ല. 'എന്തെങ്കിലും ചെയ്യണം. പക്ഷേ, അടുത്ത മുടക്കുദിവസം വരട്ടെ' എന്നു കരുതി നീട്ടിവെക്കുന്ന അത്തരം കാരുണ്യകൃത്യങ്ങൾ മറ്റു ജീവിതസമരത്തിരക്കുകളിൽ അലിഞ്ഞുമാഞ്ഞുപോകുകയായിരുന്നു മിക്കപ്പോഴും പതിവു.
ഒരു ദിവസം, അക്കൂട്ടത്തിലൊരാൾക്കൊരു ഐഡിയ തോന്നി. 'An idea can change your life' എന്ന പരസ്യവാക്യം വരുന്നതിനും മുമ്പേ ആയിരുന്നു അത്. ഒന്നിനു പകരം ഒരുപാടൊരുപാടു ജീവിതങ്ങൾ മാറ്റി മറിക്കുന്നതായി ആ ചെറിയ ഐഡിയ.
'ഓരോരുത്തരും വെവ്വേറെ അയക്കുന്നതിനുപകരം, കുറച്ചുപേർക്ക് ഒത്തുചേർന്ന് ഓരോ മാസവും തെരഞ്ഞെടുക്കുന്ന ഒരാൾക്കെങ്കിലും അത്യാവശ്യം ഉപകരിക്കുന്ന ഒരു തുക അയച്ചുകൊടുത്താലെന്താ? 'പക്ഷേ, എല്ലാർക്കും ഒരേ ശമ്പളമോ ജോലിയോ അല്ല. പലർക്കും എണ്ണിച്ചുട്ട അപ്പം പോലെയാണു് വരുമാനം. ഇത്തരമൊരു കൂട്ടായ്മയിൽ ആർക്കും തങ്ങളുടെ ഓഹരിപ്പണം കൊണ്ടു ഒരു മേൽക്കൈ വരാനും പാടില്ല. വലിയ തുകയേക്കാൾ പ്രധാനം പതിവായി ഈ ദൗത്യം തുടർന്നു പോവുക എന്നതായിരുന്നു.
അതിനാൽ ചില കാര്യങ്ങൾ കൂടി തീരുമാനമായി ഓരോരുത്തരും മാസം ഒരൊറ്റ ദിനാർ മാത്രം (അന്നു് ഏകദേശം 140 ഇന്ത്യൻ രൂപ) പങ്കുപറ്റിയാൽ മതി. മാത്രമല്ല, എത്ര കുറച്ചായാലും കൂടുതലായാലും, ആ തുക മുഴുവൻ നാട്ടിലെത്തിച്ചിരിക്കും. അതിൽ നിന്നും ഒരൊറ്റ ഫിൽസ് പോലും നടത്തിപ്പിനായോ യോഗം കൂടാനോ ചെലവിടില്ല. അംഗങ്ങളുടെ സ്വന്തം നാട്ടിലുള്ളവരെ സ്വയം ശുപാർശ ചെയ്യില്ല. പത്രക്കുറിപ്പുകൾ മാത്രമായിരിക്കും പരിഗണിക്കുക. അവയിൽനിന്നുതന്നെ, കൂട്ടായി ആലോചിച്ചേ അർഹരെ തെരഞ്ഞെടുക്കൂ.
എട്ടോ ഒമ്പതോ പേരായിരുന്നു അന്നത്തെ കൂട്ടത്തിലുണ്ടായിരുന്നതു്. ഏറിവന്നാൽ രണ്ടായിരം രൂപ ഒരു മാസം അയക്കാം. അതെങ്കിൽ അതു് എന്നായിരുന്നു എല്ലാരും സമാധാനിച്ചതു്. പരിപൂർണ്ണരോഗശാന്തിക്കുതകിയില്ലെങ്കിലും വെറുമൊരു സാന്ത്വനമെങ്കിലുമാവട്ടെ തങ്ങളുടെ സഹായം.
എന്നാൽ കാട്ടുതീപോലെയാണു് ആ കൂട്ടായ്മ പടർന്നുപിടിച്ചത്. ഏതാനും ദിവസങ്ങൾക്കുള്ളിൽതന്നെ അംഗസംഖ്യ പത്തും നൂറുമായി പെരുകി. വലിയ സംഘമായിത്തീർന്നതോടെ, വെറും കൂട്ടായ്മ എന്നതുമാറി ഒരു സംഘടന തന്നെ രൂപീകരിക്കാമെന്നായി.
അതിനു പേരിട്ടതോ? 'സാന്ത്വനം'.
ആ 'ഒരു ദിനാർ അയൽക്കൂട്ടം' ഇന്ന് എത്തിനിൽക്കുന്നതു് 3000ത്തിലധികം അംഗബലത്തിലാണ്. ഓരോ മാസവും തെരഞ്ഞെടുത്ത എഴുപതോളം രോഗികൾക്കു് ഇന്നു സാന്ത്വനം സഹായമെത്തിക്കുന്നു. കൂടാതെ, പാറശ്ശാല മുതൽ മഞ്ചേശ്വരം വരെയുള്ള വിവിധ ആതുരാലയങ്ങളിലും അനാഥാലയങ്ങളിലും മരുന്നും യന്ത്രവും സൗജന്യസത്രങ്ങളും ശുശ്രൂഷകരുമടക്കം വിവിധ സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ശരാശരി മലയാളിക്കു് വെറും കെട്ടുകാഴ്ച മാത്രമായിത്തീർന്ന ഓണവും പെരുന്നാളും അശരണക്കൂട്ടങ്ങൾക്കിടയിൽ ഉത്സവമാക്കി മാറ്റുന്നു.
കാൽ നൂറ്റാണ്ടിനുശേഷം നാട്ടിൽ തിരിച്ചെത്തിയ ഒരു പ്രവാസജീവിക്ക് എന്തിനെക്കുറിച്ചാവണം ഏറ്റവും തീവ്രമായ നഷ്ടബോധം? ചോദ്യം എന്നോടാണെങ്കിൽ, ഉത്തരം മരുഭൂമിയിലെ ചൂടിലും നിരന്തരം വീശിക്കൊണ്ടിരുന്ന 'സാന്ത്വനം' എന്ന സുഖശീതളക്കാറ്റിനെക്കുറിച്ചു് എന്നാവും.
മലയാളികളുടെ പതിവുകൾ തെറ്റിച്ച്, ജാതി, മതം, രാഷ്ട്രീയം തുടങ്ങിയ വിഭാഗീയതകളൊന്നും ഏശാതെ പിന്നെയും പിന്നെയും പുഷ്ടിപ്പെട്ടുകൊണ്ടിരിക്കുന്ന, ഇപ്പോൾ പതിനഞ്ചാം പിറന്നാളിലെത്തിനിൽക്കുന്ന സാന്ത്വനത്തെക്കുറിച്ചാണ് ഇതോടൊപ്പമുള്ള ഡോക്യുമെന്ററി ചിത്രം. തിരക്കിൽ നിന്നും ഒരിത്തിരി സമയം മാറ്റിവച്ച് നിങ്ങളും ഈ ചിത്രം കാണുമല്ലോ?
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍